Tuesday, July 24, 2012

ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ മോഷ്ടക്കളാണോ ?

മുന്‍പ്   ന്യൂ  ജനറേഷന്‍ സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു .
"സിനിമയില്‍ പുതു തരംഗം ഉണ്ടാവുന്നു എന്ന് പറയുന്നവര്‍ അത് അവര്‍ക്ക്  എവിടുന്നു കിട്ടുന്നു എന്ന് കൂടി തിരക്കണം."ആ സമയത്ത് അത് എല്ലാവരും ശ്രീനി അസൂയ കൊണ്ട് പറയുന്നതാണ് എന്ന് കരുതി.കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്  ശേഷം കുറെക്കാലമായി ഒരു ശ്രീനി തരംഗം ഇല്ലല്ലോ .അത് കൊണ്ട് ശ്രീനി പറഞ്ഞത് ആരും അത്ര സീരിയസ് ആയി കണ്ടില്ല .എവിടെയോ ഈ പ്രസ്താവന  വായിച്ച ഞാനും അങ്ങിനെ തന്നെ കരുതി.

പക്ഷെ ഇപ്പോള്‍ പുതു തലമുറ സ്ക്രീനില്‍ കാണിക്കുന്ന പലതും അന്യ ദേശങ്ങളില്‍ നിന്നും കടം കൊണ്ടതാണെന്ന് തെളിഞ്ഞു വരുന്നു.ഇപ്പോള്‍ സിനിമക്കാര്‍ തിരയുന്നതിലും കാണുന്നതിലും കൂടുതല്‍ പൊതുജനങ്ങള്‍ അന്യ രാജ്യ ചിത്രങ്ങള്‍ കാണുന്നുണ്ട്.അത് കൊണ്ട് ചിത്രം ഇറങ്ങി മൂന്നു നാല് ദിവസങ്ങള്‍ക്കകം വിവരങ്ങള്‍ പുറത്തു വരുന്നു.എന്നാലും ജനങ്ങള്‍ നമ്മുടെ ഭാഷയിലേക്ക് മാറ്റപെട്ട സിനിമ വിജയിപ്പിക്കുന്നുമുണ്ട് .അതൊക്കെകൊണ്ട് തന്നെ ഇപ്പോള്‍ കൂടുതല്‍ പുതിയവര്‍ ഈ മാര്‍ഗം തന്നെ സ്വീകരിക്കുന്നു.അങ്ങിനെ ചാപ്പ കുരിശ് ,22 എഫ് .എം കോട്ടയം ,ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി പുതുതായി "പഴയവ  "വരുന്നു.

ഈ കഴിഞ്ഞ അവാര്‍ഡ്‌ പലതും വിളിച്ചു പറയിച്ചു.ബ്ലെസി എന്ന നല്ല സിനിമ മാത്രം എടുത്ത സംവിധായകന്റെ കാഴ്ച ,പളുങ്ക്,പ്രണയം ഒക്കെ കോപ്പിയടിയാണ് പോലും .പദ്മരാജന്‍ ,ഭരതന്‍,ലോഹിതദാസ് എന്നിവര്‍ക്ക് ശേഷം ഉണ്ടായ പ്രതിഭ എന്ന് കേട്ടിഘോഷിച്ച ബ്ലെസിയില്‍ നിന്നും ഇത്തരം ഒന്ന് മലയാളലോകം പ്രതീഷിച്ചില്ല.ഏതോ ചാനലില്‍ ഇതേ കുറിച്ച് വന്ന ഇന്റര്‍വ്യൂ വില്‍ ബ്ലെസി ഇത് നിഷേധിച്ചു കൊണ്ട് പറഞ്ഞു.വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ മനസ്സില്‍ ഉണ്ടായ കഥകള്‍ ആണ് ഇതൊക്കെ എന്ന്.ഇന്നലെ സലിം കുമാര്‍ അതിനു കൃത്യമായി രസകരമായി  മറുപടി പറഞ്ഞു." ഇപ്രാവശ്യം ഓസ്കാര്‍ കിട്ടിയത് എന്റെ മനസ്സിലെ കഥക്കായിരുന്നു എന്ന് "

