Thursday, October 17, 2024

ജയ് മഹേന്ദ്രൻ


സൈജു   കുറുപ്പ് എന്നൊരു നടൻ ഇപ്പൊൾ  മലയാള സിനിമയിൽ കുറച്ചുകാലമായി കുറെയധികം സിനിമകൾ ചെയ്യുന്നുണ്ട്..പൊക്കി പിടിക്കാനും തള്ളി മറിക്കാനും വേണ്ടത്ര ഫാൻസ് ഇല്ലാത്തത് കൊണ്ട് മാത്രം അയാള് സിനിമയിൽ വേണ്ടത്ര ശ്രധിക്കപ്പെടുനില്ല.അദ്ദേഹം ഒരു ചിത്രത്തിലും അഭിനയിക്കുന്നതായി തോന്നാറില്ല..അത്രക്ക് നാച്ചുറൽ ആയിട്ടാണ് ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

ഒരു കാലത്ത് ജയറാം എന്ന നടൻ  എല്ലാ വേഷവും ചെയ്തു മലയാളത്തിൽ നിറഞ്ഞു നിന്നിരുന്നു.അതെ പോലെ ടാലൻ്റ് ഉള്ള നടൻ തന്നെയാണ് ഇദ്ദേഹം എങ്കിലും ശ്രദ്ധിക്കപ്പെടേണ്ട പല സിനിമകളും മറ്റു തള്ളലുകൾ കൊണ്ട് മറഞ്ഞു പോകുന്നു.

ഭരതനാട്യം എന്ന എല്ലാവർക്കും രസിക്കുന്ന് ചിത്രം തിയേറ്ററിൽ വലിയ ചലനം സൃഷ്ട്ടിക്കാതെ ഓ ടി ടീ യില് സ്വീകാര്യത ലഭിച്ചു എങ്കിൽ അതിൽ സൈജു കുറുപ്പിന് വലിയ പങ്കുണ്ട്.നായകൻ ആയതിനു പുറമേ ചിത്രം നിർമിച്ചതും അദ്ദേഹം ആയിരുന്നു.

വളരെ ബുദ്ധിമാനായ ഒരു ഡപ്യൂട്ടി  തഹസിൽദാർ സംഘടനയ്ക്കും ഓഫീസിനും സഹപ്രവർത്തകർക്കും വേണ്ടി അല്ലറ ചില്ലറ തരികിടകൾ ചെയും എങ്കിൽ പോലും അതൊന്നും ആരെയും ഉപദ്രവിക്കാതെ കൊണ്ടുപോകുവാൻ അദ്ദേഹത്തിന് നല്ല മിടുക്കായിരുന്നു.അത് കൊണ്ട് തന്നെ അദ്ദേഹത്തിന് എല്ലാവരോടും നല്ല അടുപ്പമായിരുന്നു.

മന്ത്രി തലത്തിൽ വരെ പിടിപാടുണ്ടായിരുന്ന അദ്ദേഹം മനുഷ്യത്വപരമായ സമീപനം കൊണ്ട് ചെയ്തുപോയ ഒരു കാര്യം അദ്ദേഹത്തേയടക്കം ജോലിയിൽ നിന്നും സസ്പെൻഷനിൽ എത്തിക്കുന്നു.

ജോലി എന്ന അധികാരം പോയതോടെ മന്ത്രിയും എന്തിന് സഹപ്രവർത്തകർ വരെ അയാളെ അവഗണിക്കുമ്പോൾ സത്യം എന്തെന്ന്  സമൂഹത്തിന് മനസ്സിലാക്കി കൊടുത്ത് പോയ അധികാരവും അംഗീകാരവും നേടിയെടുക്കുവാൻ മഹേന്ദ്രൻ്റെ പ്രയാണമാണ് ഈവെബ് സീരീസ് പറയുന്നത്.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുക എന്ന സിദ്ധാന്തം കൊണ്ട് അധികാര വർഗത്തെ തന്നെ മുൾമുനയിൽ നിർത്തി അദ്ദേഹം നീതിക്ക് വേണ്ടിയുള്ള ശ്രമം തുടങ്ങുന്നു.

രാഹുൽ റിജി നായർ എഴുതി നിർമിച്ചു അഭിനയിക്കുന്ന ചിത്രത്തിൽ സുഹാസിനി,സുരേഷ് കൃഷ്ണ,വിനീത,ആനന്ദ് മന്മഥൻ,രഞ്ജിത് ശേഖർ, വിഷ്ണു ഗോവിന്ദ്,അപ്പുണ്ണി ശശി, രാജു,സിദ്ധാർത്ഥ് ശിവ,മിയ എന്നിവർ അഭിനയിക്കുന്നു.


