Friday, February 20, 2026

ആന്ദ്ര കിങ്

 



നമ്മുടെ സൂപ്പർസ്റ്റാറുകൾ നിലനിൽക്കുന്നത് മുഴുവൻ അവരുടെ "കഴിവുകൾ "കൊണ്ട് മാത്രമല്ല..അവർ അവിടെവരെ എത്തിയത് അവരുടെ കഴിവും പ്രയത്നവും കൊണ്ടാണ് എങ്കിലും നിലനിൽക്കുന്നത് ഫാൻസിനെ കൊണ്ട് തന്നെയാണ്..


അതുകൊണ്ടാണ് അഞ്ചും പത്തും സിനിമകൾ ഫ്ലോപ്പ് ആയിട്ടും ഒരു സിനിമയുടെ വിജയം കൊണ്ട് അവരൊക്കെ നിലനിക്കുന്നത്.


ആന്ദ്ര കിങ് എന്നറിയപ്പെടുന്ന സൂപ്പർ സ്റ്റാർ സൂര്യയുടെ നൂറാം സിനിമ ഫണ്ട്‌ പ്രശ്നത്തിൽ നിന്ന് പോകുന്നു.. ഏഴു സിനിമകൾ ഫ്ലോപ്പ് ആയി ഇതിൽ കൂടി തിരിച്ചു വരവ് ആഗ്രഹിച്ച അദ്ദേഹത്തിന് അതു വലിയ ക്ഷീണം ഉണ്ടാക്കുന്നു..


തന്റെ കരിയർ, സ്വത്തു അങ്ങിനെ പലതും നഷ്ട്ടപെടുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആവശ്യത്തിന് തുക വരുന്നു..


അതിന്റെ സോഴ്സ് തേടി പോയ അദ്ദേഹത്തിന് തന്റെ ഫാൻ ബോയിയുടെ കഥ കൂടി മനസ്സിലാക്കേണ്ടി വരുന്നു. അതാണ്‌ സിനിമയുടെ യഥാർത്ഥ കഥ.


ഉപേന്ദ്ര, രാം പോത്തിനെനി, ഭാഗ്യശ്രീ എന്നിവർ മുഖ്യവേഷം ചെയ്ത ചിത്രം മോഹൻബാബു മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ സംവിധാനം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

Thursday, February 19, 2026

ഡിയർ ജീവ

 



യാദർശ്ചികമായി കണ്ടുമുട്ടുന്ന രണ്ടുപേർ തമ്മിൽ അടുപ്പത്തിൽ ആകുന്നതും പിന്നീട് ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്നു.


കരിയറിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ച്ചകൾ അവരുടേ ബന്ധത്തിൽ ഉണ്ടാകുന്ന വിടവുകൾ ചൂണ്ടി കാണിക്കുന്ന സിനിമ നൂറാവർത്തി പറഞ്ഞ തീം തന്നെയാണ്.. പശ്ചാത്തലം എങ്കിലും മാറ്റി പിടിക്കും എന്ന് കരുതി എങ്കിലും കോവിഡ് 19 നെ കൂട്ട് പിടിച്ചു അതും കുളമാക്കുന്നുണ്ട്.


ട്സ്ക് എന്ന തൃച്യി ശരവണ കുമാർ നായകൻ ആയ ചിത്രത്തിൽ മനീഷ ജസ്‌നനി ആണ് നായിക. പ്രകാശ് വി ബാസ്കർ സംവിധാനം ചെയ്യുന്ന സിനിമ ലവ്,റൊമാൻസ് ടെൻഷൻ, തുടങ്ങി വ്യത്യസ്ത തലത്തിൽ സഞ്ചരിക്കുന്നു.

പ്ര.മോദിസം 

ചാമ്പ്യൻ

  



ഇന്ത്യക്കു സ്വതന്ത്ര മായിട്ടും നൈസാമിന്റെ നേതൃത്വത്തിൽ ഉള്ള ഹൈദ്രബാദ് ഇന്ത്യക്കു ഒന്നിച്ചു ചേരാൻ വിസമ്മതിച്ചു ദുർഭരണം തുടരുന്നു.. ജനങ്ങൾ  ആകെ എതിരായി കിരാത ഭരണത്തെ എതിർക്കുന്നു എങ്കിലും അതൊക്കെ ഒരു നാട് ഒഴിച്ച് അടിച്ചമർത്തപ്പെടുന്നു..


നിസാമിന്റെ കണ്ണിൽ കരടായ  അവർ ഇന്ത്യക്കു ഒപ്പം ചേരാൻ ശ്രമിക്കുന്നത് ആക്രമണത്തിൽ കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എങ്കിലും അവിടുത്തെ ജനത പിടിച്ചു നിക്കുന്നു.


ലണ്ടൻ ഫുഡ്‌ബോൾ ക്ലബ് മഞ്ചേസ്റ്റർ യുണൈറ്റഡ് സ്വപ്നം കാണുന്ന നാട്ടു ചാമ്പ്യൻ അനധികൃത പണം സബാധനത്തിനു വേണ്ടി തോക്കുകൾ കടത്തുവാൻ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് ആ നാട്ടിൽ എത്തിപ്പെടുന്നു..


നാട്ടുകാരുടെ  കണ്ണിൽ  വേറെ perilbഒളിച്ചു താമസിക്കുന്നു എങ്കിലും ഒരവസരത്തിൽ ആക്രമണം നടത്തുന്ന നൈസമിന്റെ ആളുകളെ നേരിടുമ്പോൾ അവരുടെ കളവു ബോധ്യപ്പെടുന്നു..


പിന്നീട് അവർ നേരിടുന്ന സംഭവം ആണ് സിനിമ പറയുന്നത്..തെലുഗു നടൻ ശ്രീകാന്തിന്റെ മകൻ റോഷനും മലയാളി അനശ്വര രാജനും മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രം പിരീയഡ് സിനിമ വിഭാഗത്തിൽപെട്ട മികച്ച അവതരണത്തിൽ കയ്യടി നേടുന്നു.


ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയ സിനിമ  പ്രദീപ്‌ അദ്വൈതം സംവിധാനം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

Sunday, February 15, 2026

തിയേറ്റർ

  



നമ്മുടെ സമൂഹത്തിന്റെ നേരെ പിടിക്കാൻ ശ്രമിച്ച കണ്ണാടി നേരാവണ്ണം പിടിക്കാത്തത് കൊണ്ട് പ്രതിബിബം ക്ലിയർ ആവാത്ത ഒരു അവസ്ഥ ഉണ്ടായതുപോലെയാണി സിനിമ കണ്ടപ്പോൾ തോന്നിയത്.


ആരും താമസിക്കാത്ത ദ്വീപിൽ അമ്മയും മകളും അവിടുത്തെ സർപ്പാക്കാവും പലരുമു പേക്ഷിക്കുന്ന മിണ്ടപ്രാണികള് മായി ജീവിക്കുന്നു.അവിടെ അല്ലറ ചില്ലറ കൃഷി ചെയ്തു ജീവിതവൃത്തി നടത്തുന്നു.


ഒരിക്കൽ ഒരു കടന്നൽ കുത്തിയത് കൊണ്ട് മേലാസകലം ഇൻഫെക്ഷൻ ആവുന്നത് കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവുന്നതും അപൂർവ രോഗം ആയതു കൊണ്ട് കോടികളുടെ ചെലവ് വരുന്നു.


ചികിത്സക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കൂടി ഈ അടുത്തകാലത്തു പിരിവുകൾ നടത്തുന്നത് പതിവാണ്.. പ്രാരാ ബ്ധം കൊണ്ട് നമ്മൾ അതിന്റെ പിന്നാമ്പുറം അന്വേഷിക്കാറില്ല എങ്കിലും ഇതൊക്കെ സത്യമാണോ എന്ന് പോലും നോക്കാൻ നിക്കാതെ പലരും പണം അയക്കുന്നു.


മരുന്നിനു ഇത്രയും കോടികൾ ഉണ്ടോ ഇതൊക്കെ കൃത്യമായി നടത്തുന്നുണ്ടോ എന്നൊന്നും നമ്മൾ പിന്നെ ആലോചിക്കാറില്ല... ഇതൊക്കെ  മുതലെടുക്കുന്ന ഒരുപാട് ആൾക്കാറുണ്ട്..


ഇതിലൂടെ ഒക്കെ സിനിമ പോവാൻ ശ്രമിച്ചു എങ്കിലും വ്യക്തതയില്ല.. ലാൻഡ് മാഫിയ കൂടി ഇതിലേക്ക് വരുന്നു എങ്കിലും പറയേണ്ടത് പൂർണമായില്ല എന്നൊരു തോന്നൽ സ്ത്രീകളിൽ ഉണ്ടാകും..


ഫെമിനിസം, ബോൾഡ് എന്നൊക്കെ പറഞ്ഞാൽ നായിക അടിവസ്ത്രം ഇട്ടു നിൽക്കുന്നതല്ല എന്ന് നായികയെയും സംവിധാനം ചെയ്തവനെയും ആരെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്താൻ നോക്കേണ്ടതുണ്ട്.


പ്ര.മോ.ദി.സം

Thursday, February 12, 2026

മനശങ്കര വരപ്രസാദ് ഗാരു

 



ചിരഞ്ജീവി ഇന്ത്യൻ സിനിമയിലെതന്നെ ജീനിയസ് ആണ്.. ഒരു കാലത്ത് ഹിന്ദി അഭിനേതാക്കൾക്കു  സ്വപ്നം കാണാൻ പോലും കഴിയാത്ത വാങ്ങാൻ കഴിയാത്ത സാലറി വാങ്ങിയ നടൻ..


തെലുഗു സിനിമയിലെ മുടിചൂടാ മന്നൻ ആയിരുന്ന നടൻ അദ്ദേഹത്തിന്റെ ഡാൻസ് ആയിരിന്നു ഒരു കാലത്ത് ട്രൻഡ്.. പ്രഭുദേവ പോലും പറഞ്ഞിട്ടുണ്ട് കൂടെ ഡാൻസിൽ എത്തിപ്പെടാൻ പറ്റാത്തത് ചിരഞ്ജീവിക്കു ഒപ്പം മാത്രമാണ് എന്ന്..


കരിയറിൽ ചില വീഴ്ചകൾ സാധാരണമാണ് എങ്കിലും അതിൽ നിന്നൊക്കെ ഉയിർത്തു എഴുന്നേറ്റു വന്ന ചരിത്രം പേര് പോലെ  ചിരഞ്ജീവിക്കു ഉണ്ട്‌ 


നമ്മൾ കണ്ടും കേട്ടുമറന്ന കഥയും മറ്റും ആണെങ്കിൽ കൂടി  അതു അവതരണത്തിൽ കടത്തി വെട്ടി ഒരു തെലുഗു സിനിമ അവതരിപ്പിച്ചിരിക്കുകയാണ് അനിൽ രവിപുടി എന്ന സൂപ്പർ ഹിറ്റ് സംവിധായകൻ.


ബാലകൃഷ്ണക്കു ഭാഗവാന്ത് കേസരിയും വെങ്കിടെഷിന് സംക്രാന്തിയും നൽകി വമ്പിച്ച തിരിച്ചു വരവിനു അവസരം ഒരുക്കിയ അദ്ദേഹം ചിരഞ്ജീവിക്കു നൽകിയത് കരിയറിൽ ഏറ്റവും പണം വാരി പടമാണ്.


സമ്പന്ന കുടുംബത്തിൽ വിവാഹം ചെയ്ത സാധാരണക്കാരനു അവളുടെ അച്ഛനുമായിട്ടുള്ള  ഈഗോ പ്രശ്നങ്ങൾ കൊണ്ട് വൈവാഹിക ജീവിതം ന ഷ്ടപ്പെടുന്നതും വീണ്ടും അതിനുവേണ്ടി ശ്രമിക്കുന്നത് ഒക്കെയാണ് സിനിമ പറയുന്നത്..


സാധാരണ നിലയിൽ പറഞ്ഞു പോകാവുന്ന സിനിമ ഒരു മെഗാസ്റ്റാർ ഹൈപ്പ് ഒക്കെ കൊണ്ട് വരുവാൻ വേണ്ടി പശ്ചാത്തലം ഒക്കെ മാറ്റി റിച്ഛ് ആയി അവതരിപ്പിച്ചിരിക്കുന്നു..


ഹാസ്യവും സെന്റിമെന്റ്സ് ഒക്കെ ചേരും പടി ചേർത്ത് ഉണ്ടാക്കിയ ചിത്രം പതിവ് മസാല ചിത്രങ്ങളിൽ നിന്നും അകന്നു നിൽക്കുന്നുണ്ട് എങ്കിലും അതിഥി താരം എന്ന കോപ്രായം ഇതിലും സംഭവിക്കുന്നുണ്ട്.


പ്ര.മോ.ദി.സം


മിണ്ടിയും പറഞ്ഞും

 



പലപ്പോഴും തോന്നിയിട്ടുണ്ട് ഉണ്ണി മുകുന്ദൻ അല്ലേ മലയാളത്തിലെ ഭാഗ്യം ഇല്ലാത്ത നായകൻ എന്ന്...മെഗാസ്റ്റാർ തലകുത്തി മറിഞ്ഞിട്ടു സാധിക്കാത്ത നൂറു കോടി ക്ലബ്ബിൽ അംഗമായ ഉണ്ണിക്കു എന്ത് കൊണ്ട് നല്ല പ്രൊജക്റ്റ്‌ ഒന്നും വരുന്നില്ല എന്നത്..


