Tuesday, June 1, 2021

ദി ലാസ്റ്റ് ടൂ ഡേയ്സ്

 


ദീപക് പറമ്പോൽ എന്ന മലയാളത്തിലെ യുവനടന്റെ ഒരു ഇന്റർവ്യൂ അടുത്ത ദിവസം കാണുവാൻ ഇടയായി.


വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച നടൻ വിനീതിന്റെ തന്നെ "തട്ടത്തിൻ മറയത്ത്" കഴിഞ്ഞപ്പോൾ മലയാള സിനിമയിൽ അവസരങ്ങളുടെ ചാകര വരുമെന്ന് സ്വപ്നം കണ്ടു നാട്ടിലേക്ക് വണ്ടി കയറി.പക്ഷേ സ്വപ്നം സ്വപ്നമായി തന്നെ അവസാനിക്കും എന്നായപ്പോൾ രണ്ടു സുഹൃത്തുക്കളുമായി അവസരത്തിനായി  മലയാള സിനിമയുടെ ഹബ് ആയ കൊച്ചിയിൽ താമസം ആരംഭിച്ചു.



എന്നിട്ടും സിനിമയിൽ നിന്ന് മാത്രം കാര്യമായ വിളി  മാത്രം വന്നില്ല. രണ്ടു സുഹൃത്തുക്കൾ ജോലിക്ക് പോകുമ്പോൾ എന്നെങ്കിലും എനിക്ക് മലയാളത്തിൽ ഒരു ഇരിപ്പിടം കിട്ടും എന്ന പ്രതീക്ഷയിൽ ദീപക് അവിടെ തന്നെ നിന്നു.


കുറെ "ക്കോക്കസുകൾ" നിയന്ത്രിക്കുന്ന മലയാള സിനിമയിൽ അഭിനയിക്കാൻ അറിയുന്ന ദീപക്കിന് ഇപ്പോഴും   അവസരം കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.ഒന്ന് രണ്ടു ചിത്രങ്ങളിൽ നായകനായി വന്നു കുറെ ചിത്രങ്ങളിൽ ചെറിയ റോളുകളും..എങ്കിലും പ്രേക്ഷകർ ഓർമ്മിക്കുന്ന ഒരു മുഖമായി മാറുവാൻ ദീപക്കിന് ഇപ്പൊൾ കഴിഞ്ഞിട്ടുണ്ട്.



ചിലപ്പോൾ ദീപക് എന്ന നടന് ഒരു ബ്രേക്ക് നൽകിയേക്കും "ദ ലാസ്റ്റ് ടൂ ഡയിസ് "എന്ന ഇൗ ചിത്രം.ദീപക്കിന്റെ മാസ്മരിക പ്രകടനം ഒന്നും ഇല്ലെങ്കിലും ഒരു മിനിട്ട് പോലും ബോറടിപ്പിക്കാതെ ചെറിയ സമയത്തിനുള്ളിൽ നല്ലൊരു ക്രൈം ത്രില്ലർ തന്നെയാണ് സന്തോഷ് ലക്ഷ്മണൻ എന്ന സംവിധായകൻ പറയുന്നത്.



രാഷ്ട്രീയം എന്നാൽ ചിലർക്ക് അതൊരു ബിസിനസ് ആണ്..അധികാരത്തിനു വേണ്ടി പാർട്ടിയെ പിളർത്തി പുതിയ പാർട്ടി ഉണ്ടാക്കി മൽസരിച്ചു ജയിച്ചു വിലപേശി  "ഉന്നതങ്ങളിൽ" എത്തുന്ന രാഷ്ട്രീയക്കാരും പാർട്ടികളും നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ട്.


അങ്ങിനെ പുതുതായി രൂപം കൊണ്ട പാർട്ടിയിലെ അടുത്ത ഇലക്ഷനിൽ മത്സരിക്കുവാൻ പോകുന്ന മൂന്ന് ചെറുപ്പക്കാർ മിസ്സ് ആവുന്നതും അത് അന്വേഷിക്കാൻ എത്തുന്ന പോലിസ് ഉദ്യോഗസ്ഥന്റെ യും ആ നാട്ടിലെ ചില സംഭവ വികാസ ങ്ങളുടെയും കഥയാണ് ഇത്.


ആലപ്പുഴയുടെ  കുട്ടനാടിന്റെ വശ്യ സൗന്ദര്യവും നാടിന്റെ ഭംഗിയും ക്യാമറമാൻ നന്നായി പകർത്തിയിട്ടുണ്ട്...അതുപോലെ ത്രസിപ്പിക്കുന്ന ബാക് ഗ്രൗണ്ട് മ്യൂസിക് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു എനർജി.


ദീപക്കിനു പുറമെ അതിഥി രവി,ധർമജൻ,മുരളി ഗോപി,നന്ദൻ ഉണ്ണി, മേജർ രവി,ഹരി കൃഷ്ണൻ,വിനീത് മോഹൻ,ശ്യംഭവി സുരേഷ്,സുർജിത്ത് എന്നിവരും റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.


വെറും ഒന്നേകാൽ മണിക്കൂറിനുള്ളിൽ നല്ലൊരു ക്രൈം ത്രില്ലർ കാഴ്ച വെച്ച അണിയറക്കാർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.


പ്ര .മോ .ദി .സം

Saturday, May 29, 2021

അഭിപ്രായ സ്വാതന്ത്ര്യം




നമ്മുടെ നാട്ടിൽ അഭിപ്രായ സ്വാതന്ത്രം ഉണ്ട്..അത് കൊണ്ട് തന്നെ ആർക്കും  എന്ത് അഭിപ്രായം  വേണമെങ്കിലും പറയാം.അത് കൊണ്ട് തന്നെ പലരുടെയും അഭിപ്രായങ്ങളിൽ വ്യത്യാസം ഉണ്ടാകും..എന്റെ അഭിപ്രായം മാത്രമേ മറ്റുള്ളവനും ഉണ്ടാകാവൂ എന്ന് വാശി പിടിക്കുമ്പോൾ ആണ് സഭ്യതയുടെ അതിരുകൾ കൈമോശം വന്നു പോകുന്നത്.


"നിലപാടുകൾ" എന്നത് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ഉള്ളവൻ പലപ്പോഴും മാറ്റി മറിച്ച് കൊണ്ടിരിക്കും..അത് കൊണ്ട് അങ്ങിനെ ഉള്ളവരെ ഫോളോ ചെയ്യുമ്പോൾ സൂക്ഷിക്കുക..അവസാനം ഫോളോ ചെയ്തവൻ അപമാനിതനായി പോകും..


പലർക്കും നിലപാടുകൾ നിലനിൽപ്പിന്റെ പ്രശ്നങ്ങൾ മാത്രമാണ്..നാളെ അത് മറ്റൊരു അവസരത്തിൽ  അവന്മാർ മാറ്റി പറയും..അത് കൊണ്ട് നമുക്ക് നമ്മുടേതായ നിലപാടുകൾ വേണം.അതിൽ ഉറച്ചു നിൽക്കണം.


നമ്മുടെ സംഘടനയോ നേതാവോ പറയുന്നത് ശരി ആണെങ്കിൽ മാത്രം കൈക്കൊള്ളണം.അല്ലെങ്കിൽ തെറ്റ് ചൂണ്ടിക്കാട്ടി അത് തിരുത്താൻ നിവർന്നു നിന്ന് ആവശ്യപ്പെടണം.അല്ലാതെ അതൊക്കെ വേദവാക്യം എന്ന് കരുതി പിന്തുടർന്നാൽ അവർ തെറ്റുകൾ ചെയ്തു കൊണ്ടേയിരിക്കും..നമ്മൾ അടിമകളും 


തിരുത്തേണ്ടത് തിരുത്തിയിരിക്കണം വ്യക്തി ആയാലും സംഘടന ആയാലും...അതിനു പ്രേരി പ്പിക്കേണ്ടത് നമ്മളാണ്..നമ്മൾ മാത്രം.


നമ്മൾക്ക് തെറ്റ് സംഭവിച്ചാൽ അത് ഉൾകൊണ്ട് തെറ്റ് തിരുത്തുവാൻ നമ്മളും തയ്യാറാകണം


പ്ര .മോ. ദി .സം

Sunday, May 23, 2021

കർണൻ




ദളിതരുടെ കാര്യത്തിൽ നമുക്ക് ആവശ്യം വരുമ്പോൾ നൂറു നാവാണ്.അല്ലാത്തപ്പോൾ അവരെ നമ്മുടെ ഒന്നിച്ചു നിർത്തുവാൻ മടിക്കും..സ്പീക്കറും പ്രസിഡന്റും ഒക്കെ ദളിതൻ എന്ന് എന്തിന് വിളിച്ചു പറയുന്നു എന്നും മനസ്സിലാകുന്നില്ല.ഒരു തരത്തിൽ ജാതി പറഞ്ഞു അവരെ അപമാനിക്കുന്നതിന് തുല്യമല്ലെ?



 പണ്ട് മഹാഗുരു പറഞ്ഞത് പോലെ ഒരു ജാതി ഒരു മതം എന്ന് നമ്മുടെ ഓരോ മനസ്സിലും ഉണ്ടാകേണ്ടത് അല്ലേ? മനുഷ്യനായി സഹജീവികളെ കാണുവാൻ ഇത്രയും നൂറ്റാണ്ട് എത്തിയിട്ടും നമുക്ക് എന്ത് കൊണ്ട് കഴിയുന്നില്ല.?ഉള്ളിന്റെ ഉള്ളിൽ  എത്ര വല്യ സഖാവ് ആണെങ്കിലും ആവശ്യം വരുമ്പോൾ അവന്റെ ഉള്ളിലെ കൂതറ സ്വഭാവം പുറത്ത് ചാടുക സ്വാഭാവികം.



നമ്മുടെ കേരളത്തിൽ ഇതിന് കുറച്ചു സമാധാനം ഉണ്ടെങ്കിലും അന്യസംസ്ഥാനത്ത് ഇത് അതിൻറെ പരമകോടിയിലാണ്.അവർ ഒരു ഗ്രാമത്തെ തന്നെ അങ്ങ് വേർതിരിച്ചു നിർത്തി കളയും..അവരെ ഒറ്റപെടുത്തി കളയും..അവിടെ കിടന്നു അവരങ്ങു നരകിക്കും.



പണ്ടത്തെ പോലെ ഒന്നും മിണ്ടാതെ ഇപ്പോളത്തെ തലമുറ നിന്നെന്ന് വരില്ല..അവർ മുന്നും പിന്നും നോക്കാതെ ഇങ്ങനത്തെ കാര്യത്തിൽ  അങ്ങ് പ്രതികരിക്കും..അതിൻറെ വരും വരായ്‌ക അവർ ഒരിക്കലും ചിന്തിക്കാൻ നിൽക്കില്ല.സമൂഹത്തിൽ അവർക്കും തുല്യനീതി വേണം..കർണനും അങ്ങിനെ മാത്രമാണ് ചിന്തിച്ചത്..പക്ഷേ ജാതി മനസ്സിൽ സൂക്ഷിക്കുന്നവരാണ് എതിർ ഭാഗത്ത് ഉണ്ടായിരുന്നത്.അവിടെയാണ് കർണൻ തോറ്റു പോകുന്നത്.



താഴ്ന്ന ജാതയിൽപ്പെട്ട വരുടെ സ്ഥലം ആയത് കൊണ്ട് അത് വഴി പോകുന്ന ബസ്സ് പോലും നിർത്താതെ ആ ഗ്രാമം ഒറ്റപ്പെട്ടു പോകുമ്പോൾ ബസ്സിനു കല്ലെറിഞ്ഞു കൊണ്ട് ഒരു കുട്ടി പ്രതികരിക്കുന്നു..അതിൽ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങൾ ആണ് കർണൻ.


കഥക്കും ഒന്നും വല്യ പുതുമ ഇല്ലെങ്കിലും സിനിമയുടെ മേക്കിംഗ്  ആണ് സിനിമ കാണുവാൻ പ്രേരിപ്പിക്കുന്നത്.ഒട്ടേറെ ലാഗുകളും ക്‌ലീഷേയും  കൊണ്ട്  സമ്പന്നമായ ചിത്രം ധനുഷിന്റെ പ്രകടനം കൊണ്ട് കണ്ടിരിക്കാം.


മലയാളത്തിൽ തിരഞ്ഞെടുത്തു അഭിനയിക്കുന്ന രജീഷ് വിജയൻ ഇതിന് എന്തിന് തലവെച്ച് കൊടുത്തു എന്ന് മനസ്സിലാകുന്നില്ല..ധനുഷിന്റെ ഒന്നിച്ചുള്ള ചിത്രം മിസ്സ് ചെയ്യാതെ ഇരുന്നതാവാം.


അജിത്ത്,വിജയ്  എന്നിവർ വർഷങ്ങളായി  വാഴുന്ന കോളിവുഡിൽ സ്വന്തം കഴിവ് കൊണ്ട് മാത്രം തന്റേതായ ഇരിപ്പിടം കണ്ടെത്തിയ ധനുഷ് തന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ സൂക്ഷിച്ചാണ്.അത് കൊണ്ട് തന്നെ ധനുഷിന്റെ സിനിമക്ക് ആരാധകര് കൂടുതലുണ്ട്..അതിൻറെ ഒക്കെ ഫലമായി രണ്ടു ദേശീയ അവാർഡും കയ്യിലുണ്ട്.


ധനുഷ് സിനിമയിൽ വ്യത്യസ്തത ഉണ്ടാകും എന്ന് നൂറു ശതമാനം ഉറപ്പുമാണ്.കഥയും ഒന്നും പുതുമ ഇല്ലെങ്കിൽ പോലും തന്റേതായ മാജിക് കൊണ്ട് ഓരോ സിനിമയും പ്രേക്ഷകരെ ഇഷ്ടപ്പെട്ടത് ആക്കുവാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് ഉറപ്പാണ്.അത് കൊണ്ട് തന്നെയാണ് പത്തിരുപത് വർഷങ്ങൾക്കിപ്പുറം   " വൺ ഫിലിം വണ്ടർ " എന്ന് പറഞ്ഞ സിനിമ ലോകത്തെ വായടപ്പിച്ച് മുൻനിരയിൽ തുടരുന്നതും..


മാരി സെൽവരാജ് എന്ന സംവിധായകൻ വീണ്ടും തരംഗം സൃഷ്ടിച്ച സിനിമയാണ് കർണൻ."പരിയേരും പെരുമാൾ" എന്ന ആദ്യ ചിത്രത്തിൽ തന്നെ തമിൾ സിനിമയിൽ തന്റെ വരവറിയിച്ച് ഇപ്പൊൾ കർണനിൽ അത് തുടരുന്നു.


ഗൗരി, ലാൽ,യോഗി ബാബു,നടരാജ്, ലക്ഷിമിപ്രിയ എന്നിവരും ധനുഷിന് നല്ല സപ്പോർട്ട് ആയി സിനിമയിൽ ഉണ്ട്.


പ്ര .മോ. ദി .സം

Saturday, May 22, 2021

ഓപ്പറേഷൻ ജാവ



നല്ല വിദ്യാഭ്യാസം ഉള്ള ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്  സ്ഥിരമായ ഒരു ജോലി.. എത്ര നന്നായി പഠിച്ചു വിജയിച്ചു എങ്കിൽ പോലും നല്ലൊരു ജോലി കിട്ടുവാൻ നമ്മുടെ നാട്ടിൽ വല്യ പ്രയാസമാണ്. 


നമ്മുടെ നാട്ടിൽ പഠിച്ചു ജയിച്ചു വരുന്നവർക്ക് ഇവിടെ തന്നെ ജോലി  കൊടുക്കുവാൻ വേണ്ടുന്ന ഒന്നും സർകാർ നല്ലരീതിയിൽ ചെയ്യുന്നുമില്ല..മറ്റു സംസ്ഥാനങ്ങളെ പോലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ എന്തോ രാഷ്ട്രീയ കേരളത്തിന് വലിയ മടിയാണ്.. അത് കൊണ്ട് തന്നെ നമ്മുടെ യുവാക്കൾ ജോലി തേടി അന്യസംസ്ഥാനത്തും രാജ്യത്തും കടക്കുകയാണ്...



അതിനും ഒരു പരിധി ഒക്കെ ഉണ്ടല്ലോ..അങ്ങിനെ നിവൃത്തി കേട് കൊണ്ട് ചിലർ ഇവിടെ തന്നെ ആയിപോകുന്നു.ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ടും പല കാരണങ്ങൾ കൊണ്ട് അവർക്ക് തുച്ഛമായ വരുമാനത്തിൽ ആട്ടും തുപ്പും സഹിച്ചു ഇവിടെ തന്നെ തുടരേണ്ടി വരുന്നു.പല സ്ഥാപനങ്ങളും ഇത് വലിയ രീതിയിൽ മുതലെടുക്കുന്നു.കാര്യംകഴിഞ്ഞാൽ കറിവേപ്പില പോലെ അവരെ കളയുവാനും അവർക്ക് മടി കാണില്ല..



