Friday, March 5, 2021

പ്രേതം

 പ്രേതം ഉണ്ടോ?

എൻറെ ഒരനുഭവം പറയാം.. 

ഡിക്സൻ..ഞാൻ ആദ്യമായി ബാംഗ്ലൂരിൽ പോയപ്പോൾ മുതൽ ഉള്ള സുഹൃത്ത് ആയിരുന്നു.


 നമ്മൾ കൂട്ടുകാർ താമസിക്കുന്നതിന് അപ്പുറത്തെ വീട്..നമ്മൾ മലയാളി ആയത് കൊണ്ട് സൗഹൃദം ആരംഭിച്ചു തുടങ്ങിയ പ്രവാസി മലയാളി.അവിടെ തന്നെ ജനിച്ചു  വളർന്നു കേരളം അധികം കണ്ടിട്ടില്ലാത്ത മലയാളി. ഇപ്പൊ ജീവിച്ചിരിപ്പില്ല.. അഞ്ചാറു കൊല്ലം മുൻപ് ഒരപകടത്തിൽ മരിച്ചു പോയി.


നമ്മൾ ആത്മാ


ർത്ഥ സുഹൃത്തുക്കൾ ആയിരുന്നു.അവന്റെ വീട്ടുകാരുമായി നല്ല അടുപ്പവും ആയിരുന്നു.അവനെ ആദ്യമായി കടൽ കാണിച്ചു കൊടുത്തത് പോലും ഞാനാണ്.ഞാൻ നാട്ടിൽ പോകുമ്പോൾ ചിലപ്പോൾ ഒന്നിച്ചു വരാറുണ്ട്.


അവന്റെ ഒരുബാല്യ കാല സുഹൃത്ത് ഉണ്ടു..രുദ്രപ്പ..ഇവരുടെ കൃഷിയും മറ്റ് സഹായങ്ങളും ഒക്കെ ചെയ്തു അവരുടെ വീട്ടിൽ  എപ്പോഴും ഉണ്ടാകും.ഞാനും അവനുമായി കമ്പനി ആണ്. ഡിക് സൻ ഇല്ലാത്ത അവസരങ്ങളിൽ നമ്മൾ ഒന്നിച്ചു പല പരിപാടികളും നടത്താറുണ്ട്..


നാട്ടിൽ നിന്നും വരുമ്പോൾ കൊണ്ട് വരുന്ന സാധനങ്ങൾ ഒരു ഭാഗം അവനും കൊടുക്കും.നാട്ടിൽ പോകുമ്പോൾ അവനും പച്ചക്കറിയും മുന്തിരിയും ഒക്കെ കൃഷി സ്ഥലത്ത് നിന്നും എ ത്തിച്ച് തരും..നല്ല ഫ്രഷ് സാധനങ്ങൾ.

...


അങ്ങിനെ  കൂട്ടായപ്പോൾ ബാംഗ്ലൂരിൽ നമ്മൾ ഒഴിവ് ദിവസം കറങ്ങാൻ പോകും. ഡിക്സന്റെ  വീട്ടിൽ അന്നേരം ഒരു 800 കാർ ഉണ്ടു..കൂട്ടത്തിൽ രുദ്രപ്പക്ക് മാത്രേ ലൈസൻസ് ഉള്ളൂ എങ്കിലും ഡിക്‌സൺ ഓടിക്കും.അങ്ങിനെ ഞമ്മള് അഞ്ചാറു കൊല്ലം പൊളിച്ചു...



ബാംഗ്ലൂർ വിട്ട് കൊച്ചിയിൽ ആയപ്പോൾ  കത്തുകൾ മുഖേന ബന്ധം തുടർന്നു...ഇടക്ക് ബാംഗ്ലൂർ വന്നും അവൻ കൊച്ചിക്ക് വന്നും അടിച്ചു പൊളിച്ചു... മലേഷ്യ പോയപ്പോഴും ഫോണിൽ കൂടി   ചങ്ങാത്തം തുടർന്ന് കൊണ്ടിരുന്നു. .... 


