Sunday, December 26, 2021

മാനാട്

 



തമിഴിലെ സകല കല വല്ലഭനായ ഒരാൾ  അവസരങ്ങൾ തുടർച്ചയായി ലഭിച്ചിട്ടും അതൊന്നും സ്വീകരിക്കാൻ നിൽക്കാതെ  കുറേകാലം ,ഏകദേശം മൂന്നു വർഷം ഒരു സിനിമയിലും സഹകരിക്കാതെ മാറി നിൽക്കുക എന്നിട്ട് പത്രപ്രവർത്തക ഔട്ടായി അല്ലെ എന്ന്  ചോദിച്ചപ്പോൾ " നല്ല തീമുകൾ ഒന്നും ഇല്ലാത്തതിനാൽ ബോറടിച്ചു അത് കൊണ്ടാ,എന്തായാലും നല്ലൊരു തീം കിട്ടിയാൽ തിരിച്ചു വരും "എന്ന് പറയുക. (ഇതൊക്കെ ഈ ചിത്രം ഹിറ്റ് ആയതിനു ശേഷം ഉള്ള വായനയിൽ നിന്നും കിട്ടിയത്)







സംഗതി സത്യം ആണെങ്കിൽ കാലം ആരെയും കാത്തു നിൽക്കാൻ മിനക്കെടില്ല എന്ന ഉത്തമബോധം ഉണ്ടായിട്ടും ഇങ്ങിനെ ഒരു റിസ്ക് എടുത്ത "ചിമ്പുവിന്" നമ്മൾ ബിഗ് സല്യൂട്ട് കൊടുക്കണം.കാരണം നമ്മുടെ ചില നടന്മാർ നമുക്ക് ബോറടിച്ച് തിരസ്കരിച്ചു കഴിഞ്ഞു എങ്കിലും വീണ്ടും വീണ്ടും നമ്മളെ പരീക്ഷിക്കുന്നു .ഇവിടെ ചിമ്പു പറഞ്ഞത് പോലെ ഗംഭീര പടവുമായി തിരിച്ചു വന്നിരിക്കുന്നു .പിന്നെ പറയേണ്ടത് ചിമ്പുവിന് ഒപ്പം നിറഞ്ഞാടിയ എസ് ജെ സൂര്യയുടെ പ്രകടനവും...






ടൈം ലൂപ് പ്രമേയമായി സിനിമ എടുക്കുക എന്നത് ഞാണിന്മേൽ കളിയാണ്.പ്രേക്ഷകന് അത് മനസ്സിലായില്ലെങ്കിൽ അത് വലിയ പതനം ഉണ്ടാക്കും.അത് എന്തെന്ന്   ഓരോരുത്തർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെയാണ്  പലരും പരാജയപ്പെട്ട തീമിൽ വെങ്കിട് പ്രഭു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.





ഒരു കല്യാണത്തിന് വരുന്ന നായകൻ ഫ്ളൈറ്റിൽ വെച്ച് ടൈം ലൂപിൽ അകപ്പെടുകയും അടുത്ത മഹാസമ്മേളനം നടക്കുമ്പോൾ മുഖ്യമന്ത്രി കൊല്ലപെടും എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .അതേ സമയം മുഖ്യമന്ത്രിയുടെ "സുരക്ഷ "ചുമതല ഉള്ള ഉദ്യോഗസ്ഥനും ടൈം ലൂപ്പിൽ പെട്ട് വരാനിരിക്കുന്ന സംഭവങ്ങൾ മനസ്സിലാക്കുന്നു. അങ്ങിനെ ഇവർ തമ്മിലുള്ള കണ്ടുമുട്ടൽ ആണ് ചിത്രം.






നമ്മുടെ നാട്ടിൽ ഇപ്പൊൾ കണ്ടു വരുന്ന മതത്തിൻ്റെ പേരിൽ ഉള്ള മുൻധാരണയും എന്ത് പ്രശ്നം ഉണ്ടായാലും അവരെ പഴിച്ചാരുന്നതും ഒക്കെ വെങ്കട്ട് കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്.അത് അസ്വസ്ഥത സൃഷ്ട്ടിച്ചവർ ഈ ചിത്രം  പ്രദർശിപ്പിക്കുന്നത് മുടക്കാൻ നോക്കി എന്നും  മുഖ്യമന്ത്രി ഇടപെട്ട് അതൊക്കെ മാറ്റി എന്നും വാർത്ത ഉണ്ടായിരുന്നു.




ചിലർക്ക് രാഷ്ട്രീയത്തിലും മതത്തിലും അസ്വസ്ഥത സൃഷ്ടിക്കും എങ്കിലും അതൊക്കെ മറികടന്ന് എന്നാണ് നൂറു കോടി താണ്ടിയ  ചിത്രത്തിൻ്റെ കളക്ഷൻ സൂചിപ്പിക്കുന്നത്.


പ്ര .മോ. ദി .സം

No comments:

Post a Comment