Tuesday, December 18, 2012

കൃഷ്ണന്റെ കഥ

"നമ്മുടെ നടക്കലെ കൃഷ്ണന്‍  മെമ്പര്‍ സുധാകരനെ കുത്തി അയാളെ ആശുപത്രിയിലാക്കി. .രക്ഷ പെടുന്ന കാര്യം സംശയമാണ്..കൃഷ്ണന്‍  പോലീസില്‍ കീഴടങ്ങി പോലും ..."..

വാര്‍ത്ത കാട്ട്തീപോലെ പടര്‍ന്നു.കേട്ടവര്‍ കേട്ടവര്‍ സംഭവം നടന്ന സ്ഥലത്തേക്ക് കുതിച്ചു.ആര്‍ക്കും വിശ്വസിക്കാനായില്ല.നാട്ടിലെ അറിയപെടുന്ന പാവത്താനാണ് കൃഷ്ണദാസ് എന്ന കൃഷ്ണന്‍..അവിവാഹിതന്‍.പുഴയുടെ തീരത്ത്  ഇപ്പോള്‍ പുതുതായി പണിയുന്ന മാളികക്കരുകില്‍ ഉള്ള ചെറിയ വീട്ടില്‍ ഒറ്റയ്ക്ക് താമസം.അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയി .അമ്മ ഈ അടുത്ത കാലത്തും.അതിനു ശേഷം താമസം ഒറ്റയ്ക്കാണ്.ആ നാട്ടില്‍ തന്നെയുള്ള ദാസന്‍ അവന്റെ ചങ്ങാതിയാണ്.പട്ടണത്തിലെ ഏതോ കമ്പനിയില്‍ ആണ് രണ്ടുപേര്‍ക്കും ജോലി.ഞായറാഴ്ചയും മറ്റു അവധി ദിവസങ്ങളിലും  മാത്രമേ പുള്ളിയെ കാണാന്‍ കിട്ടൂ.അതിരാവിലെ പോയാല്‍ എന്നും വൈകിയേ എത്താറുള്ളൂ.അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും വീട്ടിലും നാട്ടിലും പരിസരത്തുമായി ഉണ്ടാകും.അല്ലെങ്കില്‍ ദാസനോപ്പം അവന്റെ വീട്ടില്‍ .ആര്‍ക്കും ഒരു ഉപദ്രവുമില്ലാത്തവന്‍.അവധി ദിവസങ്ങളിലാനെങ്കില്‍ എന്ത് കാര്യത്തിനും ആരെയും സഹായിക്കുന്ന  പരോപകാരി.നാട്ടിലെ കല്യാണമായാലും മറ്റു വിശേഷങ്ങള്‍ ആയാലും ,മരണമായാലും എന്തിനും ആള്‍ വീട്ടിലുണ്ടെങ്കില്‍ എത്തിയിരിക്കും.അതിനു വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്തിരിക്കും.ആരുമായും എതിര്‍പ്പുള്ളതായോ വഴക്കടിച്ചതായോ ഒന്നും നാട്ടുകാര്‍ക്കറിയില്ല.അങ്ങിനത്തെ ഒരുവനാണ് മെമ്പറെ കുത്തി കൊന്നിരിക്കുന്നത്.

കുറച്ചു ദിവസമായി കൃഷ്ണന്‍ വീട്ടില്‍ തന്നെയുണ്ട്‌.ജോലിക്ക് പോകാറില്ല.ഇടയ്ക്കു കാണുന്നവരോട് സുഖമില്ല ,റസ്റ്റ്‌ ആണ് എന്നൊക്കെ പറഞ്ഞു.ഈ സമയങ്ങളില്‍ മെമ്പര്‍ കൃഷ്ണന്റെ വീട്ടിലെത്താറുണ്ട്.അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കാറുമുണ്ട്.ഒരു ദിവസം വായനശാലയിലും അവര്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നതു കണ്ടവരുണ്ട്.ആ സമയത്ത് കുറച്ചു ഉറക്കെ സംസാരിച്ച കൃഷ്ണനെ മെമ്പര്‍ നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു തടഞ്ഞതും ചിലര്‍ ഓര്‍ത്തു.ഇന്നലെ രാത്രി കൃഷ്ണന്റെ വീട്ടില്‍ നിന്നും ഉച്ചത്തില്‍ സംസാരം നടന്നതായും അന്യേഷിച്ചുവന്നവരോട് കാര്യമൊന്നുമില്ലെന്ന് പറഞ്ഞു കൃഷ്ണന്‍ തന്നെ മടക്കി അയച്ചതായും ജനസംസാരം വന്നു.പിന്നെ മെമ്പറും മറ്റൊരാളും ഇറങ്ങി പോകുന്നതും ചിലര്‍ കണ്ടു.

