Saturday, September 18, 2021

ഹസീൻ ദിൽറുപാ

 



വിവാഹത്തിൽ ഒരു പെൺകുട്ടിക്ക് വളരെ അധികം സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും.പെണ്ണ് കാണൽ ചടങ്ങിൽ ഉണ്ടാകുന്ന ചുരുങ്ങിയ നിമിഷത്തിൽ തമ്മിൽ തമ്മിൽ മനസ്സിലാക്കുന്നത് ചെറിയ ഒരംശം മാത്രമായിരിക്കും..



പ്രതീക്ഷയോടെ കതിർമണ്ഡപത്തിൽ എത്തുന്ന കുട്ടിക്ക് അന്ന് തന്നെ താൻ പ്രതീക്ഷിച്ച "ഭർത്താവിനെ" അല്ല കിട്ടിയതെന്ന് മനസ്സിലാക്കുമ്പോൾ തൻ്റെ സങ്കൽപ്പങ്ങൾ ഒക്കെ ഉപേക്ഷിച്ച്  അഡ്ജസ്റ്റ് ചെയ്തു ഭർത്താവിനെ ഉൾകൊള്ളേണ്ടി വരുന്നു...പക്ഷേ എന്നിട്ടും ഭർത്താവ് അവളെ മനസ്സിലാക്കിയില്ല എങ്കിൽ അവൾക്ക് എന്ത് ചെയ്യാൻ പറ്റും?



അവൾക്ക് മുൻപിൽ കുറെ വഴികൾ ഉണ്ടാകും.. ഡിവോർസ്,തനിക്ക് പറ്റിയ ആളെ തേടി പോകുക , അതിനു വേണ്ടി ഭർത്താവിനെ ഇല്ലാതാക്കുക...അങ്ങിനെ പല വഴികൾ...



ഭർത്താവിനെ കൊലചെയ്ത് എന്നാരോപിച്ച് പോലീസ് അവൾക്ക് പിന്നാലെ പോകുന്നതും  തെളിവുകളുടെ അഭാവത്തിൽ അവള് രക്ഷപ്പെടുന്നത് ആണ് കഥ..



എന്നാല്  ആ രക്ഷപ്പെടൽ എങ്ങിനെ എന്നുള്ള യഥാർത്ഥ കഥ ത്രില്ലിംഗ് തന്നെയാണ്.ഇപ്പൊൾ ഉള്ള കൊലപാതകികൾ ഒക്കെ ഭയങ്കര ബുദ്ധിമാന്മാർ ആണ്.."ജോർജ് കുട്ടി" ക്കു ശേഷം ആണെന്ന് തോന്നുന്നു പോലീസിനെ പലവിധത്തിൽ കബളിപ്പിച്ച് കൊല നടത്തിയവർ രക്ഷപ്പെടുന്നത് സിനിമകളിൽ പതിവാകുന്നു.



അവരൊക്കെ രക്ഷപ്പെടുവാൻ ഉപയോഗിക്കുന്ന പുതുവഴികൾ ശരിക്കും പോലീസിന് പാഠഭാഗങ്ങൾ ആക്കി ഭാവിയിൽ കേസ് റഫറൻസിന് ഉപയോഗിക്കാവുന്നതാണ്.


തപ്സി പന്നു,വിക്രാന്ത് മാസെ,ഹർഷവർധൻ,ആദിത്യ ശ്രീവാസ്തവ,ആശിഷ് തുടങ്ങിയവർ ഈ ചിത്രത്തിൻ്റെ ത്രില്ല് നിലനിർത്തുന്നു.



കുടുംബ കഥയിൽ നിന്നും ക്രൈം തില്ലറിലേക്ക്  വിനിൽ മാത്യൂ എന്ന സംവിധായകൻ നല്ലവണ്ണം കൊണ്ട് പോയിരിക്കുന്നു.. അമൽ-അമിത് ത്രിവേദിയുടെ സംഗീതവും നല്ലൊരു ഓളം ഉണ്ടാക്കുന്നു ..


പ്ര .മോ .ദി. സം

No comments:

Post a Comment