Thursday, September 13, 2012

ഉത്തരം

ആനവണ്ടി ചുരം കയറുകയാണ് ..രണ്ടു സൈഡിലും  തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഏതൊക്കെയോ പേരറിയാത്ത മരങ്ങള്‍ ..ഒരു വശത്തു അത് ബസ്സിനെക്കാള്‍ ഉയരത്തില്‍ ആണെങ്കില്‍ മറു വശത്തു അത് കീഴെയാണ്.ചിലയിടത്ത് കുഴികള്‍ കാണാം ..അഗാത ഗര്‍ത്തങ്ങള്‍ ...അവിടങ്ങളില്‍ നോക്കുമ്പോള്‍ പേടിയാവുന്നു ..പിന്നെ അയാള്‍ ഓര്‍ത്തു ഞാന്‍ എന്തിനു പേടിക്കണം .. മരണത്തെയോ ? അല്ലെങ്കില്‍ അപകടമോ ...രണ്ടു സംഭവിച്ചാലും എനിക്ക് ഒന്നുമില്ല .  കാരണം ഞാന്‍ ഇപ്പോള്‍ വല്ലാത്ത  ഒരു അവസ്ഥയിലാണ് .പേടിയും അപകടവും മരണവും ഒക്കെയും ഒരു പോലെ കാണേണ്ട അവസ്ഥയില്‍.


  പിന്നെ പിന്നെ കാടിന് സൌന്ദര്യം വന്നതായി  തോന്നി തുടങ്ങി .പതുക്കെ മഴ പെയ്തു തുടങി .അത് കാടിനെ കൂടുതല്‍ മനോഹരമാക്കി .പലപ്പോഴായി ഒരു അമ്പത് തവണ എങ്കിലും  ഇതിലെ പോയിട്ടുണ്ട് .അപ്പോഴൊന്നും ഇത് ഇത്ര മനോഹരമായി തോന്നിയില്ല .എങ്ങിനെ തോന്നാന്‍ ..മല കയറുന്നതുതന്നെ കൂട്ടുകാരോടൊത്തു അടിച്ചുപൊളിക്കാന്‍ ...എപ്പോഴും മദ്യപിച്ചുകൊണ്ട് ആയിരിക്കും ഈ വഴി കടന്നു പോകുന്നത്.വണ്ടിക്കുള്ളിലെ ആസ്വാദനം അല്ലാതെ മൂത്രമോഴിക്കുവാനോ ഫോട്ടോ എടുക്കുവാനോ മാത്രം ഇവിടങ്ങളില്‍ നിര്ത്തുന്നു .പകുതി ബോധത്തില്‍ എന്ത് പ്രകൃതി ..എന്ത് സൌന്ദര്യം ?  ..പിന്നെ കുറെദിവസം പല റിസോര്‍ട്ടില്‍ അവിടെയും അടിച്ചുപൊളി വെള്ളമടി .പുകച്ചു കളയുന്ന സിഗാറുകള്‍ ....പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ എന്ന പേരില്‍ മലകയരുന്നു .വെള്ളമടി മാത്രം ആസ്വദിക്കുന്നു ..കൂട്ടത്തില്‍ കാട്ടിറചിയും .മറ്റു ചിലതും .എല്ലാത്തിനും റിസോര്‍ട്ട്കാര്‍ റെഡി .നമ്മള്‍ പണം മാത്രം എറിഞ്ഞാല്‍ മതി.

ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ മുഖത്ത് പതിച്ചപ്പോള്‍  അയാള്‍ക്ക് രസം തോന്നി.ഇനിയും പതിക്കുവാന്‍ ആഗ്രഹിച്ചു ..എപ്പോഴും മഴയെ കുറ്റം പറയുന്ന ശപിക്കുന്ന അയാള്‍  മഴയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.എല്ലാ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ് മഴ എന്ന് ചിലര്‍ പാടിപുകഴ്ത്തിയപ്പോള്‍ പുച്ഛം ആയിരുന്നു മനസ്സില്‍ ..രോഗങ്ങള്‍ ,അപകടങ്ങള്‍ കൊണ്ടുവരുന്ന മഴയെ അയാള്‍ക്ക്‌ എപ്പോഴും വെറുപ്പായിരുന്നു..ചെറുപ്പത്തില്‍ തന്റെ പല കാര്യങ്ങളും തടസ്സപെടുത്തിയത് മഴയായിരുന്നു എന്ന് അയാള്‍ ഓര്‍ത്തു .അത് കൊണ്ട് തന്നെ മഴ വെറുപ്പായിരുന്നു തന്റെ പല സ്വതന്ദ്ര്യത്തിനും ചെറുപ്പത്തില്‍  കടിഞാനിട്ടതും ഇതേ  മഴയായിരുന്നു.

ബസ്‌ മലമുകളിലെ ടൌണില്‍ എത്തി .ഇനി കുറച്ചു സമയം ഇവിടെ ഉണ്ട് ..ഭക്ഷണം കഴിക്കാന്‍ നിറുത്തിയതാണ്.ബസില്‍ നിന്നും പലരും ഇറങ്ങി ..കൂടുതല്‍ പേരും പോയത് അടുത്തുള്ള ബാറിലെക്കായിരുന്നു.വെറുതെ ബസ്സില്‍ ഇരിന്നു എല്ലാം നോക്കി കണ്ടു ..ഒന്നും കഴിക്കുവാന്‍ തോന്നിയില്ല,അത് കൊണ്ട് ബസ്സില്‍ തന്നെ ഇരുന്നു.ചുറ്റുമൊന്നു കണ്ണോടിച്ചു..പട്ടണം ഷോപ്പിംഗ്‌ മാള്‍  കൊണ്ടും മറ്റു നൂതന കെട്ടിടങ്ങള്‍ കൊണ്ടും സുന്ദരിയായിരിക്കുന്നു.ആളുകള്‍ അവരുടെ ആവശ്യ ങ്ങള്‍ക്ക് പരക്കം പായുന്നു  എല്ലാവരുടെയും മുഖത്ത് സന്ദോഷം മാത്രം  ..എല്ലാവരും ചിരിക്കുന്നു .സംസാരിക്കുന്നു .,ആര്‍ക്കും ഒരു വിഷമവും ഇല്ല ..കടകളില്‍ കച്ചവടം നന്നായി നടക്കുന്നു.എനിക്ക് മാത്രം എന്തെ ഇങ്ങിനെ ?

ബസ്‌ പിന്നെയും നീങ്ങി ..പ്രകൃതി കൂടുതല്‍ സുന്ദരിയായത്‌ പോലെ ..നമ്മുടെ നാട് ഇത്ര സുന്ദരമായിരുന്നോ ?എന്നിട്ടാണോ ഞാന്‍ അടക്കം പലരും അവധി ആഘോഷിക്കാന്‍ മറുനാട്ടില്‍ പോയികൊണ്ടിരുന്നത് ..മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ..മറു നാട്ടിലുള്ളതിനെക്കാളും പ്രകൃതി രമണീയത നമ്മളുടെ നാട്ടിന് തന്നെ ..പക്ഷെ  നമ്മള്‍ അതൊന്നും കാണാതെ പണം കൊടുത്തു കൃത്രിമം കാണുവാന്‍ പോകുന്നു.അയാള്‍ ഉള്ളില്‍ ചിരിച്ചു .

