Tuesday, October 7, 2025

സാഹസം

 



ബിബിൻ കൃഷ്ണ എന്ന സംവിധായകൻ്റെ മുൻ ചിത്രം ടെൻ്ററിവൺ 

ഗ്രാംസ് ഇഷ്ടപെട്ടത് കൊണ്ട് തന്നെ ഈ സിനിമയിലും അതുപോലെ എന്തെ കിലും ഉണ്ടാകും എന്ന് കരുതി കാണാൻ പോയത് അതി സാഹസമായി പോയി.


കുറെയേറെ കാര്യങ്ങള് പലരെക്കൊണ്ടും പറയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഒന്നും ഇവിടെയും എത്താതെ പോകുകയാണ്..പെണ്ണിനും പണത്തിനും വേണ്ടിയാണ് ഓരോരോ യുദ്ധങ്ങളും എന്ന

 " ബനാന ടോക്" ആണ് പ്ലാറ്റ് ഫോറം എങ്കിലും അതു രണ്ടും കൃത്യമായി ഉൾകൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല.


കാമുകിയുടെ കല്യാണത്തിന് മുൻപേ അവളെ അടിച്ചു മാറ്റി വിളിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുന്ന കാമുകനും സംഘവും,കോടി കണക്കിന് ക്രിപ്സോ കറൻസിയുടെ പിന്നാലെ പാസ്‌വേഡ് തപ്പി  പോകുന്ന ഒരു ഗ്യാംഗ്,  അത് കണ്ട് പിടിക്കാൻ പിന്നാലെ പോകുന്ന ഉദ്യോഗസ്ഥർ, ചിലരെ തേടി ഇറങ്ങാൻ "വിധിക്കപ്പെട്ട" മൂവർ കാറ്ററിംഗ് സംഘം ഇവരൊക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ കാണുവാൻ ഇടയാവുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് സിനിമ.


നല്ല രീതിയിൽ കഥ പറയാൻ അവസരമുണ്ടായിട്ടും കോമഡിയുടെ ട്രാക്കിൽ കൂടി പോകാൻ ശ്രമിച്ചത് കൊണ്ട് തന്നെ അവരാധമായി പോകുന്നുണ്ട് സിനിമ.എടുത്തു പറയേണ്ട പോസിറ്റീവ് ബാബു ആൻ്റണിയും സിനിമയിലെ ഹിറ്റ് പാട്ടും ബി ജി എം മാത്രമാണ്..


പ്ര.മോ.ദി.സം

ഇഡ്ഡലി കടെ

 



ഒരു നാടിൻ്റെ അടയാളമായ  സ്വാദിഷ്ടമായ ഇഡ്ഡലി കട നടത്തുന്ന ആളുടെ മകന് നാടും കഴിഞ്ഞുള്ള സ്വപ്നങ്ങൾ ആയതു കൊണ്ട് തന്നെ ആ ഗ്രാമത്തിൽ വളർന്നാൽ ഭാവി ഇല്ലെന്ന് തിരിച്ചറിഞ്ഞു മദ്രാസിലേക്ക് വണ്ടി കയറുന്നു.


അവിടെയും അവൻ്റെ സ്വപ്നങ്ങൾക്ക് "അളവ്" കൂടിയപ്പോൾ വിദേശത്തേക്ക് പറക്കുന്നു.വിദേശത്ത് ജോലി ചെയ്യുന്ന കമ്പനിയിൽ വിശ്വസ്ഥനായതോടെ മുതലാളിയുടെ കുടുംബത്തിൽ അംഗം ആക്കുവാൻ ആ കുടുംബം തന്നെ തയ്യാറെടുപ്പുകൾ നടത്തുന്നു.


പെട്ടെന്നുള്ള അപ്പൻ്റെ മരണം അയാളെ നാട്ടിൽ എത്തിക്കുന്നതും ഇഡ്ഡലികട അപ്പനും നാട്ടുകാർക്കും എത്രത്തോളം പ്രാധാന്യം ആയിരുന്നു എന്ന് മനസ്സിലക്കുന്നിടത്ത് അയാളുടെ മനസ്സ് മാറുകയാണ്.


അതുകൊണ്ട് ഉണ്ടാകുന്ന ഭവിഷത്തുകൾ അയാളുടെ പിറകെ കൂടുന്നതും മറ്റുമാണ് ധനുഷ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.


സത്യരാജ്,പാർത്ഥിപൻ,അരുൺ വിജയ്,സമുദ്രക്കനി അടക്കം കുറെ മാസ്സ്  താരങ്ങൾ ഉണ്ടെങ്കിലും ഒരു സാധാരണ കുഞ്ഞു ചിത്രമായി മുന്നോട്ടു കൊണ്ട് പോകുവാൻ ആണ് ധനുഷ് ശ്രമിച്ചത്...മുൻ ധനുഷ് ചിത്രങ്ങൾ പോലെ തന്നെ പാസം വാരി വിതറിയുള്ള ചിത്രത്തിൽ മുൻപത്തെ പോകെ ഇമോഷൻ സീനുകൾ അത്രക്ക് വർക്കൗട്ട് ആയിട്ടില്ല.


