തീവണ്ടി കുതിച്ചു പായുകയാണ് ..മാഹി കഴിഞ്ഞു, വടകരയോടു അടുത്ത് കൊണ്ടിരിക്കുന്നു.ഇനി ശ്രദ്ധിക്കണം .വടകരകാര്‍ അങ്ങിനെയാണ് എവിടെയെങ്കിലും അല്പം ഗ്യാപ് കണ്ടാല്‍ അവിടെ കയറി ഇരുന്നു കളയും.അത് മറ്റുള്ളവന് അസൌകര്യം ഉണ്ടാക്കുമെന്നോ,അവിടെ ഇരിക്കാന്‍ പറ്റുമോ ,എന്നൊന്നും നോക്കില്ല .ചോദിക്കുകയുമില്ല.കൂടാതെ കൂടെയുള്ളവനെ വിളിച്ചു ഗ്യാപ് ഉള്ള സ്ഥാലം കാണിച്ചു കൊടുക്കുകയും ചെയ്യും.ഇത് ട്രെയിന്‍ യാത്ര തുടങ്ങിയത് മുതല്‍ കാണുന്നതാണ്.അതുകൊണ്ട് തന്നെ സഹയാത്രികാര്‍ വടകരകാരെ കാണുമ്പോള്‍ "ആപ്പടിക്കാന്‍ " വരുന്നുണ്ട് എന്നാണ് പറഞ്ഞിരുന്നത്.വടകര എത്തുമ്പോള്‍ ഇതറിയുന്ന യാത്രക്കാര്‍ വിസ്തരിച്ചിരുന്നു ഉറക്കം നടിക്കും .വടകരകാര്‍ ഒക്കെ പലയിടത്തായി "ആപ്പടിച്ചു "കഴിഞ്ഞാല്‍ മാത്രം കണ്ണ് തുറക്കും.ഇങ്ങിനെ പല നാട്ടുകാരെപറ്റി ട്രയിനിലെ ചങ്ങാതിമാര്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു..
തലശ്ശേരിക്കാര്‍ക്ക് സീറ്റ് കിട്ടിയാല്‍ പത്രം വേണം ,അല്ലെങ്കില്‍ എന്തെങ്കിലും വായിക്കാന്‍.അവര്‍ ആകെ ഒന്ന് തിരിഞ്ഞും മറിഞ്ഞു നോക്കി അത് എവിടെ എന്ന് കണ്ടുപിടിക്കും.പിന്നെ ആ യാത്രക്കാരില്‍ നിന്നും അത് കൈക്കലാക്കും.വായിച്ചു കഴിഞ്ഞാല്‍ അവന് തന്നെ അത് പലര്‍ക്കും കൈമാറി തിരിച്ചു ഉടമസ്ഥന് കിട്ടുംപോഴെക്കും ഒരു വിധമായിരിക്കും.മാഹിക്കാരേകൊണ്ട് അത്ര വലിയ ശല്യം ഇല്ല ,അവര്‍ക്ക് സീറ്റ് കിട്ടിയാല്‍ ഉറങ്ങിയിരിക്കും.കൊയിലാണ്ടിക്കാരാണ് ബഹളക്കാര്‍ ..വര്‍ത്തമാനം പറഞ്ഞു ആള്‍ക്കാരെ കൊല്ലും.ഇവിടെയെല്ലാമുള്ള യുവാക്കളെ കൊണ്ട് ഒരു പ്രശ്നവും ഇല്ല.അവര്‍ എവിടെയെങ്കിലും വായ നോക്കിയിരുന്നു കൊള്ളും .കോഴിക്കോടുവരെയുള്ളവരെയേ യാത്ര ചെയ്തു പരിചയമുള്ളൂ .പിന്നെ ഉള്ളവരുടെ കഥയറിയാന്‍ അതില്‍ കൂടുതല്‍ യാത്ര ചെയ്യണം.അതും പതിവായി.ഇപ്പോള്‍ കോഴിക്കോട് ജോലി കിട്ടിയതിനാല്‍ സീസണ് ടിക്കെറ്റില്‍ പതിവായി അവിടെവരെ യാത്ര ചെയ്യുന്നു.