പ്ര.മോ.ദി.സം 

Tuesday, October 15, 2024

തെക്ക് വടക്ക്

 

തർക്കം  വലിയ ഒരു പ്രശ്നമാണ്..ചെറുപ്പം തൊട്ടു ഉപദ്രവിച്ചു തുടങ്ങിയ ഒരാളുമായി പാരമ്പര്യമായി നിലനിൽക്കുന്ന വസ്തു പ്രശ്നം കൂടി ഉണ്ടാകുമ്പോൾ അവർക്കിടയിൽ വലിയ ശത്രുത ഉടലെടുക്കും.ചിലപ്പോൾ ഒരാള് മരിച്ചു കഴിഞ്ഞാൽ പോലും എങ്ങിനെയൊക്കെ ഉപദ്രവിക്കാൻ പറ്റും എന്നായിരിക്കും മറ്റെയാൾ ചിന്തിക്കുക.



പ്രേം ശങ്കർ എന്ന സംവിധായകൻ ഒരുക്കിയ ചിത്രത്തിൽ സുരാജും വിനായകനുമാണ് കൊമ്പ് കോർക്കുന്നത്.വിനായകൻ്റെ കയ്യിൽ എൻജിനീയറുടെ വേഷം ഭദ്രമായപ്പോൾ സുരാജ് ചിലയിടങ്ങളിൽ  കൊറേ മിമിക്രി കാട്ടിയത് പോലെ തോന്നി.


കെ.എസ്.ഇ.ബി യില് നിന്ന് വിരമിച്ച എഞ്ചിനീയറും റൈസ് മിൽ ഉടമയും തമ്മിൽ എത്തി നിലനിൽക്കുന്ന തർക്കം കോടതിയിൽ വരെ എത്തിയപ്പോൾ അവരുടെ തർക്കം നാട്ടുകാർക്കും കൗതുകമായി.രണ്ടുപേരുടെയും സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ ആൾക്കാർ ഈ കാര്യത്തിൽ ഇടപെടൽ നടത്തുന്നില്ല.




ഇടവേളവരെ ഇവരുടെ തർക്കങ്ങളും പരസ്പരം പാര വെക്കലുമായി പോകുമ്പോൾ അത് കഴിഞ്ഞു സിനിമ മനുഷ്യൻ്റെ ശത്രുത ശത്രു മരിച്ചു കഴിഞ്ഞാലും അത് എത്രത്തോളം നമ്മളുടെ മനസ്സിനെ കീഴടക്കിവെക്കും എന്ന് കാണിച്ചു തരുന്നുണ്ട്.





ചില വിട്ടുവീഴ്ചകൾ കൊണ്ട് ഒതുക്കാവുന്ന് പ്രശ്നം വാശിയുടെയും കടുംപിടുത്തം കൊണ്ടും തലമുറകളായി കോടതി മുറിയിൽ കൊമ്പുകോർക്കുന്ന അവസ്ഥ തന്നെയാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഇത്രയധികം കേസുകൾ കെട്ടികിടക്കുവാൻ കാരണമാകുന്നത്.


പ്ര.മോ.ദി.സം

Monday, October 14, 2024

പുതുതലമുറ

 

 പൂജാ അവധി ആയതു കൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിനിൽ നല്ല തിരക്ക് ആയിരുന്നു. വെള്ളിയാഴ്ച കാലത്ത് ട്രെയിനിൽ എറണാകുളത്ത് നിന്ന് സമർത്ഥമായി  ഊളിയിട്ടു കയറിയത് കൊണ്ട് തന്നെ സിംഗിൾ സീറ്റ് ഒപ്പിച്ചെടുത്തൂ..

പിന്നീട് കൂൾ ആയി കയറിയ കുറെപേർക്ക് സീറ്റ് കിട്ടിയില്ല കൂട്ടത്തിൽ കുറെ വിദ്യാർത്ഥികൾക്കും..കുറെയേറെ ബാഗുകൾ ഉള്ളത് കൊണ്ട് ചിലതൊക്കെ എൻ്റെ മടിയിൽ സൂക്ഷിക്കാൻ ഏല്പിച്ചു.


