Monday, April 20, 2026

പള്ളിചട്ടമ്പി

  



ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ കാലത്തുള്ള സംഭവങ്ങൾ ആണ് സിനിമ പറയുന്നത്.. അതുകൊണ്ട് തന്നെ സംഭവങ്ങൾ ഒക്കെ നമ്മൾ കേട്ടതും അറിഞ്ഞത് ഒക്കെ ആയിരിക്കും..ഒരിക്കലും ഇപ്പോഴത്തെ രാഷ്ട്രീയവുമായി താരതമ്യം ചെയ്യരുത്.


പക്ഷെ എത്ര കേട്ട കഥയും അതിന്റെ അവതരണത്തിൽ കാണികളെ മുഷിഞ്ഞ മനസ്സോടെ ഇരുത്താതെ കൊണ്ട് പോകാൻ കഴിയുന്നതാണ് സംവിധായകന്റെ വിജയം.പക്ഷെ ഡിജോ ജോസ് ആന്റണി എന്ന സംവിധായകൻ അവിടെ പരാജയപ്പെട്ടു പോവുകയാണ്.


ആദ്യ രണ്ടു സിനിമ തരക്കേടില്ല എന്ന വിധത്തിൽ ചെയ്ത അദ്ദേഹം പിന്നീട് അതിന്റെ ബലത്തിൽ കിട്ടിയ അവസരങ്ങൾ മുതലാക്കുവാൻ പറ്റാത്ത അവസ്ഥയിൽ ആണ്. ശക്തമായ ഒരു തിരക്കഥ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.


പള്ളിക്കാർ എപ്പോഴും ചോദിച്ചു വാങ്ങിക്കും എന്നല്ലാതെ ഒന്നും തിരിച്ചു തരില്ല എന്ന് അറിയുന്ന രാഷ്ട്രീയ പ്രസ്ഥാനം അവർക്കു 

മുന്നിൽ ദൈവമില്ല എന്ന് പ്രഖ്യാപിച്ചു അവരുടെ പള്ളികൾ വരേണ്ട സ്ഥലത്ത് ചുവന്ന കൊടി നാട്ടുമ്പോൾ അതിനെ സംരക്ഷിക്കാൻ ഒരു ചട്ടമ്പിയെ ഇറക്കുന്നു.


ചട്ടമ്പി പള്ളിക്കു ഉപകാര ത്തിനു ഒപ്പം ഉപദ്രവം കൂടി ആവുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് സിനിമ. 


മതം എന്നും മനുഷ്യനെ അന്ധ വിശ്വാസിയാക്കും ദൈവ വിശ്വാസമില്ലാത്ത കമ്മ്യുണിസ്റ്റ് ആണ് ജനങ്ങളിൽ വിവരവും മറ്റും ഉണ്ടാക്കും എന്ന് ആണയിടുന്ന സിനിമ വിശ്വാസികൾ അവിശ്വാസികൾ ഒന്നിച്ചു നിന്നാൽ നാടിനെ തകർക്കുന്ന ദുഷ്ട ശക്തികളെ നേരിടാൻ പറ്റും എന്ന് സമർഥ്വി ക്കുന്നുണ്ട്.


പൃഥ്വിയുടെ കാമിയോ വേഷം ഉണ്ടെങ്കിലും തിയേറ്ററിൽ വലിയ ചലനമൊന്നും ഉണ്ടാക്കേണ്ട ഒന്നും ഈ ഭാഗത്തിൽ ഉണ്ടായില്ല.. അടുത്ത ഭാഗം സൂചന തരുന്നത് കൊണ്ട് പൃഥ്വി, ടോവിനോ മാസ്സ് പ്രതീക്ഷിക്കാം


പ്ര.മോ.ദി.സം


മോഹിനിയാട്ടം

  



ഭരതനാട്യം എന്ന ചിത്രം പറഞ്ഞത് ഭരതൻ എന്ന ആളുടെ കുടുംബം മറന്നുള്ള നാട്യം  ആയിരുന്നു എങ്കിൽ അതിന്റെ തുടർച്ച പറയുന്നത് ഭരതൻ" പറ്റിച്ച" അയാളുടെ രണ്ടു കുടുംബങ്ങളുടെയും കഥയാണ്.


മുൻ ചിത്രത്തെ പോലെ  കഥ യിലേക്ക് ലാൻഡ് ചെയ്യാൻ സമയം അധികം എടുക്കാതെ പെട്ടെന്ന് സംഭവങ്ങളിലേക്ക് വന്നു എന്നത് കൊണ്ട് തന്നെ  അതിലും രസകരമായ രീതിയിൽ അതിന്റെ തുടർച്ച സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്‌ 


ലോജിക്ക് ഒക്കെ പുറത്തു വെച്ചു തിയേറ്ററിൽ കയറിയാൽ മാത്രം ആസ്വദിക്കുവാൻ പറ്റുന്ന സിനിമ ആണെന്ന് പറയാം. ഇങ്ങിനെ ഒരു സംഭവം നടക്കുമോ അഥവാ നടന്നാൽ തന്നെ ഇത്രയും ആളുകൾ ഉൾപ്പെട്ടത് കൊണ്ട് അതു രഹസ്യമായി കൊണ്ടുപോകുവാൻ പറ്റുമോ എന്നൊക്കെ മനസ്സിൽ സംശയം തോന്നാതിരിക്കാൻ ചിന്തകളെ അനുവദിക്കരുത്.


ഓരോരോ നിമിഷവും കൗണ്ടർ കൊണ്ട് എല്ലാവരും ഒരു അവസരത്തിൽ അല്ലെങ്കിൽ മറ്റൊരിക്കൽ നമ്മളെ രസിപ്പിക്കുന്നുണ്ട്.അതിൽ കൂടുതലായി രസിപ്പിച്ചത് വിനയ് ഫോർട്ട്‌ തന്നെയാണ്.


പ്ര.മോ.ദി.സം 

ഒരു ദുരൂഹ സാഹചര്യത്തിൽ

 



വയനാടിന്റെ സൗന്ദര്യവും അതിനൊപ്പം അല്ലെങ്കിൽ  അതിലേറെ കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ട് നമ്മളെ പിടിച്ചിരുത്തുന്ന രതീഷ് പൊതുവാൾ എന്ന സംവിധായകന്റെ കയ്യൊപ്പ് ആണ് ഈ ചിത്രം.


കിടപ്പു രോഗിയായ സ്വന്തം ചേട്ടനെ പ്രാണനെ പോലെ നോക്കുന്ന സാധാരണക്കാരനായ ഹെൽത്ത് വർക്കർ ആയിട്ടും, ചേട്ടന് വേണ്ടി മരിച്ചു പോയ കൂട്ടുകാരൻ ആയിട്ടും കുഞ്ചാക്കോ ഞെട്ടിക്കുമ്പോൾ കിടപ്പുരോഗിയുടെ ദൈന്യത യും വേദനയും  മാനസിക നിലയിൽ  ഉണ്ടാകുന്ന  വൈരുധ്യങ്ങളും കാണിച്ചു ദിലീഷ് പോത്തൻ വേറെ തല ത്തിലേക്കു ഉയരുന്നു..


തന്റെ കൂട്ടുകാരൻ  മാ ർക്കോസ് ഇനിയും മരിച്ചിട്ടില്ല എന്ന് വിശ്വസിച്ചു കിടക്കയിൽ കമൽ പടം കണ്ടു ദിവസങ്ങൾ തള്ളി നീക്കുന്ന ആളുടെ മുന്നിൽ ആയുധവുമായി ഒരാൾ എത്തുമ്പോൾ അയാളെ മാർക്കോസ് ആയി കരുതുന്നു.


നാട് മുഴുവൻ നക്സൽ വേട്ട നടക്കുമ്പോൾ അവിചാരിതമായി അതിനിടയിൽപെട്ടു ഈ വീട്ടിൽ കുടുങ്ങി പോകുന്ന സജിൻ ബാബുവിന്റെ കഥാപാത്രത്തിന്റെ പാരലൽ കഥ  കുറച്ചു ഓവറായി തോന്നുമെങ്കിലും പ്രകടനം കൊണ്ട് അതൊക്കെ മായ്ക്കുന്നുണ്ട്.


ജാഫർ ഇടുക്കി പതിവ് പോലെ മിന്നിച്ചപ്പോൾ ശരണ്യയും തന്റെ റോൾ ഗംഭീരമാക്കി. ഇതിലെ മറ്റൊരു സർപ്രൈസ് സംവിധായകൻ ചിദംബ രത്തിന്റെ  പ്രകടനമാണ്. മൊത്തത്തിൽ നല്ലൊരു തിയേറ്റർ വാച് അനുഭവം തരുന്ന സിനിമ കോമഡി കൊണ്ടും ത്രില്ലർ കൊണ്ടും നന്നേ രസിപ്പിക്കുന്നു.


പ്ര.മോ.ദി.സം

Thursday, April 16, 2026

കണിമംഗലം കോവിലകം

 



ഇപ്പോൾ റീൽസ് കൊണ്ട് സ്വന്തമായി ഫാൻ ബയിസ് ഉണ്ടാക്കി എടുത്ത പിള്ളേർക്ക് സിനിമയിൽ അവസരം കൊടുത്തു അവരുടെ കഴിവ് സിനിമ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനു ഒപ്പം തന്നെ മിനിമം പ്രേക്ഷകരെ  തിയേറ്ററിൽ എത്തിക്കുക എന്നൊരു ലക്ഷ്യത്തിൽ ആണ് മലയാള സിനിമ.


"ചിലൊരത്‌ നന്നാവും ചിലോരത്‌ നന്നാവില്ല " എന്നു പറഞ്ഞത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി.. കുറെയേറെ ടീംസ് വന്നു എങ്കിലും ചിലർക്ക് മാത്രമേ ക്ലിക്ക് ആകുവാൻ പറ്റിയിട്ടുള്ളൂ..


സെമിത്തെരിക്കു സമീപമുള്ള മെൻസ് ഹോസ്റ്റലും അവിടുത്തെ ചില കുട്ടികൾക്ക് ഉണ്ടാകുന്ന അദൃശ്യ ശക്തി കളുടെ  സപ്പോർട് അനുഭവവും ഒരു കോമഡി ട്രാക്കിൽ കൊണ്ട് വരുവാൻ ശ്രമിക്കുന്നു എങ്കിലും അത്രക്ക് പ്രേക്ഷകരെ കയ്യിലെടുക്കുവാൻ കഴിഞ്ഞിട്ടില്ല.


ഒന്നാമത് പല ഹൊറർ സിനിമയുടെ പ്ലോട്ട് തന്നെയാണ് ഈ ചിത്രത്തിനും തിരഞ്ഞെടുത്തിട്ടുള്ളത്.. മെൻസ് ഹോസ്റ്റൽ, കൂട്ടുകാർ, സീനിയർ ജൂനിയർ വഴക്ക്, പ്രേതബാധ അങ്ങിനെ സ്ഥിരം ചട്ടകൂട്ടിൽ വികസിക്കുന്ന കഥ ഒരു ഇമ്പാക്റ്റും സൃഷ്ടിക്കുന്നില്ല..


ക്‌ളൈമ്മാക്സിൽ പ്രതീക്ഷിക്കാത്ത ഒരു അതിഥിയും അവന്റെ കഥയും രസകരമായ നിമിഷമാകുന്നു എന്ന് മാത്രം. എന്തായാലും ഇവിടെ വെച്ചു നിർത്താൻ അണിയറക്കാർ തീരുമാനിച്ചിട്ടില്ല... അടുത്ത ഭാഗവും ഉണ്ട്‌.


പ്ര.മോ.ദി.സം

Wednesday, April 15, 2026

കാക്കി സർക്കസ്

 



അടുത്തകാലത്തു കണ്ട വെബ് സീരിസിനിടയിൽ വേറിട്ട രീതിയിൽ സഞ്ചരിക്കുന്ന ഈ സീരീസ് ഡാർക്ക്‌ കോമഡി ക്രൈം സീരീസ് എന്ന് വേണമെങ്കിൽ പറയാം..


ജയിൽ വളപ്പിനകത്തുള്ള കണ്ണകി ക്ഷേത്ര ഭണ്ടാരം ആരോ മോഷ്ടിക്കുന്നതും പോലീസിന്റെ സാന്നിധ്യം ഉള്ളയിടത്തു നിന്ന് പോയത് കൊണ്ട് പുറത്തു അറിഞ്ഞാൽ നാണക്കേട് ആവുന്നത് കൊണ്ട്  രഹസ്യമായി പോലീസ് അന്വേഷിക്കുന്നത് ആണ് പ്രമേയം..


തുടക്കം മുതൽ തന്നെ കോമഡിയിലൂടെ സഞ്ചരിക്കുന്ന സീരീസിന്റെ ലക്ഷ്യം തന്നെ സമൂഹത്തിലെ ചില  ഡാർക്ക് കാര്യങ്ങൾ തുറന്നു കാട്ടുക എന്നതാണ്.


പുസ്തക പ്രേമിയായ ജയിലരും കയറു കമ്പനിയിൽ ജോലി ചെയ്യുന്ന വോഗ്ളർ ചേച്ചിയും അബദ്ധത്തിൽ കൊലയാളി ആയി പോവുന്ന ശവപ്പെട്ടി കച്ചവടക്കാരനും ഒക്കെ നമ്മളെ കൊണ്ട് പോകുന്നത് നമ്മുടെ നാട്ടിൽ അടുത്തിടെ നടന്ന കാര്യങ്ങൾ ഓർമ്മപ്പെടുത്തുവാൻ ആണ്.


കണ്ടക്റ്റർ ആയി എത്തുന്ന രാജേഷ് മാധവൻ കാമുകിയായ നേഴ്സ് എന്നിവർക്ക്‌ മറ്റൊരു മുഖം കൂടി ഉണ്ടെന്നു മനസ്സിലാക്കുപോൾ  അവരും പ്രതിനിധീകരിക്കുന്നത് നമ്മുക്കിടയിൽ ഉള്ള  നന്മ മരം ആളുകളെ തന്നെയാണ്.


പ്രമോ ദി സം

Tuesday, April 14, 2026

ഹാൽ

  



ഈ സിനിമ തിയേറ്ററിൽ വന്നതും പോയതും ആരും അറിഞ്ഞു എന്ന് തോന്നുന്നില്ല.. ഞാനും അറിഞ്ഞത് ഓടിട്ടി റിലീസ് ആയപ്പോൾ ആണ്.


നല്ല കഴിവുള്ള നടനാണ് 

ഷേയിൻ നിഗം.. അതു പല തവണ  പല സിനിമകളിൽ കൂടി തെളിയിച്ചതും ആണ്.. പുറത്തുള്ള അദ്ദേഹത്തിന്റെ ജീവിതം എങ്ങിനെയോ ആയിരുന്നാലും സ്‌ക്രീനിൽ നൂറു ശതമാനം നീതി പുലർത്തുന്നതായി സിനിമകൾ കാണുമ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്.


അങ്ങിനെയുള്ള ഇരു നടൻ ഇങ്ങിനെ ഇരു ചിത്രത്തിൽ തല വെക്കേണ്ട ആവശ്യം ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെയായിരിക്കും ചിത്രം തിയേറ്ററിൽ ചാകണം എന്ന് ആൾക്കാർ തീരുമാനിച്ചത്.


മുസ്ലിം പയ്യൻ ക്രിസ്ത്യാനി പെണ്ണിനെ സ്നേഹിച്ചു വിവാഹം ചെയ്യാൻ തീരുമാനിക്കുന്നത് കുടുംബത്തിൽ പ്രശ്‌നം ഉണ്ടാകുന്നു. മതം മാറാതെ കുടുംബത്തിൽ കയറ്റില്ല എന്നു രക്ഷിതാക്കൾ തീരുമാനിക്കുമ്പോൾ അവർ പള്ളിയിൽ എത്തുന്നു.


അവിടെ വെച്ച് പിടുക്കപ്പെട്ട കേസ് ലവ് ജിഹാദ് ആവുന്നതും പിന്നീട് അതിന്റെ നൂലാമാലയിൽ കൂടി പോകുന്നത് ആണ് സിനിമ..


ഒരു രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നു തോന്നാമെങ്കിലും മനഃപൂർവം ഓരോരോ ഡയലോഗുകളും സന്ദര്ഭങ്ങളും വേഷങ്ങളും തിരുകി കയറ്റുന്നുണ്ട്.. മാന്യമായ രീതിയിൽ പറഞ്ഞു പോയിരുന്നു എങ്കിൽ കുറച്ചു കൂടി  ഹൃദ്യമായേനെ...


അതിനു പകരം തങ്ങളുടെ മനസ്സിലെ ചിന്തകൾ ന്യായീകരിച്ചു കഥാപാത്രങ്ങളിൽ അടിച്ചേൽപ്പിക്കുക വഴി പ്രേക്ഷകരെ വെറുപ്പിച്ചു..അത്തരം ചിത്രങ്ങൾ പരാജയപ്പെടുക സ്വാഭാവികം 


പ്ര.മോ.ദി.സം

Monday, April 13, 2026

തായ് കിളവി

 



സ്ത്രീ സുരക്ഷ എന്നാൽ അവളുടെ ശരീരത്തിന്റെ മാത്രം സുരക്ഷയല്ല.. ഇപ്പോൾ ഉള്ള പല രാഷ്ട്രീയക്കാരും കെട്ടിഘോഷിക്കുന്നത് പാതിരാത്രിക്ക് പോലും സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകുവാൻ ഉള്ള സാഹചര്യം സൃഷ്ടിക്കും എന്നാണ്.


പാതിരാത്രി അവൾ ഒറ്റയ്ക്ക് പോയാൽ മാത്രം മതിയോ? അവൾക്കു സാമൂഹിക സുരക്ഷക്ക് പുറമെ സ്വാതന്ത്രവും സാമ്പത്തിക സുരക്ഷ കൂടി ഉണ്ടാക്കുവാൻ എന്താണ് ശ്രമിക്കാത്തത്... ശ്രമിച്ചാലും അതെന്താ ഇതുപോലെ പരസ്യ പ്പെടുത്താത്തത്‌.


സ്ത്രീകൾ ഇന്ന് പല കുടുംബത്തിലും അടിമകൾ തന്നെയാണ്.. പുരുഷന്റെ തണലിൽ മാത്രം വളരാൻ ബന്ധിക്ക പെട്ടവൾ.. അവർക്കു സാമ്പത്തിക സുരക്ഷ ഉണ്ടായാൽ മാത്രമേ മോചനം കിട്ടുകയുള്ളൂ..


ഈ കാര്യങ്ങൾ വളരെ യുക്തി പൂർവ്വം ഈ സിനിമയിൽ ഉൾപ്പെടുത്തിയത് ശിവകുമാർ മുറുകെശൻ  യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ്. സിനിമയുടെ കാഴ്ചയിൽ ബുദ്ധിപൂർവ്വമായി ഇത് നമ്മിലേക്ക്‌ എത്തിക്കുന്നു.

 

വട്ടി പലിശക്കാരി നാട്ടുകാർക്ക് ശല്യം ആവുമ്പോൾ അവർ എങ്ങിനെയെങ്കിലും ചത്താൽ മതിയെന്ന് നാട്ടുകാർ ചിന്തിക്കുന്നു.. ഒരിക്കൽ അവർ അത്യസന്നനിലയിൽ മരണം കാത്തുകിടക്കുമ്പോൾ അവർ ജീവിക്കേണ്ടത്‌ ചിലരുടെ ആവശ്യമാകുന്നു..


ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കിളവിയുടെ പ്രയാണമാണ് സിനിമ.അതിനിടയിൽ കുറെയേറെ വൈകാരിക രംഗങ്ങൾ കടന്നു വരുന്നുണ്ട്.


രാധികയുടെ മേക്കോവർ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്..ശരിക്കും അവർ തായ് കിഴവിയായി ജീവിച്ചു..


പ്ര.മോ.ദി.സം

Saturday, April 4, 2026

മുത്തു എന്ന കാട്ടാൻ

 



വല്യ ഹൈപ്പിൽ തുടങ്ങി പിന്നീട് ശൂ എന്നായി പോകുന്ന കുറേ ചിത്രങ്ങൾ കണ്ടിട്ടുണ്ട്.. അതുപോലെ ഉള്ള ഒരു വെബ് സീരിസ് ആണ് വിജയ് സേതുപതി ആദ്യമായി അഭിനയിച്ചു എന്ന് പറയുന്ന ഈ സീരീസ്.


തമിഴ് നാട്ടിലെ അതിർത്തിയിൽ ശരീരം ഇല്ലാതെ കിട്ടുന്ന തലയെ കുറിച്ച് പോലീസിന്റെ അന്വേഷണം ആണ് ചിത്രം പറയുന്നത്.. ആദ്യ എപ്പിസോഡ് കണ്ടാൽ മികച്ച ത്രില്ലർ ആയി മുന്നോട്ടു പോകുന്നു എന്ന് കരുതുന്ന നമ്മളെ ഏകദേശം "വിഡ്ഢികൾ" ആക്കി  ഓരോരോ ഭാഗങ്ങൾ മുന്നോട്ട് പോകുകയാണ്..


ആരാണ് മുത്തു, ആരാണ് അവനെ കൊന്നു തല മാത്രം ഈ വിജനമായ പ്രദേശത്ത് കൊണ്ടിട്ടത്? എന്തായിരുന്നു അതിന്റെ ഉദ്ദേശം? എന്തിനു തലയുടെ കൂടെ കുറേ പണം വെച്ചു? തുടങ്ങിയ ഓരോരോ സംശയങ്ങൾ പോലീസിനെ പോലെ അവിടുത്തെ ഗ്രാമീണരേ പോലെ പ്രേക്ഷകരെയും സംശയത്തിന്റെ മുന്നിൽ നിർത്തുന്നുണ്ട്.. അതു തിരഞ്ഞുള്ള പോലീസ് യാത്രയാണ് പറയുന്നത്


തിയേറ്റർ തുടർ പരാജയങ്ങൾ കൊണ്ട് ഗതികെട്ട സേതുപതി ഈ സീരിസിനു എന്തിനു "തലവെച്ചു " കൊടുത്തു എന്ന് മനസിലാവുന്നില്ല. ഇതുകൊണ്ട് അദ്ദേഹത്തിന് ഒരു ഉപകാരവും കിട്ടില്ല.അദ്ദേഹത്തിന്റെ സ്വതവേ ഉള്ള ഉഴപ്പൻ പ്രകടനത്തിനു പറ്റിയ ഒരു കഥാപാത്രം ആയിരുന്നില്ല കാട്ടാൻ.. ആ ഉഴപ്പ് മാസ്സ് ആയി കയ്യടിക്കേണ്ട പല സീനിനെയും നിശബ്ദമാക്കുന്നുണ്ട്.


പത്തോളം ഭാഗങ്ങളിൽ നിർമിച്ച സീരീസ് മുത്തുവിനെ കുറിച്ചുള്ള അന്വേഷണം മുന്നോട്ടു പോകുമ്പോൾ പോലീസുകാർക്ക് ഉണ്ടാവുന്ന പലതരം തടസ്സങ്ങൾ കാണിക്കുന്നു എങ്കിലും ഒരു ക്രൈം ത്രില്ലർ ആക്കി കൊണ്ടുപോകുവാൻ ഒരു പ്രയത്നവും കണ്ടില്ല. അതുകൊണ്ട് തന്നെ സമയം കൊല്ലി സീരിയൽ ആയി കണ്ടു പോകാം.


പ്ര.മോ.ദി.സം


പ്രതിച്ഛായ

 



ബി.ഉണ്ണികൃഷ്ണൻ ഒരു ഇടതുപക്ഷ സഹായാ ത്രികൻ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്‌.. എന്നിട്ടും ഈ ഇലക്ഷൻ സമയത്തു ഇതുപോലെയുള്ള സിനിമ എടുത്തത് എന്ത് കൊണ്ടെന്നു മനസ്സിലായില്ല.ഇത് ഇടതുപക്ഷ ഭാഗങ്ങൾക്ക്‌ അല്പം പ്രതിരോധം സൃഷ്ടിക്കുന്ന ഒരു അവതരണം ആയി പോയി എന്ന് പറയാം.. വര്ഷങ്ങളായി വേട്ടയാടിയ ഒരു നേതാവിനെ ഇപ്പോൾ മഹ്വത്വവൽ ക്കരിക്കുന്ന ഒരു പരിപാടി ആയിപോയി.


സിനിമ ഉമ്മൻ‌ചാണ്ടി എന്ന മുൻമുഖ്യനെ ആണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ അധികം സിനിമ മുന്നോട്ടേക്ക് പോകണം എന്നൊന്നും ഇല്ല.. പീഡനവും ആരോപണവും പിന്നെ അതൊക്കെ ഗൂഢാലോചന ആണെന്ന് തെളിയുന്നത് ഒക്കെ ഇടതിനെ ലക്ഷ്യം വെച്ചിട്ടുണ്ട്.കൂട്ടത്തിൽ തെളിയിക്കാൻ പറ്റാത്ത അഴിമതി നടത്തുന്ന ആൾ ആണെന്നും പറഞ്ഞു വെക്കുന്നുണ്ട്.


ഉമ്മന്റെ ജീവിതത്തിൽ ഉടനീളം ക്യാമറ കഥ കൊണ്ട് പോകുന്നില്ല എങ്കിൽ കൂടി അയാളെ എങ്ങിനെ യൊക്കെ ഉപദ്രവിക്കാൻ എതിരാളികൾ ശ്രമിച്ചിരുന്നു എന്നത് വ്യക്തമായി പറയുന്നുണ്ട്.അതൊക്കെ അദ്ദേഹത്തെ പുണ്യാളൻ ആകുവാൻ സഹായിക്കുന്നുമുണ്ട്.. അദ്ദേഹത്തിന്റെ മക്ക ളുടെ അമേരിക്കൻ വിവാദവും വേറൊരു തരത്തിൽ കാണിക്കുന്നുണ്ട്.

സിനിമ രാഷ്ട്രീയത്തിന് പുറമെ ശക്തമായ കുടുംബ കഥ കൂടി പറയുന്നുണ്ട്..കുറേ കാലത്തിനു ശേഷം കുറെയേറെ സ്ത്രീ കഥാപാത്രങ്ങൾക്ക്‌ നല്ല പ്രാധാന്യം കൊടുക്കുന്ന തിരക്കഥ ഉള്ള മലയാള ചിത്രം കൂടി ആണെങ്കിലും വലിയ പുതുമ ഒന്നും ചിത്രത്തിന് അവകാശപ്പെടുവാൻ പറ്റില്ല.ബി ഉണ്ണികൃഷ്ണൻ ഇനിയും അപ്ഡേറ്റ് ആവാനുണ്ട്.. ഇല്ലെങ്കിൽ പഴകിയ രാഷ്ട്രീയം എടുത്തു ഈ അവസരത്തിൽ ഉപയോഗിക്കില്ല..


നിവിനും ബാലചന്ദ്ര മേനോനും തങ്ങളുടെ റോളുകളിൽ കത്തി കയറി എങ്കിലും നിശബ്ദനായ വില്ലനായ ശറഫുദ്ധീൻ മികച്ചു നിൽക്കുന്നു.നമ്മൾ പ്രതീക്ഷിക്കുന്ന നിവിൻ ഈ ചിത്രത്തിൽ ഇല്ല എന്നത് ശ്രദ്ധിക്കാതെ പോയാൽ നിരാശ നൽകും.. ഇപ്പോൾ ഉള്ള ഒരു രാഷ്ട്രീയ നേതാവിനെ കൂടി രൂപത്തിൽ കൊണ്ടുവരാൻ ഉണ്ണികൃഷ്ണൻ ശ്രമിച്ചിട്ടും അതു പൂർണമായി അവതരിപ്പിക്കാൻ ഉള്ള അദ്ദേഹത്തിന്റെ ഭയം വ്യക്തമായി മനസ്സിലാക്കാം.


രാഷ്ട്രീയത്തിൽ വിജയിക്കുവാൻ നിലനിൽക്കാൻ അത്യാവ ശ്യമായി വേണ്ടത് പ്രതിച്ഛായ‌‌ ആണെന്ന് ചിത്രം ഊന്നി പറയുന്നു.


പ്ര.മോ.ദി.സം


ഭീഷ്മർ

  



ധ്യാൻ ശ്രീനിവാസന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണുന്നത് ചുരുക്കമാണ്.. ഒന്നാമത് മാസത്തിൽ തന്നെ രണ്ടും മൂന്നും സിനിമകൾ പുറത്തിറങ്ങും പിന്നെ അധികവും നമ്മൾക്ക് സൗകര്യമുള്ള തിയേറ്ററിൽ ഉണ്ടാവുകയും ഇല്ല..


പിന്നെ ഒരുപാട്  കാത്തിരിക്കാതെ തന്നെ പലരുടെയും ഫാൻ ബോയ് ആയതു കൊണ്ട്  പെട്ടെന്ന് തന്നെ  ഒറ്റിട്ടി വിറ്റു പോകുന്നത് കൊണ്ട് സ്വീകരണ മുറിയിൽ കാണാൻ പറ്റും എന്നത് കൊണ്ടും തിയേറ്റർ എക്സ്പീരിയൻസ് ആവശ്യമില്ലാത്തതു കൊണ്ടും റിസ്ക് എടുക്കാറില്ല..ചില സിനിമകൾ തിയേറ്ററിൽ വരുന്നതും പോകുന്നതും അറിയാറില്ല എങ്കിലും ധ്യാൻ സിനിമ എന്തായാലും ഒട്ടിട്ടി യിൽ വരുമ്പോൾ മനസ്സിലാക്കാം.


ഇപ്പോൾ ഇറങ്ങുന്ന പലതരം വധം മൂവികളെക്കാൾ അത്യാവശ്യം കാണാൻ പറ്റാവുന്നത് ആവുന്നത് കൊണ്ട് ധ്യാൻ സിനിമകൾ അങ്ങിനെ നിരാശ നൽകാറുമില്ല..

അതുകൊണ്ട് തന്നെയാണ് ആശിച്ച പടത്തിനു ടിക്കറ്റ് ഇല്ലാത്തതു കൊണ്ട് ഭീഷ്മർക്ക് കയറിയത്‌. കുഴപ്പം ഒന്നും ഇല്ല കണ്ടിരിക്കാൻ പറ്റിയ സിനിമ തന്നെയാണ്.. ഈസ്റ്റ്‌ കോസ്റ്റ് വിജയൻ ചിത്രങ്ങളിൽ സാധാരണ ഉള്ളത് പോലെ നല്ല പാട്ടുകളും കൂടിയുണ്ട്.


പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെട്ടു പോകുമ്പോൾ ജീവിതത്തിൽ ഉടനീളം വേദന അനുഭവിക്കുന്നവൻ മറ്റുള്ളവരുടെ പ്രേമം സാക്ഷാത് കരിക്കുവാൻ ഇറങ്ങി പുറപ്പെടു മ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


അതു സ്ഥിരം ശൈലിയിൽ പോവാതെ അല്പം സസ്പെൻസ് ഒക്കെ കരുതി വെച്ചാണ് മുന്നോട്ടു പോകുന്നത്.. എന്തായാലും ചിത്രം നിരാശപ്പെടുത്തില്ല.


പ്ര.മോ.ദി.സം 

യൂത്ത്

  



പുതിയതലമുറയ്ക്ക് വേണ്ടത് ഉത്സവ പ്രതീതി ഉള്ള ജീവിതമാണ്..ഒരുപാട് ടെൻഷൻ ഒന്നും തലയിൽ കയറ്റാതെ അടിച്ചു പൊളിച്ചു പോകുന്ന ജീവിതം..ഭാരിച്ച ഉത്തരവാദിത്വമോ കുടുംബ പ്രശ്നങ്ങൾ ഒന്നും ഭൂരിഭാഗം പേര് തലയിൽ കയറ്റുക ഇല്ല.. അവർ ഇന്നിന് വേണ്ടി ജീവിക്കുന്നു നാളെ ഉള്ളത് നാളെ കാണാം എന്ന മട്ടിൽ ജീവിക്കുന്നു.. അതിനു പോസിറ്റീവ് ഉണ്ടാകും നെഗറ്റീവ് ഉണ്ടാകും.. എന്നാലും മുൻപത്തെ പോലെ അല്ല അവർക്കു വിവരമുണ്ട് ജീവിക്കാൻ പഠിച്ചവരാണ്.

എപ്പോഴും മദ്യവും പുകയും കൊണ്ട് ജീവിക്കുന്ന ആൾക്കാരെ ഉദ്ദേശിച്ചു അല്ല പറഞ്ഞത്..അവരൊക്കെ നശിച്ചു ജീവിക്കുന്നവരാണ്.. ഇവർക്ക്‌ നശിക്കാൻ മാത്രേ അറിയൂ.. മറ്റുള്ളവർ അങ്ങിനെ അല്ല അവർ കൃത്യമായ അവസരത്തിൽ വേണ്ട നിലപാടുകൾ എടുത്തിരിക്കും.