ഇനി അയാള്‍ പറയും
രാവിലെ എഴുകാലിനാണ് ട്രെയിന്‍.ഞാന്‍ എപ്പോഴും ഓടി കിതച്ചാണ് സ്റ്റേഷനില്‍ എത്തുന്നത് .വീട്ടില്‍ ഞാന്‍ മുത്തി എന്ന് വിളിക്കുന്ന മുത്തശ്ശി മാത്രം ആണുള്ളത് .ഓര്മവെക്കും മുന്‍പേ അച്ഛനും അമ്മയും പോയി.പിന്നെ ടീച്ചര്‍ ആയ മുത്തിയാണ് വളര്‍ത്തിയത്.ഉച്ച ഭക്ഷണം മുത്തി തയ്യാറാക്കി തന്നുവിടും.മുത്തി കാലത്ത് എഴുനേറ്റു കഷ്ട്ടപെടെണ്ട എന്ന് പറഞ്ഞാലും കേള്‍ക്കില്ല .ഇപ്പോള്‍ പണ്ടത്തെപോലെ വയ്യെങ്കിലും കഷ്ട്ടപെട്ട് എല്ലാം ഉണ്ടാക്കും.അതാണ് പലപ്പോഴും വൈകിക്കുന്നത്.ഞാന്‍ ലഞ്ച് എടുത്തില്ലെങ്കില്‍ പിണങ്ങും .കുറെയായി കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു.പലതവണ പെണ്ണ് കണ്ടതുമാണ്.പക്ഷെ എങ്ങിനെയൊക്കെയോ കയറിവരുന്ന ഭൂതകാലം അതിനു തടസ്സം നില്ക്കുന്നു.പിന്നെ പിന്നെ അതും നിര്‍ത്തി. ..എല്ലാം ഒളിക്കുവാന്‍ വേണ്ടിയാണ് പിറന്ന നാട് ഉപേക്ഷിച്ചത്.എന്നിട്ടും...?
ടീച്ചര്‍ മുത്തി നല്ല നിലയില്‍ പഠിപ്പിച്ചു.നല്ല മാര്‍ക്ക് വാങ്ങി ജയിച്ചു .പഠിച്ച ഉടനെ ജോലി കിട്ടും എന്നായിരുന്നു വിശ്വാസം . വിശ്വാസം നഷ്ട്ടപെട്ടപ്പോള്‍ മനസ്സ് മുരടിച്ചു.പിന്നെ ചെന്നെത്തിയത് ക്വട്ടെഷന്‍ ഗാങ്ങില്‍ ആയിരുന്നു.അവരോടൊപ്പം ഒന്ന് രണ്ടു വര്‍ഷം.എപ്പോഴും അരയില്‍ കത്തിയുമായി നടന്നു,തനിക്ക് വേണ്ടി ജീവിക്കുന്ന മനയിലെ മുത്തിയെ ഓര്‍ക്കാതെ പലതും ചെയ്തു ,കൊലപാതകം ഒഴികെ.ആരും മരിച്ചില്ല എന്നതാണ് സത്യം.പോലീസിന്റെ പിടിയില്‍ നിന്നും പലപ്പോഴും കഷ്ട്ടിച്ചു രക്ഷപെട്ടു ,അത് കൊണ്ട് തന്നെ പുറംലോകം അധികം എന്റെ വിവരം അറിഞ്ഞില്ല.പക്ഷെ എങ്ങിനെയൊക്കെയോ പോലീസ് ഹിറ്റ് ലിസ്റ്റില്‍ പേര് കയറിയിരുന്നു.അതുകൊണ്ട് നാട്ടിലെ പ്രമാണിമാര്‍ക്ക് വിവരങ്ങള്‍ അറിയാമായിരുന്നു.മുത്തിയുടെ കാതിലും വിവരം എത്തി.കുറെ ഉപദേശിച്ചു.കണ്ണുനീര് ആയി .അങ്ങിനെ മുത്തിയുടെ കൂടെ പിറന്ന നാടുപേഷിച്ചു, അങ്ങിനെ പല നാടുകള്‍ താണ്ടി ..അല്ല മാറേണ്ടി വന്നു..അവിടെയും ഭൂതകാലം വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഉള്ളതെല്ലാം വിററു പെറുക്കി മലയിറങ്ങി.മുത്തിയുടെ പഴയ ശിഷ്യന് മുഖേന അത്രയൊന്നും വളരാത്ത നാട്ടില്‍ സ്ഥിര താമസം ആക്കുവാന് തീരുമാനിച്ചു.