അങ്ങിനെ എൻജിനീയറിങ് പാസായി കമ്പ്യുട്ടറിൽ വലിയ പരി ജഞാനമുള്ള രണ്ടു യുവാക്കളുടെ നിവൃത്തികേട് ആണ് തരുൺ മൂർത്തി എന്ന പുതുമുഖ സംവിധായകൻ പറയുന്നത്.


ഇവർക്ക് രണ്ടു പേർക്കും സൈബർ സെല്ലിൽ താൽകാലിക ജോലി കൊടുക്കുകയും ഇവരുടെ കഴിവ് കൊണ്ടു സൈബർ സെല്ലിന് നല്ല പേര് കിട്ടുമെങ്കിലും ചില നിയമത്തിന്റെയും സിസ്റ്റത്തിന്റെ യും ഇടപെടലുകൾ അവരെ അവിടുന്ന് കളയുന്നത് ആണ് കാണുന്നത്.


ഒരു സിനിമ എങ്ങിനെ എടുക്കണം എന്നു നന്നായി മനസ്സിലാക്കി ആ പണിക്ക് ഇറങ്ങിയ ഒരു സംവിധായകനെ ഇൗ ചിത്രത്തിൽ ഉടനീളം കാണുവാൻ കഴിയും.. 


ലൗ, ക്രൈം,സെന്റി മെന്റ്സ്,കുടുംബ ജീവിതം,വിരഹം,തേപ്പ് അങ്ങിനെ ഒരു സാധാരണക്കാരന് വേണ്ടുന്ന ഒക്കെ കോർത്തിണക്കി നല്ലൊരു എന്റർടെയ്നർ തന്നെയാണ് തരുൺ ഒരുക്കിയിരിക്കുന്നത്.


രണ്ടായിരത്തി ഇരുപത്തി ഒന്നിലെ ആദ്യത്തെ ബ്ലോക് ബസ്റ്റർ ചിത്രം ഇതായിരിക്കും..സൂപ്പർ താരങ്ങളുടെ നിര പോയിട്ട് ജനപ്രിയ താരങ്ങൾ ആരും ഇല്ലാതെ അഭിനയിക്കാൻ അറിയുന്ന ഒരു കൂട്ടം ആൾക്കാർ നിറഞ്ഞാടുന്ന ചിത്രമാണ് ഇത്.


ഇർഷാദ്, ബിനൂ പപ്പൻ,ബാലു വർഗീസ്, ലൂക്ക് മാൻ ,ഷൈൻ ടോം ചാക്കോ,വിനായകൻ എന്നിവരാണ് തകർത്തു അഭിനയിച്ച ചിലർ..ഇതിൽ എത്ര പേരെ പ്രേക്ഷകർക്ക് പരിചയമുണ്ട്? എന്നിട്ട് പോലും സൈബർ സെൽ കഥ പറയുന്ന ഇൗ ചിത്രം കേരളക്കര ആഘോഷിച്ചു എങ്കിൽ അതിനു കാരണം ചിത്രത്തിന്റെ അണിയറക്കാർ ഇവരിൽ വെച്ച് പുലർത്തിയ വിശ്വാസം തന്നെയാണ്.


അടുപ്പിച്ച് കണ്ട മലയാളത്തിലെ സൂപ്പർ താരം അടക്കം പേരെടുത്ത ആൾക്കാരുടെ മറ്റു സിനിമകൾ മുഴുവൻ അറും ബോറാ എന്ന് പ്രേക്ഷകർക്ക് പറയേണ്ടി വന്നത് സംവിധായകനും നിർമാതാവും വിശ്വസിച്ചത് താരങ്ങളെ മാത്രമായിരുന്നു നടന്മാരേയല്ല...ഇവിടെ നേരെ തിരിച്ചും..


ബോറടി ഇല്ലാതെ നല്ലവണ്ണം ആസ്വദിക്കുവാൻ വേണ്ടുന്ന ചേരുവകൾ ഒക്കെ നിറച്ച ചിത്രമാണ് ഒപ്പേറേഷൻ ജാവ


ജാവ സിമ്പിൾ ആണ് എങ്കിലും പവർ ഫുൾ ആണെന്ന് കണ്ട എല്ലാവരും പറയും തീർച്ച


പ്ര .മോ .ദി .സം

Monday, May 17, 2021

മോഹൻകുമാർ ഫാൻസ്


ചുരുങ്ങിയ ദിവസം കൊണ്ട് മൂന്ന് കുഞ്ചാക്കോ ബോബൻ സിനിമ വന്നാൽ കൺഫ്യൂഷൻ ഉണ്ടാകും.അതിൽ ഒന്ന്  എന്റർ ടൈനറും ഒന്ന് ക്രൈം ത്രില്ലറും  മറ്റൊന്ന് സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന സംഭവം ഒക്കെ ആയി വ്യത്യസ്തത കൈകാര്യം ചെയ്തത് കൊണ്ട്  മൂന്നും മുഷിവ് അനുഭവപ്പെടില്ല.



കോവിഡ്‌ മഹാമാരി നമ്മളെ പിടിച്ചുലച്ചു നാശമാക്കി ഇല്ലെങ്കിൽ തിയേറ്ററിൽ കൂടി ഇതൊക്കെ നല്ല അഭിപ്രായം പറയിച്ചെനെ...രണ്ടു ചിത്രങ്ങൾ തിയേറ്ററിൽ വന് എങ്കിലും മഹാമാരി കാരണം പിൻവലിച്ചത് ആണ്.


മോഹൻകുമാർ ഫാൻസ് എന്ന പേര് ചിലപ്പോൾ കാണികളെ തിയേറ്ററിൽ നിന്നും അകറ്റിയത് പോലെ തോന്നുന്നു.പക്ഷേ ചിത്രം കണ്ടു കഴിഞ്ഞാൽ ആ പേര് തന്നെയാണ് ഇൗ ചിത്രത്തിന് വേണ്ടത് എന്ന് നമ്മൾ ഉറപ്പിക്കും.



സൺഡേ ഹോളിഡേ,ബൈസിക്കിൾ തീവ്സ്,വിജയ് സൂപ്പറും പൗർണമി യും തുടങ്ങി കാണാൻ കൊള്ളാവുന്ന ചിത്രങ്ങൾ എടുത്ത ജിസ് ജോയ് എന്ന സംവിധായകൻ ബോബി സഞ്ജയ് എഴുതിയ  കഥ എടുത്ത് ഉണ്ടാക്കിയ ചിത്രം ആണ് മോഹൻ കുമാർ ഫാൻസ്.


മമ്മൂട്ടിയും ലാലും  നിറഞാടിയപ്പോൾ മലയാള സിനിമയിൽ പാർശ്വവൽകരിക്ക പെട്ട കുറെ നടന്മാർ ഉണ്ടു.അങ്ങിനെ സൈഡ് ആയിപോയ ഒരു നടന്റെ കഥയാണിത്.ഒരു അവസരത്തിന് വേണ്ടി പത്ത് മുപ്പതു വർഷം കാത്തു നിന്ന് അയാള് കിട്ടിയ അവസരം നന്നായി വിനിയോഗിക്കുന്നു എങ്കിലും തലവര നന്നാകാത്തത് കൊണ്ട് പാതിവഴിയിൽ പ്രതീക്ഷകൾക്ക് ഫുൾ സ്റ്റോപ്പ് ആയിപോകുന്നതാണ് ഇതിവൃത്തം.



സിനിമയിലെ പലതരം പാരവെപ്പും 

അർഹിച്ച അംഗീകാരങ്ങൾ എങ്ങിനെ ഒക്കെ  പലർക്കുംഅകന്നു പോകുന്നു എന്ന് തുടങ്ങി സിനിമയിലെ അണിയറയിലെ ഓരോ  കള്ളകളികളും പറയുവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്.ഇനിയും ഇവിടെ നിന്നും തന്നെ ഭാവിയിലെ ചോറ് തിന്നുവാൻ ആഗ്രഹിക്കുന്നത് കൊണ്ട് അത്ര ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്ന പരിപാടി കാണിച്ചില്ല എന്ന് മാത്രം.


സിദ്ധിഖ്,കുഞ്ചാക്കോ ബോബൻ,ടീ. ജീ രവി, ശ്രീനിവാസൻ,മുഖേഷ്,രമേശ് പിഷാരടി,വിനയ് ഫോർട്ട് തുടങ്ങി നല്ലൊരു താര നിര അവരുടെ റോളുകൾ നന്നാക്കി.പ്രത്യേകിച്ചും വിനയ് ഫോർട്ട്..പുതിയ നടിയും മോശമാക്കിയില്ല ..


പാട്ടുകളും കൊള്ളാം പക്ഷേ ആവശ്യത്തിൽ അധികം ആയി പോയി എന്ന് തോന്നുന്നു.


 ലിസ്ററൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം എന്ന മലയാളത്തിലെ ഒന്നാംകിട ബാനറിന്റെ കീഴിൽ കുറച്ചു പേര് ചേർന്ന് നിർമിച്ചതാണ് ഇൗ ചിത്രം..ഇപ്പൊൾ വൻകിട ബാനറുകൾ ആണെങ്കിലും ചെറിയൊരു തോതിൽ പണം ചെലവഴിക്കാൻ മാത്രമേ പലർക്കും ധൈര്യം ഉള്ളൂ.


അതെന്താണ്  വലിയ നിർമാതാക്കൾ റിസ്ക് എടുക്കാത്തത് എന്ന് സിനിമയിൽ മുകേഷിന്റെ കഥാപാത്രത്തിന്റെ ഗതി കണ്ടാൽ മനസ്സിലാക്കാം..


അങ്ങിനെയാണ് മലയാള സിനിമ..വാഴുവാൻ കഴിവുകളാത്രം പോരാ ഭാഗ്യവും വേണം.


പ്ര .മോ .ദി .സം

Sunday, May 16, 2021

പുതിയ സർകാർ

 


അടുത്ത ഇടതുപക്ഷ സർകാർ എന്തായാലും അടുത്താഴ്ച സത്യപ്രതിജ്ഞ അധികാരത്തിൽ വരും.ഇപ്പോഴും പല കാര്യത്തിലും സസ്പെൻസ് നിലനിർത്തിക്കൊണ്ട് മന്ത്രിമാരെ ഇനിയും തീരുമാനിച്ചിട്ടില്ല.. മുന്നണി തീരുമാനിച്ചു കഴിഞ്ഞിരിക്കും എന്നാലും പുറത്ത് അറിയിച്ചിട്ടില്ല..


മന്ത്രി സഭയിൽ പുതുമുകുളങ്ങൾ വരുന്നത് സ്വാഗതം തന്നെ. ഒരു പ്രവർത്തന പരിചയവും വേണ്ടാത്തത് മന്ത്രി പണി ആണെന്ന് എല്ലാവർക്കും അറിയാം.ഭരിക്കുന്നത് മുഴുവൻ ഉദ്യോഗസ്ഥർ ആയിരിക്കും.അവരെ ഏകോപിപ്പിച്ച് കൊണ്ട് പോകുവാൻ ഉള്ള പ്രാഗൽഭ്യം മാത്രമാണ് മന്ത്രി പണി. കഴിവുള്ളവൻ പെരെടുക്കും അല്ലാത്തവൻ അവരോപ്പം കൂടി ആ വകുപ്പ് കുട്ടിചോർ ആക്കും.


മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മാറില്ല എന്ന് വിശ്വസിക്കുന്നു..പിണറായി തന്നെ അടുത്ത തവണയും മുഖ്യമായി  ഭരിക്കും, മറ്റുള്ളവരെ കൊണ്ട് അത് പറ്റില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്തു ഇടതുപക്ഷത്തെ തന്നെ അധികാരത്തിൽ നിലനിർത്തിയത്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തെ നയിക്കുവാൻ പറ്റിയ മറ്റൊരു നേതാവ് ഇല്ല എന്ന് അവർക്കറിയാം.


അതേ പോലെ ആരോഗ്യ രംഗത്ത് ഇത്രയും നല്ല ഭരണം ഉണ്ടായതും ലോകപ്രശംസ ലഭിച്ചതും ടീച്ചറുടെ മികവ് തന്നെയാണ്..നിപ്പയും കോ വിഡ് മഹാമാരിയും പ്രളയകാ ലത്തെ സാക്രമിക രോഗങ്ങളും ഒക്കെ നമ്മെ കൂടുതൽ കഷ്ട്ടത്തിൽ കൊണ്ട് പോവാത്തത് ആരോഗ്യ രംഗത്തെ മികവ് തന്നെയാണ്.. 


ശ്രദ്ധിക്കേണ്ട വലിയൊരു വിഷയം ധനകാര്യം ആണ്.വെറും കള്ളും ലോട്ടറിയും കൊണ്ട് മാത്രം മുന്നോട്ട് പോകുവാൻ ആണ് കഴിഞ്ഞ ധനമന്ത്രി കൂടുതലും ശ്രമിച്ചത്..അദ്ദേഹം ചിത്രത്തിൽ പോലും ഇല്ലാത്ത സ്ഥിതിയിൽ പഴയ മാമൂലുകൾ മാറ്റി  ഇനി നമുക്ക് വരുമാനം ഉണ്ടാക്കാൻ പുതിയ മാർഗങ്ങൾ കൂടി കണ്ടെത്തണം..


നമ്മൾ വർഷങ്ങൾ ആയി എന്തിനും ഏതിനും മറ്റുള്ളവരെ മാത്രം ആശ്രയിച്ച് കഴിയുന്ന സംസ്ഥാനമാണ്..അതിനു മാറ്റം വരണം.നമ്മുടെ പ്രതിഭകൾ ജോലി തേടി "അന്യസംസ്ഥാന തൊഴിലാളികൾ " ആകുന്നതിന് ഒരു ഫുൾ സ്റ്റോപ്പ് വരണം.ഇവിടെ പുതിയ തൊഴിൽ രംഗങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ വരണം. അതിനു മുൻ കൈ എടുക്കണം... എല്ലാ കാലത്തും എല്ലാ സർക്കാരും ഇൗ കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നില്ല .


ഇനി വിദേശത്ത് നിന്നും വരുന്ന പണത്തിനു വലിയ കുറവ് ഉണ്ടാകും.മഹാമാരി നമ്മുടെ കുറെയേറെ പ്രവാസികളുടെ ജീവിതം വഴിയിൽ നിർത്തിയിരിക്കുന്ന അവസ്ഥയാണ്.അത് കൊണ്ട് തന്നെ പുതിയ വരുമാന മാർഗ്ഗങ്ങൾ നമ്മൾ കണ്ടെത്തണം.


വിദ്യാഭ്യാസ രംഗത്ത് നമുക്ക് നല്ല റിക്കാർഡ് ഉണ്ട്..കഴിഞ്ഞ തവണത്തെ രവീന്ദ്രനാഥ് അത് നല്ല രീതിയിൽ കൊണ്ട് പോയതും ആണ്.അതിനും മീതെ ഒരാളെ ചില  രാഷ്ട്രീയ കമ്മിറ്റ്മെന്റ് പേരിൽ പ്രതിഷ്ഠിച്ചത് ഗവർമേണ്ടിന് ഉണ്ടാക്കിയ ചീത്തപ്പേര് ചില്ലറയല്ല.അത് കൊണ്ട് തന്നെ രാഷ്ട്രീയ  നീക്ക് പോക്കുകൾ കൊണ്ട് പദവി സൃഷ്ടിക്കുന്നതിന് പകരം കഴിവുള്ളവരെ കൊണ്ട് വരണം.


പ്രഗൽഭനായ ജി സുധാകരനും ഇത്തവണ ഇല്ല.അദ്ദേഹത്തിന്റെ വകുപ്പും കൊടുക്കേണ്ടത് അഴിമതിയിൽ കൂടി കയ്യിട്ടു വാരാത്ത ആളെ ആയിരിക്കണം..


 പല വർഷങ്ങൾ ആയി നമ്മുടെ എല്ലാ പ്രതീക്ഷ കളും തെറ്റിക്കുന്നത് ഗതാഗത വകുപ്പ് ആണ്.നന്നാക്കിയാൽ നന്നാവുന്ന വകുപ്പ് തന്നെയാണ് എന്ന് മറ്റു സംസ്ഥാനങ്ങൾ പല തവണ  തെളിയിച്ചതാണ്.ഇവിടെയും തെളിയിക്കാൻ കഴിഞ്ഞതുമാണ്..തൊഴിലാളി സംഘടനകളുടെ അനാവശ്യ ഇടപെടൽ നിർത്തിക്കാൻ നട്ടെല്ലുള്ള ഒരാള് വന്നാൽ നമ്മുക്ക് ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം.