ഇപ്പോൾ സിനിമ എന്ന് പറയുന്നതിൽ പേരെടുത്തു വിലസാൻ അഭിനയം മാത്രം പോരാ അവനെ അവിടെ പിടിച്ചു നിർത്താൻ പി ആർ വർക്ക്‌ വേണം, അവരുടെ തള്ള് കൊണ്ട് മാത്രം മുന്നോട്ടു പോവാൻ പറ്റില്ല.


ആര് ഇല്ലെന്നു പറഞ്ഞാലും ചില ഗ്രൂപ്പുകൾ തന്നെയാണ് മലയാള സിനിമ നിയന്ത്രിക്കുന്നത്.. അവരുടെ കൂടെ നിൽക്കണം അവർക്ക് ഒന്നിച്ചുള്ള രാഷ്ട്രീയം, മതം, ജാതി, മറ്റു പ്രവർത്തനങ്ങളിൽ ഒക്കെ കൂടെ ചേരണം എന്നൊക്കെ ഉണ്ടാവും.. അല്ലെങ്കിൽ ഇന്ന് വലിയ വലിയ ചാൻസ് ഒക്കെ കിട്ടിക്കൊണ്ടിരിക്കുന്ന കഴിവില്ലാത്തവൻമാർ ഉണ്ടാവില്ലായിരുന്നു.


അർഹതയില്ലാത്ത ചിത്രങ്ങൾ പലതും തിയേറ്ററിൽ കൊണ്ടടുമ്പോൾ നല്ല പല ചിത്രങ്ങളും തിരസ്‌ക്കരിക്കപ്പെട്ടു പോകുന്നത് ഇതൊക്കെ കൊണ്ടാണ്.


പ്രേമിച്ചു വിവാഹം കഴിച്ചു ജീവിക്കുവാൻ വേണ്ടി അകന്ന് കഴിയുന്ന ദമ്പതിമാരുടെ വിരഹം, വേദന, പ്രണയം, സൗന്ദര്യ പിണക്കങ്ങൾ ഒക്കെ വ്യക്തമായി വരച്ചു കാട്ടുന്ന ചിത്രം അരുൺബോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നു.


സൂരജ് കുറുപ്പിന്റെ മനോഹരമായ സംഗീതതിന്റെ അകമ്പടിയോടെ പ്രകൃതിയുടെ വശ്യ സുന്ദരൻ രംഗങ്ങൾ കവർന്നെടുത്ത സിനിമ മുഷിവ് ഇല്ലാതെ കാണാവുന്നതാണ്.


പ്ര.മോ.ദി.സം 

അനോമി

 



നമ്മുടെ സമൂഹം ഇരട്ട താപ്പ്കാരുടേത്  ആണ്. അതിജീവിതക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പലരും വാതോരാതെ വാദിച്ചു


 # അവൾക്കൊപ്പം എന്ന ഹാഷ് ടാഗ് ഇട്ട കപട അതിജീവിത വാദികൾ ഒരു തവണയെങ്കിലും തിയേറ്ററിൽ പോയി അവളുടെ ഈ സിനിമ കണ്ടു എങ്കിൽ ഈ സിനിമക്ക് കൂടി ഈ ഗതി വരില്ലായിരുന്നു. അവളുടെ ആയി വന്ന ഒരു സിനിമക്ക് പോലും ഇവറ്റകൾ സപ്പോർട് കൊടുത്തു കണ്ടിട്ടില്ല.


ഇപ്പോൾ മനസ്സിലാകുന്നത് എന്താണെന്നു വെച്ചാൽ ഭാഗ്യലക്ഷ്മിയെ പോലെ അതി ജീവിതയെ സപ്പോർട് ചെയ്യുകയായിരുന്നില്ല ലക്ഷ്യം കുറ്റക്കാരൻ അല്ലെന്നു  കോടതി  "വിധിച്ച " മറ്റൊരു അഭിനേതാവിനെ കരിതേക്കുക എന്നത് മാത്രമായിരുന്നു ടാർഗറ്റ്.


ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ പ്രദർശിപ്പിക്കേണ്ട  ചിത്രമല്ല ഇത് നമ്മൾ ആസ്വദിച്ചു കാണേണ്ട ക്രൈം ത്രില്ലെർ തന്നെയാണ്.. തുടക്കം മുതൽ ഒടുക്കം വരെ നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോയി ഒരു സസ്പെൻസ് സിനിമയുടെ എല്ലാവിധ കൂട്ടും സമമായി തന്നെ ചെയ്തിട്ടുണ്ട്. ക്രൈം തില്ലരാണ് എങ്കിലും വേറിട്ടൊരു പരീക്ഷണം ആയിരിന്നു നമ്മുടെ ഭാഷയിൽ... എന്നിട്ടും ആ മാറ്റവും മലയാളത്തിൽ ഉള്ള പരീക്ഷണവും സപ്പോർട് ചെയ്യാൻ ആളില്ലാതാവുന്നത് വേദനയുണ്ടാക്കുന്നു.


റിയാസ് മാറത്ത് എന്ന എഴുത്തുകാരൻ കൂടിയായ സംവിധായകൻ തന്റെ ആദ്യത്തെ സിനിമ എന്ന് തോന്നാത്ത വിധത്തിൽ മനോഹരമായി ചിത്രം ഒരുക്കിയിട്ടുണ്ട്....


റഹ്മാൻ, ഭാവന എന്നിവരുടെ അടക്കം  അഭിനേതാക്കളുടെ മികച്ച പെർഫോമൻസ്, ക്രൈം മൂഡിന് അനുസരിച്ച ബിജിഎം ആനിമൽ ഫെയിം ഹർഷവർദ്ൺ  ഒരുക്കിയ സിനിമ 


ഇനിയും വൈകിയിട്ടില്ല... അവൾക്കു ഒപ്പം ആണ് എങ്കിൽ  തിയേറ്ററിൽ പോയി കണ്ടിട്ട് അവൾക്കു സപ്പോർട് കൊടുക്കുക.. അവൾ കൂടി ചേർന്നാണ് സിനിമ നിർമിച്ചിട്ടുള്ളത്


പ്ര.മോ.ദി.സം

Tuesday, February 10, 2026

ആശകൾ ആയിരം

 



കുറെയേറെ വർഷ ങ്ങൾക്കു ശേഷമാണ് മുൻപ് കുടുംബങ്ങളുടെ ഇഷ്ട്ടനടനായ ജയറാം വീണ്ടും കുടുംബവേഷത്തിൽ മലയാളത്തിൽ എത്തുന്നത്... ഇപ്രാവശ്യം കൂടെ മകൻ കാളിദാസ് കൂടിയുണ്ട്.


ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന വിഷയം തന്നെയാണ് സിനിമ പറയുന്നത്.. അച്ഛനും മകനും തമ്മിലുള്ള സ്നേഹം, വാശി, ഈഗോ, മത്സരം അതിനിടക്ക് പെട്ടുപോകുന്ന അമ്മയും മറ്റു ബന്ധുക്കൾ..അങ്ങിനെ ഒരു വീട്ടിൽ ഉണ്ടാകുന്ന ഉണ്ടായേക്കാവുന്ന വിഷയങ്ങൾ ആണ് പ്രജിത്ത് എന്ന സംവിധായകൻ അവതരിപ്പിക്കുന്നത്.


സീരിയൽ  വീട്ടമ്മമാരെ കീഴടക്കിയ ഈ കാലത്ത് ഇങ്ങിനെ ഒരു സിനിമ തിയേറ്ററിൽ പോയി ആൾക്കാർ കാണുമോ എന്നൊരു ചിന്ത കൂടിയുണ്ട്.. തിയേറ്റർ എക്സ്പീരിയൻസ് വേണ്ടാത്ത ചിത്രങ്ങൾ സ്വീകരണ മുറിയിൽ ഇരുന്നു കാണുവാൻ ആഗ്രഹിക്കുന്ന ഒരു കാലമാണ് ഇതെന്ന് തോന്നുന്നു..


നല്ല അഭിപ്രായം കിട്ടിയ കുറേ സിനിമകൾ തിയേറ്ററിൽ പോയി കാണുവാൻ ആൾക്കാർക്ക് ശ്രമം കാണുന്നില്ല. അടുത്ത കാലത്ത് നല്ല സിനിമയാണ് പോയി കാണുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഒരു സുഹൃത്ത്‌ പറഞ്ഞതു അത് തിയേറ്ററിൽ പോയി കാണേണ്ട പടം ഒന്നുമല്ല  ഒരു മാസത്തിനുള്ളിൽ ഓ ടി ടി വരുന്നു എന്നാണ്.



അതുകൊണ്ട് "വല്ലതും" തിയേറ്ററിൽ പോയി കാണാൻ ഇല്ലാത്ത സിനിമകൾ നിർമ്മിക്കുന്നത് കൊണ്ടാണ് മലയാള സിനിമക്ക് എല്ലാവർഷവും കോടികളുടെ നഷ്ട്ടം ഉണ്ടാക്കുന്നത്..ഇതൊരു ഫീൽ ഗുഡ് സിനിമ ആണെങ്കിലും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന സിനിമ ആണെങ്കിലും തിയേറ്ററിൽ ആളുകളെ കയറ്റിയാൽ മാത്രമേ മുന്നോട്ട് പോകൂ


പ്ര.മോ.ദി. സം

ആശാൻ

  



ജോൺ പോൾ ജോർജ് മുൻപ് സംവിധാനം ചെയ്ത ഗപ്പിയും അമ്പിളിയും നല്ല ചിത്രങ്ങൾ ആയിരുന്നു.. എന്നാൽ അതു പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നതിൽ വിമുഖത കാണിച്ചു എന്ന് പറയാം..


എന്നാൽ അദ്ദേഹം നിർമിച്ച രോമാഞ്ചം നല്ല സിനിമ യുടെ പട്ടികയിൽ പെടുത്താൻ ഞാൻ തയ്യാറല്ല എങ്കിലും അതു സൂപ്പർ ഡ്യുപ്പർ ഹിറ്റായി മാറി..


ഇതിലെ മറ്റൊരു വിരോധാഭാസം എന്താണെന്നു വെച്ചാൽ ഗപ്പിയും അമ്പിളി എന്നിവ ഒട്ടിട്ടി യിൽ വന്നപ്പോൾ പലരും നല്ല അഭിപ്രായം പറയുകയും പ്രശംസ കൊണ്ട് മൂടുകയും ചെയ്തു.. എന്നാൽ രോമാഞ്ചം വന്നപ്പോൾ പലരും വലിച്ചു കീറി തേച്ചു ഒട്ടിച്ചു..


അദ്ദേഹത്തിന്റെ  പുതിയ ചിത്രം ആശാൻ ഒരു മികച്ച ചിത്രം എന്നൊന്നും പറയുന്നില്ല.എന്നാൽ നമുക്ക് മടുപ്പു കൂടാതെ ആസ്വദി ക്കുവാൻ വേണ്ടത് ജോൺ പോൾ ചെയ്ത് വെച്ചിട്ടുണ്ട്..


സിനിമക്ക് ഉള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ പോലെ അദ്ദേഹം ഈണമിട്ട മനോഹര ഗാനങൾ ഉണ്ട്.


ഈ പടത്തിൽ എല്ലാവരും ഇന്ദ്രൻസിനെ പറ്റി മാത്രം പറയുമ്പോൾ മറന്നുപോയ ഒരു പേരുണ്ട്.. ജോമോൻ ജ്യോതിർ.. വെറും കോമാളി റോളുകൾ മാത്രമല്ല നല്ല ക്യാറക്ടർ റോളുകൾ തന്നാൽ അഭിനയിച്ചു കാണിച്ചുതരാം എന്ന് മലയാളസിനിമയോട് അദ്ദേഹം വിളിച്ചു പറയുന്നുണ്ട്.


പ്ര.മോ.ദി.സം


Sunday, February 8, 2026

പിണറായി ദിവാകരൻ, ശിവൻകുട്ടി.. പിന്നെ മീൻകറിയും

 


ഇന്നൊരു വാർത്ത കണ്ടു അതും സിപിഐ നേതാവ് ദിവാകരൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായിയെ കുറിച്ച് പറഞ്ഞത്..


ഏതോ ഒരു സഖ്യ കക്ഷി മീറ്റിംഗ് സമയത്തു പിണറായി" നല്ല" മീൻ കറി ഇല്ലാത്തതു കൊണ്ട് ഭക്ഷണം കഴിക്കാതെ എഴുനേറ്റു പോയി എന്നത്..


പിന്നെ അതിനെ കുറച്ചു അദ്ദേഹം വിശദമായി പറയുന്നുണ്ട്.. "മീൻ കൊണ്ട് വെച്ചപ്പോൾ ഏതു മീൻ ആണെന്ന് ചോദിച്ചു പോലും.. അതു ചൂര ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എഴുനേറ്റു പോയി എന്നും.. ഇതിൽ വിഷമിച്ച സംഘടകർ  പിറ്റേന്ന് നെയ്മീൻ സംഘടിപ്പിച്ചു  പിണറായിയെ ഊട്ടി എന്നും...


 പിന്നെയും അദ്ദേഹം വാചാല ൻ ആകുന്നുണ്ട്.. പിണറായി എ ക്ലാസ് മീൻ മാത്രമേ കഴിക്കൂ എന്നും..."


പിണറായിയെ കുറച്ചു ആകുമ്പോൾ ആളുകൾ വിശ്വസിക്കും കാരണം അങ്ങിനെ ഒരു ക്യാറക്ടർ ആണ് പുള്ളിയുടേത്...പക്ഷെ ഇത് സത്യമാണോ എന്നറിയില്ല..


