Friday, August 29, 2014

കാലം മാറി കഥമാറി


അമ്പലത്തില്‍ നിന്നുമൊഴുകിവരുന്ന ഭക്തിഗാനം ഈ പുലര്ച്ച ക്ക് എന്തോ ഒരു ഊര്‍ജം തന്നിലേക്ക് നിറക്കുന്നു . ആരെയും ഉണര്‍ത്താതെ വാതില്‍ ചാരി പതിവുപോലെ മാധവന്‍ പ്രഭാതസവാരിക്കിറങ്ങി. റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പത്രകാരന്‍ മനു സൈക്കിളില്‍ കുതിച്ചുപായുകയാണ് .ഇന്നെന്തോ വൈകി അതാണ്‌ ഈ പാച്ചില്‍ ...തണുപ്പല്ലേ ..പാവം ഉറങ്ങിപോയതാവും. സാധാരണ പോലെ ജാനുവേച്ചിയുടെ ചായകട തുറന്നിട്ടുണ്ട് പാൽകാരന്‍ കുഞ്ഞിരാമന്‍ പാല്‍ പാത്രവും തൂക്കി അവിടെ നിന്നും ചായ കുടിക്കുന്നുണ്ട്...അതിരാവിലെ ചായ അത്യാവശ്യമുള്ളവര്‍ ഒക്കെ കടക്കകത്തുണ്ട് .വഴിയില്‍ കണ്ടവരോടൊക്കെ കുശലം പറഞ്ഞു അയാള്‍ മുന്നോട്ടു നടന്നു.
 
അമ്പലകുളത്തില്‍ നിറയെ ആൾകാരായിരുന്നു.തന്നെ കണ്ട അബ്ദുൾ ഖാദർ വിശേഷങ്ങള്‍ ഒക്കെ ചോദിച്ചു .സ്ഥിരമായിട്ടുള്ള ചോദ്യങ്ങള്‍ തന്നെ ..ഉത്തരം മാത്രം ചിലത് മാറിമറിഞ്ഞിരിക്കും.മാത്യുവും പണിക്കരും രമേശനുമൊക്കെ ലോഗ്യം പറഞ്ഞു.ആ ഗ്രാമത്തിലെ പലരും അതിരാവിലെ അവിടെ കണ്ടുമുട്ടുക പതിവായി..പൊതുവായ പലകാര്യങ്ങളുടെയും ചർച്ച  അവിടെ നിന്ന് ആരംഭിക്കുന്നു.. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അയല്കാരി സുബൈദ അടുക്കള വാതിലില്‍ കൂടി പുറത്തേക്കു പോകുന്നു.എന്തോ സാധനം വാങ്ങുവാന്‍ വന്നതായിരിക്കും.ഇവളും ഇവിടില്ലാത്തത് അവിടെ പോയി വാങ്ങാറുണ്ട് .നല്ല അയൽകാര്‍ ..പരസ്പര സഹകരണവും .ഓണവും പെരുന്നാളും ഒന്നിച്ചു ആഘോഷിക്കുന്നവര്‍... .

എത്ര പെട്ടെന്നാണ് വർഷങ്ങള്‍ കൊഴിഞ്ഞത്..അയാള്‍ കിടക്കയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.റിട്ടയര്‍മെന്റിനു ശേഷം ഉറക്കം തീരെ കുറഞ്ഞു.വർഷങ്ങളായി ഉള്ള  പ്രഭാതസവാരി ഇന്നും തുടരുന്നുണ്ട്.അതുകൊണ്ടാവാം ശരീരം ഇതുവരെ കാര്യമായി ബുധിമുട്ടിച്ചില്ല.സമയം വൈകിപോയി എന്ന് തോന്നിയപ്പോള്‍ അയാള്‍ പതുക്കെ കിടക്ക വിട്ടു എഴുനേറ്റു .മുൻപ്  അമ്പലത്തിലെ ഭക്തിഗാനം കേൾക്കു  മ്പോള്‍ സമയം മനസ്സിലാക്കാമായിരുന്നു..ഇപ്പൊ അതും നിന്നുപോയി ..അല്ല ചിലർ  നിർത്തിച്ചു .

“എടീ ..എഴുനേൽക്കൂ ....ആ വാതിലൊന്നു  അടക്കൂ ..ഞാന്‍ നടക്കാന്‍ പോകുകയാ “

മുൻപത്തെ  പോലെയല്ല ..വാതില്‍ചാരി പുറത്തേക്ക് ഇറങ്ങാന്‍ പറ്റില്ല.മനുഷ്യ മനസ്സുകളില്‍ പിശാചുക്കള്‍ താമസം തുടങ്ങിയ കാലമാണ്. എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് ഭാര്യ എഴുനേറ്റു.

“ഇന്ന് പോണോ ? കൊല്ലും കൊലയുമൊക്കെ നടക്കുന്ന കാലമല്ലേ ...?”

