Saturday, April 4, 2026

മുത്തു എന്ന കാട്ടാൻ

 



വല്യ ഹൈപ്പിൽ തുടങ്ങി പിന്നീട് ശൂ എന്നായി പോകുന്ന കുറേ ചിത്രങ്ങൾ കണ്ടിട്ടുണ്ട്.. അതുപോലെ ഉള്ള ഒരു വെബ് സീരിസ് ആണ് വിജയ് സേതുപതി ആദ്യമായി അഭിനയിച്ചു എന്ന് പറയുന്ന ഈ സീരീസ്.


തമിഴ് നാട്ടിലെ അതിർത്തിയിൽ ശരീരം ഇല്ലാതെ കിട്ടുന്ന തലയെ കുറിച്ച് പോലീസിന്റെ അന്വേഷണം ആണ് ചിത്രം പറയുന്നത്.. ആദ്യ എപ്പിസോഡ് കണ്ടാൽ മികച്ച ത്രില്ലർ ആയി മുന്നോട്ടു പോകുന്നു എന്ന് കരുതുന്ന നമ്മളെ ഏകദേശം "വിഡ്ഢികൾ" ആക്കി  ഓരോരോ ഭാഗങ്ങൾ മുന്നോട്ട് പോകുകയാണ്..


തിയേറ്റർ തുടർ പരാജയങ്ങൾ കൊണ്ട് ഗതികെട്ട സേതുപതി ഈ സീരിസിനു എന്തിനു "തലവെച്ചു " കൊടുത്തു എന്ന് മനസിലാവുന്നില്ല. ഇതുകൊണ്ട് അദ്ദേഹത്തിന് ഒരു ഉപകാരവും കിട്ടില്ല.


പത്തോളം ഭാഗങ്ങളിൽ നിർമിച്ച സീരീസ് അന്വേഷണം മുന്നോട്ടു പോകുമ്പോൾ പോലീസുകാർക്ക് ഉണ്ടാവുന്ന പലതരം തടസ്സങ്ങൾ കാണിക്കുന്നു എങ്കിലും ഒരു ക്രൈം ത്രില്ലർ ആക്കി കൊ ണ്ടുപോകുവാൻ ഒരു പ്രയത്നവും കണ്ടില്ല


പ്ര.മോ.ദി.സം


പ്രതിച്ഛായ

 



ബി.ഉണ്ണികൃഷ്ണൻ ഒരു ഇടതുപക്ഷ സഹായാ ത്രികൻ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്‌.. എന്നിട്ടും ഈ ഇലക്ഷൻ സമയത്തു ഇതുപോലെയുള്ള സിനിമ എടുത്തത് എന്ത് കൊണ്ടെന്നു മനസ്സിലായില്ല.ഇത് ഇടതുപക്ഷ ഭാഗങ്ങൾക്ക്‌ അല്പം പ്രതിരോധം സൃഷ്ടിക്കുന്ന ഒരു അവതരണം ആയി പോയി എന്ന് പറയാം.. വര്ഷങ്ങളായി വേട്ടയാടിയ ഒരു നേതാവിനെ ഇപ്പോൾ മഹ്വത്വവൽ ക്കരിക്കുന്ന ഒരു പരിപാടി ആയിപോയി.


സിനിമ ഉമ്മൻ‌ചാണ്ടി എന്ന മുൻമുഖ്യനെ ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ അധികം സിനിമ മുന്നോട്ടേക്ക് പോകണം എന്നൊന്നും ഇല്ല.. പീഡനവും ആരോപണവും പിന്നെ അതൊക്കെ ഗൂഢാലോചന ആണെന്ന് തെളിയുന്നത് ഒക്കെ ഇടതിനെ ലക്ഷ്യം വെച്ചിട്ടുണ്ട്.കൂട്ടത്തിൽ തെളിയിക്കാൻ പറ്റാത്ത അഴിമതി നടത്തുന്ന ആൾ ആണെന്നും പറഞ്ഞു വെക്കുന്നുണ്ട്.


ഉമ്മന്റെ ജീവിതത്തിൽ ഉടനീളം ക്യാമറ കഥ കൊണ്ട് പോകുന്നില്ല എങ്കിൽ കൂടി അയാളെ എങ്ങിനെ യൊക്കെ ഉപദ്രവിക്കാൻ എതിരാളികൾ ശ്രമിച്ചിരുന്നു എന്നത് വ്യക്തമായി പറയുന്നുണ്ട്.അതൊക്കെ അദ്ദേഹത്തെ പുണ്യാളൻ ആകുവാൻ സഹായിക്കുന്നുമുണ്ട്.. അദ്ദേഹത്തിന്റെ മക്ക ളുടെ അമേരിക്കൻ വിവാദവും വേറൊരു തരത്തിൽ കാണിക്കുന്നുണ്ട്.