എന്നിൽ ഉള്ള വിശ്വാസ കൂടുതൽ കൊണ്ടോ ലുക്ക് കൊണ്ട് അടിച്ചുമാറ്റി പോകുന്നവൻ എന്ന് തോന്നിയത് കൊണ്ടോ അവർ എനിക്ക് ചുറ്റിലുമായി നിലയു റപ്പിച്ചു..ചിലർ ഹെഡ്സെറ്റ് എടുത്തു ചെവിയിൽ കയറ്റി വേറെ ലോകത്തേക്ക് പോയി.

ചിലർ സംഭാഷണം തുടർന്നൂൂ..അന്യരുടെ സംഭാഷണം  അവരറിയാതെ കേട്ടിരിക്കുക എന്ന മലയാളിയുടെ "സ്വഭാവം" എന്നിലേക്ക് പ്രത്യക്ഷപെട്ടു.

"എടീ ഈ വീട്ടിൽ പോകുക എന്ന് പറഞാൽ ഭയങ്കര ബോർ ആണ്..ഒരു സ്വതന്ത്രവും തരില്ലെന്നെ...ആറ് മണിക്ക് മുമ്പ് വീട്ടിൽ കയറണം..പഠിക്കണം..കൃത്യസമയത്ത് ഉണ്ണണം...മൊബൈൽ പോയിട്ട് ടിവി  പോലും കാണാൻ വിടില്ല...ഹൊ..ഓർക്കാൻ കൂടി വയ്യ.."

പിന്നെ ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു..ഹോറിബിൽ, ഷിറ്റ് അങ്ങിനെ കുറച്ചു മനസ്സിലായി..അവളുടെ നാവില് ഗൂഗിൽ ലെൻസ് വർക്ക് ചെയ്യുമെങ്കിൽ മുഴുവൻ സ്കൻ ചെയ്തു മനസ്സിലക്കിയേനെ..


 അപ്പോ മറ്റവൾ പറയുകയാണ്..."ഈ ഹോസ്റ്റലിലെ നാറിയ ഫുഡിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി മാത്രമാണ് ഞാനും വീട്ടിൽ പോകുന്നത്..നിന്നെക്കാൾ ഭീകരമാണ് എൻ്റെ അവസ്ഥ...അവിടെ എല്ലാവർക്കും തിരക്കോട് തിരക്ക്..പിന്നെ അച്ഛമ്മ ഉള്ളത് കൊണ്ട് നല്ല ഫുഡ് കിട്ടും..."


 "എനിക്കാണ് എങ്കിൽ ഒരു അനിയത്തി ഉണ്ട് ..ഇന്ന് അവളുടെ സ്നേഹപ്രകടനം കൊണ്ട് വീർപ്പു മുട്ടും..അങ്ങിനെ നിരനിരയായി കുട്ടികളിൽ നിന്ന് സ്വന്തം വീടിൻ്റെ കുറ്റം കേട്ട് കൊണ്ടിരിക്കുകയാണ്..

സത്യമാണ്..നമ്മുടെ കുട്ടികൾക്ക് ഇപ്പൊൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ ആണ് ഇഷ്ട്ടം..കാരണം

നമ്മൾ അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തി തുടങ്ങിയിട്ട് കുറച്ചു കാലമായി..തൊടിയിൽ കളിക്കുന്നത് ,പൊതുകുളത്തിൽ കുളിക്കുന്നത്,സൈക്കിൾ എടുത്തു നാട് ചുറ്റിയടി ക്കുന്നത് ,വൈകുന്നേരങ്ങളിൽ കൂട്ടുകാരോട് ഒരുമിച്ച് പങ്കിടുന്നത് എല്ലാറ്റിനും നമ്മൾ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.


വിദ്യാഭ്യാസം കുടുംബ മഹിമയും  പ്രസ്റ്റീജ്  ഇഷ്യൂ ഒക്കെ ആയി മാറിയപ്പോൾ എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു നമ്മൾക്ക് ഇഷ്ടപെട്ട വിഷയങ്ങൾ അവരുടെ തലയിലേക്ക് തള്ളി കൊടുക്കും..അത് അവരുടെ മറ്റു പല ആക്ടിവിറ്റിയിലും കൈകടത്തി അതൊക്കെ ബ്ലോക്ക് ചെയ്തു വെറും പഠനത്തിലേക്ക് മാത്രം അവരേഒതുക്കുന്നു. അത് കൊണ്ടെങ്കിലും വീട്ടിൽ നിന്ന് രക്ഷപെടുവാൻ അവർ പഠിക്കാൻ" ദൂരം" തിരഞ്ഞെടുക്കുന്നു..നാട്ടിൽ നിന്ന് ദൂരെ അല്ലെങ്കിൽ വിദേശത്ത് കുട്ടികൾ ചെക്കേറുന്നതിന് പിന്നിൽ നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ മാത്രമല്ല കാരണം...അവർക്ക് പിടിച്ച ഒരു അന്തരീക്ഷത്തിലേക്ക് ഉള്ള മാറ്റം കൂടിയാണ്. അവർക്ക് സ്വതന്ത്രത്തോടെ പറന്ന് പറന്ന് നടക്കുവാൻ...


