Thursday, February 29, 2024

ദി സസ്പെക്റ്റ് ലിസ്റ്റ്



രണ്ടു മൂന്നു വർഷമായി വലിയ വരുമാനം ഒന്നുമില്ലാത്ത  പൂട്ടേണ്ട് നിലയിൽ ആയ ഐ ടീ കമ്പനിക്ക് അമേരിക്കയിൽ നിന്ന് വലിയൊരു പ്രോജക്ട് ലഭിക്കുന്നു.എന്നാല് കൂട്ടത്തിൽ തലപ്പത്ത് ഉള്ള   ആരോ അവരെ ഞങ്ങളുടെ കമ്പനി ഇത്ര വലിയ  പ്രോജക്ട് ചെയ്യാൻ പ്രാപ്തർ അല്ലെന്ന് അവരെ അറിയിക്കുന്നത് കൊണ്ട് ഓർഡർ ത്രിശങ്കുവിൽ ആകുന്നു.






ഓരോ സെക്ഷൻ്റെയും ഹെഡിനെ വർക്കിംഗ്  ഡേ അല്ലാത്ത ശനിയാഴ്ച രാത്രി അറിയിച്ച് ഞായറാഴ്ച ഡയറക്ടർ ഏഴ് പേർക്ക് മീറ്റിംഗ് സംഘടിപ്പിക്കുന്നു. ഏഴ്  പേരെ കോൺഫറൻസ്  മുറിയിൽ പൂട്ടിയിട്ടു ഇതിൽ ആരോ ആണ്  ഇതിനു പിന്നിൽ എന്ന്  പറയുന്ന ഡയറക്ടർ ഒന്നര മണിക്കൂറിനുള്ളിൽ ആരെന്ന് പരസ്പരം  കണ്ടുപിടിക്കുവാൻ അവരെ തന്നെ ഏൽപ്പിക്കുന്നു.






അവർ പരസ്പരം ഓരോ വഴിയിൽ കൂടി കണ്ടുപിടിക്കുവാൻ നോക്കുന്നു എങ്കിലും അവസാനം തമ്മിൽ കലഹവും അടിപിടിയും ഒക്കെ ആകുന്നു. അതിൽ നിന്നും ചില സൂചനകൾ നമുക്ക് കിട്ടുമെങ്കിലും അതൊന്നും ഗൗനിക്കാതെ നമ്മൾ സിനിമയിൽ മുഴുകുന്നു.അത്ര നന്നായി സിനിമ ചെയ്തിട്ടുണ്ട്.




അവിടെ നിന്നും ആരും സമ്മതിക്കാത്തത് കൊണ്ടും ആരെയും കുറ്റവാളി ആക്കുവാൻ തെളിവുകൾ ഇല്ലാത്തത് കൊണ്ടും കമ്പനിക്ക് മുന്നോട്ടുള്ള വഴി ദുർഘടം പിടിച്ചത് ആയി മാറുന്നു.

പ്രോജക്ട് നഷ്ടപ്പെട്ടത് കൊണ്ട് കമ്പനി പൂട്ടി പോകുകയും കുറെ പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഇവരൊക്കെ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നു.





പാരീസിൽ ജോലി കിട്ടിയ ഡേവിഡ് വിമാനം കയറുന്നതിനു മുൻപ്  കാര്യമൊന്നും ഇല്ലെങ്കിലും യാഥാർത്ഥ്യം അറിയുവാൻ ഒരിക്കൽ കൂടിയുള്ള ശ്രമം എന്ന നിലയിൽ വീണ്ടും എല്ലാവരെയും കാണുവാൻ പോകുന്നു.




