Sunday, March 21, 2021

ദി പ്രീസ്റ്റ്

  



പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു വൈദികന്റെ കഥയാണ് പുതുമുഖ സംവിധായകനായ ജോഫിൻ ടീ ചാക്കോ മമ്മൂട്ടിയുടെ നായക വേഷത്തിൽ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.


ഒരു വ്യവസായ കുടുംബത്തിൽ തുടർച്ചയായി നടക്കുന്ന ആത്മഹത്യ യുടെ  കാരണങ്ങൾ ഒരു  ഇൻവെസറ്റിഗേറ്റീവ് മൈൻഡ് ഉള്ള ,അതിനു ഡിപ്പാർട്ട്മെന്റ് സപ്പോർട്ട് കൂടിയുള്ള ഒരു  പുരോഹിതന്റെ അന്വേഷണത്തിൽ കാരണങ്ങൾ  കണ്ടുപിടിച്ചു കൊണ്ടാണ് സിനിമയുടെ തുടക്കം.


അത് കൊണ്ട് തന്നെ ആദ്യ പകുതി വളരെ ത്രിൽ ആയി പോകുന്നുണ്ട്.. ആ അന്വേഷണത്തിനിടയിൽ കണ്ടു മുട്ടുന്ന അനാഥയായ ഒരു കുട്ടിയുടെ സ്വഭാവ വൈകല്യങ്ങൾ മറ്റുള്ളവരിൽ  എങ്ങിനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നും അതിൻറെ കാരണങ്ങൾ എന്താണ് എന്ന അന്വേഷണത്തിലാണ് പിന്നീട്  സിനിമ മുന്നോട്ട് പോകുന്നത്..


കുറെ കാലം വീട്ടിൽ ചെറിയ സ്ക്രീനിൽ സിനിമ കണ്ട് കൊണ്ടിരുന്ന നമ്മൾക്ക് വ്യത്യസ്തമായ ഒരു അനുഭവം ഇൗ സിനിമ തീയറ്ററിൽ മാത്രം നൽകും..ഹൊറർ ഇൻവെസ്ററിഗേഷൻ സിനിമയായ തു കൊണ്ട് തന്നെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊണ്ട്  വല്ലാത്ത ഒരു തരം ഭീതി നമ്മളിൽ ഉണ്ടാക്കുവാൻ രാഹുൽ രാജ് എന്ന സംഗീത സംവിധായകനു  കഴിഞ്ഞിട്ടുണ്ട്.സിനിമയിലെ ഗാനങ്ങളും കൊള്ളാം.കേൾക്കുവാൻ ഇമ്പമുള്ളത് തന്നെ..


തിയേറ്ററിലെ ഇരുട്ടുമുറിയിൽ  സൂപ്പർ സൗണ്ടിൽ ഒരു ക്രൈം ത്രില്ലർ കാണുന്ന ഇഫക്ട് ഒന്നും സ്വീകരണ മുറിയിലെ സൂര്യ വെളിച്ചത്തിൽ ടിവിയിൽ  കിട്ടുകയില്ല കയ്യിലെ ഫോണിൽ ആണെങ്കിൽ  ഒരിക്കലും.അത് കൊണ്ട് ഇൗ ചിത്രം തീയറ്ററിൽ മാത്രം ആസ്വദിക്കുവാൻ പറ്റുന്ന ഒരു ചിത്രം മാത്രമാണ്.


നിഖില വിമൽ എന്ന നായികക്ക് നല്ല ഒരു ബ്രേക്ക് തന്നെ ചിത്രം നൽകും.ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നത് നിഖിലയും പേരറിയാത്ത കുഞ്ഞു നായികയുമാണ്.രമേശ് പിഷാരടി,മധുപാൽ,ടീജി രവി,സാനിയ,നസീർ സംക്രാന്തി,കൊച്ചു പ്രേമൻ,ജഗദീഷ് തുടങ്ങി നല്ലൊരു താരനിര ചിത്രത്തെ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്.


മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്നു എന്നൊക്കെ "ഭീകരമായ" പരസ്യം നൽകി വന്ന സിനിമയിൽ" അപ്രധാനമായ" റോളിൽ  മഞ്ജു വാര്യർ എന്തിന് അഭിനയിച്ചു എന്ന് മനസ്സിലാകുന്നില്ല..പിന്നെ

" വ്യതസ്ത" മായ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം കിട്ടിയത് കൊണ്ടും മമ്മൂട്ടി സിനിമയിൽ ഭാഗം ആകാനുള്ള ആഗ്രഹം കൊണ്ടും കയറി അഭിനയിച്ചത് ആകും.മമ്മൂട്ടിക്കും വലിയ അഭിനയം ഒന്നും കാഴ്ച വേക്കുവാനില്ല..മുഖം മറയ്ക്കുന്ന താടിയും തൊപ്പിയും ശരീരം മറക്കുന്ന കോട്ടും ഇട്ടു മമ്മൂട്ടി എന്തോന്ന് ചെയ്യാൻ...


തിയറ്ററിൽ ഒരു മണി കിലുക്കം ഉണ്ടാക്കുവാൻ ഇൗ കൂട്ട് കെട്ടിനെ കൊണ്ട് സാധിക്കും എന്ന്  നിർമാതാക്കൾ ആയ ആന്റോ ജോസഫിനും ബി ഉണ്ണി കൃഷ്ണനും അറിയാം. അത് കൊണ്ട് ഇവരെ കാസ്റ്റ് ചെയ്തു എന്ന് പറയേണ്ടി വരും.


എല്ലാം തികഞ്ഞ സിനിമ ആണെന്ന് പറയുന്നില്ല ...ന്യൂനതകൾ ഒരുപാട് ഉണ്ട് എങ്കിലും പുതുമുഖ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകരെ പിടിച്ചിരുത്തി രസിപ്പിക്കാൻ ജോഫിൻ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.


പ്ര .മോ.ദി .സം

Monday, March 15, 2021

നദീം ശ്രാവൺ



 മുപ്പതു വർഷങ്ങൾക്കു ശേഷം ഒന്നിച്ചു പഠിച്ചവർ ഒത്തുകൂടിയ ഒരു സായാഹ്നം..പലതരം പരിപാടികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് കൂട്ടത്തിലെ കലാകാരന്മാർ..പാട്ട് പാടി തുടങ്ങിയ ഗായകൻമാർ  മുഴുവൻ പാടിയത് പുത്തൻ ഹിറ്റ് ഗാനങ്ങൾ..ആർക്കും താൽപര്യം തോന്നിയില്ല...പലയിടത്തു നിന്നും വന്നവരെ ആ മലയാളം ഗാനങ്ങൾ ഒന്നും ആകർഷിച്ചത് പോലുമില്ല...അവർ അവരവരുടെ മറ്റു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി..


അന്നേരം ആണ്  "ആഷിഖി " എന്ന ചിത്രത്തിലെ" ധീരെ ധീ രേസെ മേരെ സിന്ദഗി."...എന്ന ഗാനം കൂട്ടുകാരൻ  ആലപിച്ചു തുടങ്ങിയത്.. അതുവരെ പരസ്പരം വർത്തമാനം പറഞ്ഞും ഫോണിൽ നോക്കിയും  ഇരുന്നവർ ശ്രദ്ധ മാറ്റി..എല്ലാവരും ആ ഗാനം ചുണ്ടുകളിൽ വരുത്തി..   മിക്കവരും  അത് ഏറ്റു പാടുവാൻ തുടങ്ങി... .


അവരൊക്കെ മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള കാമുകനും കാമുകിയും ആയി മാറുകയായിരുന്നു.അവരുടെ ടീനേജ് കാലത്തേക്ക്  അവർ ഒക്കെ നിമിഷ നേരം കൊണ്ട് മടങ്ങിയെത്തി..


നദീം ശ്രാവൺ എന്ന എക്കാലത്തെയും മെലഡി കിംഗ് ഈണമിട്ട എത്ര എത്ര പാട്ടുകളാണ് തൊണ്ണൂറുകളിൽ അവരെ കോരി ത്തരിപ്പിച്ചത്...ആഷി ക്‌കി, സാജൻ, ഫുൽ ഓര് കാണ്ടെ,ദിൽ ഹൈ താ മാന്ത നാഹി,സദക്ക്‌, ഡീവാന തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങളിൽ തന്നെ അഞ്ചും ആറും പാട്ടുകൾ...അവയൊക്കെ തന്നെ ഹിറ്റുകളും...ഹൃദയത്തെ മനസ്സിനെ കീഴടക്കുന്ന എന്തോ ഒന്ന് അവരുടെ മാസ്മരിക സംഗീതത്തിൽ ഉണ്ടായിരുന്നു.അത് ഭാരതം മുഴുവൻ തരംഗം ആവുകയായിരുന്നു.


തൊണ്ണൂറുകളിൽ  ഹിന്ദി സിനിമയിൽ സംഗീതം എന്ന് പറഞ്ഞാല് നദീമും ശ്രാവനും തന്നെ ആയിരുന്നു.വലിയ വലിയ ബാനറുകൾ അവർക്ക് വേണ്ടി ക്യു നിന്നു..വമ്പൻ സംവിധായകർ ഒക്കെ ഇവരുടെ സംഗീതം മാത്രം ആവശ്യപെട്ടു..ഇവരുടെ സംഗീതം കൊണ്ട് മാത്രം സിനിമകൾ സൂപ്പർ ഹിറ്റുകൾ ആയപ്പോൾ ഹിന്ദിയിൽ  ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും ഇവരുടേത് മാത്രമായി..


എവിടെയും നദീം ശ്രാവൺ സംഗീതം അലയടിച്ചു കൊണ്ടിരുന്നു.യുവാക്കൾക്കിടയിൽ അത് ഹരമായി കത്തി പടർന്നു..നമ്മുടെ ഒക്കെ "നല്ല" കാലത്ത്  അവരുടെ സംഗീതം തന്നെ ആയിരുന്നു നമ്മുടെ " ചുറ്റി" കളികൾക്ക് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആയതും...അർത്ഥമറിയാതെ ഹിന്ദി വാക്കുകൾ കൊണ്ട് അന്ന് നമ്മുടെ പയ്യന്മാർ ഒക്കെ തകർത്തു.


തൊണ്ണൂറുകളിലെ പയ്യന്മാർ ഇപ്പോഴും അവരുടെ ഇൗ "അമ്പത്" കാലത്ത് ആ സംഗീതം ആസ്വദിക്കുന്ന എങ്കിൽ അവരുടെ നല്ല കാലത്ത് അവരിൽ അതെത്ര മാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി.


ഇന്ന് കേട്ടാലും വല്ലാത്ത ഒരു ഫ്രഷ്‌നസ് ആ സംഗീതത്തി നുണ്ടു...പുതു തലമുറയുടെ ആളുകളും അത് നന്നായി ആസ്വദിക്കുന്നുണ്ട്..അതാണല്ലോ പല യിടങ്ങളിലും ഇപ്പോഴും ആ സംഗീതം കേൾക്കാൻ ഇടവരുന്നത്.


അത് കൊണ്ട് തന്നെയാണ് എനിക്ക് ഇന്ന് പറയേണ്ടി വന്നത്..


"നദീം ശ്രാവൺ മെലഡികൾ തുടർച്ചയായി കേൾക്കുന്നത് കൊണ്ടാവാം വീണ്ടും പ്രണയിക്കാൻ തോന്നുന്നു എന്ന്..."


പ്ര.മോ.ദി സം

Saturday, March 6, 2021

അഡ്മിഷൻ



കൊച്ചിന്റെ  അഡ്മിഷനു വേണ്ടി കൊച്ചിയിലെ പേരുകേട്ട ഒരു കോളേജിൽ പോയപ്പോൾ പ്രിൻസിപ്പൽ ചോദിച്ചു 


"എത്ര പെർസെന്റ് ഉണ്ട്? " 


"സെവെൻറ്റി ഫൈവ് "


"എങ്കിൽ ഇവിടെ പറ്റില്ല... ഇത് ബെസ്റ്റ് റിസൾട്ട്‌ ഉള്ള കോളേജ് ആണ്.മിനിമം എയിറ്റി എയിറ്റി ഫൈവ്  എങ്കിലും വേണം  "


ആ തുറന്നു പറച്ചിൽ പിടിച്ചില്ല..അപ്പോൾ തന്നെ പ്രതികരിച്ചു 


"എന്തോന്ന് ബെസ്റ്റ് റിസൾട്ട്‌? എൺപത്തി അഞ്ചും തൊണ്ണൂറും പെർസെന്റജ്  ഉള്ളവർ നല്ലവണ്ണം പഠിക്കുന്ന കുട്ടികൾ തന്നെ ആയിരിക്കും .. അവർക്ക്‌ ഇനിയും അതുപോലത്തെ റിസൾട്ട് തന്നെ എളുപ്പത്തിൽ വാങ്ങാം. അമ്പതോ അറുപതോ ശതമാനം മാത്രമുള്ള കുട്ടികളെ പഠിപ്പിച്ചു നല്ല ശതമാനത്തിൽ വിജയിപ്പിച്ചു കാണിക്കാമോ? അന്നേരം പറയാം ബെസ്റ്റ് റിസൾട്ട്‌ എന്ന്.......അല്ലേൽ വെറും ആവറേജ്  "


കണ്ണും മിഴിച്ചിരിക്കുന്ന മാഡത്തിനു മുന്നിലൂടെ തലയുയർത്തി റാങ്ക്‌ ജേതാക്കളെ  പോലെ ഞാനും മോനും  പുറത്തേക്കിറങ്ങി

Friday, March 5, 2021

തിമിരം



പറശ്ശിനി  യാത്രക്കിടെ പരിചയപെട്ട ആൾ ചോദിച്ചു  

''ഏതാ ജാതി ?''


''നബൂതിരിയാ....'' എന്ന് ഞാൻ


''പക്ഷേ കണ്ടാൽ  പറയില്ല....'' എന്നയാൾ 


''ശരിയാണ് ..താങ്കളുടെ കണ്ണുകൾ സതൃം പറയുന്നു....പക്ഷേ  ജാതി മത ചിന്തകൾ ഉൾകാഴ്ചകളിൽ തിമിരം നിറക്കുന്നുണ്ട്..അതാണ് ഇപ്പോൾ മങ്ങിയ കാഴ്ചയാവുന്നതും , അനൃ മതസ്ഥരെ മനുഷൃനായി കാണാൻ പററാത്തതും..... അതപകടമാണ്.''


അതുവരെ വാചാലനായവൻ     നിശബ്ദനാകുന്നതും കണ്ടു..


കഥ :പ്രമോദ് കുമാർ. കെ.പി

ബലൂൺ ഓർമ്മകൾ



പണ്ട് വീടിനടുത്തുള്ള നായരുടെ പീടികയിൽ നിരോധ്  ഫ്രീ ആയി കൊടുക്കുമായിരുന്നു 


.(ആർകെങ്കിലും അറിയാമോ എന്താണെന്ന് 😃😁😀 )

ജനന നിയന്ത്രണത്തിന് ഹെൽത്ത് സെൻട്രലിൽ നിന്നും ഏൽപ്പിക്കുന്നതാണ്.


നായർ തന്റെ ആവശ്യമുള്ള കസ്റ്റമർക്ക് കൊടുക്കും. 


 അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു.  ബലൂൺ ഉണ്ടാക്കാൻ പറ്റുന്ന സാധനം നായരുടെ കടയിൽ ഫ്രീ യായി കൊടുക്കുന്നുണ്ട്  എന്നു ചങ്ങായീസ് മുഖേന അറിഞ്ഞു.  (പോയി നിരോധു വേണം എന്ന് പറയുക...നായർ തരും )


അന്നേരം അതു എന്തെന്ന് അറീല.  കൂട്ടുകാർ പറഞ്ഞു പറ്റിച്ചതാ,


 ഞാനും ചെന്ന് ചോദിച്ചു... 


