Friday, May 9, 2014

ഒരു "ഈച്ച "പരാതി

ഈ മനുഷ്യരെ കൊണ്ട് നല്ല നിലയിൽ ജീവിക്കുവാൻ പറ്റില്ല എന്നായി..നമ്മുടെ വംശം തന്നെ ഉന്മൂലനം ചെയ്താലേ അവർക്ക്  തൃപ്തി വരൂ എന്നാണ്  തോന്നുന്നത്..കാലാകാലമായി അവർ അത് ചെയ്തു കൊണ്ടിരിക്കുകയാണ് .ഭൂമി ഏല്ലാവർക്കും  അവകാശപെട്ടതാണ് എന്ന സത്യം അവർ പലപോഴും\ മറക്കുന്നു.എന്നാൽ  അവരുടെ മടി ,വൃത്തിയിലായ്മ ഒക്കെ കൊണ്ട്  ഇപ്പോൾ ഒരുവിധം പിടിച്ചു നില്ക്കുന്നു.രോഗങ്ങളിൽ പലതും നമ്മളാണ്‌ ഉണ്ടാക്കുന്നത്‌ എന്നാണ് അവരുടെ മുഖ്യ പരാതി.കുറെയൊക്കെ ശരി തന്നെ ..എന്നാലും മാരകമായ എയിഡ്സ് ,കാൻസർ,കരൾ രോഗങ്ങൾ തുടങ്ങിയവയിൽ  നമുക്ക് എന്തെങ്കിലും പങ്കുണ്ടോ ?.അതൊക്കെ അവരുടെ ജീവിതരീതി  കൊണ്ട് അവർ തന്നെ വരുത്തി വെക്കുന്നതല്ലേ ?പണ്ട് മുതൽ തന്നെ നമ്മൾ ഇവിടെയുണ്ട് .അന്നേരം ഒന്നുമില്ലാത്ത അനേകം രോഗങ്ങൾ ഇപ്പോൾ ഉണ്ട് .പലരും ഇപ്പോൾ  അവർപൊലുമറിയാതെ മാരകരോഗികളാണ് ..അതൊക്കെ നമ്മളാണോ  ഉണ്ടാക്കി കൊടുത്തത്.ഇവരുടെ പെരുമാറ്റം കാണുമ്പോൾ അങ്ങിനെയാണ് തോന്നുന്നത്.

വലിയൊരു പാരമ്പര്യവും നമുക്കുണ്ട് .അത് മറക്കരുത്. .ജീവൻ  ഭൂമിയിൽ ഉണ്ടായപ്പോൾ മുതൽ നമ്മളും  ഇവിടുണ്ട്.ഇരുപതിനായിരത്തിൽ പരം വ്യത്യസ്ത വംശം ഞങ്ങൾക്കുണ്ട്  എന്നാണ് ഇന്നലെ ഗൂഗിൾ നോക്കിയപ്പോൾ കണ്ടത്.വെറുതെ മോണിറ്ററിൽ  ഇരിക്കുമ്പോൾ കണ്ടതാ ..പക്ഷെ "അവർ " അവിടുന്നും ഓടിച്ചു വിട്ടു...പക്ഷെ അതിൽ കൂടുതൽ പേരെയും മനുഷ്യർക്ക്‌ വെറുപ്പാണ്.ഒന്നാമത്  നമ്മൾ  തമ്മിൽ ഒരു ഐക്യം ഇല്ല ..മനുഷ്യരും  അങ്ങിനാണ്  അല്ലെ ?എത്രയാ  ജാതിയും മതവും ഒക്കെ .എന്നിട്ട് പരസ്പരം തല്ലും കൊലയും ..നമ്മൾ തമ്മിൽ ഐക്യം ഇല്ല എന്ന് മാത്രം പരസ്പരം  കൊല്ലും കൊലയും  ഒന്നുമില്ല .പക്ഷെ നമ്മളെ നശിപ്പിക്കുവാൻ അവർ ഐക്യം കാണിക്കുന്നുണ്ട് .,വല്ലപ്പോഴും ആരെയെങ്കിലും ബോധിപ്പിക്കുവാൻ വേണ്ടി  മാത്രം ...ഒന്നും അവർ വൃത്തിയായി ചെയ്യില്ല ..എല്ലാം തുടങ്ങി വെക്കും ...പൂർത്തികരിക്കില്ല..അത് കൊണ്ടാണ് രോഗം അവരെ വിടാതെ പിന്തുടരുന്നത് .

മനുഷ്യർ  അവർക്ക് എന്തെങ്കിലും ലാഭം ഉണ്ടാക്കികൊടുക്കുന്നവരെ പരിലാളിക്കും.അത് കൊണ്ടാണല്ലോ തേനീച്ചകൾ  അവർക്ക്  പ്രിയപെട്ടവർ  ആകുന്നത് . പക്ഷെ മുതലെടുപ്പാണ്...കഷ്ട്ടപെട്ടു തേനീച്ചകൾ  തേൻ ഒക്കെ സംഭരിച്ചാൽ അവർ അത് അടിച്ചു മാറ്റും.കുടിക്കും വിൽക്കും .മധുര പലഹാരങ്ങൾ ഉണ്ടാക്കും .എന്നാൽ  അതിലൊന്ന് കയറിപോയാലോ ..ഓടിച്ചിട്ട്  കൊല്ലും ...എന്നിട്ടും പാവങ്ങളായ തേനീച്ചകളുടെ വംശങ്ങൾ ഇന്നും മനുഷ്യരുടെ കയ്യിലെ പാവകൾ .പലരും അടിമകൾ .അവരെ പേടിയോടെ അനുസരിക്കുന്നു .അതും കൂട്ടായിട്ടുള്ള ഹണികളെ മാത്രമേ അവർക്ക് ആവശ്യമുള്ളൂ ..ഒറ്റയ്ക്ക് വന്നാൽ ഓടിക്കും ചിലപ്പോൾ  കൊന്നും കളയും .അവർക്ക് ഉപദ്രവം ചെയ്യുന്ന എല്ലാറ്റിനെയും അവർ നശിപ്പിക്കും.അതാണ്‌ മനുഷ്യർ .

നമുക്ക്  നാലോ അഞ്ചോ മാസം മാത്രമാ ആയുസ്സ്.പക്ഷെ അത്രയും കാലം ജീവിക്കുന്നവർ നന്നേ കുറവും.അധികവും മനുഷ്യരുടെ കൈ കൊണ്ടുള്ള ദാരുണമരണങ്ങൾ.നമ്മുടെ മുൻപത്തെ തലമുറകളെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് .അവർക്ക് എപ്പോഴും മൃഷ്ടാനഭോജനമായിരുന്നു എന്ന് ജ്യൂസ്‌ കടകളും ,ബേക്കറികളും ,ഫ്രൂട്ട് സ്ടാളുകളും ,ഹോട്ടലുകളും ഒക്കെ അവരുടെ വിഹാര കേന്ദ്രമായിരുന്നു .ആർക്കും  പരാതി ഉണ്ടായിരുനില്ല .കൂട്ടം കൂടി ഒച്ച വെക്കുമ്പോൾ  ചിലപ്പോൾ ഓടിക്കും അല്ലെങ്കിൽ കസ്റ്റമർ വരുമ്പോൾ ..പിന്നെ പ്രശ്നം ഇല്ല   .പക്ഷെ  ഇപ്പോൾ നമ്മുടെ കാര്യമോ ?നമ്മൾക്ക് ഇപ്പോൾ വായക്കു രുചിയുള്ള വല്ലതും കിട്ടിയാൽ ആയി.പട്ടിണി കിടന്നു മരിക്കേണ്ടി വരുനില്ല അതുണ്ട് ആശ്വാസം ...അതും മനുഷ്യരെ കൊണ്ട് തന്നെ...

മുൻപൊക്കെ ഗ്രാമങ്ങളിൽ നമ്മുടെ സംഖ്യ കുറവായിരുന്നു.കാരണം അവിടെ നമുക്ക് വേണ്ടുന്ന ഭക്ഷണം കിട്ടുന്നത് കുറവായിരുന്നു എന്നത് കൊണ്ട് തന്നെ.ചിലർ  അവിടെയുള്ള ചില കച്ചവട സ്ഥാപനങ്ങളിൽ കുടിയേറി.അവിടെ ഉള്ള മറ്റുള്ളവർ കൂടുതലും ജീവിച്ചത്  ഗ്രാമവാസികളുടെ വിസർജനം കൊണ്ടാണ്. .അവരെ നമ്മൾ കൂട്ടത്തിലെ താണതരം ഗണത്തിലാണ്  കണ്ടിരുന്നത്‌.പക്ഷെ ഒരു വീട്ടിൽ ഒരു കക്കൂസ്  എന്ന പ്രചരണം മുതലെടുത്ത്‌  മനുഷ്യർ ഒരു വീട്ടിൽ തന്നെ  മൂന്നും നാലും കക്കൂസ് പണിതു.അത് കൊണ്ട് കുട്ടികൾ പോലും വളപ്പിൽ തൂറാതായി ..അങ്ങിനെ അവർക്ക്  ജീവിക്കുവാൻ മറ്റു മേഖല തേടി പോകേണ്ടി വന്നു.പട്ടിണി കൊണ്ട്  വലഞ്ഞ്   ചിലർ  വീീട്ടിനകത്തു കയറിത്തുടങ്ങി ..അതുമുതലാണ്  പ്രശ്നം ഉണ്ടാകുന്നത് ..നമ്മുടെ കഷ്ട്ട കാലത്തിനു പലർക്കും പ്രത്യേകിച്ചു  കുട്ടികൾക്ക്  അസുഖങ്ങൾ  വന്നു. ഡോക്റ്റർമാർ  കുറ്റം പാവം നമ്മുടെ തലയിലാക്കി.അന്ന് തുടങ്ങിയതാ മനുഷ്യർക്ക്‌  നമ്മളോട്  ശത്രുത ..നമ്മളെ എവിടെ കണ്ടാലും അകറ്റുക പതിവാക്കി. നമ്മളെ  കൊന്നു തള്ളുന്ന  സ്പ്രേ വന്നു നമ്മെ പച്ചയോടെ ചുട്ടരിക്കുന്ന ഉപകരണങ്ങൾ  കണ്ടു പിടിച്ചു.നമ്മൾ കടന്നു ചെല്ലാതിരിക്കുവാൻ  ചില്ല് കൂടുകൾ ഉണ്ടാക്കി ..നെറ്റുകൾ  നെയ്തു....അതോടെ നമുക്ക് കിട്ടുന്ന നല്ല ഭക്ഷണങ്ങൾ  ഇലാതായി.

നല്ല  ഭക്ഷണം  വേണം .പക്ഷെ എവിടെ പോകും ഇപ്പോൾ വരുന്ന എല്ലാ ഭക്ഷണത്തിലും അപ്പടി മായമാണ് ...ഇന്നലെ ജുസ് കടയിൽ  ഒളിച്ചു കടന്നു മുന്തിരി ജ്യൂസ്‌ കുടിച്ച ചങ്ങാതി "സ്പോട്ട് ഔട്ട്‌ "ആയി ..കഴിഞ്ഞ ആഴ്ച മാങ്ങ ജ്യൂസ്‌ കുടിച്ചു കുറച്ചുപേർ മരിച്ചത് കൊണ്ട് അവൻ അതൊഴിവാക്കി മുന്തിരി തേടി പോയതാണ് .അതിലും മായം ...

ജീവിക്കണം  എന്ന   ആഗ്രഹം  ഉള്ളത് കൊണ്ടും ഇപ്പോൾ ഗതിയില്ലാത്തതുകൊണ്ട്‌ നമ്മളും കഴിക്കുന്നത്‌  എല്ലാവരും തള്ളുന്ന മാലിന്യങ്ങൾ ...അതെ നമ്മൾ താണവരായി കണ്ടവരുടെ അതെ ഭക്ഷണം.  മാലിന്യങ്ങൾ ...മനുഷ്യർക്ക്‌ വൃത്തി കുറവായതിനാലും മാലിന്യങ്ങൾ എങ്ങിനെ സംസ്കരിക്കണം എന്ന് അറിയാമെങ്കിലും അത് ചെയ്യാത്തതിനാലും ഇപ്പോൾ നമ്മൾക്ക് ഭക്ഷണത്തിനു ഒരു കുറവും അനുഭവപെടുനില്ല.പക്ഷെ  രുചി ഉണ്ടാവില്ല  എന്ന് മാത്രം.നാട് മുഴുവൻ  മാലിന്യങ്ങൾ കെട്ടികിടക്കുകയല്ലേ ...എങ്ങിനെയെങ്കിലും ജീവിച്ചു പോകാം...മനം മടുത്തു കൊണ്ടാണ്  കഴിക്കുന്നത്‌ ...ജീവിക്കണ്ടേ ...എന്നാലും ഒരു ആഗ്രഹമുണ്ട് മരിക്കുന്നതിനു മുൻപ് കുറെ നല്ല ഭക്ഷണം കഴിച്ചു മരിക്കണം എന്ന് ....പക്ഷെ അതുണ്ടാകുമെന്നു തോന്നുനില്ല കാരണം അങ്ങേതിലെ വല്യപ്പനും ഇതേ ആഗ്രഹം വല്യമ്മച്ചിയോടു ഇന്നലെ പറയുന്നത് കേട്ടു ..അത് കൊണ്ട്  ആശ കൈവിടാം .

.മനുഷ്യർക്ക്‌ അസാധ്യമായതാണോ  നമ്മള്‍ സാധു ജീവികൾക്ക്  സാധ്യമാകുവാൻ  പോകുന്നത് ..നെവർ ....