എന്നാലും തലശ്ശേരിക്കാരൻ എന്ന നിലയിൽ ചില കാര്യങ്ങൾ പറയാം... മീൻ എന്നത് തലശ്ശേരികാരന്റെ "വികാ രമാണ് "  മീൻകറി ഇല്ലാതെ തൊണ്ണൂറ് ശതമാനം തലശേരിക്കാരനും ചോറ് ഇ റങ്ങാറില്ല... അതു  സാധാരണ ദിവസം ആയാലും ഓണം ആയാലും വിഷു, ക്രിസ്തുമസ്സ് ആയാലും... നോൺ കഴിക്കാൻ പറ്റുന്ന ഇടമാണെങ്കിൽ അവൻ മീൻ കൂട്ടി കഴിച്ചിരിക്കും.. ചിലരുടെ  ഇടങ്ങളിൽ സാഹചര്യങ്ങൾ അതിനു വഴങ്ങുന്നില്ലെങ്കിൽ മാത്രം അതുമായി പൊരുത്തപ്പെട്ടു പോകും.


സാധാരണ ചോറിനു  എന്താണ് കറി എന്ന് മറ്റുള്ളവർ ചോദിക്കുമ്പോൾ തലശ്ശേരിക്കാർ എന്താണ് ഇന്ന് മീൻ എന്നാണ് ചോദിക്കുക. എന്നാൽ തലശ്ശേരിക്കാർക്ക് പലർക്കും ഇന്നും ദഹിക്കാത്ത മീൻ ആണ് ചൂര... പണ്ട് കാലങ്ങളിൽ തലശ്ശേരിയിൽ കാണാൻ പറ്റാത്ത മീൻ ആയിരുന്നു ചൂര.. ഇന്നത്തെ പോലെ നെറ്റവർക്ക്‌ ക മ്മ്യൂണിക്കേഷൻ ഇല്ലാത്ത സമയത്തു മുക്കുവർക്ക് വലയിൽ കിട്ടിയാൽ തെങ്ങിന് വളമായ് ഇടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.


ഇപ്പോൾ തലശ്ശേരിയിൽ  കാണുന്നു എങ്കിലും  നെയ്മീനിന്റെ ഡ്യുപ്ലികേറ്റു എന്ന് പറഞ്ഞു പലരും അകറ്റി നിർത്തിയ മീൻ തന്നെയാണ്  ചൂര എന്നാണ് എന്റെ വിശ്വാസം. അതിനു പോഷക ഗുണം കൂടുതൽ ആണെങ്കിലും അതിന്റെ ഉള്ളിലെ കറുപ്പ് ഭാഗവും അതിന്റെ ചെറിയ കയ്പ്പുരുചിയും പലർക്കും അതിനെ ഇഷ്ടപ്പെടുത്തുന്നില്ല.


അതുകൊണ്ടായിരിക്കും പിണറായി ഈ മീനിനെ "ബഹിഷ്കരിചിരിക്കുക " അല്ലാതെ മീനിൽ എ ക്ലാസ് ബി ക്ലാസ് എന്നൊന്നും ഇല്ല എന്ന് ശിവൻകുട്ടി പറഞ്ഞതാണ് കറക്റ്റ്..


ചിലർക്ക് ഇഷ്ടം ഇല്ലാത്ത മീൻ കഴിക്കില്ല... അതു ക്ലാസ് തരം തിരിച്ചത് കൊണ്ടല്ല രുചി, ഇഷ്ട്ടം, അലർജി അങ്ങിനെ പലതരം കാരണങ്ങൾ കൊണ്ടാകും... വിലയുടെ കാര്യം ആണ് ദിവാകരൻ ഉദ്ദേശിച്ചത് എങ്കിൽ മത്തിയും ചാളയും റോക്കറ്റ് വേഗത്തിൽ വിലകയറി പോകുമ്പോൾ ആശങ്കയോടെ നോക്കി നിന്നവരാണ് നെയ്മീനും ആവോലിയും....


പ്ര.മോ.ദി. സം 

Saturday, February 7, 2026

മാസ്ക്

  



മനുഷ്യന് നിലനിൽപ്പിനു വേണ്ടി പലതരം മുഖംമൂടികൾ അണി യേണ്ടതായി വരും.നമ്മൾ അറിയുന്ന രാഷ്ട്രീയക്കാരൻ ആവട്ടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ആൾ ആവട്ടെ പലരുടെയും മുഖംമൂടികൾ അഴിഞ്ഞു വീണാൽ നമ്മൾ ഞെട്ടും.


ഭൂമി എന്ന ചാരിറ്റി നടത്തുന്ന സ്ത്രീക്ക് പിന്നിൽ പലതരം അധോലോക പ്രവർത്തനങ്ങൾ ഉണ്ടായിട്ടും അവർ ലോകത്തിനുമുന്നിൽ നല്ലൊരു പ്രവർത്തക ആയിരുന്നു.. അവർക്കു പിന്നിലെ രാഷ്ട്രീയ കാരനും നല്ല ഇമേജ് ഉണ്ടായിരുന്നു എങ്കിലും അവരുടെ പ്രവർത്തനങ്ങളും വളഞ്ഞ വഴിയിൽ കൂടിയായിരിന്നു.


ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന നാനൂറ്റി നാൽപതു കോടി അപഹരിക്കപ്പെടുമ്പോൾ അവരുടെ യഥാർത്ഥ മുഖം പുറത്തേക്കു വരികയാണ്..


അതു കണ്ടു പിടിക്കാൻ അവർ ഏൽപ്പിക്കുന്നത് ഫ്രോഡ് ബിസിനെസ്സ് നടത്തുന്ന വേലു എന്ന ചെറുപ്പക്കാരനെയാണ്..അവൻ നടത്തുന്ന അന്വേഷണവും അതുമായി അവനുള്ള ബന്ധവും എങ്ങിനെ ഇത്രയും പണം അവരുടെ കയ്യിൽ വന്നു എന്നൊക്കെയാണ് സിനിമയുടെ   കഥ.


ഫീൽഡിൽ നിന്നും ഔട്ട്‌ ആവുമ്പോൾ ചിലർ ചെയ്യുന്ന അവസാനത്തെ മാർഗം ആണ് സിനിമ നിർമിച്ചു അഭിനയ്ക്കുക എന്നത്.. കുറച്ചു കാലം കൂടി ലൈം ലൈറ്റിൽ പുടിച്ചു നിൽക്കാൻ ഉള്ള ഒരു വഴി.. ഇതൊക്കെ അനുഭവിക്കേണ്ടത് പ്രേക്ഷകർ ആയിരിക്കും എന്ന് മാത്രം.


പ്ര.മോ.ദി.സം 

വാ വാധ്യാർ

 



എം ജി ആർ സിനിമ കണ്ടു അത് പോലെ നന്മയുടെ നിറകുടമായ ഒരു സംഘം ആളുകൾ നമ്മുടെ അടുത്ത തലമുറയും അതുപോലെ എല്ലാവർക്കും പ്രിയപ്പെട്ട നന്മയുടെ നിറകുടം ആകണമെന്ന് കരുതുന്നു..


നന്മ വാരി വിതറിയത് കൊണ്ട് ഈ കാലത്ത് കാര്യമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ എം ജീ ആർ ഭക്തനായ അച്ചാച്ചന്റെ പാതയിൽ നിന്നും വ്യതിചലിച്ചു രാമു എന്ന പോലീസ്സുകാരൻ അധാർമിക മാർഗത്തിൽ കൂടി അച്ചാച്ചൻ അറിയാതെ സഞ്ചരിക്കുന്നു 


ഒരു ദിവസം ഇതറിയുന്ന അച്ചാച്ചനു ഉണ്ടാകുന്ന ട്രാജഡി രാമുവിന്റെ ജീവിതത്തിൽ രാമു അറിയാതെ കൊണ്ട് വരുന്ന മാറ്റങ്ങൾ ആണ് സിനിമ.


നളൻ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തിൽ കൃതി ഷെട്ടി, കാർത്തി, സത്യരാജ്, രാജ് കിരൺ എന്നിവരാണ് മുഖ്യ വേഷത്തിൽ..


പ്ര.മോ.ദി. സം


ജോക്കി

  



കാളപ്പോര്, കോഴി പ്പോര് പോലെ തമിഴ്നാട്ടിൽ ചില ഇടങ്ങളിൽ വളരെ പ്രാധാന്യം ഉള്ള ഒന്നാണ് ആടുകൾ നമ്മിലുള്ള പോര്..


കെഡാപ്പോര് എന്ന് അറിയപ്പെടുന്ന ആടുകൾ തമ്മിലുള്ള ഈ പൊരിന് വേണ്ടി രണ്ടു വിഭാഗങ്ങൾ തമ്മിൽ വമ്പിച്ച വാതുവെപ്പുകൾ നടക്കുന്നുണ്ട് 


ചിലർക്ക് ഇത് പ്രെസ്റ്റിജ് ഇഷ്യൂ ആവുന്നത് കൊണ്ട് തന്നെ മ ത്സരത്തിനു വീറും വാശിയും ഉണ്ടാകും.. അതു ക്രമേണ വളർന്നു വൈരാഗ്യത്തിലേക്കും കളത്തിൽ കലാപത്തിലേക്കും നയിക്കും.


എപ്പോഴും വിജയിക്കുന്ന വിഭാഗത്തിനു പെട്ടെന്ന് ഒരുനാൾ വേറൊരു ജേതാവ് ഉണ്ടാകുന്നതു ഒരിക്കലും സഹിക്കില്ല.. അങ്ങിനെ ഉണ്ടാകുമ്പോൾ അവർക്കിടയിൽ വരുന്ന മത്സരവും പകയും അതു കുടുംബത്തിലേക്കും ബാധിക്കുബോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും ആണ് പ്രകഭാൽ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


യുവാൻ കൃഷ്ണ, റിധാന കൃഷണ,അമ്മു അബുറാമി എന്നിവർ മുഖ്യവേഷം ചെയ്യുന്ന ചിത്രത്തിൽ ഒരു ലവ് ട്രാക്ക് കൂടി ഈ സ്പോർട്സ് ഡ്രാമയുമായി ബന്ധിപ്പിച്ചി ട്ടുണ്ട്.


പ്ര.മോ. ദി. സം


അന്ധകാരാ

  



മലയാളത്തിൽ ക്രൈം ത്രില്ലർ ചിത്രങ്ങൾക്കു പഞ്ഞം ഇല്ലെങ്കിലും സ്ത്രീ കഥാപാത്രം മുഖ്യവേഷം ചെയ്യുന്ന ത്രില്ലർ അധികം കാണാറില്ല.


വാസുദേവ സനൽ സംവിധാനം ചെയ്ത ഈ ചിത്രം പറയുന്നത് പണം കൊണ്ട് അന്ധരായ മനുഷ്യരുടെയും അവരുടെ ചെയ്‌തികളുടെ കഥയാണ്..


ദിവ്യപിള്ള മുഖ്യവേഷം ചെയ്യുന്ന ചിത്രത്തിൽ പറയുന്നുണ്ട് "സ്ത്രീ എന്നോ പുരുഷൻ എന്നോ എന്നില്ല മനുഷ്യർ മാത്രമേ ഉള്ളൂ.. അതുകൊണ്ട് മനുഷ്യർക്ക്‌ എന്തുവേണമെങ്കിലും ചെയ്യാം.."


അങ്ങിനെ കുറെ മനുഷ്യരുടെ മനുഷത്വവും അനുകമ്പയും നശിച്ചു പോകുന്നതും പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന് തെളിയിക്കുന്നത് ആണ് സിനിമ.


ഇതിൽ ടാക്സി ഡ്രൈവർ ആയി മുഖ്യവേഷം ചെയ്ത ആളെ ഇതുവരെ കണ്ടിട്ടില്ല എങ്കിലും തന്റെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്. കൂടെ ബി ജീ എം എടുത്തു പറയേണ്ടതാണ്..


പ്ര.മോ.ദി.സം

Sunday, February 1, 2026

സിറൈ

  



ഒരു പോലീസ് കാരന് പലപ്പോഴും മനസാക്ഷി ക്കു അനുസരിച്ചു ജോലി ചെയ്യുവാൻ സാധിക്കില്ല.. പലവിധത്തിൽ ഉള്ള ബാഹ്യ ഇടപെടലുകൾ കൊണ്ട് അവനു തന്റെ ജോലി കൃത്യതയോടെ ചെയ്തു തീർക്കുവാൻ പറ്റില്ല..

 

എത്രയൊക്കെ സത്യസന്ധമായി ജോലി ചെയ്യാൻ ശ്രമിച്ചാലും കുടുംബം, ജോലി, ബാധ്യത ഒക്കെയായി വരുമ്പോൾ അവനും പലപ്പോഴും അവനിഷ്ടമില്ലാത്ത പ്രവർത്തികളിൽ ഏർപ്പെടേണ്ടി വരും..


എന്നാൽ ചിലരുണ്ട്.. അതിന്റെ ഒന്നും ഭാഗമാവാതെ തന്റെ ജോലി കൃത്യമായി ചെയ്യുന്നവർ.. അവർ ഫോഴ്സിന് എന്നും തലവേദന ആയിരിക്കും.. അവനെ ചിലപ്പോൾ സസ്പെൻഷൻ, ട്രാൻസ്ഫർ ഒക്കെ കാണിച്ചു ഭയപ്പെടുത്തും എങ്കിലും അതൊന്നും വക വെക്കാതെ മുന്നോട്ടു പോകും.