സാധനം തരുമ്പോൾ ആകാംഷയോടെ  നായർ ചോദിച്ചു.. ആർക്കാ മോനെ ഇത്? 


ഞാൻ പറഞ്ഞു എനിക്ക് തന്നെ... 


നായർ ഞെട്ടിയോ എന്നൊരു സംശയം.


ബലൂൺ ഒക്കെ ഉണ്ടാക്കി പറപ്പിച്ചു പകൽ ആഘോഷിച്ചു. 


രാത്രി അച്ഛന്റെ തല്ലുകിട്ടിയപ്പോളാണ്  നായർ ശരിക്കും ഞെട്ടി യിരുന്നു എന്ന് മനസ്സിലാക്കിയത്.. 


-പ്രമോദ് കുമാർ കൃഷ്ണപുരം


അപ്പോൾ വീട്ടിലുള്ള മറ്റുള്ളവരും

ഓണോർമകൾ

(കൊറോണ കാലത്ത് എഴുതിയത്)

എന്റെ അനുഭവത്തിൽ ശരിക്കും ഓണം എന്ന് പറയുന്ന ആഘോഷം കുട്ടികൾക്കാണ്...കാരണം കുട്ടികാലത്ത് മുഴുവൻ ഓണവും ഞാൻ നല്ലവണ്ണം ആസ്വദിച്ചു  ആഘോഷിച്ചിട്ടുണ്ട്..പുത്തൻ ഉടുപ്പുകൾ അണിഞ്ഞും പൂക്കളം ഒരുക്കിയും...


ഓണം മാത്രമല്ല  ഒരു വിധം ഇന്ന് നിലവിൽ ഉള്ള എല്ലാ തരം  ആഘോഷങ്ങളും...



 ഇൗ കാലത്ത് മുതിർന്നവർ അതൊക്കെ  കുട്ടികൾക്ക് വേണ്ടി   "മാത്രം " ഇടപെട്ട് ആഘോഷിക്കുന്നു എന്നാണ് തോന്നുന്നത്. 


മുതിർന്നാൽ ജീവിതത്തിലെ ചുറ്റുപാടുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ, പ്രാരാബ്ധങ്ങൾ , മറ്റു ചില തിരക്കുകൾ ഒക്കെ നമ്മുടെ  മനം നിറച്ചുള്ള ആഘോഷങ്ങൾക്ക് പലപ്പോഴും  

വിലങ്ങുതടിയാകുന്നൂ..എങ്കിലും പലരും ഒത്ത് ചേരുമ്പോൾ അത് എല്ലാം മറന്ന ആഘോഷം ആയി രൂപാന്തരം പ്രാപിക്കുന്നു.



പണ്ട് തറവാട്ടിൽ നമ്മൾ കുറച്ചേറെ കുട്ടികൾ ഉണ്ടായിരുന്നു..അക്കാലത്ത്  ഓണത്തിന് അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസവും നമ്മൾ കുട്ടികൾ പൂവിടും.. അതും എല്ലാ കുട്ടികളും ഒന്നിച്ചു  വൈകുന്നേരം  പല സ്ഥലങ്ങളിൽ പോയി പലതരം പൂക്കൾ ശേഖരിച്ച് വരും...ഇതേ പോലത്തെ  കുറെ കുട്ടി സംഘങ്ങൾ വഴിയിൽ പൂവ് ശേഖരിക്കും...അത് കൊണ്ട് തന്നെ ആദ്യം എത്തുന്നവർക്ക് കൂടുതൽ പൂവുകൾ കിട്ടും..സ്വന്തം വീട്ടിൽ പലതരം പൂവുകൾ കാണുമെങ്കിലും അത് അധികവും "ഫിനിഷിങ് "കാര്യങ്ങൾക്ക് മാത്രം  നീക്കി വെക്കും.  


ദിവസം കൂടുമ്പോൾ പൂക്കളം വലുതാവുന്നത് കൊണ്ട് തന്നെ  പൂക്കളുടെ എണ്ണവും   കൂട്ടണം.കളറുകൾ കൂടി കൂടി പത്താമത് ദിവസം ആകുമ്പോൾ പത്ത്  തരം കളർ പൂവ് എങ്കിലും മിനിമം ഉണ്ടാകണം എന്ന് നമ്മളെ  മുതിർന്നവർ ആരോ   പറഞ്ഞു വിശ്വസിപ്പിച്ചു...അത് കൊണ്ട് തന്നെ വിവിധ കളർ ഉള്ള പൂക്കൾ തേടി യാത്രയായിരുന്നു ഓരോ ഓണകാല വൈകുന്നേരങ്ങളിലും...ഇന്നത്തെ പോലെ പൂവുകൾ മാർക്കറ്റിൽ നിന്നും വാങ്ങി പൂക്കളം ഒരുക്കുന്ന പരിപാടി ഇല്ല..അത് കൊണ്ട് തന്നെ കഷ്ടപ്പെട്ട് ശേഖരിച്ച പൂക്കൾ മാത്രമേ പൂക്കളത്തിൽ ഉണ്ടാകൂ.



പിന്നീട്  തറവാട്ടിൽ നിന്നും മാറി അണു കുടുംബങ്ങളിൽ ആയപ്പോൾ പൂക്കളം ഒരുക്കാൻ ഞാനടക്കം  പലരും  മിനകെട്ടില്ല..ഓണം പുതു വസ്ത്രങ്ങളിലും  അടിപൊളി ശാപ്പാടിലും ഒതുങ്ങി..


പിന്നീട് ജോലി കിട്ടി അന്യ സംസ്ഥാനത്ത് ആയപ്പോൾ ഓണാഘോഷം എന്ന് പറയുന്നത് നമ്മുടെ കമ്പനി ഓണർമാരായ സുരേന്ദ്രൻ മാഷും രാജലക്ഷ്മി മാഡവും  ഓണത്തിന് കൊണ്ടുവന്നു തരുന്ന

 " ബിരിയാണി" തിന്നൽ ആയി.(നമ്മൾ മലബാരുകാർ  നോൺ ഇല്ലാതെ ഒരു ആഘോഷവും നടത്താറില്ല).ഓണത്തിന് ബാംഗ്ലൂർ കമ്പനിയിൽ  രണ്ടു ദിവസം  അവധി അല്ലാത്തത് കൊണ്ട് ഓണ ദിവസം ജോലി ചെയ്യുന്ന എല്ലാവർക്കും അവർ "ബിരിയാണി" സദ്യ നൽകിയിരുന്നു.വിഷുവിനും ഉണ്ടായിരുന്നു എന്നാണ് ഓർമ..


പിന്നീട് ആ കമ്പനി വിട്ടപ്പോൾ നാട്ടിൽ പോയില്ലെങ്കിൽ ഓണം എന്താണെന്ന് കൂടി മറന്ന അവസ്ഥ ആയിരുന്നു.. അന്യ സംസ്ഥാന "തൊഴിലാളി" ആഘോഷങ്ങൾ പലപ്പോഴും അങ്ങിനെ ആണല്ലോ...നാട് വിട്ടപ്പോൾ ആഘോഷങ്ങൾ പലതും "കൈ വിട്ടു പോയി"


പിന്നീട് കടൽ കടന്നപ്പോൾ ആണ് ഓണാഘോഷത്തിന്റെ "വിശ്വരൂപം" കണ്ടത്.. ആ പ്രദേശത്തെ എല്ലാ മലയാളികളും ഒത്തുകൂടി ഒരു ഒന്നാന്തരം ഓണം..കളിയും ചിരിയും മൽസരങ്ങളും സദ്യയും ഒക്കെ ആയി ഒരു കെങ്കേമം ഓണം.


സദ്യ ഒരുക്കുന്നത് പല വീടുകളിൽ നിന്നാണ്..ഓരോരോ കുടുംബവും ഉണ്ടാക്കുന്ന വിഭവങ്ങൾ മുൻകൂട്ടി അറിയിക്കും..പിന്നെ എല്ലാവരും ഏതെങ്കിലും വീടുകളിൽ ഒത്ത് ചേർന്ന് ആഘോഷിക്കും...കുടുംബങ്ങളുടെ എണ്ണം കൂടിയപ്പോൾ ആഘോഷങ്ങൾ ഹാളുകൾ കയ്യടക്കി.എങ്കിലും സദ്യകളുടെ വിഭവങ്ങൾ പല വീടുകളിൽ തന്നെ ഒരുക്കി.....ആളുകൾ കൂടി കൂടി വന്നപ്പോൾ അവിടെ തന്നെ പല ഗ്രൂപ്പ് ഉണ്ടായി ...ഓണാഘോഷം പല ദിവസങ്ങളിൽ കൊണ്ടാടി.


വീണ്ടും നാട്ടിൽ എത്തിയപ്പോൾ കമ്പനി വക ഓണസദ്യയും ആഘോഷങ്ങളും ഉണ്ടായിരുന്നു..ഇപ്പൊൾ അത് വെറും പായസത്തിൽ എത്തി. 


ഇൗ അടുത്ത കാലത്ത് തൊട്ടു  കുടുംബത്തിലെ എല്ലാവരും ചേർന്നുള്ള "ഓണം" തിരിച്ചു വന്നു..എല്ലാവരും വീണ്ടും തറവാട്ടിൽ ഒത്തുകൂടി വിപുലമായ ആഘോഷം.അത് ഓണ ദിവസം തന്നെ ആയിരിക്കണം എന്നില്ല..എല്ലാവർക്കും സൗകര്യമുള്ള ഏതെങ്കിലും ഓണകാലത്തുള്ള   ഒരു  അവധി ദിവസം..കാരണം ഓണക്കാലത്ത് നമ്മുടെ കുടുംബത്തിലെ പല പ്രവാസികളും നാട്ടിലുണ്ടാവും.


പക്ഷേ ഇൗ വർഷം കൊറോണ  എന്ന മഹാവ്യാധി അതും നശിപ്പിച്ചു ..ഇനി എന്ന് എല്ലാവരും ഒത്തുകൂടിയ ഒരു ഓണം  ആഘോഷം?കാത്തിരിക്കുന്നു ...ഞാൻ മാത്രമല്ല എല്ലാവരും..


പ്രമോദ് കുമാർ കൃഷ്ണപുരം

പ്രേതം

 പ്രേതം ഉണ്ടോ?

എൻറെ ഒരനുഭവം പറയാം.. 

ഡിക്സൻ..ഞാൻ ആദ്യമായി ബാംഗ്ലൂരിൽ പോയപ്പോൾ മുതൽ ഉള്ള സുഹൃത്ത് ആയിരുന്നു.


 നമ്മൾ കൂട്ടുകാർ താമസിക്കുന്നതിന് അപ്പുറത്തെ വീട്..നമ്മൾ മലയാളി ആയത് കൊണ്ട് സൗഹൃദം ആരംഭിച്ചു തുടങ്ങിയ പ്രവാസി മലയാളി.അവിടെ തന്നെ ജനിച്ചു  വളർന്നു കേരളം അധികം കണ്ടിട്ടില്ലാത്ത മലയാളി. ഇപ്പൊ ജീവിച്ചിരിപ്പില്ല.. അഞ്ചാറു കൊല്ലം മുൻപ് ഒരപകടത്തിൽ മരിച്ചു പോയി.


നമ്മൾ ആത്മാ


ർത്ഥ സുഹൃത്തുക്കൾ ആയിരുന്നു.അവന്റെ വീട്ടുകാരുമായി നല്ല അടുപ്പവും ആയിരുന്നു.അവനെ ആദ്യമായി കടൽ കാണിച്ചു കൊടുത്തത് പോലും ഞാനാണ്.ഞാൻ നാട്ടിൽ പോകുമ്പോൾ ചിലപ്പോൾ ഒന്നിച്ചു വരാറുണ്ട്.


അവന്റെ ഒരുബാല്യ കാല സുഹൃത്ത് ഉണ്ടു..രുദ്രപ്പ..ഇവരുടെ കൃഷിയും മറ്റ് സഹായങ്ങളും ഒക്കെ ചെയ്തു അവരുടെ വീട്ടിൽ  എപ്പോഴും ഉണ്ടാകും.ഞാനും അവനുമായി കമ്പനി ആണ്. ഡിക് സൻ ഇല്ലാത്ത അവസരങ്ങളിൽ നമ്മൾ ഒന്നിച്ചു പല പരിപാടികളും നടത്താറുണ്ട്..


നാട്ടിൽ നിന്നും വരുമ്പോൾ കൊണ്ട് വരുന്ന സാധനങ്ങൾ ഒരു ഭാഗം അവനും കൊടുക്കും.നാട്ടിൽ പോകുമ്പോൾ അവനും പച്ചക്കറിയും മുന്തിരിയും ഒക്കെ കൃഷി സ്ഥലത്ത് നിന്നും എ ത്തിച്ച് തരും..നല്ല ഫ്രഷ് സാധനങ്ങൾ.

...


അങ്ങിനെ  കൂട്ടായപ്പോൾ ബാംഗ്ലൂരിൽ നമ്മൾ ഒഴിവ് ദിവസം കറങ്ങാൻ പോകും. ഡിക്സന്റെ  വീട്ടിൽ അന്നേരം ഒരു 800 കാർ ഉണ്ടു..കൂട്ടത്തിൽ രുദ്രപ്പക്ക് മാത്രേ ലൈസൻസ് ഉള്ളൂ എങ്കിലും ഡിക്‌സൺ ഓടിക്കും.അങ്ങിനെ ഞമ്മള് അഞ്ചാറു കൊല്ലം പൊളിച്ചു...



ബാംഗ്ലൂർ വിട്ട് കൊച്ചിയിൽ ആയപ്പോൾ  കത്തുകൾ മുഖേന ബന്ധം തുടർന്നു...ഇടക്ക് ബാംഗ്ലൂർ വന്നും അവൻ കൊച്ചിക്ക് വന്നും അടിച്ചു പൊളിച്ചു... മലേഷ്യ പോയപ്പോഴും ഫോണിൽ കൂടി   ചങ്ങാത്തം തുടർന്ന് കൊണ്ടിരുന്നു. .... 


എൻറെ കല്യാണത്തിന് അവനും രുദ്രപ്പയും വന്നിരുന്നു...കാലം കടന്നു പോയി.ലീവിന് വന്നാൽ ഒന്നുകിൽ ബാംഗ്ലൂരിൽ അല്ലേൽ തലശേരിയിൽ നമ്മൾ കണ്ടുമുട്ടി.


അങ്ങിനെ ഒരു അവധിക്കാലത്ത് നാട്ടിൽ എത്തിയപ്പോൾ   

ഡിക്ക്‌സൻ വിളിച്ചു.. 


ബാംഗ്ലൂർ ക്ക് ചെല്ലാൻ...ജിനി,അവന്റെ പെങ്ങളുടെ എൻഗേജ് മെന്റ്...ഡേറ്റ് നോക്കി ബസ് ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി ടിക്കറ്റ് കിട്ടിയില്ല...പകൽ യാത്രക്ക് കിട്ടി.ഒരു ദിവസം മുന്നേ പോകാൻ...


കഷ്ടകാലത്തിന് ബസ് പഞ്ചരായി..ബാംഗ്ലൂർ ആറുമണിക്ക് എത്തേണ്ട ബസ് ഒൻപത്  മണിയായി..   മുൻപ്  ദൂരെ ആയിരുന്ന   ഡിക്സ ന്റെയും റുദ്രപ്പയുടെയും വീടും ഇപ്പൊൾ  അടുത്തടുത്ത് തന്നെ ആയിരുന്നു.. ‌‍ഡിക്‌സൺ ഫ്ളാറ്റ് എടുത്തത് രുദ്രപ്പയുടെ വീട്ടിന് അടുത്ത്.സിറ്റിയിൽ നിന്നും 25 km അകലെ...