കഥ : പ്രമോദ് കുമാർ .കെ.പി 
( ഈ  കഥ "യുവധാര സൌഹൃധവേദി " കഥാമത്സരത്തിൽ  സമ്മാനം നേടി )

Saturday, May 3, 2014

ജോക്കര്‍

ആദ്യമായി അറിയാത്ത നഗരത്തിലേക്ക് പോകുന്ന ഒരു പേടിയുണ്ടായിരുന്നു അയാളുടെ മനസ്സിൽ ..തന്നെ കൂടുതൽ അറിയുന്ന നഗരം തന്നെയാണ് ,ഓഫീസ് സംബന്ധമായ പല ആവശ്യങ്ങൾക്ക് പലതവണ വന്നുപോയ നഗരവുമാണ് .ചില കൂട്ടുകാരെയും ഉണ്ടാക്കിയിട്ടുണ്ട് .എന്നാൽ ഈ യാത്ര ചെറിയൊരു ഭയം ഉള്ളിൽ കൊണ്ട് നടക്കുന്നു .

ഇനിയും യാത്രയുണ്ട് മണിക്കൂറുകൾ .ട്രെയിൻ ഇപ്പോൾ ആ നഗരത്തിൽ എത്തിചേരേണ്ട  സമയമായി .എന്നാലത് മുക്കിയും മൂളിയും ഓടുകയാണ് .പാത ഇരട്ടിപ്പിക്കലും സിഗ്നൽ മാറ്റവുമോക്കെയായി പലസ്ഥലത്ത് പിടിച്ചിട്ടു. അങ്ങിനെ മുഷിപ്പ് വരുത്തിയ വല്ലാത്ത ഒരു യാത്ര .ഇനി അവിടെ ചെല്ലുമ്പോൾ  വൈകിയ കാരണം പറഞ്ഞു  അവർ അനുവദിച്ച ഡേറ്റ് മാറ്റുമോ ?അയാൾ  പലതും ചിന്തിച്ചു കൊണ്ടിരുന്നു.ട്രെയിനിൽ അത്ര വലിയ  തിരക്കോന്നുമില്ല .എന്നാലും സീറ്റ്‌ കിട്ടാത്തവർ കുറച്ചുണ്ട്.എല്ലാവരും ഒന്ന് സഹകരിച്ചാൽ അവരെയും ഇരുത്താം .പക്ഷെ ആരും ശ്രമിക്കില്ല ,നന്മകൾ  ഉണ്ടാവുന്ന  മനസ്സുകൾ സമൂഹത്തിൽ കുറയുകയാണ് .

 അവധികാലമായതിനാൽ പല കുടുംബങ്ങളും യാത്രയിലാണ് ...വിനോദം തേടിയുള്ള യാത്ര .കൂട്ടത്തിലുള്ള കുട്ടികളിൽ ചിലർ തന്നെ നോക്കി തമ്മിൽ തമ്മിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.മറ്റുള്ളവരെ വിളിച്ചു കാണിക്കുന്നു.അയാൾക്ക്‌ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല .അയാൾ മുഖം തിരിച്ചു പുറത്തെ കാഴ്ചകളിലേക്ക്  മിഴികളൂന്നി.ചെറിയ  ക്ളാസ്സിൽ പഠിക്കുമ്പോൾ തൊട്ടു അനുഭവിക്കുന്നതാണ് ഈ പരിഹാസം.കൂട്ടുകാർ തനിക്കൊരു പേരുമിട്ടു ."ജോക്കർ"..ആദ്യമാദ്യം ചില കുട്ടികളും കൂട്ടുകാരും മാത്രം വിളിച്ചത് പിന്നെ അത് സ്കൂളിലേക്ക്  പടർന്നു .പിന്നെ പിന്നെ നാട്ടുകാരും  വിളിച്ചു തുടങ്ങി. അത് കൊണ്ട്  തന്നെ  പഠിച്ചു കഴിഞ്ഞപ്പോൾ  നാട്ടിൽ   നിൽക്കാൻ  തോന്നിയില്ല .പക്ഷെ പോയസ്ഥലത്തും ഇതേ വിളിയാണ് ഉണ്ടായത്.അതില്പരം മറ്റൊരു പേര്  ആർക്കും  വിളിക്കാൻ തോന്നില്ല എന്നതായിരുന്നു സത്യം.ഇപ്പോൾ  ജോലിയൊക്കെ ആയിട്ടുകൂടി ആ പേര് തന്നെ പിന്തുടരുന്നു കൊണ്ടേയിരിക്കുന്നു .ആ പേര് മായ്ച്ചു കളയണം .കാത്തിരിക്കുകയായിരുന്നു അയാൾ ..കുറച്ചു പണം കയ്യിൽ വരുവാൻ...ഇപ്പോഴാണ്  അതുണ്ടായത്‌ .തൻറെ ഇതുവരെയുള്ള അധ്വാനത്തിൽ നിന്നും  മിച്ചം പിടിച്ചു വെച്ചത് .അതുകൊണ്ട് നാളെ കഴിഞ്ഞു ആ വിളി ഉണ്ടാവില്ല .എന്നിൽ നിന്നും ആ പേര് ഒഴിഞ്ഞു പോകുന്നു...ഇനി  ഇതുകാരണം മുടങ്ങിപോകുന്ന കല്യാണം ഒക്കെ നടക്കും .അയാള്‍  സന്തോഷിച്ചു ...അതിനാണ്  ആ നഗരത്തിലേക്ക് പോകുന്നത് .അയാൾ സമാധാനിച്ചു .

അടുത്ത സ്റ്റഷനിൽ വണ്ടി നിന്നു.സീറ്റുകൾ ഒഴിഞ്ഞു തുടങ്ങി .അധികം പേരൊന്നും ഉണ്ടായിരുനില്ല കയറുവാൻ ..മുന്നിലത്തെ സീറ്റിൽ ഒരു ഫാമിലി വന്നിരുന്നു.വളരെ ക്ഷീണിതനായി , കഴുത്തു തോർത്തു കൊണ്ട് മറച്ചിരുന്ന അയാളെ എന്തോ ശ്രദ്ധിച്ചു .അയാൾ ഉറക്കം  പിടിച്ചു..അയാളിൽ നിന്നും ശ്രദ്ധ തെറ്റിയപ്പോലാണ് തൊട്ടടുത്തിരുന്നിരുന്ന
സ്ത്രീയുടെ മുഖം കണ്ണിലുടക്കിയത് ..മനസ്സിൽ ഒരു തീ ആളി ..അവളും അയാളെ കണ്ടിരുന്നു .കയ്യിലിരുന്ന കൊച്ചിനെ ഒന്നുകൂടി അവൾ ചേർത്തു പിടിച്ചുകൊണ്ട് സംശയത്തോടെ വീണ്ടും വീണ്ടും അയാളെ നോക്കി.

"സുജ  അല്ലെ ?" അയാൾ  ചോദ്യമെറിഞ്ഞു

"അതെ ...നിങ്ങൾ .....അവൾ പേര് പറയുവാനാകാതെ  തപ്പി .....പിന്നെ അറച്ചു അറച്ചു ചോദിച്ചു ജോക്കർ ?"

"അതെ ....."അയാൾ  ഒരു വിളറിയ ചിരി ചിരിച്ചു.

"സൊറി ..എനിക്ക് നിങ്ങളുടെ പേര് വായിൽ വരുനില്ല ..അതോണ്ടാ ...."

"കുഴപ്പമില്ല  സുജേ ...എന്റെ പേര് ഞാൻ തന്നെ മറന്നിരിക്കുകയാ " അയാൾ പൊട്ടിചിരിച്ചു .

"എങ്ങോട്ടാണ് യാത്ര ?"

"എന്നെ പിടി കൂടിയിരിക്കുന്ന   ഈ ജോക്കർ  എന്ന പേര്  ഒന്ന് കളയണം ...അതിനു വേണ്ടിയാ "

"മനസ്സിലായില്ല ...."

"ഹെൽത്ത്‌ കെയർ സിറ്റിയിലേക്കാ .."ആ ഹോസ്പിറ്റലിന്റെ പേര് കേട്ടപ്പോൾ അവളുടെ കണ്ണുകൾ  വിടർന്നു.

"ഞങ്ങളും അവിടേക്കാണ് .."

"എന്തെ ?'

"ഹസ്സിനു കഴുത്തിൽ ഒരു മുഴ .കുറെയായി ചികിത്സ തുടങ്ങിയിട്ട് ..കുറെ പേരെ കാണിച്ചു . .കുറെ പണം ചിലവായി എന്നത്  മാത്രം മിച്ചം ..സ്വന്തമായിരുന്ന പറമ്പും നിലവും ഒക്കെ പോയി ..ഇപ്പോൾ വാടക വീട്ടിലാണ്. .ചികിത്സ തുടങ്ങിയപ്പോൾ കുറെ മാറ്റം ഉണ്ടായിരുന്നു .പക്ഷെ പെട്ടെന്ന് ഒരു നാൾ ഭയങ്കര വേദന...അപ്പോൾ ഡോക്റ്റർക്ക്‌ എന്തൊക്കെയോ സംശയം.ഇപ്പോൾ അത് വളർന്നു കൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത് .പെട്ടെന്ന്  എടുത്തു കളയണം ... നാട്ടിലെ ഡോക്ടർ ചില സംശയം ഉള്ളത് കൊണ്ട് .ഇവിടെ  ഹെൽത്ത്‌ കെയർ സിറ്റിയിൽ കാണിക്കുവാൻ പറഞ്ഞു ..കുറച്ചായി ഇവിടെയാ ചികിത്സാ .നാളെ  കഴിഞ്ഞു ഒരു ഓപ്പറേഷൻ ഉണ്ട് .അതോടെ പഴയ നിലയിലേക്ക് വരും. എല്ലാം ശരിയാവും എന്നാണ് പറഞ്ഞത് .പക്ഷെ പണം മുഴുവൻ ശരിയായില്ല .. അവളുടെ സ്വരം ചിലബിച്ചു ."

കാറ്റത്ത്‌  സ്ഥാനം തെറ്റിയ തോർത്തു അയാൾക്ക്‌ ആ വലിയ മുഴ കാണിച്ചു കൊടുത്തു .ഒന്നുമറിയാതെ അയാൾ ഉറങ്ങുകയായിരുന്നു.

"നിന്നോട് ചെയ്ത തെറ്റിന്റെ ശാപം ആവും അല്ലെ ?"

അയാൾക്ക്‌ ഒന്നും പറയുവാനുണ്ടായിരുനില്ല .അയാൾ  പുറത്തേക്ക് നോക്കിയിരുന്നു.കോളേജിൽ ഒരിക്കൽ ഇവൾക്ക് പ്രേമലേഖനം കൊടുത്തവനാണ് .അന്ന് കൂട്ടുകാരികളുടെ മുന്നിൽ വെച്ച്  ഇവൾ തന്നെ അപമാനിച്ചു.

"മൂക്കിനെകാളും വലിയ മുഴ മൂക്കിൽ കൊണ്ട് നടക്കുന്ന നിന്നെ എങ്ങിനെ പ്രേമിക്കുമെടോ ജോക്കർ ?നീ കണ്ണാടിയിൽ  മുഖം  ഒന്നും നോക്കാറില്ലെ ?"

വലിയൊരു അപമാനം തന്നെയായിരുന്നു അത്.കുറച്ചുകാലം കോളേജിൽ തന്നെ പോയില്ല .അത്ര ദിവസം വീട്ടിൽ കുത്തിയിരുന്നു ശപിക്കുകയായിരുന്നു ഇവളുടെ നാശത്തിനു ....പക്ഷെ ഇപ്പോൾ ,ദൈവം തൻറെ ആഗ്രഹം ..?ഹേ ...ദൈവം അങ്ങിനെയൊന്നും ചെയ്യില്ല ...വീണ്ടും  തിരിഞ്ഞു നോക്കുമ്പോൾ അവൾ കരയുകയായിരുന്നു.

അവൾ തുടർന്നു .  ."ഹോസ്പിറ്റൽ  അധികാരികളെ കണ്ടു ഇന്ന് തന്നെ പണത്തിന്റെ കാര്യം സംസാരിക്കണം .അവർ അവധി അനുവധിക്കുകയാനെങ്കിൽ സർജരി  ഉടനെ  നടക്കും .പക്ഷെ അത് നടക്കാത്ത  അവസ്ഥ എത്തിയാൽ മരിച്ചുകളയുവാൻ തന്നെയാണ് ഞങ്ങളുടെ  തീരുമാനം.വേറെ ഒരു മാർഗവും ഇപ്പോൾ മുന്നിലില്ല .

അയാൾ ഞെട്ടി .പിന്നെ അവൾ  ഒന്നും പറഞ്ഞില്ല അയാളും.

ടെസ്റ്റ്‌ ഒക്കെ കഴിഞ്ഞു അയാൾ അവിടെ അഡ്മിറ്റ്‌ ആയി.കൂട്ടിനു ആ നഗരത്തിലെ കൂട്ടുകാരാൻ ബാഹുലെയൻ വന്നിരുന്നു.അന്ന് അയാൾക്ക്‌ ഉറക്കമേ വന്നില്ല നാളത്തെ തന്റെ സർജരിയേക്കാൾ സുജയുടെ അനുഭവങ്ങൾ  അയാളുടെ മനസ്സിനെ വിഷമിപ്പിച്ചു.


"നിങ്ങൾ ഈ പണം പേ ചെയ്തു ഫോർത്ത്  ഫ്ലോറിൽ വരിക .ഞാന്‍ ഇയാളെയും കൊണ്ട്  മുകളിലേക്ക് പോകുന്നു .ചില ഫോര്മാലിടീസ് ചെയ്യുവാനുണ്ട് " നേഴ്സ്  നീട്ടിയ ബിൽ അയാള് വാങ്ങി ബാഹുലെയനെ ഏല്‍പ്പിച്ചു പണവും. മുകളിലത്തെ റൂമില്‍ സര്‍ജരിക്കുവേണ്ടി അയാളെ നേഴ്സ് സജ്ജനാക്കുബോള്‍   അടുത്ത റൂമില്‍ നിന്നും ഉയരുന്ന മയമില്ലാത്ത ശബ്ദവും ഒരു സ്ത്രീയുടെ കരച്ചിലും അയാളെ ആലോരസപെടുത്തി.നേഴ്സസിനെ തട്ടി മാറ്റി അയാള്‍ പുറത്തേക്കു കുതിച്ചു .കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നില്‍ സുജയും ഭര്‍ത്താവും ..പെട്ടെന്ന് അയാള്‍ താഴേക്ക് ഓടി പിന്നാലെ നേഴ്സ് അയാളുടെ പേരും വിളിച്ചു കൊണ്ട് .....


ക്യുവില്‍ നിന്നിരുന്ന ബാഹുലെയന്റെ കയ്യില്‍ നിന്നും പണം പിടിച്ചുവാങ്ങി അയാള്‍ മുകളിലേക്ക് കുതിച്ചു.സുജയുടെ കയ്യില്‍ പണംകൊടുക്കുംവരെ അയാള്‍ഓടുകയായിരുന്നു .എന്തോ വലിയ ഒരു കാര്യം ചെയ്തതുപോലെ അയാള്‍ തിരിഞ്ഞു നടന്നു .ഒന്നും മനസ്സിലാകാതെ നേഴ്സ് ബാഹുലെയനെ നോക്കി.അയാള്‍ക്കും പൂര്‍ണമായി ഒന്നും മനസ്സിലായിലെങ്കിലും അയാളെ പിന്തുടര്‍ന്നു

"എടാ ഈ ഒരു ദിവസത്തിനു വേണ്ടി നീ കഷ്ട്ടപെട്ടു പണം കരുതി വെച്ചിട്ട് ....നിനക്ക് നിന്റെ ആ വൃത്തികെട്ട മുഴ കളയണ്ടെ ... ,നിനക്ക് ഇഷ്ട്ടപെടാത്ത വട്ടപേര് മാറ്റണ്ടേ ?നിന്റെ വിരൂപത മാറി കല്യാണം ഒക്കെ കഴിച്ചു നല്ല ഒരു ഭാവി ജീവിതം വേണ്ടെടാ ..."

"എനിക്ക്  ഇന്ന് ഓപറേഷന്‍ നടന്നാല്‍ എന്നെ മാത്രമേ രക്ഷിക്കുവാന്‍ പറ്റൂ ..ഞാന്‍ ഇപ്പോള്‍ രക്ഷിച്ചു ഭാവി ഉണ്ടാക്കികൊടുത്തത്  മൂന്നു ജന്മങ്ങല്‍ക്കാണ് .എനിക്ക് ആ പേര് മാറ്റണ്ടാ ..ഈ മൂക്കിലെ മുഴ പോയാൽ പിന്നെ ഈ ജോക്കർ ഇല്ലെടാ ...അത് ജനിച്ചപ്പോൾ എന്റെ ഒന്നിച്ചു കൂടിയതാ ..ഞാൻ വളരുന്നതിനനുസരിച്ച് അവൻ വളർനില്ല എങ്കിലും അവൻ എന്നോടൊപ്പം തന്നെ ഉണ്ട് . എന്റെ ശരീരത്തിന്റെ ഒരു ഭാഗമായി... അവൻ അവിടെ കിടക്കട്ടെ ..അവനെ പറിച്ചെറിയാൻ നേരമായിട്ടില്ല ..ജോക്കർ ജോക്കർ ആയിത്തന്നെ തുടരണം ...കുറെ കാലം കൂടി ..

അവർ ആശുപത്രി പടവുകൾ ഇറങ്ങുമ്പോൾ പിന്നിൽ കൈകൂപ്പികൊണ്ട് സുജയും ഭർത്താ വുമുണ്ടായിരുന്നു .ഒന്നും മനസ്സിലാവാതെ മറ്റുചിലരും ......

കഥ :പ്രമോദ് കുമാർ .കെ.പി 
ചിത്രങ്ങള്‍  : കേരള വാട്ടര്‍ കളര്‍ സോസെറ്റി 



Thursday, April 10, 2014

സോറി ഫോർ ദി "ആത്മഹത്യ "

ഈ ഒരു മാസം കൊണ്ട് എത്ര കളവുകൾ കേട്ടിരിക്കുന്നു ..എത്ര കള്ളന്മാരെ കണ്ടിരിക്കുന്നു ..ഇനി വരും ഒരു ദിവസം കൂടുതൽ കള്ളം പറഞ്ഞു  ജനങ്ങളെ വിശ്വസിപ്പിച്ചു ജയിച്ചു കയറിയവൻ ,കയ്യും കൂപ്പികൊണ്ട് നന്ദി പറയുവാൻ .. ..പിന്നെ അയാളെ മഷിയിട്ട് നോക്കിയാൽ  കാണില്ല  അടുത്ത തിരഞ്ഞെടുപ്പ് വരെ ...അഥവാ കണ്ടാൽ അത് ജനങ്ങളുടെ ഭാഗ്യം ..തിരഞ്ഞെടുപ്പ്  സമയത്ത്  പാലം പണിതു റോഡ്‌  താര്‍ ചെയ്തു പുതിയ റോഡ്‌ പണിതു  എന്നൊക്കെ പറഞ്ഞു വരും ..അവന്റെയൊക്കെ  പറച്ചില്‍ കേട്ടാല്‍ തോന്നും അവന്റെ ഒക്കെ  വീട്ടില്‍ നിന്നാണ്  പണം എടുത്തു  പണി  നടത്തിയതെന്ന് .ഒക്കെ നമ്മുടെ നികുതിപണം  തന്നെ..കുറെ പുട്ടടിക്കും  കുറെ ചിലവാക്കും..ഇവനൊക്കെ നമ്മുടെ ഒരു  ഇടനിലകാരൻ ...ഗവർമെന്റും ജനങ്ങളും തമ്മിൽ കൂട്ടി യോജിക്കാനുള്ള  ഒരു ഇടനിലകാരൻ ..

തിരഞ്ഞെടുപ്പ്  റിസൾട്ട് വരുവാൻ ഇനിയും ഒരു മാസത്തിൽ കൂടുതലുണ്ട് ..അതുവരെ കാത്തിരിക്കുവാൻ എന്നെ കൊണ്ട് പറ്റില്ല .ജീവിച്ചിരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും സമ്മതിക്കില്ല പലരും .അപമാനിതനായി തലതാഴ്ത്തി  സമൂഹത്തിനുമുന്നിൽ ജീവിക്കുന്നതിലും ഭേദം മരണം തന്നെയാണ് ..അതുറപ്പിച്ചതാണ് ..എന്തായാലും ജീവിതത്തിലെ അവസാനത്തെ വോട്ടും ചെയ്തു .വോട്ട് കൊടുത്ത  ആൾ ജയിച്ചാലും തോറ്റാലും ഞാനറിയാൻ പോകുനില്ല.എങ്ങിനെ അറിയാൻ ?

ഹിന്ദുക്കളെ തീയിട്ടു കൊല്ലണം
മുസ്ലിമുകളെ  മുക്കി കൊല്ലണം
ക്രിസ്ത്യാനികളെ തലവെട്ടി കൊല്ലണം
ബാക്കിയുള്ള മതക്കാരെയൊക്കെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചും കൊല്ലണം
ജാതിയും മതവും ഇല്ലാത്ത മനുഷ്യർ മാത്രം ഭൂമുഖത്തു ബാക്കിയാവണം ...

ജോലിയുടെ പേരിൽ  ന്യുനപക്ഷവും  പ്രേമിച്ചതിന്റെ പേരിൽ  ജാതിയുംമതവും വഴിമുടക്കിയപ്പോൾ മനസ്സിൽ തോന്നിയതാണ്.അത് കൊണ്ട് തന്നെ ജോലിയും കല്യാണവും വന്നത് വളരെ  വൈകിയാണ്.നല്ല കാലത്ത് ജീവിതം ആസ്വദിക്കുവാൻ  കഴിഞ്ഞതുമില്ല .
.
സർകാരിൽ നിന്നും കിട്ടുന്നത് കൊണ്ട്  ഓണം പോലെ കഴിഞ്ഞിരുന്നതാണ് .പക്ഷെ നഗരത്തിലേക്കുള്ള സ്ഥലംമാറ്റം കുടുംബത്തെ ആകെ മാറ്റി മറിച്ചു .ജീവിതം മാറിമറിഞ്ഞു .നഗരത്തിനൊത്ത പരിഷ്കാരികൾ ആകുവാൻ ഭാര്യയും മക്കളും മത്സരിച്ചു.അതിലേക്കു എന്നെയും വലിച്ചിഴച്ചു കൊണ്ടുപോയി..ആ വഴിയിലേക്ക് പോകാതിരിക്കുവാനും കഴിഞ്ഞില്ല.പക്ഷെ കുറെ ദൂരംതാണ്ടിയപ്പോഴാണ്  അപകടം മനസ്സിലാക്കിയത് .

വാടകവീട് എന്നത്  സ്ത്രീ സമാജത്തിൽ ചർച്ചകൾ ആയപ്പോൾ ഭാര്യക്ക്  അവിടെ ചെറുതായത്  പോലെ ..മറ്റു മഹിളകളുടെ വാക്കുകളെററ്  ഭാര്യക്ക് നൊന്തു ..സ്വന്തമായി ഈ നഗരത്തിൽ വീടുണ്ടാകുന്നതാണ്  അവിടുത്തെ സ്റ്റാറ്റസ് സിംബൽ എന്നതും വലിയ വിഷയമായി .അങ്ങിനെയാണ് കഷ്ട്ടപെട്ടാനെങ്കിലും നഗരത്തിലെ പോഷ് ഏരിയയിൽ തന്നെ ഫ്ലാറ്റ് തരപ്പെടുത്തിയത്.തുടക്കത്തിൽ കൊടുക്കുവാൻ വേണ്ട ഭാരിച്ച തുക അവളുടെ അച്ഛൻ വാഗ്ദാനം ചെയ്തതിനാൽ പെട്ടെന്ന് ഇറങ്ങി പുറപ്പെട്ടതാണ്.പക്ഷെ ഫ്ലാറ്റ് നിറക്കുവാൻ വേണ്ട സാധനങ്ങൾ വാങ്ങുവാൻ ഞാൻ ഒത്തിരി പണിപ്പെട്ടു.മാസാമാസം അടവിന് വലിയ ഒരു സംഖ്യ വേണ്ടി വന്നു എങ്കിലും അതെന്നെ ആദ്യം വിഷമിപ്പിച്ചില്ല . കാരണം ഭാര്യ വളരെ സന്തോഷവതിയായിരുന്നു .അവൾക്കു അവരുടെ സമാജത്തിൽ തലയെടുപ്പുണ്ടായി .അത് കൊണ്ട്  മറ്റു ചിന്തകൾക്ക് എന്നിൽ സ്ഥാനമുണ്ടായില്ല.


ഈ ഫ്ലാറ്റിൽ നമുക്ക് മാത്രമാണ് സ്വന്തമായി വാഹനമില്ലാത്തത്  എന്ന കുട്ടികളുടെ കൂട്ടുകാരുടെ കണ്ടുപിടിത്തം വാഹനം വാങ്ങുന്നതിലെക്കുംനയിച്ചു .അതും സാധാരണ വണ്ടികൾ ഒന്നും വേണ്ടായിരുന്നു  ... പുതുതായി ഇറങ്ങിയ എസ്  .യു .വി  തന്നെ വേണമായിരുന്നു അവര്ക്ക്  കൂട്ടുകാർക്കിടയിൽ ഗമ കാട്ടുവാൻ..ധാരാളിത്തത്തിലേക്ക് കൂപ്പു കുത്തിയ ഞാനും അതിനെഎതിർത്തില്ല.വരവിലധികം ചിലവുണ്ടാകുകയായിരുന്നു.

മാസാമാസം ഇതിൻറെയൊക്കെ  ഇ .എം .ഐ  എങ്ങിനെ ആണ് അടച്ചു തീര്ക്കുന്നത്  എന്ന് അവർ ആരും അന്വേഷിച്ചില്ല.കടം വാങ്ങിയ  പണം കൊടുത്ത് തീര്ക്കുന്നതിനെ കുറിച്ചും ..പക്ഷെ ഒരാൾ മാത്രം അത് മരന്നതെയില്ല..പലിശകാരാൻ  മാർവാഡി  അത് മാസാമാസം  ഓർമിപ്പിച്ചു പലിശ കൃത്യമായി വാങ്ങികൊണ്ടുപോയിരുന്നു.കൊടുത്ത മുതൽ തിരികെ വരുവാൻ കുറച്ചു വിഷമമാണ് എന്ന് മനസ്സിലാക്കിയ മാർവാഡി മുതലിന്റെ ഒരുഭാഗത്തിനു  ഒരു മാസം അവധി തന്നപ്പോൾ വലിയൊരു ചുഴിയിൽ പെട്ടുപോയി.അങ്ങിനെയാണ് സർക്കാർ മുതലിൽ കൈ വെച്ചത്....പക്ഷെ അത് പിടിക്കപെട്ടു .അതും ഒന്നര വർഷം കഴിഞ്ഞ്   ...അന്വേഷണം ഒക്കെ പൂർത്തിയായ സ്ഥിതിക്ക് അടുത്ത ആഴ്ച മിക്കവാറും സസ്പെൻഷൻ  ഉണ്ടാകും...ചിലപ്പോൽ  ....വേണ്ട ഓർക്കേണ്ട ..

സർക്കാർ ജോലി കൊണ്ട് മാത്രം ഇവിടെ ജീവിതം നടക്കില്ല എന്ന കൂട്ടുകാരുടെ ഉപദേശം കിട്ടിയപ്പോൾ അവരുടെ ഒപ്പം ബിസിനസ്സിനു ഇറങ്ങി.നാട്ടിൽ  നല്ല രീതിയിൽ കൃഷി നടന്നിരുന്ന സ്വത്തുക്കൾ അതിനു വേണ്ടി വിറ്റു .പലരുടെയും എതിർപ്പുകൾ  ചെവിയിൽ കയറിയതുമില്ല .വേറൊരു  വരുമാനം നിയമ വിരുദ്ധമായതിനാൽ ഞാൻ സൈലന്റ് പാർട്ണർ ആയിരുന്നു .പക്ഷെ അവസാനം അവർ എന്നെ സൈലെന്റ് ആക്കി കളഞ്ഞു .വലിയൊരു സംഖ്യ അങ്ങിനെയും പോയികിട്ടി...നാട്ടിലെ സ്വത്തും .

മാർവാഡി വലിയൊരു  സംഖ്യ വാങ്ങി കൊണ്ട് പോയപ്പോൾ   മാസങ്ങളായി ഇ .എം .ഐ മുടങ്ങി.അതോടെ കാറും വീടും ബാങ്ക് നോട്ടമിട്ടു.അതും ഉടനെ അവർ കൊണ്ടുപോകും.അതുവരെ ഒന്നും കാത്തിരിക്കുവാൻ വയ്യ ...മറ്റുള്ളവരുടെ മുന്നിൽ തൊലിയുരിഞ്ഞു നില്ക്കാൻ വയ്യ ....

ഓ ..അതൊരിക്കൽ ഉണ്ടായിട്ടുണ്ട് അതോടെ ആണല്ലോ ഭാര്യയും മക്കളും വീട് വിട്ടു പോയത് .ആരും വീട്ടിലില്ലാത്ത സമയത്താണ് അപ്പുറത്തെ ഫ്ലാറ്റിലെ ഹിന്ദികാരി ഭാര്യയെ അന്വേഷിച്ചു എന്റെ  ഫ്ലാറ്റിലേക്ക് വന്നത് ..ഭാര്യ ഇല്ലെന്നു പറഞ്ഞിട്ടും അവർ അകത്തേക്ക് കയറി.ഭാര്യയെ പോലെ ഹിന്ദി അത്ര അറിയാത്തതുകൊണ്ട് അവരുടെ വരവിന്റെ ലക്‌ഷ്യം പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല..അവരുടെ ഉദ്യേശ്യം പിടികിട്ടിയപ്പോൾ  സഹകരിക്കാതിരിക്കുവാനും കഴിഞ്ഞില്ല.ഞാൻ അത്രക്ക് "പോങ്ങൻ " ആണെന്ന്  അവർ വിചാരിച്ചാലോ .. അത് കണ്ടു കൊണ്ടായിരുന്നു ഭാര്യയുടെ വരവ് ...അതോടെ അതിനൊരു തീരുമാനമായി.മക്കളെയും വിളിച്ചുകൊണ്ടു അവൾ ഇറങ്ങി പോയി.

ഇത്രയുമാണ്  മരണത്തിനു മുൻപ് എനിക്ക് പറയുവാനുള്ളത് .ആത്മഹത്യ ചെയ്യുമ്പോൾ പലരും ചെയ്യുന്നതുപോലെ സകലരെയും കുറ്റം പറഞ്ഞു സ്വയം ന്യായീകരിക്കുക .അത്രയെ ഞാനും ചെയ്യുന്നുള്ളൂ ..എന്റെ  മരണം നിഗൂഡമാകരുതെന്നു എനിക്ക് തോന്നി .അത് കൊണ്ടാണ് ഇത്രയും പറഞ്ഞത് ...സോറി ഫോർ  ദി  ആത്മഹത്യ.

കഥ :പ്രമോദ് കുമാർ .കെ.പി
ചിത്രങ്ങൾ : ആർട്ട്  ഇൻ ദി വേൾഡ് (ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ )

Saturday, April 5, 2014

പറയാതെ വയ്യ

ഇപ്പോള്‍  ഫെമിനിസം (അത് തന്നെയാണോ  അതിന്  പേര് ?) തമ്മില്‍ അടി തുടങ്ങിയിരിക്കുകയാണ്  ഫേസ് ബുക്കില്‍.. പ്രതീക്ഷിച്ചതാണ് അത് എന്നെങ്കിലും ...പക്ഷെ ഇത്ര തറ നിലവാരത്തിലേക്ക്  പോകുമെന്ന്  പ്രതീക്ഷിച്ചില്ല.

ഈ ഫെമിനിസം കണ്ടാല്‍ എങ്ങിനിരിക്കും ?അഹങ്കാരിയാണോ ...കയ്യും കാലും തലയുമുണ്ടോ ...അത് നമ്മളെ കടിക്കുമോ ?..ആ ...ആര്‍ക്കറിയാം .. .അതൊരു ഭീകരജീവി തന്നെയാണ് ..അത് സത്യം ..കുറച്ചു ദിവസമായി ഫേസ് ബുക്കില്‍ കാണുന്നതും വായിക്കുന്നതും ഒക്കെ വെച്ച് നോക്കുമ്പോള്‍ ...

എതെങ്കിലും ഒരു ഫീ മെയില്‍  "ഞാന്‍ ഇന്ന്   തൂറി  "എന്ന് പോസ്റ്റ്‌ ചെയ്‌താൽ ആ വിസർജനം ചുമക്കാൻ ആളുകൾ ഓടി കൂടും ..കമന്റ്  ലൈക്‌  എന്നിവ അഞ്ഞൂറ് കവിയും..(അസൂയയുണ്ട് ....സമ്മതിക്കുന്നു.).മുൻപ് കുറച്ചു പേര് മാത്രം ഉണ്ടായിരുന്ന ഫീമയിലുകൾ  ഈ പ്രവണത നന്നായി രുചിച്ചു പോന്നു.മെയിൽ പോസ്റ്റുകൾക്ക്‌ അത് എത്ര നല്ലതായാലും  അറിവു പകരുന്നത് ആയാലും വലിയ പ്രചാരമോന്നും   കിട്ടിയതുമില്ല .ഇന്നും കിട്ടുന്നുമില്ല വെറുതെ വലിയ പ്രതീക്ഷയോടെ പലരും എഴുതി കൂട്ടിയത്  അടിയിലോട്ട്  മുങ്ങിപോയി....മലയ്ഷ്യന്‍ വിമാനം പോലെ കണ്ടുപിടിക്കുവാന്‍ പറ്റാത്തത്ര ആഴത്തില്‍ ..

ചില "മുഖമില്ലാത്ത" എഴുതുവാൻ അറിയുന്ന "ഫീമെയിലുകൾ" എരിവും പുളിയും കൂടുതൽ പകർന്നു പുരുഷുകളെ രസം പിടിച്ചപ്പോൾ അവരുടെ ഐഡാന്റിറ്റിയിൽ  പലർക്കും സംശയം വന്നു ...പിന്നെ പുരുഷുകൾ   അവരെ  കുറിച്ച്  അന്വേഷണമായി ..സി .ബി ഐ  ഡയറി കുറിപ്പ്  മൂന്നു നാല് ഭാഗം കണ്ട മല്ലൂസിനു ഇതിനു പിന്നിൽ  ഫയിക് ഐ ഡി ആണെന്ന് കണ്ടെത്തുവാൻ  വലിയ കാലമൊന്നും വേണ്ടി വന്നില്ല...അതോടെ ഫേസ് ബുക്കിൽ  വിലസിയ മുഖമില്ലാത്ത മങ്കമാർ പലരും തിരസ്കരിക്കപെട്ടു.മുഖമുള്ള മങ്കമാർക്ക് വലിയ ഡിമാണ്ടും വന്നു...നല്ലതും ശരിയായതുമായ പോസ്റ്റുകൾ അവരിലൂടെ വന്നപ്പോൾ അവര്ക്ക് നല്ല സൌഹൃദ കൂട്ടം ഉണ്ടായി.കൂടുതലും ആണുങ്ങൾ തന്നെ ...അത് നമ്മുടെ ആണുങ്ങളുടെ ഒരു ബാലഹീനതയായി  പോയില്ലേ ...ആളുകള്  കൂടിയപ്പോൾ  അവർക്കിടയിൽ വിഷയ ദാരിദ്രം ഉടലെടുത്തു .അതോടെ അവർ ചളിയിലെക്കിറങ്ങി .ആ  ചളികൾ കഴുകി കളയാൻ വലിയൊരു കൂട്ടം പിന്നിലുണ്ടെന്ന് അവർ മനസ്സിലാക്കി.ചളി പോസ്റ്റുകളുടെ എണ്ണം കൂടി കൂടി വന്നു.കഴുകുന്നവരും ...

അതോടെ  മങ്കമാർ  ഉഷാറായി .അവരുടെ പോസ്റ്റുകൾ തമ്മിൽ ഒരു മത്സരം ഉടലെടുത്തു.പലര്ക്കും ലൈക്ക് ,കമണ്ട് അടിച്ചു പുളകം കൊണ്ട് മെയിൽ മുഖങ്ങളും..അതോടെ  എഴുതുന്ന മുഖമുള്ള മങ്കമാർ കൂടി കൂടി  വന്നു  വിഷയങ്ങളും...ശ്രധിക്കപെടാതെ വിസ്മ്രിതിയിലേക്ക്  പോയ മുഖമില്ലാത്ത മങ്കകൾ  ഒന്ന് രണ്ടു ദിവസം സ്വന്തം മുഖത്തോടെ പ്രത്യക്ഷപെട്ടു മുഖം വെക്കാത്ത കാരണം ദയനീയതയോടെ വെളിപ്പെടുത്തി  ,പിന്നെയും മുഖമില്ലാതെ പോയപ്പോൾ അവരെ ആണുങ്ങൾ കൈവിടാതെ മുറുകെ തന്നെ പിടിച്ചു.

പത്തു തലകൾ ഒന്നിച്ചു ചേർന്നാലും നാല് മുലകൾ ഒന്നിക്കില്ല എന്നത് സത്യമായി ഭവിച്ചു.മങ്കമാരുടെ പോസ്റ്റുകൾ തമ്മിൽ കിടമത്സരം തുടങ്ങി .ദന്തഗോപുരത്തിൽ വസിച്ചു ബാത്ത് ടബ്ബിൽ കുളിക്കുന്നവരൊക്കെ അതിനെ കുറിച്ചായി പോസ്റ്റ്‌ ..അത് നമ്മുടെ നാട്ടിൽ നടക്കില്ല എന്ന് പറഞ്ഞപ്പോൾ  ഫേസ് ബുക്കിൽ  വരുന്നവരൊക്കെ  പണകാർ  ആണെന്നും അങ്ങിനെ കുളിച്ചാൽ മതിയെന്നുമായി .പാവപെട്ടവർ ഒരിക്കലും ഈ പോസ്റ്റ്‌ ഫേസ് ബുക്ക്‌ കാണില്ല എന്നുംഅതിനെ എതിര്ക്കുവാൻ  മങ്കമാർ തന്നെ ഇറങ്ങി .ഇതിനെതിരായി പോസ്റ്റുകൾ വന്നു .മറ്റേ പോസ്റ്റിനെ ചീന്തിയെറിഞ്ഞു . ..വെള്ളമില്ലാതെ കഷ്ട്ടപെടുന്ന സാധാരണ ജനത്തിന്റെ അവസ്ഥ ഒരിക്കലും അവര്ക്ക്  മനസ്സിലാകില്ലെന്ന്  വരുത്തി തീർത്തു .പാവപെട്ടവന്റെ ദുരിതവും യാതനയുമാണ്‌ ഇവിടെ കൂടുതൽ ചിലവാകുക എന്ന് മനസ്സിലാക്കിയ മങ്കമാർ വിജയിച്ചു.

പ്രണയം എന്നാൽ എല്ലാവരും വീഴുന്ന വികാരമാണെന്ന്  അറിയുന്ന അവർ പ്രണയ പോസ്റ്റുകൾ ഓരോന്നായി ഇറക്കി തുടങ്ങി ...സ്വതം പോസ്റ്റിനു  വേണ്ടി പരസ്പരം കടിപിടി കൂടി ..വിവാഹത്തിന് ശേഷവും പ്രണയത്തെ കുറിച്ച് എഴുതുന്നവരൊക്കെ  സ്വന്തം കിടക്കയിൽ ഭർത്താവിനെ കൊണ്ട് സുഖം കിട്ടാത്തവരാനെന്നു പോലും  പറഞ്ഞു കളഞ്ഞു ചില ആധുനിക  മങ്കമാർ .തമ്മിൽ തമ്മിൽ  പോസ്റ്റുകൾ  കൊണ്ട് പൊരിഞ്ഞ അടി തുടങ്ങി.ചോര കുടിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കുറെ ശിഖണ്ടികളും ...അങ്ങിനെ അത് ഫേസ് ബുക്കിൽ പരസ്യമായ വിഴുപലക്കിലെക്കും ആരോഗ്യപരമായി നല്ലത്  അല്ലാത്ത ചില പ്രശ്നം ഉണ്ടാക്കുവാൻ തുടങ്ങി.അഭിപ്രായം പറഞ്ഞവരുടെ ഒന്ന് മറിയാത്ത കുട്ടികളിലേക്കും കുടുംബത്തിലേക്കും ഒക്കെ വാക് ശരങ്ങൾ പോയി തുടങ്ങി ..അത് തുടർന്ന് കൊണ്ടിരിക്കുന്നു മൂന്നു നാല് ദിവസമായി ...


ചിലപ്പോൾ ഇവർ ഒറ്റയ്ക്കും കാര്യസാധ്യത്തിനു വേണ്ടി കൂട്ടായും ഇപ്പോൾ  ചേരികളായി
 തിരിഞ്ഞു പൊരുതി. കളിക്കുന്നു.പാവം തകര്ക്കപെടുന്നത് ഇവരൊക്കെ കാത്തു സൂക്ഷിച്ച സംസ്കാരമാനെന്നു മനസ്സിലാക്കുനില്ല ..

നല്ല കുറെ പേരുണ്ട്  ..അവർ കഥയും കവിതയും ഒക്കെയാണ്  എഴുതി പോസ്റ്റ്‌ ചെയ്യുന്നത്.അവർ ഈ മാതിരി ചന്തക്കാരി പെണ്ണുങ്ങളുടെ പണി ചെയ്യുനില്ല.അവര്ക്ക് അറിയാം അവരുടെ പോസ്റ്റുകൾ എത്രമാത്രം മറ്റുള്ളവർ ആസ്വതിക്കപെടുന്നുണ്ട് എന്നത് ..അവര്ക്ക് അതാണ്‌ സന്തോഷം നല്കുന്നതും .ഈ അടിപട  കൂട്ടത്തിൽ തന്നെ പലരും നല്ല എഴുത്തുകാരാണ് നല്ല ഭാവനയുല്ലാവരും ...എന്നാൽ അവരുടെ കഴിവ് നല്ല രീതിയിൽ ഉപയോഗപെടുത്താൻ മിനക്കെടാതെ കുടുംബത്തെ മുഴുവൻ പറയിപ്പിച്ചു മുന്നോട്ടു പോകുവാനുള്ള താല്പര്യം കാണുമ്പോൾ അവരെ പുച്ചത്തോടെ  വീക്ഷിക്കുന്നതാണ് നല്ലത് ....നന്നാകുമെങ്കിൽ  മനസ്സുണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കി നേർവഴിക്കുപോകണം ...പ്രാർഥിക്കാം ....നേരായ വഴി കാണിച്ചു കൊടുക്കുവാൻ....