പാട്ടുകൾക്ക് ധനുഷ് സിനിമയിൽ നല്ല പ്രാധാന്യം ഉണ്ടെങ്കിലും ഈ ചിത്രത്തിൽ അതും അത്രക്ക് മികച്ചത് ആയി തോന്നിയില്ല.


പ്ര.മോ.ദി.സം

Monday, October 6, 2025

ദേ കോൾ ഹിം ഓജീ

 



നിങ്ങൾക്ക് ഒരു  ഹൈ പവർ പാക്ക്ഡ് സിനിമ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഈ സിനിമ കാണാം..സുജിത്ത് എന്ന സംവിധായകൻ സഹോ എന്ന ചിത്രത്തിലൂടെ മാസ്സ് സിനിമ ചെയ്യാൻ പറ്റും എന്ന് തെളിയിച്ച സംവിധായകൻ ആണ്.


അദ്ദേഹത്തിൻ്റെ ആരാധന പുരുഷൻ ആയ പവൻ കല്യാൺ എന്ന നടനെ വെച്ച് ഒരു സിനിമ ചെയ്യാൻ മൂന്ന് നാല് വർഷത്തോളം കാത്തിരുന്നു എന്നാണ് പറഞ്ഞത്..പക്ഷേ എന്തു കൊണ്ട് ആക്ഷൻ ഹീറോകൾ നിറച്ചുള്ള തെലുങ്കിൽ അദ്ദേഹം ഇദ്ദേഹത്തെ തന്നെ കാത്തു നിന്നു എന്നത് സിനിമയിൽ പവനിൻ്റെ പെർഫോമൻസ് കണ്ടാൽ മനസ്സിലാകും.


ഒരു ഫാൻ ബോയ്  സംസ്ഥാനത്തിൻ്റെ ഉപ മുഖ്യമന്ത്രിയും പ്രാധാന്യമുള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ തൻ്റെ ചിത്രത്തിന് വേണ്ടി അദ്ദേഹത്തിന് സമയം ഉണ്ടാകുന്നതുവരെ കാത്തുനിന്നത് കൊണ്ട് അദ്ദേഹം പ്രതീക്ഷിച്ചത് പോലെ നല്ലൊരു റിസൾട്ട് തന്നെ കിട്ടിയിരിക്കുന്നു.


ഇതുവരെ വന്ന തെലുങ്ക് സിനിമയിൽ കലക്ഷൻ്റെ കാര്യത്തിൽ എഴാം സ്ഥാനത്ത് ആണ് എത്തിയിരിക്കുന്നതു്.ഇപ്പോഴും നല്ല രീതിയിൽ ഓടുന്നതുകൊണ്ട് സ്ഥാനം കുറ ഞു വരും എന്നുറപ്പ്.


ചിരഞ്ജീവി മുൻപേ തന്നെയും ,വെങ്കിടേഷ്,ബാലയ്യ, അല്ലു എന്നിവർ പിന്നീടും കേരളത്തിൽ ആരാധകവൃന്ദം ഉണ്ടാക്കിയപ്പോൾ പവനിൻ്റെ സിനിമകൾ അങ്ങിനെ  ഇവിടെ ഇറങ്ങാറുമില്ല ആ പേര് അധികം ഇവിടെ പറഞ്ഞു കേട്ടിരുന്നില്ല എങ്കിലും പഴയ സിനിമകൾ ഇൻ്റർനെറ്റിൽ കണ്ടത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ റേഞ്ചിൽ സംശയം ഉണ്ടായിരുന്നില്ല.


അദ്ദേഹത്തിന് മാസ്സ് പെർഫോമൻസ് ,തമണിൻ്റെ സംഗീതം,രവി കേ ചന്ദ്രൻ്റെ ക്യാമറ ഇതാണ് പറയതക്ക കഥ ഒന്നും ഇല്ലെങ്കിലും നമ്മളെ ത്രിൽ അടിപ്പിക്കുന്നത്.പറഞ്ഞു പഴകിയ തീം ആണെങ്കിലും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.


ഓ ജീ എന്ന് പറഞാൽ ഒർജിനൽ ഗ്യാങ്സ്റ്റർ മാത്രമല്ല ഒർജിനൽ ഗുണ്ട എന്ന് വേണമെങ്കിലും സിനിമയിലെ ഓജാസ് ഗംഭീര എന്ന് വേണമെങ്കിലും പറയാം 


പ്ര.മോ.ദി.സം

Sunday, October 5, 2025

സു ഫ്രം സോ

 



സുലോചന ഫ്രം സോമെശ്വർ ചുരുങ്ങി സു ഫ്രം സോ ആയതു മുതൽ തന്നെ കോമഡി തുട ങ്ങുന്നു. പേരിലെ ഈ വൈവിധ്യം തന്നെയാണ് സിനിമ കാണുവാൻ പ്രേരിപ്പിച്ച മുഖ്യഘടകം പിന്നെ രാജ് ബി ഷെട്ടി..