 ബസ് ഇറങ്ങി ഞാൻ ഡിക്സനേ വിളിച്ചില്ല അവൻ കല്യാണ ഓട്ടത്തിൽ ആണെങ്കിലോ? രുദ്രപ്പയെ വിളിച്ചു...


അവൻ പറഞ്ഞു .. "എടാ ചെറിയ തിരക്കിലാണ്...ഇപ്പൊൾ 9.20 ന്  സിറ്റിയിൽ നിന്നും  ലാസ്റ്റ്  ബസ് ഉണ്ടു. ഓട്ടോ ഒന്നും ഇൗ സമയത്ത്  വരില്ല.. അത് കൊണ്ട്  അതിൽ കയറിയാൽ പത്ത് പത്തെ കാലിന് ഇവിടെ എത്താം..സ്റ്റോപ്പിൽ അവൻ വെയിറ്റ് ചെയ്യാം എന്നും."


സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ രുദ്രപ്പാ ഉണ്ടു...അവൻ ഓടി വന്നു കെട്ടിപിടിച്ചു...എൻറെ കയ്യിൽ നിന്നും ബാഗ്  വാങ്ങി നടന്നു...നമ്മൾ ഓരോരോ കാര്യങ്ങൽ പറഞ്ഞു ചിരിച്ചു കൊണ്ടു നടന്നു.കൂടുതലും നമ്മളുടെ പഴയ കഥകൾ.


വലിയ റോഡ് കഴിഞ്ഞു ഒരു ജംഗ്ഷൻ എത്തിയപ്പോ അവൻ നിന്നു... മുന്നിൽ  ചെറിയ ഒരു റോഡാണ് ഫ്ലാറ്റിൽ പോകാനുള്ളത്, എന്ന് ബോർഡ് അവിടെ  സ്ഥാപിച്ചിട്ടുണ്ട്


അപ്പൊ റുദ്രപ്പാ പറഞ്ഞു ..

".ഇതിലെ അങ്ങ് പോയാൽ മതി ..അത്  ഫ്ലാറ്റിൽ പോകാൻ മാത്രമുള്ളതാണ്.ഞാൻ അങ്ങോട്ടേക്ക് ഇപ്പൊ വരുന്നില്ല... സമയം  ഒരു പാട് ആയില്ലേ..."


"ഇതൊക്കെ ഒരു സമയം ആണോ? ഇതിലും താമസിച്ചു നമ്മൾ എന്തൊക്കെ ചെയ്തതാ..."


അവൻ ഇതുകേട്ട് ചിരിച്ചു.


ഇടതു വശത്തെ വീട് കാണിച്ചിട്ട് പറഞ്ഞു "ഇതാണ് എന്റെ വീട്. ഞാൻ അങ്ങോട്ട് പോകട്ടെ..."


ഞാൻ അവനു വേണ്ടി കൊണ്ട് വന്ന ഡ്രെസ്സും സ്വീട്സും ബാഗ് വാങ്ങി അതിൽ നിന്നും എടുത്തു അവന്റെ കയ്യിൽ വെച്ച് കൊടുത്തു..അവൻ അതും വാങ്ങി നന്ദി പറഞ്ഞു  വീട്ടിൽ കയറി കോളിംഗ് ബെൽ അടിച്ചു ..വാതിൽ തുറന്നു എന്ന് തോന്നിയപ്പോൾ ഞാൻ  മുന്നോട്ടു നടന്നു.


ഫ്ളാറ്റിന്റെ ബെൽ അടിച്ച്  കാത്തു നിന്നു.വാതിൽ തുറന്ന   ‌‍ഡിക്‌സൻ  എന്നെ കണ്ട് അന്തിച്ചു നോക്കി...


"എടാ നിനക്ക് ഇൗ സ്ഥലം അറിയായിരിന്നോ?എത്ര സമയമായി നിന്നെ try ചെയ്യുന്നു.. ഫോൺ ഔട്ട് ഓഫ് കവറേജ്..."


"അത് നിന്നെ ബുദ്ധിമുട്ടി കാതെ എത്താൻ പറ്റുമോ എന്ന് നോക്കി യത..."


"പിന്നെ റുദ്രപ്പ..."


"അതേ അവന്റെ വീട് താഴെ അ ജംഗ്ഷനിൽ ആണ്...നിനക്ക് അറിയായിരുന്നൂ അല്ലേ??   അതെങ്ങിനെ?.നമ്മൾ അവിടെ ഇതുവരെ  പോയിട്ടില്ലല്ലോ? പിന്നെ...,"


"അല്ലടാ ബസ് സ്റ്റോപ്പിൽ അവൻ വന്നിരുന്നു..."


ഡിക്‌സന് ഞെട്ടുന്നത് കണ്ടു...അവന്റെ മുഖം വിളറി വെളുത്ത് ഒരു മാതിരിയായി...


എനിക്ക് ഒന്നും മനസ്സിലായില്ല.


"നീ വാ...നിനകൊക്കെ അപ്പുറത്തെ ഫ്ളാറ്റ് അറേഞ്ച് ചെയ്തിട്ടുണ്ട്..അവൻ എന്നെയും വിളിച്ചു വേഗം നടന്നു.."


പോകുമ്പോൾ  അവൻ  വിറയലോടെ പറഞ്ഞു 


"രുദ്രപ്പയെ കണ്ടത് പപ്പയോടും മമ്മിയോടും ജിനിയോടും പറയരുത്"


"അവൻ ഇപ്പൊ ഇല്ല...രണ്ടു മാസം മുന്നേ മരിച്ചു പോയി...ആക്സിഡന്റ് ആയിരുന്നു"


ഇപ്പൊൾ ഞെട്ടി വിളറി വെളുത്ത് ഞാൻ നിന്ന് പോയി.... അപ്പൊ എൻറെ ഫോൺ അറ്റൻഡ് ചെയ്തു വഴി പറഞ്ഞു തന്നത് ,എന്നെ കെട്ടിപിടിച്ചു സ്വീകരിച്ചത് , എൻറെ ബാഗ് പിടിച്ചു എന്നെ ഇതുവരെ എത്തിച്ചത് ആരു?

ഞാൻ കൊടുത്ത സമ്മാനങ്ങള് മായി ആ വീട്ടിലേക്ക് കയറി പോയത് ആരു?


വിറയലോടെ ഞാൻ അവനോടു ചോദിച്ചു.


." ഡിക്സ എന്നിട്ട് നീ എന്നോട് ഒരു വിവരം ഇതുവരെ പറഞ്ഞില്ലല്ലോ..."


"നിനക്ക് ഷോക് ആകണ്ടാ എന്ന് കരുതിയ ....വന്നിട്ട് സാവധാനം പറയാം എന്ന് കരുതി..ഇനി അത് വേണ്ടല്ലോ"


"ഒരിക്കൽ വഴി തെറ്റിയ എന്നെയും ഇത് പോലെ അവൻ ജിഗണിയിൽ നിന്നും ഫ്ലാറ്റിൽ എത്തിച്ചു...പപ്പയും മമ്മിയും വിശ്വസിച്ചില്ല...ജിനിക്ക് ചെറിയ വിശ്വാസം ഉണ്ട്...ഫ്ലാറ്റിൽ കുടുങ്ങിയ അവളെ ഒരിക്കൽ വാതിൽ തുറന്ന് കൊടുത്തു പുറത്ത് എത്തിച്ചു,".


" അവൻ കൂടുതൽ  ഇഷ്ട്ടപെട്ട പലർക്കും അനുഭവം ഉണ്ടു എന്ന് പറഞ്ഞു കേൾക്കുന്നു....പക്ഷേ വീട്ടിൽ ജിനി ഒഴിച്ച് ആരും വിശ്വസിക്കില്ല..."


അന്ന് രാത്രി ഞാനും ഡിക്സനും അവന്റെ കാര്യങ്ങൽ മാത്രമാ സംസാരിച്ചതും.. അവന്റെ 800 കാർ ആക്സിഡന്റ് ആയാണ് രുദ്രപ്പ്‌   അകലങ്ങളിൽ പോയി മറഞ്ഞതുംം..


രണ്ടു ദിവസം കഴിഞ്ഞ് ബാംഗ്ലൂർ നിന്നും മടങ്ങും വരെ ഒരു തരം വിറയൽ ആയിരുന്നു...പലപ്പോഴും

ആകാംഷയോടെ തിരിഞ്ഞു നോക്കി. രുദ്റപ്പ എൻറെ കൂടെ എന്നെയും പിൻതുടർന്ന് സഹായത്തിനു എത്തുന്നുണ്ടോ എന്ന് അറിയാൻ.......


പകൽ അവന്റെ വീടിന്റെ മുന്നിൽ കൂടി വരുമ്പോൾ  ഇന്നലെ രാത്രി അവൻ കയറി പോയ   വീടായി  തോന്നിയില്ല .കൈവീശി കാണിക്കാൻ അവൻ അവിടെ ഉണ്ടോ എന്നും പാളി  നോക്കി. ആൾ പാർപില്ലതെ പൊടി പിടിച്ചു കിടക്കുന്ന അവിടെ അവൻ മാത്രം ഒളിച്ചിരിക്കുന്നു എന്ന് വിശ്വസിച്ച് മുന്നോട്ട് നടന്നു..ഇനി എന്നെങ്കിലും അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെടും എന്ന വിശ്വാസത്തിൽ.... 


പിന്നെ ഞാൻ അവനെ സ്വപ്നത്തില് പോലും ഇതുവരെ കണ്ടിട്ടേയില്ല....


  ഡിക്സൻ   എന്ന  എൻറെ പ്രിയ സുഹൃത്തിനെയും കൂട്ടി കൊണ്ട് പോയത് പിന്നീട് അതേ റുദ്റപ്പ ആയിരുന്നു...അതേ സ്ഥലത്ത് വെച്ച് ഒരാക്‌സൈഡൻറിൽ  

ഡിക്സൻ  മരിച്ചപ്പോൾ അവധി കാലത്ത് അവിടെ ചെന്ന എന്നോട്  അവന്റെ പപ്പയും മമ്മിയും പറഞ്ഞിരുന്നു...


."മോനെ പ്രമു.... രുദ്റപ്പാ ഇവിടെ എവിടെ യൊക്കെയോ ഉണ്ടെടാ.....പക്ഷേ നമ്മുടെ മോൻ....."


അവർ അതും പറഞ്ഞു കരഞ്ഞു......ജിനി അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.


(സംഭവം നടന്നതാണെങ്കിലും സ്ഥലവും വ്യക്തികളുടെ പേരും മാറ്റിയിട്ടുണ്ട്)


പ്രമോദ് കുമാർ. കെ. പി

സ്ത്രീശക്തി

 

സ്ത്രീശാക്തീകരണത്തെ കുറിച്ചോ നവോത്ഥാനത്തെ കുറിച്ചല്ല പറയുന്നത്..കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ നടന്ന ഒരു" ജീവിത സമര"ത്തിലെ ചില സ്ത്രീ ശക്തിയെ കുറിച്ചാണ്..അവകാശ സമരത്തിന്റെ ഫലം എന്താകുമെന്ന് ഒരു ഉറപ്പും ഇല്ലാഞ്ഞിട്ടും നമ്മളെ ഒക്കെ വിശ്വസിച്ചു സമരപന്തലിൽ മൂന്ന് സ്ത്രീ സഖാക്കൾ ഉണ്ടായിരുന്നു..വിജയം വരെ സമരം ചെയ്യും എന്ന് ഉറപ്പിച്ചു നമ്മുടെ പിന്നിൽ അണിനിരന്ന വർ..പിന്നിൽ ആയിരുന്നില്ല അവർ  നമ്മുടെയൊക്കെ മുന്നിൽ തന്നെ ആയിരുന്നു..



കൂട്ടത്തിൽ ഉണ്ടായിരുന്ന ചില  "ആണുങ്ങൾക്ക്" പോലും തോന്നാത്ത ധൈര്യവും  ഇചഛാശക്തിയും ആത്മ വിശ്വാസവും കൈമുതലായുള്ള വർ..സമരം പരാജയപ്പെട്ടു ജോലി പോയാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന്  ഇൗ ജോലി  ആവശ്യമില്ലാത്ത  ,ഇത് കൊണ്ട് "ജീവിക്കേണ്ടി" പോലും  വരാത്ത എത്രയോ പേര് സമരത്തിൽ നിന്നും മാറിനിൽക്കുംപോൾ നമുക്ക് ജീവിക്കണമെങ്കിൽ ഇൗ ജോലി തന്നെ വേണം അതും നമ്മൾ ചോദിക്കുന്ന ന്യായമായ ആവശ്യങ്ങൾ കിട്ടിയാൽ മാത്രമേ ഇനി   ഇവിടെ ജോലി ചെയ്തിട്ടും കാര്യമുള്ളൂ എന്ന് ചങ്കുറപ്പോടെ പറഞ്ഞവർ.


സമരം നീണ്ടു പോകും തോറും ശരീരത്തിലും മനസ്സിലും  ആകുലതകൾ കൊണ്ടുള്ള  മാറ്റങ്ങൾ കണ്ടു നീറി നിൽക്കാതെ "don't worry be Happy "ഇതൊക്കെ നമ്മൾ എത്ര കണ്ടതാണ് എത്ര അനുഭവിച്ചത് ആണ് എന്ന് പറഞ്ഞു സമാശ്വസിപ്പിച്ച ഭാര്യ.. സ്വദേശത്തും വിദേശത്തും ഉണ്ടായ "അനീതി"യിൽ പ്രതിക്ഷേധിച്ച് ജോലി കളഞ്ഞു വന്നവനു ഇതൊക്കെ എന്ത് എന്നൊരു" ധ്വനി" കൂടി  അതിലുണ്ടായിരുന്നു.അതായിരുന്നു പിന്നീടുള്ള ധൈര്വവും....



 ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും വഴി അടഞ്ഞു പോയി പകച്ചു നിന്നിട്ടുണ്ട്..അവിടെ നിന്നൊക്കെ പുതിയൊരു വഴി വെട്ടിതെളിക്കുവാൻ ഇൗ ഒരു സപ്പോർട്ട്   കുറെയേറെ ധൈര്യം തന്നിട്ടുമുണ്ട്.വഴികൾ തുറന്നിട്ടുമുണ്ട്.


 കമ്പനിയിൽ നിന്നും സമരം കാരണം സ്റ്റൈപ്പൻഡ് കിട്ടാതെ "പട്ടിണി"യിൽ ആയി  പോയ സഹജീവികൾക്ക് അരിയും പലവ്യഞ്ഞനങ്ങളുമായി  പോകുമ്പോൾ  വഴി തടയലുമായി ബന്ധപ്പെട്ട്  സമരക്കാർ തടഞ്ഞത് കൊണ്ട്  പ്രതിക്ഷേധിച്ച് പിന്നെ ആവശ്യം പറഞ്ഞു കെഞ്ചി അവർക്ക് അന്നം എത്തിച്ച" "ചേച്ചിയെ" കുറിച്ചും സൂചിപ്പിക്കട്ടെ. അത് നമ്മൾക്കും സമരംകാരണം പട്ടിണി കിടക്കുന്നവരെ കുറിച്ച് മനസ്സിലാക്കുവാനും സഹായം എത്തിക്കുവാനും പ്രചോദനം നൽകി.


