Thursday, January 4, 2024

സമകാലികം -8

 



ബിജെപിക്ക് കേരളത്തിൽ വേരു പിടിപ്പിക്കണം എന്നൊരു ആഗ്രഹം മലയാളികൾ അല്ലാത്ത ദേശീയ നേതാക്കൾക്ക് ഉണ്ട്..അതിനു വേണ്ടി വർഷങ്ങളായി അവർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.പക്ഷേ കേ ജേ പി നേതാക്കൾക്ക് അതിലൊന്നും വലിയ താല്പര്യം ഇല്ല.  പാളയത്തിൽ പട നയിക്കാൻ. വേണ്ടിയും ഉയർന്നു പോകുന്നവരെ പിടിച്ചു താഴെ ഇടുവാനും വോട്ട് മറിച്ച് വിൽക്കാനും അതിൽ നിന്നും ഉണ്ടാകുന്ന പിച്ച കാശു കൊണ്ട് ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുവാൻ മാത്രമാണ് ലക്ഷ്യം.അല്ലെങ്കിൽ മുൻപേ തന്നെ ഇവിടെ കുറെ ബിജെപി പ്രതിനിധികൾ ഉണ്ടായെനെ..വോട്ട് വിൽക്കാൻ ബിജെപി നേതാക്കളും വാങ്ങാൻ ഇടതും വലത്തും നിന്ന് ആൾക്കാർ ഉള്ളപ്പോൾ നല്ല ഖുശി അല്ലേ..




എന്തായാലും ഇപ്രാവശ്യം ഒരു ലോകസഭാ സീറ്റ് എങ്കിലും വേണം എന്ന വാശിയിൽ ആണ് മോദി ത്രിസ്സൂരിൽ എത്തിയത്..തലൈവർ എൻട്രി ഒക്കെ മാസ്സ് ആയിരുന്നു..ആയിരങ്ങൾ പങ്കെടുത്ത പരിപാടി കളർ ഫുൾ ആയിരുന്നു.ശരിക്കും നാടിനെ ഇളക്കി മറിച്ചു..ഭരിക്കുന്ന കേരള സർക്കാരിനെ ചൊറിഞ്ഞിട്ട് പോകുകയും ചെയ്തു. മോദി എന്നത് പലർക്കും ഒരു വികാരമാണ്..എതിർക്കുന്നവർ പോലും ഉള്ളിൽ "സഭാഷ്" എന്ന് പറയിപ്പിക്കുന്ന ആൾ..സത്യത്തിൽ മോദിയെ പലർക്കും ഇഷ്ട്ടം ആണെങ്കിൽ കൂടി രാഷ്ട്രീയം പേടിച്ച് മനസ്സിൽ വെക്കുന്നതാണ് .

എന്നിരുന്നാലും ഇലക്ഷൻ അടുക്കുന്നത് കൊണ്ട് പതിനഞ്ച് ലക്ഷം,ശൂലം,ഗർഭിണി,നോട്ട് നിരോധനം എന്നീ പഴയ വിഷയം എടുത്തു എതിരാളികൾ സോഷ്യൽ മീഡിയയിൽ അലക്ക് തുടങ്ങിയിട്ടുണ്ട്...പുതിയത് ആരോപിക്കാൻ വല്ലതും മോദി തന്നെ ഇട്ടു കൊടുക്കേണ്ട ഗതികെട്ട രാഷ്ട്രീയ എതിരാളികൾ..അതിനിടയിൽ സുരേഷ് ഗോപിയെ കൂടി കൂടെ കൂട്ടിയത് കൊണ്ട് എം.മുകുന്ദൻ്റെ ഭാഷയിൽ പറഞ്ഞാ രണ്ടു "നദികളും " ഒന്ന് വിരണ്ടിട്ടുണ്ട്...അവർ മോദിയെക്കാൾ ഇന്ന് വിമർശിക്കുന്നതും ഒളിയമ്പ് എയ്യുന്ന്തും സൂപ്പർ താരത്തിന് നേരെയാണ്.