ന്യായവും നീതിയും ഉള്ള ഭാഗത്തു നിന്നുകൊണ്ട് ജോലി ചെയ്യുന്നത് കൊണ്ട് അനഭിമതനായ പോലീസുകാരന്റെയും തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ജയിൽ പുള്ളിയുടെയും കഥയാണ് ഇത്.


നിരപരാധിയായ അവനു വേണ്ടി വാദിക്കുമ്പോൾ പലതും എതിരായി വരുന്നു എങ്കിലും അതൊക്കെ തട്ടി മാറ്റി അവനോടൊപ്പം നിൽക്കുന്ന പോലീസുകാരന്റെ കഥയാണിത്..


ചില ജാതി മത ഗിമിക്കുകൾ ഒക്കെ ചേർത്തു തിരക്കഥയിൽ ഇരവാദ മൊക്കെ ചേർക്കാൻ ശ്രമിച്ചു എന്നത് കല്ലുകടി ആവുന്നുണ്ട്.അതൊന്നും ഇല്ലെങ്കിൽ കൂടി ചിത്രം ഉയർന്ന ഗ്രാഫിൽ തന്നെയാണ് പോയി കൊണ്ടിരുന്നത്.


മറ്റൊരു മതത്തിനെ കുറിച്ചും  സമൂഹത്തിനു ഈ ഒരു പേടി ഇല്ലാത്തത് എന്താണെന്നു ചിന്തിച്ചാൽ മനസ്സിലാക്കാം അവരുടെ ചെയ്‌തികളുടെ ഫലം അനുഭവിക്കാൻ അവരുടെ തലമുറ മാത്രേ കാണും എന്ന സിംപിൾ ചിന്ത മാത്രം മതി.. അതുകൊണ്ട്  തീവ്ര മാതാവാദികളെ സപ്പോർട് ചെയ്യുകയ ല്ല വേണ്ടത് അവരെ എതിർത്തു അവർക്കു നല്ല ഉപദേശം നൽകുകയാണ് ചെയ്യേണ്ടത്



പ്ര.മോ.ദി.സം




ഖദ്ദാ

  



ഈ സിനിമയിൽ പറയുന്നത് യഥാർത്ഥത്തിൽ സംഭവിക്കുമോ എന്ന് സംശയം തോന്നുമെങ്കിലും ഇത് യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരം ആണെന്ന്  അണിയറക്കാർ പറയുമ്പോൾ വിശ്വസിക്കേണ്ടി വരുന്നു..


കുടുംബം നേരാവണ്ണം നോക്കാത്ത കുടുംബനാഥൻ ഉള്ള വീടുകൾ ഇത്തരം സംഭവങ്ങൾക്ക് സാക്ഷി ആയെക്കാം. മദ്യപിച്ചു കൂത്താടി വീട്ടിലേക്കു വേണ്ട ഒരു കാര്യത്തിൽ പോലും ശ്രദ്ധ കൊടുക്കാതെ പോകുമ്പോൾ വീട്ടിൽ മറ്റുള്ളവർക്ക് നരകം സൃഷ്ടിച്ചേക്കാം..


അവർ അതിൽ നിന്നും റിലേക്സ് ആകുവാൻ തിരഞ്ഞെടുക്കുന്ന വഴികൾ ചിലപ്പോൾ കുടുംബത്തിന്റെ സ്വസ്ഥതയും മൂല്യവും ഇല്ലാതാക്കി കളയും..


ചിലപ്പോൾ തെറ്റുകൾ ചെയ്യേണ്ടി വരുമ്പോൾ നഷ്ടപ്പെടുന്നത് ബന്ധങ്ങളും അവർ തമ്മിൽ ഉള്ള വിശ്വാസവും ആയിരിക്കും..


അങ്ങിനെ ചില ബന്ധങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചു സ്വയം ബന്ധനത്തിൽ ആയിപോയ വീട്ടമ്മയുടെ കഥയാണ് ഇത്..


പ്ര.മോ.ദി.സം

തലൈവർ തമ്പി തലൈമയിൽ

 



ജനനായകൻ എന്ന വിജയ് ചിത്രം സെൻസർ നൂലാമാലകളിൽ പെട്ടത് കൊണ്ട് മാത്രം മുൻപേ റിലീസ് ചെയ്ത ഈ സിനിമ ജനങ്ങൾ ഏറ്റെടുത്തു..


മറ്റു പൊങ്കൽ ചിത്രങ്ങൾ ഒക്കെ ആവറേജിൽ ഒതുങ്ങിയപ്പോ ഈ മലയാളി സംവിധായകന്റെ ചിത്രം സൂപ്പർ ഹിറ്റായി കൊതിക്കുന്ന വിധത്തിൽ ഉള്ള കുതിപ്പാണ് നടത്തുന്നത്..


മലയാളികൾക്ക് ഈ സിനിമ അധികം രസിക്കാൻ പറ്റി എന്നുവരില്ല.. കാരണം രണ്ടു മൂന്നു സിനിമകൾ ഈ തീമിൽ വന്നത് നമ്മൾ കണ്ടു കഴിഞ്ഞു എങ്കിലും നമ്മളെ നിരാശ പ്പെട്ത്തില്ല.


കല്യാണവും മരണവും ഒരേ ദിവസം അയൽ വീ ടുകളിൽ ഉണ്ടായാൽ അതും പരസ്പരം ബന്ധശത്രുക്കൾ ആയ അയൽവാസികൾ ആണെങ്കിൽ?


ഇതിനിടയിൽ പെട്ടുപോകുന്ന ജനനേതാവിന്റെ അങ്കലാപ്പുകൾ, നാട്ടുകാരുടെ പ്രതികരണങ്ങൾ, രണ്ടു വീട്ടുകാരുടെ കാര്യങ്ങൾ അങ്ങിനെ എല്ലാം ഒരു റൂരൽ ഗ്രാമത്തിൽ നടക്കുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് സിനിമ പറയുന്നത് 


പ്ര.മോ.ദി.സം 

വലതു വശത്തെ കള്ളൻ

 



സസ്പെൻസ് ത്രില്ലെർ സിനിമകളുടെ രാജാവ് എന്നായിരുന്നു ജിത്തു ജോസഫ് അറിയപ്പെട്ടത്.. മുൻപൊക്കെ രാജാവ് തന്നെയായിരുന്നു.. പക്ഷെ ഇപ്പോൾ അങ്ങിനെ പറയാൻ കഴിയില്ല.



അടുത്തടുത്ത് വന്ന രണ്ടു ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകരെ നന്നായി വെറുപ്പിക്കും.. ബിജു മേനോൻ, ജോജു എന്നീ രണ്ടു ആക്റ്റിംഗ് പ്രതിഭകളെ കിട്ടിയിട്ട് അവർക്കു പറ്റിയ റോളുകൾ കൊടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു എന്ന് പറയാം..


മോശം പാരന്റിങ് എങ്ങിനെ ഒരു കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു എന്നും അതു ഭാവിയിൽ അവനെ എന്തൊക്കെ പ്രശ്നങ്ങളിൽ ചെന്ന് ചാടിക്കും എന്നത് സത്യസന്ധമായി പറഞ്ഞതിന് മാത്രം ഈ സിനിമക്ക് കയ്യടി കൊടുക്കാം.


നല്ലൊരു തീം തന്നെ ആയിരുന്നു.. പക്ഷെ അതു ശരിയായ രീതിയിൽ എഴുതിഎടുത്തു മികച്ച രീതിയിൽ അവതരിപ്പിക്കാൻ പറ്റിയില്ല.. അതുകൊണ്ട് തന്നെ മികച്ച നടന്മാർ ഉണ്ടായിട്ടും പെർഫോം ചെയ്യാൻ പറ്റിയില്ല..


കുറച്ചു സ്ക്രീൻ സ്പേസ് ഉള്ളൂ എങ്കിൽ പോലും ജോജു നന്നായി ശ്രമിച്ചു എങ്കിലും കഥാപാത്രത്തിന് അത്ര ഡെപ്ത്ത് എഴുത്തിൽ ഉണ്ടായില്ല.. ബിജു മേനോൻ കൂടുതൽ സ്പേസ് കിട്ടിയിട്ടും ഇതേ അവസ്ഥയിൽ തന്നെ പോവേണ്ടി വന്നു.


ദൃശ്യം 3 വരുവാൻ പോകുമ്പോൾ ജിത്തുവിന് ഉണ്ടാകുന്ന ഇത്തരം പിഴവുകൾ  ചിത്രത്തിൽ നിന്നും കാണികളുടെ പ്രതീക്ഷകൾ അകറ്റി മാറ്റും 


പ്ര.മോ.ദി.സം 

പ്രകമ്പനം

  



നിങ്ങള്ക്ക് രോമാഞ്ചം ഇഷ്ട്ടപെട്ടോ.? സുമതി വളവോ? എങ്കിൽ നിങ്ങൾ തീർച്ചയായും ഈ ചിത്രം കാണണം എന്തായാലും ഇഷ്ടപെടും... അടികപ്യാരേ കൂട്ടമണിയിൽ രോമാഞ്ചത്തിനു ഉണ്ടായ കുട്ടി എന്ന് ഒരു സുഹൃത്ത് പറഞ്ഞു എങ്കിലും തീർത്തു അങ്ങിനെ "അവിഹിതം " പറയാൻ കഴിയില്ല.


കണ്ണൂരിലെ നിരീശ്വര വാദികൾ ആയ ഒരു കമ്മ്യുണിസ്റ്റ് കുടുംബത്തിൽ  മരണപ്പെടുന്ന വിശ്വാസിയായ സ്ത്രീയുടെ ആത്മാവ് ആണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത്.


കോളേജ് ഭരണം പിടിക്കാനുള്ള  ഓട്ടത്തിനിടയിൽ അച്ഛമ്മ മരണപ്പെടുന്നത് കൊണ്ട് നാട്ടിൽ എത്തുന്ന സിദ്ധു അച്ഛമ്മയുടെ ചിതഭസ്മം ഹോസ്റ്റലിൽ കൊണ്ട് വരുന്നതും കൂട്ടുകാർ അതു എന്താണെന്നു അറിയാതെ ഉപയോഗിക്കുന്നത് കൊണ്ട് സുഹൃത്തിൽ കയറുന്നതു കൊണ്ട്  അവനും കൂട്ടുകാർക്കും ഒക്കെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത്.


നവാസ് എന്ന കലാകാരന്റെ അവസാന സിനിമ ആയിപോയി എങ്കിലും അദ്ദേഹത്തിന് കൂടുതൽ സ്ക്രീൻ സ്പേസ് കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ കാരനായ അദ്ദേഹത്തിന്റെ റോൾ സിനിമയിൽ അത്യാവശ്യവുമായിരുന്നു


വിജേഷ് പാണത്തൂർ എന്ന സംവിധായകൻ എല്ലാവർക്കും ആസ്വദിച്ചു കാണുവാൻ പാകത്തിൽ സിനിമ അവതരിപ്പിച്ചിട്ടുണ്ട്‌.. ഒരു ഹൊറർ കോമഡി കാണുമ്പോൾ ലോജിക് ഒക്കെ അല്പം മാറ്റി വെച്ചാൽ നല്ലപോലെ ആസ്വദിച്ചു കാണാൻ പറ്റും


പ്ര.മോ.ദി.സം


Saturday, January 31, 2026

ബേബി ഗേൾ

 



ബോബി സഞ്ജയ്‌ എന്ന എഴുത്തുകാർ കുറച്ചു വര്ഷങ്ങളായി അത്രക്ക് ക്ലച്ചു പിടിക്കാതെ നടക്കുകയായിരുന്നു.. വളരെ നല്ല തിരക്കഥ എഴുതി യിരുന്നവർക്ക് എപ്പോഴോ താളം  പോയിരുന്നു..ഗ്യാരണ്ടി അനുഭവം തന്നവർക്ക് അടുത്തകാലത്തായി അതു നൽകാൻ കഴിയുന്നുണ്ടായിരുന്നില്ല.


മുൻപത്തെ അതേ ട്രാക്കിൽ വന്നില്ലെങ്കിലും ആരെകൊണ്ടും മോശം പറയിപ്പിക്കാതെ നല്ലൊരു തിരക്കഥ ഒരുക്കിയിട്ടുണ്ട്.. അരുൺ വർമ എന്ന സംവിധായകൻ അതു കണ്ടറിഞ്ഞു തന്നെ മികച്ച ദൃശ്യനുഭവം നൽകിയിട്ടുണ്ട്..


ജനിച്ചു മൂന്നാം നാൾ കാണാതെ പോകുന്ന പിഞ്ചു കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണവും അതിനു പിന്നിലെ സംഭവവികാസങ്ങൾ ഒക്കെയാണ് ചിത്രം പറയുന്നത്..


ആഗ്രഹിക്കാത്ത സമയത്ത് കാമം കൊണ്ട് മാത്രം ഒരു കുഞ്ഞു ജനിച്ചാൽ അതു എന്തൊക്കെ കാര്യങ്ങൾ തരണം ചെയ്യണം എന്നതും അതിന്റെ ഭാവി എങ്ങിനെ ആയിരിക്കും എന്നതുമൊക്കെ നമ്മളെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ.