കൃഷ്ണന്റെ വീട്ടിനരുകില്‍ ജനങ്ങള്‍ തടിച്ചുകൂടി.കുറച്ചു പോലീസ്കാര്‍ അവിടുണ്ട്.അവര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്.മുറ്റത്തും വരാന്തയിലും ഒക്കെ ചോര കാണുന്നുണ്ട്.ആരെയും പോലീസുകാര്‍ അവിടുത്തേക്ക്‌ അടുപ്പിക്കുനില്ല.ആര്‍ക്കും കാര്യങ്ങള്‍ അത്രക്ക് പിടികിട്ടുന്നുമില്ല.രാഷ്ട്രീയ നേതാവിനെയാണ് കുത്തിയിരിക്കുന്നത്.ഇനി എന്തെല്ലാം പുകിലാണാവോ ഉണ്ടാവുക.ദാസന്‍ ആണെങ്കില്‍ ജോലിക്ക് പോയിരിക്കുകയാണ്.എന്തായാലും കാരണം എന്താണ് എന്ന് കുറച്ചെങ്കിലും  അവനു അറിയാമായിരിക്കും.പക്ഷെ ഫോണ്‍ വിളിച്ചിട്ട് അവനെ കിട്ടുന്നുമില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മെമ്പര്‍ മരിച്ചവാര്‍ത്ത വന്നു. ഹര്‍ത്താല്‍ ....ചെറിയ സംഘര്‍ഷങ്ങള്‍ ...അന്നേ ദിവസം പകല്‍ അങ്ങിനെ കടന്നു പോയി.രാത്രിയാണ്  കൃഷ്ണന്റെ സുഹൃത്തായ ദാസന്‍ പറഞ്ഞത് വഴി നാട്ടുകാര്‍ക്ക് യഥാര്‍ത്ഥ ചിത്രം കിട്ടുന്നത്.