സമരത്തിന്റെ ഓരോ ദിവസവും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കുകയും  ആശ്വസിപ്പിക്കുകയും പിന്തുണ നൽകി വീട്ടിൽ നിന്നും ഇറങ്ങാതെ  നമുക്കൊപ്പം മൗനമായി  നിന്ന് സമരത്തിന് പിന്തുണ നൽകിയ" ചേച്ചി"മാരും "അനിയത്തി "കുട്ടികളും....അവരെയും മറക്കുന്നില്ല.


സ്വാർത്ഥമായ കാര്യത്തിന് വേണ്ടി  ഒരിക്കൽ പോലും പ്രാർത്ഥന ചെയ്യാത്ത എനിക്കും ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ച " പെങ്ങളൂട്ടി" യും ...പ്രാർഥന ലക്ഷ്യം കണ്ടപ്പോൾ അവർ ആശ്വസിച്ചു കാണണം..വിശ്വസിക്കുന്ന ദൈവം ചതിച്ചില്ല  എന്ന്..


എല്ലാറ്റിനുമുപരി സമരം ആർക്കും പരുക്കുകൾ ഇല്ലാതെ  അവസാനിപ്പിക്കുവാൻ വേണ്ടി ആത്മാർത്ഥമായ  ശ്രമങ്ങൾ നടത്തിയതും സ്ത്രീകൾ തന്നെയായിരുന്നു.


ജോലി ആവശ്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നു ധൈര്യം തന്ന പഴയ എംഡി യുംം സ്ത്രീ തന്നെ ആയിരുന്നു..


സമരപന്തലിൽ കുറഞ്ഞ ബഡ്ജററിൽ ഭക്ഷണം എത്തിച്ചതും കുടുംബശ്രീ  ചേച്ചിമാർ തന്നെയായിരുന്നു


ഇതൊക്കെ തന്നെയാണ് എനിക്ക് ബോധ്യപ്പെട്ട എനിക്കിടയിലെ സ്ത്രീശക്തി...റോഡിൽ അണിനിരന്നു പ്രതിക്ഷേധം രേഖപ്പെടുത്തുന്നതിന് ,നാമജപം നടത്തുന്നതിന് ഒക്കെ മുകളിൽ ഞാൻ കാണുന്നതും ഇതൊക്കെ മാത്രമാണ്. എന്റെ അനുഭവത്തിൽ ഉള്ളത് മാത്രം


പ്ര .മോ. ദി .സം

എൽഡിഎഫ് വരും എല്ലാം ശരിയാകും

 എൽഡിഎഫ് വരും എല്ലാം ശരിയാകും


നഗരത്തിലെ തന്നെ വലിയ ആശുപത്രിയിൽ കയറുമ്പോൾ


ചെറിയൊരു ഭയം പിടികൂടിയിരുന്നു...പോരാത്തതിന് രാവിലെ സ്കാനിംഗ് മിഷനിൽ "കയറിയിറങ്ങിയതു" കൊണ്ട് തലക്കകത്ത് അതിൻറെ മൂളൽ ഇപ്പോഴും ഉള്ളത് പോലെ....


പതിവ് തിരക്കുകളും ബഹളങ്ങളും ഇല്ലാത്തത് കൊണ്ട് ചോദിച്ചതിന് ഒക്കെ കൃത്യമായ ശാന്തമായ മറുപടി കിട്ടി.


ഡോക്ടർ സുഹൃത്തും സഹപാഠിയും ആയതിനാൽ ഒരു ഫോൺ കോളിൽ  പലരെയും മറികടന്ന് അകത്ത് കടക്കാൻ പറ്റി.


വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു എങ്കിലും അവന്റെ കണ്ണുകൾ സ്ക്രീനിൽ തന്നെയായിരുന്നു..മുഖത്ത് ഭാവങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു.


"ഇടതു സൈഡിലെ ഞരമ്പിന് അല്പം ക്ഷതം ഉണ്ടു...അത് കൊണ്ട്   രക്തത്തിന്റെ ........

 അതിനു തൊട്ടപ്പുറത്ത് നിൽക്കുന്ന.....അങ്ങിനെ തലക്കുള്ളിലെ പല ഭാഗങ്ങളിലും ഉണ്ടായ പ്രശ്നങ്ങൾ  അവൻ വിവരിച്ചു തന്നു..."


"അപ്പോ കുഞ്ഞനന്തൻ മാഷ് പറഞ്ഞത് പോലെയല്ല എന്റെ തലക്കകത്ത് വല്ലതുമുണ്ട്.."


 അസ്ഥാനത്താണെങ്കിലും എന്റെ തമാശ കേട്ട് അവൻ പൊട്ടിച്ചിരിച്ചു...കൂടെ ഞാനും..ചിരിക്കിടയിലും കണ്ണീരിന്റെ നനവ് കണ്ടത് കൊണ്ടോ എന്തോ അവൻ പറഞ്ഞു...


"ഡോണ്ട് വറി...എല്ലാം ശരിയാകും"


"അതിന് ഇനിയും എല്ഡിഎഫ് വരണ്ടേ...."


പരിസരം മറന്ന് വീണ്ടും അവൻ പൊട്ടിച്ചിരിച്ചു...


കുറിച്ച് തന്ന മരുന്ന് ശീട്ടുമായി പുറത്തേക്കിറങ്ങുമ്പോൾ അവൻ എഴുന്നേറ്റ് വന്നു കെട്ടിപിടിച്ച് യാത്രയാക്കിയത് എന്തിനെന്ന് മനസ്സിലായില്ല...അതൊരിക്കലും പതിവില്ലാത്തതായിരുന്നു..

.കഥ:പ്രമോദ് കുമാർ കൃഷ്ണപുരം

Saturday, August 27, 2016

തീവണ്ടിയില്‍ ഒരു വെളുപ്പാന്‍ കാലത്ത് (BASED ON A TRUE INCIDENT)

"എന്താ കൊച്ചിന് പ്രശ്നം? "

 ചോദ്യം കേട്ട് അവള്‍ തല ഉയര്‍ത്തി .അവള്‍ എന്ന് പറയുമ്പോള്‍  മുപ്പതിന്റെ മുകളില്‍ പ്രായം കാണും,കൊച്ചിന് ഇരുപതിനടുത്തും.ഒരു മനുഷ്യനു മൂന്ന് തരം വയസ്സുണ്ട് എന്നാണ് ഒരു സുഹൃത്ത്‌ പറഞ്ഞു തന്നത്.ഒന്ന് ഒറിജിനല്‍ ,രണ്ടു  കാണുന്നവര്‍ക്ക് തോന്നുന്നത് ,മൂന്നു മനസ്സില്‍ സ്വയം തോന്നുന്നത്.ഇപ്പോള്‍ ഞാന്‍ കാണുന്നവനാണ് അത് കൊണ്ടുള്ള ഒരു കണക്കുകൂട്ടല്‍ .

അവര്‍ എന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.പാളത്തില്‍ വെച്ച് പരിചയപെട്ട, ഒപ്പമിരുന്ന പെണ്‍കുട്ടിക്കും ആകാംഷയായി.പറയണമോവേണ്ടയോ എന്ന് അവര്‍ ശങ്കിച്ച് നിന്ന്.രണ്ടുപേരെയും മാറി മാറി  നോക്കി.പൊടുന്നനെ അവന്‍ വീണ്ടും ബഹളം വെച്ചുകൊണ്ടിരുന്നു.ഒപ്പമുള്ള യാത്രകാര്‍ വളരെ ബുദ്ധി മുട്ടുന്നു എന്നവര്‍ക്ക് മനസ്സിലായി.അവരോടൊപ്പം ഒരു യുവാവും ഒരു പ്രായം  ചെന്ന ആളും ഉണ്ട് .യുവാവാണെങ്കില്‍ ഒന്നും ശ്രദ്ധിക്കുന്നു കൂടിയില്ല ..യുവാവാണെങ്കില്‍ ഫോണില്‍  എന്തൊക്കെയോ കുത്തി കളിക്കുന്നു..പ്രായമുള്ളയാള്‍ അവനെ പലതും പറഞ്ഞു ആശ്വസിപ്പിക്കുണ്ട് .പക്ഷെ ആര് കേള്‍ക്കാന്‍ .മടുത്തുപോയ പ്രായം ചെന്നയാള്‍ അസഹ്യതയോടെ  എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്.അവന്‍ ഓരോ കാര്യത്തിലും വാശി കാണിക്കുന്നു, നിര്‍ബന്ധമായി ഓരോന്ന് ആവശ്യപെടുന്നു .അത് കിട്ടില്ലെന്ന്  വരുമ്പോള്‍ ശബ്ദം ഉണ്ടാക്കുന്നു,അയാളുടെ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നു ,മുഖത്തു മാന്തുന്നു ..അങ്ങിനെ പലതരത്തിലും അവരെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുന്നു.

പെട്ടെന്ന് അവന്‍ എഴുനേറ്റു തീവണ്ടിയുടെ വാതിലിനരുകിലേക്കോടി..പ്രായമുള്ള മനുഷ്യനു അവനെ  പിന്തുടരുക ബുദ്ധിമുട്ടായിരുന്നു ,യുവാവ് ആണെങ്കില്‍ അത് ശ്രദ്ധിച്ചു കൂടിയില്ല.അതിനും അവള്‍ക്കു തന്നെ പോകേണ്ടി വന്നു.അവള്‍ ആ ഡോര്‍ അടച്ചു കുറ്റിയിട്ടപ്പോള്‍ അവന്‍ ആ തറയില്‍ ഇരുന്നു ..വൃത്തികേടായ ആ തറയില്‍ അവനിരിക്കുന്നതില്‍ അവര്‍ക്ക് വലിയ വിഷമം ഉണ്ടെന്നു ആ മുഖം കണ്ടപ്പോള്‍ തോന്നി.അവര്‍ എത്ര പറഞ്ഞിട്ടും അവന്‍ ഒച്ച ഉണ്ടാക്കുന്നു ,അവരെ ഉപദ്രവിക്കുന്നു എന്നല്ലാതെ  അവിടുന്ന് അനങ്ങിയില്ല.അവര്‍ നിര്ബന്ധിക്കുമ്പോള്‍ അവന്‍ അവിടെ നിലത്തു കിടക്കും.അവര്‍ എല്ലാം സഹിച്ചു സഹികെട്ട് നിന്ന്.എന്തോ ആലോചിച്ചത്  പോലെ അവര്‍ വൃദ്ധനെ വിളിച്ചു

വൃദ്ധന്‍ അവിടെ  വാതിലിനരുകില്‍ എത്തിയപ്പോള്‍ അവര്‍ സീറ്റിലേക്ക് വന്നു .പെണ്‍കുട്ടി ഭയപ്പാടോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.അവള്‍ക്കു എന്തൊക്കെയോ സംഭവിചേക്കുമെന്ന ഭയമുണ്ടായിരിക്കും.സ്ത്രീ വന്നു അവളുടെ തൊട്ടരുകില്‍ സീറ്റിലിരുന്നു

"സാര്‍ ഒരു ഉപകാരം ചെയ്യുമോ ?"
"പറയൂ "
"അവനു പോലിസിനെ ഭയങ്കര പേടിയാണ് ..ഒന്ന് പോലീസ് ആയി അഭിനയിക്കുമോ ?"

എന്റെ മറുപടിക്ക്  നില്‍കാതെ  പ്രതീക്ഷയോടെ  അവര്‍ എഴുനേറ്റു ഡോറിനരുകിലേക്ക് നടന്നു .പെണ്‍ കുട്ടി കണ്ണുകള്‍ കൊണ്ട് പോയികൂടെയെന്നു യാചിച്ചു .അത്കണ്ടാവണം പിന്നാലെ ഞാനും ...അവിടെയെത്തിയ അവര്‍ എന്തൊക്കെയോ അവനോടു പറയുന്നുണ്ടായിരുന്നു .പെട്ടെന്ന് അവന്‍ എഴുനേറ്റു നിന്ന് ഭയത്തോടെ എന്നെ നോക്കി കൊണ്ടിരുന്നു.പോലീസ് വരുന്നുണ്ടെന്നു അവര്‍ അവനോടു പറഞ്ഞിരിക്കാം.

"എന്താ അവിടെ നില്‍ക്കുന്നത് ?" ഗൌരവത്തില്‍ എന്റെ ചോദ്യം വീണപ്പോള്‍ അവന്‍ കിടുങ്ങിയോ ?

'ഒന്നുമില്ല ..വെറുതെ "

" ഡോറിന്റെ അടുക്കല്‍ നിന്ന് യാത്ര ചെയ്യരുതെന്നറിയില്ലേ ...പോയി സീറ്റില്‍ ഇരിക്കൂ ":

അവന്‍ അനുസരണയോടെ സീറ്റിലേക്ക് നടന്നു  ..നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളും.പോകാനൊരുങ്ങിയ വൃദ്ധന്‍ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു.നിങ്ങള്‍ ചോദിച്ചത് ഞാന്‍ കേട്ട്.അവള്‍ക്കു പറയാന്‍ ബുദ്ധിമുട്ടായിരിക്കും അത്കൊണ്ടാ പറയാത്തത് .ഞാന്‍ പറയാം.

'ചെറുപ്പം നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു .അത് കൊണ്ട് തന്നെ നല്ല ഒരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടി ..പക്ഷെ അത് അവന്റെ നാശത്തിനായിരുന്നു എന്ന്  തോന്നുന്നു.സീനിയര്‍ കുട്ടികള്‍ റാഗ് ചെയ്തതാണ് ..അത് ഒരു പരിധിയില്‍ കൂടുതല്‍ ആയപ്പോള്‍ ഇവന്‍ പ്രതികരിച്ചു തുടങ്ങി.അതിനു അവര്‍ ഇവനെ ശാരീരികമായി ഉപദ്രവിച്ചു.മാനസികമായി തകര്‍ത്തു.ലഹരി സാധനങ്ങള്‍ നിര്‍ബ്ബന്ധപൂര്‍വ്വം ഉപോയോഗിപ്പിച്ചു ...കുറേകാലം ഹോസ്പിറ്റലില്‍ ആയിരുന്നു ..കേസായി ,ബഹളമായി , സസ്പെന്‍ഷന്‍  ആയി  ..എന്ത് പ്രയോജനം ..അവസാനം ഇവനെ ഇങ്ങിനെയാണ്‌ കിട്ടിയത്.എന്തിനും ഏതിനും വാശി ..ചില സമയത്ത് ആക്രമിക്കും.എന്റെ മോള് സഹിക്കുകയാ ..അവളെയാണ് ഇവന്‍ കൂടുതല്‍ വിഷമിപ്പിക്കുന്നത് ,ഉപദ്രവിക്കുന്നത് .അവളുടെ ദേഹമാകെ ഇവന്‍ മാന്തി കീറിയിരിക്കുകയാ .എന്തെങ്കിലും ആവശ്യപെട്ടു കൊടുത്തില്ലെങ്കില്‍ ഇവന്‍ അവളെ  ഉപദ്രവിക്കും..മുടി പിടിച്ചു വലിക്കും ,മാന്തി കീറും . .എന്ത് ചെയ്യാം അമ്മയായിപോയില്ലേ ...സഹിക്കുകയാണ് അവള്‍ ..സമാധാനത്തോടെ അവള്‍ ഉറങ്ങിയിട്ട് മാസങ്ങളായി എന്തിനു സന്തോഷിച്ചിട്ട് തന്നെ ...ഇപ്പൊ അവനെ ട്രീറ്റ്‌ മെന്റിന്  കൊണ്ട് പോകുകയാ ." നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ അയാള്‍ പറഞ്ഞു നിര്‍ത്തി

"അവന്റെ അച്ഛന്‍ ..?"