കന്നഡ സിനിമ മേഖലയെ വേറെ ലെവലിൽ എത്തിച്ച ഷെട്ടി ബ്രദേഴ്‌സിൽ മൂപ്പുള്ള രാജ് ബി ഷെട്ടി സിനിമകൾ ഒക്കെ മുൻപേ തന്നെ ആകർഷിച്ചവയാണ്..വൈവിധ്യമായ കഥാപാത്രങ്ങളും പ്രമേയവും കൊണ്ട് അദ്ദേഹം കൂടുതൽ തവണ ഞെട്ടിച്ചിട്ടുമ്മുണ്ട്..


ഇതിൽ നിർമാതാവിൻ്റെ റോളിന് പുറമെ സുപ്രധാന കഥാപാത്രം അദ്ദേഹം ചെയ്യുന്നുണ്ട് എങ്കിലും നായകൻ സിനിമയുടെ സംവിധായകൻ ജെ.പി തൂമിനാട് ആണ്. 


ഒരു സാധാരണ കുഞ്ഞു ചിത്രം ഓരോ സീനിലും രസകരമായ കോമഡികൾ കൊണ്ട് നമ്മളെ ആകർഷിക്കുന്ന ചിത്രം മുൻപത്തെ സത്യൻ അന്തിക്കാട് സിനിമകളുടെ ഫീൽ കൊണ്ടുവരുന്നുണ്ട്..നാടും നാട്ടിപ്പുറത്തെ നിഷ്കളങ്കരായ ആൾക്കാരും അവരുടെ കൊച്ചു മണ്ടത്തരങ്ങളും പ്രശ്നങ്ങളും ഒക്കെയായി സിനിമ നമ്മളെ ആകർഷിക്കുന്നതാണ്.


" ഉടായിപ്പ് "ചെയ്യുവാൻ പോയപ്പോൾ പിടിക്കപ്പെടും എന്നുറപ്പയപ്പോൾ യുവാവിന്  തോന്നുന്ന ഉപായം  അബദ്ധവശാൽ തൻ്റെ മേലെ പണ്ടെങ്ങോ മരിച്ചുപോയ സ്ത്രീ യുടെ പ്രേതം കയറിയെന്നു നാട്ടുകാര വിശ്വസിപ്പിച്ച്  രക്ഷപെടുന്നു എങ്കിലും പിന്നീട് അതിനുള്ള പ്രതിവിധികൾ തേടുന്നതു അയാളെ കൂട്ടിലടക്കപ്പെടുന്നത് പോലെയാക്കുന്നതുമാണ്  നമ്മളെ രസിപ്പിക്കുന്നത്.


നമ്മുടെ സമൂഹത്തിൽ "കാപട്യം" കൊണ്ട് നിഷ്കളങ്കരായ ആൾക്കാരെ പറ്റിക്കുന്ന പ്രവണത ചൂണ്ടിക്കാണിക്കുന്ന ചിത്രം കാന്താര വരുന്നതുവരെ ഈ വർഷം സന്ദൽവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു.


പ്ര.മോ.ദി.സം

Saturday, October 4, 2025

കാന്താര ചാപ്റ്റർ 1

 


ദുരൂഹത നിറഞ്ഞ ഉൾക്കാട് എന്നർത്ഥം വരുന്ന കാന്താര പറയുന്നത് കാടും അതിലെ ജീവിതങ്ങളും അതിനു അപ്പുറത്തെ നാടും നാട്ടിലെ രാജാവും അവരുടെ കഥകൾ ഒക്കെയാണ്..കാടിൻ്റെ സമൃദ്ധി തേടി നാട്ടിൽ നിന്നും നാടിൻ്റെ ജിവിതം കണ്ട് കാട്ടിലുള്ളവരും സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ഋഷഭ്  തിരക്കഥ ഒരുക്കിയ ,സംവിധാനം ചെയ്ത നായകനായി അഭിനയിച്ച ചിത്രം പറയുന്നത് 

കാന്താര എന്ന ചിത്രം മൂന്നു വർഷം മുമ്പ് ഇന്ത്യയിൽ ഒട്ടാകെ ഓളം ഉണ്ടാക്കിയ ചലചിത്രമായിരുന്നു.കന്നഡയിൽ തുടങ്ങിയ ചിത്രം ശ്രദ്ധ നേടിയപ്പോൾ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ഋഷബ് ഷെട്ടി എന്ന കലാകാരന് ദേശീയ അവാർഡ് വരെ ചിത്രം നൽകി.ഭാരതത്തിലും പുറത്തും ചിത്രം ചർച്ച ചെയ്യപ്പെട്ടു.ഇതുവരെ സിനിമയിൽ കാണാത്ത ആഖ്യാനം എല്ലാവരും ഏറ്റെടുത്തു.


സംവിധായകനായും നായകനായും ഇതെപോല മാസ്സ് കാണിക്കുന്ന ചുരുക്കം പേര് മാത്രമേ ഇപ്പൊൾ ഇന്ത്യൻ സിനിമയിൽ ഉള്ളൂ എന്നത് അടിവരയിടുന്നു അദ്ദേഹം.ഒരു വിഭാഗത്തിലും ചിത്രം പിന്നോട്ട് പോയില്ല..കുറെയേറെ ദുരിതങ്ങൾ ഉണ്ടായിട്ടും അതൊക്കെ നേരിട്ട് സിനിമ പ്രവര്ത്തകര്  ചിത്രം ഉപേക്ഷിക്കാതെ പൂർത്തീകരിച്ചത് തന്നെ ചില അനുഗ്രഹങ്ങൾ കൊണ്ടാണെന്ന് ഋഷ്ഭ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്..