വീടും പറമ്പും എളുപ്പത്തില്‍ കിട്ടി.അയാള്‍ മുഖേന കോഴിക്കോട്ടു നല്ല ഒരു ജോലിയും കൂടി കിട്ടി.ഇപ്പോള്‍ കുറച്ചു വര്‍ഷമായി എവിടെയാണ് ..ഈ സുന്ദരമായ നാട്ടില്‍ .അതുകൊണ്ട് തന്നെ
കുറച്ചു വര്‍ഷമായി സമാധാനം ഉണ്ട്.മുത്തിയും ഹാപ്പി ആണ്.
വണ്ടിയിറങ്ങി ആള്കൂട്ടത്തിനിടയിലൂടെ ജോലി ചെയ്യുന്നിടത്തെക്ക് നടക്കുകയായിരുന്നു.പിറകില്‍ നിന്നും ആരോ പേര് വിളിച്ചതുകേട്ട് നിന്നു .ആള്‍കൂട്ടത്തില്‍ നിന്നും ഒരാള്‍ അടുത്തേക്ക് വന്നു
"എന്നെ മനസ്സിലായോ."
"ഇല്ല "
"ഞാന്‍ വര്‍ക്കിയുടെ മകനാണ് ?"
"ഏത് വര്‍ക്കിയുടെ ?"
"നിനക്കറിയില്ല അല്ലെ ?നീയും കൂട്ടരും പള്ളക്ക് കത്തി കയറ്റിയ മാമരം വര്‍ക്കിയെ?അപ്പന് അന്ന് മുതല്‍ കിടപ്പിലാണ് ,അതും നരകിച്ചു .....നീ നാട് വിട്ടാല്‍ പിന്നെ നിന്നെ കണ്ടു പിടിക്കില്ലെന്ന് കരുതി അല്ലേട ?നിന്റെ കൂട്ടുകാര്‍ക്ക് എല്ലാവര്ക്കും പണി കൊടുത്തു ..നീ മാത്രം ബാക്കിയായി ."

എന്റെ മനസ്സില്‍ വര്‍ക്കിയുടെ രൂപം കയറിവന്നു.സണ്ണി മുതലാളിക്ക് വേണ്ടി ചെയ്തതാണ്.കൊല്ലേണ്ട എന്ന് പറഞ്ഞിരുന്നു.കുറച്ചുകാലം കിടത്തിയാല്‍ മതിയെന്നും ..ഏതോ ലേലം പിടിക്കുവാനായിരുന്നു.ഞാന്‍ പണി കൊടുക്കുന്നവരെയൊക്കെപറ്റി മനസ്സിലാക്കി വെക്കാറുണ്ടായിരുന്നു.അത് കൊണ്ട് മാമരം വര്‍ക്കി പെട്ടെന്ന് മനസ്സില്‍ ഓടിയെത്തി.
ഞാന്‍ ആള്ക്കാര് ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി ,ആര് ശ്രദ്ധിക്കാന്‍ ?നഗരത്തിന്റെ തിരക്കിലും സ്വന്തം തിരക്കിലും ഒന്നും ശ്രദ്ധിക്കാതെ ജനങ്ങള്‍ ഒഴുകി കൊണ്ടിരുന്നു.നമ്മള് തിരക്കില്‍ നിന്ന് വര്‍ത്തമാനം പറയുന്നത് പലര്‍ക്കും അസൌകര്യമായി..പക്ഷെ ആരും ഒന്ന് പറഞ്ഞില്ല.