എൻറെ കല്യാണത്തിന് അവനും രുദ്രപ്പയും വന്നിരുന്നു...കാലം കടന്നു പോയി.ലീവിന് വന്നാൽ ഒന്നുകിൽ ബാംഗ്ലൂരിൽ അല്ലേൽ തലശേരിയിൽ നമ്മൾ കണ്ടുമുട്ടി.


അങ്ങിനെ ഒരു അവധിക്കാലത്ത് നാട്ടിൽ എത്തിയപ്പോൾ   

ഡിക്ക്‌സൻ വിളിച്ചു.. 


ബാംഗ്ലൂർ ക്ക് ചെല്ലാൻ...ജിനി,അവന്റെ പെങ്ങളുടെ എൻഗേജ് മെന്റ്...ഡേറ്റ് നോക്കി ബസ് ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി ടിക്കറ്റ് കിട്ടിയില്ല...പകൽ യാത്രക്ക് കിട്ടി.ഒരു ദിവസം മുന്നേ പോകാൻ...


കഷ്ടകാലത്തിന് ബസ് പഞ്ചരായി..ബാംഗ്ലൂർ ആറുമണിക്ക് എത്തേണ്ട ബസ് ഒൻപത്  മണിയായി..   മുൻപ്  ദൂരെ ആയിരുന്ന   ഡിക്സ ന്റെയും റുദ്രപ്പയുടെയും വീടും ഇപ്പൊൾ  അടുത്തടുത്ത് തന്നെ ആയിരുന്നു.. ‌‍ഡിക്‌സൺ ഫ്ളാറ്റ് എടുത്തത് രുദ്രപ്പയുടെ വീട്ടിന് അടുത്ത്.സിറ്റിയിൽ നിന്നും 25 km അകലെ...


 ബസ് ഇറങ്ങി ഞാൻ ഡിക്സനേ വിളിച്ചില്ല അവൻ കല്യാണ ഓട്ടത്തിൽ ആണെങ്കിലോ? രുദ്രപ്പയെ വിളിച്ചു...


അവൻ പറഞ്ഞു .. "എടാ ചെറിയ തിരക്കിലാണ്...ഇപ്പൊൾ 9.20 ന്  സിറ്റിയിൽ നിന്നും  ലാസ്റ്റ്  ബസ് ഉണ്ടു. ഓട്ടോ ഒന്നും ഇൗ സമയത്ത്  വരില്ല.. അത് കൊണ്ട്  അതിൽ കയറിയാൽ പത്ത് പത്തെ കാലിന് ഇവിടെ എത്താം..സ്റ്റോപ്പിൽ അവൻ വെയിറ്റ് ചെയ്യാം എന്നും."


സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ രുദ്രപ്പാ ഉണ്ടു...അവൻ ഓടി വന്നു കെട്ടിപിടിച്ചു...എൻറെ കയ്യിൽ നിന്നും ബാഗ്  വാങ്ങി നടന്നു...നമ്മൾ ഓരോരോ കാര്യങ്ങൽ പറഞ്ഞു ചിരിച്ചു കൊണ്ടു നടന്നു.കൂടുതലും നമ്മളുടെ പഴയ കഥകൾ.


വലിയ റോഡ് കഴിഞ്ഞു ഒരു ജംഗ്ഷൻ എത്തിയപ്പോ അവൻ നിന്നു... മുന്നിൽ  ചെറിയ ഒരു റോഡാണ് ഫ്ലാറ്റിൽ പോകാനുള്ളത്, എന്ന് ബോർഡ് അവിടെ  സ്ഥാപിച്ചിട്ടുണ്ട്


അപ്പൊ റുദ്രപ്പാ പറഞ്ഞു ..

".ഇതിലെ അങ്ങ് പോയാൽ മതി ..അത്  ഫ്ലാറ്റിൽ പോകാൻ മാത്രമുള്ളതാണ്.ഞാൻ അങ്ങോട്ടേക്ക് ഇപ്പൊ വരുന്നില്ല... സമയം  ഒരു പാട് ആയില്ലേ..."


"ഇതൊക്കെ ഒരു സമയം ആണോ? ഇതിലും താമസിച്ചു നമ്മൾ എന്തൊക്കെ ചെയ്തതാ..."