മൂനരകോടിക്ക് സിനിമ എടുത്തിരുന്ന ഞാൻ കാന്തരയുടെ ബഡ്ജറ്റ് കണ്ട് ഞെട്ടിവിറച്ചു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..അതെ ഋഷബ് കാന്താര ചാപ്റ്റർ ഒന്നിൽ എത്തുമ്പോൾ കുറച്ചു കൂടുതൽ മുടക്കിയിട്ടുണ്ട്..കാന്തരയെ അപേക്ഷിച്ച് ഇത്  വളരെ റിച്ച് ആണ്.


ആ റിച്ച്‌നെസ് സിനിമയിൽ മുഴുവൻ കാണാം.അതുകൊണ്ട് തന്നെയാണ് ഇത് ദൃശ്യവിസ്മയം ആകുന്നതും..അദ്ദേഹം മൂന്നു വർഷത്തോളം ഹോംവർക്കും കഠിനാധ്വാനവും ചെയ്താണ് ഈ സിനിമ എടുത്തത് എന്ന് പറയുമ്പോൾ ആ റെഫ്രെൻസിൽ എന്തായാലും ബാഹുബലിയും ഉണ്ട്.


കാന്താര ഒരു സിമ്പിൾ സിനിമ ആയിരുന്നു എങ്കിൽ ഇതു അങ്ങിനെ അല്ല ഇത് പാൻ ഇന്ത്യൻ റിലീസ് ലക്ഷ്യമിട്ട് എന്നത് കൊണ്ട് തന്നെ എല്ലാത്തരം കാര്യങ്ങൾക്കും നല്ലരീതിയിൽ ചിലവാക്കി എടുത്തിട്ടുണ്ട്..അത് ദൃശ്യങ്ങളിലും സൗണ്ട് ഇഫക്ട്ടിലും ഒക്കെ കൃത്യമായി യോജിപ്പിച്ചിട്ടുണ്ട്..അത് തന്നെയാണ് ചിത്രം ഇത്ര കേറി കൊളുത്തിയതും..


തുടക്കത്തിലെ ചെറിയ അലസതക്ക് പരിഹാരം എന്നപോലെ പിന്നീട് ചിത്രത്തിൻ്റെ ഗ്രാഫ് കുത്തനെ ഉയർന്നു പോവുകയാണ്..അതോടെ നമ്മൾക്ക് സിനിമയോട് കൂടുതൽ ഇഴകിനിൽക്കേണ്ടി വരുന്നുണ്ട്..


വിശ്വാസം അത് പലർക്കും പല വിധത്തിലാണ്..അതൊന്നും ശ്രദ്ധിക്കാതെ നല്ലൊരു എൻ്റർടെയ്നർ ആയി പോയി കാണാൻ ശ്രമിച്ചാൽ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വരുന്ന കുത്തിഥിരിപ്പു നെഗറ്റിവുകൾ അവഗണിക്കുവാൻ പറ്റും


പ്ര.മോ.ദി.സം 


Thursday, October 2, 2025

മെനേ പ്യാർ കിയ

 



അമിത പ്രതീക്ഷകൾ ആണ് ചില സിനിമകൾ നമുക്ക് ഇഷ്ടപ്പെടാതെ പോകുവാൻ ഉള്ള മുഖ്യകാരണങ്ങളിൽ ഒന്ന്..സിനിമ ഇറങ്ങുന്നതിനു മുൻപേ ഉള്ള ചില തള്ളി മറീ ക്കലുകൾ കണ്ടും കേട്ടും അമിത പ്രതീക്ഷയുമായി പോയാൽ ചെറിയ ഒരു നെഗറ്റീവ് പോലും നമ്മുടെ ആസ്വാദനത്തെ ബാധിക്കും.


അതുകൊണ്ട് തന്നെ ഒന്നും പ്രതീക്ഷിക്കാതെ കാണാൻ പോയ പല സിനിമകളും എനിക്ക് ഇഷ്ടപെട്ടിട്ടുണ്ട്..അതുപോലെ കണ്ട ചിത്രമാണ് മേനെ പ്യർ കിയ..


ഇതിൽ ആരാണ് അഭിനയിച്ചത് എന്നോ ആരാണ് അണിയറയിൽ എന്നൊക്കെ സിനിമ കാണുമ്പോൾ മാത്രമാണ് മനസ്സിലാക്കിയത്.പാട്ടുകൾ മാത്രം മുൻപേ കേട്ടിരുന്നു...കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു.


തുടക്കം തന്നെ ഗ്യാങ്സ്റ്റർ അടിയിൽ തുടങ്ങുന്ന ചിത്രം ആ വഴിക്ക് പോകുമെന്ന് കരുതിയെങ്കിലും പിന്നീട് ഒരു പ്രേമകഥയിൽ കൂടി പോയി പിന്നെയും ഗ്യാംങ്ങുമായി കണക്ട് ആവുകയാണ്.


