Friday, October 7, 2022

കൊത്ത്

 



കണ്ണൂർ എന്ന നാടിനെ കുറിച്ച് പലർക്കും പറഞ്ഞു കേട്ട അറിവുകൾ അല്ലാതെ അവിടെ പോകാത്തവർക്ക് കാര്യമായി വലിയ ധാരണ ഇല്ല എന്ന് അവർ പൊതുവായി പങ്കിടുന്ന കാര്യങ്ങളിൽ നിന്നും മനസ്സിലാകും.



വർഷം മുഴുവൻ കൊലപാതകവും ബോംബേറും ഹർത്താലും ആണെന്ന ധാരണ മറ്റുള്ളവരിൽ തിരുകി കയറ്റിയ മാധ്യമങ്ങൾ പലപ്പോഴും യഥാർത്ഥ കാര്യങ്ങൽ അറിയിക്കുവാൻ മിനക്കെടാറില്ല.കണ്ണൂർ രാഷ്ട്രീയത്തെ കുറിച്ച് പറയാൻ വന്ന സിനിമാക്കാരും കാര്യങ്ങൽ പൊലിപ്പിച്ചു കാണിക്കുവാൻ തന്നെയാണ് ശ്രമിച്ചതും.

കൂട്ടത്തിൽ സത്യസന്ധമായ  നാടിനെ കുറിച്ചുള്ള കാര്യം പറഞ്ഞ സിനിമ ആയാണ് കൊത്ത് കണ്ടപ്പോൾ തോന്നിയത്.




ഒരിക്കലും തമ്മിൽ പരിചയമോ പകയോ വിദ്വേഷമോ എന്തിന് കാണുക പോലും ചെയ്യാത്തവർ രാഷ്ട്രീയത്തിന് വേണ്ടി നേതാക്കന്മാരുടെ ആഞ്ഞാനുവർത്തി അനുസരിച്ച് പരസ്പരം കൊത്തി നുറുക്കി ബലിയാടുകൾ ആവുന്ന സംഭവങ്ങൾ സിബിമലയിൽ കൃത്യമായി കാണിക്കുന്നുണ്ട്.




അവിടെ പെറ്റവയർ നോവുന്ന അമ്മമാരുണ്ട്..വൈധവ്യം അനുഭവിക്കുന്ന ഭാര്യമാർ ഉണ്ടു അനാഥരായ കുഞ്ഞുങ്ങൾ ഉണ്ട്.. നേതാക്കൾ ഇതൊന്നും ശരിയായ കണ്ണിൽ കൂടി കാണുന്നില്ല.അവർ പാർട്ടിക്കുവേണ്ടി അവരെ ചാവേറുകൾ ആക്കുന്നു.



സിനിമയിലെ നായകൻ പറയുന്നതുപോലെ കണ്ണൂരിലെ പാർട്ടി അനുഭാവികളും മറ്റും കമ്മ്യൂണിസം പഠിച്ചോ മാർക്സിനെ അറിഞ്ഞോ ചെഗുവേരയെ കുറിച്ച് അന്വേഷിച്ചു  നടന്നോ ഒന്നും പാർട്ടിയിൽ വന്നവരല്ല. അവർക്ക് ആ കൊടിയോടുള്ള ബഹുമാനം കൊണ്ടും പാർട്ടി ചെയ്ത കാര്യങ്ങളിൽ ഉള്ള വിശ്വാസം കൊണ്ടും നടന്നു കയറിയവർ ആണ്.അവർക്ക് ഇലക്ഷന് ജയിക്കുക എന്നതിൽ കവിഞ്ഞ് സമൂഹത്തോട് ഒരു കടപ്പാട് കൂടി യുണ്ട്.




എവിടെ എങ്കിലും അനീതി കണ്ടാൽ അവർ പ്രതികരിക്കും..നീതിക്ക് വേണ്ടി മുന്നോട്ട് പോകും..അശരണരെ സഹായിക്കും..ഇന്നത്തെ കാലത്ത് ഇതൊക്കെ പാർട്ടിയിൽ ഉണ്ടോ എന്നു ചോദിച്ചാൽ കൃത്യമായ ഉത്തരവും നൽകാൻ പറ്റില്ല..എങ്കിലും വർത്തമാന കണ്ണൂർ രാഷ്ട്രീയത്തിൽ ഉള്ള സംഭവവികാസങ്ങൾ കൃത്യമായി വരച്ചിടുന്ന തിരക്കഥ തന്നെയാണ് സംവിധായകൻ വെള്ളിത്തിരയിലേക്ക് പകർന്നു നൽകിയിട്ടുള്ളത്.


പ്ര .മോ .ദി .സം

1 comment: