Saturday, October 8, 2022

മേ ഹൂം മൂസ




ജനിച്ച നാട്ടിൽ  മരിച്ചു എന്ന് കരുതിയ ഒരാള് പത്തൊമ്പത് വര്ഷങ്ങള്ക്ക് ശേഷം മടങ്ങിയെത്തി നാട്ടുകാരുടെ ഇടയിൽ ,വീട്ടുകാരുടെ ഇടയിൽ  താൻ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ വേണ്ടി പെടാ പാടുപെടുന്നു എന്നത് ഒന്ന് ആലോചിച്ചു നോക്കൂ... എത്ര ഭീകരം ആയിരിക്കും അത്..





മൂസയുടെ കാര്യത്തിൽ അതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു..ഭാര്യയും മോളും ഒക്കെ മറ്റൊരു ജീവിതത്തിൻ്റെ ഭാഗമായി എന്ന് കൂടി മനസ്സിലാക്കുമ്പോൾ അയാളുടെ മാനസിക അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ...ജീവിച്ചിരുന്നു എങ്കിൽ കൂടി മരിച്ച ആളായി മാറിയ അവസ്ഥ.





കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന് കരുതി നാടും വീടും സ്മൃതി മണ്ഡപം കെട്ടി  ആരാധിക്കുന്ന മൂസയുടെ കഥ ശക്തം ആയിരുന്നു. സ്വന്തം നാട്ടിൽ മേൽവിലാസം ഉറപ്പിക്കാൻ ശ്രമിക്കുന്ന പട്ടാളക്കാരൻ്റെ ജീവിത കഥ നല്ല നിലയിൽ പറയുന്നതിന് പകരം തമാശ രൂപത്തിൽ അവതരിപ്പിച്ചത് സിനിമയുടെ ആസ്വാദനത്തെ നന്നായി ബാധിക്കുന്നു.കൂടാതെ മലപ്പുറം ഭാഷ പറയുവാൻ ഉള്ള സുരേഷ്ഗോപിയുടെ പെടാപാടും കല്ലുകടി ആകുന്നു എങ്കിലും മൂസ എന്ന കഥാപാത്രം നമുക്ക് വേറെ തലത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.



ടൈറ്റിൽ കാണിക്കുമ്പോൾ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ പല സ്ഥലങ്ങൾ കാണിക്കുന്നത് പുതുമയായി..എടുത്ത് പറയേണ്ടത് ശ്രിന്ദ എന്ന അഭിനേത്രിയെ കുറിച്ച് കൂടിയാണ്..സുരേഷ് ഗോപി സൂചിപ്പിച്ചത് പോലെ ലളിത ചേച്ചിയുടെ അഭാവം നികത്തുവാൻ ആ കലാകാരിക്കു കഴിഞ്ഞേക്കും.




"ഈ മണ്ണിന് വേണ്ടി പൊരുതി മരിക്കാൻ തയ്യാറായ ഇസ്ലാമാണ്  അല്ലാതെ മറ്റുള്ളവരെ കൊന്നിട്ട് സ്വർഗത്ത്

 പോകാൻ നടക്കുന്ന മാപ്പിള അല്ല ഈ മൂസ " എന്നൊക്കെ ഉള്ള മാസ് ഡയലോഗ് തിയേറ്ററിൽ കയ്യടിയുടെ മേളം നൽകുന്നു.ചിലർക്കൊക്കെ നേരം വെളുത്തു എന്ന തോന്നൽ നമ്മൾ കൂടി കൈകൊട്ടി അതോടൊപ്പം ആഘോഷിക്കുന്നു 

പ്ര .മോ .ദി.സം




1 comment:

  1. ഉറപ്പായും തീയറ്ററിൽ പോയി കാണാൻ ആഗ്രഹം തോന്നുന്നു

    ReplyDelete