Monday, July 30, 2012

കഥാകാരന്‍

ചെറുപ്പത്തിലെ എഴുതുവാന്‍ അവനു പ്രത്യേക കഴിവുണ്ടായിരുന്നു.ജീവിതാനുഭവങ്ങള്‍ അയാളെ നല്ല ഒരു കഥാകാരനാക്കി.മാസികകളിലും മറ്റും കൂടി അയാള്‍ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരുന്നു.പേര് കിട്ടിയപ്പോള്‍ പുസ്തക കമ്പനികള്‍ അയാള്‍ക്ക്‌ വേണ്ടി ക്യു നിന്നു.നാട്ടിലെ പ്രശസ്തന്‍ ആയപ്പോള്‍ അയാള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ സൃഷ്ടിക്കേണ്ടി വന്നു.കഥാപാത്രങ്ങള്‍ക്ക് ക്ഷാമം വന്നപ്പോള്‍ അയാള്‍ കഥാപാത്രങ്ങളെ തേടിയിറങ്ങി .പച്ചയായ കുറെ കഥകള്‍ സൃഷ്ടിക്കപെട്ടു. ഇരുളിലും വെളിച്ചത്തിലുമായി അനേകം പുതിയ കഥാപാത്രങ്ങള്‍ രൂപപെട്ടു.അങ്ങിനെ അയാളുടെ കഥാപാത്രങ്ങള്‍ തന്നെ അയാള്‍ക്ക് ഭീഷണിയായി തുടങ്ങി.പലപ്പോളായി അയാള്‍ ആക്രമിക്കപെട്ടു.എന്നിട്ടും അയാള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി അലഞ്ഞു.അയാളുടെ മനസ്സ് നിറയെ പുതിയ കഥകള്‍ക്കുവേണ്ടി ഉള്ള അലകള്‍ ആയിരുന്നു.

            ഒരിക്കല്‍ അയാളുടെ കഥാപാത്രങ്ങള്‍ തന്നെ അയാളുടെ ചിരകരിഞ്ഞു .കഥകഴിഞ്ഞു  കഥയോഴിഞ അയാളുടെ ദേഹം ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ചു.കഥയറിയാതെ അനേകം ആരാധകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനെത്തി.നിലച്ചുപോയ കഥകള്‍ പലരെയും പ്രശ്നത്തിലാക്കി.എന്നിട്ടും പഴയവ തിരഞ്ഞുപിടിച്ച് പുസ്തകങ്ങള്‍ ആക്കി അവര്‍ ലാഭം കൊയ്തു .ജനമനസ്സില്‍ കഥാകാരനും മരണമില്ലാതെ ഒഴുകി നടന്നു.അതെ ഇപ്പോഴും ......


കഥ; പ്രമോദ് കുമാര്‍.കെ.പി 

No comments:

Post a Comment