കന്നഡ സിനിമ കേജി എഫ് മുതലാണ് ഇന്ത്യ ഒട്ടാകെ മാസ് ആയി ശ്രദ്ധിക്കപ്പെട്ടത് എങ്കിലും മുൻപേ തന്നെ വലിയ കാമ്പുള്ള ചെറിയ ചിത്രങ്ങൾ അവിടെ ഇറങ്ങിയിരുന്നു..സന്ദാൽ വുഡിന് മറ്റു ദക്ഷണേന്ത്യൻ ചിത്രങ്ങളെ പോലെ മാർക്കറ്റ് ഇല്ലാത്തതിനാൽ പലതും കർണാടക സംസ്ഥാനത്ത് മാത്രം ഒതുങ്ങി പോയി.എങ്കിലും നിരൂപകർക്കിടയിൽ നല്ല സിനിമ ആസ്വദിക്കുന്ന ആൾക്കാർക്കിടയിൽ ഈ ചിത്രം ശ്രദ്ധ നേടി.
2018 മധ്യത്തിൽ ഇറങ്ങിയ "ആ കരാള രാത്രി " എന്ന പരീക്ഷണ ചിത്രം ഇന്ത്യയിൽ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് പലരും മൊഴിമാറ്റ ശ്രമം ആരംഭിച്ചു എങ്കിലും മഹാമാരി അത് ഒരു പരിധിവരെ വൈകിപ്പിച്ച് കൊണ്ടിരുന്നു.
കുറെ പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം കന്നഡ അറിയുന്നത് കൊണ്ട് തന്നെയും ആ സമയത്ത് തന്നെ നല്ല അഭിപ്രായം കേട്ടത് കൊണ്ട് കണ്ടതും ഇഷ്ടപ്പെട്ടതും ആയിരുന്നു..
ഇപ്പൊൾ വർഷങ്ങൾക്ക് ഇപ്പുറത്ത് അത് മലയാളം സംസാരിക്കുന്നു .കുഞ്ചാക്കോയുടെ പകലും പാതി രാവും എന്ന അജയ് വാസുദേവ് ചിത്രത്തിൽ കൂടി..
മാവോയിസ്റ്റ് സാന്നിധ്യം ഉള്ള കേരള കർണാടക അതിർത്തി ഗ്രാമത്തിൽ ഒരു പകലും രാത്രിയും ആയി നടക്കുന്ന കഥ യാണ് ഇത്.. ശീട്ട് കളിച്ചും മദ്യപിച്ചും സ്വത്തുക്കൾ നശിപ്പിച്ച അച്ഛനും അത് കൊണ്ട് തന്നെ കഷ്ടപ്പെട്ട് ജീവിക്കുന്ന അമ്മയും മോളും അടങ്ങിയ കുടുംബത്തിലേക്ക് വണ്ടി കേടായത് കൊണ്ട് ഒരു രാത്രി താമസിക്കുവാൻ ഒരു അപരിചിതൻ എത്തുന്നതും അന്നവിടെ നടക്കുന്ന സംഭവ വികാസങ്ങളും ആണ് നിഷാദ് കോയ രചിച്ച ചിത്രം പറയുന്നത്.
അഭിനയിക്കുന്ന ആൾക്കാർക്ക് മൊത്തം ബിജിഎം ഇട്ടും അവരെയൊക്കെ സ്ലോ മോഷനിൽ നടത്തിച്ചും ചിലപ്പോൾ ഒക്കെ വെറുപ്പിക്കുന്ന സിനിമ കന്നഡ പോലെ കഥ വൃത്തിയായി പറയുന്നതിൽ പരാജയപ്പെട്ടു..അജയ് വാസുദേവൻ ഒരു ചുവടുമാറ്റം ആഗ്രഹിക്കുന്നു എങ്കിൽ കൂടി അദ്ദേഹത്തിൻ്റെ ഉള്ളിൽ കയറി കൂടിയ മാസ്സ് ഇടക്കിടക്ക് ചിത്രത്തിൽ പുറത്തേക്ക് എടുക്കുന്നുണ്ട്.
രജീഷ വിജയൻ എന്ന അഭിനേത്രിയുടെ മാസ്മരിക പ്രകടനം ചിലപ്പോൾ ഒക്കെ നമ്മളെ ഞെട്ടിക്കുന്നു..മനോജ് കേ യു എന്ന അനുഗ്രഹീത നടനും ചിത്രത്തിന് മുതൽക്കൂട്ട് തന്നെയാണ്..കന്നഡ സിനിമ കണ്ടില്ല എങ്കിൽ ഈ ത്രില്ലർ നിങ്ങൾക്ക് രസം പകരും.
പ്ര .മോ .ദി .സം
നല്ല നിരൂപണം
ReplyDelete