Friday, February 28, 2025

ദാവീദ്

  

ദാവീഥിൻ്റെയും ഗോലിയത്തിൻ്റെയും കഥ അറിയില്ലേ...ആരാണ് ഹീറോ ആരാണ് വില്ലൻ എന്ന് നമുക്ക് കൺഫ്യൂഷൻ നൽകുന്ന കഥ..തുടക്കത്തിൽ ഈ കഥ എന്തിനാണ് പറയുന്നത് എന്നൊരു സംശയം വന്നേക്കും..പക്ഷേ സിനിമക്ക് അത്രക്ക് അനുയോജ്യമായിട്ടാണ് പിന്നീട് അങ്ങോട്ട് ഉള്ള സംഭവങ്ങൾ.



സിനിമ സെലിബ്രിറ്റി സെക്യൂരിറ്റി ജോലിക്ക് മാത്രം പോകുന്ന മടിയനായ അബു ഒരിക്കൽ ലോക ബോക്സിങ് ചാംപ്യൻ്റെ പരിപാടിക്ക് സെക്യൂരിറ്റി ജോലിക്ക് പോകുന്നു.അവിടെ വെച്ച് ഉണ്ടാകുന്ന ചില സംഭവങ്ങൾ അബുവിൻ്റെ ജീവിതം മാറ്റി മറീക്കുന്നതാണ് പ്രമേയം.




ഇത് വെറും ഒരു ഇടിപടമല്ല ,ഇടിയും അതുമായി ഉണ്ടാകുന്ന സംഭവങ്ങളും കുടുംബകഥയുമായി ഇഴ ചേർത്തുവെച്ച് മനോഹരമായി പറഞ്ഞിരിക്കുന്നു.ചിത്രത്തിൻ്റെ കഥയും ക്ലൈമാക്സും ഒക്കെ ഏകദേശം ഊഹിക്കുന്ന പോലെ തന്നെയാണ് പോകുന്നത്. എങ്കിൽ കൂടി അത് പറഞ്ഞിരിക്കുന്ന രീതി സിനിമ ബോറടി ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.



പെപ്പയുടെ  പരിണാമം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഫ്ലാഷ് ബാക്ക് സീനിൽ പേപ്പെയൂടെ ലുക്ക് അടിപൊളിയായിട്ട് ഉണ്ട്...എങ്കിലും പേപ്പെ എന്തുകൊണ്ട് ഒരു ജോലിക്ക് പോകാതെ ഭാര്യയെ കൊണ്ട് ജോലി ചെയ്യിച്ചു തിന്നു കുടിച്ചു നടക്കുന്നു എന്നത് മാത്രം ഉൾക്കൊള്ളുവാൻ പറ്റുന്നില്ല..



കൊച്ചിയിൽ ഒരു കാലത്ത് വലിയ രീതിയിൽ അറിയപ്പെട്ട ഒരാള് പിന്നെ എന്തുകൊണ്ടു് അതെ നാട്ടിൽ ജീവിക്കുമ്പോഴും മറ്റുള്ളവർ തിരിച്ചറിയുന്നില്ല എന്നതും പോരായ്മയായി തോന്നി.സെക്കൻ്റ് ഹാഫ് കഥ നടക്കുന്ന നാട്ടിൽ ജീവിച്ചു പിന്നെ തിരിച്ചു കൊച്ചിക്ക് പോകുന്നത് ആണെങ്കിൽ വിശ്വസ്യമായേനെ...





"കാണാത്ത മീനിനെ കായലിൽ നിന്നും പിടികുന്ന നമ്മൾക്കാണോ കണ്ടവനെ കരയിൽ നിന്നും പിടിക്കാൻ പാട്.." തുടങ്ങിയ അടിപൊളി ഡയലോഗ് ഉണ്ടെങ്കിലും പ്രേക്ഷകർ അത്രക്ക് അത് ഏറ്റെടുത്തു കാണുന്നില്ല


പ്ര.മോ.ദി.സം

പൈങ്കിളി

 

ഈ ചിത്രത്തിന് ഇതിലും മികച്ച പേര് വെകിളി എന്നായിരുന്നു.ചിത്രം കണ്ടാൽ എന്തിനാണ് പൈങ്കിളി എന്ന പേര് വെച്ചത് എന്നൊരു ആശയക്കുഴപ്പം പ്രേക്ഷകരിൽ ഉണ്ടാവും വെകിളി എന്നായിരുന്നു എങ്കിൽ ഏകദേശം  ഒത്ത്പോയേനെ..