അങ്ങിനെ മുന്നണി ജാതി മത സമവാക്യങ്ങൾ വിസ്മരിച്ചു കഴിവുണ്ട് എന്നു തെളിയിക്കാൻ പറ്റിയ കുറെപേർ ജയിച്ചു വന്നിട്ടുണ്ട്.അവർക്ക് അർഹമായ പരിഗണന കിട്ടണം..നമുക്ക് നല്ലൊരു കേരളത്തെ സൃഷ്ടിക്കാം.


മുഖ്യമന്ത്രി ഉപദേശക സമിതികളുടെ ബാഹുല്യം കുറച്ചു സ്വന്തമായി തീരുമാനം കൈകൊണ്ടാൽ ഭരണം നല്ല രീതിയിൽ കൊണ്ട് പോകാം.പിണറായിയുടെ തീരുമാനങ്ങൾ മുൻപ് പാർട്ടിയെ വലിയ രീതിയിൽ വളർത്തിയതാണ്.ഉപദേശ തീരുമാനങ്ങൾ ആണ് അദ്ദേഹത്തെ പലപ്പോഴും അപഹാസ്യ നാക്കിയത്‌.


വാൽകഷ്ണം:  പാർട്ടിയുടെ വലിയ നേതാവ് ഒരിക്കലും ജനകീയൻ ആയിരിക്കണം എന്നില്ല.പാർട്ടിക്ക് വലിയവൻ ആയത് കൊണ്ടായിരിക്കും  അയാള് ഉന്നത കമ്മിറ്റിയിൽ ഉൾപെട്ടി ട്ടുണ്ടാകുക.നാൽപതിനായിരം വോട്ടിന്  മറ്റൊരാൾ ജയിച്ച സ്ഥലത്ത് നിന്ന് കഷ്ടിച്ച് കയറിപറ്റി എന്നാല് ജനങ്ങൾക്ക് അയാളെ വിശ്വാസം ഇല്ല എന്നതാണ് മനസ്സിലാക്കുവാൻ പറ്റുന്നത്.കുറെയേറെ അവിടുത്തെ പാർട്ടി സഖാക്കൾക്കും...അങ്ങിനെ ഉള്ള ആളെ മന്ത്രി ആക്കുമ്പൊഴും ഒരു പുനർവിചിന്തനം നല്ലതാണ്. മന്ത്രി എന്നത് ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് പാർട്ടിക്ക് വേണ്ടിയല്ല.


പ്ര .മോ .ദി .സം

Tuesday, May 11, 2021

നിഴൽ

 



കഥ നമുക്ക് ഇഷ്ട്ടമാണ്.ചില കഥകൾ നമ്മെ ചിന്തിപ്പിക്കും കരയിപ്പിക്കും പേടിപ്പിക്കും.അമ്മ മക്കളോട്  കഥ പറയും അപ്പൂപ്പന് അമ്മൂമ്മ കൊച്ചു മക്കൾക്ക് കഥ പറഞ്ഞു കൊടുക്കും..അങ്ങിനെ പല വിധത്തിലുള്ള കഥകൾ. 


അവർ അതൊക്കെ മറ്റുള്ളവരുമായി ഷെയര് ചെയ്തു എന്നും വരും.പക്ഷേ ഒരു ചെറിയ കുട്ടി പറയുന്ന കഥ  അവന്റെ വയസ്സും വളർച്ചയും കൂടി നോക്കുമ്പോൾ നമുക്ക് ദഹിക്കുന്നില്ല എങ്കിലോ?നമ്മിൽ ചിന്തകള് ഉണ്ടാക്കും. ആ ചിന്തകള് സംശയത്തിലാണ് അവസാനിക്കുക.പിന്നെ അതിനെ കുറിച്ച് അറിയാനുള്ള വെപ്രാളം ആയി.



 എന്തൊക്കെ സംഭവിച്ചാലും നമ്മളിൽ  ചിലർ  അങ്ങിനെയാണ്.ഒരാളെ അങ്ങ് ഇഷ്ട്ടപെട്ടു പോയാൽ ഒരു നിഴൽ പോലെ കൂടെ നിൽക്കും.അവരുടെ സന്തോഷത്തിലും സന്താപത്തിലും പ്രശ്നങ്ങളിലും നമ്മൾ കേരിയങ്ങു  ഇടപെടും.


 ചില മാനസിക പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്ന മജിസ്ട്രേറ്റിന്റെ അടുക്കൽ സുഹൃത്ത് വഴി  എത്തുന്ന ഒരു  യാദൃശ്ചിക സംഭവം അദ്ദേഹത്തിന് താൽപര്യം തോന്നുന്നു.അതിൻറെ പിന്നാലെ  പോകുന്ന അദ്ദേഹത്തിന് ഇന്റെരസ്റ്റ് ആയ ചില വിഷയം അതിൽ നിന്നും കിട്ടുന്നതോടെ അദ്ദേഹം അതുമായി മുന്നോട്ടെക്ക് പോകുകയാണ് .. ആ യാത്രയിലെ രസകരവും ഉദ്വേഗവും നിറഞ്ഞ സംഭവങ്ങളാണ് പുതുമുഖ സംവിധായകൻ അപ്പു എൻ ഭട്ടതിരി എസ് സജീവ് എന്ന എഴുത്തുകാരനെ കൊണ്ട് പറയിപ്പിക്കുന്നത്.



തുടക്കം മുതൽ ഒടുക്കം വരെ  സൂരജ് കുറുപ്പിന്റെ സംഗീതം സിനിമക്ക് നല്ല മൈലേജ് കൊടുക്കുന്നുണ്ട്. കുഞ്ചാക്കോ,നയൻതാര,സൈജു കുറുപ്പ്,ലാൽ തുടങ്ങിയവർ ഒഴിച്ച് പലരും പുതിയ മുഖങ്ങൾ ആണ്.അവരവരുടെ വേഷം അവർ നന്നാക്കി അവതരിപ്പിച്ചിട്ടുണ്ട്.


ചില സ്ഥലങ്ങളിൽ ലാഗിങ് കേറി വരുന്നുണ്ട് എങ്കിലും ബി ജി എം കൊണ്ട് തൊട്ട് അടുത്ത രംഗങ്ങൾ  അത് മാറ്റിയെടുക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.. തീർച്ചയായും ഒരു തവണ കാണുവാൻ പറ്റിയ സിനിമ തന്നെയാണ് നിഴൽ.



വാക്കഷ്ണം: സിനിമ തീരുമ്പോൾ ചിത്രീകരിച്ച മണിക്കൂറും ഇതിന്റെ പിന്നിൽ അണിനിരന്ന ആളുകളുടെ എണ്ണവും ഒക്കെ കാണിക്കുന്നത് വ്യാജ പതിപ്പുകൾ കാണാതെ പൈസ കൊടുത്ത് കാണുവാൻ വേണ്ടിയാണ്.


നെറ്റ് പൈസ കൊടുത്ത് നി റക്കുന്ന മലയാളി എവിടെ എങ്കിലും സിനിമ വന്നാൽ  ഡൗൺ ലോഡ് ചെയ്തു കാണും എന്നുറപ്പാണ്. അത് കൊണ്ട് ഒ ടീ ടീ റിലീസ് ചെയ്തിട്ട് അവർക്കെതിരെ കേസ് കൊടുത്തത് കൊണ്ട് ഒരു കാര്യവുമില്ല..ഇതിന്റെ സുരക്ഷ ഉറപ്പ് വരുത്തുക കൂടി വല്യ പൈസ കിട്ടുന്ന അണിയറക്കാർ ഉറപ്പ് വരുത്തണം..അല്ലാതെ വർഷങ്ങളായി ഇൗ കരച്ചിൽ നമ്മൾ കേൾക്കുന്നു.


പ്ര .മോ. ദി .സം

Sunday, May 9, 2021

നായാട്ട്

 


പോലിസ് എന്നത് ഭരണപക്ഷത്തിന്റെ കയ്യിലെ വെറും പാവകൾ മാത്രമാണോ എന്നുള്ള സംശയം പണ്ട് മുതലേ പലർക്കും ഉള്ളതാണ്.മാറി മാറി വരുന്ന പോലിസ് സേനയുടെ രാഷ്ട്രീയ നിലപാടുകൾ കാണുമ്പോൾ നമുക്ക് അങ്ങിനെ തോന്നിയില്ലെങ്കിൽ മാത്രമേ അൽഭുതം ഉള്ളൂ.



സാധാരണക്കാരായ കുറെയേറെ പോലീസുകാർ എത്ര ആത്മാർത്ഥമായും തന്റെ ജോലി നല്ല രീതിയിൽ അവസാനിപ്പിക്കണം എന്ന് വിചാരിച്ചാൽ പോലും അതിനും മുകളിൽ നിന്നും വരുന്ന ഓരോരോ നിർദേശങ്ങൾ കൊണ്ട് അവരുടെ റൂട്ടുകൾ എങ്ങോട്ടോ മാറി മറിഞു പോകുന്നു.ഒരിക്കലും സമാധാനം കിട്ടാതെ അവർ രാഷ്ട്രീയക്കാർക്ക് വേണ്ടി പണിയെടുക്കുന്നു.



" പോലീസിൽ നല്ലവണ്ണം "പണി" എടുക്കുന്നവർക്ക്  പണി കിട്ടി കൊണ്ടേയിരിക്കും അല്ലാത്തവർക്ക് ഗുഡ് ബുക്ക് എൻട്രിയും"

 എന്ന് മണിയൻ എന്ന കഥാപാത്രം പറഞ്ഞു പോകുന്നത് പോലും ഇൗ കാരണങ്ങൾ കൊണ്ടാണ്.


സാധാരണ ജനങ്ങൾ കുറ്റം ചെയ്താൽ ഓടിച്ചിട്ട് പിടികുന്ന പോലിസ് അവരുടെ സേനയിലെ മൂന്ന് പേര് പ്രതികൾ ആയാൽ എന്ത് ചെയ്യും? അതൊരിക്കലും തീരുമാനിക്കുന്നത്  സേന ആയിരിക്കില്ല


 രാഷ്ട്രീയം,സാഹചര്യം,സേനയിലെ പിടിപാടുകൾ തുടങ്ങി പലതരം പ്രശ്നങ്ങൾ അവർക്ക് മുന്നിൽ ഉണ്ടാകും..അവയൊക്കെ പിന്തുടർന്ന് വരുമ്പോഴേക്കും കേസ്  വട്ടപൂജ്യം ആയി പോയിട്ടുണ്ടാകും..പിന്നെ ഭരണത്തെയും രാഷ്ട്രീയത്തെയും മതത്തെയും ജാതിയെയും ഒക്കെ വെളുപ്പിച്ചു കൊണ്ട് വരുബോൾ നിരപരാധികൾ പ്രതികളും അപരാധികൾ പുറത്തിറങ്ങി വിലസുന്നത് ഒക്കെയാണ് കാണേണ്ടി വരിക.ചിലപ്പോൾ നിരപരാധികളുടെ ജീവൻ നഷ്ട്ടവും.


ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കുറ്റങ്ങൾക്ക് വിത്തും വളവും നൽകുന്നത് ജാതി മത  രാഷ്ട്രീയം ആണെങ്കിലും അത് കത്തിച്ചു വഷളാക്കി ക്രിമിനൽ സ്വഭാവ ത്തിലേക്  എത്തിക്കുന്നത്  കുറെ  മാധ്യമ ഹിജഡകളുടെ കൂട്ടങ്ങൾ നൽകുന്ന വ്യാജവാർത്തകൾ കൂടിയാണ്.


മാർട്ടിൻ പ്രക്കാട്ട് കുറച്ചു കാലങ്ങൾക്കു ശേഷം വന്നു പറയുന്നത് സാമൂഹിക വിഷയങ്ങൾ തന്നെയാണ്.തുടക്കം മുതൽ ഒടുക്കം വരെ ഒരുതരം ആകാംഷ മൂഡ് വർക് ചെയ്യിക്കുന്നു എങ്കിലും ക്ലൈമാക്സിൽ ചെറിയൊരു കല്ലുകടി അനുഭവപ്പെടും.


കുഞ്ചാക്കോ ബോബൻ, ജോജു,നിമിഷ,അനിൽ,തുടങ്ങി കണ്ടു ശീലിച്ച മുഖങ്ങളും  അല്ലാത്ത കുറെ പേരും കൂടി സിനിമയെ മൊത്തത്തിൽ ഒന്ന് ഉഷാർ ആക്കിയിട്ടുണ്ട്..


ഓൺ ലൈൻ റിലീസ് ഇന്നലെ ആയതിനാൽ കൂടുതൽ കാര്യങ്ങൽ എഴുതുന്നില്ല.. ഇൗ കൊറോണ ലോക് ഡൗൺ കാലത്ത് തീർച്ചയായും ബോറടി ഇല്ലാതെ നൂറ്റി ഇരുപത്തി ഒന്ന് മിനിറ്റ് ആസ്വദിക്കാം.


പ്ര. മോ .ദി. സം

Monday, May 3, 2021

നിങ്ങ എന്ത് കരുതലാണ് ഭായി...


ദിവസങ്ങൾക്ക് ശേഷം കണ്ട ആത്മാർത്ഥ സുഹൃത്ത് ഒരു ഹായ് മാത്രം പറഞ്ഞു അപ്രത്യക്ഷനായ പ്പോൾ മനസ്സൊന്നു മുറിഞ്ഞു..


അല്ലേലും അങ്ങിനെ ആണല്ലോ..പലരും പാതിവഴിയിൽ എന്നോടുള്ള സൗഹൃദം മുറിക്കുന്നത് ഒരു കാരണവും ഇല്ലാതെ ആണല്ലോ..


എന്തായിരിക്കും അവന്റെ ഇങ്ങനത്തെ പെരുമാറ്റത്തിന് കാരണം എന്ന് തലപുകക്കുമ്പോൾ

അവന്റെ കോൾ വന്നു



"എടാ നിന്റെ അടുത്ത് വന്നാൽ നമ്മൾ കൂടുതൽ സംസാരിക്കും..ചിലപ്പോൾ തൊട്ടും പിടിച്ചും സൗഹൃദം പങ്കിടും..ഇന്നലെ മുതൽ വൈഫ്ന്‌   ചെറിയൊരു അസ്വസ്ഥത..കൊറോണയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടു...അതാ ഞാൻ....."


മനസ്സിൽ തികട്ടി വന്ന സംശയം എല്ലാം മറ നീക്കി കൊണ്ടിരിക്കുമ്പോൾ ചോദിച്ചു പോയി..


"നിങ എന്ത്  കരുതലാണ് ഭായി...."


 -പ്രമോദ് കുമാർ കൃഷ്ണപുരം

Thursday, April 29, 2021

വൺ


നമ്മൾ വോട്ടർമാർ രാജാവായി നിൽക്കുന്ന ഒരു ദിവസം മാത്രം ഉണ്ട്..അത് വല്ലപ്പോഴും മാത്രമേ വരൂ എന്ന് മാത്രം..അതാണ് നമ്മൾ നമ്മുടെ വോട്ടവകാശം വിനിയോഗിക്കുന്ന ദിവസം.പിന്നെ നമ്മൾ വെറും പ്രജയായി പോകുന്നു.നമ്മൾ തിരഞ്ഞെടുത്ത ആൾ രാജാവും.



അങ്ങിനെ നമ്മൾ  അഞ്ച് കൊല്ലത്തേക്ക് നമ്മെ ഭരിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കുന്നത് വേറെ രാജാവിനെയും..അവൻ അഞ്ച് കൊല്ലം "രാജാവിനെ" പോലെ നമ്മളെ ഭരിക്കും.നമ്മുടെ നികുതി പണം കൊണ്ട് വീട്, കാർ ,ഭക്ഷണം, വസ്ത്രങ്ങൾ ,ഒക്കെ വാങ്ങി ശരിക്കും നമ്മളെ അങ്ങ് "സേവിക്കും"..കാലകാലങ്ങൾ ആയി ഇങ്ങിനെയാണ് നമ്മുടെ നാടിന്റെ സ്ഥിതി.


അഞ്ച് കൊല്ലം എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ല എന്ന് രാജാവിന് അറിയാം.അത് കൊണ്ട് തന്നെ മാക്സിമം മുതലെടുപ്പ് നടത്തി കിട്ടാനുള്ളത് ഒക്കെയും കുടുംബത്തിലേക്ക് വാരി ഇഷ്ട്ടക്കാരെ സർവീസുകളിൽ തിരുകി കയറ്റി അഴിമതിയിൽ മുങ്ങി കുളിച്ച് അങ്ങ് ഭരിച്ചു മുടിക്കും.