അയാള്‍ പറഞ്ഞു തുടങ്ങുപോഴെക്കും  ബഹളവും  കരച്ചിലും കേട്ടു..അവരുടെ സീറ്റില്‍ നിന്നാണ്.പല സീറ്റില്‍  നിന്നും ആള്‍കാര്‍ അവിടേക്ക് ഓടി കൂടുകയാണ്.എന്തെന്നറിയാതെ ഞാനും വൃദ്ധനും അങ്ങോട്ട്‌ കുതിച്ചു.ചെല്ലുമ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു ..ആ യുവതിയുടെ കഴുത്തില്‍ രണ്ടു കൈകൊണ്ടും ഞെക്കി പിടിചിരിക്കുകയാനവന്‍..അവരുടെ കണ്ണ് തുറിച്ചു പുറത്തേക്ക് വരുന്നമാതിരി ..അവര്‍ ജീവന് വേണ്ടി പിടക്കുന്നുണ്ട് . ,പെണ്‍ കുട്ടി ഭയന്ന്പ വിറച്ചു  എഴുനേറ്റു നില്‍പ്പുണ്ട്.ആള്‍കാര്‍ അവന്റെ പിടി വിടുവാന്‍ ശ്രമിക്കുന്നുണ്ട് അവന്‍ വഴങ്ങുന്നില്ല അവനെ പിന്തിരിപ്പിക്കുവാനോ ,പിടിച്ചു മാറ്റുവാനോ അവരെ കൊണ്ടൊന്നും കഴിയുനില്ല.ഞങ്ങളും ശ്രമിച്ചു ..ഒരു ഫലവുമുണ്ടായില്ല..ചിലര്‍ അവനെ ഇടിക്കുന്നുണ്ട്‌ ..അതൊക്കെ അവന് ഒരു മാറ്റവും ഉണ്ടാക്കിയില്ല  ഇനിയും അവന്‍ അങ്ങിനെ തുടര്‍ന്നാല്‍ ഒരു മരണത്തിനു സാക്ഷി പറയേണ്ടി വരുമെന്ന് പലര്‍ക്കും തോന്നി തുടങ്ങി.പേടിച്ചു വിറച്ച പെണ്‍ കുട്ടി വിങ്ങി പൊട്ടി കരയുവാന്‍ തുടങ്ങി .അത് ഇനി നിലവിളിയായെക്കുമെന്നു ഭയന്ന ഞാന്‍ അവളെ കൂട്ടി തൊട്ടപ്പുറത്തുള്ള  സീറ്റില്‍ കൊണ്ട് പോയിരുത്തി...പേടിക്കേണ്ട  ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞു ആശ്വസിപ്പിച്ചു.

നിസ്സഹായതയോടെ ഞങ്ങള്‍ നിന്ന് ...സമയം പോകുംതോറും ആ യുവതി അപകടത്തിലേക്ക് പോകുകയാണ് ആള്‍കാര്‍ പല അഭിപ്രായവും പറയുന്നുണ്ട് .പൊടുന്നനെ ആ സ്ത്രീ എവിടെ നിന്നോ കിട്ടിയ  ശക്തിയില്‍ കയ്യുയര്‍ത്തി ഒരടിയായിരുന്നു ..അവന്റെ തലയ്ക്കു തന്നെ കിട്ടി ...ആ അടിയില്‍ അവന് അവരുടെ കഴുത്തിലെ പിടി വിട്ടുപോയി..നല്ല ഒരടി കിട്ടിയിട്ടും വേദന പുറത്തു കാട്ടാതെ അവന്‍ അവിശ്വസനീയതയോടെ അവരെ തന്നെ നോക്കി നിന്ന്.ഒരിക്കലും പ്രതീക്ഷിക്കാത്ത ആളില്‍ നിന്നും അവനു ശിക്ഷ കിട്ടിയിരിക്കുന്നു.....അവനതു ഒരു ഷോക്ക്‌  ആയിട്ടുണ്ടാവും .അവന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി അത് പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു..ഒന്നും മിണ്ടാതെ  അനുസരണയോടെ  ശാന്തനായി  അവനവിടെ അവരുടെ അടുത്തു തന്നെ ഇരുന്നു
.
അവരപ്പോള്‍ കരഞ്ഞു കൊണ്ട്ചുമക്കുകയായിരുന്നു ,ചുമച്ചു കൊണ്ടെയിരിക്കുകയായിരുന്നു ..അപ്പോഴും അവര്‍ അവന്റെ തലയില്‍  ഒരു കൈ കൊണ്ട്  തഴുകി കൊണ്ടിരുന്നു  ...അവനു അടി കൊണ്ട മറ്റു സ്ഥലത്തും  തടവി കൊടുക്കുകയായിരുന്നു..അത്രക്ക് ശക്തിയായിട്ടാണ്  അവനെ പലരും  അടിച്ചതെന്ന് അവര്‍ക്ക് ബോധമുണ്ടായിരുന്നു. .അപ്പോഴേക്കും വീണ്ടും എല്ലാം സഹിക്കുന്ന ഒരമ്മയായി മാറിയിരുന്നു അവര്‍ ..അവരവനെ ചേര്‍ത്ത്  പിടിച്ചു .ഒരു കൈ അപ്പോഴും ശിരസ്സില്‍ തഴുകുന്നുണ്ടായിരുന്നു ..തന്റെ അടി അവനെ എത്രമാത്രം വേദനിപ്പിച്ചുണ്ടാകും എന്ന് ഓര്‍ത്തോ  എന്തോ അവരുടെ കണ്ണുകള്‍ ഒലിച്ചിറങ്ങി..ഇത് കണ്ടു നിന്ന പെണ്‍ കുട്ടിയും കരച്ചിലടക്കുവാന്‍ പാടുപെട്ടു.എത്ര  ഉപദ്രവിച്ചിട്ടും  അതില്‍ പരിഭവമില്ലാതെ  മകനെ സ്നേഹിച്ചു  തലോടുന്ന  ഒരമ്മയെ  അവള്‍ അവിടെ കണ്ടു.ഒരമ്മയുടെ വാത്സല്യം എന്തെന്ന് നേരിട്ട് കണ്ട അവള്‍ സ്വന്തം അമ്മയുടെ വാത്സല്യവും പരിരക്ഷയും  തിരിച്ചറിയാഞ്ഞിട്ടോ മനസ്സിലാക്കാത്തതുകൊണ്ടോ എന്തോ ഏങ്ങിഏങ്ങി കരഞ്ഞു കൊണ്ടിരുന്നു ..പുറത്തു ഒന്നും മിണ്ടാതെ ഓടി മറയുന്ന ജീവജാലങ്ങളെയും  നോക്കി ഞാനിരുന്നു.

കഥ :പ്രമോദ് കുമാര്‍,കെ,പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെട്ടി ,ഗൂഗിള്‍




Saturday, August 13, 2016

തീവണ്ടി പാതയില്‍ ഒരു വെളുപ്പാന്‍ കാലത്ത് (BASED ON A TRUE INCIDENT)

നേരം വെളുത്തു വരുന്നതെ ഉള്ളൂ ..ഇന്നും വൈകി ...നേത്രാവതി കിട്ടുമോ ആവോ ? അയാള്‍ ധ്രിതി പിടിച്ചു കൊണ്ട് സ്റ്റേഷന്‍ ലകഷ്യമാക്കി നടന്നു.ചാറ്റല്‍ മഴ  നടത്തത്തിന്റെ വേഗത കുറക്കുന്നുണ്ട്‌.ആ വണ്ടിയിലാണെങ്കില്‍ വേഗമെത്താം.. സ്റ്റോപ്പ്‌ കുറവായതിനാല്‍ യാത്ര സുഖമാണ്. തിരക്കുണ്ടാകും അത് ഒന്ന് രണ്ടു സ്റ്റോപ്പ്‌  കഴിഞ്ഞാല്‍ മാത്രം .അപ്പോഴേക്കും സീറ്റ്‌ ഒക്കെ കിട്ടിയിരിക്കും .. മിക്കപോഴും ആ വണ്ടി പിടിക്കാന്‍  ശ്രമിക്കും ..അതിനു വേണ്ടി എന്നും നേരത്തെ ഇറങ്ങണം എന്ന് വിചാരിക്കും ..പക്ഷെ പലപ്പോഴും ഇത് തന്നെ ഗതി.എഴുനേറ്റു ഒരുങ്ങി വരുമ്പോഴേക്കും സമയം അതിന്‍റെ പാട്ടിനങ്ങു പോകും.പിന്നെ ഒരു ഓട്ടമാണ് .അത് കഴിഞ്ഞു പത്തു  മിനിട്ട് കഴിഞ്ഞാല്‍ ഒരു വണ്ടി കൂടി ഉണ്ട് ..ഉള്ള സ്റ്റോപ്പില്‍ ഒക്കെ നിര്‍ത്തി നിര്‍ത്തി ...അതങ്ങ് എത്തുമ്പോഴേക്കും മനുഷ്യന്‍ വലഞ്ഞുപോകും..ഭയങ്കര തിരക്കുമായിരിക്കും .

എല്ലാവര്ക്കും യാത്ര ചെയ്യണം.അത് കൊണ്ട് ആ വണ്ടി എല്ലാ സ്റൊപ്പിലും നിര്‍ത്തും ..പ്രധാന പട്ടണങ്ങളില്‍ മാത്രമല്ലല്ലോ ജനങ്ങള്‍ക്ക്‌ പോകേണ്ടത് .വണ്ടിയില്‍ കയറുന്നവന് എപ്പോഴും പെട്ടെന്ന് എത്തണം.അവനു കയറുന്ന സ്റ്റേഷനിലും  ഇറങ്ങുന്ന സ്റ്റേഷനിലുംമാത്രം നിര്‍ത്തിയാല്‍ വളരെ സന്തോഷം.അതിനിടയിലുള്ള യാത്രകാര്‍ എങ്ങിനെ പോയാലും അവനു കുഴപ്പമില്ല .അവനു മാത്രം വേഗം എത്തണം .മനുഷ്യര്‍ കൂടുതല്‍  സ്വാര്തന്മാരായി മാറുകയാണ്.അയാള്‍ ഓരോന്ന് ചിന്തിച്ചു വലിച്ചു നടന്നു..

റെയിലില്‍ കൂടി നടന്നാല്‍ വേഗം പ്ലാറ്റ് ഫോര്‍മില്‍ എത്താം..അയാള്‍ റോഡില്‍ നിന്നും റയിലിലേക്ക് കയറി..ഇതിലൂടെ നടക്കുവാന്‍ പാടില്ല എന്നറിയാം എന്നാലും വേറെ മാര്‍ഗമില്ല..കുറച്ചു ദൂരം നടന്നിരിക്കും..മുന്‍പില്‍ എന്തോ അനക്കം കേട്ട്  അയാള്‍ പെട്ടെന്ന് നിന്നു.ആ കുറ്റിചെടിക്കിടയില്‍ ആരോ ഉണ്ട് ..ദൈവമേ വല്ല പിടിച്ചു പറികാരും? ദേഹത്ത് ചെറിയൊരു വിറയല്‍ അനുഭവപെട്ടു.മനസ്സില്‍ ഭയവും .മുന്നോട്ടേക്ക്കു പോകുവാനാകാതെ അയാള്‍ അവിടെ തന്നെ നിന്നു.ഒരു വെളിച്ചത്തിനു  വേണ്ടി  പോക്കെറ്റില്‍   നിന്ന്  മൊബൈല്‍  എടുത്തു ...വേണ്ട ..കള്ളന്മാര്‍ ആണെങ്കില്‍  അതിനായിരിക്കും ആദ്യ ഉന്നം


. ദൂരെ ട്രെയിനിന്റെ ചൂളം വിളി കേട്ടു.നേത്രാവതി വരികയാണ് .ദൈവമേ ഇന്നും ആ  ട്രെയിന്‍ മിസ്സ്‌ ആകും.ഒന്ന് ഓടിയാല്‍ ചിലപ്പോള്‍ കിട്ടും.പക്ഷെ ഇരുട്ടത്ത്‌ നില്‍ക്കുന്നത് ആര് എന്നറിയില്ല .അയ്യാള്‍ ചിലപ്പോള്‍ അപായപെടുതിയേക്കാം.അതുകൊണ്ട് മുന്നോട്ടു പോകുവാനും അറച്ചു..ട്രെയിന്‍ അടുത്തു വന്നു കൊണ്ടിരുന്നു.

ആ വെളിച്ചത്തില്‍ അയാള്‍ കണ്ടു ,ഒരു പെണ്‍കുട്ടി പാളത്തിലേക്ക് കയറി പോകുന്നു.ശരീരമാസകലം ഒരു വിറയല്‍ അനുഭവപെട്ടു ..ഒരു മരണം കണ്മുന്നില്‍ നടക്കുവാന്‍ പോകുന്നു..വണ്ടി വേഗം കുറച്ചു അടുത്തു കൊണ്ടിരുന്നു,എവിടുന്നോ കിട്ടിയ ഒരു ശക്തി കൊണ്ട് അയാള്‍  മുന്നോട്ടേക്ക് കുതിച്ചു ..വണ്ടി കടന്നു പോകും മുന്‍പ് ആ പെണ്‍കുട്ടിയെ പാളത്തില്‍ നിന്ന് വലിച്ചു പുറത്തേക്കിട്ടു.കുതറിമാരുവാന്‍ ശ്രമിച്ച അവളെ വണ്ടി കടന്നു പോകുന്നതുവരെ കൈപ്പിടിയിലൊതുക്കി.ആ പരാക്രമത്തിനിടയില്‍ അവളുടെ കയ്യിലെ ബാഗ് തെറിച്ചു വീണു.അതിനുള്ളില്‍ നിന്നും ബുക്കും ചോറ്റു പാത്രമെല്ലാം പുറത്തേക്കു ചാടി.

വണ്ടി പോയതും യാന്ത്രികമായി അവളുടെ കയ്യിലെ പിടുത്തം വിട്ടു.അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു

" മരിക്കാനും വിടില്ലല്ലോ ആരും "

"എന്താണ് കൊച്ചെ ..അതിനു എന്താണുണ്ടായത് ?"

അവള്‍ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു.തെറിച്ചു വീണ ബുക്കും പാത്രവുമെല്ലാം തിരികെ ബാഗില്‍ കയറ്റി അയാള്‍ അവള്‍ക്കു നേരെ നീട്ടി.ചോറ്റുപാത്രം തുറന്നു അത് മുഴുവന്‍ നിലത്തേക്കു  പോയിരുന്നു.രാവിലത്തെ വണ്ടിക്കു ഇവിടുന്നു ഏതോ നഗരത്തിലേക്ക് പഠിക്കുവാന്‍ പോകുന്ന കുട്ടിയായിരിക്കും..കാഴ്ചയ്ക്ക് അങ്ങിനെയാണ് തോന്നുന്നത് .യൂണിഫോറമാണ് ധരിച്ചിരിക്കുന്നത്‌ ..അതില്‍ തുന്നി പിടിപ്പിച്ച കോളേജിന്റെ പേര് ഇരുട്ടില്‍ അവ്യക്തമാണ്.