ഈ സിനിമയുടെ മികവ് എന്താണ് എന്ന് വെച്ചാൽ നിവിൻ പോളി മുതൽ  മുഖ്യ വേഷത്തിൽ ഉള്ള ആർക്കും തന്റെ സയിഫ് സോണിൽ വിള യാടുവാൻ ചാൻസ് നൽകാതെ കുറച്ചു ഗൗരവം നിറഞ്ഞ വേഷം കൊടുത്തിരിക്കുന്നതാണ്. അല്ലെങ്കിൽ അവരെയൊക്കെ വെരോരു രീതിയിൽ പരീക്ഷിച്ചു എന്നതാണ്.


സിനിമ തുടങ്ങി  മിനിറ്റുകൾക്കുള്ളിൽ നമ്മളെ എൻഗേജ് ആക്കുന്ന രീതിയിൽ ആണ് മുന്നോട്ടേക്ക് പോകുന്നത്.. പിഞ്ചു കുഞ്ഞിനെ തേടി നമ്മളും കൂടി അലയും എന്നതാണ് സിനിമയുടെ മെച്ചം..


കഥാപാത്രങ്ങൾ ആയവരൊ ക്കെ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ലിജി മോളുടെ പ്രകടനം അല്പം മുന്നിൽ നിൽക്കുന്നു എന്ന് തന്നെ പറയാം.


മൊത്തത്തിൽ നിങ്ങള്ക്ക് അല്പം പോലും ലാഗ് ഇല്ലാതെ ക ണ്ടിരിക്കുവാൻ പറ്റിയ ചിത്രം തന്നെയാണ് ഈ സിനിമ 


പ്ര.മോ.ദി.സം

മാജിക് മഷ്‌റൂം

 



നാദിർഷാ അസാധ്യ കലാകാരൻ ആണെന്ന് മുൻപേ തെളിയിച്ച ആൾ ആണ്.. അദ്ദേഹത്തിന് പറ്റിയ പണി എന്താണെന്നു പലതവണ കേരളക്കരയിൽ കാട്ടികൊടുത്ത് ചിരിപ്പിച്ച  ആളുമാണ്. മലയാളികൾ ചിരിക്കാൻ വേണ്ടി എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.


അതു ഇപ്പോൾ നഷ്ടപ്പെട്ടു പോയിരിക്കുന്നു.പിന്നെ എന്തിന് ഇപ്പോൾ അദ്ദേഹം അടുപ്പിച്ചു അടുപ്പിച്ചു ജനങ്ങളുടെ അപ്രീതി പിടിച്ചു പറ്റുന്ന തരത്തിൽ ഉള്ള സിനിമ ചെയ്യുന്നു എന്നത് മാത്രം മനസ്സിലാകുന്നില്ല. നല്ലൊരു തിരക്കഥ തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ കൊണ്ട് കഴിയുനില്ല.


സിനിമയിലെ മുഴുവൻ പാട്ടുകളും കേൾക്കാൻ ഇമ്പം ഉള്ളവയാണ്.. സംഗീത സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് അഭിമാനിക്കാം എങ്കിലും സംവിധായകൻ ആണ് സിനിമയുടെ ക്യാപ്റ്റൻ എങ്കിൽ തികച്ചും അദ്ദേഹം ഈ കാര്യത്തിൽ പൂർണ പരാജയം തന്നെയാണ്.


വിഷ്ണു ഉണ്ണികൃഷ്ണൻ ഒക്കെ നായകൻ ആവാൻ കൊള്ളാ ത്തവനാണ് എന്ന് പലവട്ടം തെളിയിച്ചവൻ ആണ്..സ്ക്രീപ്റ്റ് റൈറ്റിങ് ആണെങ്കിൽ അടിപൊളി ആയിരിക്കും.. സിനിമയിലും ടെലിവിഷനിലുമൊക്കെ തെളിയിച്ചതാണ്. നായകൻ ആയ സിനിമ ഒക്കെ മറ്റു പലരും ആയിരുന്നേൽ സിനിമയുടെ ജാതകം തന്നെ മാറിയേനെ.


അതുകൊണ്ട് രണ്ടുപേരും അവർക്കു അറിയുന്ന മേഖലയിൽ പ്രവർത്തിച്ചാൽ പ്രേക്ഷകർക്കു അല്ലെങ്കിൽ മലയാള സിനിമക്കു അതിന്റെ ഗുണം കിട്ടും. വിഷ്ണു ഒക്കെ കാലം കഴിഞ്ഞ നായകൻ ആണെന്ന് സ്വയം മനസ്സിലാക്കി മറ്റു റോളിലേക്ക് മാറി  അല്ലെങ്കിൽ  എഴുത്തിലേക്കു മടങ്ങി പ്രതിഭ നിലനിർത്തണം


നല്ല രീതിയിൽ കൊണ്ട് പോകാമായിരുന്ന ഒരു തീം തിരക്കഥയിലെ കഥയില്ലായ്മ കൊണ്ട് കാണികളിലേക്ക് എത്തിപ്പെടാൻ പറ്റാതെ പോകുന്ന ദുരന്തമായി മാറുന്നതാണ് നമ്മൾ കാണുന്നത്..


പ്രേക്ഷകർക്ക് മടുപ്പില്ലാത്ത രീതിയിൽ കാണാൻ പറ്റിയ സിനിമകൾ ഉണ്ടാക്കാൻ രണ്ടുപേരും ഹോം വർക് ചെയ്യണം.. കിട്ടിയ കഥയും കൊണ്ട് സിനിമ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെടരുത്.. നിർമാതാവിനെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും ചിന്തിക്കുക.


കട്ടപ്പനയിലെ ഋതിക്ക് റോഷന്റെ ഹാങ്ങ്‌ ഓവരിൽ നിന്നും നാദിർഷായും വിഷ്‌ണു വും പുറത്തു കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


വെറുതെ റിവ്യൂ ഇടുന്നവരെ വല്യ വായിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. മര്യാദക്ക് പ്രേക്ഷകരെ കയ്യിലെ ടുക്കുവാൻ പറ്റുന്ന തരത്തിൽ ഉള്ള സിനിമ എടുക്കണം..അതിനുള്ള ശ്രമമെങ്കിലും ഉണ്ടാവണം


പ്ര.മോ.ദി.സം

Saturday, January 24, 2026

ചത്താ പച്ച

 



ഇതെന്തു പേര് എന്ന് സിനിമയുടെ ആദ്യ സൂചനകൾ വന്നപ്പോൾ ചിന്തിച്ചിരുന്നു...  കൂട്ടുകാർക്ക് പോലും എന്താണ് ഇതിന്റെ അർത്ഥം എന്ന് അറിയില്ലായിരുന്നു.. പിന്നീടുള്ള തിരച്ചിലിൽ കൊച്ചിയിൽ മാത്രം ഉള്ള നാട്ടുസംസാരത്തിലേ ഡു ഓർ ഡൈ ആണ് ഇതെന്ന് മനസ്സിലാക്കി... അതും എറണാകുളം ആൾക്കാർക്ക് പോലും അറിയാത്ത ഒന്ന്...


ഇപ്പോൾ സിനിമക്കാരുടെ സ്ഥിരം പരിപാടിയാണ് ആളെ പറ്റിച്ചു പൈസ പിടുങ്ങുക എന്നുള്ളത്.. ഏതെങ്കിലും സൂപ്പർ താരത്തെ കൊണ്ട് കാമിയോ റോൾ ചെയ്യിച്ചു അയാളുടെ ആരാധകരെ കൂടി ആദ്യദിവസം കയറ്റി മാക്സിമം കളക്ഷൻ ഒപ്പിക്കുക എന്ന ബിസിനസ്സ് തന്ത്രം.


മോഹൻലാൽ കഴിഞ്ഞ മാസം ഒരു കോമാളി വേഷം ആടി തീർത്തത് പോലെ ഇപ്രാവശ്യം മമ്മൂക്കയുടെ ഊഴം ആയിരുന്നു.. ഇവർ രണ്ടു പേര് ഇല്ലെങ്കിൽ തന്നെ സിനിമ അതിന്റെ വഴിക്കു പോകുമായിരുന്നു.


തുടക്കം മുതൽ സിനിമയുടെ മുന്നോട്ടുള്ള പോക്കിന്  കാണാമറയത്തു  സാനിധ്യമായ  "വാൾട്ടർ" സ്‌ക്രീനിൽ വന്നപ്പോൾ നനഞ്ഞ പടക്കമായി പോയി.


കിടിലൻ ഇടി പടം എന്ന് പറയാം.. തിയേറ്റർ. കുലുക്കി ഉള്ള അടിപൊളി സ്റ്റണ്ട്...കഥ പുതുമ ഒന്നും ഇല്ലെങ്കിലും അദ്വൈത് എന്ന സംവിധായകൻ അവതരിപ്പിച്ച രീതി പ്രേക്ഷകനെ പിടിച്ചിരുത്തും.


ചില സെന്റിമെന്റ്സ് സീൻ ഒക്കെ കുടുംബ പ്രേക്ഷകരെ കയറ്റുവാൻ വേണ്ടി ചെയ്തിട്ടുണ്ട്.. ബോളിവുഡ് സംഗീത സംവിധായകരുടെ മലയാളം അരങ്ങേറ്റം കൊള്ളാം..മുജീബിന്റെ ബി ജി എം പൊളി..


  അഭിനേതാക്കളുടെ എഫർട്ടും അവരുടെ ഹൈ വാട്ട് സ്റ്റണ്ട് രംഗം ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ നല്ല പണി എടുത്തിട്ടുണ്ട്..മൊത്തത്തിൽ എല്ലാവരും നല്ലപോലെ പണി എടുത്തിട്ടുണ്ട് എങ്കിലും മൊത്തത്തിൽ അതിന്റെ റിസൾട് പ്രേക്ഷകർക്കു കിട്ടിയില്ല.


ഒട്ടിട്ടി വന്നാൽ കാണാൻ കാത്തു നിൽക്കരുത്..ശോകം ആയിരിക്കും.. തിയേറ്ററിൽ തന്നെ പോയാൽ മാത്രമേ അടിയുടെ എഫക്ട് കിട്ടുകയുള്ളൂ.


പ്ര.മോ.ദി.സം

Thursday, January 22, 2026

ഇമ്പം

  



ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എന്ന് പറഞ്ഞത് പോലെ ഈ സിനിമ കാണുവാൻ ഇപ്പോൾ ആണ് തോന്നിയത്.. രാഷ്ട്രീയത്തിൽ നടക്കുന്ന പുഴുക്കുത്തുകൾ നല്ല രീതിയിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെ ഈ സിനിമ നല്ല രീതിയിൽ കണക്ട് ആകുന്നുണ്ട്.


മാങ്കൂട്ടം വിഷയം ഇപ്പോൾ എയറിൽ നിൽക്കുന്നത് കൊണ്ട് തന്നെ എങ്ങിനെയാണ് ജീവിതയും അതിജീവിത ഒക്കെ എന്ന് നമുക്ക് സമകാലിക സംഭവങ്ങൾ മനസ്സിലാക്കി തന്നു.മുൻപേ ആയിരുന്നു എങ്കിൽ ചിലപ്പോൾ ഇത്രകണ്ടു ഈ ചിത്രത്തിൽ സംഭവിക്കുന്നത് അവിശ്വസനീയം ആയേനെ..


കരുണൻ നടത്തുന്ന ശബ്ദം എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിലേക്കു എത്തുന്ന നിധി എന്ന കാർട്ടൂണിസ്റ്റും അവിടുത്തെ സന്തത സാഹചാരിയും ചേർന്ന് കരുണനെയും  തങ്ങളെയും ഉപദ്രവിച്ച പ്രേമരാജൻ എന്ന രാഷ്ട്രീയ കാരനെ പൂട്ടാൻ ശ്രമിക്കുന്നത് രാഷ്ട്രീയ കുതന്ദ്രം കൊണ്ട് തിരിച്ചു പണി കിട്ടുന്നതും അതിൽ നിന്നും ഊരാൻ ശ്രമിക്കുന്നത് ഒക്കെയാണ് ശ്രീജിത്ത്‌ ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


ദീപക്, ദർശന, ലാലു അലക്സ്, ഇർഷാദ് എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രം ബോറടിയില്ലാത്ത രീതിയിൽ കണ്ടിരിക്കാൻ പറ്റുന്നുണ്ട്.. കേൾക്കാൻ സുഖം തോന്നുന്ന ഗാനങ്ങളും ഉണ്ട്‌ 


പ്ര.മോ.ദി.സം

Sunday, January 18, 2026

പെണ്ണ് കേസ്

 



ഞാൻ അറിയുന്ന ഒരു സ്ത്രീ യുണ്ട്.. അവൾ കുറെയേറെ പേരെ ഒരേസമയം "സ്നേഹിച്ചു " പറ്റിച്ചു കൊണ്ടിരുന്നു. പിടിക്കപ്പെടുമ്പോൾ പറയുന്ന കളവുകൾ കൊണ്ട് സെന്റി അടിച്ചു പിന്നെയും

 " വേണ്ടപ്പെട്ടവരെ" ഉണ്ടാക്കി കൊണ്ടിരുന്നു.


ഈ സിനിമ കാണുമ്പോൾ ഞാൻ അവരെയാണ് ഓർത്തത്‌. അവർ ഇപ്പോഴും ആ പരിപാടി തുടർന്ന് പോകുന്നുണ്ട്. ഒരളവുവരെ വിജയിക്കുന്ന പ്രവർത്തിയും തന്നെ. അവർ പറയുന്ന കള്ളം ഞാൻ ആസ്വദിച്ചു കേൾക്കും..