“അതൊന്നും   നമ്മുടെ സ്ഥലത്തല്ലല്ലോ ...അല്ലെങ്കിലും ഒരു പാർട്ടിയിലുമില്ലാത്ത ഞാനെന്തിനാടി പേടിക്കുന്നത് ?”

റോഡിലേക്ക് ഇറങ്ങിയെങ്കിലും ആരെയും കാണുവാനില്ല. പലരും പുറത്തിറങ്ങാൻ  മടിക്കുന്നു.രാഷ്ട്രീയകൊലപാതകം ,തമ്മില്‍ തമ്മില്‍ നിലനില്ക്കുന്ന സ്പർദ്ധ .. അതിന്റെ പരിണിതഫലങ്ങള്‍ പലരുടെയും വ്യായാമം വീട്ടിനുള്ളില്‍ തന്നെതളച്ചിടപ്പെട്ടു.അയാള്‍ മുന്നോട്ടേക്കു നടന്നു.ജാനുവേച്ചിക്ക് വയ്യെങ്കിലും പണ്ടത്തെപോലെ കച്ചവടം ഇല്ലെങ്കിലും ഇപ്പോഴും   കട തുറക്കാറുണ്ട്. മോന്‍ സഹായതിനുള്ളത്    കൊണ്ടാവും  .പതിവുപോലെയുള്ള “ബെഡ് കോഫി “ആൾകൂട്ടവും അവിടെ കണ്ടില്ല.

നടന്നു നടന്നു അമ്പലകുളത്തിനരുകിലെത്തി.പരിസരമൊ ക്കെ കാട് പിടിച്ചു കിടക്കുന്നു.ആൾ പെരുമാറ്റം കുറഞ്ഞത്‌  കൊണ്ടായിരിക്കും.കുളികാര്‍ ആരുമില്ല .അഹിന്ദുക്കള്ക്ക് പ്രവേശനമില്ല എന്ന ബോർഡ്‌  വന്നപ്പോള്‍ അന്യമതകാര്‍ വന്നു കുളിക്കാതെയായി...വീട്ടില്‍ സൌകര്യങ്ങള്‍ കൂടിയപ്പോള്‍ മറ്റുള്ളവരും. ആരുമില്ലാത്ത അമ്പലകുലത്തില്‍ കുളിക്കുന്നത് അയാൾക്കും ഇഷ്ട്ടമാല്ലതായി.പതിവായി ആരും കുളിക്കാത്തത് കൊണ്ടാവാം വെള്ളതിനൊക്കെ വല്ലാത്തൊരു കളര്‍.....പൂപ്പു പിടിച്ച  കുളപടികളും ..

എന്ത് രമ്യതയോടെ കഴിഞ്ഞിരുന്ന നാട്ടുകാരായിരുന്നു.അമ്പലത്തിലെ പുലർ ച്ചെയുള്ള ഭക്തിഗാനം കൊണ്ട്  കുട്ടികൾക്ക്   പഠനത്തില്‍ ശ്രദ്ധിക്കുവാന്‍ കഴിയുനില്ല എന്ന പരാതി വന്നതായിരുന്നു തുടക്കം.പരാതിപെട്ടത് അന്യ മതത്തില്‍പെട്ടവര്‍ ആയത്കൊണ്ട്  അതിനു  മറ്റൊരർഥം  കണ്ടു .അത് നാട്ടുകാർക്കിടയിൽ വലിയൊരു പ്രശ്നമായി ആളികത്തി.അതിനുശേഷമാണ് അമ്പലകുളത്തില്‍ ഇങ്ങിനത്തെ ബോര്‍ഡ്‌ വന്നതും.പിന്നെ പിന്നെ മത്സരമായിരുന്നു മനുഷ്യര്‍ തമ്മിലല്ല മതങ്ങള്‍ തമ്മില്‍ ..അത് പിന്നെ ചില പാർട്ടികളും ഏറ്റെടുത്തു .അയലത്തെ സുബൈദ കണ്ടാല്‍ ചിരിക്കുകയല്ലാതെ വീട്ടിലേക്കു വരാതെയായി.ഇരുവീടിന്റെയും  അതിരുകൾക്കിടയില്‍ വേർ പെടുത്തുവാനെന്നപോലെ മതിലുകള്‍ ഉയർന്നു . അതോടെ ഉച്ചസമയത്തെ അടുക്കളവര്‍ത്തമാനം നിലച്ചു..ഊഷ്മളബന്ധങ്ങളും ..സീരിയലില്‍ അഭയം തേടിയത് കൊണ്ട് അവൾക്കു നേരം പോയി കിട്ടി.

