Tuesday, January 28, 2025

ഡൊമിനിക് & ദി ലേഡീസ് പേഴ്സ്

 


കുറെയേറെ നെഗറ്റീവ് റിപ്പോർട്ടുകൾ കണ്ടത് കൊണ്ട് തന്നെയാണ് ചിത്രം കാണുവാൻ പുറപ്പെട്ടത്.സൈബർ പോരാളികൾ നെഗറ്റീവ് അടിച്ചു നശിപ്പിച്ച പല സിനിമകളും എനിക്ക് അത്രക്ക് മോശം എന്ന് തോന്നിയിട്ടില്ല..വ്യക്തി വൈരാഗ്യം ,ഫാൻസുകൾ തമ്മിലുള്ള പ്രശ്നങ്ങൾ ,മതം,ജാതി ഒക്കെ പലരെയും കൊണ്ട് നെഗറ്റീവ് അടിപ്പിക്കുമ്പോൾ ചില നല്ല സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.


മമ്മൂക്കക്കു ഒപ്പം ചേർന്നു  ഗൗതം വാസുദേവമേനോൻ അമിത ആത്മവിശ്വാസം ഇല്ലാതെ എടുത്ത ഒരു സിനിമയാണിത് എന്നാണ് കണ്ടപ്പോൾ  തോന്നുന്നത്.അത് കൊണ്ട് തന്നെ അധികം പ്രതീക്ഷ വെക്കാതെ പോയി കണ്ടാൽ കുഴപ്പമില്ല..ഒരു സാധാരണ പടം കണ്ട് ഇറങ്ങാൻ പറ്റും..ഗൗതം മേനോൻ ചിത്രങ്ങളുടെ ലാഗിങ് ഈ ചിത്രത്തിലും മുഴച്ചു നിൽക്കുന്നുണ്ട്.


ഗൗതം മേനോൻ അറിയപ്പെടുന്നത് തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ കൂടിയാണ്.സൂര്യയെ സൂപ്പർ സ്റ്റാർ ആക്കിയ സംവിധായകൻ എന്ന് വേണമെങ്കിലും പറയാം..അദ്ദേഹത്തിൻ്റെ ചിത്രങ്ങൾക്ക് അതുകൊണ്ട് തന്നെ ഇവിടെയും തരംഗം സൃഷ്ടിക്കാൻ സാധിച്ചിരുന്നു.


അതുകൊണ്ട് അങ്ങിനെ ഉള്ള ഒരു സംവിധായകൻ മലയാളത്തിൽ സിനിമ എടുക്കുമ്പോൾ അതും മമ്മൂക്ക യെ നായകനാക്കി അദ്ദേഹത്തിൻ്റെ പ്രൊഡക്ഷൻ കീഴിൽ ആകുമ്പോൾ പ്രേക്ഷകർ സംതിങ് സ്പെഷ്യൽ പ്രതീക്ഷിക്കും. ആ പ്രതീക്ഷക്ക് ഒപ്പം നിൽക്കാൻ പറ്റാതെ പോയതാണ് നെഗറ്റീവ് വരാൻ കാരണം.


മമ്മൂട്ടി കമ്പനിയുടെ അവസാനത്തെ രണ്ട് ചിത്രങ്ങൾ കമ്പനിക്ക് അല്പം മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്.മമ്മൂക്ക ഫാൻസിന് മമ്മൂക്കയിൽ ഉള്ള അമിത പ്രതീക്ഷ തന്നെയാണ് കാരണം.


പോലീസിൽ നിന്നും പുറത്തായപ്പോൾ ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ഡൊമിനിക്ക് തൻ്റെ ഹൗസ് ഓണർക്ക് കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്സ് ഉടമയെ തിരഞ്ഞു പോകുമ്പോൾ ചില മിസിംഗ് കേസുകൾ അതിനു പിറകിൽ ഉണ്ടെന്ന് മനസ്സിലാകുന്നു.


മിസിങ് കേസിന് പിന്നാലെ പോകുന്ന ഡൊമെനിക്കിന് അതിനു പിന്നിലെ പല കാര്യങ്ങളും രഹസ്യങ്ങളും കണ്ടെത്തുവാൻ പറ്റ്ന്നു. സിനിമ ഈ ഒരു ഭാഗം കൊണ്ട് തീരുന്നില്ല എന്ന നിലയിലാണ് അവസാനിപ്പിക്കുന്നത്. ഇതിൽ എടുത്തു പറയേണ്ട കാര്യം ചിത്രത്തിൻ്റെ ക്ലൈമാക്സ് ആണ്..അത് തന്നെയാണ് ചിത്രത്തിൻ്റെ ജീവനും..


പലരും പറയുന്നത് കേട്ടു മാത്രം സിനിമ കാണുവാൻ നിൽക്കാതെ കാണുവാൻ ആഗ്രഹിക്കുന്ന സിനിമ രണ്ടും കല്പിച്ചു പോയി കാണണം എന്ന് കൂടി സൂചിപ്പിക്കുന്നു.