കാരണം മേൽപറഞ്ഞ "സാധനം" പിടിച്ചവരുടെ പടയോട്ടം ആണ് ചിത്രം.നായകൻ ആയാലും ശരി നായികയായാലും ശരി കൂട്ടുകാർ ആയാലും കുടുംബക്കാർ ആയാലും..എല്ലാം വെകിളി പിടിച്ചവർ...ചിരിപ്പിക്കാൻ വേണ്ടി പല പേക്കൂത്തുകൾ നടത്തുന്നുണ്ട് എങ്കിലും ഒന്നും വർക്ക്ഔട്ട് ആകുന്നില്ല.





കല്യാണതലേന്ന് സ്ഥിരം ഒളിച്ചോടുന്ന പെണ്ണ് ,എന്തിനാണ് അത് എന്ന് പിന്നീട് പറയുന്നുണ്ട് എങ്കിലും പ്രേക്ഷകർക്ക് ഇടയിലേക്ക്  അത്രക്ക് വിശ്വാസം വരുത്തുവാൻ തിരകഥക്ക് കഴിയുന്നില്ല...എല്ലാം ജന്നും അടച്ചു വിശ്വസിക്കുന്ന കാലം കഴിഞ്ഞു പോയി.



പതിനെട്ട് വയസ്സിനു ഉള്ളിൽ അതും നമ്പർ വൺ  ആയ ഹംഡ്രെഡ് പെർസെൻ്റ്  ലിറ്ററസി ഉള്ള നമ്മുടെ കേരളത്തിൽ  കല്യാണങ്ങൾ നടത്താൻ ശ്രമിക്കുന്നതും അത് ആരും അറിയാതെ പോകുന്നതും ഒക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ പറഞ്ഞെങ്കിൽ നന്നായേനെ..



നല്ല രീതിയിൽ പറഞ്ഞു പോകാമായിരുന്ന ചിത്രത്തിൻ്റെ താളം തെറ്റിയ തിരക്കഥയും ലോജിക്ക് ഇല്ലാത്ത സംഭവങ്ങളും മുഷിപ്പ് അനുഭവപ്പെടുത്തും...പെട്ടെന്ന് ഉണ്ടായ സ്റ്റാർഡം മുതലാക്കുവാൻ വേണ്ടി തട്ടിക്കൂട്ട് തിരക്കഥ അല്ലാതെ ഇത് തന്നെ ശ്രദ്ധിച്ചു ചെയ്തിരുന്നു എങ്കിൽ മികച്ച അനുഭവം ആയേനെ...



രേഖാചിത്രത്തിൽ മിന്നിച്ച് പ്രീതി നേടി പൊടുന്നനെ വന്ന  ഓശാനാക്കു ശേഷം വീണ്ടും വെറുപ്പിക്കുന്ന അഭിനയവുമായി അനശ്വര രാജൻ പ്രത്യക്ഷപ്പെടുന്നു.നായകനായ "അമ്പാൻ" പൊൻമാനിൽ തിളങ്ങിയ ശേഷം ഇതിലൂടെ ഗ്രാഫ് താഴേക്ക് കൊണ്ട് പോകുകയാണ്.


പ്ര.മോ.ദി.സം

Thursday, February 27, 2025

ബ്രോമൻസ്

 

ഇപ്പൊൾ വരുന്ന അധിക സിനിമകളും ന്യൂ ജനറേഷൻ ആൾക്കാരെ തൃപ്തിപ്പെടുത്താൻ മാത്രമാണ്.അവർക്കിഷ്ടപ്പെട്ട വിഭവങ്ങൾ ഒരുക്കുന്നതിനാണ് ഇപ്പൊൾ സിനിമക്കാർ മുന്നിട്ടിറങ്ങുന്നത്..അവർ മാത്രമാണ് തിയേറ്റർ കോംപ്ലക്സ് ലക്ഷ്യവും...



