Thursday, July 1, 2021

കോൾഡ് കേസ്‌

 



കോവിഡ് മഹാമാരി മൂലം രാജ്യം വിറങ്ങലിച്ചു നിന്നിട്ട് ഒരു വർഷം പിന്നിട്ടു.പല തൊഴിൽ മേഖലയും സ്തംഭിച്ചു നിന്നപ്പോൾ  നമ്മുടെ സിനിമ മേഖലയും അതിൽ പെട്ടുപോയി..


എന്നാലും അതിജീവനത്തിന് വേണ്ടി അവരും പറ്റാവുന്ന  ചട്ടകൂടുകൾക്കിടയിൽ നിന്നും സിനിമകൾ ഉണ്ടാക്കി തുടങ്ങി.  കോവിഡ് അല്പം  മാറി പുതു സിനിമകൾക്ക് വേണ്ടി തിയേറ്ററുകൾ തുറന്നു എങ്കിലും മഹാമാരിയുടെ രണ്ടാം വരവ് ചില ചിത്രങ്ങളെ  വീണ്ടും ഒ ടി ടീ പ്ലാറ്റ്ഫോം റിലീസിന് നിർബന്ധിത യായി.



ചില ചിത്രങ്ങൾ തിയേറ്ററിൽ പോയി തന്നെ കാണണം.ഇരുട്ട് മുറിയും ചെറിയ തണുപ്പും സൗണ്ട് സിസ്റ്റവും  പോപ് കോണും ഒക്കെ ആവശ്യപ്പെടുന്ന ചിത്രങ്ങളുണ്ട്..പക്ഷേ ഗതികേട് കൊണ്ട് ഒ ടീ ടീ യില് തന്നെ റിലീസിന് വിധിക്കപ്പെട്ടതു കൊണ്ട് മാത്രം നമ്മുടെ  ആസ്വാദനത്തെ ബാധിക്കുന്ന ചിത്രമാണ് തനു ബാലക് എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയ കോൾഡ് കേസ്.



എങ്കിലും കോവിഡ് എന്ന മഹാമാരിയെ തിരക്കഥയില്  സമർത്ഥമായി  നവാഗതനായ ശ്രീനാഥ് വി നാഥ് ഉപയോഗപ്പെടുത്തിയത് ശ്രദ്ധേയം.പക്ഷേ മാസ്ക് ഉപയോഗിതർ പരിമിതമായി പോകുന്നത് സംവിധാനത്തിലെ പോരായ്മയാണ്.


യുക്തിയും വിശ്വാസവും പലപ്പോഴും ഏറ്റു മുട്ടാറുണ്ട്.യുക്തിയാണോ വിശ്വാസം ആണോ പലപ്പോഴും ജയിക്കുന്നത് എന്ന് തീർച്ചപ്പെടുത്തി വെക്കുന്നത് പ്രയാസം തന്നെയാണ്.രണ്ടു ഭാഗത്തും ന്യായവും അന്യായവും ഉണ്ടാകും.എന്നാലും ഓരോ ഭാഗത്തും പോയി നിന്ന് ശ്രദ്ധിച്ചാൽ രണ്ടു പേരുടെ ഭാഗത്തും അവർ പറയുന്ന യാഥാർത്ഥ്യത്തിൽ ചേർന്ന് നിൽക്കും.



ഒരു മീൻപിടിത്തകാരന് കായലിൽ നിന്നും കിട്ടുന്ന ഒരു തലയോട്ടി ആരുടേത് എന്നുള്ള അന്വേഷണം പോലിസ് നടത്തുമ്പോൾ സമാന്തരമായി ആത്മാവിലും പ്രേതത്തിലും വിശ്വാസം ഉള്ള ജേർണലിസ്റ്റ് കൂടി നടത്തുമ്പോൾ എന്തൊക്കെ സാമ്യതകൾ ഉണ്ടാകും,ആരാണ് മരിച്ച ആളെയും അതിനു പിന്നിൽ ഉള്ളവരെയും കണ്ടെത്തുക എന്നൊക്കെ പ്രേക്ഷകനിൽ സസ്പെൻസ് സൃഷ്ടിച്ചു കഥ മുന്നോട്ട് പോകുന്നു.



തുടക്കം അല്പസ്വല്പം ഇഴച്ചിലുകൾ കുറ്റാന്വേഷണ കഥയുടെ ഭാഗമാണെന്നും മറ്റും മുൻപ്  കണ്ട പല സിനിമകളിലും നമ്മൾ അനുഭവിച്ചു.അത് ഇവിടെയും തുടരുന്നുണ്ട്..എങ്കിലും നല്ല രീതിയിൽ സസ്പെൻസ് മുന്നോട്ടെക്കു രണ്ടാം പകുതി കൊണ്ടുപോകുന്നു.



പൃഥ്വിരാജ്,അതിഥി ബാലൻ, ആത്മീയ രാജൻ,അലൻസിയർ,അനിൽ നെടുമങ്ങാട്,ലക്ഷ്മിപ്രിയ,സുചിത്ര പിള്ള,രാജേഷ് ഹെബ്ബാർ,മാല പാർവതി തുടങ്ങി നല്ലൊരു താരനിര നല്ലവണ്ണം ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. പ്രകാശ് അലക്‌സിന്റെ സംഗീതവും ചിത്രത്തോട് ചേർന്ന് പോകുന്നത് പുതിയൊരു അനുഭവം ഉണ്ടാക്കുന്നു.


ഇൗ കോവിഡ് കാലത്ത് നമ്മളെ പുളകം കൊള്ളിക്കാൻ ഇൻവെസറ്റിഗേറ്റീവ് ത്രില്ലറിന് കഴിഞ്ഞേക്കും...ആകെ ഒരു പോരായ്മയായി തോന്നുക തിയേറ്റർ അനുഭവം ഇല്ല എന്നത് തന്നെയായിരിക്കും.


ഇപ്പൊൾ ദാഹിച്ചാലും ഒറ്റയ്ക്ക് ആണേൽ തണുത്ത വെള്ളം കുടിക്കാൻ ഫ്രിഡ്ജ് തുറക്കില്ല. ഫ്രിഡ്ജ് കാണുമ്പോൾ എന്തോ ഒരു "ഭയം"....അത്  കൂടി ഇൗ സിനിമ സമ്മാനിച്ചു...ഇടക്ക്  ഇടക്ക് അത് കുലുങ്ങുന്നുണ്ടോ എന്നൊരു സംശയവും ഉണ്ട്‌..


പ്ര.മോ. ദി .സം

No comments:

Post a Comment