അവന് പോക്കറ്റില്‍ കയ്യിട്ടു എന്തോ എടുത്തു കൊണ്ട് പറഞ്ഞു
"..നിന്നെ ഇവിടെ വച്ച് തീര്‍ത്തു ഞാന്‍ ജനസാഗരത്തില്‍ അലിയും ,ആരും ഒന്നും അറിയില്ല .എന്റെ അപ്പനോട് ചെയ്തതിനു നീയും അനുഭവിക്കണം "
പെട്ടെന്ന് വന്ന എന്തോ ശക്തിയില്‍ അവനെ തള്ളി മാറ്റി ഞാന്‍ ജനകൂട്ടത്തിനിടയിലൂടെ ഓടി...തിരിഞ്ഞു നോക്കാതെ ..കുറെ ദൂരം ഓടി തിരിഞ്ഞു നോക്കുമ്പോള്‍ ജനകൂട്ടം മാത്രം ..വര്‍ക്കിയുടെ മോന്റെ രൂപം അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.ഓട്ടോ പിടിച്ചു ബസ് സ്റ്റാന്‍ഡില്‍ ചെന്നു ..ബസ്സില്‍ ഇരിക്കുമ്പോഴും കണ്ണുകള്‍ അവനെ പരതി കൊണ്ടിരുന്നു.
വീട്ടില്‍ എത്തുമ്പോള്‍ ഉച്ചയായിരുന്നു.മയക്കത്തിലായിരുന്ന മുത്തി എന്നെ കണ്ടു അമ്പരുന്നു
."എന്താ മോനെ ?നേരത്തെ ,സുഖമില്ലേ ?".
"അത്രക്കൊന്നുമില്ല മുത്തി ..ഒരു തലവേദന "
"നീ ചോറ് തിന്നോ "
"ഇല്ല ..ഇപ്പോള്‍ വേണ്ട ഞാന്‍ ഒന്ന് കിടക്കട്ടെ ".
പിന്നെ മുത്തി ഒന്നും പറഞ്ഞില്ല.ഞാന്‍ റൂമില്‍ കയറി വാതിലടച്ചു.പിന്നെ അവിടെയൊക്കെ പരതുവാന്‍ തുടങ്ങി.എങ്ങും കാണുനില്ല ..നിരാശ തോന്നി.എല്ലാം മാഞ്ഞു പോയി എന്ന് കരുതിയതാണ് ..പക്ഷെ വീണ്ടും തെളിഞ്ഞു വരുന്നു.എല്ലാ മറയും നീക്കി.എന്റെ ജീവന് നേരെ ..
പെട്ടെന്ന് അവന്റെ കണ്ണുകള്‍ തിളങ്ങി .തിരഞ്ഞു കൊണ്ടിരുന്ന അവന്റെ കത്തി അലമാരക്കടിയില്‍ കണ്ടു. കിട്ടിയിരിക്കുന്നു എന്റെ പഴയ തോഴനെ.അവിടുന്ന് വരുമ്പോള്‍ ഉപേക്ഷിച്ചതാണ് .പിന്നെ വെറുതെ എടുത്തു സാധനങ്ങല്‍ക്കൊപ്പം വെച്ചതാണ്. .അവന് അതെടുത്തു ഭദ്രമായി അരയില്‍ തിരുകി.എവിടെ നിന്നോ ഒരു പുത്തന്‍ ഉന്മേഷം അവനില്‍ ഉണ്ടായതുപോലെ ..എന്തോ ഒരു ധൈര്യം കൈവന്നതുപോലെ ...ഇനി എന്ത് വന്നാലും നേരിടാനുള്ള ചങ്കുറപ്പ് കിട്ടിയതുപോലെ...ഇനി ഇവിടെ നിന്നും പാലായനം ഇല്ല ..ഒളിച്ചോട്ടവും ഇല്ല ...എല്ലാം വരുന്നിടത്ത് വെച്ച് നേരിടുകതന്നെ ..ശത്രു എവിടെയോ ഉണ്ട് ..കൈ അകലത്തില്‍ തന്നെ ...എന്റെ ജീവനെടുക്കാന്‍ തക്കം പാര്‍ത്തു കൊണ്ട് ..തോല്‍ക്കാതെ നോക്കണം .മുത്തിയുടെ കാലം കഴിയുന്നതുവരെയെങ്കിലും ....ഈ വയസ്സുകാലത്ത് ആ പാവം ഇനിയും വേദനിക്കുവാന്‍ പാടില്ല.
എപ്പോഴത്തെയും പോലെ പിറ്റേന്നും അവന് ട്രെയിനിനു വേണ്ടി സ്റ്റേഷനിലെക്കോടി ... ഓടുന്നതിനിടയില്‍ അവന്റെ കൈ അരയില്‍ തിരഞ്ഞു കൊണ്ടിരുന്നു... അവന്റെ പഴയ തോഴന് അവിടെ തന്നെ ഉണ്ടോ എന്ന് ഉറപ്പു വരുത്തുവാന്‍....ഇപ്പോഴും അവന്റെ സംരക്ഷകന്‍ ആ കത്തി തന്നെ ...ഒരിക്കലും ഉപേക്ഷിക്കുവാനാകാതെ കൂടെ തന്നെ കൂട്ടുന്നു.