എന്തോ ശബ്ദം  കേട്ട് അയാള്‍ ഓര്‍മകളില്‍ നിന്നും ഞെട്ടി.ബസ്സിലുള്ള കൂടുതല്‍ പേരും തിരിഞ്ഞു നോക്കി.പിന്നില്‍ നിന്നും ഒരു കാര്‍ അതിവേഗത്തില്‍ ലൈറ്റ് ഇട്ടു ഹോണ്‍ മുഴക്കി കൊണ്ട്
 വരുന്നുണ്ടായിരുന്നു.ഡ്രൈവര്‍ സ്ലോ ചെയ്തു കൊടുത്തു ..പക്ഷെ കാര്‍ ബസ്സിനെ മറികടന്നു ബസ്സിനു മുന്‍പില്‍ ചവുട്ടി നിറുത്തി. കുറച്ചു പേര്‍ ഇറങ്ങി ബസ്സില്‍ കയറി.കയരിയവരെ കണ്ടു അയാള്‍ ഞെട്ടി.അളിയനും കൂട്ടുകാരും .അവര്‍ അടുത്ത് വന്നു.

"എന്താ സൂരജ് ഇത് ..ഡോക്ടര്‍ പറഞ്ഞില്ലേ റസ്റ്റ്‌ എടുക്കണം എന്ന് ?"
"ഇനിയെന്തിനു റസ്റ്റ്‌ അളിയാ ...മുറിയില്‍ കിടന്നു മരിക്കാന്‍ എനിക്ക് ആഗ്രഹമില്ല ...അത് കൊണ്ടാണ് ആരും കാണാതെ ഇറങ്ങിയത്‌ ."

 ബസ്സിലുള്ളവര്‍ക്ക്  കാര്യങ്ങള്‍ കൂടെ വന്നവര്‍ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു .അത് കൊണ്ട് തന്നെ അയാളുടെ എതിര്‍പ്പുകള്‍ ഒന്നും വിലപോയില്ല .അവര്‍ ബലം പ്രയോഗിച്ചു  പിടിച്ചു വണ്ടിയിലേക്ക് കയറ്റി.

. ...ബസ്സിലെ എല്ലാവരും ദയനീയതയോടെ അയാളെ നോക്കുന്നുണ്ടായിരുന്നു ..അടുത്ത് തന്നെ മരിക്കുവാന്‍ പോകുന്ന ഒരാളെ കണ്ട  ഞെട്ടലോടെ ..

ചുരം ഇറങ്ങുമ്പോള്‍ അയാള്‍ക്ക് പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കുവാനായില്ല ..അളിയന്റെ ബലിഷ്ട്ടമായ കൈകല്‍ക്കുള്ളിളില്‍ ഒരറവുമാടിനെപോലെ ഒതുങ്ങിയിരിക്കുംപോള്‍ അയാള്‍ ചിന്തിച്ചതു മറ്റൊന്നായിരുന്നു .

"എന്റെ ശരീരം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നത് വര്‍ഷങ്ങളായി  പുകച്ചുതുപ്പിയ സിഗരറ്റുകള്‍ ആണോ അതോ എപ്പൊഴും സേവിച്ചുകൊണ്ടിരുന്ന ആള്‍ക്കഹോളോ  ?".

ഉത്തരം കിട്ടാതെ അയാളുടെ മനസ്സ് പിടഞ്ഞു ..പുറത്തു അപ്പോള്‍ മഴ തിമര്‍ത്തു പെയ്യുകയായിരുന്നു


കഥ: പ്രമോദ് കുമാര്‍.കെ.പി


3 comments:

  1. ചില അക്ഷര തെറ്റുകള്‍ ഉണ്ട് . ശ്രദ്ധിക്കുക .വിഡ്ത്ത് കുറച്ചു കൂടിയാല്‍ കൊള്ളാമെന്നു തോനുന്നു . ഇനിയും വരം . ആശംസകള്‍

    ReplyDelete
  2. ആശയം കൃത്യമായി പറഞ്ഞു തീര്‍ക്കാന്‍ ആയോ എന്ന് സംശയം . ഒരുപാട് തെറ്റുകളും ഉണ്ട് . എങ്കിലും ശ്രമിച്ചാല്‍ ഇനീം നന്നാക്കാം .

    ReplyDelete
  3. വീണ്ടും വരാം ... നന്നായി എഴുതൂ

    ReplyDelete