Sunday, July 17, 2022

വീരപാണ്ഡ്യപുരം.. കുട്ട്രം കുട്രമെ..

 




ഒരേ നായകനും ഒരേ സംവിധായകനും ഒരേ വില്ലനും ഒരെ വർഷത്തിൽ   അടുത്തടുത്ത് തന്നെ ഒരുമിക്കുന്ന രണ്ടു ചിത്രങ്ങളാണ് ഇത്..തമിഴിലെ യുവതാരം ജയ് യുവതാരങ്ങളെ വെച്ച് കൊള്ളാവുന്ന സിനിമയെടുത്ത് പേരെടുത്ത സുശീന്ദ്രൻ എന്നിവർ ഒരേ കാലയളവിൽ തന്നെ ചെയ്ത രണ്ടു ചിത്രങ്ങൾ ആണ് ഇവ.ഒന്ന് തിയേറ്ററിൽ വന്നു ഒന്ന് ഡയറക്ട് ടിവി ചാനലും കയ്യടക്കി.







അത് കൊണ്ട് തന്നെ ആവണം ജയ്ക്കു രണ്ടു ചിത്രത്തിലും ഒരേ ലുക്ക് തന്നെ ആണ്.എങ്കിൽ പോലും രണ്ടു ചിത്രത്തിലും കഥാപാത്രത്തിന് അനുസരിച്ച്  വ്യത്യസ്തമായ അഭിനയ ശൈലി അദ്ദേഹം  കാഴ്ചവെച്ചത് കാണുന്നുണ്ട്.









വീരപാണ്ഡ്യപുരം പറയുന്നത് രണ്ടു നാടുകൾ തമ്മിലുള്ള  പകയുടെ കഥയാണ്.അത് കൊണ്ട് തന്നെ വയലൻസ് സീനുകൾ ധാരാളം ഉണ്ട്. ഒരു കൗൺസിലറുടെ തോൽവിയിൽ ഉടലെടുക്കുന്ന പക കുറെയേറെ പേരുടെ ജീവനെടൂത്തു പ്രതികാരം ചെയ്യുമ്പോൾ എതിർ ടീം അവസരം   നോക്കി തിരിച്ചടിക്കുന്നു. അതിനിടയിൽ ഉണ്ടാകുന്ന ചില വഴിത്തിരിവുകൾ ആകാംഷ നിറക്കുന്നുണ്ട്.





മറ്റെ സിനിമയിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമാണ്..ഒരു ആത്മഹത്യയുടെ  കാരണം തേടിയുള്ള പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണം കുടുംബത്തിൽ മൊത്തം ഉള്ള പ്രശ്നങ്ങൾ വെളിയിൽ കൊണ്ട് വരുന്നു.കൊലപാതകം എന്ന് തുടക്കം മുതൽ തോന്നിപ്പിക്കുന്ന അന്വേഷണം മറ്റ് ചില മരണങ്ങളുടെ കൂടി ചുരുൾ അഴിച്ചു കാണിക്കുന്നു.






സിനിമ തുടങ്ങുമ്പോൾ ഡേറ്റ് ,വർഷം എന്നിവ കാണിച്ചു കൊണ്ടുള്ള രംഗങ്ങൾ നമ്മളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട് എങ്കിലും അതെന്തിനാണ് എന്നത് സിനിമയുടെ അവസാന ഭാഗങ്ങളിൽ സമർത്ഥമായി ഉപയോഗിച്ചു നമ്മുടെ സംശയം തീർക്കുന്നുണ്ട്.





ജയ് യുടെ കഥാപാത്രത്തിൻ്റെ പോക്ക് രണ്ടു സിനിമയിലും നമുക്ക് സസ്പെൻസ് തരുന്നുണ്ട്..അത് അവസാനം വരെ നിലനിർത്തുവാൻ അദ്ദേഹത്തിൻ്റെ  മികച്ച പ്രകടനത്തിന് കഴിയുന്നുണ്ട്..


പ്ര .മോ. ദി .സം

No comments:

Post a Comment