കഥ; പ്രമോദ് കുമാര്‍.കെ.പി
തലശ്ശേരിക്കാര്‍ക്ക് സീറ്റ് കിട്ടിയാല്‍ പത്രം വേണം ,അല്ലെങ്കില്‍ എന്തെങ്കിലും വായിക്കാന്‍.അവര്‍ ആകെ ഒന്ന് തിരിഞ്ഞും മറിഞ്ഞു നോക്കി അത് എവിടെ എന്ന് കണ്ടുപിടിക്കും.പിന്നെ ആ യാത്രക്കാരില്‍ നിന്നും അത് കൈക്കലാക്കും.വായിച്ചു കഴിഞ്ഞാല്‍ അവന് തന്നെ അത് പലര്‍ക്കും കൈമാറി തിരിച്ചു ഉടമസ്ഥന് കിട്ടുംപോഴെക്കും ഒരു വിധമായിരിക്കും.മാഹിക്കാരേകൊണ്ട് അത്ര വലിയ ശല്യം ഇല്ല ,അവര്‍ക്ക് സീറ്റ് കിട്ടിയാല്‍ ഉറങ്ങിയിരിക്കും.കൊയിലാണ്ടിക്കാരാണ് ബഹളക്കാര്‍ ..വര്‍ത്തമാനം പറഞ്ഞു ആള്‍ക്കാരെ കൊല്ലും.ഇവിടെയെല്ലാമുള്ള യുവാക്കളെ കൊണ്ട് ഒരു പ്രശ്നവും ഇല്ല.അവര്‍ എവിടെയെങ്കിലും വായ നോക്കിയിരുന്നു കൊള്ളും .കോഴിക്കോടുവരെയുള്ളവരെയേ യാത്ര ചെയ്തു പരിചയമുള്ളൂ .പിന്നെ ഉള്ളവരുടെ കഥയറിയാന്‍ അതില്‍ കൂടുതല്‍ യാത്ര ചെയ്യണം.അതും പതിവായി.ഇപ്പോള്‍ കോഴിക്കോട് ജോലി കിട്ടിയതിനാല്‍ സീസണ് ടിക്കെറ്റില്‍ പതിവായി അവിടെവരെ യാത്ര ചെയ്യുന്നു.
ഇനി അയാള്‍ പറയും
രാവിലെ എഴുകാലിനാണ് ട്രെയിന്‍.ഞാന്‍ എപ്പോഴും ഓടി കിതച്ചാണ് സ്റ്റേഷനില്‍ എത്തുന്നത് .വീട്ടില്‍ ഞാന്‍ മുത്തി എന്ന് വിളിക്കുന്ന മുത്തശ്ശി മാത്രം ആണുള്ളത് .ഓര്മവെക്കും മുന്‍പേ അച്ഛനും അമ്മയും പോയി.പിന്നെ ടീച്ചര്‍ ആയ മുത്തിയാണ് വളര്‍ത്തിയത്.ഉച്ച ഭക്ഷണം മുത്തി തയ്യാറാക്കി തന്നുവിടും.മുത്തി കാലത്ത് എഴുനേറ്റു കഷ്ട്ടപെടെണ്ട എന്ന് പറഞ്ഞാലും കേള്‍ക്കില്ല .ഇപ്പോള്‍ പണ്ടത്തെപോലെ വയ്യെങ്കിലും കഷ്ട്ടപെട്ട് എല്ലാം ഉണ്ടാക്കും.അതാണ് പലപ്പോഴും വൈകിക്കുന്നത്.ഞാന്‍ ലഞ്ച് എടുത്തില്ലെങ്കില്‍ പിണങ്ങും .കുറെയായി കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു.പലതവണ പെണ്ണ് കണ്ടതുമാണ്.പക്ഷെ എങ്ങിനെയൊക്കെയോ കയറിവരുന്ന ഭൂതകാലം അതിനു തടസ്സം നില്ക്കുന്നു.പിന്നെ പിന്നെ അതും നിര്‍ത്തി. ..എല്ലാം ഒളിക്കുവാന്‍ വേണ്ടിയാണ് പിറന്ന നാട് ഉപേക്ഷിച്ചത്.എന്നിട്ടും...?
ടീച്ചര്‍ മുത്തി നല്ല നിലയില്‍ പഠിപ്പിച്ചു.നല്ല മാര്‍ക്ക് വാങ്ങി ജയിച്ചു .പഠിച്ച ഉടനെ ജോലി കിട്ടും എന്നായിരുന്നു വിശ്വാസം . വിശ്വാസം നഷ്ട്ടപെട്ടപ്പോള്‍ മനസ്സ് മുരടിച്ചു.പിന്നെ ചെന്നെത്തിയത് ക്വട്ടെഷന്‍ ഗാങ്ങില്‍ ആയിരുന്നു.അവരോടൊപ്പം ഒന്ന് രണ്ടു വര്‍ഷം.എപ്പോഴും അരയില്‍ കത്തിയുമായി നടന്നു,തനിക്ക് വേണ്ടി ജീവിക്കുന്ന മനയിലെ മുത്തിയെ ഓര്‍ക്കാതെ പലതും ചെയ്തു ,കൊലപാതകം ഒഴികെ.ആരും മരിച്ചില്ല എന്നതാണ് സത്യം.പോലീസിന്റെ പിടിയില്‍ നിന്നും പലപ്പോഴും കഷ്ട്ടിച്ചു രക്ഷപെട്ടു ,അത് കൊണ്ട് തന്നെ പുറംലോകം അധികം എന്റെ വിവരം അറിഞ്ഞില്ല.പക്ഷെ എങ്ങിനെയൊക്കെയോ പോലീസ് ഹിറ്റ് ലിസ്റ്റില്‍ പേര് കയറിയിരുന്നു.അതുകൊണ്ട് നാട്ടിലെ പ്രമാണിമാര്‍ക്ക് വിവരങ്ങള്‍ അറിയാമായിരുന്നു.മുത്തിയുടെ കാതിലും വിവരം എത്തി.കുറെ ഉപദേശിച്ചു.കണ്ണുനീര് ആയി .അങ്ങിനെ മുത്തിയുടെ കൂടെ പിറന്ന നാടുപേഷിച്ചു, അങ്ങിനെ പല നാടുകള്‍ താണ്ടി ..അല്ല മാറേണ്ടി വന്നു..അവിടെയും ഭൂതകാലം വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഉള്ളതെല്ലാം വിററു പെറുക്കി മലയിറങ്ങി.മുത്തിയുടെ പഴയ ശിഷ്യന് മുഖേന അത്രയൊന്നും വളരാത്ത നാട്ടില്‍ സ്ഥിര താമസം ആക്കുവാന് തീരുമാനിച്ചു.
വീടും പറമ്പും എളുപ്പത്തില്‍ കിട്ടി.അയാള്‍ മുഖേന കോഴിക്കോട്ടു നല്ല ഒരു ജോലിയും കൂടി കിട്ടി.ഇപ്പോള്‍ കുറച്ചു വര്‍ഷമായി എവിടെയാണ് ..ഈ സുന്ദരമായ നാട്ടില്‍ .അതുകൊണ്ട് തന്നെ
കുറച്ചു വര്‍ഷമായി സമാധാനം ഉണ്ട്.മുത്തിയും ഹാപ്പി ആണ്.
വണ്ടിയിറങ്ങി ആള്കൂട്ടത്തിനിടയിലൂടെ ജോലി ചെയ്യുന്നിടത്തെക്ക് നടക്കുകയായിരുന്നു.പിറകില്‍ നിന്നും ആരോ പേര് വിളിച്ചതുകേട്ട് നിന്നു .ആള്‍കൂട്ടത്തില്‍ നിന്നും ഒരാള്‍ അടുത്തേക്ക് വന്നു
"എന്നെ മനസ്സിലായോ."
"ഇല്ല "
"ഞാന്‍ വര്‍ക്കിയുടെ മകനാണ് ?"
"ഏത് വര്‍ക്കിയുടെ ?"