ഇങ്ങിനെ ഭരിച്ചും സുഖിച്ചും തിരഞ്ഞെടുത്ത ജനങ്ങളെ വേണ്ടാ എന്ന് തീരുമാനിക്കുന്ന ജനപ്രതിനിധികളെ  ആ സ്ഥാനത്ത് നിന്നും തിരിച്ചു വിളിക്കുവാൻ  ആവശ്യപ്പെടുവാൻ ഇതേ ജനങ്ങൾക്ക് അവകാശം ഉണ്ടു എന്ന് നമുക്ക് ഇത്ര പേർക്ക് അറിയാം.അതാണ് "വൺ" പറയുന്നത്.


പക്ഷെ ജനസേവനം എന്നത് എന്താണെന്ന് മനസ്സിലാക്കി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകളും ഉണ്ട്..അത് വിരലിൽ എണ്ണാവുന്ന വര് മാത്രം. അങ്ങിനെ ഉള്ള ഒരു ജനപ്രതിനിധി ഇൗ നിയമം പ്രാബല്യത്തിൽ വരുത്തുവാൻ ഇടപെടുമ്പോൾ എന്തായിരിക്കും മറ്റുള്ളവരുടെ പ്രതികരണങ്ങൾ? അത് സ്വന്തം മുന്നണി ആയാലും എതിർ പക്ഷം ആയാലും...?



ബോബി സഞ്ജയ് എന്ന തിരക്കഥാ ക്കാർ സാമൂഹിക വിഷയങ്ങൾ അനവധി നമുക്ക് മുന്നിൽ അവതിപ്പിച്ചിട്ടുണ്ട്..കൂടുതലും പ്രേക്ഷക ശ്രദ്ധ പിടിച്ചിട്ടും ഉണ്ടു...ഇതും നല്ലൊരു സാമൂഹിക വിഷയം ആണെങ്കിലും ഇന്നിന്റെ കഥ ആണെങ്കിലും സിനിമ ആയി വരുമ്പോൾ വല്ലാത്ത ഒരു കല്ലുകടി അനുഭവപ്പെടുന്നുണ്ട്..ഇഴഞ്ഞു നീങ്ങുന്ന കുറെയേറെ രംഗങ്ങൾ തിരകഥയുടെ പോരായ്മ തന്നെയാണ്.എന്തിനോ വേണ്ടി എഴുതി കൊടുത്തത് പോലെ....


മുഖ്യമന്ത്രി ഇടപെട്ട് തീർക്കുന്ന വിഷയങ്ങൾ ഒക്കെ സോപ്പ് കുമിളകൾ പോലെ ഉള്ളതായി പോയി.അത് കൊണ്ട് തന്നെ ശക്തനായ ഒരു മുഖ്യനാകുവാൻ പലപ്പോഴും  മമ്മൂട്ടിക്ക് പറ്റുന്നില്ല.അതിലും ശക്തമായത് പ്രതിപക്ഷ നേതാവായ മുരളി ഗോപി തന്നെ...


തണ്ണീർ മത്തൻ മുതൽ കിട്ടുന്ന സിനിമയിൽ ഒരിക്കൽ പോലും ചിരിക്കാൻ സാധിക്കാത്ത അതോ അതിനു  പറ്റാത്ത മുഖമുള്ള ആൾ ആയത് കൊണ്ടാണോ , ചിരിച്ചാൽ പോലും ചിരിയാണോ എന്ന് സംശയം തോന്നുന്ന (എപ്പോഴും ഒരു തൂറാൻ മുട്ടുന്ന മുഖഭാവം) യുവ നായകൻ അതിനു പറ്റിയ യുവ നായികയും തരക്കേടില്ലാതെ ബോറടി തന്നു.രണ്ടു പേർക്കും ഒരു അഭിനയ കളരി നിർബന്ധം.


ജഗദീഷ്,സിദ്ധിഖ്,നിഷാന്ത് സാഗർ, രിസഭാവ,മധു,സലിം കുമാർ,ബാലചന്ദ്ര മേനോൻ,പി.ബാലചന്ദ്രൻ അങ്ങിനെ കുറെപേർ അഭിനയിച്ചിട്ടുണ്ട്..ഒരു കാര്യവും ഇല്ല. ഇവർ തന്നെ വേണം എന്നില്ല എന്ന് സാരം.പിന്നെ മഹാമാരി ഒക്കെ കഴിഞ്ഞു തിയേറ്റർ ഉത്സവ പറമ്പ് ആക്കാം എന്നൊരു തന്ത്രം.പക്ഷേ പറ്റിയില്ല എന്ന് മാത്രം...കൊറോണ പേടി കൊണ്ട് ജനങ്ങൾ പോകാൻ ഇടയില്ല...


ഇത്തരം ഒരു കഥ പറയുമ്പോൾ മുഖ്യമന്ത്രി ശക്തൻ ആയിരിക്കണം.നമ്മളെ പിണറായിവിജയനെ പോലെ..പറഞ്ഞാല് പറഞ പോലെ ചെയ്യണം..വഴിയിൽ തടസ്സം 

 ഉള്ളവനെ  അവിടെ  തന്നെ ഇരുത്തണം.


ഇത് വെറും പറച്ചിൽ മാത്രം..അത്രയ്ക്കൊന്നും ഇല്ല എന്ന് സിനിമ കാണുമ്പോൾ മനസിലാകും...വെറും തള്ളു മാത്രേ ഉള്ളൂ എന്ന്...ഭയങ്കര ബിൽഡ് അപ്പ്‌ ഒക്കെ കൊടുത്തു വെച്ച് മുഖ്യമന്ത്രി വരുമ്പോൾ ഒന്നിച്ചുള്ളവർ പോലും അങ്ങോട്ട് പറയുകയാ കടക്ക് പുറത്ത് എന്ന്....


ശക്തനായ മുഖ്യമന്ത്രിയെ കാണാൻ നമ്മുടെ ഹരീഷേട്ടന്റെ

Hareesh Peradi  സിനിമ കണ്ടാൽ മതി..


നമുക്ക് അറിയാത്ത ഒരു നിയമം നമ്മുടെ ഭരണഘടനയിൽ ഉണ്ടു എന്നു മനസ്സിലാക്കാൻ കൊള്ളാം.


പ്ര. മോ. ദി. സം


Sunday, April 25, 2021

വൂൾഫ്‌


"ഇർഷാദ് "എന്നൊരു  നല്ല നടൻ ഉണ്ട്  നമ്മുടെ മലയാള സിനിമയിൽ..വർഷങ്ങളായി വിസ്മയിക്കുന്ന അഭിനയം തുടരുന്ന നടനുമാണ്.അഞ്ചാറു വർഷങ്ങൾക്കു മുൻപ് കാവ്യാമാധവന്റെ ജോഡി ആയിട്ടും അഭിനയിച്ചിട്ടുണ്ട്..ആർക്കെങ്കിലും ഓർമയുണ്ടോ? 



ഓർക്കാൻ ബുദ്ധിമുട്ടും കാരണം അഭിനയത്തിന്റെ ഏഴ് അയലത്ത് പോലും എത്തിയിട്ടില്ലാത്ത കുറെയെണ്ണം സൗഹൃദത്തിന്റെയും പണത്തിന്റെയും മറ്റു അസന്മാർകിക കൂട്ട് കൊണ്ടും മലയാള സിനിമ ഭരിക്കുമ്പോൾ അഭിനയം രക്തത്തിൽ അലിഞ്ഞു പോയ് കുറെ ആൾകാർ ഇതുപോലെ വിസ്മരിക്കപെട്ടു പോകും.


കിട്ടുന്ന റോളുകൾ ഒക്കെ നല്ല രീതിയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നടൻ ആണെങ്കിലും മലയാള സിനിമ പാർശ്വവൽകരിച്ച അനേകം നടന്മാരിൽ ഒരാളായി ഇന്നും ചെറിയ ചെറിയ വേഷങ്ങൾ കൊണ്ട് ഇർഷാദ് നമുക്കിടയിൽ സംതൃപ്തി അടയുന്നു. 


വൂൾഫ് എന്ന ചിത്രം കണ്ടാൽ മതി ഇർഷാദ് ആരെന്നു മനസ്സിലാക്കുവാൻ..ഓരോ നോട്ടത്തിലും ഭാവത്തിലും അദ്ദേഹം നമ്മളെ ഞെട്ടിക്കുകയാണ്..അത്ര സൂക്ഷ്മമായ അഭിനയമാണ് അദ്ദേഹം പുറത്തെടുത്തത്.


ഷാജി അസീസ് എന്ന പുതിയ സംവിധായകൻ ദാമർ ഫിലിംസ് എന്ന മലയാളത്തിലെ വൻകിട ബാനറിൽ കീഴിൽ  ചെയ്ത നല്ലൊരു എന്റർടൈനർ ആണ് വൂൾഫ്.


പറയാനുള്ളത് കുറച്ചു സമയം കൊണ്ട് പറഞ്ഞു തീർത്തു എന്നതാണ് വലിയ പ്രത്യേകത..ഒരു ലോക് ഡൗൺ ദിവസം വുഡ്ബീ യുടെ വീട്ടിൽ കുടുങ്ങി പോകുന്ന പ്രതിശ്രുത വരൻ ..അവിടെ മറ്റൊരാൾ കൂടി എത്തുമ്പോൾ അവർക്കിടയിൽ  ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ്  ചിത്രം പറയുന്നത്.


ഒരു പെണ്ണ് കരഞ്ഞു പറയുമ്പോൾ എത്ര "വന്യനായ "ആണുങ്ങളും എന്തും സഹിച്ചും എവിടെ ആണെങ്കിലും  അവളുടെ സഹായത്തിനുണ്ടാകും. അതാണ് ആണുങ്ങളുടെ ഒരു രീതി..അതിനു വായനോക്കി, കോഴി ,അങ്ങിനെ പലതും സമൂഹം കൽപ്പിച്ചു നൽകിയിട്ടുണ്ട് എങ്കിലും അന്നേരം അവനിൽ അവളെ രക്ഷിക്കണം എന്ന ഒരു നന്മ മാത്രമേ ഉണ്ടാകൂ.


അർജുൻ അശോകൻ,സംയുക്ത,ഷൈൻ ടോം ചാക്കോ ,ജാഫർ ഇടുക്കി എന്നിവർ കൂട്ടിനുണ്ടെങ്കിലും ഒരു വീടും അതിൽ ഉള്ള മൂന്ന് പേരും ആണ് ചിത്രത്തിൽ ഭൂരിഭാഗവും..അത് കൊണ്ട് തന്നെ പ്രമേയം ബോറടി യിലേക്ക്   കൈവിട്ടു പോകാനുള്ള സാധ്യത കൂടുതൽ ഉണ്ടെങ്കിലും നമ്മളെ ബോറടിപ്പിക്കാതെ ഒരു കൊച്ചു ചിത്രം ഉണ്ടാക്കാൻ ഷാജി ക്കുംം കൂട്ടുകാർക്കും കഴിഞ്ഞിരിക്കുന്നു.


പ്ര .മോ. ദി .സം

Tuesday, April 20, 2021

മഹാമാരി കാലത്ത്



പൂരവും കുംഭമേളയും പെരുന്നാളും ഒക്കെ വേണ്ടത് തന്നെ...അത് മനുഷ്യർ കാലാകാലങ്ങളിൽ നിലനിർത്തി പോരുന്ന ആചാരവും അനുഷ്ഠാനങ്ങളും വിശ്വാസവും ഒക്കെ തന്നെയാണ്..


എന്നാലും ഇൗ മഹാമാരി കാലത്ത് ഇതിലൊക്കെ ചെറിയ വിട്ട് വീഴ്ചകൾ ചെയ്യുന്നത് നല്ലതാണ്...കാരണം ജീവിച്ചിരിക്കുമ്പോൾ മാത്രമേ നമുക്ക് ഇതൊക്കെ സാധ്യമാകൂ..


ജനങ്ങളെ " ഭരിക്കണം" എന്ന് മാത്രം ആഗ്രഹമുള്ള രാഷ്ട്രീയക്കാര് " ഇലക്ഷൻ മേള" നടത്തി ഇൗ നാട്  ഇപ്പൊൾ "കുട്ടിച്ചോർ" ആക്കി വെച്ചിരിക്കുകയാണ്... അത് കൊണ്ട് വിവേകമുള്ള നമ്മൾ എങ്കിലും ചിന്തിക്കണം ഇപ്പോളത്തെ സാഹചര്യത്തിൽ എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്ന്...



കഴിഞ്ഞ ഒരു കൊല്ലമായി ദൈവത്തെ കൊണ്ട് മാത്രം ഒന്നും നടക്കില്ലെന്ന് നമുക്ക് ഒക്കെ അനുഭവം കൊണ്ട്  മനസ്സിലായി...ആരാധനാലയങ്ങൾ അടഞ്ഞു കിടന്നാലും ഒരു ചുക്കും ആർക്കും  സംഭവിക്കില്ല എന്ന് നമ്മളെ, ചിലപ്പോൾ നിങൾ വിശ്വസിക്കുന്ന

 " ദൈവങ്ങൾ " തന്നെ മനസ്സിലാക്കി തന്നില്ലേ..


പ്രാർത്ഥനകൾ വേണ്ടത് സ്വന്തം വീടുകളിൽ  ആണ് അവിടെ ജീവിക്കുന്നവരുടെ മനസ്സുകളിലാണ്..ആരാധനാലയങ്ങൾ പലതും ചിലരുടെ വരുമാന സ്രോതസ്സ് മാത്രമാണ്.


അതുകൊണ്ട്  നമ്മളിപ്പോൾ  കാണിക്കേണ്ടത് വികാരമല്ല വിവേകമാണ്


പ്ര .മോ .ദി .സം

Sunday, April 11, 2021

ജോജി മൈ@#₹

 ജോജി മൈ@#@#₹


ചിലർ സിനിമ എടുത്താൽ കൊട്ടി ഘോഷിക്കുവാൻ കുറെ പേര് ഉണ്ടാകും..കുറച്ചു കാലമായി മലയാള സിനിമയിൽ കണ്ടു വരുന്ന ഒരു സംഭവ വികാസം ആണത്. എത്ര തല്ലിപോളി ആണെങ്കിലും ഇൗ വിരുതന്മാർ അതങ്ങ് പുകഴ്ത്തി പറഞ്ഞു സൂപ്പർ ഹിറ്റ് ആക്കും.



ജോജി അങ്ങിനെ കൊട്ടിഘോഷിച്ച് ആളുകളെ കൊണ്ട് കാണിപ്പിച്ച സിനിമയാണ്.മുൻപ് ചെയ്ത രണ്ടു ചിത്രങ്ങളെ അപേക്ഷിച്ച് ദിലീഷ് പോത്തൻ ചെയ്ത ബോറൻ ചിത്രം.


സിനിമകൾ ഒക്കെ തീയേറ്ററിൽ ഓടുന്ന ഇൗ കാലത്ത് ഫഹദ് പോലത്തെ നടന്റെ ചിത്രം ഇത്ര റിസ്ക് എടുത്ത് എന്തിന് ഒ ടീ ടി റിലീസ് ചെയ്യുന്നു എന്നത് ഒരാഴ്ചമുമ്പ് ഇരുൾ എന്ന ചിത്രം തെളിയിച്ചതാണ്. ദൃശ്യം 2 പോലെ മുൻപേ  കമ്മിറ്റ് ആയി പോയതാണ് എങ്കിൽ ഇൗ പാരഗ്രാഫ് പിൻവലിക്കുന്നു.



കുടുംബസമേതം തിയേറ്ററില് പോയി കാണുവാൻ പ്രേക്ഷകർ അറക്കുന്ന ചില വാക്കുകൾ പല രംഗങ്ങളിലും അസ്ഥാനത്ത് ഉപയോഗിച്ച് ചിത്രത്തെ ഒന്ന് കൂടി അപഹാസ്യമായ രീതിയിൽ എത്തിച്ചിരിക്കുന്നു ശ്യം പുഷ്കർ.


ശ്രീനിവാസനെ പോലെയുള്ള മഹാരഥന്മാർ ചെയ്ത തിരക്കഥകൾ   ഞാൻ ചെയ്താൽ ഇതിലും നന്നാകും എന്ന് ഗീർവാണം വിടാതെ മനസ്സിരുത്തി കണ്ടിട്ട്  പഠിച്ചുവേണം റിയലസ്റ്റിക് എന്ന പേരിൽ കോപ്രായങ്ങൾ കാണിച്ചു കൂട്ടുവാൻ...കുറെ പ്രകൃതി ഭംഗിയും മരങ്ങളും പരസ്പരം പറയാൻ പറ്റാത്ത പദങ്ങളും പ്രയോഗങ്ങളും കൊണ്ട് സിനിമ റിയലസ്റ്റിക് ആകില്ല.