അത് കൊണ്ട് അതുവരെ മറഞ്ഞു നിന്നിരുന്ന യാഥാർത്യങ്ങൾ നമുക്ക് കൂടി മനസ്സിലാക്കുമ്പോൾ ചിത്രം അവസാനിക്കുന്നു.അന്നേരം മാത്രമാണ് മുൻപേ തന്നെ ചില സൂചനകൾ തന്നിരുന്നല്ലോ എന്ന് നമ്മൾ ചിന്തിക്കുക


പ്ര.മോ.ദി.സം


Wednesday, February 28, 2024

സമകാലികം - 15

 



പാർലിമെൻ്റിലേക്ക് തിരഞ്ഞെടുപ്പ് ഏപ്രിലിൽ തന്നെ ഉണ്ടാകും എന്ന കണക്ക് കൂട്ടൽ കൊണ്ട്  കേരളത്തിൽ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി..എന്നും വൈകി ഉണ്ടാവുന്ന ഇടതുമുന്നണി ഇപ്രാവശ്യം മുൻപേ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചരണം തുടങ്ങി.




ഷൈലജ ടീച്ചറും രവീന്ദ്രൻ മാഷും രാധാകൃഷ്ണനും അടങ്ങുന്ന നിര ആയതു കൊണ്ട് തന്നെ കഴിഞ്ഞതിനേക്കാൾ നില മെച്ചപ്പെടും 


എന്ന് ഉറപ്പാണ്.എന്നാല് ഇടിത്തീ പോലെ വന്ന ആരോപണങ്ങൾ,മലക്കം മറിച്ചിൽ,ടിപി വിധി ഇവ ജനങ്ങളെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നറിയാൻ കാത്തിരിക്കണം.

കോൺഗ്രസ്സ് ഔദ്യോഗികമായി ആൾക്കാരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും പെങ്ങളൂട്ടി ഒക്കെ ചുവരെഴുത്ത് തുടങ്ങി എന്നാണ് അറിഞ്ഞത്.വർഗീയത,ജാതീയത എന്നൊക്കെ നൂറുവട്ടം വിലപിക്കുന്ന മതേതര പാർട്ടിക്കാർ നിർത്തിയ സ്ഥാനാർത്ഥികളെ നോക്കിയാൽ മനസ്സിലാകും അവരുടെ മതേതരത്വം.





പിന്നെ ഇവരൊക്കെ ഇവിടെ പരസ്പരം മത്സരിക്കും എങ്കിൽ പോലും അവിടെ എത്തിയാൽ ഭായ് ഭായ് ആണ്..ഹിന്ദിയിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയാൻ കഴിയാത്ത വെറുതെ ഡെസ്കിൽ മുട്ടി ഒച്ച ഉണ്ടാക്കാൻ മാത്രം കുറെയെണ്ണം അവിടെ പോയിട്ട് കാര്യമില്ല.ബ്രിട്ടാസ്,തരൂർ,പ്രേമചന്ദ്രൻ എന്നിവരെ പോലെ ഇരു സഭകളിലായി കഴിവ് തെളിയിച്ച് വർ വേണം അവിടെ എത്താൻ...കേരളത്തിന് വേണ്ടി രാഷ്ട്രീയം മറന്നു വാദിക്കാൻ പറ്റുന്നവർ ആയിരിക്കണം എന്ന് മാത്രം.




****പിണറായിയുടെ മൂത്രവും മറ്റും കൊരിയിട്ടും ആ നന്ദി തന്നോട് കാണിച്ചില്ല എന്ന് വിലപിക്കുന്ന മുതലാളി തന്നെ പിടിച്ചു അകത്തിട്ടാൽ മുഖ്യൻ്റെ മോളെ ജയിലിൽ ആക്കും എന്ന് വെല്ല് വിളിച്ചിട്ട് ഇത് വരെ ഒരു സഖാവ് പോലും പ്രതികരിച്ചിട്ടില്ല...കാരണം അവരും കൺഫ്യൂഷൻ കാരണം സൈലൻ്റ് ആണ്.