അതിൽ സുഹൃത്ത്ക്കൾക്കു ആയിരിക്കും വീട്ടുകാരെക്കാൾ പ്രാധാന്യം.. അവരിടൊന്നിച്ചു ആട്ടവും പാട്ടവും ഒക്കെയായി പോകുന്ന ജീവിതത്തിൽ ചിലർ പലപ്പോഴും വിദ്യാഭാസത്തിനു അതിനു പിന്നിൽ മാത്രം പ്രാധാന്യം കൊടുക്കുന്നു..


പ്രവീൺ അങ്ങിനെ ആയിരുന്നു.. തന്നെ തിരസ്കരിച്ച പെൺകുട്ടികളുടെ എണ്ണം കൂടിയപ്പോൾ തന്നോട് ഇഷ്ട്ടം തോന്നിയവരെ ഒക്കെ ചേർത്തു പിടിക്കുവാൻ തീരുമാനിച്ചു.. പഠിത്തം ഒക്കെ സൈഡ് ആക്കി അവരുടെയൊക്കെ പിന്നാലെ പോയപ്പോൾ അവനുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് സിനിമ.


അടുത്തകാലത്തു ബോക് സ്ഓഫീസിൽ വലിയ ദുരന്തങ്ങൾ സംഭവിച്ച തമിഴ് സിനിമയെ താങ്ങി നിർത്തിയത് യുത്ത് ഉത്സവങ്ങൾ നിറഞ്ഞ ഇത്തരം ചിത്രങ്ങൾ ആയിരുന്നു..ലോ ബഡ്ജറ്റ് കാമ്പുള്ള സിനിമകൾ അവിടെ നേട്ടങ്ങൾ കൊയ്ത്തു നടത്തി. പുതിയ താരങ്ങൾ ഉണ്ടായി തിയേറ്ററുകളുടെ നിർമാതാവിന്റെ പണപ്പെട്ടി നിറഞ്ഞു


ഡ്യുട്, വിത്ത്‌ ലവ് തുടങ്ങി യുവാക്കൾ എടുത്ത ചിത്രങ്ങൾക്കു പുറകെ തന്നെയാണ് കരുണാസ് എന്ന നടന്റെ പുത്രൻ കെൻ കരുനാസിന്റെ ചിത്രവും..പലരും സമയമായില്ല എന്ന് പറഞ്ഞു നിരാശ നൽകിയിട്ടുണ്ട് എന്ന് കെൻ പറയുമ്പോൾ അവർക്കൊക്കെ ഉള്ള ഉത്തരമാണ് ഈ സിനിമയുടെ വിജയം.. ഒരാളുടെ സമയം അവനറിയുന്ന പോലെ വേറെ ആർക്കു അറിയാൻ....?


പുതുതായി എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നാണ് ഉത്തരം എങ്കിലും തിയേറ്ററിൽ ഉള്ള അത്ര സമയവും ഉത്സവ പ്രതീതിക്കു പുറമെ കുടുംബ ബന്ധത്തിലേ ചില  കാര്യങ്ങൾ കൂടി പറഞ്ഞു കാണികൾക്ക്  നൊമ്പരം കൂടി ഉണ്ടാക്കുവാൻ അദ്ദേഹത്തിന് കഴ്ഞ്ഞിട്ടുണ്ട്.. കൂട്ടത്തിൽ ജീവി പ്രകാശ് കുമാറിന്റെ നല്ല പാട്ടുകളും കേൾക്കാം 


പ്ര.മോ.ദി.സം 

കാസർഗോഡ് എംബസി

 


നമ്മുടെ രാജ്യത്ത് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തി പണം സമ്പാദിക്കുന്ന കുറെയേറെ രാജ്യദ്രോഹികൾ ഉണ്ട്‌.. അവർ ഒക്കെ പല അസന്മാർകിക പ്രവർത്തനങ്ങൾക്ക് കൂട്ട് നിന്ന് സ്വയം സമ്പാദിക്കുമ്പോൾ നഷ്ട്ടം ഉണ്ടാകുന്നതു നമ്മുടെ രാജ്യത്തിന് തന്നെയാണ്.

ഈ അടുത്ത ദിവസം വന്ന വിദേശ ഫണ്ട്‌ ചിലവഴിക്കൽ നിയമത്തെ പലരും എതിർക്കുന്നത് സംശയം ഉണ്ടാക്കുന്നു. ശരിയായ രീതിയിൽ ചിലവഴിക്കുന്നു എങ്കിൽ ചിലർക്ക് മാത്രം എന്തുകൊണ്ട് എതിർപ്പ് ഉണ്ടാകുന്നു.. വിദേശ പണം രാജ്യ ദ്രോഹ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയത് കൊണ്ടാണ് പുതിയ നിയമം സർക്കാർ കൊണ്ട് വരുന്നത്

പല സംഘടനകൾക്ക് വിദേശ പണം വരുന്നുണ്ട്.. ചിലർക്ക് മാത്രം പ്രശ്നം ഉണ്ടാകുമ്പോൾ സർക്കാരിന് സംശയം കൂടും ഇത് പോലെ അവർ സംശയത്തിനു മുന്നിൽ പെട്ടു പോകും.

 നമ്മുടെ രാജ്യത്തെ .മുൻപത്തെ വലിയ തലവേദന ആയിരുന്നു കള്ളക്കടത്തു.. സ്വർണ്ണവും മറ്റു വിദേശ ഉത്പന്നങ്ങളും ടാക്സ് വെട്ടിച്ചു കടത്തി ഇന്ത്യയിൽ വിൽക്കുന്ന  പരിപാടി... അതിനു കടൽമാർഗം ആയിരുന്നു പലരും തിരഞ്ഞെടുത്തത്.. അതുകൊണ്ട് തന്നെ തൊട്ടടുത്ത നഗരങൾ ആയിരുന്നു അവരുടെ ഹബ്ബ്.