വാൽകഷ്ണം : ഞാൻ പറയുവാനുള്ളത് പറഞ്ഞു .ഇത് വായിച്ചു ആര്കെങ്കിലും കുരു പോട്ടുന്നുവെങ്കിൽ ചൊറിച്ചൽ ഉണ്ടാകുന്നുവെങ്കിൽ സ്വയം ഇരുന്നു മാന്തുക .എനിക്കിട്ടു മാന്തരുത് ..ആ സമയം ചിന്തിക്കുക ഇങ്ങിനെ മാന്തി പൊട്ടിക്കണമോയെന്നും .... ഈ പോസ്റ്റ്‌ കൊണ്ട് എല്ലാവരും ഒറ്റകെട്ടായി എനിക്കെതിരെ തിരിഞ്ഞാൽ സന്തോഷം ....അങ്ങിനെ എങ്കിലും ഒന്നാകുമെങ്കിൽ ...

-പ്രമോദ് കുമാർ .കെ.പി 
ചിത്രങ്ങള്‍  :ആർട്ട്  ഇൻ ദി വേൾഡ് (ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ )

Wednesday, April 2, 2014

കലാലയ നൊമ്പരങ്ങള്‍

ഒരിക്കലും മറക്കുവാന്‍ പറ്റാത്ത കലാലയ കാലം .സ്കൂള്‍ പഠിപ്പും മറ്റും കഴിഞ്ഞു അന്യ നാട്ടിലെ കലാലയ ജീവിതം..മിക്സഡ്‌ സ്കൂളില്‍ പഠിക്കാത്തത് കൊണ്ട് ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികളുടെ ചിരി തന്നെ അസഹ്യമായ സമയം..ഒരു നാണം കുണുങ്ങി പയ്യനായി കാമ്പസിൽ ഒതുങ്ങി നടന്നു.പഠിത്തത്തില്‍ മാത്രം ശ്രദ്ധ...പെണ്‍കുട്ടികളെ കണ്ടാൽ ഒഴിഞ്ഞു മാറുവാനും ..പക്ഷെ ഒരു വര്‍ഷംകൊണ്ട് മനസ്സിലായി ഇത് നമുക്ക് പറ്റിയ പണിയല്ല അതോടെ ഉള്ള ധൈര്യം വെച്ച്  അവരോടു സംസാരം തുടങ്ങി. .കൂട്ടുകാരും സഹായിച്ചു ..അവിടുന്ന് ഇറങ്ങുമ്പോൾ നല്ല ഒരു പഞ്ചാരകുട്ടനായിരുന്നു.

.പിന്നെ നമ്മുടെ കണ്ണൂര്‍ ഐ റ്റി ഐ  കാമ്പസിൽ .വനിതാ ഐ ടി ഐ  കൂടിയുള്ള അവിടെ എനിക്ക് ചാകര ആയിരുന്നു..അത് കൊണ്ട് കാമ്പസിൽ കാണുന്ന പിള്ളേരെ ഒക്കെ പഞ്ചാര അടിച്ചു .കൂട്ടിനു പ്രദീപനും യൂസഫും ബോണിയും മധുവും   ഒക്കെ .എസ് .എഫ് ഐ യുടെ കുത്തകയായിരുന്നു അവിടം.അന്നേരം എനിക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല.നമ്മുടെ ക്ലാസ്സിൽ ഉള്ള കൂട്ടുകാർ ഒക്കെ ആ കൊടിക്ക് കീഴിലും.യൂസഫ്‌ ആണെങ്കിൽ അവിടുത്തെ  എസ് .എഫ് ഐ യുടെ നേതാവും കൂടാതെ എന്നെ പോലെ പഞ്ചാര പ്രിയനും..നമ്മൾ തമ്മിൽ എന്തോ ഒരു ആത്മബന്ധം ഉടലെടുത്തു. അങ്ങിനെ ഞാനും യൂസഫും ചക്കയും ഈച്ചയും പോലെ കഴിയുന്ന കാലം.അവൻ ചെയർമാൻ  ആയി മത്സരിക്കുന്നു.അവനു വേണ്ടി രാഷ്ട്രീയം നോക്കാതെ നമ്മുടെ ട്രേഡ്  മുഴുവൻ പ്രവർത്തിച്ചു ..അത് കൊണ്ട് ആ കാമ്പസിലെ പല വമ്പന്മാരെയും വബത്തികളെയും  പരിചയപെട്ടു,അവരെയൊക്കെ കൂട്ടുകാരാക്കി.അവരുടെ കീഴിൽ പിച്ചവെച്ച ഞാനും  കാമ്പസിൽ പരിചിത മുഖമായി.പക്ഷെ നമ്മൾ ചിലർ പ്രവർത്തനത്തെകാൾ  പെണ് പിള്ളേരുമായി  സംസാരിക്കുവാനാണ്  കൂടുതൽ സമയം കണ്ടെത്തിയത്.പഞ്ചാര കിട്ടാത്ത അവസരങ്ങള്‍ നല്ലപോലെ പ്രവര്‍ത്തിച്ചു.അതൊക്കെ കൊണ്ടാവാം വമ്പിച്ച ഭൂരിപക്ഷത്തിൽ അവൻ വിജയിച്ചു.യൂസഫ്‌  എന്ന നേതാവിലൂടെ ഞാനും കൂടി കാമ്പസിൽ അറിയപെട്ടു .നിഴലായി അവനോടൊപ്പം ഞാനും ...ചെയർമാന്റെ അടുത്ത കൂട്ടുകാരൻ എന്നത് കൊണ്ട്  എല്ലാവരില്‍ നിന്നും നല്ല പരിഗണനയും കിട്ടി.


തിരഞ്ഞെടുപ്പിന്  ശേഷം   കൊടിയുടെ നിറം നോക്കാതെയുള്ള സൌഹൃദങ്ങൾ .നമ്മൾ കുറച്ചു കൂട്ടുകാരികളും കൂട്ടുകാരും "ബൈപ്രംസ് " എന്ന പേരിൽ അറിയപെട്ടു.എല്ലാവരുടെയും ആദ്യാക്ഷരങ്ങൾ ചേർന്ന് ഒരു കൂട്ടുകാരി ഉണ്ടാക്കിയ പേര്.സിനിമ കണ്ടുംകൂൾബാറിൽ പോയും ടൂറുകൾ പോയും ഉത്സവം പങ്കുകൊണ്ടും പഞ്ചാരയടിച്ചും പരസ്പരം വീടുകൾ  സന്ദർശിച്ചും ഇണങ്ങിയും പിണങ്ങിയും നമ്മൾ കലാലയ ജീവിതം മനോഹരമാക്കി.അതിനിടയിൽ ചില പ്രേമങ്ങൾ ഒക്കെ ഉടലെടുത്തു.അതൊക്കെ  കാമ്പസിലെ മറ്റുള്ളവർ അറിയാതെ കൊണ്ടുപോയി.പക്ഷെ "ബൈ പ്രംസ് " അറിയാതെ ഒന്നും നടന്നില്ല.ഒഴിവു ദിനങ്ങള്‍ വേണ്ട എന്നുപോലും തോന്നിപോയ കാലം.


അങ്ങിനെ ഒരു ദിവസം തലശ്ശേരി അമ്പലത്തിലെ ഉത്സവം.എല്ലാവരും പോകുവാൻ പ്ലാൻ ചെയ്ത ദിവസം രാവിലെ ബോണി വന്നു പറഞ്ഞു

" ഇന്നലെ വൈകുന്നേരം ബസ്സിലെ കിളി  കയറാൻ വിട്ടില്ല എന്ന് മാത്രമല്ല തള്ളി താഴെയും ഇട്ടു"

.നമ്മുടെ വിദ്യാര്‍ഥികളുടെ രക്തം ചൂടുപിടിച്ചു.ബസുകാര്‍ എന്നും കുട്ടികള്‍ക്കൊരു  വീക്നെസ്  ആയിരുന്നു.അവരുമായി കൊര്‍ക്കുവാനുള്ള ഒരു സന്ദര്‍ഭവും പാഴാക്കാറില്ല.നമ്മൾ ഒന്നടക്കം ആ ബസ്‌ വരുന്നതും കാത്തു റോഡിലേക്കിറങ്ങി .ബസ്സിനെ കണ്ട നമ്മൾ കുറേപേര്‍  റോഡിൽ കയറി നിന്നു .സ്പീഡിൽ വന്ന ബസ്‌ റോഡിൽ കുട്ടികളെ കണ്ടാൽ നിൽക്കുമെന്ന നമ്മുടെ ധാരണ തിരുത്തി അത് മുന്നോട്ട്‌ കുതിച്ചു .പലരും ചെറിയ വ്യതാസത്തില്‍ തെന്നി മാറി പക്ഷെ യൂസഫിന് മാറാൻ പറ്റിയില്ല ..അപ്പോഴേക്കും അവനെ ബസ്‌ ഇടിച്ചു തെറിപ്പിച്ചിരുന്നു . ചോരയിൽ കുളിച്ച അവൻ റോഡിൽ കിടന്നു പിടഞ്ഞു.ഐ ടി ഐ യിലെ തന്നെ വണ്ടിയിൽ കണ്ണൂര് കൊയിലി ഹൊസ്പിറ്റലിൽ എത്തിച്ചു എങ്കിലും സീരിയസ്  ആയതിനാൽ മെഡിക്കൽ കോളേജിൽ കൊണ്ട് പോകുവാൻ പറഞ്ഞു.അന്ന് കുട്ടികള്‍ അതുവഴി വന്ന ബസ്സുകളൊക്കെ തടഞ്ഞു...ചിലതിനെ തകര്‍ത്തു .നേതാക്കള്‍ ഇടപെട്ടാണ് അവരെയൊക്കെ സമാധാനിപ്പിച്ചത് .

  അബോധാവസ്ഥയിലുള്ള അവനെ കണ്ടു കൊണ്ടാണ് അന്ന് കോഴികോട് മെഡിക്കൽ കോളേജ് വിട്ടത്.മനസ്സ് മുഴുവൻ പ്രാർത്ഥനയുമായിരുന്നു.അവൻ തിരിച്ചുവന്നാൽ മുത്തപ്പസന്നിധിയിൽ എത്തിക്കാമെന്നും നേർച്ച നടത്തി.അത്  ഒരാളോട് മാത്രം പറഞ്ഞു യൂസഫിനെ ഇഷ്ടപെട്ട പെണ്‍ കുട്ടിയോട് മാത്രം..അവളുടെ ദയനീയ മുഖം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു .

"അവനു ഒന്നുമില്ല മുത്തപ്പന്‍ സഹായിച്ചു അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചു വരും ..ഞാന്‍ നേർന്നിട്ടുണ്ട് .അവനെയും കൊണ്ട്  ഞാൻ പറശിനിയിൽ പോകും ... "

പിന്നീടു രണ്ടു തവണ കൂടി അവനെ കാണുവാൻ പോയെങ്കിലും അവിടുത്തെ കുറെ നിബന്ധനകൾ കൊണ്ട് കാണാൻ അനുവാദം കിട്ടിയില്ല.അന്നെരമോക്കെ അവൻ അബോധാവസ്ഥയിലും ...സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ് അവന്റെ കിടപ്പ്  എന്നറിഞ്ഞപ്പോൾ കാണുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.കണ്ണൂരിൽ നിന്നും കോഴികൊടിലെക്കുള്ള  ദൂരം ,യാത്രക്കുള്ള പണം ,അത്രയും യാത്ര പോകുവാൻ വീട്ടിൽ നിന്നും ലഭിക്കേണ്ട അനുവാദം ഒക്കെ ആ കാലത്ത് വലിയ ഒരു കടബയും ആയിരുന്നു.

അതിനിടയിൽ എല്ലാവരും ചേർന്ന് അവനു നല്ല ചികിത്സക്കുള്ള പണം കണ്ടെത്തുവാൻ മാർഗം ആരംഭിച്ചു.ഒരു ടീം ഉണ്ടാക്കി.എന്നെ ആ ടീമിൽ പ്രധാന മെമ്പർ ആക്കി.അങ്ങിനെ ദിവസം മുഴുവൻ  അലഞ്ഞു അവനുള്ള ചികിത്സക്ക് വേണ്ടിയുള്ള ഫണ്ട്‌ പിരിവിൽ മുഴുകി.ഇന്നത്തെ കാലം പോലെ മൊബൈൽ ഇല്ലാത്തതിനാൽ നമ്മൾ തമ്മിലുള്ള സംസാരവും നടനില്ല. .പാർട്ടികാർ മാറി മാറി അവിടെ പോയി അവനെയും കുടുംബത്തെയും സഹായിച്ചു .കിട്ടുന്ന പണം നമ്മൾ അവർ വശം കൊടുത്തയച്ചു..അവർ അവന്റെ  ആരോഗ്യനിലയെ  കുറിച്ചുള്ള കൃത്യമായ വിവരങ്ങളും കൊണ്ടുവന്നു.കുറെ ദിവസത്തെ ആശുപത്രി വാസവും വീട്ടിലെ റെസ്റ്റും ഒക്കെ കഴിഞ്ഞു അവൻ ഒരു ദിവസം കാമ്പസിൽ എത്തി.

എന്നെ കണ്ട അവൻ ആദ്യം മൈൻഡ് ചെയ്തില്ല ,എനിക്ക് വല്ലാതെയായി.കരഞ്ഞു പോകും എന്ന് വരെ തോന്നി.കുറച്ചു കഴിഞ്ഞു അവൻ അടുത്തു വന്നു പറഞ്ഞു

"ഞാൻ ചത്തിട്ടില്ല .....കെട്ടഡാ  മോനെ .. .."

എനിക്കൊന്നും മനസ്സിലായില്ല ..."നീ എന്താ യൂസഫെ പറയുന്നത് ?"

"ഞാൻ ചാവും എന്ന് കരുതിയാവും  നീ എന്നെ കാണുവാൻ വരാത്തത് അല്ലെ ?"

അതോടെ എൻറെ കണ്ണുകൾ നിറഞ്ഞു .ഒന്നും പറയുവാൻ തോന്നിയില്ല ഞാൻ പതുക്കെ അവിടുന്ന് മാറി.ഒരിക്കലും മനസ്സിൽ പോലും കരുതാത്ത കാര്യം.

.
.ഇവനെന്ത് പറ്റി ?

ആകെ തകർന്നുപോയ ഞാൻ അന്നത്തെ ക്ലാസ് ഉപേക്ഷിച്ചു റോഡിലേക്കിറങ്ങി .വെറുതെ ബസ്‌ ഷെൽട്ടറിൽ ഇരുന്നു.അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന വാഹനങ്ങൾ നോക്കിയിരുന്നു.എത്ര സമയം എന്നറിഞ്ഞില്ല ആരൊക്കെയോ വന്നു യൂസഫ്‌ വന്നതിനെ കുറിച്ചും മറ്റുമായി എന്തൊക്കെയോ ചോദിച്ചു പലതിനും മറുപടിയും പറഞ്ഞു എന്ന് തോന്നുന്നു.ചിലർ എന്തോ തൃപ്തരായില്ല ...ആള്‍കൂട്ടത്തില്‍ ഒറ്റപെട്ടവനായി ഞാനിരുന്നു...എന്റെയും യൂസഫിന്റെയും കുറെ നല്ല നിമിഷങ്ങള്‍  മനസ്സിലൂടെ കടന്നുപോയി.

കുറച്ചു   കഴിഞ്ഞു യൂസഫ്‌ ഓടി കിതച്ചു വന്നു ...ചിരിയോടെ കെട്ടിപിടിച്ചു  കൊണ്ട് ചോദിച്ചു

"എപ്പോഴാണ്  പറസ്സിനികടവ് മുത്തപ്പനെ  കാണുവാൻ പോകേണ്ടത് ?'

ഞാൻ സംശയത്തോടെ അവനെ നോക്കി .

"അവൾ എല്ലാം പറഞ്ഞു ..ആ ദിവസം തീ തിന്നു കൊണ്ടുള്ള നിന്നെ പറ്റിയും എനിക്കുവേണ്ടി പണം കണ്ടെത്തുവാനുള്ള നിങ്ങളുടെയൊക്കെ തത്രപാടിനെ കുറിച്ചും ....മാപ്പ് ....നിന്നെകുറിച്ച് അങ്ങിനെ ചിന്തിച്ചതിനും പറഞ്ഞതിനും ........ഒരു മണിക്കൂർ ആയി നിന്നെ കാമ്പസ് മുഴുവൻ തപ്പുകയാ ..നീ പിണങ്ങി പോയെന്നു കരുതി....അപ്പോൾ  ദിനേശൻ പറഞ്ഞു പിച്ചും പേയും പറഞ്ഞു നീ ഇവിടിരുപ്പുണ്ട് എന്ന് ....."

"എന്നാലും നീ അങ്ങിനെ എന്നെ പറ്റി പറഞ്ഞല്ലോ ....അതാ ...നിന്റെ ഉപ്പയെ പേടിച്ചാ വീട്ടിലും വരാഞ്ഞത് ...അവിടെ ചെന്നവരെയൊക്കെ  നിന്റെ ഉപ്പ....."

അവൻ എന്തൊക്കെയോ പറഞ്ഞു എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.ഞാൻ കരച്ചിൽ പിടിച്ചു നിർത്തി .നമ്മൾക്കിടയിലേക്ക് കടന്നു വന്ന "അവൾ " ചോദിച്ചത് കേട്ട് നമുക്ക് ചിരി പൊട്ടി.

"ഇതെന്താ ഇവിടെ ലവ് സീനോ ?..."

പത്തിരുപത്തിഅഞ്ചു വർഷം ആയിട്ടും തെറ്റിധരിക്കപെട്ട ആ നിമിഷം മനസ്സിൽ നിന്നും പോകുനില്ല.ഞാൻ എന്റെ ആ നേർച്ച "അവളോട്‌ " പറഞ്ഞില്ലയിരുന്നുവെങ്കിൽ ....എനിക്ക് ആലോചിക്കുവാൻ കൂടി കഴിയുനില്ല...ആ കൊല്ലത്തോടെ "ബൈപ്രംസ്‌ " ചിന്നഭിന്നമായെങ്കിലും എഴുത്തുകളിലൂടെ കുറച്ചുനാൾ പരസ്പരം അറിഞ്ഞു .എല്ലാവരും ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തി ലായിരുന്നു. പിന്നെ കാലപഴക്കത്തിൽ പരസ്പരമുള്ള എഴുത്തും  നിലച്ചു പോയി.ജീവിതയാത്രയിൽ പിന്നീടു  പലപ്പോഴായി  പലസ്ഥലത്തു വെച്ച് പലരെയും ആകസ്മികമായി കണ്ടു മുട്ടി.
.അപ്പോഴേക്കും അവരൊക്കെ  ഒരു ചിരിയോ ഷേക്ക്‌ ഹാണ്ടോ തന്നു യാത്ര പറയുവാൻ പറ്റുന്നത്ര പരസ്പരം അകന്നു പോയിരുന്നു. യൂസഫ്‌ സ്നേഹിച്ച "അവളെ " മാത്രം ഒരിക്കലും കണ്ടില്ല ..ഒരിക്കൽ പോലും എഴുത്തുകൾക്ക്  മറുപടിയും വന്നില്ല

  
ഇന്നും ആ വഴി പോകുമ്പോൾ യൂസഫും "അവളും "അവിടിരുന്നു സോള്ളുന്നത് പോലെ എനിക്ക് തോന്നും. നമ്മുടെ നാട്ടിലെ ജാതിയും മതവും അവർക്ക് ഒരിക്കലും ഒരുമിക്കുവാൻ അവസരം കൊടുക്കുമായിരുനില്ല. ..എല്ലാം മനസ്സിലാക്കിയ അവർ അതിനു തുനിഞ്ഞില്ല എന്ന് പറയുന്നതാണ് സത്യം .അത് കൊണ്ട് തന്നെയാവും അവൾ മറഞ്ഞിരിക്കുന്നതും .....

-പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങള്‍  :ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സോസെറ്റി

("വാസ്തവം " ഗ്രൂപ്പിലെ മത്സരത്തിന് വേണ്ടി എഴുതിയത് )


Friday, March 21, 2014

ഞാന്‍ ആഗ്രഹിക്കുന്നു


ഓ .രാജഗോപാല്‍  ജയിക്കണം,മോദി അധികാരത്തില്‍ വരികയാണെങ്കില്‍  കേരളത്തിനുവേണ്ടി പലതും ചെയ്യുന്ന ഒരു മന്ത്രിയെ കിട്ടും.ഇപ്പോഴതെതുപോലെ "എട്ടിന്റെ " പണി കിട്ടില്ല

ബിന്ദു കൃഷ്ണ എന്തായാലും ജയിക്കാന്‍ പാടില്ല.അഹങ്കാരത്തിന്  കയ്യും കാലും വെച്ചിരിക്കയ ...ഇനി കൂടുതല്‍ വേണ്ട.വായില്‍ നിന്ന് വരുന്നത് ആദ്യം നിയന്ത്രിക്കാന്‍ പഠിച്ചശേഷം ജയിപ്പിക്കാം

പ്രേമചന്ദ്രന്‍ ജയിക്കരുത് .കാലുമാറ്റം ഒരിക്കലും നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്  എന്തൊക്കെ ന്യായം നിരത്തിയാലും



ബിജു ജയിക്കണം തോറ്റാലും സാരമില്ല.ഷീബയും നല്ല കുട്ടിയാ ഡല്‍ഹിയില്‍ പോകേണ്ട കുട്ടി തന്നെയാ

കൊടിക്കുന്നില്‍ സുരേഷ് ജയിക്കണം ഇനിയും ഇളനീര്‍  "വാണിഭ്യം "നടക്കെണ്ടാതല്ലേ .പത്രവും ചാനലും കാണുവാന്‍ ഒരു രസം ഒക്കെ വേണ്ടേ .ചെങ്ങറ ഡല്‍ഹിയില്‍ പോകാന്‍ സമയമായിട്ടില്ല

ജോസ്  കെ മാണി തോല്‍ക്കണം .കേരള കൊണ്ഗ്രെസ്സിന്റെതു  പരിസ്ഥിതിയെ കുറിച്ച് ള്ളത് കള്ളകണ്ണുനീര്‍ ആണെന്നുള്ളത് നമുക്ക് മനസ്സിലാകുന്നു  എന്ന് അവരെ അറിയിക്കണം പക്ഷെ തോല്‍ക്കില്ല കാരണം എതിര്‍ സ്ഥാനാര്‍ഥി അത്ര പോരാ...കിട്ടില്ല എന്ന് ഉറപ്പിച്ച സീറ്റ ...പക്ഷെ കൊടുത്തപ്പോള്‍ നില്‍ക്കാന്‍ ആളില്ല .ഒരു എം എല്‍ എ ജയിക്കരുത് .ഖജനാവിനാ നഷ്ട്ടം .

ദീന്‍ ജയിക്കരുത് ..മത പോക്കിരികളെ കൊണ്ട് കേരളത്തിലെ മികച്ച പാര്‍ലിമെന്റ് അംഗത്തിന്റെ കണ്ണുനീര്‍ വീണ മണ്ണില്‍ വേറൊരു കൊണ്ഗ്രെസ്സുകാരന്‍ ജയിക്കരുത് .ഇനി എപ്പോഴെന്കിലും ജയിക്കുന്നുവേന്കില്‍ അത് പി സി തന്നെ ആകണം

ഫിലിപോസ് തോമസ്‌  ജയിക്കരുത്.സ്ഥാനമാനത്തിനു വേണ്ടി പാര്‍ട്ടിയില്‍ നിന്നും ചാടി പോരുന്നവരെആരും  സംരക്ഷിക്കരുത് .നാളെ ഇവന്‍ മറുകണ്ടം ചാടിയെക്കും .

ഇതുവരെ കിട്ടാത്ത ചില വികസനം "നാടിനു "കൊണ്ട് വന്ന കെ.സി വേണുഗോപാല്‍ ജയിക്കണം .എങ്കിലേ ഉണ്ടെന്നു പറയപ്പെടുന്ന സരിതമസാല ദഹിക്കൂ ..എതിരാളി അത്ര പോര എന്നാണ് തോന്നുന്നത്

എം .ബി .രാജേഷ്‌  അല്ലാത്ത മറ്റൊരാളെ കുറിച്ച് ചിന്തിക്കുകപോലും അരുത്.ആളില്ല പാര്‍ട്ടി ജയിച്ചാല്‍  നീര്‍കോലികളും ഫണം വിടര്‍ത്താന്‍ ആരംഭിക്കും .

തോമസ്‌ മാഷ്‌ തന്നെ ജയിക്കണം .അണികളുടെ വികാരം മനസ്സിലാക്കാതെ കെട്ടിഇറക്കിയവരെ വിജയിപ്പിക്കരുത് .മാഷ്‌ ജയിച്ചാല്‍ ഒന്നുമില്ലെന്കിലും ഇല്ലാത്ത വികസനം സ്വന്തം പേരില്‍ എഴുതി ചേര്‍ക്കും .

തൃശൂര്‍ എന്താ പറയ ...ധനപാലനും നല്ല ആളാണ്‌  സി എന്നും മോശം അല്ല ..തോല്‍പ്പിക്കാന്‍  തട്ടിയ ധനപാലന്‍  ......

ചാലകുടിയില്‍ ഇന്നസെന്റ് ജയിക്കണം സ്വന്തം മണ്ഡലത്തെ തള്ളിപറഞ്ഞ അഹങ്കാരികള്‍ ജയിക്കാന്‍ പാടില്ല

ഇ അഹമദ്‌ സാഹിബ് ജയിച്ചാല്‍ മണ്ഡലത്തില്‍ വരുമെന്നുരപ്പില്ല .ക്ലിപ്പിംഗ് കാണുമ്പോള്‍ അത്രക്ക് അവശനാണ് .മത വോട്ടു കൊണ്ട് എന്തുമാകാം എന്ന് ധരിചിരിക്കുന്നവര്‍  ജയിക്കരുത്.അഞ്ചു കൊല്ലം കഷ്ട്ടിച് പോയിട്ട്  നാട്ടുകാര്‍ക്ക് എന്ത് ഗുണം ?ഖജനാവിന് നഷ്ട്ടം ഉണ്ടാവരുത്.

ഇ റ്റി  സാഹിബ്  തന്നെ ജയിക്കണം .കാലുമാറികള്‍  ജയിക്കരുത്.മത വോട്ട് ആണെങ്കിലും സാഹിബു വിവരമുള്ള ലീഗുകാരില്‍ പെടും കുറച്ചു പേരെ ഉള്ളു എങ്കിലും

കോഴികോട്  രണ്ടുപേരും നല്ലവരാണ് പക്ഷെ ഒരാളെ ജയിക്കൂ ....അതാ പ്രശ്നം .

മണ്ഡലത്തില്‍ വരാത്ത അവരുടെ പ്രശ്നം കാണാത്ത ടി വി യില്‍ വലിയ വായില്‍ കള്ളം പറയുന്ന എംപി യെ ക്കള്‍  നല്ലത് സത്യന്‍ മൊകേരി ജയിക്കുന്നതാ.