നടന്നു നടന്നു അയാള്‍ വീട്ടില്‍ തിരിച്ചെത്തി.നേരം ഇനിയും പുലർനിരുന്നില്ല .എന്നാലും അടുക്കളയില്‍ ശബ്ദം കേൾക്കുന്നുണ്ട് .അവൾ  പിന്നെ ഉറങ്ങി കാണില്ല .അയാള്‍ വരാന്തയിലെ  ചാരുകസേരയില്‍ കിടന്നു

ഈ ലോകത്ത് മനുഷ്യര്‍ ഇല്ലാതായിരിക്കുന്നു..സ്വന്തം സുഖത്തിനുവേണ്ടി സഹോദരങ്ങളെവരെ തിരിച്ചറിയാത്ത പിശാചുക്കള്‍ ആയി ഓരോരുത്തരും മാറിയിരിക്കുന്നു..ജാതിയും മതവും രാഷ്ട്രീയവും കാര്യങ്ങള്‍ തീരുമാനിക്കുന്നു..അവരുടെ കൂടെ കൂട്ട് കൂടിയത് കൊണ്ട് സമൂഹത്തിനു അന്ധത ബാധിച്ചിരിക്കുന്നു..കേൾവിശക്തി  നഷ്ട്ടമായിരിക്കുന്നു.കൈകാലുകൾ ബന്ധിക്കപെട്ടിരിക്കുന്നു.  . ഒന്നിനും കൊള്ളാത്ത മനുഷ്യപിണ്ടങ്ങൾ മാത്രം വസിക്കുന്ന നാടായി മാറിയിരിക്കുന്നു .ഇനി  കൂടുതൽ  നാളുകളില്ല ..നാശം തുടങ്ങുകയാണ്.കൂടുതലൊന്നും ആലോചിക്കുവാനിഷ്ട്ടപെടാതെ അയാള്‍ കണ്ണുകള്‍ ഇറുകിയടച്ചു.


പെട്ടെന്ന് റോഡില്‍ എന്തോ വലിയ ശബ്ദം കേട്ടു ...ആരുടെയോക്കെയോ കരച്ചിലും ...അൽസമയത്തിനു ശേഷം തന്റെ  തൊടിയിലൂടെ കുറച്ചുപേര്‍ പലവഴിക്ക് ഓടിപോകുന്നതും കണ്ടു..എന്തെന്ന് പോലും തിരക്കാന്‍ നിൽ ക്കാതെ സ്വാർഥതയോടെ യോടെ അയാള്‍ അടുക്കള വഴി അകത്തു കയറി വാതിലടച്ചു .ഭാര്യയോട് വിവരം പറഞ്ഞു കത്തിനിൽക്കുതന്ന ലൈറ്റ് ഒക്കെ ഓഫ്‌ ചെയ്തു .അനങ്ങാതെ അവിടെ തന്നെ ..അയാൾ എന്തുകൊണ്ടോ  ഭയന്ന് വിറക്കുന്നുണ്ടായിരുന്നു . അശാന്തിയുടെ ദിനങ്ങള്‍ അവസാനിക്കുന്നില്ലെന്നു അയാൾക്ക് ‌ മനസ്സിലായി. ഭയം കൊണ്ട് അയാളുടെ ചുണ്ടുകളുരുവിടുന്ന
പ്രാര്‍ഥനാശകലങ്ങള്‍ അവിടങ്ങളില്‍ നിറഞ്ഞുനിന്നു.

കഥ :പ്രമോദ്‌ കുമാര്‍.കെ.പി
ചിത്രങ്ങൾ :കേരള വാട്ടർകളർ സോസെററി

6 comments:

  1. കഥ നന്നായി ..ചില വാക്കുകള്‍ ഒന്ന് ശ്രദ്ധിക്കണം
    ഇറുകിയടച്ചു ...ഇറുക്കി
    കഴിയുനില്ല...കഴിയുന്നില്ല
    സഹായതിനുള്ളത്....സഹായത്തിനുള്ളത്
    എഴുനേൽക്കൂ...എഴുന്നേല്‍ക്കൂ

    ഇങ്ങനെ ചെറിയ ചിലത് ...

    ReplyDelete
    Replies
    1. നന്ദി വായനക്ക് ....ഇനി ശ്രദ്ധിക്കാം കൂടുതലായി

      Delete
  2. അറിവേറുമ്പോള്‍ മനുഷ്യന്‍ അവിവേകികളായി മാറുന്നു.
    നല്ല കഥയായി.
    ആശംസകള്‍

    ReplyDelete
    Replies
    1. അറിവ് കൂടിപോയതാണ് പ്രശ്നം...അധികമായാല്‍ അമൃതും വിഷം

      Delete
  3. ഇത് നമ്മള്‍ മുമ്പ് വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഇതേ പ്രമേയം? അങ്ങനെ ഒരു ഓര്‍മ്മ. എന്തായാലും കഥ നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി അജിത്‌ ചേട്ടന്‍

      Delete