 മുന്‍പ് പ്രിയദര്‍ശന്‍  ചിത്രങ്ങള്‍ മുഴുവന്‍ കോപ്പിയടിയായിരുന്നു .പക്ഷെ അത് നമ്മള്‍ കണ്ടുപിടിച്ചു വരുമ്പോളേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.എന്നാലും വളരെ മനോഹരമായിയാണ് അദ്ദേഹം ഓരോ ചിത്രവും ഉണ്ടാക്കിയത്.ഹാസ്യവും ,സെന്റിയും ഒക്കെ കൂട്ടി കലര്‍ത്തി ജനത്തെ പിടിച്ചിരുത്തി.ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് കാര്യം അറിയാവുന്നതുകൊണ്ട്‌  പ്രിയന്‍ ചിത്രങ്ങള്‍ മലയാളത്തില്‍ അത്ര പച്ച പിടിക്കുന്നില്ല.എന്നാലും ഇപ്പഴും  പലപ്പോളായി അദ്ദേഹം അതിനു ശ്രമിക്കുന്നുമുണ്ട്.പക്ഷെ അദ്ദേഹം ഒരിക്കലും കോപ്പിയടി  അല്ല എന്ന് പറഞ്ഞില്ല .അതെ സാധനം അദ്ദേഹം മറ്റു ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിററുമാക്കി.

ഇക്കിളി ചിത്രങ്ങള്‍ മാത്രം പുനര്‍അവതരിച്ചു പണം ഉണ്ടാക്കുന്ന സുരേഷ് കുമാറും ഒരു അര്‍ത്ഥത്തില്‍ മോഷ്ടാവ് തന്നെയല്ലേ .(പണം കൊടുത്താണ് പുനര്‍ സൃഷ്ടി  എങ്കിലും പഴയവയില്‍ നിന്നും പലതും അടിച്ചു മാറ്റുനില്ലേ ,അവരുടെ ഭാഷയില്‍ അതിനു inspiration എന്നാണ്  പറയുക മോഷണം എന്ന് പറയില്ല.)പഴയ നല്ല ചിത്രങ്ങള്‍ പുതുതല മുറക്ക് കാണിക്കണം എന്ന വ്യാജേനയാണ് അദ്ദേഹം ഇക്കിളി ചിത്രങ്ങള്‍ റീ മയ്കിംഗ് നടത്തുന്നത് .എത്രയോ ഇതിലും നല്ല ചിത്രങ്ങള്‍ ഉണ്ട് എങ്കിലും പുതു തലമുറയെ അതൊന്നും കാണിക്കാന്‍ അദ്ദേഹത്തിന് താല്പര്യം ഇല്ല.കാരണം അതില്‍ ഇക്കിളി രംഗങ്ങള്‍ക്ക് സാധ്യത ഇല്ല എന്നതു  കൊണ്ട് തന്നെ.

ഏതൊക്കെ എവിടുന്നൊക്കെ കടം എടുത്താലും അത് ഭംഗിയായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ ഇവിടുത്തെ പ്രേക്ഷകര്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കും .അതില്‍ അവര്‍ക്ക് രസിക്കുവാന്‍ പറ്റിയ കാര്യങ്ങള്‍ ഉണ്ടാവണം എന്ന് മാത്രം.എല്ലാവര്ക്കും എല്ലാ  ഭാഷയും മനസ്സിലാക്കുവാന്‍ കഴിയില്ലല്ലോ.ലോകത്താകമാനം ഒരു ഭാഷയിലാണ് സിനിമ എങ്കില്‍ നമ്മുടെ പുതു തലമുറ കഷ്ട്ടപെട്ടു പോകും .അതൊരിക്കലും ഉണ്ടാവാത്തത് കൊണ്ട് നമ്മുടെ മോഷ്ടാക്കളായ സിനിമാക്കാര്‍ക്ക് എപ്പോളും കഞ്ഞികുടിച്ചു പോകാം.

പക്ഷെ സലിംകുമാര്‍ പറഞ്ഞ ഒരു കാര്യം എന്തായാലും നടപ്പിലാക്കണം .കട്ടിട്ട് ആളാകുന്നവര്‍ക്ക് അവാര്‍ഡ്‌ കൊടുക്കുവാന്‍ പാടില്ല.ഇങ്ങിനത്തെ സംസ്കാരം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് .
 

No comments:

Post a Comment