 വടകര മുല്ലപ്പള്ളി തോല്‍ക്കണം.കേരളത്തില്‍ രാഷ്ട്രീയവിധവ കെ കെ രമ മാത്രമേ ഉള്ളോ ?അത്തരം ചിന്ത ആണ് ഈ കേന്ദ്ര മന്ത്രിക്ക് ..പോരാത്തതിന്  നമ്മുടെ ചെക്കന്‍ ഷംസീര്‍ ഡല്‍ഹിയില്‍ പോയാല്‍ മറ്റൊരു "രാജേഷ്‌ "ആകും തീര്‍ച്ച.ഇങ്ങിനെയുള്ള യുവാക്കള്‍ മുന്‍നിരയിലേക്ക് വരണം

വലിയ വായിലെ വര്‍ത്തമാനം കണ്ണൂരില്‍ മാത്രമേ ഉള്ളൂ എന്ന് സുധാകരന്‍ പാര്‍ലിമെന്റില്‍ തെളിയിച്ചു.പിന്നെ എന്തിനാ ഇങ്ങിനത്തെ ഒരു ജനപ്രതിനിധി.?

ടി വിയില്‍ ഒക്കെയുള്ള  പ്രകടനം  കണ്ടു സുരേന്ദ്രനോട് ഒരു ഇഷ്ട്ടകൂടുതല്‍ ...കഷ്ട്ടമാണ് ജയിച്ചു കയറാന്‍ എന്നാലും ആഗ്രഹത്തിന് വിലക്കില്ലല്ലോ ?


ഇത് എനിക്കുള്ള ആഗ്രഹം മാത്രമാണ്.ഇതില്‍ ആരും എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല ..അത് കൊണ്ട് തന്നെ കലവുമായി ആരും വരേണ്ട പൊങ്കാല ഇടുവാന്‍

-പ്രമോദ്‌ കുമാര്‍ .കെ.പി

Friday, March 14, 2014

കുറെ ഫീലിങ്ങുകള്‍

ജനങ്ങളെ മുഴുവന്‍ ദ്രോഹിച്ച കൊണ്ഗ്രെസ്സ് സര്കാരിനെതിരെ കേരളത്തില്‍ ഒരു വിധി എഴുതുണ്ടാകുമെന്നു കരുതിയത്‌ ഇപ്രാവശ്യവും നടക്കുമെന്ന് തോന്നുനില്ല...അണികളെയും സഖ്യന്മാരെയും വെറുപ്പിച്ചു കൊണ്ടുള്ള മാര്‍കിസ്റ്റ് സ്ഥാനാര്‍ഥി പട്ടിക കാണുമ്പോള്‍ അതാണ്‌ തോന്നുന്നത് .നല്ല നേതാക്കളെ നിര്‍ത്തിയാല്‍ എളുപ്പം ജയിക്കുമായിരുന്ന പല സീറ്റിലും അയല്‍വാസികള്‍ക്ക് പോലും പരിചയമില്ലാത്തവരും ജനപിന്തുണ ഇല്ലാത്തവരും മാനത്തു നിന്നും താഴെ ഇറങ്ങിയവരും ......ഈ സി പി എമ്മില്‍  അത്രക്ക്  വംശനാശം സംഭവിച്ചുവോ ?സ്വതന്ത്രന്‍ മാരാണ്  കൂടുതല്‍ ...ജയിച്ചു കയറിയാലും അവര്‍ മറ്റുള്ളവര്‍ എന്ന തസ്തികയില്‍ ആണ് വരിക.അങ്ങിനെ എങ്കില്‍ ആര്‍ എസ്  പി ക്കും എന്‍ സി പി ക്കും ഫോര്‍വേഡ് ബ്ലോക്കിനും ഒക്കെ സീറ്റ്‌  കൊടുത്തിരുന്നുവെങ്കില്‍  ഇടതുപക്ഷം എന്നെങ്കിലും പറയാമായിരുന്നു.

ഫീലിംഗ് : അമ്മാവ എന്നെ തല്ലേണ്ട ഞാന്‍ നന്നാവൂല 

നിങ്ങള് സോണിയയെയോ രാഹുലിനെയോ തള്ളി പറഞ്ഞോ പക്ഷെ മതനേതാക്കളെ തള്ളി പറഞ്ഞാല്‍ എത്ര വലിയവനായാലും പണി കിട്ടും .മതങ്ങളെ ജാതികളെ ഉള്ളം കയ്യില്‍ വെച്ച്  പോപ്പ്  എന്ന സ്വപ്നത്തില്‍  കഴിയുന്നവരെ  വിമര്‍ശിച്ചതിന്  പലര്‍ക്കും സീറ്റ്‌ കൊടുക്കേണ്ടെന്ന് തീരുമാനിച്ച കൊണ്ഗ്രെസ്സ് നേതാക്കള്‍ തോണ്ടിയത് ചിലയിടത്തെങ്കിലും ശവകുഴികള്‍ ആണ് .സുധീരന്‍ വന്നപ്പോള്‍പൊടുന്നനെ  അണികളില്‍ ഉണ്ടായ ഉണര്‍വിലൂടെ കിട്ടാമായിരുന്ന ഒന്ന് രണ്ടു സീറ്റ്‌ ഇനി കിട്ടണം  എങ്കില്‍  നന്നായി വിയര്‍ക്കേണ്ടി വരും.അല്ലലില്ലാതെ  ജയിച്ചു വരാ മായിരുന്ന സീറ്റിലെ സ്ഥാനാര്‍ഥിയെ സ്തുതിഗീതം പാടി  കാലുകഴുകി പിടിക്കുന്നവന് വേണ്ടി മാറ്റിയതിലൂടെയും അവര്‍ പാപ്പരത്തം തെളിയിച്ചു.

ഫീലിംഗ് : പോപ്‌ നായരുടെ വീഴ്ച്ച പ്രതീക്ഷ നല്‍കിയെങ്കിലും ഇപ്പോഴും കൊന്തയും പൂണൂലും ഒക്കെ തന്നെയാ കൊണ്ഗ്രെസ്സ് പട്ടിക തയ്യാറാക്കുന്നത് 

ഒരു നിയമസഭ പോലും കയ്യിലില്ല കിട്ടുവാന്‍ താല്പര്യവുമില്ല  നേതാക്കന്മാരോക്കെ  സ്ഥാനമാനം മാത്രം ആഗ്രഹിച്ചുള്ള  പ്രവര്‍ത്തനം.കൊഴിയുന്നവരെ പിടിച്ചുവേക്കുവാനോ ആള്‍കാരെ ആകർ ഷിക്കുവാനോ  ഒരു  പ്രവർതനവുമില്ല .അന്യോനം കുറ്റം പറച്ചിൽ മാത്രം മുറക്ക് നടക്കുന്നുണ്ട്. എങ്കിലും മത്സരിക്കുവാന്‍ സ്ഥാനാർഥ്വിയാകാൻ അടിയും പിടിയും പാരവെപ്പും ...ഇത്തവണയും വോട്ട് ഒക്കെ കച്ചവടം ചെയ്തു കാഷ്‌ അടിക്കുവാന്‍ തന്നെയാണ് പരിപാടി എങ്കില്‍ എന്തിനാ ബി ജെ പി ക്കാരെ ഈ പ്രഹസനം ?ഓരോ പാര്‍ട്ടിയും അന്നന്ന് വോട്ടുകള്‍ കൂട്ടി വാങ്ങുമ്പോള്‍ നിങ്ങള്‍ കേരളത്തില്‍ മാത്രമെന്തേ പടവലങ്ങ പോലെ വളരുന്നത്.? വോട്ടു വിട്ടു പുട്ടടിക്കുകയാണ്  എന്ന് ജനങ്ങള്‍ക്ക്‌ തോന്നിയാല്‍ തെറ്റില്ല

ഫീലിംഗ് : കേരളത്തിലെ നീര്‍കോലികള്‍ക്കും ഫണം വിടര്‍ത്തുവാന്‍ മോഹം 

സംസ്ഥാന അധ്യക്ഷന്റെ കാലുനക്കി ദേശീയ അധ്യക്ഷന്‍ സീറ്റ്‌ തരപെടുത്തുന്ന അപൂർവ കാഴ്ച കഴിഞ്ഞ ദിവസം കേരളത്തിൽ കണ്ടു..മണ്ഡലത്തെ തിരിഞ്ഞു നോക്കാതെ ലോകത്തില്‍ അലഞ്ഞു തിരിഞ്ഞ "വിദേശ "മന്ത്രി അവസാനം രാഷ്ട്രീയം എന്തെന്നു അറിയില്ലെങ്കിലും കുടുംബപേര്  ഉള്ളതുകൊണ്ട്  സംസ്ഥാന പ്രസിഡണ്ട്‌ ആയവനെ   കരഞ്ഞു കാലുപിടിച്ചു സീറ്റ്‌ തരപ്പെടുത്തുന്നു ..അതും അയാളെ  നമുക്ക് ഇവിടെവേണ്ട  എന്ന് പറഞ്ഞ അണികളുടെ വികാരം മനസ്സിലാക്കാതെ .ജയം ഉറപ്പാണെങ്കിലും ഇല്ലെങ്കിലും കുഴിയിലേക്ക് കാലും നീട്ടിയവരെ മാത്രമേ ലീഗിന് അവതരിപ്പിക്കുവാനുള്ളൂ ...നല്ല യുവ നേതാക്കള്‍ പാർട്ടിയിൽ ഇല്ലാത്തതിന്റെയോ അതോ കുറെ രഹസ്യങ്ങള്‍ ജനങ്ങള്  അറിയും എന്ന് ഭയന്നോ ...?നിങ്ങള്‍ എന്ത് പറഞ്ഞാലും മലപ്പുറത്തെ രണ്ടു സീറ്റും ലീഗിന് തന്നെ

ഫീലിംഗ് :  ...ഈ ഒരു കാര്യത്തില്‍ മാത്രം ഇവരെ "ഡല്‍ഹിക്ക് അയക്കുന്ന മലപ്പുറംകാര്‍ക്ക് "ഇനിയും വിവരം വെക്കത്തത് എന്തെ ? 

എല്‍ ഡി എഫില്‍ സി പി എം ഇപ്പോഴും വല്യേട്ടന്‍ കളി കളിക്കുന്നു ,സീറ്റ്‌ അവര്‍ തീരുമാനിക്കുന്നു,അവർ പ്രഖ്യാപിക്കുന്നു  കൂടെയുള്ള   ആരെയും അനുസരിക്കുനില്ല എന്നൊക്കെയാണ്  അതിലുള്ള എല്ലാമറ്റു പാര്‍ട്ടികളുടെയും പല വർഷങ്ങൾ  ആയുള്ള പരാതി.
എന്നാല്‍ പിന്നെ അവിടെയുള്ള  പാർട്ടികൾ എല്ലാവര്ക്കും ചേര്‍ന്ന് സി പി എമ്മിനെ എല്‍ ഡി എഫില്‍ നിന്നും അങ്ങ് പുറത്താക്കിയാല്‍ പോരെ .(കടപ്പാടുണ്ട് ഈ അഭിപ്രായത്തിനു മാത്രം )

ഫീലിംഗ് :നമ്മളെ കൊണ്ട് ഒറ്റയ്ക്ക് ഒന്നുമാകില്ല .അത് കൊണ്ട് ആ വലിയൊരു മരത്തിന്റെ 
തണലില്‍ നിന്ന് കൊണ്ട് നമ്മള്‍ക്കും പലതും വെട്ടിപിടിക്കണം പക്ഷെ ഇലയോ പൂവോ കാക്കകാഷ്ട്ടമോ ഒന്നും തലയില്‍ വീഴാന്‍ പാടില്ല .

രണ്ടു സീറ്റ്‌ നമ്മള്‍ക്ക് നിര്‍ബന്ധമായി തരണം അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് ഭയാനകമായിരിക്കും എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കോട്ടയം മാത്രം കിട്ടിയപ്പോള്‍ സന്തുഷ്ട്ടരായി.ഇപ്പോൾ ആ പാര്‍ട്ടി ഇടുക്കി എന്ന്  കേട്ടിട്ടുപോലുമില്ല

ഫീലിംഗ് : കോട്ടയത്ത്‌  "സ്വന്തം ചെക്കനെ "തോല്‍പ്പിക്കാന്‍ കൊണ്ഗ്രെസ്സ്കാര്‍ വിചാരിച്ചാല്‍ കഴിയുമെന്ന് മാണിസാറിന് നല്ല നിശ്ചയമുണ്ട് .


ഇന്റര്‍വ്യൂ  നടത്തി  സ്ഥാനാര്‍ഥികളെ  നിശ്ചയിക്കുന്നത് ഒരു പുതിയ പരിപാടിയാണ്.പക്ഷെ അതിനു ആ കാര്യത്തില്‍ നല്ല വിവരമുള്ളവര്‍ ആണ് അത് നടത്തേണ്ടതും ആള്‍കാരെ തിരഞ്ഞുപിടിക്കെണ്ടതും...ഇവിടെ അത് നടത്തിയത്  അതിനു പൂര്‍ണ യോഗ്യത ഇല്ലാത്തവരും .അതുകൊണ്ട് ആപ്  എന്ത് കോപ്പും കാട്ടി ജനങ്ങളെ പറ്റിക്കരുത്. ജനങ്ങളുടെ കയ്യടി നേടാന്‍ എന്ത് കോപ്പും കാട്ടികൂട്ടരുത് ..കയ്യില്‍ കിട്ടിയ ഡല്‍ഹി നിയമസഭ വിട്ടിട്ട്  പാര്‍ലിമെന്റ്  പിടിക്കുവാന്‍ നടക്കുന്നു.

ഫീലിംഗ് :ഇന്ത്യ മുഴുവന്‍ നേതാക്കളെ  തിരഞ്ഞെടുക്കുവാന്‍ അവര്‍ ഈ കാര്യം ചെയ്തോ എന്ന് സംശയമുണ്ട്‌  ? കൂടുതലും ജോലി ആവശ്യങ്ങള്‍ക്കും പഠനത്തിനുമൊക്കെ  ഈ പരിപാടി നടക്കാറുണ്ട് .അവര്‍ ഇത് കൊണ്ട് ഇതിലെതാ ഉദ്ദേശിച്ചത് ? രാഷ്ട്രീയ പഠനമോ രാഷ്ട്രീയ ജോലിയോ ?

