Pages

Thursday, April 18, 2024

സമകാലികം 21

 



തിരഞ്ഞെടുപ്പ് പ്രചരണ ചൂട് അതിൻ്റെ പീക് പോയിൻ്റിൽ എത്തിയിരിക്കുന്നു..കണക്ക് കൂട്ടലിലെ അപ്രതീക്ഷിത നിഗമനങ്ങൾ സ്ഥാനാർത്ഥികളിൽ 

 അസ്വസ്ഥതകൾ സൃഷ്ടിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. 


അത് ബോമ്പായിട്ടും നുണ ബോംബായിട്ടും രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴി ചാരുംപോൾ ജനങ്ങൾക്കു രാഷ്ട്രീയ കുതന്ത്രങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്.


സൈബർ ഇടങ്ങളിൽ ഏറ്റവും കൂടുതൽ തേജോവധം ചെയ്യപെട്ട സ്ഥാനാർത്ഥി ഒരു പക്ഷെ സുരേഷ് ഗോപി ആയിരിക്കും.. ചെയ്യുന്ന പ്രവർത്തികളിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അതൊന്നും അദ്ദേഹം മൈൻഡ് ചെയ്യാത്തത് കൊണ്ട് ആരോപണ മുന ഓരോന്നായി ഒടിഞ്ഞു പോയി.

വടകരയിൽ തിരിച്ചു പിടിക്കാൻ ഇറക്കിയ ഷൈലജ ടീച്ചർ ഒരു പടി മുന്നിൽ നിൽക്കുമ്പോൾ ആണ് സ്വന്തം പാർട്ടിക്ക് കളങ്കം വരുത്തി പാനൂരിൽ ബോംബ് പൊട്ടുന്നത്..അത് ടീച്ചറുടെ സാധ്യതയെ നന്നായി ബാധിച്ചിട്ടുണ്ട്.ഇപ്പൊൾ സൈബർ ഇടങ്ങളിൽ ടീച്ചർ തേജോവധം ചെയ്യപ്പെടുന്നു എന്ന് "കരഞ്ഞു" കൊണ്ട് പറയുമ്പോൾ പ്രതി സ്ഥാനത്ത് എതിരാളികൾ ആയിരിക്കും എന്ന് വ്യക്തം.

എന്നാല് ഇതൊക്കെ പാർട്ടിയുടെ തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള അവസാന അടവ് എന്ന് എതിരാളികൾ തിരിച്ചടിക്കുംപോൾ നേര് ഏതു നെറി ഏതു എന്നറിയാതെ ജനങ്ങൾ കൺഫ്യൂഷണിൽ ആവുകയാണ്.

വ്യക്തിഹത്യ, വ്യക്തി വിരോധം ഒക്കെ ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ വിഷയമാകുന്നത് നന്നല്ല.. ഇപ്പൊൾ എംഎൽഎ മാരായ കേ കേ രമ ,ഉമ തോമസ് എന്നീ  സ്തീകൾക്കു നേരെ സൈബർ ഇടങ്ങളിൽ വളരെയധികം വ്യക്തിഹത്യ നടന്നിരുന്നു.അതിൻ്റെ വേദനകൾ അറിയുന്നത് കൊണ്ട് തന്നെയാണ് അവർ എതിർ പാർട്ടികാരിയായ ശൈലജ ടീച്ചർക്കു ഈ കാര്യത്തിൽ പിന്തുണ കൊടുത്തത്. ഇതൊക്കെയാണ്  നന്മയുടെ രാഷ്ട്രീയം.