അവൻ ഇതുകേട്ട് ചിരിച്ചു.


ഇടതു വശത്തെ വീട് കാണിച്ചിട്ട് പറഞ്ഞു "ഇതാണ് എന്റെ വീട്. ഞാൻ അങ്ങോട്ട് പോകട്ടെ..."


ഞാൻ അവനു വേണ്ടി കൊണ്ട് വന്ന ഡ്രെസ്സും സ്വീട്സും ബാഗ് വാങ്ങി അതിൽ നിന്നും എടുത്തു അവന്റെ കയ്യിൽ വെച്ച് കൊടുത്തു..അവൻ അതും വാങ്ങി നന്ദി പറഞ്ഞു  വീട്ടിൽ കയറി കോളിംഗ് ബെൽ അടിച്ചു ..വാതിൽ തുറന്നു എന്ന് തോന്നിയപ്പോൾ ഞാൻ  മുന്നോട്ടു നടന്നു.


ഫ്ളാറ്റിന്റെ ബെൽ അടിച്ച്  കാത്തു നിന്നു.വാതിൽ തുറന്ന   ‌‍ഡിക്‌സൻ  എന്നെ കണ്ട് അന്തിച്ചു നോക്കി...


"എടാ നിനക്ക് ഇൗ സ്ഥലം അറിയായിരിന്നോ?എത്ര സമയമായി നിന്നെ try ചെയ്യുന്നു.. ഫോൺ ഔട്ട് ഓഫ് കവറേജ്..."


"അത് നിന്നെ ബുദ്ധിമുട്ടി കാതെ എത്താൻ പറ്റുമോ എന്ന് നോക്കി യത..."


"പിന്നെ റുദ്രപ്പ..."


"അതേ അവന്റെ വീട് താഴെ അ ജംഗ്ഷനിൽ ആണ്...നിനക്ക് അറിയായിരുന്നൂ അല്ലേ??   അതെങ്ങിനെ?.നമ്മൾ അവിടെ ഇതുവരെ  പോയിട്ടില്ലല്ലോ? പിന്നെ...,"


"അല്ലടാ ബസ് സ്റ്റോപ്പിൽ അവൻ വന്നിരുന്നു..."


ഡിക്‌സന് ഞെട്ടുന്നത് കണ്ടു...അവന്റെ മുഖം വിളറി വെളുത്ത് ഒരു മാതിരിയായി...


എനിക്ക് ഒന്നും മനസ്സിലായില്ല.


"നീ വാ...നിനകൊക്കെ അപ്പുറത്തെ ഫ്ളാറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്..അവൻ എന്നെയും വിളിച്ചു വേഗം നടന്നു.."


പോകുമ്പോൾ  അവൻ  വിറയലോടെ പറഞ്ഞു 


"രുദ്രപ്പയെ കണ്ടത് പപ്പയോടും മമ്മിയോടും ജിനിയോടും പറയരുത്"


"അവൻ ഇപ്പൊ ഇല്ല...രണ്ടു മാസം മുന്നേ മരിച്ചു പോയി...ആക്സിഡന്റ് ആയിരുന്നു"


ഇപ്പൊൾ ഞെട്ടി വിളറി വെളുത്ത് ഞാൻ നിന്ന് പോയി.... അപ്പൊ എൻറെ ഫോൺ അറ്റൻഡ് ചെയ്തു വഴി പറഞ്ഞു തന്നത് ,എന്നെ കെട്ടിപിടിച്ചു സ്വീകരിച്ചത് , എൻറെ ബാഗ് പിടിച്ചു എന്നെ ഇതുവരെ എത്തിച്ചത് ആരു?

ഞാൻ കൊടുത്ത സമ്മാനങ്ങള് മായി ആ വീട്ടിലേക്ക് കയറി പോയത് ആരു?


വിറയലോടെ ഞാൻ അവനോടു ചോദിച്ചു.


." ഡിക്സ എന്നിട്ട് നീ എന്നോട് ഒരു വിവരം ഇതുവരെ പറഞ്ഞില്ലല്ലോ..."