"ഞാന്‍ പരീക്ഷയില്‍ തോറ്റ് പോയി ....വീട്ടില്‍ അറിഞ്ഞാല്‍ അച്ഛന്‍ പ്രശ്നം ഉണ്ടാക്കും...വളരെ കഷ്ട്ടപെട്ടാണ് ഓട്ടോ ഡ്രൈവറായ  അച്ഛന്‍ എന്നെ നഗരത്തില്‍ പഠിക്കുവാന്‍ അയക്കുന്നത്.അതും പലയിടത്തുനിന്നും കടം വാങ്ങി....എന്നില്‍ അത്രയ്ക്ക് പ്രതീക്ഷയായിരുന്നു.പക്ഷെ ഒരു വിഷയത്തില്‍ തോറ്റുപോയി ..നല്ലവണ്ണം എഴുതിയതാ ...ജയിക്കുമെന്ന് ഉറപ്പായിരുന്നു ..പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ ....ഇതുവരെ വീട്ടില്‍ പറഞ്ഞിട്ടില്ല ..പറയുവാന്‍ പേടിയാ ..അതുകൊണ്ടാ ' അവള്‍ വീണ്ടും കരയുവാന്‍ തുടങ്ങി...

"കൊച്ചെ...രാവിലെ എഴുനേറ്റു അമ്മ പഠിക്കുവാന്‍  പോകുന്ന തനിക്കു വേണ്ടി കഷ്ട്ടപെട്ടുണ്ടാക്കിയ ഭക്ഷണമാണ് അവിടെ റെയിലില്‍ കിടക്കുന്നത്.അതിരാവിലെ എഴുനേറ്റു പഠിക്കുവാന്‍ പോകുന്ന മകള്‍ക്ക് വേണ്ടി അവര്‍ അവരുടെ ഉറക്കം നഷ്ട്ടപെടുത്തി പാചകം ചെയ്തത് ...പകലന്തിയോളം ഓട്ടോ  ഓടിച്ചു നടുവൊടിച്ചു അച്ഛന്‍ കഷ്ട്ടപെട്ടുണ്ടാകിയ പണം കൊണ്ടാണ് നീ പഠിക്കുന്നത് ,നീ വളരുന്നത്‌ ..ഒരു പരീക്ഷ പൊട്ടിയതിന്റെ പേരില്‍ നീ ജീവിതമാവസാനിപ്പിച്ചാല്‍  അവര്‍ ഇതുവരെ കഷ്ട്ടപെട്ടത്‌ ആര്‍ക്കു വേണ്ടിയാണു ...ഒരു നിമിഷം നീ അവരെ കുറിച്ച് ചിന്തിച്ചുവോ ?പരീക്ഷ ഇനിയും എഴുതി പാസ്സാവാം ..പക്ഷെ ജീവന്‍  പോയാല്‍ അത് തിരിച്ചു കിട്ടില്ല ..അത് നഷ്ട്ടപെടുത്തിയാല്‍ നിനക്ക് നിന്റെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാം പക്ഷെ അതും പേറി ജീവിക്കുന്ന ഒരു കുടുംബമുണ്ടാവും ഒരിക്കലും തോരാത്ത കണ്ണീരോടെ ...അവര്‍ ഒരിക്കലും നിനക്ക് മാപ്പ് തരില്ല. അവരുടെ ശാപമായി പോകും നീ "

അവള്‍ നിലത്തു കുത്തിയിരുന്നു അയാളുടെ കാലുകളില്‍ പിടിച്ചുകരഞ്ഞു.എന്തോ ഓര്‍ത്തതുപോലെ പെട്ടെന്നവള്‍ പോക്കെറ്റില്‍ നിന്നും മൊബൈല്‍ എടുത്തു ഓണ്‍ ചെയ്തു ...അപ്പോള്‍ തന്നെ ബെല്ല്അടിച്ചു..

"അമ്മേ..ഇപ്പൊ എത്തിയതെ ഉള്ളൂ .വണ്ടി വന്നില്ല .ഓ ..അത് സ്വിച്ച് ഓഫ്‌ ആയി പോയതായിരുന്നു ശ്രദ്ധിച്ചില്ല "..

സംസാരത്തില്‍ നിന്നും അയാള്‍ ഊഹിച്ചു വീട്ടില്‍ നിന്നാണ് .മകള്‍ക്ക് വണ്ടികിട്ടിയോ എന്നറിയാന്‍ വിളിച്ചതാവം.

"സോറി അങ്കിള്‍ സോറി ...വീട്ടില്‍ ഉണ്ടാകുന്ന ഭൂകമ്പം ആലോചിച്ചപ്പോള്‍ മരിച്ചു കളയാനാണ് തോന്നിയത് ..ഇന്നലെ ഇത് എങ്ങിനെ പറയും എന്നുള്ള ടെന്‍ഷന്‍ കാരണം ഉറങ്ങിയതേയില്ല ..ഉറക്കമൊഴിഞ്ഞപ്പോള്‍ വന്ന മോശപെട്ട ചിന്തയാണ് അങ്കിള്‍ അത് ....ഞാന്‍ അച്ഛനെയും അമ്മയെയും എന്തിനു ആരെകുറിച്ചും ചിന്തിച്ചില്ല ..ഞാന്‍ ചിന്തിച്ചത് എന്നെ കുറിച്ച് മാത്രം എന്റെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ മാത്രം ..."

" നീ ആരെ കുറിച്ചും ചിന്തിച്ചില്ല ..പക്ഷെ നിന്റെ അമ്മ ഓരോ അണുവിലും നിന്നെ കുറിച്ച് ഓര്‍ക്കുന്നു ..മകള്‍ ഇവിടെ എത്തിയോ വണ്ടി കിട്ടിയോ എന്നൊക്കെ ...അത്രക്ക് വേവലാധിയാണ് ഓരോ അമ്മയ്ക്കും കുഞ്ഞുങ്ങളെ കുറിച്ച് ...നീ അത് ഓര്‍ത്തത്‌ പോലുമില്ലല്ലോ കുട്ടി "




'സാരമില്ല കുട്ടി..ചെയ്യാന്‍ പോയത് തെറ്റാണെന്ന് മനസ്സിലായല്ലോ...ഒരിക്കലും ജീവിതത്തില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും ഒളിചോടരുത് ..പ്രശ്നങ്ങള്‍ ഇല്ലതാകി സധൈര്യം വെല്ലുവിളികളെ നേരിട്ട് ജീവിക്കണം .തോറ്റുപോയ  വിഷയം ജയിക്കുമെന്ന്ന ഉറപ്പുണ്ടെങ്കില്‍   റീ വാല്യുവേഷന്  അയക്കുക അല്ലെങ്കില്‍  നന്നായി പഠിച്ചു പോയ വിഷയം എഴുതിയെടുക്കുക ..ഒരു പരീക്ഷയില്‍ തോറ്റെന്നു കരുതി അവസാനിപ്പിക്കേണ്ടതല്ല ജീവിതം..അനേകം പരീക്ഷണങ്ങളില്‍ കൂടി കടന്നു പോകുന്നതാണ് അത് .എല്ലാം പാസ്സാകണം എന്നില്ല പക്ഷെ ജീവിതത്തില്‍ തോറ്റുപോകരുത്‌   .വീട്ടില്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുക ,അവര്‍ക്ക് കാര്യം മനസ്സിലാകും..അവര്‍ പ്രതീക്ഷിക്കാത്തത് കാണുമ്പോള്‍ വഴക്ക് പറയും  ചിലപ്പോള്‍ അടിക്കും ..അവരുടെ മകളാണ് നീ അവര്‍ക്ക് രക്ഷിക്കുന്നതുപോലെ ശിക്ഷിക്കുവാനും അധികാരമുണ്ട്‌ ..അവര്‍ ചെയ്യുന്നതെന്തും നിന്നോടുള്ള സ്നേഹം കൊണ്ടാണ്  "


അവള്‍ എല്ലാം കേട്ട് കൊണ്ടിരുന്നു..ഒരു നിമിഷത്തെ ബലഹീനതയില്‍ ചെയ്യാന്‍ പോയതിനെ കുറിച്ച് ,അതിന്റെ ഭവിഷ്യത്തുകള്‍ ഒക്കെ അവള്‍ മനസ്സിലാക്കിയിട്ടുണ്ടാകാം..പാവം കുട്ടികള്‍ ,അവര്‍ക്ക് സഹിക്കുവാന്‍ പറ്റുന്നതിലും കൂടുതല്‍ ഭാരം പേറേണ്ടി വരുന്നു .

"വരൂ അടുത്ത വണ്ടി വരാറായി ....നമുക്ക് അതിലെങ്കിലും പോകേണ്ടേ ?..." അയാളുടെ ചോദ്യം കേട്ട്
കരഞ്ഞു തുടുത്ത അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയുന്നതയാള്‍ കണ്ടു

                    (ഒരു സംഭവം കൂടിയുണ്ട്  ഇതേ ദിവസം തന്നെ ..അതു ഒരിക്കല്‍  പറയാം )

കഥ :പ്രമോദ് കുമാര്‍ .കെ.പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെറ്റി

Wednesday, June 22, 2016

രാത്രിയാത്രയില്‍ ഉറങ്ങാത്തവര്‍

മഴതുള്ളികള്‍ വന്നു ദേഹത്ത് പതിച്ചപ്പോള്‍ ഞെട്ടി എഴുനേറ്റു ...ഇനി ഉറക്കം കടന്നു വരുവാന്‍ വൈകും..മഴയില്‍ നിന്നും രക്ഷനേടാന്‍ ബസ്സിന്‍റെ ചില്ലടക്കുവാന്‍ തന്നെ  തീരുമാനിച്ചു.രാത്രിയാത്രയില്‍ അല്പം ചില്ല് തുറന്നു വെക്കുന്നതാണ് ശീലം.അടച്ചുപൂട്ടിയ ബസ്സിനുള്ളിലെ യാത്രയില്‍   പലപ്പോഴും വിമ്മിഷ്ട്ടം തോന്നാറുണ്ട്.അന്‍പതിനടുത്ത ആള്‍കാരുടെ ശ്വാസം പുറത്തേക്കൊന്നും പോകാതെ അവിടെ തന്നെ ചുറ്റി കളിക്കും.കൂടാതെ  അടച്ചുപൂട്ടിയ മുറിയില്‍ പെട്ടതുപോലെയുള്ള അസ്വസ്ഥത..ചില്ല് തുറന്നിട്ടാല്‍ അല്പം കാറ്റ് അകത്തേക്ക് കയറും .നല്ല ഉറക്കത്തിനു  അത് ആവശ്യമാണ്‌ രാത്രിയാത്രയില്‍ അതൊരു സുഖവുമാണ് .ചില്ല് വലിച്ചിട്ടു വീണ്ടും ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോള്‍ അടുത്തിരിക്കുന്ന ആള്‍ തുറിച്ചു നോക്കുന്നു...


"" എന്താ സാറേ ഉറങ്ങുനില്ലേ ..."

'' ആയില്ല "

സംശയത്തോടെ വാച്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞു "സാറേ രണ്ടു മണി കഴിഞ്ഞു.."

"എനിക്ക് രാത്രി യാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ല..."

" അപ്പൊ ഇനിയും നാലഞ്ചു  മണികൂര്‍ ഉറങ്ങാതെ ഇങ്ങിനെ ഇരിക്കുമോ ?"


"ഇരിക്കേണ്ടി വരും ...ഉറങ്ങാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല ..എനിക്ക് ഉറങ്ങാന്‍ പറ്റാറില്ല "

"കാരണം "?

"ഞാന്‍ ഷിഫ്റ്റില്‍  ജോലി ചെയ്യുന്ന ആളാണ്‌ ..പക്ഷെ നൈറ്റ്‌ ഷിഫ്റ്റ്‌ വന്നാല്‍ എന്നോട് ഉറങ്ങി പോകും ...എത്ര ശ്രമിച്ചാലും എനിക്ക് ഉറക്കം പിടിച്ചു വെക്കുവാന്‍ കഴിയാറില്ല "

"അപ്പൊ ഇപ്പോള്‍ പിടിച്ചു വെക്കുന്നതോ ?"

" ഇപ്പോള്‍ പിടിച്ചു വെക്കുന്നതല്ല ....പേടിച്ചിട്ടാണ് ...എന്നെ പോലെ ഈ ബസ്സിന്റെ ഡ്രൈവര്‍ ജോലി സമയത്ത് ഉറങ്ങിപോയാല്‍ ?"

ഞാനൊന്ന് ഞെട്ടി ..എങ്കിലും അത് പുറത്തു കാണിക്കാതെ പറഞ്ഞു

"ഹേയി ..അങ്ങിനെ സംഭവിക്കില്ല ..അയാള്‍ക്ക്‌ നമ്മള്‍ യാത്രകാരെ കുറിച്ച്  ഉത്തമബോധ്യമുണ്ടാകും  ഇത്രയും ആള്‍കാര്‍ അയാളെ വിശ്വസിച്ചാണ് യാത്ര  ചെയ്യുന്നതെന്ന് ....അത് കൊണ്ട് തന്നെ അയാള്‍ ഉറങ്ങാന്‍ ഇടയില്ല .ഈ റോഡില്‍  പത്തു നൂറു ബസ്സുകള്‍  അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ..ഏതെങ്കിലും ഡ്രൈവര്‍  ഉറങ്ങി പോകുമോ ?...എന്നാലും ഇത്തരത്തിലുള്ള   അപകടങ്ങള്‍ സംഭവിക്കുന്നത്‌ വല്ലപ്പോഴും മാത്രം ..നിങ്ങള്‍ ധൈര്യമായി ഉറങ്ങികോളൂ ...ഈ ബസ്സ്‌ മുഴുവന്‍ ഉറങ്ങുകയല്ലേ...ആര്‍ക്കും ഇല്ലാത്ത പേടി താങ്കള്‍ക്കു മാത്രമെന്തിനാണ് ?

"എന്നാലും ....ട്രെയിന്‍ ആണെങ്കില്‍ പേടിക്കേണ്ടായിരുന്നു  ...പക്ഷെ ബസ്സ്‌ ....അത് പോകുന്ന  പാതയില്കൂടി അങ്ങോട്ടും ഇങ്ങോട്ടും താങ്കള്‍ പറഞ്ഞതുപോലെ നൂറുകണക്കിന് വണ്ടികള്‍ ചീറി പാഞ്ഞു പോകുന്നുണ്ട്...ഏതെങ്കിലും ഡ്രൈവര്‍ ഒരു നിമിഷം ഉറങ്ങി പോയാല്‍ മതി....ഈ ബസ്സിന്റെ  ഡ്രൈവര്‍ ആകണം എന്നില്ല ...ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വണ്ടിയുടെ ഡ്രൈവര്‍ ആയാലും മതി .."

ഞാന്‍ അല്പം പേടിയോടെ കേട്ടിരുന്നു.

.ഞാന്‍ ഡ്രൈവറില്‍ കാണുന്നത് എന്നെ തന്നെയാണ് ...ഞാനും ജോലി കൃത്യമായി ചെയ്യണം ഉറങ്ങില്ല എന്നൊക്കെ തീരുമാനിച്ചാണ് ഓരോ രാത്രിയും ജോലിക്ക് കയറുക ..പക്ഷെ എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിയാറില്ല."

""ഓക്കേ ..ചേട്ടന്‍ എന്നാല്‍ ഡ്രൈവര്‍ക്ക് കമ്പനികൊടുത്തു ഉറങ്ങാതിരിക്കൂ ..എനിക്ക് ഉറക്കം വരുന്നു.''

ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു.പക്ഷെ കണ്ണുകള്‍ അടച്ചിട്ടും സമയം കടന്നു  പോയിട്ടും ഉറക്കം വന്നില്ല ..ഈ ബസ്സിന്റെ ഡ്രൈവര്‍ അല്ലെങ്കില്‍ ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപോയാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ചോര്‍ത്തു എനിക്കും ഉറക്കം നഷ്ട്ടപെട്ടു.