"നിനക്കറിയില്ല അല്ലെ ?നീയും കൂട്ടരും പള്ളക്ക് കത്തി കയറ്റിയ മാമരം വര്‍ക്കിയെ?അപ്പന് അന്ന് മുതല്‍ കിടപ്പിലാണ് ,അതും നരകിച്ചു .....നീ നാട് വിട്ടാല്‍ പിന്നെ നിന്നെ കണ്ടു പിടിക്കില്ലെന്ന് കരുതി അല്ലേട ?നിന്റെ കൂട്ടുകാര്‍ക്ക് എല്ലാവര്ക്കും പണി കൊടുത്തു ..നീ മാത്രം ബാക്കിയായി ."

എന്റെ മനസ്സില്‍ വര്‍ക്കിയുടെ രൂപം കയറിവന്നു.സണ്ണി മുതലാളിക്ക് വേണ്ടി ചെയ്തതാണ്.കൊല്ലേണ്ട എന്ന് പറഞ്ഞിരുന്നു.കുറച്ചുകാലം കിടത്തിയാല്‍ മതിയെന്നും ..ഏതോ ലേലം പിടിക്കുവാനായിരുന്നു.ഞാന്‍ പണി കൊടുക്കുന്നവരെയൊക്കെപറ്റി മനസ്സിലാക്കി വെക്കാറുണ്ടായിരുന്നു.അത് കൊണ്ട് മാമരം വര്‍ക്കി പെട്ടെന്ന് മനസ്സില്‍ ഓടിയെത്തി.
ഞാന്‍ ആള്ക്കാര് ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി ,ആര് ശ്രദ്ധിക്കാന്‍ ?നഗരത്തിന്റെ തിരക്കിലും സ്വന്തം തിരക്കിലും ഒന്നും ശ്രദ്ധിക്കാതെ ജനങ്ങള്‍ ഒഴുകി കൊണ്ടിരുന്നു.നമ്മള് തിരക്കില്‍ നിന്ന് വര്‍ത്തമാനം പറയുന്നത് പലര്‍ക്കും അസൌകര്യമായി..പക്ഷെ ആരും ഒന്ന് പറഞ്ഞില്ല.
അവന് പോക്കറ്റില്‍ കയ്യിട്ടു എന്തോ എടുത്തു കൊണ്ട് പറഞ്ഞു
"..നിന്നെ ഇവിടെ വച്ച് തീര്‍ത്തു ഞാന്‍ ജനസാഗരത്തില്‍ അലിയും ,ആരും ഒന്നും അറിയില്ല .എന്റെ അപ്പനോട് ചെയ്തതിനു നീയും അനുഭവിക്കണം "
പെട്ടെന്ന് വന്ന എന്തോ ശക്തിയില്‍ അവനെ തള്ളി മാറ്റി ഞാന്‍ ജനകൂട്ടത്തിനിടയിലൂടെ ഓടി...തിരിഞ്ഞു നോക്കാതെ ..കുറെ ദൂരം ഓടി തിരിഞ്ഞു നോക്കുമ്പോള്‍ ജനകൂട്ടം മാത്രം ..വര്‍ക്കിയുടെ മോന്റെ രൂപം അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.ഓട്ടോ പിടിച്ചു ബസ് സ്റ്റാന്‍ഡില്‍ ചെന്നു ..ബസ്സില്‍ ഇരിക്കുമ്പോഴും കണ്ണുകള്‍ അവനെ പരതി കൊണ്ടിരുന്നു.

വീട്ടില്‍ എത്തുമ്പോള്‍ ഉച്ചയായിരുന്നു.മയക്കത്തിലായിരുന്ന മുത്തി എന്നെ കണ്ടു അമ്പരുന്നു
."എന്താ മോനെ ?നേരത്തെ ,സുഖമില്ലേ ?".
"അത്രക്കൊന്നുമില്ല മുത്തി ..ഒരു തലവേദന "
"നീ ചോറ് തിന്നോ "
"ഇല്ല ..ഇപ്പോള്‍ വേണ്ട ഞാന്‍ ഒന്ന് കിടക്കട്ടെ ".