 നല്ല കുറെ ചിത്രങ്ങൾ  നല്ല തല കൊണ്ട്  എഴുതിയ താങ്കളുടെ "പൊട്ട "തലയിൽ നിന്നുണ്ടായ ഇൗ കഥ വിഖ്യാതമായ  മാക്‌ബ്‌ത്ത്  മായും ചേർത്ത് വെച്ചത് തന്നെ വലിയൊരു അബദ്ധമാണ്. സച്ചിദാനന്ദൻ സാർ പറഞ്ഞതിൽ വലിയ കാര്യമുണ്ട് എന്ന് ചിത്രം കാണുമ്പോൾ മനസിലാകും..രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാൻ ഒരു കുട്ടി ഉണ്ടായത് തന്നെയാണ് വലിയ കാര്യം.


സിനിമ ഉണ്ടായ കാലം മുതൽ ഉള്ള കഥ തന്നെ...അതിമോഹം കൊണ്ട് രക്തബന്ധം തിരിച്ചറിയാൻ പറ്റാത്ത എത്ര കഥകൾ മലയാളത്തിൽ തന്നെ ഉണ്ടായി.അതിൻറെ ചിത്രീകരണത്തിൽ വലിയ മാറ്റം ഒന്നും ഇന്നും സംഭവിച്ചിട്ടില്ല.



പലസ്ഥലത്തും ബോറടിച്ചു കൊല്ലുന്ന ചിത്രം ബാബുരാജും ഫഹദും ഉള്ളത് കൊണ്ട്  കാണാൻ നിർബന്ധിതരാകും.. അഞ്ചാം പാതിരയിൽ പോലിസ് വേഷം അസഹ്യ മാക്കിയ നടി ഇൗ ചിത്രത്തിൽ നന്നായി പ്രേക്ഷകരെ പരീക്ഷിക്കുന്നു..ചിലവ് കുറക്കാൻ വേണ്ടി ഇത്തരം സാഹസങ്ങൾ കാട്ടാതെ റോളുകൾ ഒക്കെ അർഹരായവർക്ക് നൽകണം.   ഇവരെയൊക്കെ ഇൗ കൊവിഡ് കാലത്ത്   സഹിച്ചു കാണുക അല്ലാതെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങി ഓടാൻ കഴിയില്ലല്ലോ.


വീടുകളിലെ റിലീസ് ആണെങ്കിൽ മൈ..@## എന്ന സംഭാഷണങ്ങൾ ഒഴിവാക്കി മറ്റു നല്ല വേഡ്സ് ചേർക്കാമായിരുന്നു.പല കുടുംബങ്ങളിലും കുട്ടികൾ ഇൗ വാക്കിന്റെ അർത്ഥം ചോദിച്ചു രക്ഷിതാക്കളെ വട്ടം കറക്കാൻ സാധ്യതയുണ്ട്.


ഒരു ശരാശരി പ്രേക്ഷകൻ എന്ന നിലയിൽ ഇൗ ചിത്രം  എനിക്ക് ഒരു മൈ@#_ പടമാണ്. മറ്റുള്ളവർ കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ കണ്ടിട്ട് അഭിപ്രായം പറയുക.


പ്ര .മോ. ദി .സം

Sunday, April 4, 2021

പോളിങ് ബൂത്തിലേക്ക്

 നാളെ കഴിഞ്ഞു കേരളം പോളിങ് ബൂത്തിലേക്ക് പോകുകയാണ്. എല്ലാ സർവേകളും പ്രവചിച്ചിരിക്കുന്നത് പോലെ എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് തന്നെ കരുതുന്നു.



നാല് നാലര വർഷത്തോളം കഴിഞ്ഞപ്പോൾ പോലും  തുടർഭരണം ഉണ്ടാകുമെന്ന് കരുത്തിയപ്പോൾ ആണ് സ്വർണക്കടത്ത്,ഡോളർ കടത്ത്,അനധികൃത നിയമനം,ലൈഫ് അഴിമതി തുടങ്ങിയവ പ്രതിപക്ഷം ആരോപിച്ചത്.. അവിടെ ചെറിയൊരു ആവലാതി ഉണ്ടായിരുന്നു.എന്നാലും അതിൽ നിന്നും എന്തെങ്കിലും ഒരു ചുവടു മുന്നോട്ട് വെക്കുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല..


കഴിഞ്ഞ തവണ സോളാർ  എൽഡിഎഫ്  മുതലെടുത്ത് അധികാരത്തിൽ വന്നത് പോലെ ഇതിൽ ഏതെങ്കിലും ഒന്നിൽ പിടിച്ചു കയറി  ഭരണത്തെ തൂത്തെറിയാൻ പ്രതിപക്ഷത്തിന് കഴിവുണ്ട് എന്ന് തോന്നിപ്പിക്കും വിധം എന്തെങ്കിലും ചെയ്യാൻ പോലും അവർക്ക് കഴിഞ്ഞില്ല..കുറെ ഉണ്ടയില്ലാ വെടി വെച്ചു എന്നല്ലാതെ....


കേന്ദ്ര ഏജൻസികൾ തേര പാര നടന്നു പലരെയും പ്രതിരോധത്തിൽ ആക്കി എന്നത് ശരി തന്നെ..പക്ഷേ ദിവസങ്ങൾ കഴിയുംതോറും അവരും പത്തി മടക്കുന്നതാണ് കാണുന്നത്..യുഡിഎഫ് ആരോപിക്കുന്നത് പോലെ കേന്ദ്രവും എൽഡിഎഫ് തമ്മിൽ എന്തെങ്കിലും രഹസ്യ ബാന്ധവം ഉണ്ടോ എന്ന് പോലും സംശയിക്കേണ്ട സ്ഥിതി ഉണ്ടായി.


 പ്രധാനമന്ത്രി പോലും പറഞ്ഞത് "നിങൾ ആരു വേണമെങ്കിലും ക്രെഡിറ്റ് എടുത്തോളൂ പക്ഷേ കേന്ദ്രത്തിന്റെ പദ്ധതികൾ ജനങ്ങളിൽ എത്താതെ പോകരുത് എന്നാണ്. "


മോദിക്ക് വേണമെങ്കിൽ പറഞ്ഞത് യാഥാർത്ഥ്യം ആണെങ്കിൽ  തെളിവുകൾ നിരത്തി സർക്കാരിനെ പ്രതിരോധത്തിൽ ആക്കാമായിരുന്നൂ..പക്ഷേ ശരണം വിളിയോടെ  അവിടുത്തെ ജനങ്ങളെ കൂടെ നിർത്തുവാൻ മാത്രമാണ് ശ്രമിച്ചത്...ചില സീറ്റുകൾ വേണം എന്ന വാശി മാത്രമേ ബിജെപി യിലും കാണുന്നുള്ളൂ.സുരേന്ദ്രൻ മുപ്പത് സീറ്റ് കിട്ടിയാൽ ഭരിക്കും എന്നൊക്കെ പറയുന്നത് കേരളത്തിൽ വിടുവായത്തം ആണെന്ന്  ഇന്ന് എല്ലാവർക്കും അറിയാം.(ഒരു സീറ്റ് കിട്ടിയത് ഭരണം ആക്കിയത് വിസ്മരിക്കുന്നില്ല)


ഏതെങ്കിലും ഒരുത്തൻ മുകളിൽ കയറും എന്ന് തോന്നിയാൽ വലിച്ചു താഴെയിട്ടു രസിക്കുന്ന കൂട്ടമാണ് കേരള ബിജെപി..ശക്തനായ ഒരു നേതാവ് ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവിടെ അവർ പച്ചപിടിച്ചു വളരാത്തത്‌...അത് കൊണ്ട് മുപ്പത് പോയിട്ട് മൂന്നെങ്കിലും കിട്ടിയാൽ തന്നെ ഭാഗ്യം.



കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ഭരിക്കണം  എന്നൊരു ചിന്ത ഇപ്പൊൾ വലിയ പാർട്ടിക്കാർക്ക് പോലും ഉണ്ടെന്ന് തോന്നുന്നു...കാരണം മറ്റുള്ളവർക്ക് ഉയർത്തികാണിക്കുവാൻ മറ്റൊരു നേതാവ് ഇല്ല എന്ന സത്യം എല്ലാവരും തിരിച്ചറിയുന്നു. 


മോദി അവിടെ ഉള്ളതാണ് പാർട്ടിക്ക് ഗുണം എന്നും അവർക്കറിയാം.ഇവിടെ കോൺഗ്രസ്സ് അധികാരത്തിൽ വരാത്തത് തന്നെയാണ് ഗുണം എന്ന് മോദിക്കുംം നന്നായി അറിയാം. ആദ്യം കോൺഗ്രസ്സ് ഇതര ഭാരതം തന്നെയാണ് ബിജെപി ലക്ഷ്യം..ഭാവിയിൽ കേരളത്തിൽ എല്ഡിഎഫ് ബിജെപി മത്സരം നടത്തുവാനും.


കോൺഗ്രസ്സ് കാര്യവും അങ്ങിനെ തന്നെ..രാഷ്ട്രീയത്തിൽ ഇനി ഭാവി ഇല്ലാത്ത ഉമ്മൻചാണ്ടിയും ഒരു പ്രതിപക്ഷ നേതാവിന്റെ ഗുണം പോലും ഇല്ലാത്ത ചെന്നിത്തലയും ആണ് മുൻപിൽ.. പറഞ്ഞത് പലപ്പോഴും വിഴുങ്ങേണ്ടി വരുന്ന മുല്ലപള്ളിയും ....പിന്നെ അധികാരത്തിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന മുരളീധരനും...ഇവരെയൊക്കെ മുൻനിർത്തി എങ്ങിനെ തിരഞ്ഞെടുപ്പ് ജയിക്കും?


ഇത്തവണ അധികാരത്തിൽ വന്നില്ലെങ്കിൽ യുഡിഎഫ് തകർന്നു തരിപ്പണം ആയേക്കും..ലീഗ് എന്തായാലും "തലാക്ക് "ചൊല്ലി പിരിയും..കുറെ നേതാക്കന്മാർ മറുകണ്ടം ചാടി ഭാവി ശോഭനമാക്കും.ഇപ്പൊൾ തന്നെ ചാട്ടം ആരംഭിച്ചു.


ഇന്ന് കേരളം ഭരിക്കുവാൻ പ്രാപ്തമായ കഴിവുകൾ ഉള്ള ഒരേഒരു "ക്യാപ്ടൻ" മാത്രമേ ഉള്ളൂ എന്ന് എതിർ പക്ഷം പോലും സമ്മതിക്കും. ആ ഒരു ചിന്ത ജനങ്ങളിൽ ഉള്ള കാലത്തോളം രാഷ്ട്രീയ വിരോധം മറന്ന് പിണറായിക്ക് അനുകൂലമായി വോട്ടുകൾ വീഴും.


കേരളം  അടുപ്പിച്ചടുപ്പിച്ച് ദുരിതം അനുഭവിച്ച കാലത്ത് അദ്ദേഹം എന്തൊക്കെ ചെയ്തു എന്നതിൽ കവിഞ്ഞു അദ്ദേഹത്തിന്റെ ധാർഷ്ട്യം ,ഉണ്ടെന്ന് പറയപ്പെടുന്ന സ്വജന പക്ഷപാതവും,ഏകാധിപത്യം, അഴിമതി എന്നിവ  ഒന്നും ജനങ്ങളിൽ ചലനം ഉണ്ടാക്കുവാൻ ഇതുവരെ ആയിട്ടില്ല.ആപത്ത് കാലത്ത് സഹായിച്ചു എന്നൊരു മനസ്ഥിതിയിൽ ആണ് ഭൂരിപക്ഷവും.അത് തുടരുന്നുമുണ്ട്.


ആപത്ത് കാലം കഴിഞ്ഞും സൗജന്യം ഉണ്ടാക്കുന്നതൂ ഭരണ വീഴ്ച ആണെന്നും അവസരങ്ങൾ സൃഷിക്കുക ആണ് ഭരണവാഴ്ച എന്നൊന്നും ആരും ചിന്തിക്കാൻ മിനക്കെടാറില്ല


സീറ്റ് നൽകുന്നതിലും പിണറായി ഇൗ ഏകാധിപത്യ പ്രവണത അനുവർത്തിച്ചത് കാണാം.പല കാരണങ്ങൾ ഉണ്ടാകാം .നല്ല രീതിയിൽ ഭരിച്ച മന്ത്രിമാരെ,കഴിവ് തെളിയിച്ച എംഎൽഎ  മാരെ  എന്തിന് ഒഴിവാക്കി എന്നതിന് പാർട്ടിക്ക് പല ന്യായീകരണങ്ങൾ ഉണ്ടാകാം പക്ഷേ ജനങ്ങൾക്ക് വേണ്ടത് ഭരിക്കുന്നവർ ആണ് അല്ലാതെ പാർട്ടി തീരുമാനങ്ങൾ അല്ല.


കണ്ണൂരിൽ ജയരാജൻമാർ ആരും തന്നെ മത്സരിക്കുന്നില്ല.. പിജെ എന്നൊരു വന്മരം വർഷങ്ങളായി അനുഭാവികളുടെ ഇടയിൽ  കണ്ണൂരിൽ വലിയൊരു ഇമേജ് നിലനിർത്തുന്നു. അദ്ദേഹത്തെ തഴഞ്ഞത് അവരെ നിരാശരാക്കി എന്നത് സത്യം എങ്കിലും പാർട്ടി എന്നത്  വിട്ടു മറ്റൊരു ഓപ്ഷൻ അനുഭാവികൾക്ക് ഇല്ലാത്തത് കൊണ്ട് വോട്ട് പാർട്ടിക്ക് തന്നെ വീഴും. പല പാർട്ടികൾക്കും ഇല്ലാത്ത ഇൗ "സവിശേഷത " തന്നെയാണ് പാർട്ടിയുടെ ശക്തി.


Thiyyan Toddy Remesh M സുഹൃത്ത് പറഞ്ഞത് കൂടി പറഞ്ഞിട്ട് നിർത്താം.


അയ്യപ്പൻ ഇലക്ഷനിൽ ഇടപെടുന്നതിൽ എനിക്ക് എതിർപ്പുകൾ ഒന്നുമില്ല.  പക്ഷെ അയ്യപ്പൻ സ്വന്തം പവർ കാണിക്കണം.  

തിന്മയെ നശിപ്പിക്കണം


പ്ര .മോ. ദി. സം

Sunday, March 21, 2021

ദി പ്രീസ്റ്റ്

  



പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു വൈദികന്റെ കഥയാണ് പുതുമുഖ സംവിധായകനായ ജോഫിൻ ടീ ചാക്കോ മമ്മൂട്ടിയുടെ നായക വേഷത്തിൽ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.


ഒരു വ്യവസായ കുടുംബത്തിൽ തുടർച്ചയായി നടക്കുന്ന ആത്മഹത്യ യുടെ  കാരണങ്ങൾ ഒരു  ഇൻവെസറ്റിഗേറ്റീവ് മൈൻഡ് ഉള്ള ,അതിനു ഡിപ്പാർട്ട്മെന്റ് സപ്പോർട്ട് കൂടിയുള്ള ഒരു  പുരോഹിതന്റെ അന്വേഷണത്തിൽ കാരണങ്ങൾ  കണ്ടുപിടിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം.


അത് കൊണ്ട് തന്നെ ആദ്യ പകുതി വളരെ ത്രിൽ ആയി പോകുന്നുണ്ട്.. ആ അന്വേഷണത്തിനിടയിൽ കണ്ടു മുട്ടുന്ന അനാഥയായ ഒരു കുട്ടിയുടെ സ്വഭാവ വൈകല്യങ്ങൾ മറ്റുള്ളവരിൽ  എങ്ങിനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നും അതിൻറെ കാരണങ്ങൾ എന്താണ് എന്ന അന്വേഷണത്തിലാണ് പിന്നീട്  സിനിമ മുന്നോട്ട് പോകുന്നത്..


കുറെ കാലം വീട്ടിൽ ചെറിയ സ്ക്രീനിൽ സിനിമ കണ്ട് കൊണ്ടിരുന്ന നമ്മൾക്ക് വ്യത്യസ്തമായ ഒരു അനുഭവം ഇൗ സിനിമ തീയറ്ററിൽ മാത്രം നൽകും..ഹൊറർ ഇൻവെസ്ററിഗേഷൻ സിനിമയായ തു കൊണ്ട് തന്നെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊണ്ട്  വല്ലാത്ത ഒരു തരം ഭീതി നമ്മളിൽ ഉണ്ടാക്കുവാൻ രാഹുൽ രാജ് എന്ന സംഗീത സംവിധായകനു  കഴിഞ്ഞിട്ടുണ്ട്.സിനിമയിലെ ഗാനങ്ങളും കൊള്ളാം.കേൾക്കുവാൻ ഇമ്പമുള്ളത് തന്നെ..