 സത്യം മനസ്സിലാക്കിയ എന്നോട് കള്ളം പറയുമ്പോൾ അതു കേട്ടു അവർക്കു സംശയമില്ലാത്ത വിധത്തിൽ  ആസ്വദിക്കുവാൻ  ഞാൻ പാടുപെടും എങ്കിലും  കേ ട്ടിരിക്കാൻ നല്ല രസമാണ്. 


 ഞാൻ ഇഷ്ട്ടപെടുന്ന ആളുകൾ കള്ളം പറഞ്ഞാൽ ഞാൻ അതു അവരോടു കള്ളനല്ലേ നീ എന്ന് ചോദിക്കില്ല.. കാരണം അവരെ എനിക്കിഷ്ടം ആയതുകൊണ്ട് കൂട്ട് നഷ്ടപ്പെട്ടു പോകരുത് എന്ന് കരുതുന്നത് കൊണ്ട് മാത്രം...


ഈ സിനിമയിൽ ഉള്ള മാറ്റം എന്താണ് എന്ന് വെച്ചാൽ ഇവിടെ "വേണ്ടപ്പെട്ടവർക്ക്" പകരം അവർ ഉണ്ടാക്കുന്നത് ഭർത്താക്കന്മാരെ ആണ്.. ആവശ്യങ്ങൾ ഒക്കെ സെയിം തന്നെ.


സാഹചര്യങ്ങൾ ആണ് സിനിമയിൽ അവരെ വില്ലത്തി ആക്കുന്നത്. അവരുടെ കഥ പോലീസും ശരിവെക്കുമ്പോൾ നമുക്ക് അവരോടു സഹതാപം തോന്നും..അവരുടെ ജീവിതം ഇങ്ങിനെ ആയിപോയല്ലോ എന്ന് ചിന്തിച്ചു...


ക്ലൈമാക്സ്‌ നന്നായി എന്നു പറയാം. അജുവിന്റെയും കൂട്ടാളിയുടെയും നർമങ്ങൾ നന്നായിട്ടുണ്ട്.. പഠിക്കാൻ കുറെയൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്.. നമ്മൾ  പലരെയുംഅവരുടെ വാക്ക് കൊണ്ട് മാത്രം പൂർണമായി വിശ്വസിക്കരുത് എന്ന് ചിത്രം ഊന്നി പറയുന്നുണ്ട്


പ്ര.മോ.ദി.സം

Wednesday, January 14, 2026

പാത്ത്

  



ഒരു പാട്ടിനെ ചുറ്റിപറ്റി ഉള്ള സിനിമയാണ്..നവ മാധ്യമം വഴി താൻ കേട്ട ഒരു പാട്ട് തന്റെ മുത്തശ്ശിയിൽ നിന്ന് കൂടി കേട്ടപ്പോൾ ആ പാട്ടിനു പിന്നിൽ എന്തോ ഉണ്ടെന്നു ക്യാമറമാനും എഡിറ്റർ കൂടിയായ അയാൾക്കും കാമുകിക്കും തോന്നുന്നു.



മുത്തശ്ശി പാടുന്നത് ലൈവ് ആയി ഫേസ് ബുക്കിൽ ചേർത്തപ്പോൾ പലർക്കും ഈ പാട്ട് അറിയാമെന്നു അറിയിക്കുന്നു..


അങ്ങിനെ അറിയും എന്ന് പറഞ്ഞ പലരിൽ കൂടിയും ഈ പാട്ട് ഏതു ഭാഷയിൽ ആണ്, ആരാണ് എഴുതിയത്, എന്താണ് ഇതിന്റെ അർത്ഥം എന്ന അന്വേഷണം ആണ് ചിത്രം.


പാട്ട്  ഉറവിടം തേടി പോയി ഓരോരുത്തരും പറയുന്ന കാര്യങ്ങളും മറ്റുമാണ് ചിത്രത്തെ രസിപ്പിക്കുന്നത്. ജാതി, മതം, വർഗം, ഭാഷ, ദേശം തുടങ്ങി വ്യത്യസ്ത അഭിപ്രായങ്ങൾ പലരും പറയുമ്പോൾ അതു കേട്ടിരിക്കാൻ നല്ല കൗതുകം തോന്നുന്നു.


മനുഷ്യർ പോയ വഴികളിൽ ഒക്കെ പാട്ട് ഉണ്ട്‌ എന്ന സത്യം മനസ്സിലാക്കി തരുന്നുമുണ്ട് ചിത്രം.


ചിത്രത്തിൽ അധികവും ഫ്രഷ് മുഖങ്ങൾ ആയതു കൊണ്ട് തന്നെ സിനിമ കണ്ടിരിക്കുവാൻ നല്ല ഫീൽ കിട്ടുന്നുണ്ട്.. മുഖ്യമായി വേഷം ചെയ്ത രണ്ടുപേർ അടക്കം എല്ലാവരും തങ്ങളുടെ റോൾ കണ്ടറിഞ്ഞു അഭിനയിച്ചിരിക്കുന്നു


പ്ര.മോ.ദി.സം 

പർപ്പിൾ പോപ്പിൻസ്

 



യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട സിനിമ ആണെന്ന് തുടക്കം എഴുതി കാണിക്കുന്നുണ്ട്.. പിന്നെ അവസാനം വളരെ വ്യക്തമായി തന്നെ ചിത്രങ്ങൾ സഹിതം വിവരണവും തരുന്നുണ്ട്.


ഇതുപോലത്തെ നൂറു കണക്കിന് സംഭവങ്ങൾ നമുക്ക് ചുറ്റിലും നടന്നു എന്നത് കൊണ്ട് തന്നെ പ്രേക്ഷകരെ ഒരു വിധത്തിലും സ്വാധീനിക്കാൻ പറ്റാതെ പരമ ബോർ ആയിട്ട് ചെയ്തു വെച്ചിട്ടുണ്ട്.


മക്കളെ ഉപേക്ഷിച്ചു രണ്ടാം കെട്ടുകാരന്റെ കൂടെ അമേരിക്കയിൽ ജീവിക്കാൻ പോകുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന സഹോദരി സഹോദരൻമാരുടെ ജീവിക്കുവാൻ ഉള്ള പെടാപാടാണ് പറയുന്നത്.


സഹോദരൻ കൊച്ചു കുഞ്ഞു ആയതുകൊണ്ട് തന്നെ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ചു നിർത്തേണ്ട ബാധ്യത സഹോദരിക്കു കൈവന്നപ്പോൾ  അവൾ അവന്റെ ഭാവി ഓർത്തു വിദേശത്ത് പോകാൻ ശ്രമിക്കുന്നത്, ചതിയിൽ പെട്ടു പോകുന്നത് ഒക്കെയാണ് പ്രമേയം.


കഥയുടെ പോക്ക് കാണുമ്പോൾ തന്നെ എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്ന് ചിന്തിക്കുക പ്രയാസം ഇല്ല.. അതുകൊണ്ട് തന്നെ ഒരു പുതുമയുള്ള ഒന്നും ചിത്രത്തിൽ ഇല്ല.


സഹോദരി സഹോദര സ്നേഹം കാണിച്ചു സെന്റിമെന്റ്സ് സൃഷ്ടിക്കാൻ ശ്രമിച്ചത് പോലും ക്ലിക് aayillaആയില്ല 


പ്ര.മോ.ദി.സം 

അപ്പുറം

  



ഈ സിനിമ എങ്ങിനെ അന്ധവിശ്വാസികളെ ബാധിക്കാതെ അവരുടെ കണ്ണിൽ പെടാതെ റിലീസ് ആയി എന്നതാണ് ചിന്തനീയം..ഇതുപോലെ ഉള്ള സിനിമകൾ മുൻപ് സെൻസർ കത്രിക പൂട്ട് പൊളിച്ചു വരാൻ കഷ്ട്ടപെട്ടിട്ടുണ്ട്.


 രാമന്റെയും സീതയുടെയും പേര് പറഞ്ഞാൽ പോലും വിശ്വാസം പോയി എന്ന് പറഞ്ഞു വിഷമിക്കുന്ന കപട വിശ്വാസികൾ ഇതിന്റെ ക്ലൈമാക്സ് എങ്ങിനെ ഉൾക്കൊണ്ട്‌ എന്നത് അത്ഭുതം തോന്നിക്കുന്ന കാര്യമാണ്.


തന്റെ ജീവിതത്തിൽ ഒന്നും ആവാൻ പറ്റാത്തതിന്റെ   നഷ്ട്ട ബോധം മനസ്സിൽ കൊണ്ട് നടക്കുന്നത് കൊണ്ട് എപ്പോഴും ആത്മഹത്യക്കു ശ്രമിക്കുന്ന കുടുംബിനി പല തവണ രക്ഷപ്പെട്ടു എങ്കിലും ഒരിക്കൽ മരണത്തിനു കീഴടങ്ങുന്നു.


പിന്നീട് തറവാട്ടിൽ വെച്ചു മരണന്തര ക്രിയ നടത്തുമ്പോൾ ഉണ്ടാകുന്ന സംഭവം ആണ് അപ്പുറം പറയുന്നത്..അവിടെ പാരമ്പര്യവും ആദർശവും മഹിമയും കാത്തു സൂക്ഷിക്കുമ്പോൾ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ കഥയാണിത്.


ഒരാൾ പഠിക്കുവാൻ മിടുക്കി ആയിട്ടും തറവാട്ടിൽ അവൾ കൊണ്ടുവന്നിട്ടു തിന്നണ്ട എന്ന ഇരുണ്ട മനസ്സുള്ളവർ ജീവിക്കുന്ന ഇടത്തിൽ അവൾക്കു ഒരിക്കലും സ്വാതന്ത്രത്തോടെ ജീവിക്കുവാൻ കഴിയില്ല..


കിട്ടുന്ന അവസരത്തിൽ പുറത്തു ചാടി ജീവിക്കാൻ ശ്രമിക്കുന്ന അവൾക്കു പിന്നീട് തുടർന്ന് പഠിക്കാൻ പറ്റാത്തതിന്റെ നഷ്ടബോധം സമനില തെറ്റിക്കുപോൾ ഉണ്ടാകുന്ന വിപത്തുകൾ അതിനും അപ്പുറം ഉള്ള സംഭവങ്ങൾ ആണ് ഇന്ദു എന്നാ സംവിധായിക പറയുന്നത്.


പ്ര.മോ.ദി.സം 

രാജസാബ്

  



ബാഹുബലി എന്ന സിനിമ പ്രഭാസ് എന്ന നടന്റെ തലയിൽ എത്രത്തോളം ഭാരമാണ് കയറ്റി വെച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ അതു കഴിഞ്ഞു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാൽ മതി..


പേരിന്റെ ബലത്തിൽ കളക്ഷൻ റിക്കാർഡുകൾ കിട്ടും എങ്കിലും ജനങ്ങളുടെ ഇടയിൽ വീണ്ടും വിസ്മയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി.


ഈ സിനിമയും നാല് ദിവസങ്ങൾ കൊണ്ട് ഇരുന്നൂരു കോടിയിൽ കൂടുതൽ കളക്ട് ചെയ്തു എങ്കിലും സിനിമ എങ്ങിനെ എന്ന് ചോദിച്ചാൽ തെലുങ്ക് മാസ്സ് മസാല എന്നെ പറയാൻ പറ്റൂ.


ഹൊറർ കോമഡി സിനിമ ആണെങ്കിലും  അടുത്തു വന്ന സുന്ദർ സി ഹൊറർ ചിത്രങ്ങൾ പോലെ കുറേ സെറ്റിംഗ്‌സും പാട്ടും ഒക്കെ ഉണ്ടെങ്കിലും നമ്മളെ പേടിപ്പിക്കാൻ പറ്റിയിട്ടില്ല ചിരിപ്പിക്കാൻ ആണേൽ പിന്നെ പറയുകയും വേണ്ട. ഇതിലും ഭേദം അരമന സീരീസ് തന്നെയായിരുന്നു.

അൽഷിമെഴ്സ്സ് ബാധിച്ച പാട്ടിയുടെ ആഗ്രഹപ്രകാരം വർഷങ്ങൾക്കു മുൻപ് കാണാതായ താത്ത യെ അന്വേഷിച്ചുള്ള കൊച്ചു മകന്റെ പ്രയാണം ആണ് സിനിമ


പിന്നെ തിയേറ്റർ എക്സ്പീരിയൻസിൽ ഒരു മസാല സകല ലോജിക്കും മറന്നു കാണാൻ പറ്റും. ബബഭ ഒക്കെ ആഘോഷിച്ചോ എങ്കിൽ നിങ്ങള്ക്ക് തീർച്ചയായും ഈ സിനിമ ഇഷ്ടപെടും.


പ്ര.മോ.ദി.സം 

Sunday, January 11, 2026

പരാശക്തി

  



സൂര്യയും ദുൽഖറും നസ്രിയയും ഈ സിനിമ റിജക്റ്റ് ചെയ്തു എന്ന് മുൻപ് കേട്ടപ്പോൾ അത്ഭുതമാണ് തോന്നിയത്. അവർ അവരുടെ കരിയറിൽ ചെയ്യുന്ന വലിയ ഒരബദ്ധം ആണെന്ന് തോന്നി.