"നിനക്ക് ഷോക് ആകണ്ടാ എന്ന് കരുതിയ ....വന്നിട്ട് സാവധാനം പറയാം എന്ന് കരുതി..ഇനി അത് വേണ്ടല്ലോ"


"ഒരിക്കൽ വഴി തെറ്റിയ എന്നെയും ഇത് പോലെ അവൻ ജിഗണിയിൽ നിന്നും ഫ്ലാറ്റിൽ എത്തിച്ചു...പപ്പയും മമ്മിയും വിശ്വസിച്ചില്ല...ജിനിക്ക് ചെറിയ വിശ്വാസം ഉണ്ട്...ഫ്ലാറ്റിൽ കുടുങ്ങിയ അവളെ ഒരിക്കൽ വാതിൽ തുറന്ന് കൊടുത്തു പുറത്ത് എത്തിച്ചു,".


" അവൻ കൂടുതൽ  ഇഷ്ട്ടപെട്ട പലർക്കും അനുഭവം ഉണ്ടു എന്ന് പറഞ്ഞു കേൾക്കുന്നു....പക്ഷേ വീട്ടിൽ ജിനി ഒഴിച്ച് ആരും വിശ്വസിക്കില്ല..."


അന്ന് രാത്രി ഞാനും ഡിക്സനും അവന്റെ കാര്യങ്ങൽ മാത്രമാ സംസാരിച്ചതും.. അവന്റെ 800 കാർ ആക്സിഡന്റ് ആയാണ് രുദ്രപ്പ്‌   അകലങ്ങളിൽ പോയി മറഞ്ഞതുംം..


രണ്ടു ദിവസം കഴിഞ്ഞ് ബാംഗ്ലൂർ നിന്നും മടങ്ങും വരെ ഒരു തരം വിറയൽ ആയിരുന്നു...പലപ്പോഴും

ആകാംഷയോടെ തിരിഞ്ഞു നോക്കി. രുദ്റപ്പ എൻറെ കൂടെ എന്നെയും പിൻതുടർന്ന് സഹായത്തിനു എത്തുന്നുണ്ടോ എന്ന് അറിയാൻ.......


പകൽ അവന്റെ വീടിന്റെ മുന്നിൽ കൂടി വരുമ്പോൾ  ഇന്നലെ രാത്രി അവൻ കയറി പോയ   വീടായി  തോന്നിയില്ല .കൈവീശി കാണിക്കാൻ അവൻ അവിടെ ഉണ്ടോ എന്നും പാളി  നോക്കി. ആൾ പാർപില്ലതെ പൊടി പിടിച്ചു കിടക്കുന്ന അവിടെ അവൻ മാത്രം ഒളിച്ചിരിക്കുന്നു എന്ന് വിശ്വസിച്ച് മുന്നോട്ട് നടന്നു..ഇനി എന്നെങ്കിലും അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെടും എന്ന വിശ്വാസത്തിൽ.... 


പിന്നെ ഞാൻ അവനെ സ്വപ്നത്തില് പോലും ഇതുവരെ കണ്ടിട്ടേയില്ല....


  ഡിക്സൻ   എന്ന  എൻറെ പ്രിയ സുഹൃത്തിനെയും കൂട്ടി കൊണ്ട് പോയത് പിന്നീട് അതേ റുദ്റപ്പ ആയിരുന്നു...അതേ സ്ഥലത്ത് വെച്ച് ഒരാക്‌സൈഡൻറിൽ  

ഡിക്സൻ  മരിച്ചപ്പോൾ അവധി കാലത്ത് അവിടെ ചെന്ന എന്നോട്  അവന്റെ പപ്പയും മമ്മിയും പറഞ്ഞിരുന്നു...


."മോനെ പ്രമു.... രുദ്റപ്പാ ഇവിടെ എവിടെ യൊക്കെയോ ഉണ്ടെടാ.....പക്ഷേ നമ്മുടെ മോൻ....."


അവർ അതും പറഞ്ഞു കരഞ്ഞു......ജിനി അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.


(സംഭവം നടന്നതാണെങ്കിലും സ്ഥലവും വ്യക്തികളുടെ പേരും മാറ്റിയിട്ടുണ്ട്)


പ്രമോദ് കുമാർ. കെ. പി

No comments:

Post a Comment