സിനിമ മുഷീവ് അനുഭവപ്പെടാതെ കണ്ടുതീർക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ ഫസല് ഫസാലുദ്ധീൻ നല്ലതുപോലെ ശ്രദ്ധിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം

സർക്കീട്ട്

  



നമ്മുടെ പ്രേക്ഷകരെ ശരിക്കും മനസ്സിലാക്കാൻ നമ്മുടെ മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല..അല്ലെങ്കിൽ പ്രേക്ഷകരുടെ മനസ്സ് എന്ന് പറയുന്നത് പലപ്പോഴും സന്ദർഭത്തിന് അനുസരിച്ച് മാറും എന്ന് കരുതാനും ആവുന്നില്ല..


പരാജയപ്പെട്ടു പോയ ചില കുടുംബ തമിഴ് സിനിമകൾ കണ്ട് അത് മലയാളത്തിൽ ആണെങ്കിൽ ഇവിടെ സൂപ്പർ ഹിറ്റ്സ് ആയേനെ എന്ന് നവമാധ്യമങ്ങളിൽ നിലവിളിക്കുന്ന അവർ തന്നെയാണ് ഇവിടെ തലവര യും സർക്കീട്ടും പൊൻമാൻ ഒക്കെ അവഗണിക്കുന്നത്.


ആസിഫ് അലിക്ക് പോലും ഭയങ്കര വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു ഈ ചിത്രത്തിൻ്റെ തിയേറ്റർ റെസ്‌പോൺസ്..നല്ലൊരു ഫീൽ ഗുഡ് സിനിമയെ ഏറ്റെടുക്കാൻ നമ്മുടെ പ്രേക്ഷകർ തയ്യാറായില്ല.


മനസ്സിന് ജനനവൈകല്യമുള്ള ജെപ്പൂ.എന്ന കുട്ടിയും അമീർ എന്ന പ്രവാസിയും തമ്മിലുള്ള ഒരു ദിവസത്തെ ബന്ധം ആ കൊച്ചു എന്താണ് ആഗ്രഹിക്കുന്നത് എന്ന് അവരുടെ മാതാപിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.


വിസിറ്റിംഗ് വിസയിൽ ഗൾഫിൽ എത്തിയ പ്രാരാബ്ദകാരനായ യുവാവായി ആസിഫലി ജീവിച്ചു അഭിനയിച്ചു..ഇത്തരം കാഴ്ചകൾ കണ്ട ആർക്കും കണക്ട് ചെയ്യാൻ പറ്റുന്ന തരത്തിൽ അദ്ദേഹം ആ റോള് തകർത്തു അഭിനയിച്ചിട്ടുണ്ട്..


ജെപ്പ് ആയി അഭിനയിച്ച കുട്ടിയും അവൻ്റെ റോള് നന്നായി ചെയ്തിട്ടുണ്ട്.തമർ കെ.വി  എഴുതി സംവിധാനം ചെയ്ത ചിത്രം നല്ല സിനിമകളെ സ്നേഹിക്കുന്ന മലയാളികൾ കാണാതെ തള്ളികളയരുത്.


പ്ര.മോ.ദി.സം

സുമതി വളവ്

 



റിവ്യൂ തള്ളുകളൊക്കെ കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് കാണുവാൻ പറ്റാത്ത വിഷമം ഉണ്ടായി എങ്കിലും ഇത്രയധികം തള്ളി മറീക്കാൻ എന്താണ് ഈ സിനിമയിൽ ഉണ്ടായിരുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.


ഇപ്പൊൾ ഇതിനെ പുകഴ്ത്തുന്ന ആൾക്കാർ ശരിക്കും ഡോൾബിയും 4k ഇല്ലാതിരുന്ന സമയത്ത് വന്ന ഹൊറർ സിനിമകൾ ഒന്ന് കണ്ട് നോക്കണം. അതിനെയൊക്കെ കഥയുടെ ലോജിക്കുമായി കൂട്ടിയോജിപ്പിക്കുന്ന സംവിധായകൻ്റെ കഴിവും മനസ്സിലാക്കണം.


ഒരു ലോജിക്ക് പോലും ഇല്ലാതെ  എന്തൊക്കെയോ കാട്ടികൂട്ടി വിഷ്ണു ശശിശങ്കരും അഭിലാഷ് പിള്ളയും പടച്ചു വിട്ട ഈ അവരാധം കോടികൾ ലാഭം ഉണ്ടാക്കി എന്നത് തന്നെ അതിശയമാണ്.