 ഇപ്പൊൾ  വിദ്യാഭ്യാസത്തിന് വേണ്ടി പണം മുടക്കാൻ മാതാപിതാക്കൾ ഒരു മടിയുമില്ലാതെ ഏതു വിധേനയും ശ്രമിക്കുമ്പോൾ കുട്ടികൾക്ക് ഒരു കൂടുമാറ്റം വളരെയെളുപ്പത്തിൽ സാധിക്കുന്നു.


നമ്മുടെ നാടുകളിൽ ഇപ്പൊൾ വീടുകൾ വൃദ്ധസദനങ്ങൾ ആയി മാറി കൊണ്ടിരിക്കുകയാണ്..കഴിഞ്ഞ കുറച്ചു വർഷങ്ങളുക്കുള്ളിൽ ലക്ഷകണക്കിന് കുട്ടികൾ ആണ് കേരളത്തിനും രാജ്യത്തിന് പുറത്തുമായി കുടിയേറിയത്..ഇവിടുത്തെ അപേക്ഷിച്ച് അവിടെ ജീവിതം കാഠിന്യം ഉണ്ടായിട്ടും അവർ അവിടെ തുടരുന്നത് 

സ്വതന്ത്രത ആഗ്രഹിക്കുന്നത് കൊണ്ടാണ്..സ്വർണകൂട്ടിൽ ആണെങ്കിലും പാരതന്ത്രം മൃതിയെക്കാൾ ഭയാനകം എന്നാണല്ലോ..


*എൻ്റെ പയ്യനും പുറത്താണ്..നമുക്ക് അവൻ ഇവിടെ "കൂട്ടി"ലാണെന്നു തോന്നിയില്ലെങ്കിലും സത്യം ചിലപ്പോൾ അതായിരിക്കും..* അങ്ങിനെ നമുക്ക് ചിലപ്പോൾ ഒരിക്കലും മനസ്സിലാകാത്ത ഒരു കൂട് നമ്മൾ അവർക്ക് പണിയിപ്പിച്ചു വെച്ചിട്ടുണ്ടാകും..അവർ അതിൽ നിന്ന് പുറത്തുകടന്നു സ്വതന്ത്രരാകുവാൻ തീരുമാനിച്ചാൽ നമ്മൾക്ക് അവരെ  തുറന്നുവിടുകയെ മാർഗം ഉള്ളൂ.. നമ്മൾ ചിന്തിച്ചു ശാശ്വതമായ തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


പ്ര.മോ.ദി.സം

Friday, October 11, 2024

വേട്ടയ്യൻ

 

ജയ് ഭീം എന്ന ക്ലാസിക് ചിത്രം സമ്മാനിച്ച ജ്ഞാനവേൽ എന്ന സംവിധായകൻ രജനിയെ വെച്ച് ഒരു സിനിമ എടുക്കുന്നു എന്നു കേട്ടപ്പോൾ തന്നെ അപകടം മണത്തത് ആണ്..പിന്നെ അമിതാബ്,ഫഹദ് ഫാസിൽ, മഞ്ജു വാര്യർറാണ എന്നിവർ കൂട്ടിനുള്ളത് കൊണ്ട് പ്രതീക്ഷയും ഉണ്ടായിരുന്നു.ഒരിക്കലും അദ്ദേഹം ഗീമിക്ക് കൊണ്ട് ആളുകളെ ആകർഷിക്കുന്ന   സൂപ്പർ താര സംവിധായകൻ അല്ല.