*****നാഴിക്ക് നാല്പതു വട്ടം ജനാധിപത്യത്തെ കുറിച്ച് വാചലനാകുന്ന തമിഴു നാട് മുഖ്യമന്ത്രിയുടെ മകൻ്റെ റെഡ് ജയൻ്റ് ഫിലിംസ് മറ്റു സിനിമ പ്രവർത്തകരെ പീഡിപ്പിക്കുന്നു എന്ന് പ്രശസ്ത നടൻ വിശാൽ പ്രസ്താവിച്ചിരിക്കുന്നു.തമിഴു നാട്ടിൽ ഒരു സിനിമ റിലീസ് ചെയ്യാൻ ഉദയനിധിയുടെ വിതരണ കമ്പനി തീരുമാനിക്കണം പോലും.അദ്ദേഹത്തിന് മാർക് ആൻ്റണി എന്ന ചിത്രം റിലീസ് ചെയ്യാൻ പല കടമ്പകൾ കടക്കേണ്ടി വന്നു എന്നും പുതിയ ചിത്രത്തിനും ഇതേ പ്രശ്നം ഉണ്ടായി എന്നും അദ്ദേഹം ആരോപിക്കുന്നു. സിനിമ മേഖലയിൽ അതുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മകൻ മന്ത്രിയുടെ ഇടപെടലുകൾ സിനിമ ലോകത്ത് മുറുമുറുപ്പ് ഉണ്ടാക്കിയിട്ട് കാലം കുറേയായി.വിശാൽ അത് തുറന്നു പറഞ്ഞത് കൊണ്ട് ഇനിയും ആൾക്കാർ തങ്ങളുടെ പ്രയാസങ്ങൾ തുറന്നു പറയും എന്ന് പ്രതീക്ഷിക്കാം.

മുൻപ് ഒരു നിർമാതാവ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു..തൻ്റെ ചിത്രം അവർ പറയുന്ന വിലക്ക് ഒരു കമ്പനിക്ക് കൊടുക്കേണ്ടി വന്നു എന്ന്...അത് കാരണം വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി എന്നും..തമിഴിൽ വരുന്ന ഭൂരിഭാഗം സിനിമകളും റെഡ് ജയൻ്റ് വഴി പുറത്തിറങ്ങുന്നത് ഇതുമായി കൂട്ടി വായിക്കാൻ പറ്റും..അവിടെ അധികാരത്തിൻ്റെ ബലത്തിൽ നടക്കുന്നത് വലിയ ഗുണ്ടായിസം തന്നെയാണ്.


*****സ്റ്റാർ ലിങ്ക് ബ്രോഡ്ബാൻഡ് സാറ്റലൈറ്റ് ഇന്ത്യയിലേക്കും വരുന്നു.കേബിൾ വഴി അല്ലാതെ ഉപഗ്രഹങ്ങൾ വഴി നേരിട്ട് ഇൻ്റർനെറ്റ് കിട്ടുന്ന സംവിധാനം ആണിത്.അത് കൊണ്ട് തന്നെ നമ്മുടെ ഇൻ്റർനെറ്റ് സ്പീഡ് പതിന്മടങ്ങ് വർദ്ധിക്കും കൂടാതെ ഇപ്പൊൾ കണക്ഷൻ കിട്ടാത്ത സ്ഥലങ്ങളിൽ പോലും ഹൈ സ്പീഡ് ഇൻ്റർനെറ്റ് ഉപയോഗിക്കുവാൻ കഴിയും.ഇപ്പൊൾ തന്നെ എഴുപത്ൽ പരം രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന സ്റ്റാർ ലിങ്ക് ഇന്ത്യൻ അഭ്യന്തര വിഭാഗത്തിൻ്റെ പർമിഷന് വേണ്ടി ശ്രമിക്കുകയാണ് .അഭ്യന്തര വിഭാഗം  ഇതുകൊണ്ട് രാജ്യത്തിന് ഭീഷണി ഇല്ലെന്ന് സർട്ടിഫൈ ചെയ്താൽ അടുത്ത് തന്നെ ഇന്ത്യയിലേക്ക് സ്റ്റാർ ലിങ്ക് കടന്നു വരും.


പ്ര.മോ.ദി.സം 

No comments:

Post a Comment