തമിഴ്നാട് പോലീസ് സേനയിൽ ചേർന്ന ഉദ്യോഗസ്ഥന്മാർക്ക് പത്തും ഇരുപതും വർഷം പഴക്കമുള്ള ഇതുവരെ തുമ്പ് കിട്ടാത്ത കേസ് ഫയലുകൾ നൽകുകയാണ്.
ഇരുപത് വർഷങ്ങൾക്ക് മുൻപ് ഊട്ടിയിലെ ഹോട്ടലിൽ കൊല്ലപ്പെട്ട ദമ്പതികളെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഫയൽ കിട്ടിയ നായകൻ അരുൽ നിധി അതിനു പിന്നാലെ പോകുമ്പോൾ അതിശയകരമായ കുറെ കാര്യങ്ങളും കണ്ടെത്തി.
അന്വേഷണത്തിനിടയിൽ പ്രതികൾ രക്ഷപെട്ടു എന്ന് കരുതിയ ബസ്സിൽ യാത്രചെയ്യുമ്പോൾ അതിമാനുഷിക കാര്യങ്ങൽ സംഭവിക്കുന്നത് തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.അതുതന്നെയാണ് അതുവരെ തുടർന്നിരുന്നു കൊണ്ടിരുന്ന സാധാരണ പോലീസ് കഥയെ ത്രിൽ അടിപ്പിക്കുന്നതും.
ചില സിനിമകൾ വിഷൽ ട്രീറ്റ് ആയിരിക്കും..കഥയുടെ പിറകെ ലോജിക് കൊണ്ട് പോകാതെ അതിൻ്റെ അവതരണരീതി കണ്ടു ആസ്വദിക്കണം.മമ്മൂക്കയുടെ "റോ ഷാക് " കണ്ടു നമ്മൾ ഒക്കെ ആസ്വദിച്ചത് പോലെ..
പ്ര .മോ .ദി .സം
No comments:
Post a Comment