Wednesday, October 5, 2022

ഈശോ


 

കുറച്ച് കഥാപാത്രങ്ങൾ, ജയ സൂര്യയുടെ ജാഫർ ഇടുക്കിയുടെ മികച്ച പെർഫോംമൻസ്, മുൻപ് കേട്ട സംഭവങ്ങൾ ആണെങ്കിലും നാദിർഷയുടെ മെയ്കിങ് കൊണ്ട് അധികം മുഷിയാതെ കാണാൻ പറ്റിയ ചിത്രമാണ് ഈശോ.





ആദ്യ രണ്ടു ചിത്രങ്ങൾ വലിയ വിജയം ആയെങ്കിലും പിന്നീട് ആ മികവിലേക്ക് എത്താൻ നാദിർഷാ ക്കു എന്തുകൊണ്ട് കഴിയുന്നില്ല എന്നത് ചിന്തിക്കേണ്ടതുണ്ട്.. ആ ചിന്ത എത്തിച്ചേരുന്നത് തിരക്കഥയുടെ ബലഹീനത യിലേക്കാണ്.



ആദ്യ ചിത്രത്തിൻ്റെ വിഷയം തന്നെയാണ്  ഈ ചിത്രത്തിൻ്റെ സാരം എങ്കിലും വ്യത്യസ്തമായ അവതരണ രീതി കൊണ്ട് മിഴിവുണ്ടാക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



ഇന്ന് പോക്സോ കേസുകൾ കൂടിക്കൂടി വരുകയാണ്.കഠിനമായ നിയമങ്ങൾ ഉണ്ടായിട്ടു കൂടി തെളിവുകളുടെ അപര്യാപ്തത കൊണ്ടും സാക്ഷികളുടെ കൂറ് മാറ്റം കൊണ്ടും പലപ്പോഴും പ്രതികൾ രക്ഷപ്പെടുകയും ഇരകൾ അപമാനിതരാവുകയും ചെയ്യുന്നു. 


സമൂഹത്തിൽ ചീത്ത മേൽവിലാസം ഉണ്ടാകുന്ന അവർക്ക് ആത്മഹത്യ അല്ലാതെ മറ്റുവഴികൾ മുന്നിൽ ഉണ്ടാവില്ല..അത്തരത്തിൽ  നമുക്ക് അറിയാൻ കഴിഞ്ഞ ഒരു സംഭവമാണ് ചിത്രം പറയുന്നത്.


 ജാഫർ ഇടുക്കി എന്ന കലാകാരൻ്റെ പിള്ള എന്ന കഥാപാത്രത്തിൻ്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ജീവൻ.അയാൾക്ക് ഒരവസരത്തിൽ കൂട്ടായി എത്തുന്ന ജയസൂര്യയുടെ  ഈശ്ശോ സഹായിക്കാൻ ആണോ ഉപദ്രവിക്കാൻ ആണോ എന്ന കൺഫ്യൂഷൻ പ്രേക്ഷകർക്ക് നൽകാൻ സിനിമക്ക് കഴിയുന്നു എങ്കിലും ഒരവസരത്തിൽ ചിത്രത്തിൻ്റെ ക്ലൈമാക്സ് എന്താണ് എന്ന് പ്രേക്ഷകർക്ക് പിടികിട്ടുബോൾ   അതുവരെ മികച്ചു നിന്ന ആസ്വാദനം പെട്ടെന്ന് ചോർന്നുപോകുന്നു.


നാദിർഷയുടെ ഗാനം പഴയ അദ്ദേഹത്തിൻ്റെ പാട്ടിനെ തന്നെ ഓർമിപ്പിക്കുന്നു..ഛായാഗ്രാഹകൻ നന്നായി ജോലി ചെയ്തിട്ടുണ്ട് .ഫ്രെയിമുകൾ ഒക്കെ മികച്ചു നിൽക്കുന്നു. തിയറ്ററുകളെക്കാളും ഒ ടി ടീ ക്കു പറ്റിയ ചിത്രം തന്നെയാണ് ഈശോ

 പ്ര .മോ. ദി .സം

1 comment: