Sunday, January 22, 2023

നൻ പകൽ നേരത്ത് മയക്കം

 



അടൂർ ഗോപാലകൃഷ്ണൻ ഭയങ്കര സംഭവം ആണെന്നും നമ്മുടെ സിനിമയുടെ അംബാസഡർ ആണെന്നും ഒക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പതിവ് പോലെ തള്ളി വിടുന്നത് കണ്ടു. ആത്മാർത്ഥമായി പറയട്ടെ അദ്ദേഹത്തിൻ്റെ ഞാൻ കണ്ട സിനിമകൾ അസ്വസ്ഥതയോടെ മാത്രേ കണ്ടു തീർക്കാൻ 

പറ്റിയുള്ളൂ.


എൻ്റെ വീക്ഷണത്തിൻ്റെ,അല്ലെങ്കിൽ ആസ്വാദനത്തിൻ്റെ കുഴപ്പം തന്നെ ആയിരിക്കാം.. ക്ഷമിക്കുക...പറയേണ്ടത് കൃത്യമായി പറയുക അതാണ് പ്രേക്ഷകൻ ചെയ്യേണ്ടത്..അല്ലാതെ മറ്റൊരുത്തൻ നമ്മളാൽ തിയേറ്ററിൽ വഞ്ചിതൻ ആകരുത്.


ലിജോ ജോസ് ചിത്രങൾ പലരും തള്ളി മറീക്കുന്നത് പോലെ

 " ക്ലാസിക്കുകൾ " ആയി എനിക്ക് തോന്നിയിട്ടില്ല..തുടക്കത്തിലേ രണ്ടു ചിത്രങ്ങളും. പിന്നെ ഏതോ രണ്ടു ചിത്രങ്ങളും കുറച്ചു ഇഷ്ട്ടപെട്ടു എന്ന് മാത്രം..പിന്നെ എൽ ജേ പി ചിത്രങ്ങൾ കഴിയുന്നതും ഒഴിവാക്കി..


പക്ഷേ നമ്മുടെ മമ്മൂട്ടിയെ എങ്ങിനെ ഉപയോഗിച്ച് എന്നറിയാൻ ഈ ചിത്രം പ്രതീക്ഷയോടെ കാണേണ്ടി വന്നു..അദ്ദേഹം തള്ളി വിട്ടത് പോലെ എന്നല്ല  മമ്മൂക്കയുടെ കഴിവ് പത്ത് ശതമാനം പോലും ഉപയോഗിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.


ഒരു മയക്കം വിട്ട് വരുമ്പോൾ മറ്റൊരാൾ ആയി മാറുന്ന പരകായ പ്രവേശം മമ്മൂക്കാക്ക് അനായാസം കഴിഞ്ഞു എങ്കിലും തിരക്കഥയിലെ പോരായ്മകൾ അത് പ്രേക്ഷകനിൽ എത്തിക്കുവാൻ അദ്ദേഹം പരാജയപ്പെടുന്നു.


പിന്നെ ലിജോയുടെ സിനിമ എന്ന് കരുതി പറഞ്ഞാല്  മോശം  ആയി പോകുമോ എയറിൽ നിർത്തി കളയുമോ എന്ന പേടിയിൽ പലർക്കും അസത്യം വിളംബേണ്ടി വരുന്നുണ്ടാകാം..


പ്ര .മോ.ദി .സം

No comments:

Post a Comment