തന്നെ പോക്കിയാൽ മാത്രമേ സത്യം പുറത്ത് പറയൂ എന്നത് എന്തോ വലിയ ഒരു കാര്യം ഒളിപ്പിക്കുന്നൂ എന്നതിന് തെളിവാണ്..സാബുവിൻ്റെ ഈ കളി രാഷ്ട്രീയമല്ല മോഹഭംഗം ആണ് ,മുതലെടുപ്പുമാണ്...ഒരു തരത്തിൽ  വിലപേശൽ മാത്രമാണ്..






*****രാജ്യത്ത് അഞ്ച് എയിംസ് ഹോസ്പിറ്റൽ പ്രഖ്യാപിച്ചു എങ്കിലും ഇത്തവണയും കേരളത്തിന് ഇല്ല..രാഷ്ട്രീയ പകപോക്കൽ ഇല്ല എന്ന് മോദി ഇന്ന് പറഞ്ഞു എങ്കിലും ഇവിടെ സീറ്റ് കിട്ടാത്ത വിഷമം കൊണ്ട് തന്നെ ആയിരിക്കും ഈ അവഗണന.പിന്നെ ഒരു ഗുണവും ഇല്ലാത്ത എംപി മാരെ പാർലിമെൻ്റിൽ അയച്ചത് കൊണ്ട് എന്ത് പ്രയോജനം എന്ന് ഇവിടുത്തെ വോട്ടർമാർ ചിന്തിക്കാൻ അവസരം നൽകുന്നത് കൂടിയാകാൻ വഴിയുണ്ട്.





*******ഏറ്റവും വലിയ കേബിൽ ബ്രിഡ്ജ്  സുദർശൻ സേതു പ്രധാനമന്ത്രി ഉൽഘാടനം ചെയ്തു.ദ്വാരകയിൽ നിന്ന് ഓഖയിലേക്ക് അവിടുന്ന് തിരിച്ചും കടലിൽ മണിക്കൂറുകൾ കറങ്ങി പോകുന്ന ഭക്തർക്ക് ഇനി റോഡ് മാർഗം പെട്ടെന്ന് എത്താം.2 32 കിലോമീറ്റർ തൂക്കുപാലം 978 കോടി ചിലവിട്ട് ഉണ്ടാക്കിയത് ആണ്.



****പ്രധാനമന്ത്രിയുടെ സൂര്യ ഘർ മുഫ്തി യോജന പ്രകാരം 300 യൂണിറ്റ് വരെ ഫ്രീ വൈദ്യുതി കിട്ടും എന്നാണ് പറയുന്നത്.മേൽകൂര സൗരോർജ പദ്ധതിക്ക് 18000 മുതൽ 78000 വരെ സബ്സിഡി കിട്ടും.

pmsuryagharyojana.in വഴി ഇതേ കുറിച്ചുള്ള പൂർണ വിവരങ്ങൾ കിട്ടും.



*****കോവിട് കാലത്ത് കൂട്ടിയ പാസഞ്ചർ ട്രെയിൻ മിനിമം ചാർജ് മുപ്പതിൽ നിന്ന് പത്തായി കുറച്ചു റെയ്ൽവേ ജനങ്ങൾക്ക് ആശ്വാസം നൽകി.മിനിമം ചാർജിൽ നാല്പത്തി അഞ്ചു കിലോമീറ്റർ വരെ സഞ്ചരിക്കാം.




ഇതുവരെ ചൂളം വിളി ഉയരാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായ സിക്കിമിൽ അടുത്ത് തന്നെ ചൂളം വിളി ഉയരുന്ന പദ്ധതിക്ക് പ്രധാന മന്ത്രി ഈ ആഴ്ച കൂടുതൽ പ്രഖ്യാപനം നടത്തിയെങ്കിലും  ജോലികൾ മുൻപേ തന്നെ തുടങ്ങിയിരുന്നു.ഇനി സിക്കിമും ചൂളം വിളി കേൾക്കും