"നീ ഇവിടെ നിൽക്കുകയാണോ നിനക്കെന്താ മോളെ പ്രസവിക്കണ്ടെ " തുടങ്ങി അറുബോറൻ സംഭാഷണങ്ങൾ നിറഞ്ഞ ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയുവാനില്ല


പ്ര.മോ.ദി.സം

ഓടും കുതിര ചാടും കുതിര

 



ക്യാൻസറിനെ കുറിച്ച് നല്ലരീതിയിൽ കഥപറഞ്ഞ് സിനിമ ഉണ്ടാക്കി അതില് കുറച്ചു ഹാസ്യം ഒക്കെ കലർത്തി നമ്മുടെ ഭീതിയൊക്കെ കുറച്ചൊക്കെ കുറച്ചു ഒരു നല്ല അവബോധനം നൽകിയ "ഞണ്ട്കളുടെ നാട്ടിൽ ഒരു ഇടവേള" എടുത്ത നടനായ സംവിധായകൻ വീണ്ടും നമ്മുടെ മുന്നിൽ എത്തിയ ചിത്രമാണ് ഈ സിനിമ.


ഓണചിത്രങ്ങളിൽ കാണാൻ കൊള്ളാത്ത ചിത്രം എന്ന ദുഷ്പേര് ഉള്ളത് കൊണ്ട് തന്നെ  തിയേറ്ററിൽ പോയി കാണാൻ മിനക്കെട്ടില്ല എന്നത് ഇപ്പൊൾ വീട്ടിൽ വെച്ച് കണ്ടപ്പോൾ നന്നായി എന്ന് തോന്നി.


മനുഷ്യമനസ്സിൻ്റെ വിഭ്രാന്തിയും വിഷമങ്ങളും ഉത്കണ്ഠ ഒക്കെയാണ് അൽതാഫ് പറയാൻ ശ്രമിച്ചത് എങ്കിലും പാളിപ്പോയി..ചില രംഗങ്ങൾ കാണുമ്പോൾ സംവിധായകനും നോർമൽ അല്ലേ എന്ന് തോന്നി പോകും.


എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ ഒരു തിരക്കഥയും അതിൽ അഭിനയിക്കാൻ കുറെ പ്രഗത്ഭർ എന്ന് പറയുന്ന നടീനടന്മാരും..


ഫഹദ് ഒക്കെ ക്യാരക്ടർ തിരഞ്ഞെടുപ്പുകളിൽ എത്രത്തോളം പരാജയം ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.കുറച്ചു മുന്നേ അഭിനയത്തിൽ നല്ല നിലയിൽ  പോയിരുന്നു എങ്കിലും പി ആർ വർക്ക് കൊണ്ട് മാത്രം മുന്നോട്ടു പോയി എന്നാണ് സമീപകാല സിനിമകളിലെ ടൈപ്പ് കഥാപാത്രങ്ങൾ വിളിച്ചു പറയുന്നത്.


പ്ര.മോ.ദി.സം.

Wednesday, October 1, 2025

സറണ്ടർ

 



അധികം അറിയുന്ന താരങ്ങൾ ഇല്ല ,വലിയ ബാനർ നിർമിച്ചത് അല്ല..നമ്മുടെ ലാൽ,സുജിത് ശങ്കർ എന്നീ മലയാളികൾ ,പിന്നെ ഒന്ന് രണ്ട് ഹാസ്യതാരങ്ങൾ  ഒഴിച്ച് ഒട്ടുമിക്ക അരങ്ങിലെയും അണിയറയിലെയും ആൾക്കാരും ഏറെക്കുറെ  പുതുമുഖങ്ങൾ..എന്നിട്ടും ഈ സിനിമ നിങ്ങളെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ചതാണ് പുതുമുഖ സംവിധായകൻ്റെ കഴിവ്.


ഗൗതം ഗണപതി എന്ന സംവിധായകൻ ഒക്കെ സിനിമ ചെയ്യുന്നതിന് മുൻപ് കുറെ ഹോംവർക്ക് ചെയ്തിട്ടുണ്ട്..അല്ലെങ്കിൽ ഇത്തരം ഒരു ത്രില്ലർ ഒരുക്കുവാൻ അദ്ദേഹത്തിന് കഴിയില്ല..


ഒരു ഇലക്ഷൻ കാലത്ത് തൻ്റെ റിവോൾവർ പ്രശസ്ത തമിഴ് നടൻ മൻസൂർ അലിഖാൻ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യുന്നു.അവിടെ ഉള്ള റൈറ്ററുടെ പിഴവ് കൊണ്ട് അത് നഷ്ടപ്പെടുന്നു..


വിരമിക്കാൻ അധികം ദിവസം ഇല്ലാത്ത അയാൾക്ക്  ചെറിയ ഇളവുകൾ നൽകി സേനയിലെ മേലുദ്യോഗസ്ഥൻ അയാൾക്ക്  പിന്നിൽ  നില്ക്കുന്നു.മുകളിലെ ഉദ്യോഗസ്ഥൻ അയാൾക്ക് സ്റ്റേഷന് പുറത്തരിയ്യാതെ  ഇലക്ഷൻ കഴിയുന്നതുവരെ സമയം കൊടുക്കുന്നു.അതിനുള്ളിൽ കിട്ടിയില്ല എങ്കിൽ റിപ്പോർട്ട് ചെയ്യുമെന്ന് ഓർമ്മിപ്പിക്കുന്നു.