തിയേറ്ററിലെ ഇരുട്ടുമുറിയിൽ  സൂപ്പർ സൗണ്ടിൽ ഒരു ക്രൈം ത്രില്ലർ കാണുന്ന ഇഫക്ട് ഒന്നും സ്വീകരണ മുറിയിലെ സൂര്യ വെളിച്ചത്തിൽ ടിവിയിൽ  കിട്ടുകയില്ല കയ്യിലെ ഫോണിൽ ആണെങ്കിൽ  ഒരിക്കലും.അത് കൊണ്ട് ഇൗ ചിത്രം തീയറ്ററിൽ മാത്രം ആസ്വദിക്കുവാൻ പറ്റുന്ന ഒരു ചിത്രം മാത്രമാണ്.


നിഖില വിമൽ എന്ന നായികക്ക് നല്ല ഒരു ബ്രേക്ക് തന്നെ ചിത്രം നൽകും.ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നത് നിഖിലയും പേരറിയാത്ത കുഞ്ഞു നായികയുമാണ്.രമേശ് പിഷാരടി,മധുപാൽ,ടീജി രവി,സാനിയ,നസീർ സംക്രാന്തി,കൊച്ചു പ്രേമൻ,ജഗദീഷ് തുടങ്ങി നല്ലൊരു താരനിര ചിത്രത്തെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.


മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്നു എന്നൊക്കെ "ഭീകരമായ" പരസ്യം നൽകി വന്ന സിനിമയിൽ" അപ്രധാനമായ" റോളിൽ  മഞ്ജു വാര്യർ എന്തിന് അഭിനയിച്ചു എന്ന് മനസ്സിലാകുന്നില്ല..പിന്നെ

" വ്യതസ്ത" മായ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം കിട്ടിയത് കൊണ്ടും മമ്മൂട്ടി സിനിമയിൽ ഭാഗം ആകാനുള്ള ആഗ്രഹം കൊണ്ടും കയറി അഭിനയിച്ചത് ആകും.മമ്മൂട്ടിക്കും വലിയ അഭിനയം ഒന്നും കാഴ്ച വേക്കുവാനില്ല..മുഖം മറയ്ക്കുന്ന താടിയും തൊപ്പിയും ശരീരം മറക്കുന്ന കോട്ടും ഇട്ടു മമ്മൂട്ടി എന്തോന്ന് ചെയ്യാൻ...


തിയറ്ററിൽ ഒരു മണി കിലുക്കം ഉണ്ടാക്കുവാൻ ഇൗ കൂട്ട് കെട്ടിനെ കൊണ്ട് സാധിക്കും എന്ന്  നിർമാതാക്കൾ ആയ ആന്റോ ജോസഫിനും ബി ഉണ്ണി കൃഷ്ണനും അറിയാം. അത് കൊണ്ട് ഇവരെ കാസ്റ്റ് ചെയ്തു എന്ന് പറയേണ്ടി വരും.


എല്ലാം തികഞ്ഞ സിനിമ ആണെന്ന് പറയുന്നില്ല ...ന്യൂനതകൾ ഒരുപാട് ഉണ്ട് എങ്കിലും പുതുമുഖ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകരെ പിടിച്ചിരുത്തി രസിപ്പിക്കാൻ ജോഫിൻ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.


പ്ര .മോ.ദി .സം

Monday, March 15, 2021

നദീം ശ്രാവൺ



 മുപ്പതു വർഷങ്ങൾക്കു ശേഷം ഒന്നിച്ചു പഠിച്ചവർ ഒത്തുകൂടിയ ഒരു സായാഹ്നം..പലതരം പരിപാടികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് കൂട്ടത്തിലെ കലാകാരന്മാർ..പാട്ട് പാടി തുടങ്ങിയ ഗായകൻമാർ  മുഴുവൻ പാടിയത് പുത്തൻ ഹിറ്റ് ഗാനങ്ങൾ..ആർക്കും താൽപര്യം തോന്നിയില്ല...പലയിടത്തു നിന്നും വന്നവരെ ആ മലയാളം ഗാനങ്ങൾ ഒന്നും ആകർഷിച്ചത് പോലുമില്ല...അവർ അവരവരുടെ മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി..


അന്നേരം ആണ്  "ആഷിഖി " എന്ന ചിത്രത്തിലെ" ധീരെ ധീ രേസെ മേരെ സിന്ദഗി."...എന്ന ഗാനം കൂട്ടുകാരൻ  ആലപിച്ചു തുടങ്ങിയത്.. അതുവരെ പരസ്പരം വർത്തമാനം പറഞ്ഞും ഫോണിൽ നോക്കിയും  ഇരുന്നവർ ശ്രദ്ധ മാറ്റി..എല്ലാവരും ആ ഗാനം ചുണ്ടുകളിൽ വരുത്തി..   മിക്കവരും  അത് ഏറ്റു പാടുവാൻ തുടങ്ങി... .


അവരൊക്കെ മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള കാമുകനും കാമുകിയും ആയി മാറുകയായിരുന്നു.അവരുടെ ടീനേജ് കാലത്തേക്ക്  അവർ ഒക്കെ നിമിഷ നേരം കൊണ്ട് മടങ്ങിയെത്തി..


നദീം ശ്രാവൺ എന്ന എക്കാലത്തെയും മെലഡി കിംഗ് ഈണമിട്ട എത്ര എത്ര പാട്ടുകളാണ് തൊണ്ണൂറുകളിൽ അവരെ കോരി ത്തരിപ്പിച്ചത്...ആഷി ക്‌കി, സാജൻ, ഫുൽ ഓര് കാണ്ടെ,ദിൽ ഹൈ താ മാന്ത നാഹി,സദക്ക്‌, ഡീവാന തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ തന്നെ അഞ്ചും ആറും പാട്ടുകൾ...അവയൊക്കെ തന്നെ ഹിറ്റുകളും...ഹൃദയത്തെ മനസ്സിനെ കീഴടക്കുന്ന എന്തോ ഒന്ന് അവരുടെ മാസ്മരിക സംഗീതത്തിൽ ഉണ്ടായിരുന്നു.അത് ഭാരതം മുഴുവൻ തരംഗം ആവുകയായിരുന്നു.


തൊണ്ണൂറുകളിൽ  ഹിന്ദി സിനിമയിൽ സംഗീതം എന്ന് പറഞ്ഞാല് നദീമും ശ്രാവനും തന്നെ ആയിരുന്നു.വലിയ വലിയ ബാനറുകൾ അവർക്ക് വേണ്ടി ക്യു നിന്നു..വമ്പൻ സംവിധായകർ ഒക്കെ ഇവരുടെ സംഗീതം മാത്രം ആവശ്യപെട്ടു..ഇവരുടെ സംഗീതം കൊണ്ട് മാത്രം സിനിമകൾ സൂപ്പർ ഹിറ്റുകൾ ആയപ്പോൾ ഹിന്ദിയിൽ  ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഇവരുടേത് മാത്രമായി..


എവിടെയും നദീം ശ്രാവൺ സംഗീതം അലയടിച്ചു കൊണ്ടിരുന്നു.യുവാക്കൾക്കിടയിൽ അത് ഹരമായി കത്തി പടർന്നു..നമ്മുടെ ഒക്കെ "നല്ല" കാലത്ത്  അവരുടെ സംഗീതം തന്നെ ആയിരുന്നു നമ്മുടെ " ചുറ്റി" കളികൾക്ക് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആയതും...അർത്ഥമറിയാതെ ഹിന്ദി വാക്കുകൾ കൊണ്ട് അന്ന് നമ്മുടെ പയ്യന്മാർ ഒക്കെ തകർത്തു.


തൊണ്ണൂറുകളിലെ പയ്യന്മാർ ഇപ്പോഴും അവരുടെ ഇൗ "അമ്പത്" കാലത്ത് ആ സംഗീതം ആസ്വദിക്കുന്ന എങ്കിൽ അവരുടെ നല്ല കാലത്ത് അവരിൽ അതെത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി.


ഇന്ന് കേട്ടാലും വല്ലാത്ത ഒരു ഫ്രഷ്‌നസ് ആ സംഗീതത്തി നുണ്ടു...പുതു തലമുറയുടെ ആളുകളും അത് നന്നായി ആസ്വദിക്കുന്നുണ്ട്..അതാണല്ലോ പല യിടങ്ങളിലും ഇപ്പോഴും ആ സംഗീതം കേൾക്കാൻ ഇടവരുന്നത്.


അത് കൊണ്ട് തന്നെയാണ് എനിക്ക് ഇന്ന് പറയേണ്ടി വന്നത്..


"നദീം ശ്രാവൺ മെലഡികൾ തുടർച്ചയായി കേൾക്കുന്നത് കൊണ്ടാവാം വീണ്ടും പ്രണയിക്കാൻ തോന്നുന്നു എന്ന്..."


പ്ര.മോ.ദി സം

Saturday, March 6, 2021

അഡ്മിഷൻ



കൊച്ചിന്റെ  അഡ്മിഷനു വേണ്ടി കൊച്ചിയിലെ പേരുകേട്ട ഒരു കോളേജിൽ പോയപ്പോൾ പ്രിൻസിപ്പൽ ചോദിച്ചു 


"എത്ര പെർസെന്റ് ഉണ്ട്? " 


"സെവെൻറ്റി ഫൈവ് "


"എങ്കിൽ ഇവിടെ പറ്റില്ല... ഇത് ബെസ്റ്റ് റിസൾട്ട്‌ ഉള്ള കോളേജ് ആണ്.മിനിമം എയിറ്റി എയിറ്റി ഫൈവ്  എങ്കിലും വേണം  "


ആ തുറന്നു പറച്ചിൽ പിടിച്ചില്ല..അപ്പോൾ തന്നെ പ്രതികരിച്ചു 


"എന്തോന്ന് ബെസ്റ്റ് റിസൾട്ട്‌? എൺപത്തി അഞ്ചും തൊണ്ണൂറും പെർസെന്റജ്  ഉള്ളവർ നല്ലവണ്ണം പഠിക്കുന്ന കുട്ടികൾ തന്നെ ആയിരിക്കും .. അവർക്ക്‌ ഇനിയും അതുപോലത്തെ റിസൾട്ട് തന്നെ എളുപ്പത്തിൽ വാങ്ങാം. അമ്പതോ അറുപതോ ശതമാനം മാത്രമുള്ള കുട്ടികളെ പഠിപ്പിച്ചു നല്ല ശതമാനത്തിൽ വിജയിപ്പിച്ചു കാണിക്കാമോ? അന്നേരം പറയാം ബെസ്റ്റ് റിസൾട്ട്‌ എന്ന്.......അല്ലേൽ വെറും ആവറേജ്  "


കണ്ണും മിഴിച്ചിരിക്കുന്ന മാഡത്തിനു മുന്നിലൂടെ തലയുയർത്തി റാങ്ക്‌ ജേതാക്കളെ  പോലെ ഞാനും മോനും  പുറത്തേക്കിറങ്ങി

Friday, March 5, 2021

തിമിരം



പറശ്ശിനി  യാത്രക്കിടെ പരിചയപെട്ട ആൾ ചോദിച്ചു  

''ഏതാ ജാതി ?''


''നബൂതിരിയാ....'' എന്ന് ഞാൻ


''പക്ഷേ കണ്ടാൽ  പറയില്ല....'' എന്നയാൾ 


''ശരിയാണ് ..താങ്കളുടെ കണ്ണുകൾ സതൃം പറയുന്നു....പക്ഷേ  ജാതി മത ചിന്തകൾ ഉൾകാഴ്ചകളിൽ തിമിരം നിറക്കുന്നുണ്ട്..അതാണ് ഇപ്പോൾ മങ്ങിയ കാഴ്ചയാവുന്നതും , അനൃ മതസ്ഥരെ മനുഷൃനായി കാണാൻ പററാത്തതും..... അതപകടമാണ്.''


അതുവരെ വാചാലനായവൻ     നിശബ്ദനാകുന്നതും കണ്ടു..


കഥ :പ്രമോദ് കുമാർ. കെ.പി

ബലൂൺ ഓർമ്മകൾ



പണ്ട് വീടിനടുത്തുള്ള നായരുടെ പീടികയിൽ നിരോധ്  ഫ്രീ ആയി കൊടുക്കുമായിരുന്നു 


.(ആർകെങ്കിലും അറിയാമോ എന്താണെന്ന് 😃😁😀 )

ജനന നിയന്ത്രണത്തിന് ഹെൽത്ത് സെൻട്രലിൽ നിന്നും ഏൽപ്പിക്കുന്നതാണ്.


നായർ തന്റെ ആവശ്യമുള്ള കസ്റ്റമർക്ക് കൊടുക്കും. 


 അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു.  ബലൂൺ ഉണ്ടാക്കാൻ പറ്റുന്ന സാധനം നായരുടെ കടയിൽ ഫ്രീ യായി കൊടുക്കുന്നുണ്ട്  എന്നു ചങ്ങായീസ് മുഖേന അറിഞ്ഞു.  (പോയി നിരോധു വേണം എന്ന് പറയുക...നായർ തരും )


അന്നേരം അതു എന്തെന്ന് അറീല.  കൂട്ടുകാർ പറഞ്ഞു പറ്റിച്ചതാ,


 ഞാനും ചെന്ന് ചോദിച്ചു... 


സാധനം തരുമ്പോൾ ആകാംഷയോടെ  നായർ ചോദിച്ചു.. ആർക്കാ മോനെ ഇത്? 


ഞാൻ പറഞ്ഞു എനിക്ക് തന്നെ... 


നായർ ഞെട്ടിയോ എന്നൊരു സംശയം.


ബലൂൺ ഒക്കെ ഉണ്ടാക്കി പറപ്പിച്ചു പകൽ ആഘോഷിച്ചു. 


രാത്രി അച്ഛന്റെ തല്ലുകിട്ടിയപ്പോളാണ്  നായർ ശരിക്കും ഞെട്ടി യിരുന്നു എന്ന് മനസ്സിലാക്കിയത്.. 


-പ്രമോദ് കുമാർ കൃഷ്ണപുരം


അപ്പോൾ വീട്ടിലുള്ള മറ്റുള്ളവരും

ഓണോർമകൾ

(കൊറോണ കാലത്ത് എഴുതിയത്)

എന്റെ അനുഭവത്തിൽ ശരിക്കും ഓണം എന്ന് പറയുന്ന ആഘോഷം കുട്ടികൾക്കാണ്...കാരണം കുട്ടികാലത്ത് മുഴുവൻ ഓണവും ഞാൻ നല്ലവണ്ണം ആസ്വദിച്ചു  ആഘോഷിച്ചിട്ടുണ്ട്..പുത്തൻ ഉടുപ്പുകൾ അണിഞ്ഞും പൂക്കളം ഒരുക്കിയും...


ഓണം മാത്രമല്ല  ഒരു വിധം ഇന്ന് നിലവിൽ ഉള്ള എല്ലാ തരം  ആഘോഷങ്ങളും...



 ഇൗ കാലത്ത് മുതിർന്നവർ അതൊക്കെ  കുട്ടികൾക്ക് വേണ്ടി   "മാത്രം " ഇടപെട്ട് ആഘോഷിക്കുന്നു എന്നാണ് തോന്നുന്നത്. 


മുതിർന്നാൽ ജീവിതത്തിലെ ചുറ്റുപാടുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, പ്രാരാബ്ധങ്ങൾ , മറ്റു ചില തിരക്കുകൾ ഒക്കെ നമ്മുടെ  മനം നിറച്ചുള്ള ആഘോഷങ്ങൾക്ക് പലപ്പോഴും  

വിലങ്ങുതടിയാകുന്നൂ..എങ്കിലും പലരും ഒത്ത് ചേരുമ്പോൾ അത് എല്ലാം മറന്ന ആഘോഷം ആയി രൂപാന്തരം പ്രാപിക്കുന്നു.