*****ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി പദ്ധതിയായ ഗഗയാൻ ദൗത്യ പദ്ധതിക്ക് തിരഞ്ഞെടുത്ത നാലുപേരുടെ വിവരം പ്രധാനമന്ത്രി പുറത്ത് വിട്ടു. ഇതീൽ മൂന്നു പേര് അടുത്ത് തന്നെ ബഹിരാകാശത്ത് പോകും..നയിക്കുന്നത് ഒരു മലയാളിയും...അതിനു മുൻപ് റോബോട്ടിനെ അയച്ചു പരീക്ഷണം ഉണ്ട്..ഇന്ത്യാ എല്ലാ കാര്യത്തിലും പുരോഗതിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് എന്ന് സമ്മതിക്കാൻ ചിലർക്ക് വിഷമം കാണുമെങ്കിലും യാഥാർത്ഥ്യത്തിനു് നേരെ മുഖം തിരിച്ചത് കൊണ്ട് കാര്യമില്ല..


പ്ര.മോ.ദി.സം


റാൻഗി

  



ഫേസ് ബുക്ക് ,ഇൻസ്റ്റ്റ എന്നിവ  സമൂഹത്തിൽ  പുതിയ കാര്യങ്ങളിൽ അറിവ് കിട്ടുവാൻ,വാർത്തകൾ അറിയുവാൻ കൂടാതെ പലരുമായി ബന്ധപെടുവാൻ പറ്റുന്ന കാര്യങ്ങളിൽ വളരെ അധികം സഹായം ചെയ്യുന്നുണ്ട് എങ്കില് പോലും ചില ദുർമുഖങ്ങളുടെ മുതലെടുപ്പ് കൊണ്ട് പലപ്പോളും പ്രതി സ്ഥാനത്ത് ആയി പോകുന്നു.






ഭയം തൊട്ടു തീണ്ടിയില്ലാത്ത ഒരു  ലേഡി ജേർണലിസ്റ്റ്,തൻ്റെ പത്രപ്രവർത്തനത്തിൽ കൂടി അധികാരികൾക്ക് തലവേദനയാകുന്നു. അനീതി കണ്ടാൽ ആഞ്ഞടിക്കുന്ന അവളെ കുടുക്കുവാൻ വേണ്ടി അവർ തക്കം പാർത്തു നിൽക്കുന്നു.







തൻ്റെ നാത്തൂൻ  ഒരു ഫേസ് ബുക്ക് ഫ്രോഡിൽ അവള് പോലുമറിയാതെ അവളുടെ ഫോട്ടോ ഉപയോഗിച്ച്  പെട്ട് പോയപ്പോൾ അവളെ രക്ഷിക്കുവാൻ വേണ്ടി ഇറങ്ങി തിരിക്കുന്ന അവള് അതിനു പിന്നിലുള്ളവരെ കണ്ടുമുട്ടി എങ്കിലും അവളെ ആരെന്നറിയാതെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആലം എന്ന വിദേശി ഉണ്ടെന്നു മനസ്സിലാക്കുന്നു.






നാത്തൂൻ എന്ന നിലയിൽ  അയാളുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കാൻ ചാറ്റ് ആരംഭിച്ച അവള് അയാള് ഒരു തീവ്രവാദി ആണെന്ന് മനസ്സിലാക്കുന്നു.അയാള് അയച്ചു കൊടുത്ത ഫോട്ടോ രാഷ്ട്രീയത്തിൽ ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കുമ്പോൾ 

അവളുടെ ചാറ്റ് പിന്തുടരുന്ന ഐ ബി അവളെ കസ്റ്റഡിയിൽ എടുത്തു തീവ്രവാദിയെ പിടിക്കുവാൻ കരുനീക്കുന്നൂ.






ഉദ്യോഗസ്ഥരുമായും നാത്തൂനുമായി ലിബിയയിൽ എത്തുന്ന അവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമാണ് ശരവണൻ സംവിധാനം ചെയ്ത് തൃഷ് നായികയായ ചിത്രം പറയുന്നത്.നാത്തൂൻ ആയി അനശ്വര രാജൻ ആദ്യമായി തമിഴിൽ മുഖം കാണിക്കുന്നു.


പ്ര.മോ.ദി .സം.