ഒരു കാലത്ത് കള്ളക്കടത്തിന്റെ വലിയ കേന്ദ്രം ആയിരുന്നു കേരളത്തിന്റെ അതിർത്തിയിൽ   ഉള്ള കാസർഗോഡ്.. പല തരത്തിൽ ഉള്ള കള്ളക്കടത്തു സാധനങ്ങൾ മംഗലാപുരം വഴി വരുന്നത് വിറ്റഴിക്കുവാൻ കേരളത്തിലെ വലിയ ഒരു ഹബ്ബ്‌ ആയി അവർ കാസർഗോഡിനെ മാറ്റി.


അതിനൊപ്പം തന്നെ വളർന്നു വന്ന വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിതിയും വ്യാജ പാസ്പോർട്ട്‌ നിർമാണവും കൂടിയായപ്പോൾ അവിടെ കാസർഗോഡ് "എംബസി" ആയി.


പലവിധ പ്രശ്നങ്ങളിൽ പെട്ടു ഒളിഞ്ഞു നടക്കുന്നവർക്കു രാജ്യത്ത് നിന്ന് ആളുമാറാട്ടം നടത്തിയുള്ള പ്രയാണത്തിനു ഈ എംബസി കൂട്ട് നിന്ന് കൊണ്ടിരുന്നു.അതുകൊണ്ട് തന്നെ തലയ്ക്കു വിലയിട്ട പലരും ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടു.. പിന്നീട് അവർ വിദേശത്ത് നിന്നുള്ള നിയന്ത്രണം ആയപ്പോൾ സർക്കാരിന് തലവേദന ആയി.


കള്ള കടത്തു സംഘങ്ങൾ പലപ്പോഴും ഇണങ്ങിയും പിണങ്ങിയും പല സംഘങ്ങൾ ആവുന്നത് അവരുടെ കുടിപകകൾ,കൊലപാതകങ്ങൾ, ആഭ്യന്തര കലാപങ്ങൾ സൃഷ്ട്ടിച്ച അവസരങ്ങൾ ഉണ്ടായി.അങ്ങിനെ ഉള്ള ഒരു കഥ പറയാൻ ആണ് അണിയറക്കാർ ശ്രമിച്ചത്.

ഇതിനിടയിൽ ഇതേ കുറച്ചു അന്വേഷിക്കുവാൻ വന്ന കേന്ദ്ര ഏജൻസി ഇവരെയൊക്കെ ഉൾപ്പെടുത്തി ഉണ്ടാക്കിയ വെബ് സീരീസ് നമുക്ക് ഒരുവിധത്തിൽ ഉള്ള ത്രില്ലിങ്ങും നൽകുന്നില്ല..


ആരെഴു എപ്പിസോഡ് ഉണ്ടെങ്കിലും ഒന്നുപോലും നമ്മളെ പിടിച്ചിരുത്ത്ന്നില്ല. അറിയപ്പെടുന്ന നടന്മാർ ഉണ്ടെങ്കിലും അവരൊക്കെ നല്ല പ്രകടനം നടത്തിയിട്ടു പോലും ആകർഷണമായി തോന്നിപ്പിക്കുവാൻ സംവിധായകന്റെ മിടുക്കുണ്ടായില്ല.


പ്ര.മോ.ദി.സം

വാഴ ll

 



കുറെയേറെ സഹോദര ന്മാരുടെ ജീവിതം എന്ന ടാഗ് ലൈനിൽ വന്ന വാഴയുടെ തുടർച്ച ഒന്നും അല്ലെങ്കിലും അതേ ടാഗ് ലൈനിൽ അതുപോലെ വേറെ ചിലരുടെ കഥയാണ് ഈ സിനിമ പറയുന്നത്..


ഇതിൽ നമ്മൾ ഓരോരുത്തരെയും പല റോളുകളിൽ  ഏതിലെങ്കിലും ഒന്നിൽ കാണാൻ പറ്റും എന്നയിടത്താണ് സിനിമ രചിച്ച വിപിൻദാസ് വിജയിച്ചിരിക്കുന്നത്.


ചിലപ്പോൾ അതു അച്ഛൻ ആവാം അമ്മയാവാം അല്ലെങ്കിൽ സഹോദരൻ ആവാം സുഹൃത്ത്‌ ആകാം അതും അല്ലെങ്കിൽ അദ്ധ്യാപകൻ, കാമുകി, പോലീസ്കാരൻ ഇവരിൽ ആരെങ്കിലും... 


അങ്ങിനെ നമ്മുടെ ജീവിതവുമായി ബന്ധപെട്ടു ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് തന്നെ ചിലപ്പോൾ നിങ്ങള്ക്ക് നോവും കണ്ണീർ വരും ചിലപ്പോൾ  ചിരിക്കും ചിലപ്പോൾ ദേഷ്യം വരും...


ചില സീനുകൾ വലിച്ചു നീട്ടി ബോറടിപ്പിക്കുന്നു എന്ന് തോന്നുന്നു എങ്കിലും പിന്നീട് ആലോചിക്കുമ്പോൾ അതൊക്കെ വേണ്ടത് തന്നെയല്ലേ നമ്മുടെ സമൂഹ ത്തോടുള്ള ചോദ്യങ്ങൾ തന്നെയല്ലേ എന്ന് തിരിച്ചറിയാൻ പറ്റുമ്പോൾ അതൊക്കെ വേണ്ടത് തന്നെയല്ലേ എന്ന് സംവിധായകൻ സാവിൻ സ നമ്മളെ ഓർമ്മിപ്പിക്കുന്നു.


പ്ര.മോ.ദി.സം