അമിതാബ് ഈ ചിത്രത്തിൽ എന്തിനായിരുന്നു എന്ന് ചിത്രം കണ്ടപ്പോൾ സംശയം തോന്നി.കിട്ടിയ  കാമിയോ റോളിൽ പുള്ളി കസറി എങ്കിലും ഒരു ഇന്ത്യൻ സൂപ്പര് താരത്തിന് ഇതിൻ്റെ ഒരാവശ്യവും ഇല്ലായിരുന്നു.ജയിലറിൽ ലാലേട്ടൻ  അടക്കം കുറെ പേര് വന്നു  ഒന്നിനും വയ്യാത്ത രജനി കാന്ത്നെ (ഇപ്പൊൾ RAJNI CAN'T ആണല്ലോ) സഹായിച്ചത് പോലെ ഇപ്പൊൾ ഇതിൽ അമിതാബ് വന്നു..പിന്നെ ഹിന്ദി ബെൽറ്റിൽ നിന്നും കുറച്ചു കലക്ഷൻ തരപ്പെടുത്താൻ പറ്റും.



ഫഹദ് ഫാസിൽ ആണ് ശരിക്കും ചിത്രത്തിൽ സ്കോർ ചെയ്യുന്നത് .ബാറ്ററി എന്ന കള്ളൻ ആയ പോലീസ് ചാരൻ കഥാപാത്രം അത്രയ്ക്ക് രസമായിട്ടു അഭിനയിച്ചിട്ടുണ്ട്.നമുക്ക് രസകരമായ രംഗങ്ങൾ നൽകിയതും അദ്ദേഹം മാത്രമാണ്.പിന്നെ ദുഷാര വിജയൻ നയിക്കുന്ന സിനിമയുടെ കഥയുടെ സഞ്ചാരവും






മഞ്ജു വാര്യർ എന്തിനായിരുന്നു?..തകർന്നു തരിപണം ആയ  വാണിജ്യമുഖം രക്ഷിക്കാൻ തമിഴിലേക്ക്... മനസ്സിലായൊ പാട്ട് ഒഴിച്ച് ആകർഷിക്കുവാൻ പറ്റിയ കഥാപാത്രം അല്ലായിരുന്നു. സാബ്മോനും മലയാളത്തിൽ നിന്നും ഉണ്ടായിരുന്നു.എന്തിന്?ഇതിലും പക്ക ആൾക്കാർ അവിടെ ഉണ്ടായിരുന്നു.അലൻസിയർ ,"ഇരുന്നു" പോകുന്നുണ്ട്.



സംവിധായകന് സാമുഹിക പ്രതിബദ്ധത ഉള്ളത് കൊണ്ട് തന്നെ വിദ്യാഭ്യാസ തട്ടിപ്പിനെ കുറിച്ച് ആണ് ചിത്രം സംസാരിക്കുന്നത് .അതിയൻ എന്ന എൻകൗണ്ടെർ സ്പെഷലിസ്റ്റ് കൊന്നു തള്ളിയ ആൾ നിരപരാധിയാണെന്ന് മനസ്സിലാക്കി യഥാർത്ഥ കാരണം തേടിയുള്ള യാത്ര അതാണ്  വേട്ടയാൻ.അത് എത്തുന്നത് വിദ്യാഭാസ തട്ടിപ്പ്...ഓൺ ലൈൻ വിദ്യാഭ്യാസം നൽകി പറ്റിക്കുന്ന മാഫിയയിലേക്ക്...


ഇൻ്റർവെൽ വരെ നമ്മളെ ത്രസിപ്പിക്കുന്ന കാര്യങൾ കുറെ ഉണ്ടെങ്കിലും അത് കഴിഞ്ഞ് ചിത്രം പതിയെ പലരും വാർത്തു വെച്ചിരിക്കുന്ന അതെ  അച്ചിലൂടെ മുന്നോട്ട് പോകുകയാണ്..ഇനി എന്താണ് സംഭവിക്കുക എന്ന് നമുക്ക് കൃത്യമായി പ്രവചിച്ചു പോകുന്ന തിരക്കഥ.



അനിരുദിൻ്റെ മ്യൂസിക് ചില സമയത്ത് അരോചകം ആകുന്നു എങ്കിലും ഇടക്കൊക്കെ ജയിലർ കൂടി കേറി വരുന്നത് കൊണ്ട് ആശ്വാസം ഉണ്ട്.മൊത്തത്തിൽ രജനിയെ ഇഷ്ട്ടം ഉള്ളവർക്ക് പോയി കണ്ട് നല്ലത് എന്നു വീമ്പിളക്കാം..


