Sunday, April 1, 2012

പ്രഭാതസവാരി


നാളെ വെളുപ്പിനെ എഴുനേറ്റു ഓടണം അല്ലെങ്കില്‍ നടക്കണം ...ഡോക്ടറെ വന്നു കണ്ടത് നന്നായി .കൊഴുപോക്കെ വന്നടിഞ്ഞു ശരീരം പണ്ടത്തെപോലെ പല കാര്യത്തിനും വഴങ്ങുനില്ല ..എപ്പോഴും ഓരോരോ അസ്വസ്ഥതകല്‍ ...ജോലിക്ക് പോകുന്നു വരുന്നു എന്നല്ലാതെ കലോറി കത്തിക്കാന്‍ മറ്റു പ്രവര്‍ത്തനം ഒന്നുമില്ല.നടക്കുന്നതു തന്നെ വിരളം ...ഓഫീസില്‍ ബൈക്കില്‍ പോകുന്നു വരുന്നു  ,എവിടേക്കും അങ്ങിനെ തന്നെ ...അല്ലെങ്കില്‍ ഓട്ടോറിക്ഷയോ ബസോ ...ഒരു കിലോമീറ്റര്‍ നടക്കുന്നത് തന്നെ ഭയങ്കര വിഷമം പിടിച്ച പണിയാണ് .അതിനു മുതിരാറീല്ല എന്നതാണ് സത്യം .വയറാണ് ആദ്യം  ചീര്‍ത്ത് ചാടിയതു ..കുടവയര്‍ പണത്തിന്റെ ലക്ഷണമാണെന്ന് വിശ്വസിച്ചു .പിന്നെ ചില ശരീര  ഭാഗങ്ങളില്‍ ലക്ഷണം കണ്ടു തുടങ്ങി ...ആദ്യമൊന്നും മൈന്‍ഡ് ചെയ്തില്ല .പിന്നെ അസ്വസ്ഥതകല്‍ കൂടിയപ്പോള്‍ ഡോക്ടറെ കണ്ടു ...കൊളസ്ടോള്‍ തൊട്ടു എന്തൊക്കെ രോഗം മടിയന്മാര്‍ക്ക് വരും അതൊക്കെ എനിക്കുമുണ്ടുപോലും ....മക്കള്‍ ഒരു നിലയിലേക്ക് വരുന്നത് വരെ ജീവിക്കണം...അല്ലെങ്കില്‍  ? അയാള്‍ക്ക്‌ ചിന്തിക്കുവാന്‍ കൂടി പേടിയായി ..ഒരു രണ്ട്‌ ആഴ്ച കഴിഞ്ഞു വീണ്ടും ഒരു ടെസ്റ്റ്‌ ഉണ്ട് ..അതിനിടയില്‍ വിഴുങ്ങാന്‍ കുറെ ഗുളികകളും .

വീട്ടിലെത്തി കാര്യങ്ങള്‍ ചെറുതായി ഭാര്യയെ  മാത്രം ധരിപ്പിച്ചു ...എത്ര നാളായി ഞാന്‍ഇത്  പറയുന്നു എന്നുപറഞ്ഞു അവള്‍ നീരസം പ്രകടിപ്പിച്ചു.പഴയ കാന്‍വാസും ട്രാക്ക്‌ സൂട്ട്  ഒക്കെ തിരഞ്ഞുപിടിച്ച് ഒരുക്കിവെച്ചു..അന്ന് രാത്രി ശരിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല .ഓരോരോ ചിന്തകള്‍ ,
..കുറച്ചു മുന്‍പേ ഇത് തോന്നണം ആയിരുന്നു  എന്നൊരു ചിന്ത ...എന്നാലും വൈകിയോന്നുമില്ല എന്ന് സമാധാനിച്ചു.കുറച്ചു ഗുളികയും ഭക്ഷണ ക്രമവും വ്യായാമവും കൊണ്ട് എല്ലാം മാറ്റവുന്നതെയുള്ളൂ  ...ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു  എപ്പോഴോ  അയാള്‍ ഉറങ്ങി

വെളുപ്പിനെ എഴുനേറ്റു അയാള്‍ ഓടാന്‍ പോയി ...ഒരു അര മണിക്കൂര്‍ പോയിരിക്കും ...ആരോ ഓടികിതച്ചു അവിടെ വീട്ടില്‍  വന്നു വിളിച്ചു...അയാള്‍ പറഞ്ഞത് പൂര്‍ണമായി കേള്‍ക്കുന്നത് മുന്‍പേ അവര്‍ കുഴഞ്ഞു വീണു ..

കത്തിച്ചു വെച്ച നിലവിളക്കിനു മുന്‍പില്‍ പ്രിയതമന്റെ അടുത്തിരിക്കുമ്പോള്‍ ആരോ പറയുന്നത് അവ്യക്തമായി  അവര്‍ കേട്ടു.

"ശരീരം നന്നാക്കുവാന്‍ ജോഗ്ഗിങ്ങിനു പോയതാ ...പക്ഷെ ആയുസ്സ് ടിപ്പര്‍ലോറി കൊണ്ടുപോയി "


കഥ : പ്രമോദ്‌ കുമാര്‍ .കെ.പി 

No comments:

Post a Comment