ജനസേവനം ഒന്നുമല്ല നേതാക്കളുടെ ലക്‌ഷ്യം ജനങ്ങളെ എങ്ങിനെയെങ്കിലും പിഴിയുക എന്നിട്ട് സ്വന്തമായി നന്നാവുക എന്നത് മാത്രമാണ് .ജയിക്കുന്ന പലരും അവന്റെ കുടുംബം നന്നാക്കും ജനങ്ങളെ കണ്ടെന്നു പോലും നടിക്കില്ല.കാലാകാലമായി  നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതും അത് തന്നെയാണ് .എന്നാലും നമ്മള്‍ ഓരോരുത്തനെ ഡല്‍ഹിക്ക് വണ്ടി കയറ്റിവിടും നമ്മുടെ മേലില്‍ കുതിരകയരുവാന്‍..ചില നേതാക്കള്‍ പാര്‍ലിമെന്റില്‍  വായ തുറക്കുന്നത്  ആവിയിടാന്‍ മാത്രമാണ് ..എഴുനെല്‍ക്കുന്നത്  മുണ്ട് മുറുക്കി കെട്ടുവാനും ...നല്ല പാര്‍ലിമെന്റ്  അംഗങ്ങള്‍ ഇവിടുന്നു പോകുന്നുണ്ട്  ജനങ്ങള്‍ക്കുവേണ്ടി  ശബ്ദം ഉയര്‍ത്തുന്നുമുണ്ട്  അത് വിസ്മരിക്കുനില്ല .

അവസാനത്തെ ഫീലിംഗ് :പൊതുജനം കഴുതകള്‍ തന്നെ അല്ലെ ..അതിനു മാത്രം ഒരു 
 മാറ്റവുമില്ല

ഇനിയുമുണ്ട്  ഒരുപാട് ഫീലിങ്ങ് ..അതൊക്കെ ചെറുപാര്‍ട്ടികളെ  കുറിച്ചുള്ളതായത്  കൊണ്ട് ചെറിയ ഫീലിംഗ്സ്  മാത്രം .അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ ഉണ്ടാകുമോ എന്നുകൂടി  പറയാന്‍ കഴിയില്ല .അതുകൊണ്ട്  ആ ഫീലിംഗ്സ്  ഒഴിവാക്കുന്നു.

വാല്‍കഷ്ണം :കടപ്പാട്  വെച്ച് തന്നെ പറയാം.ഏപ്രില്‍ ഒന്നിന്  ഫൂള്‍ ആയാല്‍ ഒരു ദിവസം മാത്രം ഫൂള്‍ ആയാല്‍ മതി എന്നാല്‍ ഏപ്രില്‍ പത്തിന് ഫൂള്‍ ആയാല്‍ അഞ്ചു കൊല്ലം അത് നമ്മള്‍ സഹിക്കണം

Saturday, March 8, 2014

അനിവാര്യം

ആശുപത്രിയിലേക്ക് കടക്കുമ്പോൾ തന്നെ   നെഞ്ചിടിപ്പ്  കൂടിയമാതിരി...കയ്യും കാലും വിറക്കുന്നുണ്ടോ ?ശരീരം വിയർപ്പിൽ കുതിരുന്നുവോ ?ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം ..അല്ലെങ്കിൽ ടെൻഷൻ കൊണ്ട് ചത്തുപോകും..പല തവണ ആലോചിച്ചും ചിന്തിച്ചുമാണ്  അവസാനം ഈ തീരുമാനത്തിൽ എത്തിയത്. റിസപ്ഷനിൽ ചോദിച്ചു മനസ്സിലാക്കി ഡോക്ടറുടെ റൂം കണ്ടു പിടിച്ചു.അടഞ്ഞുകിടന്ന വാതിലിനു മുകളിലെ ബോർഡ്‌ നോക്കി .. അതെ ഡോക്ടർ സൂസന്ന റായി  തന്നെ ...വലിയ കൂട്ടം തന്നെ അവിടുണ്ടായിരുന്നു.എന്തായാലും വിളിച്ചു പറഞ്ഞു അപോയിന്റ്മെന്റ്  മുൻപേ വാങ്ങിയതിനാൽ തനിക്കു പ്രശ്നം ഉണ്ടാവില്ല .പതിനൊന്നു മണിക്ക് എത്തുവാനാണ് പറഞ്ഞത് .സമയം ഇനിയുമുണ്ട് ..പലരുടെ  കൂടെയും കൂട്ടിനു ആളുണ്ട് .അത് ഭർത്താവ്  ആകാം അച്ഛൻ ആകാം സഹോദാരനാകാം  അമ്മയോ ചേച്ചിയോ മറ്റു ബന്ധുക്കളോ കൂട്ടുകാരോ ആവാം.ഞാൻ മാത്രം തനിച്ചു ..എനിക്ക് കൂട്ട് വരേണ്ടവൻ ...വേണ്ട  ഒന്നും ഓർക്കരുത് ...ചിന്തകൾ ചൂട് പിടിക്കുമെന്ന് തോന്നിയപ്പോൾ ആ ഭാഗം വിട്ടു..നിറയെ ഗർഭിണികൾ അവിടവിടായി നില്ക്കുന്നു..കൂട്ടുവന്നവർ ഇരുന്നു പരസ്പരം സൊറ പറയുന്നു...നില്ക്കാനും മറ്റും വിഷമം ഉള്ളവരെ സീറ്റ്‌  കൊടുത്ത് സഹായിക്കുവാൻ കൂടി ആരും താല്പര്യപെടുനില്ല...പലരും അവരെ കണ്ടില്ലെന്നു നടിച്ചു പല പ്രവർത്തികളിൽ  മുഴുകുന്നു. വേറെ ചിലർ റൂമിന്റെ വാതിൽ തുറക്കുന്നതും പേര് വിളിക്കുന്നതുംകാത്തിരിപ്പാണ്.

"മീര  "...പേര് വിളിച്ചത് കേട്ടപ്പോൾ അവൾ ഓർമകളിൽ നിന്നും ഞെട്ടി.ഹൃദയ മിടിപ്പോടെ അവൾ അകത്തേക്ക് കടന്നു .പുഞ്ചിരിക്കുന്ന സിസ്റ്റരെയും കടന്നു അവൾ ഗൌരവം പൂണ്ടിരിക്കുന്ന ഡോക്ടറുടെ മുന്നിലേക്ക്‌ ചെന്നു .അവർ ചൂണ്ടികാട്ടിയ കസേരയിൽ ഇരിക്കുമ്പോൾ വിയർക്കുന്നുണ്ടായിരുന്നു.

"മീര ..അല്ലെ ? കാര്യം പറയൂ .."

എവിടുന്നോ കിട്ടിയ ധൈര്യം കൊണ്ട് എല്ലാം പറഞ്ഞവസാനിപ്പിച്ചു .സിസ്ടരുടെ ചിരിച്ചുവോ ?അങ്ങിനെ തോന്നി .

"മീര ...ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങൾ ആദ്യം അവനെതിരെ പോലീസിൽ  കമ്പ്ലൈന്റ് കൊടുക്കണം.അല്ലാതെ നിങ്ങളുടെ വയറ്റിലെ കുഞ്ഞിനെ കൊല്ലുകയല്ല വേണ്ടത് .അതിനെ പ്രസവിച്ചു അതിന്റെ അച്ഛനെ കാണിക്കണം..അച്ഛൻ ആരാണെന്ന്  തെളിയിക്കണം .നിങ്ങളെ പോലുള്ളവരാണ് ഇത്തരകാർക്കു ,ഇതുപോലത്തെ  ഫ്രോടുകൾക്ക് ഈ സമൂഹത്തിൽ നിലനില്ക്കുവാൻ പ്രേരണ ആവുന്നത്...നിങ്ങളെ പോലെ വിദ്യാഭാസം ഉള്ളവർ ഇവർക്കെതിരെ  പ്രതികരിക്കണം. അബോർഷൻ എന്ന് പറയുന്നത് ഒരുതരം കൊലപാതകമാണ് ..അത് നിയമ വിരുദ്ധവുമാണ് ......"

"എനിക്ക് വേണ്ടത് ഉപദേശമല്ല ...ജീവിതമാണ് ..."

മീര ബാഗിൽ നിന്നും ഒരു കെട്ടു നോട്ട്‌ എടുത്തു ഡോക്ടറുടെ മേശപുരത്തിട്ടപോൾ അവരുടെ വായ അടഞ്ഞു.അവരതെടുത്തുകൊണ്ട് പറഞ്ഞു

"എന്നാൽ നമുക്ക്  ഈ വരുന്ന  വെളളിയാഴ്ച  ചെയ്താലോ ?'

അവൾ  സമ്മതം മൂളി ..

"എങ്കിൽ രാവിലെ ഒൻപതു മണിക്ക് വരിക ..കൂട്ടത്തിൽ ആരെയെങ്കിലും കൊണ്ട് വരണം.ചില ഫോർമാലിട്ടീസ്‌   ഒക്കെ  ഉണ്ട് "

സമ്മതം   എന്ന്  തലയാട്ടി  റൂമിന് പുറത്തേക്കിറങ്ങുമ്പോൾ തന്നെ നോക്കികൊണ്ടുള്ള സിസ്ടരുടെ "അളിഞ്ഞ "ചിരി മീര അവഗണിച്ചു.

ഉപദേശം തരുവാൻ പലരുമുണ്ടാകും ..പക്ഷെ ജീവിതം തന്റെതാണ് ...കേസിനും മറ്റും പോയാൽ ചിലപോൾ വിജയിക്കുമായിരിക്കും .നീതി കിട്ടുമായിരിക്കും..പക്ഷെ സമയമെടുക്കും ..അത്രയും നാൾ മാധ്യമങ്ങൾ തന്നെ കടിച്ചുകീറും .ചുരുങ്ങിയ പക്ഷം നാട്ടുകാർ  എങ്കിലും...കുടുംബത്തിന്  ചീത്ത പേരുണ്ടാകും ..അച്ഛനും ചേട്ടനുമൊക്കെ തലതാഴ്ത്തി നടക്കേണ്ടി വരും അമ്മ കുടുംബത്തിൽ അവഗണിക്കപെടും നാട്ടുകാർക്കിടയിൽ  ചീത്തവൾ  എന്നാ പേരുദോഷം ഉണ്ടാകും .തന്റെ ജീവിതം അതോടെ തീരും .വേണ്ട .അഥവാ നീതി കിട്ടിയാൽ തന്നെ കോടതി അടിചേൽപ്പിക്കുന്ന ഒരു ബന്ധമായെ അവൻ കരുതൂ ഒരിക്കലും തനിക്കു സമാധാനം കിട്ടില്ല എത്ര ദുസ്സഹമായിരിക്കും  ആ ജീവിതം .അത് വേണ്ട ...എനിക്ക് ജീവിക്കണം .എല്ലാവരെയും പോലെ .....സമാധാനത്തോടെ ..അവൾ ഹൊസ്റ്റലിലെക്കു വലിച്ചു നടന്നു.

വെള്ളിയാഴ്ച വൈകുന്നേരം റീജയുടെ കയ്യും പിടിച്ചു ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ തന്റെ ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളൊക്കെ പുറംതള്ളിയതുപോലെ മീരക്ക് അനുഭവപെട്ടു.താൻ ശുദ്ധീകരിക്കപെട്ടിരിക്കുന്നു .കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം പോലെ കരുതിമറക്കണം .തനിക്കും ഒരു ജീവിതം വേണം ..ഭാര്യയായി, മരുമകളായി  ,അമ്മയായി ,അമ്മൂമ്മയായി  ..എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒരു ജീവിതം തനിക്കും ഉണ്ടാകണം ....വഞ്ചന ആണെന്നറിയാം ..സ്വാർഥത ആണെന്നറിയാം ...എന്നാലും ജീവിക്കുവാനുള്ള   ആഗ്രഹം ഉള്ളതുകൊണ്ട് മരണത്തെ വരിക്കുവാൻ കഴിയില്ല ... അത് കൊണ്ട് എനിക്ക് ജീവിക്കണം എല്ലാവരെയുംപോലെ  തലയുയർത്തി പിടിച്ചു കൊണ്ട് തന്നെ .......നിസ്സഹായയായ എന്നെ ദൈവം കാത്തുകൊള്ളും ...എന്റെ തെറ്റുകൾ അവൻ പൊറുത്തുകൊള്ളും ..മീര  ഏങ്ങി ഏങ്ങി  കരഞ്ഞു...റീജ അവളുടെ കയ്യില മുറുകെ പിടിച്ചു .."താനൊന്നും പേടിക്കെണ്ടാടോ മറക്കുവാനുള്ളത് മറക്കണം  അത് എന്ത് തന്നെയായാലും" ..എന്ന് ചെവിയിലും പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായി അവൾക്കു തോന്നി ..അവളുടെ ചുണ്ടിൽ വരണ്ട ഒരു ചിരി വിടർന്നു .

സൈറൻ  അടിച്ചു വലിയ ശബ്ദത്തോടെ വന്ന ആംബുലൻസിൽ നിന്നും ഇറക്കിയ ചോരയിൽ കുളിച്ച രൂപത്തെ കണ്ടു മീര ഞെട്ടി. അവിടേക്ക് കുതിക്കുവാനോരുങ്ങിയ മീരയെ റീജ തടഞ്ഞു .അവളെ മുറുക്കെ പിടിച്ചു കൊണ്ട് വലിച്ചു നടക്കുമ്പോൾ അവൾ ആവർത്തിച്ചു

"മറക്കുവാനുള്ളത് മറക്കണം  അത് എന്ത് തന്നെയായാലും" ..

അതാണ്‌ ശരിയെന്നു മീരക്കും തോന്നി....എല്ലാം മറക്കുവാൻ അവൾ ശ്രമിക്കുകയായിരുന്നു.എല്ലാ പ്രശ്നങ്ങളും അകന്നകന്നു പോകുന്നതായി അവള്‍ക്കനുഭവപെട്ടു.അവളും റീജക്കൊപ്പം ആശുപത്രിക്ക്  പുറത്തേക്ക് വലിച്ചു നടന്നു


കഥ :പ്രമോദ് കുമാർ .കെ.പി