പ്ര.മോ.ദി.സം 


 

Sunday, October 6, 2024

ഗുമസ്ഥൻ

 

ജയ്സ് ജോസ് എന്നൊരു നടനെ അറിയുമോ?പേര് ചോദിച്ചാൽ പലർക്കും അറിയുവാൻ കഴിയില്ല. ചില സിനിമകളിൽ ഉള്ള കഥാപാത്രങ്ങളായി പറഞാൽ ചിലപ്പോൾ തിരിച്ചറിഞെക്കും.ലൂസിഫർ അടക്കം പല ചിത്രങ്ങളിൽ ഉണ്ടായിട്ടും ഇതേ പോലെ നമുക്ക് പേര് അറിയാൻ പറ്റാത്ത കുറെയേറെ നടന്മാർ ഉണ്ട്.




സിനിമ തുടങ്ങി കുറെ നേരം ഷാജോൺ ആണ് പള്ളിപാടനെന്ന കേന്ദ്ര പാത്രമെന്നു തോന്നിയിരുന്നു..പിന്നെ പിന്നെ ഇത് എവിടെയോ കണ്ട് മറന്ന മറ്റൊരു മുഖമാണ് എന്ന് മനസ്സിലാക്കിയത്.എന്തായാലും ഗുമസ്ഥൻ്റെ റോളിൽ പുള്ളി കേറി അങ്ങ് മേഞ്ഞിട്ടുണ്ട്.



നിയമത്തിൻ്റെ സകല കാര്യങ്ങളും അരച്ച് കലക്കി കുടിച്ചിട്ടുള്ള് ഒരാൾക്ക് കൊലപാതകത്തിൽ നിന്ന് എങ്ങിനെ ഒരാളെ ബുദ്ധിപൂർവം രക്ഷപ്പെടുത്താൻ പറ്റും എന്നത് കാണിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രം ഇടവേളവരെ നമ്മളെ മുൻമുനയിൽ നിർത്തി മുന്നോട്ടു പോകുന്നുണ്ട്.



നിയമത്തിൽ ഇത്രക്ക് പ്രാവീണ്യം ഉള്ള ഒരാള്  കൊലപാതകം മറക്കുവാൻഎന്തൊക്കെ കാര്യങ്ങൾ ചെയ്യുമെന്ന് കൃത്യമായി പറഞ്ഞു തരുന്ന ചിത്രം ക്ലൈമാക്സിൽ മാത്രമാണ് അയാള് പോലീസ് സംശയിക്കുന്നത് പോലെ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കുവാൻ പറ്റുന്നത്.




പള്ളിപാടനും അയാളുടെ ദുരൂഹത നിറഞ്ഞ വീട് ഒക്കെ നാട്ടുകാർക്ക് മുന്നിൽ എന്നും അന്യം നിൽക്കുകയായിരുന്നു.ഒരു കൊലപാതകം അവിടെ നടന്നിട്ടുണ്ട് എന്ന സംശയത്തിൽ പോലീസ് വീടിനെയും പള്ളിപാടനെയും ചുറ്റി പറ്റി പോകുമ്പോൾ ഒക്കെ അയാള് വഴുതീ വഴുതി പോകുകയാണ്..





പോലീസിൻ്റെയും പള്ളിപ്പാടൻ ഗുമസ്ഥൻ്റെയും ടോം ആൻഡ് ജെറി കളി ഇടവേള കഴിഞ്ഞ് കഥയിലേക്ക് എത്തുമ്പോൾ അല്പം കൈവിട്ടു പോയി എന്ന് തോന്നി പോവും എങ്കിലും അവസാനത്തോടെ വീണ്ടും ട്രാക്കിലേക്ക് എത്തുന്നുണ്ട്.



കുറെനാളുകൾക്ക് ശേഷം രാമേട്ടൻ എന്ന ശക്തമായ റോളിൽ ഷാജു ശ്രീധരിനെ കാണാൻ പറ്റി. ബിബിൻ ജോർജ്,ദിലീഷ് പോത്തൻ,സിമിന്നു സിജോ,കൈലാഷ്,റോണി ഡേവിഡ്  എന്നിവരാണ് മറ്റ് വേഷ ങ്ങളിൽ.അമൽ കേ ജോബി എന്ന നവാഗത സംവിധായകൻ ഒരുക്കിയ ക്രൈം ത്രില്ലർ അടുത്ത ഭാഗം കൂടി ഉണ്ടെന്ന് സൂചനനൽകിയാണ് അവസാനിക്കുന്നത്.


പ്ര.മോ.ദി.സം