പിന്നെ മുത്തി ഒന്നും പറഞ്ഞില്ല.ഞാന്‍ റൂമില്‍ കയറി വാതിലടച്ചു.പിന്നെ അവിടെയൊക്കെ പരതുവാന്‍ തുടങ്ങി.എങ്ങും കാണുനില്ല ..നിരാശ തോന്നി.എല്ലാം മാഞ്ഞു പോയി എന്ന് കരുതിയതാണ് ..പക്ഷെ വീണ്ടും തെളിഞ്ഞു വരുന്നു.എല്ലാ മറയും നീക്കി.എന്റെ ജീവന് നേരെ ..
പെട്ടെന്ന് അവന്റെ കണ്ണുകള്‍ തിളങ്ങി .തിരഞ്ഞു കൊണ്ടിരുന്ന അവന്റെ കത്തി അലമാരക്കടിയില്‍ കണ്ടു. കിട്ടിയിരിക്കുന്നു എന്റെ പഴയ തോഴനെ.അവിടുന്ന് വരുമ്പോള്‍ ഉപേക്ഷിച്ചതാണ് .പിന്നെ വെറുതെ എടുത്തു സാധനങ്ങല്‍ക്കൊപ്പം വെച്ചതാണ്. .അവന് അതെടുത്തു ഭദ്രമായി അരയില്‍ തിരുകി.എവിടെ നിന്നോ ഒരു പുത്തന്‍ ഉന്മേഷം അവനില്‍ ഉണ്ടായതുപോലെ ..എന്തോ ഒരു ധൈര്യം കൈവന്നതുപോലെ ...ഇനി എന്ത് വന്നാലും നേരിടാനുള്ള ചങ്കുറപ്പ് കിട്ടിയതുപോലെ...ഇനി ഇവിടെ നിന്നും പാലായനം ഇല്ല ..ഒളിച്ചോട്ടവും ഇല്ല ...എല്ലാം വരുന്നിടത്ത് വെച്ച് നേരിടുകതന്നെ ..ശത്രു എവിടെയോ ഉണ്ട് ..കൈ അകലത്തില്‍ തന്നെ ...എന്റെ ജീവനെടുക്കാന്‍ തക്കം പാര്‍ത്തു കൊണ്ട് ..തോല്‍ക്കാതെ നോക്കണം .മുത്തിയുടെ കാലം കഴിയുന്നതുവരെയെങ്കിലും ....ഈ വയസ്സുകാലത്ത് ആ പാവം ഇനിയും വേദനിക്കുവാന്‍ പാടില്ല.
എപ്പോഴത്തെയും പോലെ പിറ്റേന്നും അവന് ട്രെയിനിനു വേണ്ടി സ്റ്റേഷനിലെക്കോടി ... ഓടുന്നതിനിടയില്‍ അവന്റെ കൈ അരയില്‍ തിരഞ്ഞു കൊണ്ടിരുന്നു... അവന്റെ പഴയ തോഴന് അവിടെ തന്നെ ഉണ്ടോ എന്ന് ഉറപ്പു വരുത്തുവാന്‍....ഇപ്പോഴും അവന്റെ സംരക്ഷകന്‍ ആ കത്തി തന്നെ ...ഒരിക്കലും ഉപേക്ഷിക്കുവാനാകാതെ കൂടെ തന്നെ കൂട്ടുന്നു.
കഥ; പ്രമോദ് കുമാര്‍.കെ.പി
എന്തായാലും ചേട്ടന്റെ കുറെ കാലത്തിനു ശേഷം ഉള്ള തിരിച്ചു വരവ് അല്ലെ.... അത് മോശമായില്ല....
ReplyDeleteഎന്നാലും നമ്മള് കോയിക്കോട് കാരെ മൊത്തം സ്ഥലക്കണക്ക് വെച്ച് നാറ്റിച്ചതു ശരിയായില്ല....
ശത്രുകൾ ഉണ്ടാക്കുകയും പിന്നെ എന്നും അതുപോലെ തുടരുകയും ചെയ്യുന്നതാണ് വീണ്ടും വീണ്ടും സമൂഹത്തിൽ ഇത്തരക്കാർ വളരുന്നത്,
ReplyDeleteആദ്യം പണത്തിന്ന് പിന്നെ അത് തന്നെ ജീവിതമാകുന്ന ഒരു അവസ്ഥ
പെട്ടാൽ അവൻ മരണംവരേ ഒരു റിപ്പർ
Ishtapettu...Nalla Katha! Aashamsakal
ReplyDeleteപ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി
ReplyDelete