സിനിമ രാഷ്ട്രീയത്തിന് പുറമെ ശക്തമായ കുടുംബ കഥ കൂടി പറയുന്നുണ്ട്..കുറേ കാലത്തിനു ശേഷം കുറെയേറെ സ്ത്രീ കഥാപാത്രങ്ങൾക്ക്‌ നല്ല പ്രാധാന്യം കൊടുക്കുന്ന തിരക്കഥ ഉള്ള മലയാള ചിത്രം കൂടി ആണെങ്കിലും വലിയ പുതുമ ഒന്നും ചിത്രത്തിന് അവകാശപ്പെടുവാൻ പറ്റില്ല.ബി ഉണ്ണികൃഷ്ണൻ ഇനിയും അപ്ഡേറ്റ് ആവാനുണ്ട്.. ഇല്ലെങ്കിൽ പഴകിയ രാഷ്ട്രീയം എടുത്തു ഈ അവസരത്തിൽ ഉപയോഗിക്കില്ല..


നിവിനും ബാലചന്ദ്ര മേനോനും തങ്ങളുടെ റോളുകളിൽ കത്തി കയറി എങ്കിലും നിശബ്ദനായ വില്ലനായ ശറഫുദ്ധീൻ മികച്ചു നിൽക്കുന്നു.നമ്മൾ പ്രതീക്ഷിക്കുന്ന നിവിൻ ഈ ചിത്രത്തിൽ ഇല്ല എന്നത് ശ്രദ്ധിക്കാതെ പോയാൽ നിരാശ നൽകും.. ഇപ്പോൾ ഉള്ള ഒരു രാഷ്ട്രീയ നേതാവിനെ കൂടി രൂപത്തിൽ കൊണ്ടുവരാൻ ഉണ്ണികൃഷ്ണൻ ശ്രമിച്ചിട്ടും അതു പൂർണമായി അവതരിപ്പിക്കാൻ ഉള്ള അദ്ദേഹത്തിന്റെ ഭയം വ്യക്തമായി മനസ്സിലാക്കാം.


രാഷ്ട്രീയത്തിൽ വിജയിക്കുവാൻ നിലനിൽക്കാൻ അത്യാവ ശ്യമായി വേണ്ടത് പ്രതിച്ഛായ‌‌ ആണെന്ന് ചിത്രം ഊന്നി പറയുന്നു.


പ്ര.മോ.ദി.സം


ഭീഷ്മർ

  



ധ്യാൻ ശ്രീനിവാസന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണുന്നത് ചുരുക്കമാണ്.. ഒന്നാമത് മാസത്തിൽ തന്നെ രണ്ടും മൂന്നും സിനിമകൾ പുറത്തിറങ്ങും പിന്നെ അധികവും നമ്മൾക്ക് സൗകര്യമുള്ള തിയേറ്ററിൽ ഉണ്ടാവുകയും ഇല്ല..


പിന്നെ ഒരുപാട്  കാത്തിരിക്കാതെ തന്നെ പലരുടെയും ഫാൻ ബോയ് ആയതു കൊണ്ട്  പെട്ടെന്ന് തന്നെ  ഒറ്റിട്ടി വിറ്റു പോകുന്നത് കൊണ്ട് സ്വീകരണ മുറിയിൽ കാണാൻ പറ്റും എന്നത് കൊണ്ടും തിയേറ്റർ എക്സ്പീരിയൻസ് ആവശ്യമില്ലാത്തതു കൊണ്ടും റിസ്ക് എടുക്കാറില്ല..


ഇപ്പോൾ ഇറങ്ങുന്ന പലതരം വധം മൂവികളെക്കാൾ അത്യാവശ്യം കാണാൻ പറ്റാവുന്നത് ആവുന്നത് കൊണ്ട് അങ്ങിനെ നിരാശ നൽകാറുമില്ല..


അതുകൊണ്ട് തന്നെയാണ് ആശിച്ച പടത്തിനു ടിക്കറ്റ് ഇല്ലാത്തതു കൊണ്ട് ഭീഷ്മർക്ക് കയറിയത്‌. കുഴപ്പം ഒന്നും ഇല്ല കണ്ടിരിക്കാൻ പറ്റിയ സിനിമ തന്നെയാണ്.. ഈസ്റ്റ്‌ കോസ്റ്റ് വിജയൻ ചിത്രങ്ങളിൽ സാധാരണ ഉള്ളത് പോലെ നല്ല പാട്ടുകളും കൂടിയുണ്ട്.


പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെട്ടു പോകുമ്പോൾ ജീവിതത്തിൽ ഉടനീളം വേദന അനുഭവിക്കുന്നവൻ മറ്റുള്ളവരുടെ പ്രേമം സാക്ഷാത് കരിക്കുവാൻ ഇറങ്ങി പുറപ്പെടു മ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


അതു സ്ഥിരം ശൈലിയിൽ പോവാതെ അല്പം സസ്പെൻസ് ഒക്കെ കരുതി വെച്ചാണ് മുന്നോട്ടു പോകുന്നത്.. എന്തായാലും ചിത്രം നിരാശപ്പെടുത്തില്ല.


പ്ര.മോ.ദി.സം 

യൂത്ത്

  



പുതിയതലമുറയ്ക്ക് വേണ്ടത് ഉത്സവ പ്രതീതി ഉള്ള ജീവിതമാണ്..ഒരുപാട് ടെൻഷൻ ഒന്നും തലയിൽ കയറ്റാതെ അടിച്ചു പൊളിച്ചു പോകുന്ന ജീവിതം..


അതിൽ സുഹൃത്ത്ക്കൾക്കു ആയിരിക്കുംവീട്ടുകാരെക്കാൾ പ്രാധാന്യം.. അവരിടൊന്നിച്ചു ആട്ടവും പാട്ടവും ഒക്കെയായി പോകുന്ന ജീവിതത്തിൽ ചിലർ പലപ്പോഴും വിദ്യാഭാസത്തിനു അതിനു പിന്നിൽ മാത്രം പ്രാധാന്യം കൊടുക്കുന്നു..


പ്രവീൺ അങ്ങിനെ ആയിരുന്നു.. തന്നെ തിരസ്കരിച്ച പെൺകുട്ടികളുടെ എണ്ണം കൂടിയപ്പോൾ തന്നോട് ഇഷ്ട്ടം തോന്നിയവരെ ഒക്കെ ചേർത്തു പിടിക്കുവാൻ തീരുമാനിച്ചു.. പഠിത്തം ഒക്കെ സൈഡ് ആക്കി അവരുടെയൊക്കെ പിന്നാലെ പോയപ്പോൾ അവനുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


അടുത്തകാലത്തു ബോക് സ്ഓഫീസിൽ വലിയ ദുരന്തങ്ങൾ സംഭവിച്ച തമിഴ് സിനിമയെ താങ്ങി നിർത്തിയത് യുത്ത് ഉത്സവങ്ങൾ നിറഞ്ഞ ഇത്തരം ചിത്രങ്ങൾ ആയിരുന്നു..


ഡ്യുട്, വിത്ത്‌ ലവ് തുടങ്ങി യുവാക്കൾ എടുത്ത ചിത്രങ്ങൾക്കു പുറകെ തന്നെയാണ് കരുണാസ് എന്ന നടന്റെ പുത്രൻ കെൻ കരുനാസിന്റെ ചിത്രവും..


പുതുതായി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നാണ് ഉത്തരം എങ്കിലും തിയേറ്ററിൽ ഉള്ള അത്ര സമയവും ഉത്സവ പ്രതീതിക്കു പുറമെ കുടുംബ ബന്ധത്തിലേ ചില  കാര്യങ്ങൾ കൂടി പറഞ്ഞു കാണികൾക്ക്  നൊമ്പരം കൂടി ഉണ്ടാക്കുവാൻ അദ്ദേഹത്തിന് കഴ്ഞ്ഞിട്ടുണ്ട്.. കൂട്ടത്തിൽ ജീവി പ്രകാശ് കുമാറിന്റെ നല്ല പാട്ടുകളും കേൾക്കാം 


പ്ര.മോ.ദി.സം 

കാസർഗോഡ് എംബസി

 


നമ്മുടെ രാജ്യത്ത് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തി പണം സമ്പാദിക്കുന്ന കുറെയേറെ രാജ്യദ്രോഹികൾ ഉണ്ട്‌.. അവർ ഒക്കെ പല അസന്മാർകിക പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്ന് സ്വയം സമ്പാദിക്കുമ്പോൾ നഷ്ട്ടം ഉണ്ടാകുന്നതു നമ്മുടെ രാജ്യത്തിന് തന്നെയാണ്.


ഒരു കാലത്ത് കള്ളക്കടത്തിന്റെ വലിയ കേന്ദ്രം ആയിരുന്നു കേരളത്തിന്റെ അതിർത്തിയിൽ   ഉള്ള കാസർഗോഡ്.. പല തരത്തിൽ ഉള്ള കള്ളക്കടത്തു സാധനങ്ങൾ മംഗലാപുരം വഴി വരുന്നത് വിറ്റഴിക്കുവാൻ കേരളത്തിലെ വലിയ ഒരു ഹബ്ബ്‌ ആയി അവർ കാസർഗോഡിനെ മാറ്റി.


അതിനൊപ്പം തന്നെ വളർന്നു വന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിതിയും വ്യാജ പാസ്പോർട്ട്‌ നിർമാണവും കൂടിയായപ്പോൾ അവിടെ കാസർഗോഡ് എംബസി ആയി.


പലവിധ പ്രശ്നങ്ങളിൽ പെട്ടു ഒളിഞ്ഞു നടക്കുന്നവർക്കു രാജ്യത്ത് നിന്ന് ആളുമാറാട്ടം നടത്തിയുള്ള പ്രയാണത്തിനു ഈ എംബസി കൂട്ട് നിന്ന് കൊണ്ടിരുന്നു.


കള്ള കടത്തു സംഘങ്ങൾ പലപ്പോഴും ഇണങ്ങിയും പിണങ്ങിയും പല സംഘങ്ങൾ ആവുന്നത് അവരുടെ കുടിപകകൾ,

ഇതിനിടയിൽ ഇതേ കുറച്ചു അന്വേഷിക്കുവാൻ കേന്ദ്ര ഏജൻസി ഇവരെയൊക്കെ ഉൾപ്പെടുത്തി ഉണ്ടാക്കിയ വെബ് സീരീസ് നമുക്ക് ഒരുവിധത്തിൽ ഉള്ള ത്രില്ലിങ്ങും നൽകുന്നില്ല..


ആരെഴു എപ്പിസോഡ് ഉണ്ടെങ്കിലും ഒന്നുപോലും നമ്മളെ പിടിച്ചിരുത്ത്ന്നില്ല. അറിയപ്പെടുന്ന നടന്മാർ ഉണ്ടെങ്കിലും അവരൊക്കെ നല്ല പ്രകടനം നടത്തിയിട്ടു പോലും ആകർഷണമായി തോന്നിപ്പിക്കുവാൻ സംവിധായകന്റെ മിടുക്കുണ്ടായില്ല.


പ്ര.മോ.ദി.സം

വാഴ ll

 



കുറെയേറെ സഹോദര ന്മാരുടെ ജീവിതം എന്ന ടാഗ് ലൈനിൽ വന്ന വാഴയുടെ തുടർച്ച ഒന്നും അല്ലെങ്കിലും അതേ ടാഗ് ലൈനിൽ അതുപോലെ വേറെ ചിലരുടെ കഥയാണ് ഈ സിനിമ പറയുന്നത്..


ഇതിൽ നമ്മൾ ഓരോരുത്തരെയും പല റോളുകളിൽ  ഏതിലെങ്കിലും ഒന്നിൽ കാണാൻ പറ്റും എന്നയിടത്താണ് സിനിമ രചിച്ച വിപിൻദാസ് വിജയിച്ചിരിക്കുന്നത്.


ചിലപ്പോൾ അതു അച്ഛൻ ആവാം അമ്മയാവാം അല്ലെങ്കിൽ സഹോദരൻ ആവാം സുഹൃത്ത്‌ ആകാം അതും അല്ലെങ്കിൽ അദ്ധ്യാപകൻ, കാമുകി, പോലീസ്കാരൻ ഇവരിൽ ആരെങ്കിലും... 


അങ്ങിനെ നമ്മുടെ ജീവിതവുമായി ബന്ധപെട്ടു ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് തന്നെ ചിലപ്പോൾ നിങ്ങള്ക്ക് നോവും കണ്ണീർ വരും ചിലപ്പോൾ  ചിരിക്കും ചിലപ്പോൾ ദേഷ്യം വരും...


ചില സീനുകൾ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു എന്ന് തോന്നുന്നു എങ്കിലും പിന്നീട് ആലോചിക്കുമ്പോൾ അതൊക്കെ വേണ്ടത് തന്നെയല്ലേ നമ്മുടെ സമൂഹ ത്തോടുള്ള ചോദ്യങ്ങൾ തന്നെയല്ലേ എന്ന് തിരിച്ചറിയാൻ പറ്റുമ്പോൾ അതൊക്കെ വേണ്ടത് തന്നെയല്ലേ എന്ന് സംവിധായകൻ സാവിൻ സ നമ്മളെ ഓർമ്മിപ്പിക്കുന്നു.


പ്ര.മോ.ദി.സം