കൃഷ്ണന്റെ വീടിനപ്പുറത്തു മാളിക പണിയുന്നവന് കൃഷ്ണന്റെ ഭൂമി കൂടി വേണം.എന്നാല്‍ മാത്രമേ അതിനൊരു ലുക്ക്‌ വരികയുള്ളു പോലും.ആദ്യം നേരില്‍ കൃഷ്ണനുമായി സംസാരിച്ചു.തന്റെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ഭൂമി എന്തുവില തന്നാലും വിട്ടു തരില്ലെന്ന് കൃഷ്ണന്‍ പറഞ്ഞു.പിന്നെ മെമ്പറെ കൂട്ടുപിടിച്ചു  സംസാരിച്ചു.കൃഷ്ണന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.പലരും ചെയ്യുന്നതുപോലെ പണം കൂടുതല്‍ കിട്ടിയാല്‍ അപ്പനമ്മമാരെ വില്‍ക്കുവാന്‍ താന്‍ തയ്യാറല്ല എന്നും കൂടാതെ പുതിയ ഭൂമി കണ്ടെത്തി അവിടെ വീട് പണിയുക ഒറ്റയ്ക്കുള്ള എന്നെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടാണെന്നും അവന്‍ ഉണര്‍ത്തിച്ചു.കൂടാതെ വീട് പുതുക്കി പണിതിട്ട് അധികം നാളുമായിട്ടില്ല.മുറികള്‍ ഒക്കെ കുറച്ചു വലിപ്പം വരുത്തി.അത്ര മാത്രം.പണം കൊണ്ട് എന്തും നേടാം എന്ന് വിശ്വസിച്ചവര്‍ക്ക്  അതോരടിയായി.പിന്നെ അവര്‍ വളഞ്ഞ വഴി നോക്കി.കള്ള രേഖകള്‍ ഉണ്ടാക്കി അത് വരുതിയില്‍ വരുത്തുവാന്‍ നോക്കി.അത് അത്രക്ക് വിജയം കാണാതെ ആയപ്പോള്‍ കൃഷ്ണന്‍ ജോലി ചെയ്യുന്ന കമ്പനി മുതലാളിയെ സ്വാധീനിച്ചും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഭീഷണിപെടുത്തിയും കൃഷ്ണന്റെ പണി തെറുപ്പിച്ചു .അതിലും കൃഷ്ണന് കൂസലില്ല എന്ന് വന്നപ്പോള്‍ ഇത് ഗവര്‍ന്മെന്റ് ഭൂമി എന്ന് വരുത്തിവെച്ചു.അയാള്‍ക്ക് കിട്ടിയില്ലെങ്കില്‍ ആര്‍ക്കും കിട്ടരുതെന്ന വാശിയോടെ...കൃഷ്ണനെ ഒരു പാഠം പഠിപ്പിക്കണം എന്ന കുരുട്ടു ബുദ്ധിയോടെ ....സഹായിക്കുവാനും പണം കണ്ടാല്‍ കണ്ണ് തള്ളുന്ന കുറെ ഉദ്യോഗസ്ഥര്‍ ഉണ്ടായി.എന്ത് വന്നാലും ഒഴിയേണ്ടി വരും എന്ന നിലയിലായി കാര്യങ്ങള്‍.കൃഷ്ണന്റെ  പാവത്താന്‍ മനസ്സ് എന്ത് ചെയ്യണം എന്നറിയാതെ വലഞ്ഞു. ജോലി നക്ഷ്ട്ടപെട്ടു  ഇപ്പോള്‍ കിടപ്പാടവും...ഇത് രണ്ടും ഇല്ലാതായാല്‍ പെരുവഴിയിലാകും.മഞ്ഞും മഴയും കാറ്റും വെയിലും കൊണ്ട് പട്ടിണി കിടക്കണം ഒരു പുതിയ ജോലി കിട്ടുന്നതുവരെയെങ്കിലും..ഇതൊന്നുമില്ലാതെ തന്നെ എനിക്ക് ജീവിക്കണം.അതും എന്നെ ഈ വിധത്തിലാക്കിയവനെ ഇല്ലതാക്കിയിട്ടു ...അവന്‍ മാത്രം സുഖിച്ചു ജീവിക്കരുത്.ജനങ്ങള്‍ക്ക്‌ നല്ലത് ചെയ്യേണ്ട ജനപ്രതിനിധി ഇനി ഒരിക്കലും ഒരാള്‍ക്കും തിന്മ ചെയ്യരുത്.പണം കണ്ടു കണ്ണ് മഞ്ഞളിക്കരുത് .

അവന്റെ തീരുമാനം ഉറച്ചതായിരുന്നു.അവന്‍ മനസ്സിലുറപ്പിച്ചത് തന്നെ ചെയ്തു.അവന്‍ ഇപ്പോള്‍ ഒരു കൂരക്കു കീഴില്‍  ആണ്...മഴയും വെയിലും മഞ്ഞും കാറ്റും ഒന്നും അവനെ ശല്യം ചെയ്യുനില്ല ...ഭക്ഷണവും കൃത്യ മായി കിട്ടുന്നുണ്ട്‌.ആദ്യം കുറച്ചു ദേഹോപദ്രവം ഉണ്ടായി എങ്കിലും പിന്നെ ഒക്കെ നിന്നു.കൊലപാതകത്തിന് ശിക്ഷയായി അവനു അനുവദിച്ചു കിട്ടിയ തടങ്കല്‍ വര്‍ഷങ്ങളില്‍  അവന്‍ സുരക്ഷിതനാണ് ...അന്തിയുറങ്ങാനും വിശപ്പ് മാറ്റുവാനും ...അതിനുശേഷം അല്ലെ അതപ്പോള്‍ നോക്കാം....


കഥ:
പ്രമോദ് കുമാര്‍.കെ.പി


2 comments:

  1. kalam ingane anenkil kure krishnan mar uyirthezhunelkkum

    ReplyDelete
  2. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete