Sunday, November 30, 2025

ആര്യൻ

  



തുടക്കം കണ്ടപ്പോൾ ഒരു അടിപൊളി ത്രില്ലർ ആയിരിക്കും എന്നു കരുതി എങ്കിലും എന്തുകൊണ്ട് അയാൾ അതൊക്കെ ചെയ്യുന്നു എന്നതിൽ വന്ന ലോജിക്ക് ഇല്ലായ്മ സിനിമയെ മൊത്തത്തിൽ നശിപ്പിച്ചു കളഞ്ഞു.


സിനിമയുടെ ത്രെഡ് ഒക്കെ നന്നായിരുന്നു എങ്കിലും എടുത്ത രീതിയിൽ കുറച്ചു കൂടി സ്പീഡ് കൊടുത്തു എങ്കിൽ കുറച്ചുകൂടി കണ്ടിരിക്കാൻ പറ്റിയേനെ.. രാക്ഷസൻ എന്നാ സിനിമ വിഷ്ണു വിശാൽ എന്നാ നടന് എന്തുമാത്രം ഭാരം തലയിൽ ഏല്പിച്ചു കൊടുത്തു എന്നതിന്റെ വലിയൊരു തെളിവാണ് ഈ ചിത്രം 


മുൻപ് മനോരമ മാക്സിൽ വന്ന ഒരു സീരീസ് കുറച്ചുകൂടി ആഴത്തിലും പരപ്പിലും കുറച്ചുകൂടി റിച്ചായി പറയാൻ ശ്രമിക്കുന്നു എങ്കിലും ഒന്ന് പോ ലും കൃത്യമായി നടക്കുന്നില്ല.ബൾട്ടി സിനിമയിൽ നിന്നും ഇറങ്ങിവന്ന് പോലെ അതേ ലുക്കിൽ സെൽവ രാഘവൻ വല്ലതും ചെയ്യും എന്നു വിചാരിച്ചു എങ്കിലും ആദ്യത്തെ കുറച്ചു സമയത്ത് കാണിച്ച വെടികെട്ടു കഴിഞ്ഞു സ്വയം ഒടുങ്ങുകയായിരുന്നു.


ഒരാൾ ആത്മഹത്യ ചെയ്തു കൊണ്ട് ഇനിയും തുടർച്ചയായി മരണങ്ങൾ ഉണ്ടാകുമെന്നു ഒരു ചാനൽ ഫ്ലോറിൽ വെച്ച് വെല്ലുവിളി ക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ആകാംഷ പെട്ടെന്ന് തന്നെ എരിഞ്ഞടങ്ങി പോകുന്നത് കൊണ്ട് വല്ല വിധേനയും കണ്ടു തീർത്തു എന്നു പറയാം


പ്ര.മോ. ദി. സം

Tuesday, November 25, 2025

എക്കോ

  



ഒരു സിനിമ തിയേറ്റർ വിട്ടതിനു ശേഷവും നിങ്ങളെ പിന്തുടരുന്നു എങ്കിൽ അതിന്റെ അണിയറയിൽ പ്രവർത്തിച്ച ആൾക്കാർ വിജയിച്ചു എന്നു പറയാം.


സിനിമ മുഴുവൻ പറയാതെ കുറേ നമുക്ക് പൂർത്തിയാക്കുവാൻ ദിൽജിത്തും ബാഹുല് രമേഷും ഇത് ആദ്യമായിട്ടല്ല ശ്രമിക്കുന്നത്. കഴിഞ്ഞ അവരുടെ കൂട്ടുകെട്ട് ഇതുപോലെ നമുക്ക് ചിന്തിച്ചു നോക്കുവാൻ അവസരം തന്നതാണ്.അതിൽ ഒരു രസമുണ്ട്... കാണികൾ കൂടി സിനിമയുടെ ഭാഗമാകുന്ന പ്രേത്യേക അനുഭവം.


ഒരു സിനിമയിലെ മുഴുവൻ കഥാപാത്രങ്ങളും മിസ്റ്ററി ആയിരിക്കുന്നത് അത്ര നല്ല അനുഭവം അല്ലെങ്കിൽ കൂടി അതു അവസാനം വരെ പിന്തുടർന്ന് നമ്മളെ വല്ലാത്തരാവസ്ഥയിൽ എത്തിക്കുന്നത് കൊണ്ട് വല്ലാത്ത ഒരു ഫീൽ നൽകുന്നു..


അടുത്ത കാലത്ത് വന്ന മനോഹരമായ ഒരു സിനിമ അനുഭവം തരുവാൻ ദിൽജിത്ത് ബാഹുൽ ടീമിന് കഴ്ഞ്ഞിട്ടുണ്ടെങ്കിൽ ഓർത്തുവെച്ചോളൂ അവർ ഇവിടെ തന്നെ കാണും വ്യത്യസ്ത സിനിമകൾ തന്നു നമ്മളെ മോഹിപ്പിക്കുവാൻ..


ജെൻസി താരങ്ങൾ തൊട്ട്  വെറററൻ താരങ്ങൾ, വിദേശ താരങ്ങൾ വരെ മികച്ച അഭിനയം കാഴ്ചവെച്ച സിനിമ ഒപ്പിയെടുത്ത പ്രകൃതിയുടെ മനോഹാരിത കൊണ്ടും അതിനനുസരിച്ചു കൊണ്ടുള്ള സംഗീതം കൊണ്ടും വിസ്മയിപ്പിക്കുന്നു.


ഇന്റർനാഷണൽ ലെവലിൽ നമ്മുടെ ഭാഷയിൽ ഉള്ള ഒരു ക്‌ളാസിക്ക് ചിത്രം എന്നു പറഞ്ഞാൽ പോലും അധികമാവില്ല..പ്രകാശ് രാജിന്റെ പോലത്തെ  "നാറിയ " ജൂറികൾ മുഖം തിരിച്ചില്ല എങ്കിൽ അംഗീകാരങ്ങളിൽ ഈ ചിത്രം മുൻപന്തിയിൽ ഉണ്ടാകും.


പ്ര.മോ.ദി.സം

Tuesday, November 18, 2025

ഇൻസ്‌പെക്ഷൻ ബംഗ്ലാവ്

 



നാട്ടുകാരുടെ പേടിസ്വപ്നമായ ഇൻസ്‌പെക്ഷൻ ബംഗ്ലാവിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റുമ്പോൾ ജനങ്ങൾക്ക്‌ ഒപ്പം പോലീസ്കാരും ഭീതിയിൽ ആകുന്നു..


ഫോറെസ്റ്റ് കാർ അടക്കം കുറച്ചു 

പേര്ക്കു ദുരൂഹത നിറഞ്ഞ മരണം സംഭവിച്ച വീട് ആയതുകൊണ്ട് തന്നെ വിശ്വാസം ഉള്ളവർക്ക് അവിടെ ജോലി ചെയ്യുവാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു.


അടിക്കടി പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ട് വലിയൊരു പൂജയിലൂടെ പ്രേതങ്ങളെ ത ളക്കുവാൻ ശ്രമിക്കുന്നു..അതിനിടയിൽ ഫ്ലാഷ് ബാക്കിലൂടെ പ്രേതങ്ങൾ എങ്ങിനെ ഉണ്ടായി എന്നു പറഞ്ഞു വിശ്വസി പ്പിക്കാൻശ്രമിക്കുന്നുണ്ട്.


യാതൊരു പുതുമ യും ഇല്ലാത്ത ഈ വെബ് സീറീസ് ഏഴു എപ്പിസോഡിൽ ആണ് പൂർത്തി യാക്കിയിരിക്കുന്നത്


പ്ര.മോ.ദി.സം

Monday, November 17, 2025

കാന്ത

 



പി ആറ് വർക്കുകൾ  പിന്നെ കുറേയേറെ തള്ളി മറിക്കലുകൾ ഒരു സിനിമയെ പടുകൂറ്റൻ നിലയിൽ എത്തിക്കും എന്നതിന് അടുത്തകാലത്ത് ഉണ്ടായ തെളിവാണ് ലോക എന്ന ചിത്രം..തിയേറ്ററിൽ എങ്ങിനെ ഇത്രയധികം കളക്ഷൻ റെക്കോർഡ് ഉണ്ടാക്കി എന്നത് ഇന്നും സിനിമ രംഗത്ത് അൽഭുതം തോന്നിക്കുന്ന കാര്യങ്ങള് തന്നെ ആണെങ്കിലും നേട്ടം അംഗീകരിക്കുക എന്നതാണ് നാട്ടുനടപ്പ്.


പി ആറ് പുട്ടി ഇട്ടു വെളുപ്പിച്ചു എടുക്കാൻ നോക്കി നടിപ്പ് നായകൻ പട്ടം വരെ ചാർഥികൊടുത്ത്  ദുൽഖർ സൽമാനെ ചിലർ കുളിപ്പിച്ച് എടുക്കുവാൻ നോക്കിയതാണ് ഈ ചിത്രത്തിൻ്റെ ആദ്യത്തെ ന്യൂനത..


അധികം തള്ളി മറിച്ച് പ്രേക്ഷകരിൽ വാനം മുട്ടെ പ്രതീക്ഷ നിറക്കാതെ സാധാരണ സിനിമയും പബ്ലിസിറ്റി ഒക്കെ കൊണ്ടുവന്നു എങ്കിൽ ചിത്രം ഇത്രയും നെഗറ്റീവ് അടിക്കില്ലായിരുന്നു.


അമ്പതുകളിൽ നടന്ന ഒരു സിനിമമേഖലയിലെ സംവിധായകൻ്റെയും അയാള് വളർത്തി വലുതാക്കിയ നടൻ്റെയും ഈഗോ ക്ലാഷ് അവരെ സ്നേഹിക്കുന്നവരുടെ ഉള്ളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും മറ്റും കൃത്യമായി പറയുന്ന സിനിമ നായികയുടെ മരണത്തോടെ ട്രാക്ക് മാറുകയാണ് എന്ന് പ്രതീക്ഷിക്കുന്നു എങ്കിലും ആദ്യപകുതി.പോലെ തന്നെ നമ്മളെ നിരാശപ്പെടുത്തി കടന്നു പോകുന്നു.


അഹംഭാവം ഒരു കലാകാരൻ്റെ ജീവിതം എങ്ങിനെയൊക്കെ മാറിമറിക്കും എന്നാണ് ഈ സിനിമക്കുള്ളിലെ സിനിമ പറയുന്നത്.


ശക്തമായ കഥയോ തിരക്കഥ യോ അടയാളപ്പെടുത്താൻ പറ്റാത്ത സെൽവമണി ശെൽവരാജ് ചിത്രം ദുൽഖറിനെയും സമുദ്രക്കണിയുടെയും അഭിനയം കൊണ്ടും ജയ്ക്ക് ബിജോയ് സംഗീതം കൊണ്ടും മാത്രം കണ്ട് പോവാൻ പറ്റുന്നുണ്ട്.


പ്ര.മോ.ദി.സം

Sunday, November 16, 2025

Aവിഹിതം

 



സെന്ന ഹെഗ്ഡെയുടെ കാഞ്ഞങ്ങാട് സിനിമാറ്റിക്കിലെ മൂന്നാമത്തെ ചിത്രമാണ് അവിഹിതം.


പേര് സൂചിപ്പിക്കുന്നത് പോലെ ഒരു അവിഹിതം കണ്ടുപിടിക്കുവാൻ വേണ്ടി നെട്ടോട്ടം ഓടുന്ന ഒരുകൂട്ടം ആൾക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.


ഒരു രാത്രിയിൽ സീരിയൽ കഴിഞ്ഞ സമയത്ത് ഉണ്ടെന്ന് സംശയിക്കപ്പെടുന്ന അവിഹിതത്തിലെ കഥാപാത്രങ്ങൾ ആരെന്നു അറിയുവാനുള്ള ഉത്കണ്ഠ കൊണ്ട് രണ്ടുമൂന്നു ദിവസം നിരീക്ഷണത്തിൽ ഏർപ്പെടുന്ന ആൾക്കാർ ഒരു നിഗമനത്തിൽ എത്തിപ്പെടുകയും അവരെ പൂട്ടുവാൻ പരിപാടിയിട്കയും ചെയ്യുന്നു.


 അറിയപ്പെടുന്ന അധികം പേര്  ഇല്ലെങ്കിലും ഓരോ കഥാപാത്രങ്ങളും തങ്ങളുടെ റോളുകൾ മികച്ചതാക്കി മാറ്റിയിരിക്കുന്നു.അവർ ഓരോരുത്തരുടെയും  സംഭാഷണങ്ങൾക്ക് ഇടയിലെ കൗണ്ടറുകൾ നമ്മിലേക്ക് ചിരി വിതറുന്നുണ്ട്.


നമ്മൾക്ക് ഊഹിക്കുവാൻ കഴിയുന്ന ക്ലൈമാക്സ് ഒഴിച്ച് ബാക്കിയൊക്കെ നല്ല നിലയിൽ കൊണ്ടുപോകുവാൻ സംവിധായകന് കഴിഞ്ഞിട്ടുള്ളത് കൊണ്ട് ബോറടിക്കാതെ രണ്ടു മണിക്കൂറോളം ഉള്ള സിനിമ കണ്ട് തീർക്കുവാൻ കഴിയും.


പ്ര.മോ.ദി.സം

Friday, November 14, 2025

വള

  



മനുഷ്യൻ്റെ ആർത്തിക്ക് ഒരു പരിധിയും ഇല്ല.. പെണ്ണാകട്ടെ, ആണാകട്ടെ  മണ്ണ് ആകട്ടെ,മഞ്ഞ ലോഹമാകട്ടെ  അത് പിടിച്ചെടുക്കാൻ അവൻ ശ്രമിച്ചു കൊണ്ടേയിരിക്കും..ഇത് നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സ്വർണ്ണത്തോടുള്ള മനുഷ്യൻ്റെ അഭിനിവേശം ചൂണ്ടിക്കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ അത് പല മനുഷ്യജീവിതത്തിൽ എങ്ങിനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് കാണിച്ച് തരുന്നുണ്ട്.


ഒളിച്ചോടി നമ്പൂതിരികുട്ടിയെ കല്യാണം കഴിക്കുന്ന പോലീസുകാര്ന്  അവള് കണ്ട് ഇഷ്ട്ടപെട്ട വള വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനു വേണ്ടി ശ്രമിക്കുന്നതും അത് ഒരു സാധാരണ വള അല്ലെന്നും അതിനു പിന്നിൽ വളരെയധികം രഹസ്യങ്ങൾ ഉണ്ടെന്ന് അറിയുമ്പോൾ അതിനു പിന്നാലെ പോകുന്നതും ചില പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതുമാണ് മുഹ്സിൻ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


റിലീസ് ചെയ്ത സമയത്ത് കുറെയധികം ചിത്രങ്ങൾ ഉള്ളത് കൊണ്ടോ പബ്ലിസിറ്റി അഭാവം കൊണ്ടോ എന്തോ നല്ല അഭിപ്രായം ഉണ്ടായിട്ടും അധികനാൾ തിയറ്ററിൽ ഉണ്ടായില്ല..


കുറെയേറെ ചവറു സിനിമകൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ ഈ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുന്നുണ്ട് എന്നതാണ് ആശ്വാസം..ഇടക്കിടക്ക് ലുക്ക്മാൻ സിനിമകൾ വരാറുണ്ട് എങ്കിൽ കൂടി അധികം ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് നല്ലൊരു നടനെ സംബന്ധിച്ചിടത്തോളം ആസ്വാസമല്ല.


ഗോവിന്ദ് വസന്തയുടെ മികച്ച ഗാനങ്ങൾ  കൂടിഉള്ള സിനിമ കാണുവാൻ ചിലവഴിക്കുന്ന സമയം നഷ്ടപ്പെടില്ല എന്ന് ഉറപ്പു പറയാം.


പ്ര.മോ.ദി.സം

Saturday, November 8, 2025

ബ്ലാക്ക് മെയിൽ

 



ഈ അടുത്ത കാലത്ത് ഒരു മലയാള സിനിമ കണ്ടിരുന്നു..തുടക്കം മുതൽ ഒടുക്കം വരെ ട്വിസ്റ്റ് കൊണ്ട് ആറാട്ട്..ക്ലൈമാക്സ് ട്വിസ്റ്റ് കഴിഞ്ഞു എന്ന് വിചരിക്കുമ്പോൾ ഇതാ വരുന്നു അടുത്തത്...അങ്ങിനെ ട്വിസ്റ്റ് കൊണ്ട് കാണികൾ ബോറടിച്ചത് കൊണ്ട് സിനിമ അധികം ഓടിയില്ല.


ഈ ചിത്രത്തിൻ്റെ പേര് ബ്ലാക്ക് മേയിൽ എന്ന് ആയതു കൊണ്ടാവാം വരുന്നവനും പോകുന്നവനും ഒക്കെ കുട്ടിയെ തട്ടിക്കൊണ്ടു പോയി ബ്ലാക്ക് മേയിൽ ചെയ്യുകയാണ്. അങ്ങിനെ ബ്ലാക്ക് മെയിലിൻ്റെ സംസ്ഥാന സമ്മേളനം നടക്കുന്ന കൊണ്ട് തന്നെ കാണികൾക്ക് മേൽപറഞ്ഞ സിനിമ പോലെ കൺഫ്യൂഷൻ ആയി വെറുത്തു പോകുന്നുണ്ട്.


ബ്ലാക്ക് മെയിൽ എന്ന ഈ തമിഴ് സിനിമയെ കുറിച്ച് പറയാൻ ഒന്നുമില്ല....ജി.വി.പ്രകാശ് കുമാർ എന്ന പ്രതിഭ സമ്പന്നനായ സംഗീതസംവിധായകൻ തനിക്ക് ഒട്ടും ചേരാത്ത നായകവേഷം അവതരിപ്പിച്ചു നമ്മളെ ബോറടിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചായി..ഒന്ന് രണ്ടെണ്ണം അതുഗ്രനായി ചെയ്തു എങ്കിലും കൂടുതലും വെറുപ്പിക്കൽ തന്നെയായിരുന്നു..ഇതിലും അത് തുടരുന്നു.


മെലഡി അടക്കം നല്ല നല്ല ഗാനങ്ങൾ സമ്മാനിച്ച ജി.വി.പി അറിയുന്ന പണിയെടുത്ത് ആളുകളെ രസിപ്പിക്കുന്നത് പകരം അഭിനയിച്ചു വെറുപ്പിക്കുകയാണ്.


പ്ര.മോ.ദി.സം

Friday, November 7, 2025

കരം

  



നല്ലവണ്ണം സിനിമകൾ ചെയ്തു കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തു വിജയിപ്പിച്ച ഒരുത്തനെ ചെന്നൈ പാശം,ക്ലിഷെ എന്നൊക്കെ പറഞ്ഞു കളിയാക്കിയപ്പോൾ അയാളും വിചാരിച്ചു കാണും ഒന്ന് മാറ്റിപ്പിടിച്ച് ഇമേജ് ബ്രേക്ക് ചെയ്യാം എന്നു...പക്ഷേ ഇമേജ് ബ്രേക്ക് ആയില്ല പടം ബ്രേക്ക് ആയി പൊട്ടി എന്ന് സാരം..


സടക്ക്,മഹാനദി,രുദ്രാക്ഷം തുടങ്ങി അനേകം സിനിമകൾ കൈകാര്യം ചെയ്ത വിഷയം മറ്റൊരു പാശ്ചാത്തലത്തിൽ പറഞാൽ ജനം സ്വീകരിക്കും എന്നൊരു തെറ്റായ ധാരണ നായകനും എഴുത്തുകാരനുമായ ആൾ ചിന്തിച്ചിട്ടുണ്ട് എങ്കിൽ അതു തിരുത്തേണ്ടത് നിർമതാവിൻ്റെയും സംവിധായകൻ്റെയും കടമയാണ് അത് കൊണ്ട് തന്നെ ഇതിലെ ഒന്നാമത്തെ പുള്ളി വിനീത് ശ്രീനിവാസൻ തന്നെയാണ്..ഇത് രണ്ടും അദ്ദേഹമാണ് നിർവഹിച്ചത്.


ഇത്രയും രൂപയോക്കെ മുടക്കി അന്യനാട്ടിൽ പോയി സിനിമ പിടിക്കുമ്പോൾ അല്പം പ്രേക്ഷകന് രസിക്കുന്ന എന്തെങ്കിലും ഒക്കെ അതിൽ കലർത്തണം. എഴുതിയ ആൾക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ എഴുത്തുകാരൻ കൂടിയായ വിനീത് ഇടപെടണമായിരുന്നു..


ആദ്യമായിട്ടാണ് ഒരു വിനീത് സിനിമ കാണുവാൻ പോയപ്പോൾ തിയേറ്ററിൽ നിന്നും പിൻവലിച്ച കാരണത്താൽ കാണുന്നത് ഒറ്റിട്ടിയില് വന്നിട്ട് ആകാമെന്ന് കരുതിയത്..അതൊരു ബുദ്ധിപൂർവമായ തീരുമാനം ആയിരുന്നു എന്ന് ഇപ്പൊൾ തോന്നുന്നു.


പ്ര.മോ.ദി.സം

Thursday, November 6, 2025

ഡീയസ് ഈറെ

 



റെഡ് റെയിൻ എന്നൊരു ചിത്രം വർഷങ്ങൾക്ക് മുൻപ് വന്നപ്പോൾ കാണുവാൻ ആളുണ്ടായിരുന്നില്ല..പക്ഷേ ഈ കഴിഞ്ഞ ആഴ്ച മുതൽ ആ ചിത്രത്തെ കുറിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.


കാരണം ആ ചിത്രം സംവിധാനം ചെയ്തത് രാഹുൽ സദാശിവൻ ആണ്..ഭൂതകാലം,ഭ്രമയുഗം,ഇപ്പൊൾ ഡീയസ് ഈറെ കൂടി 

മലയാള കരയെ വ്യതസ്ത അനുഭവത്തിൽ കൂടി പേടിപ്പിച്ചു നിർത്തുമ്പോൾ അദ്ദേഹത്തിൻ്റെ ആദ്യ സൃഷ്ട്ടി അവലോകനം ചെയ്യുന്നത് സ്വഭാവികം.


ഇത്രയും കാലം കുപ്പിപ്പാൽ ബോയ് ഇമേജ് ഉള്ള പ്രണവ് എന്ന നാപ്പോ കിഡ്ഢിൻ്റെ ഇൻട്രോ സീൻ കൊണ്ട് തന്നെ 

ഇമേജ് മാറ്റി മറിച്ചു ഈ സിനിമയിലെ അദ്ദേഹത്തിൻ്റെ ക്യാരക്ടർ എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.


തൻ്റെ വീട്ടിൽ അമാനുഷിക സാന്നിധ്യം കണ്ടപ്പോൾ അത് തൻ്റെ സ്വസ്ഥത നശി പ്പിച്ചപ്പോൾ അതിൻ്റെ കാരണം തേടി രോഹൻ എന്നുള്ള യുവാവിൻ്റെ പ്രയാണം ആണ് സിനിമ.


പ്രണവ് എന്ന നടൻ എത്രമാത്രം വളർന്നു എന്നും രാഹുൽ എന്ന സംവിധായകൻ്റെ അടിക്കടിയുള്ള മികവ് ഒക്കെ വിളിച്ചോതുന്ന ചിത്രം നമ്മെ ഭയപ്പെടുത്തുന്നു..


ഈ അടുത്ത കാലത്ത് കണ്ട ഉടായിപ്പ് ഹൊറർ സിനിമപോലെ അല്ല ഈ ചിത്രം..ഇത് ഒരു ക്ലാസിക് മൂവിയാണ്..അതുകൊണ്ട് തന്നെയാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ

 കോടി കിലുക്കം കൊണ്ട് തിയേറ്ററിൽ വീണ്ടും മലയാള വിജയഗാഥ ഉണ്ടാവുന്നതും.


പ്ര.മോ.ദി.സം

Tuesday, November 4, 2025

സിനിമാ അവാർഡ്

 



ആറ്റു നോറ്റു പ്രതീക്ഷിച്ച ദേശീയ അവാർഡ് കിട്ടാത്തപ്പോൾ ഒരു "മാന്യൻ" പറഞ്ഞിരുന്നു "ഈ അവാർഡിൽ ഒന്നും വിശ്വാസം ഇല്ല കാരണം ഇത് അഞ്ചോ പത്തോ ആൾക്കാർ മാത്രം ചേർന്നിരുന്നു എടുക്കുന്ന തീരുമാനം മാത്രമാണ് "


പക്ഷെ ഇതേ മാന്യൻ മുൻപ് അർഹതയില്ലാഞ്ഞിട്ട് കൂടി  കേരളത്തിലെ അവാർഡ് വാങ്ങിയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.  ദൈവവും വീട്ടുകാരും സുഹൃത്തുക്കളും അടക്കം 

  നന്ദി പറയാത്ത ആളുകൾ ഉണ്ടായിരുന്നില്ല..അവാർഡ് ആണ് ഒരു നടൻ്റെ ഉയർച്ചയുടെ ലക്ഷണം 

 അർഹതപെട്ടവരെ ജൂറി കണ്ടെത്തി എന്ന ഡയലോഗിൽ തുടങ്ങി കുറെയേറെ അങ്ങോട്ട് തള്ളി വിട്ടു. 

 


ഇരട്ടത്താപ്പ് ആണല്ലോ ഒരു കലാകാരൻ്റെ മുഖ്യ ആയുധം.അത് എവിടെയൊക്കെ പ്രയോഗിക്കുന്നത് അറിഞ്ഞിരിക്കണം എന്ന് മാത്രം..അയാള് ഇപ്പൊൾ പറഞ്ഞത് യാഥാർത്ഥ്യമാണ് പത്ത് പതിനഞ്ച് ദിവസം നൂറിൽ പരം സിനിമകൾ കണ്ട്  കൊണ്ട് വിരലിൽ എണ്ണാവുന്ന ആൾക്കാർ തീരുമാനിക്കുന്നത് അല്ലേ അവാർഡുകൾ. അപ്പോ അതെങ്ങിനെ ഒരു നാടിൻ്റെ അവാർഡ് ആകും


ദിവസവും ഒന്നിൽ കൂടുതൽ സിനിമ കണ്ടാൽ തന്നെ കിളി പോകുന്ന എന്നെ പോലത്തെ ആൾക്കാർക്ക് ഇവർ നൂറിൽ പരം സിനിമകൾ ഇത്രയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ കണ്ട് തീർത്തു എന്ന് പറയുന്നത് തന്നെ വിശ്വസിക്കുവാൻ പറ്റില്ല.(മറ്റു എന്തെങ്കിലും ട്രിക് ഇതിൽ ഉണ്ടോ എന്ന് അറിയില്ല)


ഭരിക്കുന്ന പാർട്ടിയുടെ അടക്കം സമ്മർദ്ദം കൊണ്ട് അവർക്ക് കൊടുക്കുന്ന കൂലിയുടെ "പണി" നടത്തേണ്ടി വരുന്നത് കൊണ്ടാണ് എല്ലാ കാലത്തും അവാർഡുകൾ വിവാദം സൃഷ്ടിക്കുന്നത്.അത് തുടരുക തന്നെ ചെയ്യും..അത് അവാർഡിൽ മാത്രമല്ല എല്ലാ മേഖലയിലും വർഷങ്ങളായി തുടരുന്ന പ്രവണതയാണ്.


ഒന്ന് രണ്ട് വർഷം മുൻപേ മമ്മൂക്കയ്ക്ക് കൊടുത്ത അവാർഡ് ഇതുപോലെ സമ്മർദ്ദം കൊണ്ട് കൊടുത്തത് ആവാം കാരണം ആ സമയത്ത് അതിലും മികച്ച 

നടനമുണ്ടായിരുന്നു ..പിന്നെ ഒരു മമ്മൂക്ക ഫാൻ എന്ന നിലയിൽ അത് "വിവാദമാക്കി" പുറത്ത് പറയാതെ അംഗീകരിക്കുന്നു.

 

മമ്മുക്കയുടെ ഈ വർഷത്തെ അവാർഡ് പോലും ചില 

കുത്തിതിരുപ്പുകാർ 

അർഹനല്ല എന്ന് വിമർശിക്കുമ്പോൾ ഫാൻബോയ് എന്നനിലയിൽ അതിനെ എതിർക്കുവാൻ ഞാനുണ്ടാകും..ഇതുപോലെയുള്ള ഫാൻസുകൾ അവാർഡ് കമ്മറ്റിയിൽ ഉണ്ടായിരുന്നു എന്ന് നിശ്ചയം.


മഞ്ഞുമ്മൽ ബോയിസിനും,ഫെമിനിച്ചി ഫത്തിമക്കും ബോഗൻ വില്ലക്ക് ഒക്കെ അവാർഡ് വാരി കോരി കൊടുത്തപ്പോൾ എന്തുകൊണ്ട് പല ചിത്രങ്ങളും ജൂറിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നതും പ്രത്യേകിച്ചു കിഷ്‌കിന്ദകാണ്ഡം പോലത്തെ സിനിമയും   വിജയരാഘവൻ പോലത്തെ നടന്മാരുടെ അഭിനയവും ഇവരുടെ കണ്ണിൽപെട്ടില്ല എന്നതും അൽഭുതപ്പെടുത്തുന്നു.


മുൻപ് പറഞ്ഞതുപോലെ ആദ്യം ആസ്വദിച്ചു  കണ്ട കുറച്ചു ചിത്രങ്ങൾ(പിന്നെ പിന്നെ എങ്ങിനെയെങ്കിലും കണ്ട് തീർത്താൽ മതി എന്ന നിലയിൽ എത്തിയിരിക്കും) അല്ലെങ്കിൽ ഇതുമാത്രം കണ്ട് തീരുമാനിച്ചാൽ മതി എന്ന് സമ്മർദ്ദം കൊടുത്തതു് കൊണ്ടൊക്കെ കണ്ണ് മൂടി പോയതായിരിക്കും..


മികച്ച സ്വഭാവ നടന്മാർ എന്നപേരിൽ അവാർഡ് കൊടുത്തത് കണ്ടു്..വിജയരാഘവൻ്റെ കഥാപാത്രത്തിൻ്റെ സ്വഭാവം മോശമായത് കൊണ്ട് തഴഞ്ഞത് ആയിരിക്കുമോ? 


മറ്റൊരു സംശയം മലയാളം നന്നായി അറിയുന്ന സിനിമപ്രതിഭകൾ ഇവിടെ കുറെയുള്ളപോൾ  അന്യസംസ്ഥാനത്ത് നിന്നും ചുക്കിനും ചുണ്ണാബിനും കൊള്ളാത്ത ആൾക്കാരെ ജൂറി ചെയർമാൻ ആക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.


പഴയ ചട്ടക്കൂടുകൾ മാറ്റിക്കൊണ്ടാണ് ഇപ്രാവശ്യത്തെ അവാർഡുകൾ എന്ന് ജൂറി ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ അതേത് ചട്ടക്കൂട് എന്നൊരു സംശയം മാത്രം ചോദിക്കരുത്.. പീഡന വീരൻ കഞ്ചാവോളിയെയും കുട്ടികളെയും ഒരേ വേദിയിൽ കൊണ്ടുവരില്ല എന്ന തീരുമാനത്തിന് എന്തായാലും വലിയ കയ്യടി കൊടുക്കണം.


പ്ര.മോ.ദി.സം