പ്ര.മോ.ദി.സം

Sunday, January 26, 2025

കാതലിക്ക നേരമില്ലൈ

 


തമിഴ് മുഖ്യൻ്റെ മര്മകളും ഉദയനിധിയുടെ ഭാര്യയുമായ കൃതിക ഉദയനിധി സംവിധാനം ചെയ്തു നിത്യ മേനോൻ ,ജയം രവി എന്നിവർ മുഖ്യ വേഷം ചെയ്ത സിനിമ കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്.









സൂപ്പർ താര ചിത്രം ആയിട്ട് കൂടി അതിനെ ബൂസ്റ്റ് ചെയ്യാൻ വേണ്ടി ഒരുക്കുന്ന മസാല സീനോ അടിയോ ഒന്നും ഇല്ലാതെ പക്കാ ക്ലീൻ സിനിമയാണ്. എ ആർ റഹ്മാന് മ്യൂസിക് ആണെങ്കിലും മനസ്സിൽ തങ്ങുന്ന നല്ലൊരു പാട്ട് ഉണ്ടാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.








കുട്ടികൾ വേണ്ട എന്ന തീരുമാനം വിവാഹം വരെ അവതാളത്തിൽ ആകുന്ന ഒരാളും കുട്ടികൾ വേണം എങ്കിൽ പുരുഷൻ്റെ കൂടെ കിടക്കുകയോ  കല്യാണം കഴിക്കേണ്ട ആവശ്യം പോലും ഇല്ലെന്ന്  ടെസ്റ്റ് ട്യൂബ് ശിശുവിലൂടെ തെളിയിച്ച സ്ത്രീയും തമ്മിൽ യാദൃശ്ചികമായി പരിചയപ്പെടുന്നതും പിന്നീട് അവരുടെ ഫ്രണ്ട്ഷിപ്പ് ഒക്കെയാണ് സിനിമ പറയുന്നത്.



ഒരു കൊച്ചുണ്ടായാൽ  കൃത്യമായ ഒരു "മേൽവിലാസം" ഇല്ലെങ്കിൽ അവൻ്റെ മേൽവിലാസം എപ്പോഴും അവനെ അലട്ടി കൊണ്ടിരിക്കും എന്നും അത് അവൻ്റെ സ്വഭാവത്തിൽ കൂടി പ്രതിഫലിക്കും എന്നും സിനിമ പറയുന്നുണ്ട്.


പ്ര.മോ.ദി.സം


Saturday, January 25, 2025

എന്നു സ്വന്തം പുണ്യാളൻ

 

ചിലരുണ്ട് ,തലമുറകളായി ശ്രമിച്ചു പരാജയപ്പെട്ട ഒരുകാര്യം ലക്ഷ്യം വെച്ച് വന്നു അത് വിജയകരമായി  പൂർത്തീകരിച്ചു എങ്കിലും ചിലരുടെ സന്തോഷം അസ്ഥമിക്കേണ്ട എന്നുകരുതി വിട്ടു കൊടുക്കുന്നവർ. അവരാണ് ശരിക്കും ചിലർക്ക് പുണ്യാളൻ.


ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത അച്ഛൻ പട്ടം എടുത്തണിഞ്ഞ തോമസിൻ്റെ അരമനയിലേക്ക് ഒരു രാത്രി കമിതാക്കൾ അഭയം തേടി ചെല്ലുന്നു. 




പിന്തുടർന്നവരിൽ നിന്നും രക്ഷപ്പെടുവാൻ അവിടെ അഭയം പ്രാപിച്ച അവരിൽ കാമുകൻ ഭാവി പരിപാടിക്ക് വേണ്ടി  സുഹൃത്തിനെ തേടി പോകുമ്പോൾ അവിടെ തനിച്ചായ കാമുകി അച്ഛന് പ്രശ്‌നമാവുന്നു.


അന്ന് രാത്രി തന്നെ കള്ളൻ കൂടി മോഷ്ട്ടിക്കുവാൻ പള്ളിയിൽ എത്തുമ്പോൾ പ്രശ്നം ആകെ കലങ്ങി മറിയുകയാണ്.അച്ഛനെയും അഭയം തേടിയവളെയും ബ്ലാക്ക്മെയിൽ ചെയ്തു കള്ളൻ താൻ വന്ന കാര്യം നടത്തുവാൻ കരുക്കൾ നീക്കുന്നു.


കടലിനും ചെകുത്താനും ഇടയിൽ പെട്ടതുപോലെയുള്ള് അച്ഛൻ്റെ പിന്നീടുള്ള കാര്യങ്ങള് ആണ് മഹേഷ് മധു സംവിധാനം ചെയ്ത ചിത്രം പറയുന്നത് .രണ്ടു മണിക്കൂർ രസിപ്പിക്കുന്ന ചിത്രം ആയിട്ട് കൂടി വലിയ ചിത്രങ്ങൾക്ക് ഇടയിൽ പെട്ടു ഞെരുങ്ങുന്ന അവസ്ഥയാണ് നേരിടേണ്ടി വന്നത്.


ബാലു വർഗീസ്,അനശ്വര രാജൻ,അർജുൻ അശോകൻ,രഞ്ജി പണിക്കർ ,അൽതാഫ് സലിം എന്നിവർ അഭിനയിച്ച ചിത്രം കോമഡി ട്രാക്കിൽ ആണ് കഥപറയുന്നത്


പ്ര.മോ.ദി.സം

പ്രാവിൻകൂട് ഷാപ്പ്

 


അൻവർ റഷീദ് മലയാളത്തിൽ ഹിറ്റ് സിനിമകൾ ചെയ്ത സംവിധായകൻ ആണ്..സൂപ്പർ താരങ്ങളെ വെച്ച് ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്തു നമ്മളെ രസിപ്പിച്ച ആളാണ്.


പക്ഷേ കുറച്ചായി അദ്ദേഹം സംവിധാനത്തിൽ നിന്ന് വ്യതിചലിച്ച് നിർമാണത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.നിർമാണത്തിലും അദ്ദേഹം സൂപ്പർഹിറ്റുകൾ തന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ അങ്ങേരുടെ ബ്രാൻഡ് പ്രശസ്തവുമാണ്.


ബെസിൽ ജോസഫ് എന്ന സൂപ്പർ ഹിറ്റ് സിനിമ നൽകിയ  സംവിധായകനും ഇപ്പൊൾ സംവിധാനം ഒക്കെ സൈഡിൽ വെച്ച് മറ്റൊരു വഴിയിലാണ്.അഭിനയം എന്ന വഴിയിൽ..ഒന്നിനു പിറകെ ഒന്നായി സിനിമകൾ ഹിറ്റായപ്പോൾ അദ്ദേഹവും ഈവഴിയിൽ തന്നെ തുടരുന്നു.


ഇവർ രണ്ടുപേരും ഒന്നിച്ചു ഒരു സിനിമയിൽ ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വലുതായിരിക്കും. കാണികളെ എൻ്റർടെയിൻ ചെയ്യിക്കുവാൻ തന്നെയായിരുന്നു രണ്ടുപേരും ഒന്നിച്ചു കൂടിയത്. ചിരിയും ചിന്തയും കലയും വിനോദവും ക്രൈം ഒക്കെ ചേരും പടി ചേർത്ത് എങ്കിലും എവിടെയോ എന്തോ പിഴച്ചത് പോലെയുള്ള് അനുഭവം ആണ് പ്രേക്ഷകന് ലഭിക്കുന്നത്.


അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ് എന്ന ബാനറിൽ  ബെസിൽ  നായകനായി ശ്രീരാജ് ശ്രീനിവാസൻ അണിയിച്ചൊരുക്കി പുതുതായി വന്ന സിനിമയാണ് പ്രാവിൻകൂട് ഷാപ്പ്.പേര് പോലെ തന്നെ ഷാപ്പ് അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ തന്നെയാണ് സിനിമ.


ഷാപ്പിലെ ഓണർ അവിടെ ആത്മഹത്യ ചെയ്യുന്നതും അത് കൊലപാതകം ആണെന്ന് മനസ്സിലാക്കുമ്പോൾ പോലീസ് അന്വേഷണം നടത്തുന്നതുമാണ് ഇതിവൃത്തം.ഷാപ്പിൻ്റെ സമയം കഴിഞ്ഞു അവിടുത്തെ കസ്റ്റമർ ശീട്ടു കളിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മരണം നടക്കുന്നത്.അത് കൊണ്ട് തന്നെ അവർ അവിടെ പെട്ട് പോകുന്നു.


ഷാപ്പിലെ "അന്തേവാസികൾ" മുഴുവൻ അന്വേഷണത്തിൻ്റെ കീഴിൽ വരുമ്പോൾ ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ കൃത്യമായി ഉദ്യോഗസ്ഥർക്ക് മുന്നിൽ അവതരിപ്പിക്കുന്നു എങ്കിലും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു പോകുന്നില്ല. പിന്നീട് ചില ട്വിസ്റ്റ് ൽ കൂടി സത്യങ്ങൾ പുറത്ത് വരുന്നു. അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങളും മറ്റും കൊലയാളി ആരാണെന്ന് നമ്മളിൽ ആകാംക്ഷ ഉണ്ടാക്കുന്നു പോലുമില്ല.കാരണം അത്രക്ക് സിനിമയുമായി ചേർന്ന് പോകുവാൻ പ്രേക്ഷകർക്ക് പറ്റുന്നില്ല.


കുറെ ചിത്രങ്ങളിൽ ഇഷ്ട്ടപെട്ടു പോയ ബേസിൽ ഈ ചിത്രത്തിൽ കുറെയേറെ നമ്മളെ വെറുപ്പിക്കുന്നുണ്ട്.പോലീസ് വേഷം അത്രക്ക് അദ്ദേഹത്തിന് ഇണങ്ങുന്നില്ല..ചില സമയങ്ങളിലെ ഓവർ ആക്ടിംഗ് കൂടി ആകുമ്പോൾ ഷാപ്പ് മൊത്തത്തിൽ പ്രതീക്ഷിച്ച നിലയിലേക്ക് വീര്യം നൽകുന്നില്ല.


പ്ര.മോ.ദി.സം