കുട്ടികാലത്ത് കരച്ചിലും പിഴിച്ചിലും ഉള്ള മലയാള സിനിമയേക്കാൾ ഹിന്ദി സിനിമയോട് ആയിരുന്നു താൽപര്യം..അമിതാബും, ധർണമേന്ദ്രയും,മിഥുനും ,ജാക്കി ഷെറോഫ്,അനിൽ കപ്പൂർ ഞങ്ങൾക്ക് മികച്ച അടിപിടി ,ഡാൻസ് വിനോദങ്ങൾ സമ്മാനിച്ചപ്പോൾ സംഭാഷണം ഊഹിച്ചെടുത്ത് കഥ മനസ്സിലാക്കുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിയിരുന്നു.
പിന്നീട് തമിഴു സിനിമയും കേരളത്തിൽ വ്യാപക റിലീസ് ആയപ്പോൾ ഹിന്ദി ഏതാണ്ട് മെലഡി ഗാനങ്ങൾ നിറഞ്ഞ് പ്രേമകഥകളിലേക്ക് മാറിയിരുന്നു.അതുകൊണ്ട് തന്നെ ഹിന്ദി സിനിമ വിട്ടു തമിഴിലെ മാസ്സ് സിനിമകളിൽ നിലയുറപ്പിച്ചു.
വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ കുട്ടിക്കാലത്തെ പോലെ തന്നെ ഫീൽ ലഭിച്ച ചിത്രമാണ് അറുപത്തെഴു വയസ്സിലും ചെറുപ്പവും എനർജിയും നിലനിർത്തുന്ന സണ്ണി ഡിയോൾ നായകനായ ജാട്ട് കണ്ടപ്പോൾ കിട്ടിയത്.
കഥക്കും തിരകഥക്കും പുതുമ ഒന്നും ഇല്ലെങ്കിൽ കൂടി രണ്ടു മുക്കാൾ മണിക്കൂർ മാസ്സ് എൻ്റർടെയിനർ തന്നെയായിരുന്നു സണ്ണി സമ്മാനിച്ചത്.
ഗോപിച്ചന്ദ് മാലിയെനി എന്ന തെലുങ്ക് സംവിധായകൻ കുറെ സൗത്ത് ഇന്ത്യക്കാരെ കൂടി അഭിനയിപ്പിച്ചു ഒരു ഹിന്ദി മസാല ഉണ്ടാക്കിയപ്പോൾ അത് നല്ലൊരു അനുഭവം തന്നെ കിട്ടി.സണ്ണി ഡിയോൾ എന്ന നടൻ്റെ ഈ പ്രായത്തിലും ഉള്ള സ്റ്റണ്ട് തന്നെയാണ് മുഖ്യ ആകർഷണം.കൂടാതെ കട്ടക്ക് നിൽക്കുന്ന വില്ലനായി രണദീപ് ഹൂഡയും
ഭാരതത്തിൽ വരുന്നവരെ മുഴുവൻ അതിഥികളായി കാണുന്ന സംസ്കാരം മുതലെടുത്ത് നമ്മളെ തന്നെ അടക്കി ഭരിക്കാൻ കടൽ കടനെത്തുന്നവർ ശ്രമിക്കുന്നു.പിന്നീട് അവരുടെ സംസ്കാരങ്ങൾ നമ്മെ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നു.
അങ്ങിനെ ശ്രീലങ്കയിൽ നിന്നും എത്തുന്ന തീവ്രവാദി റണതുഗെ ഇവിടെ നമ്മുടെ നാട്ടിലെ മുഴുവൻ പേരെയും ഭീഷണിപ്പെടുത്തി വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുവാൻ യാദൃശ്ചികമായി ഒരു "ആൺകുട്ടി "എത്തുന്നതും അതിനു പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.
റജീന കസാന്ത്ര,സറീന വഹാബ്,രമ്യകൃഷ്ണൻ,സൈയേനി ,ബബ്ളൂ ,ജഗപത് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ
പ്ര.മോ.ദി.സം