പണ്ട് തറവാട്ടിൽ നമ്മൾ കുറച്ചേറെ കുട്ടികൾ ഉണ്ടായിരുന്നു..അക്കാലത്ത്  ഓണത്തിന് അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസവും നമ്മൾ കുട്ടികൾ പൂവിടും.. അതും എല്ലാ കുട്ടികളും ഒന്നിച്ചു  വൈകുന്നേരം  പല സ്ഥലങ്ങളിൽ പോയി പലതരം പൂക്കൾ ശേഖരിച്ച് വരും...ഇതേ പോലത്തെ  കുറെ കുട്ടി സംഘങ്ങൾ വഴിയിൽ പൂവ് ശേഖരിക്കും...അത് കൊണ്ട് തന്നെ ആദ്യം എത്തുന്നവർക്ക് കൂടുതൽ പൂവുകൾ കിട്ടും..സ്വന്തം വീട്ടിൽ പലതരം പൂവുകൾ കാണുമെങ്കിലും അത് അധികവും "ഫിനിഷിങ് "കാര്യങ്ങൾക്ക് മാത്രം  നീക്കി വെക്കും.  


ദിവസം കൂടുമ്പോൾ പൂക്കളം വലുതാവുന്നത് കൊണ്ട് തന്നെ  പൂക്കളുടെ എണ്ണവും   കൂട്ടണം.കളറുകൾ കൂടി കൂടി പത്താമത് ദിവസം ആകുമ്പോൾ പത്ത്  തരം കളർ പൂവ് എങ്കിലും മിനിമം ഉണ്ടാകണം എന്ന് നമ്മളെ  മുതിർന്നവർ ആരോ   പറഞ്ഞു വിശ്വസിപ്പിച്ചു...അത് കൊണ്ട് തന്നെ വിവിധ കളർ ഉള്ള പൂക്കൾ തേടി യാത്രയായിരുന്നു ഓരോ ഓണകാല വൈകുന്നേരങ്ങളിലും...ഇന്നത്തെ പോലെ പൂവുകൾ മാർക്കറ്റിൽ നിന്നും വാങ്ങി പൂക്കളം ഒരുക്കുന്ന പരിപാടി ഇല്ല..അത് കൊണ്ട് തന്നെ കഷ്ടപ്പെട്ട് ശേഖരിച്ച പൂക്കൾ മാത്രമേ പൂക്കളത്തിൽ ഉണ്ടാകൂ.



പിന്നീട്  തറവാട്ടിൽ നിന്നും മാറി അണു കുടുംബങ്ങളിൽ ആയപ്പോൾ പൂക്കളം ഒരുക്കാൻ ഞാനടക്കം  പലരും  മിനകെട്ടില്ല..ഓണം പുതു വസ്ത്രങ്ങളിലും  അടിപൊളി ശാപ്പാടിലും ഒതുങ്ങി..


പിന്നീട് ജോലി കിട്ടി അന്യ സംസ്ഥാനത്ത് ആയപ്പോൾ ഓണാഘോഷം എന്ന് പറയുന്നത് നമ്മുടെ കമ്പനി ഓണർമാരായ സുരേന്ദ്രൻ മാഷും രാജലക്ഷ്മി മാഡവും  ഓണത്തിന് കൊണ്ടുവന്നു തരുന്ന

 " ബിരിയാണി" തിന്നൽ ആയി.(നമ്മൾ മലബാരുകാർ  നോൺ ഇല്ലാതെ ഒരു ആഘോഷവും നടത്താറില്ല).ഓണത്തിന് ബാംഗ്ലൂർ കമ്പനിയിൽ  രണ്ടു ദിവസം  അവധി അല്ലാത്തത് കൊണ്ട് ഓണ ദിവസം ജോലി ചെയ്യുന്ന എല്ലാവർക്കും അവർ "ബിരിയാണി" സദ്യ നൽകിയിരുന്നു.വിഷുവിനും ഉണ്ടായിരുന്നു എന്നാണ് ഓർമ..


പിന്നീട് ആ കമ്പനി വിട്ടപ്പോൾ നാട്ടിൽ പോയില്ലെങ്കിൽ ഓണം എന്താണെന്ന് കൂടി മറന്ന അവസ്ഥ ആയിരുന്നു.. അന്യ സംസ്ഥാന "തൊഴിലാളി" ആഘോഷങ്ങൾ പലപ്പോഴും അങ്ങിനെ ആണല്ലോ...നാട് വിട്ടപ്പോൾ ആഘോഷങ്ങൾ പലതും "കൈ വിട്ടു പോയി"


പിന്നീട് കടൽ കടന്നപ്പോൾ ആണ് ഓണാഘോഷത്തിന്റെ "വിശ്വരൂപം" കണ്ടത്.. ആ പ്രദേശത്തെ എല്ലാ മലയാളികളും ഒത്തുകൂടി ഒരു ഒന്നാന്തരം ഓണം..കളിയും ചിരിയും മൽസരങ്ങളും സദ്യയും ഒക്കെ ആയി ഒരു കെങ്കേമം ഓണം.


സദ്യ ഒരുക്കുന്നത് പല വീടുകളിൽ നിന്നാണ്..ഓരോരോ കുടുംബവും ഉണ്ടാക്കുന്ന വിഭവങ്ങൾ മുൻകൂട്ടി അറിയിക്കും..പിന്നെ എല്ലാവരും ഏതെങ്കിലും വീടുകളിൽ ഒത്ത് ചേർന്ന് ആഘോഷിക്കും...കുടുംബങ്ങളുടെ എണ്ണം കൂടിയപ്പോൾ ആഘോഷങ്ങൾ ഹാളുകൾ കയ്യടക്കി.എങ്കിലും സദ്യകളുടെ വിഭവങ്ങൾ പല വീടുകളിൽ തന്നെ ഒരുക്കി.....ആളുകൾ കൂടി കൂടി വന്നപ്പോൾ അവിടെ തന്നെ പല ഗ്രൂപ്പ് ഉണ്ടായി ...ഓണാഘോഷം പല ദിവസങ്ങളിൽ കൊണ്ടാടി.


വീണ്ടും നാട്ടിൽ എത്തിയപ്പോൾ കമ്പനി വക ഓണസദ്യയും ആഘോഷങ്ങളും ഉണ്ടായിരുന്നു..ഇപ്പൊൾ അത് വെറും പായസത്തിൽ എത്തി. 


ഇൗ അടുത്ത കാലത്ത് തൊട്ടു  കുടുംബത്തിലെ എല്ലാവരും ചേർന്നുള്ള "ഓണം" തിരിച്ചു വന്നു..എല്ലാവരും വീണ്ടും തറവാട്ടിൽ ഒത്തുകൂടി വിപുലമായ ആഘോഷം.അത് ഓണ ദിവസം തന്നെ ആയിരിക്കണം എന്നില്ല..എല്ലാവർക്കും സൗകര്യമുള്ള ഏതെങ്കിലും ഓണകാലത്തുള്ള   ഒരു  അവധി ദിവസം..കാരണം ഓണക്കാലത്ത് നമ്മുടെ കുടുംബത്തിലെ പല പ്രവാസികളും നാട്ടിലുണ്ടാവും.


പക്ഷേ ഇൗ വർഷം കൊറോണ  എന്ന മഹാവ്യാധി അതും നശിപ്പിച്ചു ..ഇനി എന്ന് എല്ലാവരും ഒത്തുകൂടിയ ഒരു ഓണം  ആഘോഷം?കാത്തിരിക്കുന്നു ...ഞാൻ മാത്രമല്ല എല്ലാവരും..


പ്രമോദ് കുമാർ കൃഷ്ണപുരം

പ്രേതം

 പ്രേതം ഉണ്ടോ?

എൻറെ ഒരനുഭവം പറയാം.. 

ഡിക്സൻ..ഞാൻ ആദ്യമായി ബാംഗ്ലൂരിൽ പോയപ്പോൾ മുതൽ ഉള്ള സുഹൃത്ത് ആയിരുന്നു.


 നമ്മൾ കൂട്ടുകാർ താമസിക്കുന്നതിന് അപ്പുറത്തെ വീട്..നമ്മൾ മലയാളി ആയത് കൊണ്ട് സൗഹൃദം ആരംഭിച്ചു തുടങ്ങിയ പ്രവാസി മലയാളി.അവിടെ തന്നെ ജനിച്ചു  വളർന്നു കേരളം അധികം കണ്ടിട്ടില്ലാത്ത മലയാളി. ഇപ്പൊ ജീവിച്ചിരിപ്പില്ല.. അഞ്ചാറു കൊല്ലം മുൻപ് ഒരപകടത്തിൽ മരിച്ചു പോയി.


നമ്മൾ ആത്മാ


ർത്ഥ സുഹൃത്തുക്കൾ ആയിരുന്നു.അവന്റെ വീട്ടുകാരുമായി നല്ല അടുപ്പവും ആയിരുന്നു.അവനെ ആദ്യമായി കടൽ കാണിച്ചു കൊടുത്തത് പോലും ഞാനാണ്.ഞാൻ നാട്ടിൽ പോകുമ്പോൾ ചിലപ്പോൾ ഒന്നിച്ചു വരാറുണ്ട്.


അവന്റെ ഒരുബാല്യ കാല സുഹൃത്ത് ഉണ്ടു..രുദ്രപ്പ..ഇവരുടെ കൃഷിയും മറ്റ് സഹായങ്ങളും ഒക്കെ ചെയ്തു അവരുടെ വീട്ടിൽ  എപ്പോഴും ഉണ്ടാകും.ഞാനും അവനുമായി കമ്പനി ആണ്. ഡിക് സൻ ഇല്ലാത്ത അവസരങ്ങളിൽ നമ്മൾ ഒന്നിച്ചു പല പരിപാടികളും നടത്താറുണ്ട്..


നാട്ടിൽ നിന്നും വരുമ്പോൾ കൊണ്ട് വരുന്ന സാധനങ്ങൾ ഒരു ഭാഗം അവനും കൊടുക്കും.നാട്ടിൽ പോകുമ്പോൾ അവനും പച്ചക്കറിയും മുന്തിരിയും ഒക്കെ കൃഷി സ്ഥലത്ത് നിന്നും എ ത്തിച്ച് തരും..നല്ല ഫ്രഷ് സാധനങ്ങൾ.

...


അങ്ങിനെ  കൂട്ടായപ്പോൾ ബാംഗ്ലൂരിൽ നമ്മൾ ഒഴിവ് ദിവസം കറങ്ങാൻ പോകും. ഡിക്സന്റെ  വീട്ടിൽ അന്നേരം ഒരു 800 കാർ ഉണ്ടു..കൂട്ടത്തിൽ രുദ്രപ്പക്ക് മാത്രേ ലൈസൻസ് ഉള്ളൂ എങ്കിലും ഡിക്‌സൺ ഓടിക്കും.അങ്ങിനെ ഞമ്മള് അഞ്ചാറു കൊല്ലം പൊളിച്ചു...



ബാംഗ്ലൂർ വിട്ട് കൊച്ചിയിൽ ആയപ്പോൾ  കത്തുകൾ മുഖേന ബന്ധം തുടർന്നു...ഇടക്ക് ബാംഗ്ലൂർ വന്നും അവൻ കൊച്ചിക്ക് വന്നും അടിച്ചു പൊളിച്ചു... മലേഷ്യ പോയപ്പോഴും ഫോണിൽ കൂടി   ചങ്ങാത്തം തുടർന്ന് കൊണ്ടിരുന്നു. .... 


എൻറെ കല്യാണത്തിന് അവനും രുദ്രപ്പയും വന്നിരുന്നു...കാലം കടന്നു പോയി.ലീവിന് വന്നാൽ ഒന്നുകിൽ ബാംഗ്ലൂരിൽ അല്ലേൽ തലശേരിയിൽ നമ്മൾ കണ്ടുമുട്ടി.


അങ്ങിനെ ഒരു അവധിക്കാലത്ത് നാട്ടിൽ എത്തിയപ്പോൾ   

ഡിക്ക്‌സൻ വിളിച്ചു.. 


ബാംഗ്ലൂർ ക്ക് ചെല്ലാൻ...ജിനി,അവന്റെ പെങ്ങളുടെ എൻഗേജ് മെന്റ്...ഡേറ്റ് നോക്കി ബസ് ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി ടിക്കറ്റ് കിട്ടിയില്ല...പകൽ യാത്രക്ക് കിട്ടി.ഒരു ദിവസം മുന്നേ പോകാൻ...


കഷ്ടകാലത്തിന് ബസ് പഞ്ചരായി..ബാംഗ്ലൂർ ആറുമണിക്ക് എത്തേണ്ട ബസ് ഒൻപത്  മണിയായി..   മുൻപ്  ദൂരെ ആയിരുന്ന   ഡിക്സ ന്റെയും റുദ്രപ്പയുടെയും വീടും ഇപ്പൊൾ  അടുത്തടുത്ത് തന്നെ ആയിരുന്നു.. ‌‍ഡിക്‌സൺ ഫ്ളാറ്റ് എടുത്തത് രുദ്രപ്പയുടെ വീട്ടിന് അടുത്ത്.സിറ്റിയിൽ നിന്നും 25 km അകലെ...


 ബസ് ഇറങ്ങി ഞാൻ ഡിക്സനേ വിളിച്ചില്ല അവൻ കല്യാണ ഓട്ടത്തിൽ ആണെങ്കിലോ? രുദ്രപ്പയെ വിളിച്ചു...


അവൻ പറഞ്ഞു .. "എടാ ചെറിയ തിരക്കിലാണ്...ഇപ്പൊൾ 9.20 ന്  സിറ്റിയിൽ നിന്നും  ലാസ്റ്റ്  ബസ് ഉണ്ടു. ഓട്ടോ ഒന്നും ഇൗ സമയത്ത്  വരില്ല.. അത് കൊണ്ട്  അതിൽ കയറിയാൽ പത്ത് പത്തെ കാലിന് ഇവിടെ എത്താം..സ്റ്റോപ്പിൽ അവൻ വെയിറ്റ് ചെയ്യാം എന്നും."


സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ രുദ്രപ്പാ ഉണ്ടു...അവൻ ഓടി വന്നു കെട്ടിപിടിച്ചു...എൻറെ കയ്യിൽ നിന്നും ബാഗ്  വാങ്ങി നടന്നു...നമ്മൾ ഓരോരോ കാര്യങ്ങൽ പറഞ്ഞു ചിരിച്ചു കൊണ്ടു നടന്നു.കൂടുതലും നമ്മളുടെ പഴയ കഥകൾ.


വലിയ റോഡ് കഴിഞ്ഞു ഒരു ജംഗ്ഷൻ എത്തിയപ്പോ അവൻ നിന്നു... മുന്നിൽ  ചെറിയ ഒരു റോഡാണ് ഫ്ലാറ്റിൽ പോകാനുള്ളത്, എന്ന് ബോർഡ് അവിടെ  സ്ഥാപിച്ചിട്ടുണ്ട്


അപ്പൊ റുദ്രപ്പാ പറഞ്ഞു ..

".ഇതിലെ അങ്ങ് പോയാൽ മതി ..അത്  ഫ്ലാറ്റിൽ പോകാൻ മാത്രമുള്ളതാണ്.ഞാൻ അങ്ങോട്ടേക്ക് ഇപ്പൊ വരുന്നില്ല... സമയം  ഒരു പാട് ആയില്ലേ..."


"ഇതൊക്കെ ഒരു സമയം ആണോ? ഇതിലും താമസിച്ചു നമ്മൾ എന്തൊക്കെ ചെയ്തതാ..."


അവൻ ഇതുകേട്ട് ചിരിച്ചു.


ഇടതു വശത്തെ വീട് കാണിച്ചിട്ട് പറഞ്ഞു "ഇതാണ് എന്റെ വീട്. ഞാൻ അങ്ങോട്ട് പോകട്ടെ..."


ഞാൻ അവനു വേണ്ടി കൊണ്ട് വന്ന ഡ്രെസ്സും സ്വീട്സും ബാഗ് വാങ്ങി അതിൽ നിന്നും എടുത്തു അവന്റെ കയ്യിൽ വെച്ച് കൊടുത്തു..അവൻ അതും വാങ്ങി നന്ദി പറഞ്ഞു  വീട്ടിൽ കയറി കോളിംഗ് ബെൽ അടിച്ചു ..വാതിൽ തുറന്നു എന്ന് തോന്നിയപ്പോൾ ഞാൻ  മുന്നോട്ടു നടന്നു.


ഫ്ളാറ്റിന്റെ ബെൽ അടിച്ച്  കാത്തു നിന്നു.വാതിൽ തുറന്ന   ‌‍ഡിക്‌സൻ  എന്നെ കണ്ട് അന്തിച്ചു നോക്കി...


"എടാ നിനക്ക് ഇൗ സ്ഥലം അറിയായിരിന്നോ?എത്ര സമയമായി നിന്നെ try ചെയ്യുന്നു.. ഫോൺ ഔട്ട് ഓഫ് കവറേജ്..."


"അത് നിന്നെ ബുദ്ധിമുട്ടി കാതെ എത്താൻ പറ്റുമോ എന്ന് നോക്കി യത..."