ദേശീയ അവാർഡ് ഒക്കെ കിട്ടിയ സുധ കൊങ്കര എന്നാ ഈ ചിത്ര സംവിധായിക എനിക്ക് പുരുഷ സംവിധായകർക്കു കൊടുക്കുന്ന പ്രതിഫലം തരുന്നില്ല അതിന്റെ പകുതി മാത്രമേ തന്നുള്ളൂ എന്ന് കൂടി പറഞ്ഞപ്പോൾ എടുത്തു വെച്ചിരിക്കുന്നത് ഏതോ ബ്രമാണ്ട ചിത്രം ആയിരിക്കും എന്നും കരുതി.


ജനനായകൻ എന്ന വിജയ് ചിത്രത്തിനൊപ്പവും, പ്രഭാസിന്റെ രാജാ സാഹിബിനു ഒപ്പവും പൊങ്കൽ  മത്സരിക്കാൻ ഇറങ്ങി എന്ന് കേട്ടപ്പോൾ ചിത്രത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷിച്ചു.


എന്നാൽ ഇതിൽ ഭയക്കേണ്ട ജനനായകൻ ഇല്ലാഞ്ഞിട്ടു കൂടി സിനിമക്കു ആളില്ല എങ്കിൽ എന്തായിരിക്കും കാണിച്ചു വെച്ചിട്ടുണ്ടാവുക..എന്ത്കൊണ്ട് തമിഴ് സ്നേഹം വിരിഞ്ഞു ഒഴുകുന്ന സിനിമ അണ്ണാച്ചികൾക്ക് പോലും ദഹിക്കാത്തത്?


അവർക്കു വിവരം വെച്ച് എന്ന് പറയാൻ പറ്റും. വെറും തമിഴ് മാത്രം പഠിച്ചു അവർ തമിഴ്നാട് വിട്ട് പല സ്ഥലങ്ങളിൽ എത്തിച്ചേർന്നു അനുഭവിക്കുന്ന ബുദ്ധിമുട്ട് അവർക്കു നല്ലപോലെ അറിയാം. വോട്ടു കിട്ടാൻ രാഷ്ട്രീയ സർക്കാസ് അല്ല ജീവിതം എന്ന് അവർ മനസ്സിലാക്കി.


ഒരു പിരീയഡ് മൂവി ചെയ്യുമ്പോൾ നല്ലവണ്ണം പഠിച്ചു  ചെയ്യുന്നതിൽ ഉപരി അതു ജനങ്ങൾക്ക്‌ ആസ്വദിച്ചു കാണാൻ പാകത്തിൽ ചുട്ടു എടുക്കണം.. ഹിന്ദി വിരോധം കാട്ടി തമിഴ്ൻ മാരുടെ കയ്യടി വാങ്ങുവാൻ ഉള്ള ഒരു ടൂൾ മാത്രമായി പോയി ഇത്.


ഓരോ ഭാഷയും പഠിക്കുന്നത് അതിന്റെതായ ഗുണങ്ങൾ ഉണ്ട്‌ എങ്കിലും അതു അടിച്ചേല്പിക്കുമ്പോൾ ആണ് ആസഹ്യമാകുന്നത്... സ്കൂളിൽ പത്താം ക്‌ളാസു വരെ പഠിച്ചിട്ടും പഠിക്കാത്ത ഹിന്ദി നമ്മളെ എത്ര പെട്ടെന്നാണ് ബംഗാളികൾ പഠിപ്പിച്ചത്.


പ്രാദേശിക വിഷയം സംസാരിക്കുന്ന വിഷയം എത്രപേർക്ക് സഹിക്കും എന്ന് അറിയില്ല.. എന്തായാലും ഈ സിനിമയിൽ തിരക്കഥ തന്നെയാണ് വില്ലൻ.. ശിവ കാർത്തികേയൻ, ജയം രവി, അഥർവ എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു എങ്കിലും ഗുണം ചെയ്യുക ജയം രവിക്ക് തന്നെയായിരിക്കും.


പ്ര.മോ.ദി.സം

Wednesday, January 7, 2026

തയ്യിൽ മെഷീൻ

 



ട്രെയിൻ യാത്രയിൽ സമയം കൊല്ലുവാൻ വേണ്ടി തല വെച്ച് കൊടുത്തതാണ്.. പിന്നെസിനിമയുടെ സമയവും കുറവ് ആയതു കൊണ്ട് താല്പര്യം തോന്നി.


സ്ഥലം മാറി വരുന്ന പോലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്ന വീട്ടിൽ ആസ്വഭാവികത കണ്ടപ്പോൾ സഹപ്രവർത്തകനുമായി അതിന്റെ കാരണം തേടുകയാണ് അയാൾ.


അറിയുന്ന ആൾക്കാരോട് അതിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചു ഏറെക്കുറെ കാര്യങ്ങൾ  മന സ്സിലാക്കുമ്പോൾ അവിടെ ഉള്ള ഒരു തയ്യൽ മെഷീൻ ആണ് പ്രശ്നം എന്ന് മനസ്സിലാക്കുന്നുണ്ട്.



 തന്നെ ആരാണ് കൊന്നത് എന്ന് അറിയാത്തതു കൊണ്ട് പ്രതികാരം ചെയ്യാൻ കഴിയാതെ വിഷമിക്കുന്ന പ്രേതത്തെ ഓർത്തു നമുക്ക് തന്നെ സങ്കടം വരും.കാരണം അവിടെ വരുന്ന ആൾക്കാരുടെ പേര് പ്രേതം വിളിക്കുന്നുണ്ട്.


ഇത്തരം കോപ്രായങ്ങൾ ഒറ്റിട്ടി യിൽ ആയതു കൊണ്ട് വലിയ നഷ്ട്ട ബോധം ഒന്നും തോന്നിയില്ല. അല്ലേലും ലേറ്റ് ആയി ഓടുന്ന ട്രെയിനിലെ വിരസതയിൽ ഇതൊക്കെ എന്ത്..


പ്ര.മോ.ദി.സം


Tuesday, January 6, 2026

ഇന്നസെൻ്റ്

 



അതുല്യനടൻ ഇന്നസെൻ്റുമായി സിനിമക്ക് ബന്ധമൊന്നും ഇല്ലെങ്കിലും ഇതിലെ നായകൻ ചില അവസരങ്ങളിൽ  ഇന്നസെൻ്റ് ആകുവാൻ നോക്കി പരാജയപ്പെടുന്നുണ്ട്.


ഈ കാലത്തും ഇത്തരം വളിപ്പ്

സിനിമ എടുക്കുന്നവനെ മട ലെടുത്ത് അടിക്കണം..ഒരു അന്തവും കുന്തവും ഇല്ലാതെ സമൂഹത്തിന് അത്യാവശ്യമായ ഒരു  വിഷയം നല്ല രീതിയിൽ അതിൻ്റെ സെൻസ് ഉൾകൊണ്ട് എടുക്കുന്നതിന് പകരം കോമാളികൾക്കു അവസരം കൊടുത്തു വെറും കുട്ടികളിയായി മാറിയ അവസ്ഥ.


ഇതിലെ നായകൻ്റെ അതായത്  അൽതാഫിൻ്റെ മുഖത്ത് വരുന്നത് ഒരേ ഒരു ഭാവം മാത്രമാണ്...പുച്ഛം എന്ന് വേണമെങ്കിൽ പറയാം.. അതു വെച്ച് രണ്ടു മണിക്കൂർ ഒക്കെ എങ്ങിനെ പ്രേക്ഷകൻ സഹിക്കും എന്ന് മനസ്സിലാക്കാൻ ഉള്ള സാമാന്യബുദ്ധി പൈസ ചിലവഴിച്ചവർക്ക് ഉണ്ടെങ്കിൽ ആ പണം കീശയിൽ ഇരുന്നേനെ..


പ്ര.മോ.ദി.സം


ഇത്തിരി നേരം

 



ചില പ്രേമബന്ധങ്ങൾ നമുക്ക് ഒരിക്കലും മറക്കാൻ കഴിഞ്ഞു എന്ന് വരില്ല..ചില സംഭവങ്ങൾ പ്രേമത്തെ പരാജയമായി മാറ്റും എങ്കിലും വർഷങ്ങൾ കഴിഞ്ഞാലും അത് മനസ്സിനുള്ളിൽ എവിടെയൊക്കെയോ അടിഞ്ഞു കൂടി കിടപ്പുണ്ടാകും.


അതുപോലെ ഉള്ള ഒരു കഥയാണ് ഇത്തിരി നേരം.വർഷങ്ങൾക്ക് മുൻപ് അടിച്ചു പിരിഞ്ഞ കാമുകി വർഷങ്ങൾക്കുശേഷം ഫോണിൽ ബന്ധപ്പെടുമ്പോൾ ഒന്ന് കാണണം എന്നുള്ള മോഹം നവീണിന് ഉണ്ടാകുന്ന..


ഇത്തിരി നേരം കണ്ട് സംസാരിച്ചു പിരിയാം എന്നനിലയിൽ ഉറപ്പിച്ച കാര്യം കണ്ടതിന് ശേഷം വീണ്ടും പഴയ കാമുകികാമുകൻമാർ ആയി മാറുകയും ഒന്നിച്ചു കുറച്ചു സമയം ചിലവഴിക്കാൻ ശ്രമിക്കുന്നു.


അതുകഴിഞ്ഞ് പിന്നേടുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ പറയുന്നത്.അധികം സംഭവങ്ങളോ ആളുകളോ ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ പറയേണ്ടത് ഒക്കെ പറയുന്ന സിനിമ ചിലർക്ക് നോസ്ടാർജിയ സമ്മാനിച്ചേക്കും


പ്ര.മോ.ദി.സം

Saturday, January 3, 2026

മൈ ചോയ്സ് - filim 2025

 



കുറെയേറെ സിനിമകൾ ഈ വർഷം കണ്ട് എങ്കിലും എനിക്ക് ഇഷ്ടപെട്ട ചില ചിത്രങ്ങളെ കുറിച്ച് പറയാം.കലക്ഷനെയോ മൂല്യങ്ങളെയോ അവാർഡുകളെയോ പരിഗണിക്കാതെ എനിക്ക് എൻജോയ് ചെയ്തു ഇഷ്ട്ടപെട്ടു കാണാൻ പറ്റിയ സിനിമകളെ കുറിച്ചാണ് പറയുന്നത്.ഇത് തന്നെയായിരിക്കും നിങ്ങളുടെ ചോയ്സ് എന്നും എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല..ഓരോരുത്തരുടെ അഭിരുചി വ്യത്യസ്തമായിരിക്കും


എക്കോ...


ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ മുന്നിൽ തന്നെ വെക്കാം.ദിൽജിത് ബാഹു രമേശ് കൂട്ടുകെട്ട് മുൻ ചിത്രങ്ങളിൽ ഉണ്ടാക്കിയ പ്രതീക്ഷ അതിൽ കൂടുതൽ മികവോടെ നിലനിർത്തി എന്ന് തന്നെ പറയാം...പെർഫെക്ട് കാസ്റ്റിംഗ് തന്നെയാണ് സിനിമയുടെ വിജയം..കണ്ട് മാത്രം മനസ്സിലാക്കിയാൽ പോരാ ചിന്തിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട് എന്ന് ചിത്രം ഓർമ്മിപ്പിക്കുന്നു. സിനിമ വിട്ടു ഇറങ്ങിയാലും കൂടെ പോരുന്ന കഥാപാത്രങ്ങൾ.


കളങ്കാവൽ


മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം വില്ലൻ രൂപത്തിൽ കണ്ട ചിത്രം അദ്ദേഹത്തിൻ്റെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്നു..കണ്ടും കേട്ടും പഴകിയ തീം ആയിട്ട് പോലും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പെരുത്ത് ഇഷ്ടമായി.വിനായകൻ തൻ്റെ റോൾ നന്നാക്കി എന്നതാണ് പറയാൻ കഴിയുക പ്രതീക്ഷിച്ച പ്രകടനം കിട്ടിയില്ല എന്ന് എനിക്ക് തോന്നുന്നു ..എന്തുകൊണ്ടും കണ്ടിരിക്കേണ്ട ചിത്രം.


3 BHK 


തമിഴിൽ നിന്നും എത്തിയ ചിത്രം  സ്വന്തമായ വീട് എന്ന സ്വപ്നം കണ്ടുനടക്കുന്ന സാധാരണക്കാരൻ്റെ വേവലാതികൾ കൃത്യമായി വരച്ചിടുന്നു.ശരത്കുമാർ,ദേവയാനി,സിദ്ധാർത്ഥ് അഭിനയമുഹൂർത്തങ്ങൾ മറ്റൊരു തലത്തിലേക്ക് നമ്മളെ കൊണ്ട് പോകുന്നു.കുറെയേറെ വൈകാരിക നിമിഷങ്ങളും സംഭാഷണങ്ങളും ഉള്ള ചിത്രം മികച്ചത് തന്നെ.