ഇറങ്ങുന്ന സ്ഥലം എത്തുന്നതുവരെ വെറുതെ കണ്ണടച്ച് കിടന്നു ...ഉറക്കക്ഷീണം നനായിട്ടുണ്ടായിരുന്നു .ഇനി ഇന്ന് നടത്തേണ്ടുന്ന  കാര്യങ്ങള്‍ ഒക്കെ അവതാളത്തിലുമാകും . വെറുതെയാണ്  അയാളുമായി  സൌഹൃദ സംഭാഷണം  നടത്തിയത് .അയാളെ പ്രാകികൊണ്ട്‌ ഞാന്‍ എന്റെ  ടൌണില്‍ ഇറങ്ങി..അപ്പോഴും അയാള്‍ ഉറങ്ങാതെ അവിടെത്തന്നെ മിഴിചിരിക്കുന്നുണ്ടായിരുന്നു


കഥ :പ്രമോദ് കുമാര്‍.കെ.പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ സോസെറ്റി


Saturday, June 11, 2016

ഇനി തനിയെ

ഇനി ഈ വയസ്സുകാലത്ത് ഒറ്റയ്യ്ക്ക് ...ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള അഹങ്കാരമായിരുന്നു ഇതുവരെ ..എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്.സ്നേഹമയിയായ ഭാര്യ ,മകന്‍,മരുമകള്‍ ,ചെറുമകള്‍ എല്ലാവരും തന്നെ ഇവിടെ നിര്‍ത്തി കടന്നു കളഞ്ഞു.ഒരു വാക്ക് പോലും പറയാതെ.അവര്‍ ഉപേക്ഷിച്ചു പോകാന്‍ മാത്രം താന്‍ എന്ത് തെറ്റാണ്  ചെയ്തിരിക്കുക?അവര്‍ പോകുബോള്‍ തന്നെയും വിളിക്കാമായിരുന്നു ..പക്ഷെ വിളിച്ചില്ല .ഈ വയസ്സനെ കൊണ്ട് പോയിട്ട് എന്ത് പ്രയോജനം എന്ന് കരുതികാണും.


അതിര് കവിഞ്ഞൊഴുകിയ കൌമാരം തടുത്തു നിര്‍ത്തിയത് അവളായിരുന്നു.അവള്‍ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ അതിനു  അടുക്കും ചിട്ടയുമായി .കപ്പലോടിക്കുന്ന നാവികനെ പോലെ കാറ്റും കോളുംനിറഞ്ഞു ആടിയുലഞ്ഞ ജീവിതമെന്ന കപ്പലിനെ നേരെ വഴിക്ക് നയിക്കുവാന്‍ അവളും ഒപ്പമുണ്ടായിരുന്നു.എനിക്ക് വേണ്ടി അവളുടെ പല സ്വഭാവങ്ങളും ശീലങ്ങളും മാറ്റി .പലതും സഹിച്ചു.പക്ഷെ ഞാന്‍ പലപ്പോഴും തന്റെ ശീലങ്ങളിലും തന്നിഷ്ടങ്ങളിലും  ഉറച്ചു തന്നെ നിന്നപ്പോള്‍ അവള്‍ എതിര്‍ത്തുമില്ല ...അതിനു ചേരുന്ന വിധത്തില്‍ ഒപ്പം കൂടി.മുന്‍കോപകാരനായിരുന്ന എന്റെ കോപം പോലും അവള്‍ വളരെ ശാന്തമായി കണ്ടു പ്രതികരിച്ചു  .ഒരിക്കല്‍ പോലും വേണ്ടാത്ത കാര്യങ്ങളില്‍  പിണങ്ങി നിന്നത് കണ്ടില്ല ..എല്ലാം എനിക്ക് വേണ്ടി സഹിക്കുകയും പൊറുക്കുകയും ചെയ്തു...അവളാണ് ഇന്ന് തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നത്.

വാസവന്‍ ജനിച്ചതില്‍ പിന്നെയാണ് തനിക്കു നന്നാവണം എന്നൊരു തോന്നലുണ്ടായത്‌.അവന്റെ കളി ചിരികളില്‍ താന്‍ വീണു പോയി എന്ന് പ റയുന്നതായിരിക്കും ഉത്തമം .ചീത്ത കൂട്ടില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും പതിയെ പിന്നോട്ടടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ ജീവിതത്തിലേക്ക് വന്നത്.അവന്റെ ചിരികള്‍ ഒരിക്കലും മാഞ്ഞു പോകരുത് എന്ന് കരുതിയ ഞാന്‍ പിന്നെ വഴിപിഴച്ചു പോയില്ല .നല്ല ഭര്‍ത്താവും അച്ഛനുമായി മാറുകയായിരുന്നു. അച്ഛനും മകനും നല്ല കൂട്ടുകാരായിരുന്നു.എന്തിനു ഏതിനും പരസ്പരം കാര്യങ്ങള്‍ അന്വേഷിച്ചു ചര്‍ച്ചചെയ്തു തീരുമാനമെടുത്തു.പക്ഷെ അവനും ഇങ്ങിനെ ഒരു ചതി എന്നോട് ചെയ്യുമെന്ന്   കരുതിയില്ല...എന്നാലും ഒന്നും പറയാതെ  അവനും  ...

അനു  തനിക്കു മരുമകള്‍ ആയിരുനില്ല മകള്‍ തന്നെയായിരുന്നു.അവള്‍ സ്വന്തം അച്ഛനെപോലെ തന്നെയാണ് തന്നെ കണ്ടതും സ്നേഹിച്ചതും പരിപാലിച്ചതും ..അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയായതുകൊണ്ടാവാം അവള്‍ക്കു താന്‍ സ്വന്തം അച്ഛനായിരുന്നു.അച്ചനെകൊണ്ടുള്ള  ആവശ്യങ്ങള്‍ ഒക്കെ ഞാന്‍ ഭംഗിയായി നടത്തികൊടുക്കുകയും ചെയ്തിരുന്നു എന്നിട്ടും അവള്‍ക്കു എങ്ങിനെ  തോന്നി ഈ വൃദ്ധനെ ഉപേക്ഷിക്കുവാന്‍ ?ഒരു അച്ഛനെ വേണ്ടെന്നു പറഞ്ഞു പോയികളയുവാന്‍

മിയയിലായിരുന്നു താന്‍ എന്റെ വാര്‍ധക്യം ആസ്വദിച്ചുപോന്നത്.അവളുടെ കളിചിരികളില്‍ താന്‍ തന്റെ പ്രായം പോലും മറന്നു.അച്ചാച്ച  എന്ന് വിളിച്ചു അവള്‍ എപ്പോഴും തന്റെ ചുറ്റിലും കൂടി.അവള്‍ക്കൊപ്പം മണ്ണപ്പം ചുട്ടും ഒളിച്ചു കളിച്ചും താന്‍ അവളെ പോലെ കൊച്ചുകുട്ടിയായി.പ്രായത്തിന്റെ അവശതകള്‍ അവള്കൊപ്പം കളിക്കുമ്പോള്‍ അറിഞ്ഞിരുനില്ല.അത് ഒരിക്കല്‍പോലും ശരീരത്തില്‍  പ്രശ്നവുമുണ്ടാക്കിയില്ല ..അവളോടോപ്പമുള്ള നിമിഷങ്ങള്‍ തന്നില്‍ ഊര്‍ജം നിറക്കുകയുമായിരുന്നു.ഇനിയും കുറേകാലം കൂടി  ജീവിക്കുവാനുള്ള  ഊര്‍ജം....എന്നും രാവിലെ എഴുനേറ്റു അവള്‍ ആദ്യം അന്വേഷിക്കുന്നതും തന്നെയായിരുന്നു.എന്നിട്ടും അവള്‍ അച്ചച്ചനോട് ഒരു വാക്ക് പറയാതെ പോയികളഞ്ഞു ...അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..അച്ഛനും അമ്മയും വിളിക്കുബോള്‍ കൊച്ചു കുഞ്ഞു എന്ത് ചെയ്യാന്‍ ?

""മാഷേ ഇനി ആരെങ്കിലും വരുവാനുണ്ടോ ?"  ഓര്‍മകളില്‍ നിന്നും ഞെട്ടി ...ചോദ്യം മനസ്സിലാകാത്തപോലെ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു...

" മാഷേ എന്നാല്‍ ബോഡിയൊക്കെ   എടുക്കുകയല്ലേ ....".യാഥാര്‍ത്ഥ്യത്തിലേക്ക് മനസ്സ് തിരിച്ചു വന്നു ..പരിസരബോധമുണ്ടായി..അടക്കി പിടിച്ച തേങ്ങലുകള്‍ കാതില്‍ വന്നു പതിച്ചു.താഴെ വെള്ളത്തുണിയില്‍ മൂടികെട്ടിയ നാല് ദേഹങ്ങള്‍ നോക്കുവാനാകാതെ മുഖം തിരിച്ചു.

ആരൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കണ്ടും കേട്ടുമിരിന്നു.ഒരു ജീവചവം പോലെ .താന്‍ ഇനി എന്ത് പറയുവാന്‍....ദേഹങ്ങള്‍ ഓരോന്നായി പുറത്തേക്കു കൊണ്ടുപോയി...അകമ്പടിയായി  നിലവിളികളും.... .ചാരുകസേരയില്‍ നിന്നും മറിഞ്ഞു വീഴുമെന്നായപ്പോള്‍ മുറുക്കെ പിടിച്ചുകൊണ്ടു പിന്നിലേക്ക്‌ ചാരി കിടന്നു..

അനുകമ്പയുടെയും സഹതാപത്തിന്റെയും  അനേകം കണ്ണുകള്‍ തന്റെ നേര്‍ക്ക്‌ വരുന്നത് കണ്ടു അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു .അപ്പോള്‍ കാതുകളില്‍ പതിഞ്ഞത്  അപകടത്തില്‍ പെട്ടവരുടെ ആര്‍ത്തനാദവും നിലവിളിയും ഞരക്കവുമായിരുന്നു

കഥ :പ്രമോദ് കുമാര്‍. കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍ കളര്‍ സോസെറ്റി \ഇന്റര്‍നാഷനല്‍  വാട്ടര്‍ കളര്‍


Saturday, March 5, 2016

ലിഫ്ററ്


ഒരു വെെകുന്നേരം...ടു വീലറിൽ നാടിൻെറ സൗന്ദര്യം നുകർന്ന് കൊണ്ട് വീട്ടിലേക്ക്....കുറച്ചു ദൂരം ചെന്ന് കാണും..റോഡ് കയ്യടക്കി ഒരു ''ചങാതികൂട്ടം''..സ്കൂൾ വിട്ട് വരികയാണ്...കുറെ സമയം ഹോൺ മുഴക്കിയപ്പോൾ അവർ സെെഡിലേക്ക് മാറി.കൂട്ടത്തിലൊരുവൻ ലിഫ്ററിനു വേണ്ടി സിഗ്നൽ കാണിച്ചതു കൊണ്ട് അവനെയും കൂടെ കൂട്ടി...


വിശേഷങൾ പങ്കുവെക്കുന്നതിനിടയിൽ ചോദിച്ചു
''നിങൾ അഞ്ചുപേർ ഒന്നിച്ചു വന്നിട്ട് അവരെ വിട്ട് നീ മാത്രം കയറി വന്നത് മോശമായി പോയി ''

''എന്നാൽ ചേട്ടനൊരു കാരൃം ചെയ്യ്...നാളെ ഇതേ സമയത്ത് കാറുമെടുത്ത് വാ....നമ്മൾ അഞ്ചുപേരും ഒന്നിച്ചുകയറാം...''
പെട്ടെന്നായിരുന്നു മറുപടി...ഉരുകിയൊലിച്ച ഞാൻ ഒന്നും മിണ്ടാതെ വണ്ടിയോടിച്ചു കൊണ്ടിരുന്നു

Saturday, February 20, 2016

കണക്ക് ടീച്ചർ


തിരക്കേറിയ  അബല നടയിൽ പ്രതീക്ഷിക്കാത്ത ഒരു പരിചിത മുഖം കണ്ടു..
അമ്മു ടീച്ചർ ...മറക്കാൻ പററാത്ത മുഖം...കണക്ക് എന്ന തീരെ ഇഷ്ടമില്ലാത്ത വിഷയം മനസ്സിലേക്ക് കുത്തിതിരുകാൻ ശ്രമിച്ച് പരീക്ഷകളിൽ എന്നെ നിതൃം പരാജയപ്പെടുത്തി അടി തരാറുള്ള ടീച്ചറെ എങിനെ മറക്കും...
ധനാഡൃയാണെന്ന് പറഞു കേട്ടിട്ടുണ്ട്..അതു കൊണ്ടാവാം കൂട്ടായി അഹങ്കാരവും അഹന്തയും..
കുട്ടികളടക്കം പലരേയും മററുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കലും ഹോബിയായി കണ്ടു.


ക്ളാസിൽ നിന്നും കിട്ടിയതിൻെറ ബാക്കി വീട്ടിൽ നിന്നും ''വാങാനുള്ളത്'' ഉത്തര കടലാസിൽ ചേർത്തിട്ടുമുണ്ടാകും...അത് കൊണ്ട് തന്നെ ടീച്ചറോട് ആ കാലത്ത് എന്നും വെറുപ്പായിരുന്നു.കണക്ക് എന്ന വിഷയത്തിലെ മാത്രം തോൽവി പലപ്പോഴും പ്രാേഗ്രസ്സ് കാർഡിൽ എത്തിക്കുന്നത് അവസാന സ്ഥാനത്തായിരിക്കും..
ജീവിത യാത്രകളിൽ പിന്നെ ടീച്ചറുടെ റോളില്ലാതായപ്പോൾ എപ്പോഴോ ടീച്ചറെ മറന്നു.
പിന്നെ കാണുന്നതിപ്പോഴാണ്‌.എന്തായാലും സംസാരിക്കണമെന്ന് തോന്നി..

''അമ്മു ടീച്ചറല്ലേ?''
''അതേ...'' സംസാരത്തിൽ ഇപ്പോഴും പഴയ ഗൗരവം
''ഞാൻ പ്രേം...ടീച്ചർ ഏഴിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്..''
''എങിനെ ഓർക്കാനാ മോനെ..എത്ര പേരെ പഠിപ്പിച്ചതാ...'' സംസാരത്തിൽ ഒരു വാത്സലൃമുണ്ടായതു പോലെ...
''മോനോട് ഒരു കാരൃം ചോദിക്കട്ടെ...മോനെപ്പോഴെങ്കിലും ഈ ടീച്ചറെ ശപിച്ചിട്ടുണ്ടോ? ''

ഞാൻ ഞെട്ടി...ഒരു തവണയല്ല ഒരാണ്ട് മുഴുവൻ ഞാൻ ശപിച്ചിട്ടുണ്ട്...അതെങിനെ പറയും?ഞാൻ തല താഴ്ത്തി നിന്നു.
''എനിക്കറിയാം മോനെ...ഞാൻ കുട്ടികളുടെ നല്ല ടീച്ചറൊന്നുമല്ലായിരുന്നെന്ന്...വർഷങൾ പഠിപ്പി്ച്ചിട്ടും കുട്ടികളെ ആരേയും സ്നേഹിച്ചിട്ടില്ല...ഉപദ്രവിച്ചതോ ധാരാളം.ഒരു ജോലി മാത്രമായി ഞാനതിനെ കണ്ടു..അത് കൊണ്ടു തന്നെ എന്നെ ശപിച്ചവരാ കൂടുതലും...അതൊക്കെയാവും ഇപ്പോൾ അനുഭവിക്കുന്നത്..ഒരായുസ്സ് കുട്ടികളെ കണക്ക് പഠിപ്പിച്ച എൻെറ കണക്കുകൂട്ടലുകൾ ഒക്കെയും തെറ്റി പോയി.

