Saturday, December 10, 2022

ടീച്ചർ

 



മുൻപ് കാലത്തെ അധ്യാപകരെന്ന് പറയുന്നത് വിദ്യാർഥികൾക്ക് ദൈവതുല്യർ ആയിരുന്നു.അല്പം ഭയത്തോടെ അല്ലെങ്കിൽ കൂടുതൽ ബഹുമാനത്തോടെ തിരിച്ചു ആത്മാർഥതയോടെ ,ചെറിയ ശിക്ഷ കൊണ്ടും ശിക്ഷണം കൊണ്ടും മിതമായ വാത്സല്യത്തോടെ പരസ്പരം ഒന്നിച്ചു നീങ്ങിയവർ..എങ്കിലും ചിലർ തല്ല് കൊടുത്ത് കുട്ടികളുടെ "ശാപം" വാങ്ങിയിരുന്നു.



കാലം മാറിയപ്പോൾ അധ്യാപക വൃത്തി എന്നത് പലർക്കും ഒരു ജോലി മാത്രം ആയപ്പോൾ ചിലർക്ക് വാത്സല്യവും ശിക്ഷണവും ആത്മാർഥതയും കുറഞ്ഞു കുറഞ്ഞു വന്നു..ഗുരു ശിക്ഷ്യ ബന്ധങ്ങളിൽ വിള്ളലുകൾ വന്നു.




അധ്യാപകർ ശിക്ഷിച്ചാൽ കോടതിക്ക് വരെ തീർപ്പ് കൽപ്പിക്കുന്ന സ്ഥിതി എത്തി.ചിലർ പരസ്പരം പോരടിച്ചു കൊണ്ടിരുന്നു..അധ്യാപികമാർ പോലും ചില കുട്ടികളുടെ കണ്ണിൽ സ്തീ "ശരീരം" മാത്രമായി.


കുട്ടികളെ വളരെ വാത്സല്യത്തോടെ കണ്ട ഒരു ടീച്ചർക്ക് അവരിൽ നിന്നുണ്ടായ ഒരു അനുഭവം അവരുടെ  ജീവിതം തന്നെ  തുലച്ച് കളഞ്ഞപ്പോൾ അവർ പ്രതികരിക്കുന്നത് ആണ് ചിത്രം പറയുന്നത്..



മഞ്ജുപിള്ള എന്ന നടിയുടെ തുടക്കത്തിലേ പെർഫോർമൻസ് കണ്ടപ്പോൾ പിന്നീട് അങ്ങോട്ട് കിടിലം ആയിരിക്കും എന്ന് കരുതിയെങ്കിലും കൃത്യമായ സ്പേസ് കൊടുക്കാതെ ശക്തമായ കഥാപാത്രത്തെ സൈഡിൽ ഒതുക്കി കളഞ്ഞു.



പല രീതിയിൽ പലപ്പോഴും പല രൂപത്തിൽ വന്ന കഥ ഒന്ന് പൊടി തട്ടി മാറ്റിയ അനുഭവം മാത്രേ ചിത്രം നൽകൂ..വെറും നായകന്മാരുടെ നിഴലായി സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് വീമ്പിളക്കിയ അമലപോൾ തള്ളുന്നതിന് മുൻപ് ഒരു ഗൃഹപാഠം ചെയ്യുന്നത് നല്ലതായിരുന്നു.


പ്ര .മോ. ദി .സം

No comments:

Post a Comment