ഒരിക്കലും പൂർത്തീകരിക്കാൻ പറ്റാത്ത , സ്വപ്നമായ തൻ്റെ സ്വന്തം വീടിൻ്റെ കുറിച്ചുള്ള ആധി പേറി ജീവിക്കുന്ന കുടുംബസ്ഥർക്കു സമർപ്പണം ആണ് ഈ ചിത്രം


ദുരന്ധർ


പാകിസ്ഥാനിൽ പോയി ഒളി ജീവിതം നയിച്ചു നമ്മുടെ ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കി അവരിൽ ഒരാളായി നിന്ന് അവർക്കെതിരെ പോരാടുന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ കഥ പറയുന്ന ചിത്രം ദേശഭക്തിയും ഇൻജക്ട് ചെയ്യുന്നുണ്ട്.ഹിന്ദിയിൽ മാത്രം ഇറങ്ങിയ ചിത്രം ഹിന്ദി ഭാഷ ലവലേശം  വശമില്ലാത്ത ആൾക്കാർക്ക് മാത്രം ദുരന്തമായി അനുഭവപ്പെടും ..നല്ലൊരു അനുഭവം തരുന്ന സിനിമ


ടൂറിസ്റ്റ് ഫാമിലി


ശ്രീലങ്കയിൽ നിന്നും അനതികൃതമായി  വന്നു ചെന്നയിൽ ആരോരുമറിയാതെ  താമസിക്കുന്ന കുടുംബത്തിൻ്റെ  കഥ പറയുന്ന ചിത്രം അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. മികച്ച കാസ്റ്റിംഗ് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന ചിത്രം സ്വന്തം രാജ്യം ഉണ്ടായിട്ടും അഭയാർത്ഥികൾ ആകേണ്ടി വരുന്നവരുടെ കഥയാണ് പറയുന്നത് .തമിഴിൽ നിന്നും വന്ന ഈ ചിത്രം മികച്ച പ്രകടനം കൊണ്ടും അവതരണം കൊണ്ടും വേറിട്ട് നിൽക്കുന്നു.


സർവ്വം മായ


മലയാള സിനിമയിലെ മാറ്റങ്ങൾ   ആഗ്രഹിക്കാത്ത 


 " വിവരദോഷികൾ " എഴുതി തള്ളിയ നിവിൻപോളി എന്ന താരത്തിൻ്റെ ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ചിത്രം വിസ്മയതുംബത്തു,കൂടെ  ചിത്രങ്ങളുടെ പട്ടികയിൽ പെട്ടതാണെങ്കിലും അഖിൽ സത്യൻ്റെ അവതരണത്തിലൂടെ നിവിൻ, അജു, "ഡെലേലു" കൂട്ടുകെട്ടിൽ വിസ്മയം തീർക്കുന്നു. സകല റിക്കാർഡുകള് ഭേദിച്ച് മുന്നേറുന്ന സിനിമ നിവിൻ്റെ നൂറുകോടി ചിത്രമായി മാറി കഴിഞ്ഞൂ. തിയേറ്ററിൽ ചിരിയും കളിയും വേദനയും സൃഷ്ട്ടിക്കുന്ന് ചിത്രം ആസ്വാദർക്ക് മികച്ച അനുഭവം തന്നെ..


പൊൻമാൻ 


ഒരു കല്യാണ വീട്ടിൽ അന്നത്തെ   ആവശ്യത്തിന്  പൊന്നു കടം കൊടുത്തു അത് തിരികെ വാങ്ങുവാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ജ്വല്ലറി  കമ്മീഷൻ ഏജൻ്റിൻ്റെയും തിരിച്ചു കൊടുക്കാൻ പറ്റാത്ത  വീട്ടുകാരുടെയും  അതിനിടയിൽ പെട്ടു പോകുന്ന പുതു പെണ്ണിൻ്റെയും കഥ പറഞ്ഞ ചിത്രം സ്വർണത്തിന് അടിക്കടി വില കൂടിവരുന്ന ഈ കാലത്ത് സാധാരണക്കാരുടെ പെൺകുട്ടികളുടെ വിവാഹ സ്വപ്നങ്ങളുടെ വേദന കൂടി പറഞ്ഞു വെക്കുന്നുണ്ട്.ബേസിൽ ജോസഫിൻ്റെ മികച്ച പ്രകടനം കാഴ്ച വെച്ച സിനിമ സമൂഹത്തിലെ ചില പുഴുകുത്തുകൾ ചൂണ്ടികാണിക്കുന്നു.


സർകീട്ട് 


ജനിതക രോഗമുള്ള  കുട്ടിയെ അവരുടെ പരാക്രമത്തിൻ്റെയും തങ്ങളുടെ പ്രൈവസിയുടെ പേരിലും റൂമിൽ അടച്ചിട്ടു വളർത്തുന്നവരുടെ കണ്ണ് തുറപ്പിക്കാൻ ഉതകുന്ന ചിത്രത്തിൽ കുട്ടിയുടെയും അപരിചിതനായ കൂട്ടുകാരൻ്റെയും ഗാഢബന്ധത്തിൻ്റെ കഥപറയുന്നൂത് നമ്മിൽ വേദന നിറക്കും..സിനിമ കുറച്ചുകൂടി വേഗത്തിൽ ആയിരുന്നുവെങ്കിൽ  കൂടുതൽ ഹൃദ്യമായേനെ.. ഗള്ഫില് വിസിറ്റിംഗ് വിസയിൽ എത്തി ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ഒരു സമർപ്പണം കൂടിയാകുന്നു ഈ ചിത്രം. പ്രാരാബ്ധങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷപ്പെടുവാൻ മരുഭൂമിയിൽ എത്തിയിട്ടും വിയർക്കേണ്ടി വരുന്ന ആളായി ആസിഫലി മികച്ച് നിൽക്കുന്ന പ്രകടനം കാഴ്ച വെച്ചു.


തലവര


ശരീരത്തിൽ  ഉണ്ടായ പാണ്ട് കൊണ്ട് ജീവിതം മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയിൽ അതിനെ വിസ്മരിച്ചു ജീവിതത്തിൽ വിജയം കാണുന്ന യുവാവിൻ്റെ കഥ പറയുന്ന ചിത്രം ജീവിതത്തോട് പോരാടിക്കുന്നവർക്ക് വേണ്ടിയുള്ളത് ആണ്.സമൂഹം എന്ത് പറഞ്ഞാലും വിജയിക്കുമെന്ന് തീരുമാനമെടുത്തു അതിൻ്റെ പിറകെ പോകുന്ന യുവാവിൻ്റെ കഥ പറയുന്നു.


നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ പിഴവ് കൊണ്ടാണെന്ന് കരുതി ഒതുങ്ങി കൂടാതെ സമൂഹത്തിൽ ഇറങ്ങി അതിനെ പരിഹസിക്കുന്നവർക്ക് നേരെ പോരാടി വിജയിക്കണം എന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.


പെരുസു


അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഈ തമിഴ് ചിത്രം പറയുന്നത് മരണ വീട്ടിലെ കഥയാണ്.


നല്ലൊരു തീം ഒന്നുമല്ലെങ്കിലും കൈവിട്ടാൽ ആഭാസം ആയി പോകുന്ന തീം എങ്ങിനെ രസിപ്പിക്കും എന്ന് തെളിയിക്കുന്നു.മരണവീട്ടിൽ പോലും ചിരി ഉണ്ടാക്കാം എന്ന് കാട്ടി തരുന്നു.മലയാളത്തിലെ വ്യസനസമേതം ബന്ധു മിത്രാദികൾ പോലെ മരണ വീട്ടിലെ  തറ കോമഡി കൊണ്ടല്ല ചിരിപ്പിക്കുന്നത്. ഇതിൽ  ചിരി നമ്മുടെ ചുണ്ടിൽ ഉണ്ടാക്കാൻ അതിൻ്റേതായ കാരണം ഉണ്ട്.


തുടരും


മോഹൻലാൽ എന്നൊരു നടനെ കിട്ടിയാൽ വെറും കസർത്ത് മാത്രം കളിപ്പിക്കാതെ അദ്ദേഹത്തിന് പറ്റിയ കഥാപാത്രം കൊടുത്താൽ  കേരള ജനത ഏറ്റെടുക്കുന്ന സിനിമ എങ്ങിനെ ഉണ്ടാക്കാം എന്ന് തരുൺ മൂർത്തി എന്ന സംവിധായകൻ കാണിച്ചു തന്നു.കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും ആകുലതകളും ശരിയായി പറഞ്ഞു തന്ന ചിത്രം,മോഹന്ലാലിൻ്റെ ,ശോഭനയുടെ പിള്ളേരുടെ അഭിനയം കൊണ്ട് ഹൃദ്ധ്യമാക്കുന്നു.


" ജോർജ് സാർ" എന്ന വില്ലനെയും കൂടി ചേർത്തപ്പോൾ നല്ലൊരു ദൃശ്യവിസ്മയം തന്നു..മാസ്സ് മാത്രം കാണിച്ചു ആളെ പറ്റിക്കുന്ന നടൻ മാത്രമല്ല മോഹൻലാൽ എന്ന് പൃഥ്വിരാജിനെ  പോലെ ഉള്ള സംവിധായകരെ ഓർമ്മിപ്പിക്കുന്ന ചിത്രം കൂടിയായി.


അവിഹിതം


വളരെ ചെറിയൊരു സിനിമ, ഉള്ള സമയം നമ്മളെ പിടിച്ചിരുത്തി രസിപ്പിക്കുന്നുണ്ട് എങ്കിൽ അതിൻ്റെ അണിയറപ്രവർത്തകർക്കു കൊടുക്കാം വലിയൊരു കയ്യടി..


ഒരു അവിഹിതവും അതിൻ്റെ പിന്നിലെ സംഭവങ്ങളും നല്ലരീതിയിൽ പറഞ്ഞ ചിത്രം മികച്ച് തന്നെ നിൽക്കുന്നു. ഏറെക്കുറെ പുതുമുഖങ്ങൾ ആയതു കൊണ്ടു തന്നെ നല്ലൊരു ഫ്രഷ് നസ്സ് ചിത്രത്തിനുണ്ട്. നാട്ടിൽ പുറത്ത് നടക്കുന്ന കഥയായത് കൊണ്ട് തന്നെ സംഭവങ്ങൾ യാധർത്ഥ്യത്തത്തോട് ചേർന്ന് നിൽക്കുന്നു.


വള 


ഒരു വളയും അതിനെ ചുറ്റിപ്പറ്റിയുള്ള ചില സംഭവങ്ങൾ നല്ലരീതിയിൽ പറഞ്ഞ ചിത്രം നമുക്ക് ആസ്വദിക്കുവാൻ നല്ലരീതിയിൽ ചെയ്തു വെച്ചിട്ടുണ്ട്.അതിനിടയിൽ ആർത്തിയും പ്രാപ്തിയും ഒക്കെ വിഷയമാകുന്ന ചിത്രം നല്ലൊരു അനുഭവം നൽകുന്നുണ്ട്.വളയുടെ ചരിത്രം കുറച്ചു സഹിക്കുന്നില്ല എങ്കിൽ കൂടി നല്ലൊരു അനുഭവം നൽകുന്നുണ്ട് ചിത്രം.


സു ഫ്രം സോ 


കന്നടയിൽ നിന്നും മൊഴിമാറ്റി ജെപി തൂമിനാട് നായകനായി സംവിധാനം ചെയ്ത ചിത്രം ഗ്രാമത്തിൻ്റെ നന്മയും ഐശ്വര്യവും സമൃദ്ധിയും വിശുദ്ധിയും കാണിക്കുന്നതിന് ഒപ്പം അവിടുത്തെ അന്ധവിശ്വാസവും പറഞ്ഞു വെക്കുന്നുണ്ട്..പഴയ സത്യൻ അന്തിക്കാട് സിനിമ പോലെ നന്മ നിറഞ്ഞു ചിരിച്ചു രസിച്ചു ആസ്വദിക്കുവാൻ പറ്റിയ ചിത്രം


നാരാണിടെ മൂന്നു ആൺമക്കൾ


പഴയ തറവാട് പാർട്ടീഷൻ കഥ പറയുന്ന ചിത്രം സ്വത്തിന് വേണ്ടി കൂടപ്പിറപ്പുകളുടെ "യുദ്ധം "കാട്ടിത്തരുന്നു..കൂട്ടത്തിൽ ബന്ധങ്ങളുടെ ആഴം,അതിൻ്റെ മൂല്യം മനസ്സിലാക്കാതെ ഇടപെടുന്ന പുതിയ തലമുറയെ കൂടി പരാമർശിക്കുന്നുണ്ട്.മിക്ച രീതിയിൽ കഥ പറഞ്ഞ ചിത്രം നല്ലൊരു അനുഭവം നൽകുന്നുണ്ട്.


നരിവേട്ട 


കുറച്ചുകാലം മുൻപ് നമ്മുടെ നാട്ടിൽ നടന്ന പോലീസ് അതിക്രമത്തിൻ്റെ സത്യാവസ്ഥ വേറൊരു കോണിൽ കൂടി പറയുന്ന സിനിമ വൈകാരിക രംഗങ്ങൾ കൊണ്ടും മറ്റും നമ്മെ പിടിച്ചിരുത്തി കളയുന്നു.പഴയ സംഭവം ആണെങ്കിലും ചില സിനിമാറ്റിക് പ്രയോഗങ്ങൾ നടത്തിയത് കൊണ്ട് മികച്ച ചിത്രം തന്നെയായി.


ഇനിയും ഇഷ്ടപെട്ട സിനിമകൾ ഉണ്ട്..കൂടുതലായി എഴുതുവാൻ പറ്റാത്തത് കൊണ്ട് പേരിൽ കൂടി പരാമർശിച്ചു പോകാം..


ഛാവ,രാമം രാഘവം,ദീയസ് ഏറെ,സ്വർഗം,ഡ്രാഗൺ,ഔസേപ്പിൻ്റെ ഒസ്യത്ത്, എന്നിവ കൂടി ഇതിൻ്റെ കൂട്ടത്തിൽ പെടുത്താം.ഇതിനൊക്കെ മുകളിൽ കൊടുത്ത  ചിത്രങ്ങളുടെ പിന്നിൽ മാത്രമേ സ്ഥാനം കൊടുക്കാൻ പറ്റൂ 


പ്ര.മോ.ദി.സം