''ഞാൻ പോകട്ടെ മോനെ...വെെകിയാൽ പിന്നെ അവരുടെ വായിലുള്ളതും കേൾക്കണം...'' ടീച്ചർ വലിച്ചു നടന്നു.
എന്തോ ഒരു ഉൾവിളി പോലെ ടീച്ചർ അറിയാതെ അവരെ പിൻതുടർന്നു...ടീച്ചർ കയറിപോയ പടികളവസാനിക്കുന്നിടത്തുള്ള ഗെയിററിലെ ''വൃദ്ധസമാജം'' എന്ന ബോർഡ് കണ്ണിലുടക്കിയപ്പോൾ തിരിച്ചു നടന്നു...
കണക്ക് ടീച്ചറുടെ കണക്കുകൂട്ടലുകളിൽ വലിയ തെററുകൾ തന്നെ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി




pictures:delish,international watercolor ,facebook group

Wednesday, June 24, 2015

ഹര്‍ത്താല്‍


സമര്‍പ്പണം :(ഹര്‍ത്താല്‍ കൊണ്ട് ബുദ്ധിമുട്ട്  അനുഭവിച്ച എല്ലാ മാന്യജനങ്ങള്‍ക്കും ...) 


കടയിലേക്ക് കയറിവരുന്ന പിരിവുകാരെ കണ്ടു  മുഖം വീര്‍പ്പിച്ചു കാദര്‍ക്ക  സീറ്റില്‍ ഒന്നുകൂടി അമര്‍ന്നിരുന്നു. ..ഇവറ്റകളെ  കൊണ്ട് എപ്പോഴും  ശല്യം തന്നെയെന്നും മനസ്സിലോര്‍ത്തു .


" അല്ല കാദര്‍ക്ക  ബിസിനെസ്സ് ഒക്കെ ഉഷാര്‍ അല്ലെ ?"

"എങ്ങിനെ ഉഷാരാകും....നിങ്ങളുടെയൊക്കെ നേതാവിന്റെ  നഖം മുറിഞ്ഞാല്‍ പോലും ഹര്‍ത്താല്‍ അല്ലെ ...പിന്നെ കച്ചവടക്കാരൊക്കെ    എങ്ങിനെ നിങ്ങള്‍ പറയുന്നത് പോലെ ഉഷാര്‍ ആകും ?'

" അത് വല്ലപോഴുമല്ലേ  കാദര്‍ക്ക ....നിങ്ങള്ക്ക്  ഉഗ്രന്‍ ബിസിനസ്  ആണെന്ന് നമ്മുക്കറിയില്ലേ ? എം എല്‍ എ  പ്രത്യേകം  പറഞ്ഞിട്ടുണ്ട്  ഒരു ഇരുപത്തി അഞ്ചു  എങ്കിലും വാങ്ങണം എന്ന് .....മൂപ്പര്  വന്നു കാണുവാന്‍ ഇരുന്നതാ അപ്പോഴാ  മന്ത്രി  കണ്ണൂരില്‍  വരുന്നത് ...അങ്ങേരു അങ്ങോട്ട്‌ പോയി  "

പിരിവുകാര്‍  സോപ്പിങ്ങിലേക്ക്  പോയി

"നിനകൊക്കെ അറിയോ ....? ഇന്നലെ ആര്‍ക്കും ഉപകാരമില്ലാത്ത ഏതോ ഒരുത്തനെ അടിച്ചു എന്ന് പറഞ്ഞു നിങ്ങള്‍ ഹര്‍ത്താല്‍ നടത്തി...അതും വെറും കടകള്‍ മാത്രം അടപ്പിച്ചു കൊണ്ട് ....വാഹനങ്ങള്‍ക്ക് , ഓഫിസുകള്‍ക്ക്‌ ,സ്കൂള്‍കള്‍ക്ക്  ,കോളേജ്കള്‍ക്ക്  ഒന്നും  പ്രശ്നമില്ല  .അവരെ  ഒക്കെ  ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി .എന്നിട്ടോ  വിശന്നുവലഞ്ഞ  പാവം   കുഞ്ഞുങ്ങള്‍ക്ക്‌ ഉച്ചക്ക് കുടിവെള്ളം പോലും കിട്ടിയില്ല ...മാഷന്മാര്‍ക്കു അവരെയൊക്കെ  നിര്‍ബന്ധമായി ഉച്ചക്ക് പറഞ്ഞു അയക്കേണ്ടിയും   വന്നു .ഭക്ഷണം കിട്ടാതായപ്പോള്‍  ഓഫീസും വാഹനങ്ങളും നിന്നു...





നിങ്ങള്  എപ്പോഴും ഓരോരോ ആവശ്യങ്ങള്‍ക്ക്  പിരിവിനു വരുന്നത്ഇവിടുത്തെ   കടകളിലാ ....കൂടുതല്‍ വാങ്ങുന്നതും  കടകാരില്‍ നിന്നാ ...അപ്പൊ അവര് ഒരു ദിവസം പൂട്ടിയാല്‍ എത്രയാ നഷ്ട്ടം ?ഈ കൊല്ലം മാത്രം നിങള്‍  മാത്രം നടത്തിയ  അഞ്ചു ഹര്‍ത്താല്‍ കൊണ്ട് എനിക്ക് നാലഞ്ചു  ലക്ഷം എങ്കിലും നഷ്ട്ടം വന്നിട്ടുണ്ട് ...അതുകൊണ്ട്  നിങ്ങളുടെ ഇരുപത്തിഅഞ്ചും  കഴിച്ചു  ബാക്കി കൊണ്ടുവന്നു തരുവാന്‍ നിന്റെ  എം എല്‍ എ യോട് പറ .....കട്ടും മുടിച്ചും  കുറെ ഉണ്ടാക്കിയിട്ടില്ലേ ? മറ്റവന്‍മാരും വരട്ടെ  ..ഞാന്‍  കണക്കു വെച്ചിട്ടുണ്ട്."

പിരിവുകാര്‍ നിന്ന് വിയര്‍ത്തു .....കാദര്‍ക്ക  തുടര്‍ന്നു

"എന്തിനും ഏതിനും   വൃത്തികെട്ട  ഹര്‍ത്താല്‍ നടത്തുന്നതങ്ങ് നിര്‍ത്തണം ..പിന്നെ നേതാക്കള്‍  പറയുന്നത്  അപ്പാടെ വിഴുങ്ങുന്നതും ...നിനകൊക്കെ പഠിപ്പും വിവരവും ഒക്കെ ഇല്ലേ .ബുദ്ധിക്കും കുറവൊന്നുമില്ലല്ലോ..  .മനസ്സാക്ഷിയോട്‌  ചോദിച്ചു  നോക്കുക ... ചെയ്യുന്നത്  ശരിയാണോ തെറ്റാണോ എന്ന്  ..എന്നിട്ട് പ്രവര്‍ത്തിക്കുക ..ഇങ്ങിനെ ഇരന്നു തിന്നുന്നതിലും ഒരു ഉളുപൊക്കെ വേണ്ടേ ....രാഷ്ട്രീയമാണ് പോലും  രാഷ്ട്രീയം ..മേലനങ്ങാതെ  തിന്നു വീര്‍ക്കുവാന്‍  ഓരോരോ കാപട്യങ്ങള്‍ ...

പിരിവുകാര്‍  ഓരോന്നായി  കടയില്‍ നിന്നിറങ്ങി .കാദര്‍ക്ക  ആശ്വാസത്തോടെ  നെടുവീര്‍പ്പിട്ടു .

(ഇതൊരിക്കലും  നടക്കില്ല ...ഇങ്ങിനെ  ഒരിക്കലും  കാദര്‍ക്ക  പറയുകയുമില്ല   ...കാരണം  പിറ്റേന്ന് കാദര്‍ക്കയുടെ  കടയും കാണില്ല ഇന്ന്   നാവും ....അങ്ങിനെ ഉള്ളവരാണ്  ജനസേവനത്തിന്റെ കുപ്പായമണിഞ്ഞു നടക്കുന്ന" ചില  രാഷ്ട്രീയ ചെന്നായ്ക്കള്‍ "



-പ്രമോദ്  കുമാര്‍ .കെ.പി 

Friday, June 19, 2015

വേഷം

"അച്ഛാ ....കുറെയേറെ ആളുകളൊക്കെ വരുന്ന സ്ഥലമല്ലേ..? കല്യാണവീട്ടിലെങ്കിലും നല്ല ഒരു ഡ്രസ്സ്‌ വാങ്ങി  ഇട്ടു പോയികൂടെ ?

"കോര്‍പറേഷന്‍  ബസ്‌ ടെര്‍മിനലില്‍" വരുന്നത്ര ആളുകളൊന്നും അവിടെ ഉണ്ടാവില്ലല്ലോ എന്ന് അവിടെ പോര്‍ട്ടര്‍ ആയ അയാള്‍ക്ക്‌ ചോദിക്കണമെന്ന് തോന്നിയെങ്കിലും അത് വിഴുങ്ങി അയാള്‍ വഴിയിലേക്കിറങ്ങി ..


കഥ :പ്രമോദ് കുമാര്‍.കെ.പി 

Monday, June 15, 2015

കോള്‍


ഒരു ഫോണ്‍ കോള്‍ മതിയായിരുന്നു  അവന്റെ ജീവിതം മാറ്റിമറിക്കുവാന്‍ .....

പക്ഷെ ആ കോള്‍ വരുമ്പോഴേക്കും അവന്റെ ജീവിതം "ഔട്ട്‌ ഓഫ്‌ റേഞ്ച് " ആയി പോയിരുന്നു 


കഥ :പ്രമോദ് കുമാര്‍.കെ.പി 

Wednesday, April 29, 2015

മാനം മാത്രം നോക്കിയാല്‍ പോര ഭൂമിയിലേക്കും നോക്കണം

ഇന്നലെ  ചാനലുകളിലെ വെറുപ്പിക്കുന്ന ചര്‍ച്ചകള്‍ കണ്ടു ബോറടിച്ചു  കൈകള്‍ റിമോട്ടില്‍ ചലിച്ചു കൊണ്ടിരുന്നു ...ഭൂകമ്പവും ഡോക്റ്റര്‍മാരും ,മന്ത്രി ബാബുവും കോഴയും അങ്ങിനെ രാവിലെ മുതല്‍ പറഞ്ഞു തഴമ്പിച്ച കാര്യങ്ങള്‍ വീണ്ടു വീണ്ടും ശര്‍ദ്ദിക്കുന്ന ന്യൂസ്‌ അവതാരകള്‍ ...പക്ഷെ അവസാനം ഒരു ചാനലില്‍ ശ്രദ്ധ ഊന്നെണ്ടി വന്നു. രാഷ്ട്രീയ ചാനല്‍ ആയതിനാലും അവരുടെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ മാത്രം  ഉയര്‍ത്തി കാട്ടി വെറുപ്പിക്കുന്നതിനാലും പലപ്പോഴും ഞാന്‍ തിരസ്കരിക്കുന്ന  ഒരു ചാനാലായിരുന്നു അത് . അവിടെയും നടക്കുന്നത്  ഭൂകമ്പം ചര്‍ച്ച ആണെങ്കിലും അതിനൊരു വ്യതസ്തത ഉണ്ടായിരുന്നു.

അവസാന ഭാഗങ്ങളെ കാണുവാന്‍ പറ്റിയുള്ളൂ എങ്കിലും അത്ര സമയത്ത്  പോലും ആ ചര്‍ച്ചയില്‍ നമ്മള്‍ മനസ്സിലാക്കെണ്ടുന്ന വലിയ കാര്യങ്ങള്‍ ഉണ്ടായിരുന്നു.ചിലത് പറയാം

ന മ്മള്‍ ഭൂമിയില്‍ ജീവിക്കുമ്പോള്‍ ഭൂമിയെ കുറിച്ചു മനസ്സിലാക്കാതെ ചന്ദ്രനേയും ചൊവ്വയെയും പറ്റി പഠിക്കുവാന്‍ പോകുന്നു.നിലനില്‍ക്കുന്ന ഭൂമി എങ്ങിനെ കുലുങ്ങുന്നു എപ്പോള്‍ കുലുങ്ങുന്നു എന്ന് പഠിക്കുവാന്‍ ലോകത്ത് ഒരു രാജ്യവും ശാസ്ത്രവും താല്പര്യപെടുന്നില്ല  അഥവാ ശ്രമിച്ചാല്‍ തന്നെ അത് പൂര്‍ത്തിയാക്കുവാന്‍ ജാഗ്രത കാണിക്കുന്നുമില്ല..അത് കൊണ്ടാണ് യാതൊരു മുന്നരിയുപ്പും നമുക്ക് കിട്ടാത്തതും ഭൂ കമ്പം വലിയ നാശങ്ങള്‍ വിതക്കുന്നതും.

ലോകത്ത് ഓരോ സ്ഥലത്തിന്റെയും ഭൂപ്രകൃതി വിഭിന്നമാണ് കാലാവസ്ഥയും .അതനുസരിച്ചാണ്  അവിടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കേണ്ടത് പക്ഷെ അതൊന്നുംപൊതുവായി  ആര്‍ക്കും  അറിയില്ല .അത് പൊതുജനത്തിന്  മനസ്സിലാക്കി കൊടുക്കുവാന്‍  ഒരു സര്‍കാരും മുന്‍കൈ എടുക്കുനില്ല.അഥവാ ആരെങ്കിലും അത് സൂചിപ്പിച്ചാല്‍ തന്നെ  ആരും മുഖവിലക്കെടുക്കുനില്ല ..

നമ്മുടെ  കേരളത്തില്‍ തിരുവനന്ത പുരത്ത് പണിയുന്നതുപോലെ അല്ല കൊച്ചിയിലും കണ്ണൂരും വീടുകളും കെട്ടിടങ്ങളും പണിയേണ്ടത്.പക്ഷെ ഇന്ന് കേരളം മുഴുവന്‍ പണിയുന്നത് ഒരേ പോലത്തെ വീടുകളും കെട്ടിടങ്ങള്മാണ് പോലും.നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചു കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ കേരളത്തില്‍ പണിയുവാന്‍ പാടില്ല എന്നും അവര്‍ പറയുന്നു .

ഇത് പോലെ ലോകം മുഴുവനും നടക്കുന്നത് അനുവദനീയമായ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ അല്ല ...ജപ്പാന്‍ കാര്‍ പോലും ഭൂമിയുടെ സ്പന്ദനം മനസ്സിലാക്കുവാന്‍ അല്ല ശ്രമിച്ചത്‌ ഭൂകമ്പം വന്നാല്‍ നിലനില്‍ക്കുന്ന വീടുകള്‍ എങ്ങിനെ ഉണ്ടാക്കാം എന്ന് മാത്രമാണ്.

അതുകൊണ്ട് നമ്മള്‍ ചവിട്ടിനില്‍ക്ക്കുന്ന ഭൂമിയെ കുറിച്ചുള്ള പഠനം ആവശ്യമാണ്‌ .അതിനെ കുറിച്ച് ഓരോ പൌരനും ഭോധവും ഉണ്ടാകണം ..കാലിനടിയിലെ മണ്ണ് ഒലിച്ചും പിളര്‍ന്നും പോകുംബോഴെങ്കിലും നമ്മള്‍ മാനത്തു  നോക്കാതെ താഴേക്ക് നോക്കുക .

ഈ ചര്‍ച്ച മുഴുവന്‍ കണ്ടവര്‍ക്ക് ഇതില്‍ കൂടുതല്‍ പറയുവാന്‍ കഴിഞ്ഞേക്കും .

നന്ദി  ജയ് ഹിന്ദ്‌ ടി വി

ഫോട്ടോ :ജീനസ്  ഫ്രം  നേപ്പാള്‍