"പിന്നെ റുദ്രപ്പ..."


"അതേ അവന്റെ വീട് താഴെ അ ജംഗ്ഷനിൽ ആണ്...നിനക്ക് അറിയായിരുന്നൂ അല്ലേ??   അതെങ്ങിനെ?.നമ്മൾ അവിടെ ഇതുവരെ  പോയിട്ടില്ലല്ലോ? പിന്നെ...,"


"അല്ലടാ ബസ് സ്റ്റോപ്പിൽ അവൻ വന്നിരുന്നു..."


ഡിക്‌സന് ഞെട്ടുന്നത് കണ്ടു...അവന്റെ മുഖം വിളറി വെളുത്ത് ഒരു മാതിരിയായി...


എനിക്ക് ഒന്നും മനസ്സിലായില്ല.


"നീ വാ...നിനകൊക്കെ അപ്പുറത്തെ ഫ്ളാറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്..അവൻ എന്നെയും വിളിച്ചു വേഗം നടന്നു.."


പോകുമ്പോൾ  അവൻ  വിറയലോടെ പറഞ്ഞു 


"രുദ്രപ്പയെ കണ്ടത് പപ്പയോടും മമ്മിയോടും ജിനിയോടും പറയരുത്"


"അവൻ ഇപ്പൊ ഇല്ല...രണ്ടു മാസം മുന്നേ മരിച്ചു പോയി...ആക്സിഡന്റ് ആയിരുന്നു"


ഇപ്പൊൾ ഞെട്ടി വിളറി വെളുത്ത് ഞാൻ നിന്ന് പോയി.... അപ്പൊ എൻറെ ഫോൺ അറ്റൻഡ് ചെയ്തു വഴി പറഞ്ഞു തന്നത് ,എന്നെ കെട്ടിപിടിച്ചു സ്വീകരിച്ചത് , എൻറെ ബാഗ് പിടിച്ചു എന്നെ ഇതുവരെ എത്തിച്ചത് ആരു?

ഞാൻ കൊടുത്ത സമ്മാനങ്ങള് മായി ആ വീട്ടിലേക്ക് കയറി പോയത് ആരു?


വിറയലോടെ ഞാൻ അവനോടു ചോദിച്ചു.


." ഡിക്സ എന്നിട്ട് നീ എന്നോട് ഒരു വിവരം ഇതുവരെ പറഞ്ഞില്ലല്ലോ..."


"നിനക്ക് ഷോക് ആകണ്ടാ എന്ന് കരുതിയ ....വന്നിട്ട് സാവധാനം പറയാം എന്ന് കരുതി..ഇനി അത് വേണ്ടല്ലോ"


"ഒരിക്കൽ വഴി തെറ്റിയ എന്നെയും ഇത് പോലെ അവൻ ജിഗണിയിൽ നിന്നും ഫ്ലാറ്റിൽ എത്തിച്ചു...പപ്പയും മമ്മിയും വിശ്വസിച്ചില്ല...ജിനിക്ക് ചെറിയ വിശ്വാസം ഉണ്ട്...ഫ്ലാറ്റിൽ കുടുങ്ങിയ അവളെ ഒരിക്കൽ വാതിൽ തുറന്ന് കൊടുത്തു പുറത്ത് എത്തിച്ചു,".


" അവൻ കൂടുതൽ  ഇഷ്ട്ടപെട്ട പലർക്കും അനുഭവം ഉണ്ടു എന്ന് പറഞ്ഞു കേൾക്കുന്നു....പക്ഷേ വീട്ടിൽ ജിനി ഒഴിച്ച് ആരും വിശ്വസിക്കില്ല..."


അന്ന് രാത്രി ഞാനും ഡിക്സനും അവന്റെ കാര്യങ്ങൽ മാത്രമാ സംസാരിച്ചതും.. അവന്റെ 800 കാർ ആക്സിഡന്റ് ആയാണ് രുദ്രപ്പ്‌   അകലങ്ങളിൽ പോയി മറഞ്ഞതുംം..


രണ്ടു ദിവസം കഴിഞ്ഞ് ബാംഗ്ലൂർ നിന്നും മടങ്ങും വരെ ഒരു തരം വിറയൽ ആയിരുന്നു...പലപ്പോഴും

ആകാംഷയോടെ തിരിഞ്ഞു നോക്കി. രുദ്റപ്പ എൻറെ കൂടെ എന്നെയും പിൻതുടർന്ന് സഹായത്തിനു എത്തുന്നുണ്ടോ എന്ന് അറിയാൻ.......


പകൽ അവന്റെ വീടിന്റെ മുന്നിൽ കൂടി വരുമ്പോൾ  ഇന്നലെ രാത്രി അവൻ കയറി പോയ   വീടായി  തോന്നിയില്ല .കൈവീശി കാണിക്കാൻ അവൻ അവിടെ ഉണ്ടോ എന്നും പാളി  നോക്കി. ആൾ പാർപില്ലതെ പൊടി പിടിച്ചു കിടക്കുന്ന അവിടെ അവൻ മാത്രം ഒളിച്ചിരിക്കുന്നു എന്ന് വിശ്വസിച്ച് മുന്നോട്ട് നടന്നു..ഇനി എന്നെങ്കിലും അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെടും എന്ന വിശ്വാസത്തിൽ.... 


പിന്നെ ഞാൻ അവനെ സ്വപ്നത്തില് പോലും ഇതുവരെ കണ്ടിട്ടേയില്ല....


  ഡിക്സൻ   എന്ന  എൻറെ പ്രിയ സുഹൃത്തിനെയും കൂട്ടി കൊണ്ട് പോയത് പിന്നീട് അതേ റുദ്റപ്പ ആയിരുന്നു...അതേ സ്ഥലത്ത് വെച്ച് ഒരാക്‌സൈഡൻറിൽ  

ഡിക്സൻ  മരിച്ചപ്പോൾ അവധി കാലത്ത് അവിടെ ചെന്ന എന്നോട്  അവന്റെ പപ്പയും മമ്മിയും പറഞ്ഞിരുന്നു...


."മോനെ പ്രമു.... രുദ്റപ്പാ ഇവിടെ എവിടെ യൊക്കെയോ ഉണ്ടെടാ.....പക്ഷേ നമ്മുടെ മോൻ....."


അവർ അതും പറഞ്ഞു കരഞ്ഞു......ജിനി അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.


(സംഭവം നടന്നതാണെങ്കിലും സ്ഥലവും വ്യക്തികളുടെ പേരും മാറ്റിയിട്ടുണ്ട്)


പ്രമോദ് കുമാർ. കെ. പി

സ്ത്രീശക്തി

 

സ്ത്രീശാക്തീകരണത്തെ കുറിച്ചോ നവോത്ഥാനത്തെ കുറിച്ചല്ല പറയുന്നത്..കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ നടന്ന ഒരു" ജീവിത സമര"ത്തിലെ ചില സ്ത്രീ ശക്തിയെ കുറിച്ചാണ്..അവകാശ സമരത്തിന്റെ ഫലം എന്താകുമെന്ന് ഒരു ഉറപ്പും ഇല്ലാഞ്ഞിട്ടും നമ്മളെ ഒക്കെ വിശ്വസിച്ചു സമരപന്തലിൽ മൂന്ന് സ്ത്രീ സഖാക്കൾ ഉണ്ടായിരുന്നു..വിജയം വരെ സമരം ചെയ്യും എന്ന് ഉറപ്പിച്ചു നമ്മുടെ പിന്നിൽ അണിനിരന്ന വർ..പിന്നിൽ ആയിരുന്നില്ല അവർ  നമ്മുടെയൊക്കെ മുന്നിൽ തന്നെ ആയിരുന്നു..



കൂട്ടത്തിൽ ഉണ്ടായിരുന്ന ചില  "ആണുങ്ങൾക്ക്" പോലും തോന്നാത്ത ധൈര്യവും  ഇചഛാശക്തിയും ആത്മ വിശ്വാസവും കൈമുതലായുള്ള വർ..സമരം പരാജയപ്പെട്ടു ജോലി പോയാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന്  ഇൗ ജോലി  ആവശ്യമില്ലാത്ത  ,ഇത് കൊണ്ട് "ജീവിക്കേണ്ടി" പോലും  വരാത്ത എത്രയോ പേര് സമരത്തിൽ നിന്നും മാറിനിൽക്കുംപോൾ നമുക്ക് ജീവിക്കണമെങ്കിൽ ഇൗ ജോലി തന്നെ വേണം അതും നമ്മൾ ചോദിക്കുന്ന ന്യായമായ ആവശ്യങ്ങൾ കിട്ടിയാൽ മാത്രമേ ഇനി   ഇവിടെ ജോലി ചെയ്തിട്ടും കാര്യമുള്ളൂ എന്ന് ചങ്കുറപ്പോടെ പറഞ്ഞവർ.


സമരം നീണ്ടു പോകും തോറും ശരീരത്തിലും മനസ്സിലും  ആകുലതകൾ കൊണ്ടുള്ള  മാറ്റങ്ങൾ കണ്ടു നീറി നിൽക്കാതെ "don't worry be Happy "ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എത്ര അനുഭവിച്ചത് ആണ് എന്ന് പറഞ്ഞു സമാശ്വസിപ്പിച്ച ഭാര്യ.. സ്വദേശത്തും വിദേശത്തും ഉണ്ടായ "അനീതി"യിൽ പ്രതിക്ഷേധിച്ച് ജോലി കളഞ്ഞു വന്നവനു ഇതൊക്കെ എന്ത് എന്നൊരു" ധ്വനി" കൂടി  അതിലുണ്ടായിരുന്നു.അതായിരുന്നു പിന്നീടുള്ള ധൈര്വവും....



 ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും വഴി അടഞ്ഞു പോയി പകച്ചു നിന്നിട്ടുണ്ട്..അവിടെ നിന്നൊക്കെ പുതിയൊരു വഴി വെട്ടിതെളിക്കുവാൻ ഇൗ ഒരു സപ്പോർട്ട്   കുറെയേറെ ധൈര്യം തന്നിട്ടുമുണ്ട്.വഴികൾ തുറന്നിട്ടുമുണ്ട്.


 കമ്പനിയിൽ നിന്നും സമരം കാരണം സ്റ്റൈപ്പൻഡ് കിട്ടാതെ "പട്ടിണി"യിൽ ആയി  പോയ സഹജീവികൾക്ക് അരിയും പലവ്യഞ്ഞനങ്ങളുമായി  പോകുമ്പോൾ  വഴി തടയലുമായി ബന്ധപ്പെട്ട്  സമരക്കാർ തടഞ്ഞത് കൊണ്ട്  പ്രതിക്ഷേധിച്ച് പിന്നെ ആവശ്യം പറഞ്ഞു കെഞ്ചി അവർക്ക് അന്നം എത്തിച്ച" "ചേച്ചിയെ" കുറിച്ചും സൂചിപ്പിക്കട്ടെ. അത് നമ്മൾക്കും സമരംകാരണം പട്ടിണി കിടക്കുന്നവരെ കുറിച്ച് മനസ്സിലാക്കുവാനും സഹായം എത്തിക്കുവാനും പ്രചോദനം നൽകി.


സമരത്തിന്റെ ഓരോ ദിവസവും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കുകയും  ആശ്വസിപ്പിക്കുകയും പിന്തുണ നൽകി വീട്ടിൽ നിന്നും ഇറങ്ങാതെ  നമുക്കൊപ്പം മൗനമായി  നിന്ന് സമരത്തിന് പിന്തുണ നൽകിയ" ചേച്ചി"മാരും "അനിയത്തി "കുട്ടികളും....അവരെയും മറക്കുന്നില്ല.


സ്വാർത്ഥമായ കാര്യത്തിന് വേണ്ടി  ഒരിക്കൽ പോലും പ്രാർത്ഥന ചെയ്യാത്ത എനിക്കും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ച " പെങ്ങളൂട്ടി" യും ...പ്രാർഥന ലക്ഷ്യം കണ്ടപ്പോൾ അവർ ആശ്വസിച്ചു കാണണം..വിശ്വസിക്കുന്ന ദൈവം ചതിച്ചില്ല  എന്ന്..


എല്ലാറ്റിനുമുപരി സമരം ആർക്കും പരുക്കുകൾ ഇല്ലാതെ  അവസാനിപ്പിക്കുവാൻ വേണ്ടി ആത്മാർത്ഥമായ  ശ്രമങ്ങൾ നടത്തിയതും സ്ത്രീകൾ തന്നെയായിരുന്നു.


ജോലി ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നു ധൈര്യം തന്ന പഴയ എംഡി യുംം സ്ത്രീ തന്നെ ആയിരുന്നു..


സമരപന്തലിൽ കുറഞ്ഞ ബഡ്ജററിൽ ഭക്ഷണം എത്തിച്ചതും കുടുംബശ്രീ  ചേച്ചിമാർ തന്നെയായിരുന്നു


ഇതൊക്കെ തന്നെയാണ് എനിക്ക് ബോധ്യപ്പെട്ട എനിക്കിടയിലെ സ്ത്രീശക്തി...റോഡിൽ അണിനിരന്നു പ്രതിക്ഷേധം രേഖപ്പെടുത്തുന്നതിന് ,നാമജപം നടത്തുന്നതിന് ഒക്കെ മുകളിൽ ഞാൻ കാണുന്നതും ഇതൊക്കെ മാത്രമാണ്. എന്റെ അനുഭവത്തിൽ ഉള്ളത് മാത്രം


പ്ര .മോ. ദി .സം

എൽഡിഎഫ് വരും എല്ലാം ശരിയാകും

 എൽഡിഎഫ് വരും എല്ലാം ശരിയാകും


നഗരത്തിലെ തന്നെ വലിയ ആശുപത്രിയിൽ കയറുമ്പോൾ


ചെറിയൊരു ഭയം പിടികൂടിയിരുന്നു...പോരാത്തതിന് രാവിലെ സ്കാനിംഗ് മിഷനിൽ "കയറിയിറങ്ങിയതു" കൊണ്ട് തലക്കകത്ത് അതിൻറെ മൂളൽ ഇപ്പോഴും ഉള്ളത് പോലെ....


പതിവ് തിരക്കുകളും ബഹളങ്ങളും ഇല്ലാത്തത് കൊണ്ട് ചോദിച്ചതിന് ഒക്കെ കൃത്യമായ ശാന്തമായ മറുപടി കിട്ടി.


ഡോക്ടർ സുഹൃത്തും സഹപാഠിയും ആയതിനാൽ ഒരു ഫോൺ കോളിൽ  പലരെയും മറികടന്ന് അകത്ത് കടക്കാൻ പറ്റി.


വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു എങ്കിലും അവന്റെ കണ്ണുകൾ സ്ക്രീനിൽ തന്നെയായിരുന്നു..മുഖത്ത് ഭാവങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു.


"ഇടതു സൈഡിലെ ഞരമ്പിന് അല്പം ക്ഷതം ഉണ്ടു...അത് കൊണ്ട്   രക്തത്തിന്റെ ........

 അതിനു തൊട്ടപ്പുറത്ത് നിൽക്കുന്ന.....അങ്ങിനെ തലക്കുള്ളിലെ പല ഭാഗങ്ങളിലും ഉണ്ടായ പ്രശ്നങ്ങൾ  അവൻ വിവരിച്ചു തന്നു..."


"അപ്പോ കുഞ്ഞനന്തൻ മാഷ് പറഞ്ഞത് പോലെയല്ല എന്റെ തലക്കകത്ത് വല്ലതുമുണ്ട്.."


 അസ്ഥാനത്താണെങ്കിലും എന്റെ തമാശ കേട്ട് അവൻ പൊട്ടിച്ചിരിച്ചു...കൂടെ ഞാനും..ചിരിക്കിടയിലും കണ്ണീരിന്റെ നനവ് കണ്ടത് കൊണ്ടോ എന്തോ അവൻ പറഞ്ഞു...


"ഡോണ്ട് വറി...എല്ലാം ശരിയാകും"


"അതിന് ഇനിയും എല്ഡിഎഫ് വരണ്ടേ...."


പരിസരം മറന്ന് വീണ്ടും അവൻ പൊട്ടിച്ചിരിച്ചു...


കുറിച്ച് തന്ന മരുന്ന് ശീട്ടുമായി പുറത്തേക്കിറങ്ങുമ്പോൾ അവൻ എഴുന്നേറ്റ് വന്നു കെട്ടിപിടിച്ച് യാത്രയാക്കിയത് എന്തിനെന്ന് മനസ്സിലായില്ല...അതൊരിക്കലും പതിവില്ലാത്തതായിരുന്നു..

.കഥ:പ്രമോദ് കുമാർ കൃഷ്ണപുരം