സ്റ്റേഷനും പരിസരവും അരിച്ചു നോക്കിയിട്ടും റിവോൾവർ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് ഇൻസ്‌പെക്ടരുമായി ചേർന്ന് പുറത്ത് അന്വേഷണം നടത്തുന്നു..


പോലീസ് രീതിയിലുള്ള പിന്നീടുള്ള അന്വേഷണമാണ് നമ്മളെ പിടിച്ചിരുത്തുന്നത്..പുതുമുഖങ്ങൾ ആണെങ്കിൽ പോലും ഓരോരോ ആൾക്കാരും നല്ലപോലെ അധ്വാനിച്ച് റോളുകൾക്ക് മിഴിവേകുന്നു.


രണ്ടു രണ്ടര മണിക്കൂർ ചില വാക്കുവാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.


പ്ര.മോ.ദി.സം

മിറാഷ്

 


മലയാള സിനിമകളിൽ മുൻകാലങ്ങളിൽ ചില ബ്രാൻഡുകൾ ഉണ്ടായിരുന്നു..നടീനടന്മാരെക്കാൾ കയ്യടി കിട്ടിയിരുന്ന സംവിധായകർ ഉണ്ടായിരുന്ന നമ്മുടെ ഇൻഡസ്ട്രിയിൽ അവരുടെ പേര് കണ്ടാൽ ജനങ്ങൾക്ക് സിനിമയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു..


അങ്ങിനെ ചിലർ പിന്നീട് ഉണ്ടായി എങ്കിലും പലരും മുൻകാലങ്ങളിലെ ഐ വി ശശി,ജോഷി,പത്മരാജൻ്റെ റേഞ്ച് കിട്ടിയില്ല.എങ്കിലും ജീത്തു ജോസഫ് എന്ന സംവിധായകൻ അതെ വിശ്വാസവും മറ്റും പ്രേക്ഷകർക്ക് നൽകിയിരുന്നു.


പക്ഷേ മിറാഷ് എന്ന ഈ ചിത്രം അദ്ദേഹത്തെ കുറിച്ച് ഉണ്ടായിരുന്ന സങ്കല്പങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നു.ഒരു സംവിധായകൻ ആണെങ്കിൽ സിനിമയുടെ എല്ലാ കാര്യങ്ങളും കൃത്യമായി വിലയിരുത്തി കൊണ്ടാണ് പണിപ്പുരയിലേക്ക്  കയറുക.പക്ഷേ ഇവിടെ എവിടെയൊക്കെയോ അദ്ദേഹത്തിന് പിഴച്ചു പോകുന്നുണ്ട്.


ചിത്രം നല്ല രീതിയിൽ പോകുന്നു  എങ്കിലും ട്വിസ്റ്റുകൾ കൊണ്ട് മാമാങ്കം തീർക്കുന്നത് കൊണ്ട് പ്രേക്ഷകന് തന്നെ പല വിധത്തിൽ ഉള്ള കൺഫ്യൂഷൻ ഉണ്ടാക്കുന്നു.പലതും പ്രേഡിക്റ്റ് ആയതു കൊണ്ട് തന്നെ പ്രേക്ഷകൻ്റെ ക്ഷമ ചില സമയത്ത് നശിച്ചു പോകുന്നുണ്ട്..


ആസിഫലിയെ സമ്മതിക്കണം..ഇത്രയും ഉന്നതിയിൽ ഉള്ള അവസ്ഥയിൽ  ഇത്തരം റോളുകൾ എടുത്തതിനു അദ്ദേഹത്തെ അഭിനന്ദിക്കണം.ഇമേജ് നോക്കാതെ കഥാപാത്രങ്ങൾ ചെയ്യുന്ന ഇത്തരം അഭിനേതാക്കൾ ആണ് നമുക്ക് ആവശ്യം.അപർണ പോലെയുള്ള നടികൾക്ക് പകരം കുറച്ചുകൂടി ഈ കഥാപാത്രത്തിന് സ്യൂട്ട് പരിഗണിച്ചാൽ ഒരു പരിധിവരെ ചിത്രത്തെ താങ്ങി നിർത്താൻ പറ്റുമായിരുന്നു.


പ്ര.മോ.ദി.സം

ബൾട്ടി

  



കേരള തമിഴ്നാട് അതിർത്തിയിലാണ് കഥ നടക്കുന്നത് എങ്കിൽ രണ്ടു ഭാഷകളിലും സംസ്കാരങ്ങളും മാത്രമല്ല രണ്ടു ഇൻഡസ്ട്രിയിലെ നടന്മാരെ കൂടി ഉൾപ്പെടുത്തി രണ്ടു സംസ്ഥാങ്ങളിലും റിലീസ് ചെയ്ത് പണം ഉണ്ടാക്കാം..