വിനോദത്തിനും മറ്റും പുതുതലമുറ ചിലവാക്കുന്ന തുക വലുതാണ്..ഏറെ സംഘർഷം നിറഞ്ഞതാണ് എന്ന് അവർ സ്വയം വിശ്വസിക്കുന്ന അവരുടെ ജീവിതത്തിൽ വിനോദത്തിനും മറ്റും വലിയ പ്രാധാന്യം ഉണ്ട്..ഇതിലും വലിയ കാര്യങ്ങള് ലേശം പോലും പിരിമുറുക്കം ഇല്ലാതെ അഭിമുഖീകരിച്ചു വിജയിപ്പിച്ചവർ ആയിരിക്കും അവരുടെ മാതാപിതാക്കൾ.


കേട്ടാൽ തല കുനിച്ചു പോകുന്ന പാട്ടുകളും സംഭാഷണങ്ങളും രംഗങ്ങളും കൊണ്ട് വാഴുന്ന ന്യൂ ജനറേഷൻ സിനിമകൾ തിയേറ്ററുകൾ ഭരിക്കുന്നു.ലോങ് റണ്ണിംഗ് ഇപ്പൊൾ ആർക്കും ആവശ്യമില്ലാത്ത കൊണ്ട് ചുരുങ്ങിയ കാലയളവിൽ ലാഭം ഉണ്ടാക്കുവാൻ ഇത് തന്നെ വഴിയെന്ന് സിനിമക്കാർ കരുതുന്നു.


അതുകൊണ്ട് തന്നെ തിയേറ്ററിൽ ഇപ്പൊൾ കുടുംബവുമായി സിനിമ കാണുവാൻ വരുന്ന ആളുകൾ കുറവ് ,നല്ല കുടുംബ ചിത്രങ്ങൾ അടുത്തകാലത്ത് വന്നു എങ്കിലും അതൊന്നും കാണുവാൻ ആൾക്കാർ ഉണ്ടായില്ല...പിന്നീട് ഒറ്റിട്ടി യില് വരുമ്പോൾ അതൊക്കെ ശ്രദ്ധ നേടുന്നു. കുടുംബങ്ങൾക്ക് ഇപ്പൊൾ വീട്ടിൽ ഇരുന്നു സിനിമ കാണുന്നതാണ് ഇഷ്ട്ടം.


മറ്റൊരു വശം കൂടിയുണ്ട്..ടിക്കെറ്റ് നിരക്ക് തന്നെ..മൂന്നാല് പേരടങ്ങുന്ന കുടുംബത്തിനു സിനിമ കാണണം എങ്കിൽ ടിക്കെറ്റ് നിരക്കിൽ തന്നെ നല്ലൊരു തുക പോകും...പിള്ളേർ ഉണ്ടെങ്കിൽ പപ്‌സ് കൊള്ളയും പോപ്പ്കോൺ കൊള്ളയുമായി തിയേറ്ററുകാർ നിൽക്കുമ്പോൾ സിനിമ കാണൽ മോഹത്തിന് അവസാനം കുറിക്കും..അതിനിടയിൽ ചിലർ തള്ളി മറീക്കുന്നത് കേട്ട് പോയി  അത് തല്ലിപ്പൊളി സിനിമ ആണെങ്കിൽ....?


ബ്രോമൻസ് അങ്ങിനെ യുവത്വത്തിൻ്റെ ആഘോഷത്തിൻ്റെ കഥയാണ്..ആട്ടും പാട്ടും തമാശയും ഡാൻസും സാഹസിക യാത്രയും സംഭവങ്ങളുമായി ഒരു സിനിമ.