കൃത്യമായ കണക്ക് കൊടുത്താൽ സംസ്ഥാനത്തിന് വേണ്ട പൈസ കൊടുക്കും എന്ന് വരെ പറഞ്ഞിട്ടും കണക്ക്  പിള്ള മന്ത്രി ഒരു വാക്ക് ഊരിയാടിയിട്ടില്ല.സത്യത്തിൽ ശരിക്കും ചിലവാക്കുന്നതിൽ കണക്കൊന്നും ഇല്ലേ????അച്ഛൻ്റെ പൈസ മക്കൾ ചിലവാക്കുന്ന രീതി ആണോ? പക്ഷേ മോദി  സ്ഥലം വിട്ടാൽ  ഇനിയും പറയും കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന്...കിട്ടിയത് മുഴുവൻ ധൂർത്ത് അടിച്ചാൽ പോരാ കണക്ക് വെക്കണം എന്ന് മുൻപ് സീതരാമനും പറഞ്ഞിട്ട് പോയതാണ്..കിട്ടനുണ്ടെങ്കിൽ കണക്ക് കാണിക്കൂ എന്ന് വെല്ലു വിളിക്കുകയും ചെയ്തു. ഒന്നും മിണ്ടിയില്ല...കേന്ദ്രം കേരള " വികസന" കാര്യത്തിൽ അലംഭാവം കാണിക്കുന്നു എന്നു സത്യമാണ്..പക്ഷേ കൊടുക്കുന്നത് മുഴുവൻ അമുക്കുന്ന പരിപാടിക്ക് കൂട്ടില്ല എന്ന് മോദി പറയാതെ പറഞ്ഞു എന്ന് സാരം.

തൃശ്ശൂർ പൂരത്തിൽ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകൾ കൂടി  അദ്ദേഹം വിളിച്ചു പറഞ്ഞു.ഈ കാര്യത്തിൽ മുൻപേ പലർക്കും സംശയം തോന്നിയതാണ്..ഗ്രൗണ്ടിൻ്റെ വാടകയുടെ വലിയ വ്യത്യാസവും പെട്ടെന്ന് മുഖ്യമന്ത്രി വന്നു പെട്ടെന്ന് പഴയ വാടകയില് കുറച്ചു കൂടുതൽ മതിയെന്ന് പറഞ്ഞു പ്രശ്നം ഓക്കേ ആകുന്നു..എല്ലാവർക്കും ഹാപ്പി..എന്തോ ഒരു പന്തികേട് ഉണ്ടെന്നു അന്നെ ചാനലുകൾ പറയുകയും ഇതുപോലെ തന്നെ സംഭവിക്കും എന്ന് പ്രവചിച്ചത് നമ്മൾ  കണ്ടതും കേട്ടതും ആണ്...

പിന്നെ ശബരിമല...അത് എപ്പോഴും തിരക്കുള്ള സ്ഥലമാണ്...വിശ്വാസം ഇല്ലാത്തവന് അത് ഒരു നേരമ്പോക്ക് ..കുറച്ചു പണം വാരാൻ മാത്രം ഉള്ള ഒരു വഴി...അത് അവർ നടത്തുന്നുണ്ട്...വിശ്വാസം ഉളളവർ ഭക്തിയിൽ ആറാടുന്നുമുണ്ട്. ശബരിമല      കുരുക്ക്  അഴിക്കാൻ കേന്ദ്രം കൂടി ശ്രമിക്കണം.ഗതാഗത തടസ്സം,നിയന്ത്രണം മാത്രമല്ല കൂടുതൽ ട്രെയിൻ  ഗതാഗത സൗകര്യം ഒരുക്കാൻ കേന്ദ്രം വിചാരിച്ചാൽ പറ്റും.

മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞു കുറെ കാര്യങ്ങളിൽ അദ്ദേഹം വാചാലനായി കണ്ടൂ..സംഭവിച്ചാൽ നല്ലത് സംഭവിക്കുന്നതും നല്ലതിന്..കേന്ദ്രത്തിൻ്റെ അവഗണന വേണ്ടുവോളം കേരളത്തിന് ഉണ്ട്... അഥവാ ഇനി ഒരു പ്രതിനിധി ഉണ്ടാകുമ്പോൾ അതിനു മാറ്റം വരുമോ എന്തോ?



ഒരു മന്ത്രി ഉണ്ട് കേരളത്തിന് കിട്ടുന്നത് മുടക്കാൻ ആണെന്ന് തോന്നും (പ്രവർത്തികൾ കണ്ടാൽ..) അദ്ദേഹത്തെ  മന്ത്രി ആക്കിയത്.ശരിക്കും പറഞാൽ ഒരു ഗുണവും ഇല്ല കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് തന്നെ പറയാം..ഇരുപത് എംപി മാർ ഉണ്ട് അവിടെ തിരഞ്ഞ് എടുത്തവർ..അതിൽ പ്രേമചന്ദ്രൻ ഒഴിച്ച് മറ്റുള്ളവർ ആരൊക്കെ എന്നത് പോലും പലർക്കും അറിയുക പോലും ഇല്ല..

അതിനിടയിൽ ശോഭനയും *ചാണ"കത്തിൽ ചവിട്ടിയത് കൊണ്ട് സൈബർ സഖാക്കളും കോൺഗ്രസ്സ്കാരും അവർക്കെതിരെ നവമാധ്യമങ്ങളിൽ ട്രോൾ തുടങ്ങിയിട്ടുണ്ട്..എന്തിന് ആയ കാലത്തെ  ഡാൻസ് പോരാ അഭിനയം പോരായിരുന്നു എന്നും  "നാഗവല്ലി" വരെ ബോർ ആണെന്ന്  വരെ പറഞ്ഞു കളഞ്ഞു...രാഷ്ട്രീയ മൂഢന്മാരുടെ ഓരോരോ കാലത്തെ മന്ദത ബാധിച്ച ലീലാവിലാസങ്ങൾ.


***കുടുംബം പോറ്റാൻ വേണ്ടി വളർത്തി കൊണ്ട് വന്ന പശുക്കൾ പെട്ടെന്ന് ചത്ത്     പോയപ്പോൾ പെരുവഴിയിൽ ആയിപോയ     "വിദ്യാർത്ഥിക്ക്"  കൈത്താങ്ങ് നൽകിയ മന്ത്രിക്കും മമ്മൂട്ടി,ജയറാം തുടങ്ങി അവനെ സഹായിച്ച മനുഷ്യസ്നേഹികൾക്കും വലിയൊരു കയ്യടി കൊടുക്കാം.അതിനിടയിൽ ചാണകത്തിൽ ചവിട്ടാതിരിക്കാൻ മുഖ്യൻ്റെ വസതിയിൽ ചാണക കുഴി ഉണ്ടാക്കുന്നത് ആരും അറിയാതെ പോകരുത്.


മതേതര സംരക്ഷണ വിഭാഗം ആയതു കൊണ്ട് സിപിഐഎം അയോധ്യയില് പോകുന്നില്ല എന്ന് തീരുമാനിച്ചു.നല്ലത് തന്നെ. ..പക്ഷേ ചില ആൾക്കാരുടെ കാര്യം വരുമ്പോൾ മാത്രമാണ് സംരക്ഷണം എന്ന് മാത്രം..ഈ വിഷയം പാർട്ടിക്കുള്ളിൽ നീറി പുകയുനുണ്ട്..ഒളിഞ്ഞും തെളിഞ്ഞും ചിലർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.


ഏറ്റവും വർഗീയ വാദ്കൾ പോലും പറയുന്നത് രാമൻ ഇന്ത്യാക്കാരുടെ ആണ് അവിടെ എല്ലാവരും പോകണം എന്ന് ആണ്.കേരളത്തിൽ മാത്രം വോട്ട് ബാങ്ക് ഉള്ള ഇവർക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് എന്ത് അറിയാൻ?

****കേരളത്തിൽ ഏറ്റവും നല്ല ഫുഡ് കിട്ടുന്ന ജില്ലാ ഏതാ എന്ന  സോഷ്യൽ മീഡിയയിൽ കറങ്ങി തിരിഞ്ഞ് ജില്ലക്കാർ തമ്മിൽ പോരടിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകുവാൻ ഏറ്റവും അർഹർ നവകേരള യാത്ര നടത്തിയ മന്ത്രിക്കൂട്ടം തന്നെയായിരിക്കും.. എല്ലാ ജില്ലയിൽ നിന്നും അടുത്തകാലത്ത് ഫുഡ് കഴിച്ചത് അവർ മാത്രമാണ്.


പ്ര.മോ.ദി.സം 

No comments:

Post a Comment