ഇപ്പൊൾ നിർമാതാക്കൾ പണം മുടക്കുന്നത് പോലും പാൻ ഇന്ത്യൻ ചിത്രങ്ങൾ ഉണ്ടാക്കുവാൻ ആണ്..മലയാളത്തിൽ ആകുമ്പോൾ കൂടുതൽ പ്രതീക്ഷിക്കാൻ പറ്റും.ചിലവ് കുറയും , കൃത്യനിഷ്ടയോടെ പണിയെടുക്കുന്നവർ കൂടുതൽ ഈ ഇൻഡസ്ട്രിയിൽ ആയതുകൊണ്ട് പറഞ്ഞ സമയത്ത് പറഞ്ഞ ബഡ്ജറ്റിൽ പടം തീർക്കാൻ പറ്റുന്ന ഇൻഡസ്‌റിയാണ്..ചില പുഴുകുത്തുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും ആത്മാർഥത ഉളളവർ തന്നെയാണ്.


ഷെയ്ൻ നിഗം ചില സമയത്ത് നമ്മളെ ഞെട്ടിക്കും അത് വല്ലപ്പോഴും മാത്രം.അങ്ങിനെ ഒരു സിനിമയാണ് ബൾട്ടി ..കഥയും തിരക്കഥയും പാശ്ചത്തലവും ഒക്കെ നമ്മൾ പലതവണ കണ്ട് സഹിച്ചത് ആണെങ്കില് കൂടി ഈ ചിത്രത്തിൻ്റെ മെയികിങ് അത് അത്യുഗ്രൻ ആണ്.. ഓരോ സീനിലും നമ്മളെ പിടിച്ചിരുത്തുവാൻ പുതുമുഖ സംവിധായകനായ ഉണ്ണി ശിവലിംഗത്തിനു കഴിയുന്നുണ്ട്.


അദേഹത്തിന് മനസ്സിലുള്ളത് ചിത്രീകരിക്കുവാൻ അണിയറക്കാരും നിർമാതാവും കട്ടക്ക് ഒപ്പം നിന്ന് കൊടുത്തിട്ടുണ്ട്..കബടി താരങ്ങൾ ആയതു കൊണ്ട് തന്നെ സംഘടങ്ങളിൽ അതിൻ്റെ മെയ്‌വഴക്കം കൊണ്ടുവരുവാൻ അഭിനേതാക്കൾക്ക് കഴിയുന്നുണ്ട്..അതാണ് നമ്മെ ത്രിൽ അടിപ്പിക്കുന്നതും.. സായി അഭയങ്കറിൻ്റെ മ്യൂസിക്കും സിനിമക്ക് വേറെ ലെവൽ നൽകുന്നു.


പ്ര.മോ.ദി.സം


ദി ബസ്റ്റാർഡ്സ് ഓഫ് ബോളിവുഡ്

 

നെപ്പോ കിഡ്സ് വാഴുന്ന ചലചിത്രമേഖലയാണ് നമ്മുടേത്..വെറും പാരൻ്റ്‌സിൻ്റെ പേരിൽ അല്ലാതെ വലിയ വിജയങ്ങൾ നേടിയവർ ഒത്തിരിയുണ്ട്..സാധാരണക്കാരെ പോലെ എത്തിപ്പിടിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കാതെ പെട്ടെന്ന് കൊമ്പത്ത് എത്തുകയും ചിലർ അവിടെത്തന്നെ നിലയുറപ്പിക്കുമ്പോൾ ചിലർ വീണും പോകുന്നുണ്ട്.


ഷാരുഖ് പുത്രൻ ആര്യൻഖാൻ പുറത്ത് അറിയപ്പെട്ടത് മയക്കുമരുന്ന് ലോബിയിൽ പെട്ടു അധികാരികൾ  പൊക്കിയപ്പോൾ ആയിരുന്നു.അതിൻ്റെ പിന്നിലെ കളികൾ എന്തായാലും പുറത്തിറങ്ങി അദ്ദേഹം ഇപ്പൊൾ ഒരു വെബ് സീരീസ് കൊണ്ട് അറിയപ്പെടുന്നു.


നെറ്റ്ഫ്ലക്സിൽ ഏഴ് ഭാഗങ്ങളിൽ അവതരിപ്പിച്ച സീരിസ് പറയുന്നത് ബോളിവുഡിലെ അറിയാക്കഥകൾ തന്നെയാണ്.ബോളിവുഡ് അധോലോക ബന്ധങ്ങളും ലഹരി മാഫിയ ബന്ധങ്ങളും കോർത്തിണക്കി പറയുന്ന സീരിസിൽ അവിഹിതങ്ങൾ കൂടി പറയുമ്പോൾ നമുക്ക് ആ ഇൻഡസ്റ്ററിയെ കുറിച്ച് ഉണ്ടായിരുന്ന പല സംശയങ്ങൾക്കും ഉത്തരം കിട്ടുന്നുണ്ട്..


തന്നെ അഴിക്കുള്ളിൽ ആക്കിയ ഉദ്യോഗസ്ഥനെ വരെ ട്രോളിക്കൊണ്ടാണ് ആര്യൻ്റെ വെബ് ആരംഭിക്കുന്നത് തന്നെ..എന്തായാലും ഹിന്ദി സിനിമയിലെ പ്രഗൽഭന്മാരെ ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ സീരിസിൽ കൊണ്ടുവരാൻ പറ്റിയത് നേപ്പോ കിഡ് ആയതു കൊണ്ട് മാത്രമാണ്.


പ്ര.മോ.ദി.സം