Wednesday, July 7, 2021

വേലുകാക്ക ഒപ്പ് കാ...

 



അടൂർ ഗോപാലകൃഷ്ണൻ ഇനി സിനിമ എടുക്കില്ല എന്ന് പറഞ്ഞപ്പോൾ പലതരം ട്രോളുകളും മറ്റും വായിച്ചിരുന്നു..അതിൽ രസകരമായി തോന്നിയത് ചീവിടിനും തവളക്കും ഇനി "ഡബ്ബിംഗ് "പണി ഇല്ലല്ലോ എന്നതാണ്.


പല അവാർഡ് സിനിമകളിലും മുൻപ് തൊട്ടേ  അങ്ങിനെയൊക്കെ തന്നെയാണ് ..കുറെ ചീവിടുകളുടെ ശബ്ദവും പല്ലിയുടെ ഒച്ചയും തവളയുടെ കരച്ചിലും ഒക്കെ കൊണ്ട് പ്രേക്ഷകനെ ബോറടിച്ചു കൊല്ലിക്കും..



പിന്നെ ഉള്ളത് ഇരുട്ടിൽ കൂടുതൽ രംഗങ്ങൾ കാണിക്കുക എന്നതാണ്..സാധാരണ ഇരുട്ടിൽ ടോർച്ച് അടിച്ചു പിടിച്ചാൽ എന്തെങ്കിലും ഒക്കെ കാണാൻ പറ്റും പക്ഷേ സ്ക്രീനിലെ ഇരുട്ടിൽ നമ്മൾ എന്തോന്ന് ചെയ്യാൻ... 


"വേലു കാക്ക  ഒപ്പ് കാ"എന്ന ചിത്രത്തിൽ അത് മുഴുവനായും പിന്തുടരുന്നു ഇല്ല എങ്കിൽ കൂടി ഇരുട്ടിൽ കാണാൻ പറ്റാത്ത കുറെ രംഗങ്ങൾ ഉണ്ടു...കാണികൾക്ക് കാണുവാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അങ്ങിനത്തെ ഫ്രെയിമുകൾ കൊണ്ട് എന്ത് ഗുണം എന്ന് ചിന്തിക്കുമ്പോൾ ആണ് ടൈറ്റിലിൽ കുറെ അവാർഡ് വാങ്ങി എന്ന് എഴുതി കാണിച്ചത് ഓർമ വന്നത്. അപ്പോ ശരിയായ കീഴ്‌വഴക്കം തന്നെ..



കാക്ക എന്ന് വിളിപ്പേരുള്ള സാധാരണ നാട്ടിൻപുറത്തുകാരൻ  വേലുവിന്റെ മകനെ കാക്കയുടെ മോൻ എന്ന് കൂട്ടുകാർ വിളിച്ചത് കൊണ്ട് വീടുമായി അകലേണ്ടി വരുന്നു.പഠിച്ചു വലിയ നിലയിൽ എത്തി പട്ടണത്തിൽ കുടുംബ സമേതം താമസിക്കുന്ന അവന്റെ വരവിന് വേണ്ടി ഓരോ ഓണക്കാലത്തും വേലുവും ഭാര്യയും കാത്തു നിൽക്കുന്നു എങ്കിലും ഒരിക്കലും അയാൾക്ക് "മനഃപൂർവം" വാക്ക് പാലിക്കുവാൻ കഴിയുന്നില്ല.


കാത്തിരുന്നു മടുത്തപ്പോൾ അവർ ഓണദിവസം തന്നെ  അവന്റെ പട്ടണത്തിൽ ഉള്ള വീട്ടിൽ എത്തുന്നു.  



അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലാത്ത മകന്റെ ഭാര്യ സ്വന്തം മാതാപിതാക്കളെ പോലെ  വളരെ നല്ല നിലയിൽ അവരെ സ്വീകരിക്കുന്നു  സൽക്കരിക്കുന്നൂ..മക്കളും അപ്പൂപ്പൻ അമ്മൂമ്മയെ വളരെ ഇഷ്ടപ്പെടുന്നു.പക്ഷേ "ജോലി തിരക്കിൽ "മകൻ മാത്രം വരുന്നില്ല.

 മകനെ കാണാതെ  അവർക്ക് കാത്തിരിക്കേണ്ടി വരുന്നു...


എന്നാല് തിരകൊക്കെ ഒഴിഞ്ഞു  പിറ്റേന്ന് മകൻ വന്നപ്പോൾ അവരെ അവിടെ കാണുവാൻ പറ്റുന്നില്ല.ആരും അറിയാതെ അവർ "സ്ഥലം " വിട്ടിരുന്നു. അവിടെ കഥയിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്...അത് മാത്രമാണ് അല്പം എങ്കിലും ആസ്വദിക്കുവാൻ പറ്റുന്നത്.



കാര്യങ്ങൽ മനസ്സിലായപ്പോൾ "അച്ഛനെയും അമ്മയെയും" അന്വേഷിച്ചു അവനും  കുടുംബവും നാട്ടിലേക്ക് വരുന്നു...പലപ്പോഴും നമുക്ക് നമ്മുടെ മാതാപിതാക്കളെ തിരക്കിനിടയിൽ മനസ്സിലാക്കുവാൻ കഴിഞ്ഞു എന്ന് വരില്ല..തിരക്കുകൾ ഒക്കെ നമ്മൾ തന്നെ ഉണ്ടാക്കുന്നതാണ്.നമ്മൾ ഒന്ന്  വിചാരിച്ചാൽ എത്ര വലിയ  തിരക്കുകൾ പോലും മാറ്റി വെക്കാം.


പ്രായമാകുമ്പോൾ മാതാപിതാക്കൾ മക്കൾക്ക് എങ്ങിനെ ബാധ്യതയാകുന്നു എന്ന് കൂടി ചിത്രം ടൈറ്റിൽ കാർഡിൽ പറഞ്ഞു വെക്കുന്നു എങ്കിലും അതിനു കഥയുമായി വലിയ അടുപ്പം ഒന്നുമില്ല. പ്രായമായ മാതാപിതാക്കളെ മക്കൾ എങ്ങിനെ "ട്രീറ്റ് "ചെയ്യുന്നു എന്നതാണ് ചേരുക.


സത്യൻ  എം എ തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് അശോക് ആർ ആണ്.ചിത്രത്തിന്റെ ബി ജി എം വിദ്യാധരൻ മാഷ് പാടിയ ഗാനങ്ങൾ എന്നിവ  സിനിമയുമായി ഇഴുകി ചേർന്ന് പോകുന്നുണ്ട്..ഇന്ദ്രൻസ്, ഉമ,സാജു നവോദയ,നസീർ സംക്രാന്തി എന്നിവർ ആണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്.


എന്തൊക്കെയോ പറയാൻ ശ്രമിച്ചു പഴയ കുറെ സിനിമകളുടെ കാര്യം പറഞ്ഞതായി തോന്നിയാൽ നമുക്ക് എന്ത് ചെയ്യുവാൻ കഴിയും.കിട്ടിയ അവാർഡുകൾ ഒക്കെ എന്തിന് എന്നൊരു ചോദ്യം ബാക്കിയാക്കി സിനിമ അവസാനിക്കുന്നു.


പ്ര. മോ .ദി .സം

No comments:

Post a Comment