കാണാതെ പോയ ചേട്ടനെ അന്വേഷിച്ചു അനിയനും ചേട്ടൻ്റെ കൂട്ടുകാരും ഒക്കെ വേറൊരു നാട്ടിൽ എത്തുകയും അവിടുന്ന് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും മറ്റുമാണ് സിനിമ.


പ്ര.മോ.ദി.സം

ഡ്രാഗൺ

 

കോമാളി,ലൗ ടുഡേ എന്നീ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്യുകയും ക്യാമറയ്ക്ക് മുന്നിൽ വരികയും ചെയ്ത പ്രദീപ് രംഗനാഥൻ എന്ന യുവനടൻ/ സംവിധായകൻ മറ്റൊരു സംവിധായകനായ അശ്വന്ത് മാരിമുത്തുവിൻ്റെ സംവിധാനത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഡ്രാഗൺ.



കോമാളി എന്ന ജയം രവി ചിത്രത്തിലൂടെ സംവിധായകൻ ആയി ശ്രദ്ധിക്കപ്പെട്ട അദ്ദേഹം അതിൽ ചെറിയ റോളും ചെയ്തിരുന്നു.എന്നാല് രണ്ടാമത്തെ സംവിധാന ചിത്രം ബ്ലോക്ക് ബസ്റ്റർ ആയി എന്ന് മാത്രമല്ല അതിലെ നായകൻ കൂടി അദ്ദേഹം ആയിരുന്നു.



നല്ലവണ്ണം പഠിച്ചു കോളേജിൽ ഫസ്റ്റ് ആയി അവാർഡ് വാങ്ങി പുറത്തിറങ്ങുന്ന കുട്ടികളെക്കാൾ പെൺകുട്ടികൾക്ക് ഇഷ്ട്ടം അല്പസ്വല്പം വശപിശകും റൗഡി തരവും ആണെന്ന് സ്വന്തം അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്ന രാഘവ് എൻജിനീയറിങിന് അടിച്ചു കളിച്ചു പ്രേമിച്ചു നടന്നു കോളേജിലെ ഏറ്റവും റൗഡി ആയ കുട്ടിയായി നാല്പത്തിയാറു പേപ്പർ സപ്ലി വരൂത്തി വെക്കുന്നു.


കൂട്ടുകാരുടെ സഹായത്തോടെ വീട്ടുകാരെ പറ്റിച്ചു ജീവിക്കുന്നതിനിടയിൽ ഒരു കാര്യത്തിലും മുന്നേറ്റം ഇല്ലാത്ത  രാഗവിനെ കാമുകി കല്യാണം കഴിച്ചു  വിട്ടു  പോകുമ്പോൾ  അവളുടെ ഭർത്താവിനെക്കാൾ ശമ്പളം ഉള്ള ജോലി വാങ്ങണം എന്ന വാശി തെറ്റായ മാർഗത്തിലൂടെ ജീവിക്കുവാൻ അയാളെ പ്രേരിപ്പിക്കുന്നു.


അയാള് ഉണ്ടാക്കിയെടുത്ത ജോലി, കാറ്, കൊട്ടാരം,ബന്ധങ്ങൾ ,സ്റ്റാറ്റസ് ഒരു ദിവസം തകർന്നു തരിപണം ആകാൻ പോകുന്നു എന്ന തിരിച്ചറിവിൽ അത് ഇല്ലാതാക്കുവാൻ ഡ്രാഗൻ്റെ പരിശ്രമങ്ങൾ ആണ് ചിത്രം പറയുന്നത്.


എസ്.ജെ സൂര്യയെ പോലെ ചെറിയ അവസത്തിൽ തുടങ്ങി അഭിനയത്തിലേക്ക് കടന്നു വിജയം വരിക്കുന്ന നടനായി ഇദ്ദേഹം മാറിയിരിക്കുന്നു.ചില സീനുകളിൽ ധനുഷിനെ ഓർമ്മിപ്പിക്കുന്നു എങ്കിലും തൻ്റേതായ ശൈലി കൊണ്ടുവരാൻ ഇദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം